വാഷിംഗ്ടൺ: ഇന്ത്യൻ അരി യുഎസിൽ കൊണ്ടുവന്നു തള്ളരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. തീരുവ ഉപയോഗിച്ച് പ്രശ്നത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ കർഷകർക്ക് ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാൻ വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത ചടങ്ങിലായിരുന്നു പരാമർശങ്ങൾ. യുഎസിലെ കർഷകർക്ക് 1200 കോടി ഡോളറിന്റെ സാന്പത്തികസഹായമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനാവശ്യമായ തുക യുഎസിന്റെ വ്യാപാര പങ്കാളികളിൽനിന്നും ശേഖരിച്ച തീരുവ വരുമാനം ഉപയോഗിച്ച് കണ്ടെത്തും. വർധിച്ചുവരുന്ന ഇറക്കുമതികൾ രാജ്യത്തെ കർഷകരുടെമേൽ സമ്മർദമുണ്ടാക്കുന്നുവെന്നാണ് ട്രംപിന്റെ വാദം. ഉഭയകക്ഷി വ്യാപാര, പ്രതിരോധ ,സഹകരണം ചർച്ച ചെയ്യാനായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യയിലെത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വാക്കുകൾ. അതേസമയം, ഇന്ത്യ-യുഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള വ്യാപാര ചർച്ചകൾ ഈ മാസം തുടരുമെന്നാണ് കരുതപ്പെടുന്നത്.
Read MoreCategory: All News
ഇന്തോനേഷ്യയിൽ തീപിടിത്തം; 20 മരണം
ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. ഖനന, കാർഷികാവശ്യങ്ങൾക്കു ഡ്രോണുകൾ നല്കുന്ന ടെറാ ഡ്രോൺ എന്ന ജാപ്പനീസ് കന്പനിയുടെ ഇന്തോനേഷ്യൻ ഓഫീസ് സ്ഥിതി ചെയ്യുന്ന ഏഴു നിലക്കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്കാണു ദുരന്തമുണ്ടായത്. ഒന്നാം നിലയിൽ ആരംഭിച്ച തീപിടിത്തം അതിവേഗം മറ്റു നിലകളിലേക്കു വ്യാപിച്ചു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ജീവനക്കാരിൽ ചിലർക്ക് ഏണികൾ ഉപയോഗിച്ച് രക്ഷപ്പെടാൻ കഴിഞ്ഞു. തീ അണച്ചുവെന്നാണ് ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചത്. തുടർപരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്.
Read Moreഅതിജീവിതയ്ക്കും തെളിവുകൾക്കുമൊപ്പം
വെള്ളിത്തിരയ്ക്കു പിന്നിലെ കറുത്ത തിരകളിലേക്കു വെളിച്ചം വീശിയതും ഒന്‍പതു വർഷത്തിനടുത്ത് സജീവമായിരുന്നതുമായ നടി ആക്രമണക്കേസിൽ ഒന്നുമുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. എന്നാൽ, അതിനേക്കാൾ ശ്രദ്ധേയമായത് എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടു എന്നതാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണു കോടതി വ്യക്തമാക്കിയത്. നീതി ലഭിച്ചില്ലെന്നു കരുതുന്നവർക്ക് മേൽകോടതിയെ സമീപിക്കാം. അത് അവരുടെ അവകാശമാണ്. പക്ഷേ, കുറ്റക്കാരെ ശിക്ഷിച്ച അതേ കോടതി, തെളിവില്ലാത്തതിനാൽ ഒരാളെ വെറുതെ വിടുന്പോൾ അസ്വസ്ഥരായിട്ടു കാര്യമില്ല. പൊതുബോധം കുറ്റക്കാരായി വിധിച്ചവരെ തെളിവില്ലാതെ ശിക്ഷിക്കുകയല്ല കോടതിയുടെ നീതിബോധം. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവീഡിയോ പകർത്തിയെന്നാണു കേസ്. തന്നെയും മറ്റൊരു നടിയെയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചുവെന്ന് നടൻ ദിലീപ് സംശയിച്ചെന്നും ഈ ബന്ധം ആദ്യഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകർന്നെന്നും തുടർന്ന് ദിലീപ്…
Read Moreഇടിയുന്ന മണ്ണ്, അടയുന്ന ആകാശം
പറഞ്ഞുവരുന്പോൾ ജീവിതം വികസിതഭാരതത്തിലാണ്. പക്ഷേ, കീറക്കടലാസിന്റെ വിലപോലുമില്ലാത്ത ടിക്കറ്റുമായി വിമാനത്താവളത്തിലിരിക്കുന്നവരും ആയുസിന്റെ ബലംകൊണ്ടുമാത്രം ഹൈവേ യാത്ര പൂർത്തിയാക്കുന്നവരുമൊക്കെ ഓർമിപ്പിക്കുന്നത് കാളവണ്ടിയുഗത്തിന്റെ കെടുകാര്യസ്ഥതയാണ്. ദിവസങ്ങൾക്കും മാസങ്ങൾക്കും മുന്‍പ് വാങ്ങിയ ടിക്കറ്റുമായി വിമാനത്താവളങ്ങളിലെത്തുന്പോഴാണ് യാത്രക്കാരോട് ഉളുപ്പില്ലാതെ വിമാനക്കന്പനികൾ പറയുന്നത്, വിമാനം റദ്ദാക്കിയെന്ന്. അമേരിക്കയിലേതിനേക്കാൾ മികച്ച വഴികളെന്ന പരസ്യം കേട്ടു കുതിച്ചവരാണ് ദേശീയപാതയിലെ പാതാളവിള്ളലിൽ തൂങ്ങിക്കിടക്കുന്നത്. ചെയ്യുന്ന പണിക്ക് ഉറപ്പും ഉത്തരവാദിത്വവുമില്ലെങ്കിൽ ചോദിക്കാനും പറയാനുമൊരു സർക്കാരുണ്ടെന്നു വിമാനക്കന്പനികൾക്കും ദേശീയപാതക്കരാറുകാർക്കും തോന്നിയിരുന്നെങ്കിൽ രണ്ടാമതൊരു വിമാനം റദ്ദാക്കില്ലായിരുന്നു, രണ്ടാമതൊരു വഴി ഇടിഞ്ഞുതാഴില്ലായിരുന്നു. ഇടിയുന്ന മണ്ണിനും അടയുന്ന ആകാശത്തിനും മധ്യേ ജനം തിരയുന്നത് സർക്കാരിനെയാണ്. ഭൂമിയിൽനിന്നു തുടങ്ങാം. ദേശീയപാത ഇടിഞ്ഞുതാഴ്ന്ന പരന്പരയിൽ ഏറ്റവും പുതിയത് കൊല്ലം ജില്ലയിലെ മൈലക്കാടാണ്. 30 മീറ്ററോളം നീളത്തിൽ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്കു താഴ്ന്ന് വലിയ ഗർത്തമുണ്ടായി. സ്കൂൾ വാൻ അടക്കം റോഡിലുണ്ടായിരുന്ന വാഹനങ്ങളിലെ ആളുകളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വിണ്ടുകീറിയ…
Read Moreഅംബേദ്കറെ വായിക്കാം, ദുർവ്യാഖ്യാനങ്ങളില്ലാതെ
ഡോ. ബി.ആർ. അംബേദ്കർ അന്തരിച്ചിട്ട് ഇന്ന് 69 വർഷം. വ്യത്യസ്തമോ വിരുദ്ധമോ ആയ ചിന്താധാരകളിലുള്ളവരായിരുന്നിട്ടും ഗാന്ധിജിയെയും നെഹ്റുവിനെയും അംബേദ്കറെയും സ്വതന്ത്ര ഇന്ത്യക്കാർ മാനിക്കുകയും വായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അനീതിയായ ഉച്ചനീചത്വത്തിന്റെ വേരുകളെ തെരഞ്ഞതിനാലും അതിന്റെ സവർണ മതബന്ധത്തെ നിഷ്കരുണം ആക്രമിച്ചതിനാലും കൂടുതൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നതിനാലും ഇതിൽ അംബേദ്കറുടെ രചനകളാണ് ബുദ്ധിക്കു കൂടുതൽ പ്രകോപനപരം. ഇന്നാണെങ്കിൽ എഴുതാൻ പറ്റാത്ത ആ പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നുമുണ്ട്. പലരും താന്താങ്ങളുടെ ആവശ്യത്തിനനുസരിച്ച് അംബേദ്കർ രചനകളെ വ്യാഖ്യാനിക്കുകയോ ചുരുക്കുകയോ ചെയ്യുന്നതിനാൽ നേരിട്ടുള്ള വായനയ്ക്കാണ് പ്രസക്തി. വർണവെറിയായാലും വർഗീയതയായാലും തീവ്രവാദമായാലും അവയോടു പരോക്ഷമായിപ്പോലും സന്ധി ചെയ്യുന്നവർക്ക് അംബേദ്കറെ ഉച്ചരിക്കാനാകില്ല. താഴ്ന്ന ജാതിക്കാരനായിരുന്നതിനാൽ ക്ലാസിന്റെ മൂലയിൽ വിരിച്ച ചാക്കിലിരുന്നു പഠിച്ച, സഹപാഠികൾ ഉപയോഗിക്കുന്ന പാത്രത്തിൽനിന്നു വെള്ളം കുടിക്കാൻ അവകാശമില്ലാതിരുന്ന, ഉന്നതവിദ്യാഭ്യാസമുണ്ടായിരുന്നിട്ടും ജോലിക്കു തടസമുണ്ടായിരുന്ന ആൾ, അതേ…
Read Moreഐസിഎല്‍ ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ആസ്ഥാനം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദുബായ്: ഐസിഎല്‍ ഗ്രൂപ്പ് പുതിയ കോര്‍പറേറ്റ് ആസ്ഥാനം ദുബായിലെ ഊദ് മെഹ്തയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് കോര്‍ട്ട് കെട്ടിടത്തിലെ വിശാലമായ നിലകളിലായി ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ആസ്ഥാനമന്ദിരം കരീബിയന്‍ രാജ്യങ്ങളുടെ ഗുഡ്വില് അംബാസഡറും ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 2018ല്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ച ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇപ്പോള്‍ എട്ടാം വര്‍ഷത്തിലേക്കു കടക്കുകയാണ്. 200 ലധികം ജീവനക്കാരുള്ള പുതിയ കോര്‍പറേറ്റ് ഓഫീസില്‍ ഐസിഎല്‍ ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസിനു പുറമെ ഐസിഎല്‍ ഗോള്‍ഡ് ട്രേഡിംഗ്, ഐസിഎല്‍ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ്, ഐസിഎല്‍ ലാമ ഡെസേര്‍ട്ട് സഫാരി, ഐസിഎല്‍ മറൈന്‍ ടൂറിസം, ഐസിഎല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, ഐസിഎല്‍ ബാങ്കിംഗ് ചാനല്‍ പാര്‍ട്ണര്‍ സേവനങ്ങള്‍, ഐസിഎല്‍ ഹോസ്പിറ്റാലിറ്റി വിഭാഗം തുടങ്ങിയ വിവിധ ബിസിനസ് മേഖലകളും പ്രവര്‍ത്തിക്കുന്നു.…
Read Moreനടിയെ ആക്രമിച്ച കേസ്; അസാധാരണ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടം പിടിക്കും; ദിലീപ് സമർപ്പിച്ചത് തൊണ്ണൂറോളം ഹർജികൾ
കൊച്ചി: അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണയ്ക്കിടെ തൊണ്ണൂറോളം ഹർജികളാണു ദിലീപ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഫയൽ ചെയ്തത്. നീതിക്കായി യുവനടിയും പലതവണ കോടതികൾ കയറിയിറങ്ങി. അഞ്ചുതവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെത്തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുകയുണ്ടായി. രണ്ടു പ്രോസിക്യൂട്ടർമാർ പിന്മാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണവും ഉയർന്നു. ദിലീപ് സമർപ്പിച്ചത് തൊണ്ണൂറോളം ഹർജികൾ2017ൽ കുറ്റപത്രം സമർപ്പിച്ച് മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് 20 ഹര്‍ജികളാണ്. സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു തടയണം തുടങ്ങി നിരവധി ഹർജികളാണു കോടതിയിലെത്തിയത്. 2020ല്‍ വിചാരണ തുടരവേ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി…
Read Moreകുട്ടികളെ കാണുന്നില്ല,പിള്ളേരെ പിടിത്തക്കാരെയും
കേരളത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായ പതിനായിരത്തിലധികം കുട്ടികളിൽ അറുനൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ നടുക്കുന്നതാണ്. 20 വർഷം മുന്‍പ് ആലപ്പുഴയിലെ വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ ഏഴുവയസുകാരൻ രാഹുൽ കേരളത്തിന്റെ തീരാനൊന്പരമാണ്. പക്ഷേ, അതുപോലെ 607 കുട്ടികൾ കാണാമറയത്തുണ്ടെന്ന് അറിയുന്പോൾ, നാം വേദനയുടെയും നടുക്കത്തിന്റെയും വഴിയിൽനിന്നു മാറി ജാഗ്രതയിലാകുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണത്തിന്റെ പുതിയ ഫയൽ തുറക്കുകയും വേണം. കരയുന്ന കുട്ടികളെ പിടിക്കാൻ പിള്ളേരെ പിടിത്തക്കാർ വരുമെന്നു പറഞ്ഞിരുന്നത് വെറുതെ പേടിപ്പിക്കാനായിരുന്നു. പക്ഷേ, ഇപ്പോൾ മാതാപിതാക്കൾ പേടിച്ചു കരയുകയാണ്. കുട്ടികളെ കാണുന്നില്ല, പിള്ളേരെ പിടിത്തക്കാരെയും. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തുനിന്ന് കാണാതായ കുട്ടികളുടെ വിശദാംശങ്ങൾ തേടി കോണ്‍ഗ്രസ് എംപി രേണുക ചൗധരി ഉന്നയിച്ച ചോദ്യത്തിനാണ്, ലഭ്യമായ കണക്കുകൾ കേന്ദ്ര വനിത-ശിശുക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂർ രാജ്യസഭയിൽ സമർപ്പിച്ചത്. അന്പരപ്പിക്കുന്ന കണക്കായിരുന്നു അത്.…
Read More‘റഷ്യൻ ഇന്ധനം അമേരിക്കയ്ക്ക് വാങ്ങാം; എന്തുകൊണ്ട് ഇന്ത്യക്ക് വിലക്ക്’: പുടിൻ
ന്യൂഡൽഹി: ഇന്ത്യമായുള്ള ഇന്ധന ഇടപാടിൽ അമേരിക്കയുടെ നിലപാടിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തിയതായിരുന്നു റഷ്യൻ പ്രസിഡന്റ്. റഷ്യയിൽനിന്ന് അമേരിക്കയ്ക്ക് ഇന്ധനം വാങ്ങാമെങ്ങിൽ എന്തിന് ഇന്ത്യയെ വിലക്കണമെന്നാണ് പുടിൻ ചോദിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്ന ചർച്ചകൾ നടക്കുന്നതിനിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പുടിൻ അമേരിക്കയുടെ നിലപാടിനെ വിമർശിച്ചത്. “അമേരിക്ക ഇപ്പോഴും സ്വന്തം ആണവനിലയങ്ങൾക്കായി റഷ്യയിൽനിന്നാണ് ആണവഇന്ധനം വാങ്ങുന്നത്. അതും ഇന്ധനമാണ്. റഷ്യയുടെ ഇന്ധനം വാങ്ങാൻ അമേരിക്കയ്ക്ക് അവകാശമുണ്ടെങ്കിൽ, ഇന്ത്യയെ എന്തിനു വിലക്കുന്നു? ഈ ചോദ്യം പരിശോധിക്കേണ്ടതാണ്. ട്രംപുമായി ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യ തയാറാണ്.’ പുടിൻ പറഞ്ഞു. സോവിയറ്റ് യൂണിയന്റെ കാലം മുതൽ ന്യൂഡൽഹിയും മോസ്കോയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യയുടെ പ്രധാന ആയുധസ്രോതസ് റഷ്യയാണ്. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനുശേഷം പാശ്ചാത്യ…
Read Moreവ്യക്തിസ്വാതന്ത്ര്യം ‘ആപ്പി’ലാക്കരുത്
വിൻസ്റ്റൻ സ്മിത്ത്: ബിഗ് ബ്രദർ (വല്യേട്ടൻ) ഉള്ളതാണോ?ഒ’ബ്രിയൻ: ഉറപ്പായിട്ടും ഉണ്ട്.വിൻസ്റ്റൻ സ്മിത്ത്: നിങ്ങളെയോ എന്നെയോ പോലെ അദ്ദേഹം നിലനിൽക്കുന്നുണ്ടോ?ഒ’ബ്രിയൻ: നീ നിലനിൽക്കുന്നില്ല.(ജോർജ് ഓർവെലിന്റെ 1984 എന്ന നോവലിൽനിന്ന്) ഒരു പൗരന് താൻ ഉണ്ടെന്നു തോന്നുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അയാളുടെ സ്വകാര്യതയാണ്. മറ്റൊരാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന ബോധം, ബിജെപി-കോൺഗ്രസ്-കമ്യൂണിസ്റ്റ് വ്യത്യാസമില്ലാതെ ഏതൊരാളെയും അലോസരപ്പെടുത്തും. നിരീക്ഷകൻ, വല്യേട്ടൻ അഥവാ സർക്കാരാണെന്നുകൂടി വരുന്പോൾ താൻ ഇല്ലാതായതുപോലെ പൗരനു തോന്നും. “നീ നിലനിൽക്കുന്നില്ല” എന്ന് പൗരനോട് ജനാധിപത്യ സർക്കാർ പറയാൻ പാടില്ലാത്തതാണ്. സൈബർ സുരക്ഷ ഉറപ്പാക്കാൻ ‘സഞ്ചാർ സാഥി’ ആപ്പ് എല്ലാ ഫോണുകളിലും നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ സ്മാർട്ട് ഫോൺ നിർമാതാക്കളോട് നിർദേശിച്ചത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. നീക്കംചെയ്യാനോ നിഷ്ക്രിയമാക്കാനോ കഴിയാത്തവിധം 90 ദിവസത്തിനകം ഫോണിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. ഇതുസംബന്ധിച്ച ആശങ്ക ഇന്നലെ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചു. ആവശ്യമില്ലാത്തവർക്ക് അതു ഫോണിൽനിന്ന് ഒഴിവാക്കാമെന്നാണ്…
Read More