വനംവകുപ്പ് കിടപ്പാടം തട്ടിയെടുത്ത ചാലക്കുടിക്കാരൻ ജോൺസന്റെ അനുഭവം നാളെ കേരളത്തിൽ ആർക്കുമുണ്ടാകാം. പക്ഷേ, സുപ്രീംകോടതി വരെ കേസ് നടത്തി കിടപ്പാടം തിരിച്ചുപിടിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അല്ലെങ്കിൽ സൗജന്യമായി കേസ് നടത്തി ജോൺസനെ സഹായിച്ച വക്കീലിനെപ്പോലെ ആരെങ്കിലും ഉണ്ടാകണം. എന്തായാലും, ഭരണകൂടം അഭയാർഥിയാക്കിയ കുടുംബത്തെ കോടതി തിരികെ വീട്ടിൽ കയറ്റി. പക്ഷേ, കൊള്ളമുതൽ തിരിച്ചുകൊടുത്താൽ കവർച്ച ഇല്ലാതാകുമോ? ഉത്തരവാദികളായ ഉദ്യോഗസ്ഥർ എന്തെടുക്കുകയാണ്? പുതിയ ഇരകളെ തേടി നടക്കുകയാണോ? വീടില്ലാതായ ജോൺസന്റെ ദുരിതം, മക്കളുടെ എന്നെന്നേക്കുമായി മുടങ്ങിയ വിദ്യാഭ്യാസം, കടത്തിണ്ണയിലും വാടകവീട്ടിലുമായി അവരൊഴുക്കിയ കണ്ണീർ… നഷ്ടപരിഹാരം കൊടുക്കേണ്ടതല്ലേ നവകേരള നിർമാതാക്കളേ? 2019 നവംബർ 22നാണ് ഭൂമികൈയേറ്റം ആരോപിച്ച് ചാലക്കുടി ഡിഎഫ്ഒയുടെ നേതൃത്വത്തിൽ സായുധരായ ഇരുപത്തഞ്ചോളം വനം-പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് തുന്പൂർമുഴി പാറോക്കാരൻ ജോണ്‍സനെയും ഭാര്യ റൊബീന, മൂന്നു മക്കൾ, വൃദ്ധരായ മാതാപിതാക്കൾ എന്നിവരെയും സ്വന്തം കിടപ്പാടത്തിൽനിന്നു ബലമായി ഇറക്കിവിട്ടത്. 32…
Read MoreCategory: All News
തിങ്കളാഴ്ച നല്ല ദിവസം: 10.5 കോടി വരുമാനം; 35 കെഎസ്ആർടിസി യൂണിറ്റുകൾ ടാർഗറ്റ് നേടി
ചാത്തന്നൂർ: പുതിയ മാസാരംഭമായ തിങ്കളാഴ്ച കെഎസ്ആർടിസി വരുമാനത്തിൽ വീണ്ടും ഉയരത്തിലെത്തി. കെഎസ്ആർടിസി യൂണിറ്റുകൾക്ക് നിശ്ചയിച്ചിരുന്ന ടാർഗറ്റ് 35 യൂണിറ്റുകൾ നേടി. അന്നത്തെ മൊത്തം വരുമാനം കെഎസ്ആർടിസിയുടെ വരുമാനത്തിൽ രണ്ടാമത്തെ റിക്കാർഡ് നേട്ടം. ടിക്കറ്റ് വരുമാനത്തിലൂടെ നേടിയത് 9.72 കോടിയാണ്. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ 77.9 ലക്ഷം രൂപയും നേടി. ആകെ അന്നത്തെ വരുമാനം 10.5 കോടി രൂപയാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വരുമാനം നേടുന്നത് കഴിഞ്ഞ സെപ്റ്റംബർ എട്ടിനായിരുന്നു. ഓണം കഴിഞ്ഞ ആദ്യതിങ്കളാഴ്ചയായ അന്ന് 10.19 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് ഇതര വരുമാനമായി 85 ലക്ഷം രൂപയും ലഭിച്ചു. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം അന്ന് 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞു. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ 40 വർഷത്തിനു ശേഷമായിരുന്നു 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞത്. ഈ ഡിസംബർ ഒന്നിന് 10.5 കോടി നേടിയപ്പോൾ കഴിഞ്ഞ വർഷം…
Read Moreആർക്കുവേണമീ‘ചുവന്നതെരുവ്’ നാടകങ്ങൾ!
സ്വർണപ്പാളി തട്ടിപ്പ്, വന്യജീവി-തെരുവുനായ ശല്യം, സാന്പത്തികത്തകർച്ച, കടക്കെണി, അഴിമതിയാരോപണങ്ങൾ, ആരോഗ്യ-കാർഷികമേഖലകളുടെ തകർച്ച, കെടുകാര്യസ്ഥത, വികസനമുരടിപ്പ് തുടങ്ങിയ അടിസ്ഥാനവിഷയങ്ങൾക്കു മുകളിലാണോ രാഷ്ട്രീയ നേതാക്കൾക്കെതിരേയുള്ള ലൈംഗികാരോപണങ്ങൾ? അല്ലെങ്കിൽ സർക്കാർ പറയേണ്ടത്, മേൽപ്പറഞ്ഞ വിഷയങ്ങൾക്കുള്ള മറുപടികളോ ഭരണനേട്ടങ്ങളോ ആണ്. സമൂഹമാധ്യമങ്ങളിൽ ചിലതിന്റെ നിലവാരത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങളിൽ ചിലതു താഴുന്നതു ഖേദകരമാണ്. സോളാർ കേസ് മുതൽ കേരളത്തിൽ സജീവമായ അശ്ലീല രാഷ്ട്രീയത്തിനൊപ്പം ശയിക്കുന്നത് ആരായാലും ഓരോ തെരഞ്ഞെടുപ്പുകാലത്തും പിറക്കുന്നൊരു ജാരസന്തതിയായി സ്ത്രീവിഷയം മാറിയിരിക്കുന്നു. അതിലും അരോചകമാണ്, പീഡനാരോപണങ്ങൾ കഴുകിക്കളയാത്ത സ്വന്തക്കാരെ ഒക്കത്തിരുത്തിക്കൊണ്ടുള്ള സദാചാര പ്രസംഗങ്ങൾ! നമ്മുടെ തെരഞ്ഞെടുപ്പ് മുൻഗണനാവിഷയങ്ങളെ ‘ചുവന്നതെരുവ്’ നാടകങ്ങൾ വഴിതെറ്റിക്കുകയാണോ? 2013 മുതൽ ഒമ്പത് വര്‍ഷം കേരള രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും മുൾമുനയിലാക്കിയ സോളാർ കേസ് രാഷ്ട്രീയ അപചയത്തിന്റെ കേരള സ്റ്റോറിയായിരുന്നു. തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനവിഷയങ്ങളെ അതു വിഴുങ്ങിക്കളഞ്ഞു. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ അധികാരലബ്ധിക്ക് അതു സഹായിച്ചിട്ടുമുണ്ട്. കേരള പോലീസ്,…
Read More‘സംയുക്തയുടെ അനുജത്തിയെ വിവാഹം ചെയ്തിരിക്കുന്നത് എന്റെ സഹോദരൻ ആണ്, ഞങ്ങൾക്കറിയില്ലായിരുന്നു അവരുടെ പ്രണയം’; രാജശ്രീ നായർ
മേഘസന്ദേശമെന്ന് കേൾക്കുന്പോൾത്തന്നെ മുടിയഴിച്ച് ദംഷ്ട്രകൾ കാട്ടുന്ന യക്ഷി റോസിയുടെ മുഖമാകും ചിലർക്ക് മനസിലേക്ക് ആദ്യം എത്തുന്നത്. എന്നാൽ മറ്റ് ചിലർക്കാകട്ടെ ദോശയും ഇഡലിയുമൊക്കെ തിന്നുന്ന മോഡേൺ പ്രേതമാകും ഓർമയിലെത്തുന്നത്. രാജശ്രീ നായർ ആണ് റോസിയായി അഭിനയിച്ചത്. ഇപ്പോഴിതാ താരം സംയുക്ത വർമയ്ക്കൊപ്പമുള്ള അനുഭവങ്ങൾ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംയുക്തയ്ക്കൊപ്പം ഞാൻ ചെയ്ത ആദ്യ സിനിമയാണ് മേഘസന്ദേശം. അതോടെ ഞങ്ങൾ ശരിക്കും അടുത്തു. സൂര്യനെ കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഹൈദരാബാദിലാണ് ഞാൻ താമസിക്കുന്നത്. കേരളത്തിൽ വന്നാൽ രണ്ട് ദിവസമെങ്കിലും സംയുക്തയ്ക്കൊപ്പം ചെലവഴിക്കും. സംയുക്തയുടെ മകൻ ദക്ഷും എന്റെ മകൻ അദ്വൈവും ഒരേ പ്രായമാണ്, ഇരുവരും തമ്മിലും നല്ല സൗഹൃദമാണ്. എന്റെ സഹോദരനാണ് സംയുക്തയുടെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ സൗഹൃദത്തിനിടെ അവർ തമ്മിൽ പ്രണയത്തിലായി. ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. അവർ ഒരുമിച്ച് സമയം…
Read Moreകേന്ദ്രസർക്കാർ ഇടപെടൽ വരുന്നു: ആപ്പുകൾ പൊല്ലാപ്പാകും; സിം കാർഡ് ഇല്ലാതെ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല
പരവൂർ: ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു പ്രധാന മാറ്റത്തിനു നിർദേശിച്ചിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഒരു ആക്റ്റീവ് സിം കാർഡ് ഇല്ലാതെ ഈ ആപ്പുകൾ ഉപയോഗിക്കുന്നതു തടയാൻ ടെലികമ്യൂണിക്കേഷൻ വകുപ്പ് ഈ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പുതിയ ടെലികമ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങൾ, 2025ന്റെ ഭാഗമാണ് ഈ ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ഔദ്യോഗികമായി ടെലികമ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റികൾ എന്ന് തരംതിരിച്ചിരിക്കുന്ന ഈ ആപ്പുകൾ 90 ദിവസത്തിനുള്ളിൽ സിം കാർഡുകൾ അവരുടെ സേവനങ്ങളുമായി തുടർച്ചയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് മറ്റൊരു വലിയ മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ഓരോ ആറു മണിക്കൂറിലും ഉപയോക്താക്കളെ ലോഗ് ഔട്ട് ആക്കി ക്യൂആർ…
Read Moreപക്ഷേ, ഈ ഫോട്ടോ ഇന്ത്യയിലേതാണ്
ഡൽഹിയിലെ വിഷവായുവിനെതിരേപ്രതിഷേധിച്ചയാളെ നിലത്തമർത്തി ശ്വാസംമുട്ടിക്കുന്ന പോലീസിന്റെ ഫോട്ടോയിൽ തെളിയുന്നത് ന്യായമായ സമരങ്ങളെപ്പോലുംഅടിച്ചമർത്തുന്ന ഭരണകൂടമാണ്. ജനാധിപത്യത്തിന്റെ ആൽബത്തിലെ കറുത്ത ചിത്രം. ജോർജ് ഫ്ലോയ്ഡിനെ മറന്നോ? കടയിൽ 20 ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാരോപിച്ച് 2020 മേയിൽ അമേരിക്കയിലെ മിനസോട്ടയിൽ വെള്ളക്കാരനായ പോലീസുകാരൻ കഴുത്തിൽ മുട്ടമർത്തി ശ്വാസംമുട്ടിച്ചു കൊന്ന കറുത്ത വർഗക്കാരൻ! “എനിക്കു ശ്വാസം മുട്ടുന്നു” എന്നു പറഞ്ഞുകൊണ്ടിരുന്ന ജോർജിന്റെ മരണഫ്രെയിം കണ്ട ലോകം ജനാധിപത്യ അമേരിക്കയിലെ വർണവെറിയെയും ഭരണകൂട അതിക്രമങ്ങളെയും ചോദ്യംചെയ്തു. പക്ഷേ, ഇതാ ജനാധിപത്യത്തിന്റെ ആൽബത്തിലെ ഈ കറുത്ത ചിത്രം ഇന്ത്യയിലേതാണ്. മാരക വായുമലിനീകരണത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഇന്ത്യാ ഗേറ്റിനു സമീപം സമരത്തിനെത്തിയവരിലൊരാളെ ശ്വാസംമുട്ടിക്കുന്ന വിധത്തിൽ കൈകൊണ്ടു നിലത്തു തലയമർത്തിപ്പിടിച്ച് ഇരിക്കുന്ന പോലീസുകാരന്റെ ഫോട്ടോ. പറഞ്ഞുവരുന്നത്, വായുമലിനീകരണത്തെക്കുറിച്ചല്ല, പ്രതിഷേധങ്ങളുടെ കഴുത്തു ഞെരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യ മലിനീകരണത്തെക്കുറിച്ചാണ്. പ്രതിപക്ഷത്തെ കാണാതായതോടെയാണ് രാജ്യത്തു പലയിടത്തും കർഷകർക്കും വിദ്യാർഥികൾക്കും ആശമാർക്കുമൊക്കെ സമരത്തിനിറങ്ങേണ്ടിവന്നത്.…
Read Moreആഗോളതാപനം: പൊള്ളുന്ന സത്യങ്ങൾ
ഭൂമിക്കു തീപിടിക്കുന്ന കാലത്ത് ബ്രസീലിലെ ബെലേമിൽ ആമസോൺ കാടുകളുടെ വാതിൽക്കലാണ് ഇത്തവണ കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം ഒന്നിച്ചത്. പക്ഷേ, ഒരു ദുർനിമിത്തംപോലെ, സമാപനദിവസമായ ഇന്നലെ സമ്മേളനവേദിക്കു തീപിടിച്ചു. അതു യാദൃച്ഛികമാണെങ്കിലും, ആഗോളതാപനത്തെ ചെറുക്കാനുള്ള ചർച്ചകൾക്കു തീപിടിക്കുകയും ഒടുവിൽ ഒന്നും വേവിച്ചെടുക്കാനാവാതെ ലക്ഷ്യങ്ങളിലേറെയും ചാരമാകുകയും ചെയ്യുന്ന യാഥാർഥ്യത്തിന്റെ പ്രതീകമായി മാറി. താപനില വർധന 1.5 ഡിഗ്രി സെൽഷസിൽ താഴെ പിടിച്ചുനിർത്തണമെങ്കിൽ കാലാവസ്ഥാ പ്രവർത്തനങ്ങൾ ഊർജിതമാക്കിയേ തീരൂ. അതിനാണ് ഐക്യരാഷ്ട്രസഭയുടെ കീഴിൽ 197 രാജ്യങ്ങൾ സിഒപി (കോൺഫറൻസ് ഓഫ് പാർട്ടീസ്) സമ്മേനം നടത്തുന്നത്. 30-ാമത്തെ സമ്മേളനമായിരുന്നു ഇത്തവണത്തേത്. തീരുമാനങ്ങളിൽ പ്രത്യാശയുണ്ട്; പക്ഷേ, ആത്മാർഥതയും നടപ്പാക്കാനുള്ള പണവും സന്പന്നരാഷ്ട്രങ്ങളുടെ കാര്യമായ സഹകരണവുമില്ലാതെ സമ്മേളനം തീർന്നുപോയി. സഹജീവികളോട് സഹവർത്തിത്വത്തിനു മടിക്കുന്ന മനുഷ്യൻ പ്രകൃതിയോടും സഹകരിക്കാത്തത് സ്വാഭാവികമായൊരു മാനസികാവസ്ഥയുടെ പരിണാമമായിരിക്കാം എന്നുകൂടി സന്ദർഭവശാൽ നിരീക്ഷിക്കട്ടെ. കാര്യങ്ങൾ എളുപ്പം മനസിലാകാൻ, അസർബൈജാനിൽ നടന്ന 29-ാമതു കോൺഫറൻസിൽ…
Read Moreരാഷ്ട്രീയത്തിനു മുകളിൽ ബില്ലും പറക്കില്ല
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയിരിക്കുന്നു. അതേസമയം, അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും അത്തരം ഘട്ടങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ബെഞ്ച് വ്യക്തമാക്കി. സമയപരിധി നിശ്ചയിക്കാനാകില്ലെങ്കിൽ കോടതി ഇടപെട്ടിട്ടു കാര്യമുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരം ബില്ലുകള്‍ പരിഗണനയ്ക്കെത്തുന്പോൾ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്ന രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠേനയുള്ള മറുപടി. പ്രശ്നപരിഹാരമല്ല, ഭരണഘടനാ പ്രകാരമുള്ള വിശദീകരണമാണ് കോടതി നടത്തിയിരിക്കുന്നത്. ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിവച്ച് കേരളത്തിലുൾപ്പെടെ സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തുന്ന ഗവർണർമാരുടെ രാഷ്ട്രീയം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത…
Read Moreഇനിയെങ്കിലും ശരണപാത സുഗമമാക്കൂ
ഈ വർഷത്തെ തീർഥാടനം തുടങ്ങിയ ആദ്യ ദിവസങ്ങളിൽതന്നെ ശബരിമല ഭക്തരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. അതോടെ സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണ സംവിധാനങ്ങളും താറുമാറായി. വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങിയപ്പോഴേ ലക്ഷക്കണക്കിന് തീർഥാടകർ രജിസ്റ്റർ ചെയ്തുവെന്നത് വരാനിരിക്കുന്ന തിരക്കിന്റെ സൂചനയായിരുന്നു. എന്നാൽ, ദേവസ്വം ബോർഡിനും സർക്കാരിനും ഇതു തിരിച്ചറിയാനോ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താനോ കഴിഞ്ഞില്ല. തീർഥാടകർക്കുണ്ടായ വിവരണാതീതമായ ദുരിതമായിരുന്നു ഫലം. തിരക്കിൽപ്പെട്ട് പലർക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായി. പലരും കുഴഞ്ഞുവീണു. കുട്ടികൾ കൂട്ടംതെറ്റി. പ്രാഥമിക സൗകര്യങ്ങൾപോലും വേണ്ടത്ര കിട്ടാതെ തീർഥാടകർ വലഞ്ഞു. തിങ്കളാഴ്ച മുതൽതന്നെ ഈ കാനനക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നിലയ്ക്കലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞു. തിരക്കുമൂലം നടപ്പന്തലിൽനിന്ന് തീർഥാടകരെ പതിനെട്ടാംപടി വഴി കടത്തിവിടാൻ താമസമുണ്ടായി. എട്ടു മുതൽ പത്തു മണിക്കൂർ വരെയാണ് അയ്യപ്പന്മാർക്ക് കാത്തുനിൽക്കേണ്ടിവന്നത്. മുന്നൊരുക്കങ്ങളുടെ അഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പുതുതായി ചുമതലയേറ്റ തിരുവിതാംകൂർ…
Read Moreബാറില്‍ മാരകായുധങ്ങളുമായി അക്രമം; നടിക്കും സുഹൃത്തുക്കൾക്കും ജാമ്യം
കൊച്ചി: മരട് കണ്ണാടിക്കാടിലെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.കഴിഞ്ഞ ഞായറാഴ്ച രാത്രി കണ്ണാടിക്കാട് ജെ.വി.കെ പാര്‍ക്ക് എന്ന ബാറിലായിരുന്നു അതിക്രമം അരങ്ങേറിയത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന് എന്നിവരെയാണ് മരട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവും ഇവരോടൊപ്പമെത്തിയ മറ്റൊരാളുമാണ് ഒളിവില്‍ കഴിയുന്നത്. അഞ്ചംഗ സംഘം മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തര്‍ക്കമുണ്ടായി. ബാര്‍ ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം തുടങ്ങിയത്. പുറത്തു പോയ അലീനയും സുഹൃത്തുക്കളും തിരികെ വടിവാളുമായെത്തിയായിരുന്നു ആക്രമണം. കാറില്‍നിന്ന് വടിവാളുമെടുത്ത് സംഘം ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബാര്‍ ഉടമയുടെ പരാതിയിലാണ് കേസ്. അറസ്റ്റിലായവരെ കോടതി ജാമ്യത്തില്‍ വിട്ടു.
Read More