ജോലിക്ക് പോയ മകൻ  രാവിലെ ഓഫീസിലെത്തിയില്ല; ഉടൻതന്നെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു;  അന്വേഷണത്തിനിടെ കടപ്പുറത്ത് മരിച്ച നിലയിൽ; കാൻസർരോഗ ബാധിതനായിരുന്നു

അമ്പലപ്പുഴ: സ്കൂട്ടറിലെത്തിയ യുവാവിനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെൺമണി പഞ്ചായത്ത് 14-ാം വാർഡ് മാവനാടിയിൽ ഉദയകുമാർ ശിവകല ദമ്പതികളുടെ മകൻ ഉജ്വൽകുമാർ (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.45 ഓടെ പുറക്കാട് കടൽത്തീരത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മാവേലിക്കര മാങ്കാംകുഴിയിലെ സ്റ്റുഡിയോയിൽ ജീവനക്കാരനാണ്.

ബ്രയിൻ ട്യൂമർ രോഗബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഉജ്വൽ രാവിലെ 8.30 ഓടെയാണ് പുറക്കാട് സ്കൂട്ടറിൽ കടൽത്തീരത്തെത്തിയത്. ഈ സമയം ഉജ്വൽ ജോലിക്കെത്തിയില്ലെന്ന് കാട്ടി സ്റ്റുഡിയോയിൽനിന്ന് ജീവനക്കാർ വീട്ടിലേക്ക് ഫോൺ ചെയ്തു. സംശയം തോന്നിയ വീട്ടുകാർ ഉടൻ വെൺമണി പോലീസിൽ പരാതി നൽകി.

അന്വേഷണം നടത്തുന്നതിനിടെയാണ് പുറക്കാട് തീരത്ത് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി സ്കൂട്ടർ പരിശോധിച്ചപ്പോൾ സ്വിച്ച് ഓഫാക്കിയ നിലയിൽ ഉജ്വലിന്‍റെ ഫോൺ കണ്ടെത്തി. മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹോദരൻ: ഉധീഷ്.

Related posts

Leave a Comment