പാൽഗർ: മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പരസ്യമായി മാപ്പുചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല തനിക്കെന്നും അത് തന്റെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തിന്റെ കാൽക്കൽ തലകുന്പിട്ട് മാപ്പ് ചോദിക്കുകയാണെന്നും മോദി പറഞ്ഞു. പ്രതിമ തകർന്നുവീണ സംഭവത്തിൽ ഞാൻ ഇവിടെയെത്തിയ നിമിഷംതന്നെ മാപ്പ് ചോദിക്കുകയാണ്- പാൽഘറിൽ 76,000 കോടി ചെലവിട്ടുള്ള വഡവാൻ തുറമുഖ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ മോദി പറഞ്ഞു. സിന്ധുദുർഗിൽ പ്രധാനമന്ത്രിതന്നെ അനാഛാദനം ചെയ്ത 35 അടി ഉയരമുള്ള ശിവജിയുടെ വെങ്കലപ്രതിമ കഴിഞ്ഞദിവസമാണു തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബറിൽ നാവികദിനാഘോഷത്തിന്റെ ഭാഗമായാണു പ്രതിമ സ്ഥാപിച്ചത്. സമുദ്രപ്രതിരോധത്തിൽ ശിവജി നൽകിയ സംഭാവനകളെ മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയെ മഹാരാഷ്ട്ര സർക്കാർ നിയോഗിച്ചിരുന്നു.അതിനിടെ പ്രതിമയുടെ നിർമാണ കൺസൾട്ടന്റ് ആയ ചേതൻ പാട്ടിലിനെ…
Read MoreCategory: All News
ബണ്ണിനുള്ളില്‍ ഒളിപ്പിച്ച് എംഡിഎംഎ; കോട്ടയം ജില്ലയിൽ ലഹരിക്കടത്ത് വ്യാപകം; ഓണക്കാലത്തു കർശന നിരീക്ഷണവുമായി പോലീസ്
ചങ്ങനാശേരി: അന്തർസംസ്ഥാന ബസിൽ ബണ്ണിനുള്ളില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാക്കളെക്കുറിച്ചു ചങ്ങനാശേരി പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ അമ്പാടി ബിജു (23), ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം തോപ്പില്താഴെയില് ടി.എസ്. അഖില്‍ (24) എന്നിവരെയാണ് ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പോലീസും ചേര്‍ന്നു അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്നെത്തിയ സംഘം അതിവിദ്ഗധമായി ബണ്ണിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. യുവാക്കൾ ലഹരിയുമായി എത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. എന്‍എസ്എസ് കോളജിനു സമീപം ബസിറങ്ങിയ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണക്കാലത്തിനു മുന്നോടിയായി ജില്ലയിലേക്കു വന്‍ തോതില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്കും എത്തുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജാഗ്രതയിലാണ്.
Read Moreകാലാവസ്ഥാ മുന്നറിയിപ്പുകളില്‍ മാറ്റം; ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള തീവ്രമഴയ്ക്കാണ് സാധ്യത.ഇവിടങ്ങളിലെ പ്രളയസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. തെക്കന്‍ കേരളത്തില്‍ നാളെയോടെ കനത്ത മഴയ്ക്ക് ശമനമാകുമെന്നും വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നുമായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാല, കേരളത്തില്‍ ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, വയനാട്,…
Read Moreതിളങ്ങട്ടെ ത്രിവർണം…
തിളങ്ങട്ടെ ത്രിവർണം… രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്കു പ്രവേശിക്കുകയാണ്. ഐക്യത്തിന്റെയും ശക്തിയുടെയും ത്രിവർണപതാക ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ ഉയരുകയാണ്. ദേശീയ പതാകയുടെ ചെറിയ പതിപ്പുകള്‍ വില്‍ക്കുന്ന വയോധികന്. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു.
Read Moreചിരിപ്പിക്കാനായി ബേസിൽ എത്തുന്നു; ജീത്തു ജോസഫ് ചിത്രം നുണക്കുഴി 15ന് തിയറ്ററുകളിൽ
ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി എന്നിവരെ നായകനും നായികയുമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നർ ചിത്രം നുണക്കുഴി 15ന് തിയറ്ററുകളിലെത്തും. ജീത്തു ജോസഫിന്റെ മുൻ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ് തുടങ്ങി മലയാളികളുടെ പ്രിയതാരങ്ങൾ ചിത്രത്തിലുണ്ട്. കെ.ആർ. കൃഷ്ണകുമാറാണ് തിരക്കഥാകൃത്ത്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണു നിർമാണം. അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമകല, അരുൺ പുനലൂർ, ശ്യാം…
Read Moreബംഗ്ലദേശിൽ നടന്നത് ഭീകരാക്രമണം: പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ഹസീനയുടെ ആദ്യ പ്രതികരണം
ന്യൂഡൽഹി: ബംഗ്ലദേശിൽ നടന്നത് ഭീകരാക്രമണമാണെന്നും പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നും മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. പ്രധാനമന്ത്രി സ്ഥാനത്തുനിന്നുപുറത്താക്കപ്പെട്ടശേഷമുള്ള ഹസീനയുടെ ആദ്യ പ്രതികരണമാണിത്. മകൻ സയീബ് വാസെദാണ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഹസീനയുടെ പിതാവ് ഷേഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണം ഓഗസ്റ്റ് 15നാണ്. ഈ ദിവസം രാജ്യത്ത് നൽകിയിരുന്ന അവധി ഇടക്കാല സർക്കാർ റദ്ദാക്കിയിരുന്നു. പ്രക്ഷോഭത്തിൽ മുജീബുർ റഹ്മാന്റെ പ്രതിമകളും മ്യൂസിയങ്ങളും തകർക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു ഹസീനയുടെ പ്രസ്താവന. “രാഷ്ട്രപിതാവ് അങ്ങേയറ്റം അപമാനിക്കപ്പെട്ടു. അവർ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെക്കൂടിയാണ്. ബംഗ്ലദേശ് ജനതയോട് ഞാൻ നീതി ആവശ്യപ്പെടുന്നു’ -ഹസീന പറഞ്ഞു. അതിനിടെ പ്രക്ഷോഭത്തിനിടയിലെ പോലീസ് വെടിവയ്പിൽ ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി ഇടക്കാല സർക്കാർ കേസെടുത്തു.
Read Moreഅവയവക്കച്ചവടം; ആദിവാസി യുവതിയുടെ പരാതിയിൽ ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ
കേളകം: ആദിവാസി യുവതിയെ പ്രലോഭിപ്പിച്ച് അവയവ കച്ചവടത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് അനിൽ കുമാർ, ഇടനിലക്കാരനായി പ്രവർത്തിച്ചെന്നു പറയുന്ന പെരുന്തോടി സ്വദേശി ബെന്നി എന്നിവരെയാണ് പേരാവൂർ ഡിവൈഎസ്പി കീർത്തി ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. നെടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയായി യുവതി കണ്ണൂർ ഡിഐ ജി ഉൾപ്പെടെയുള്ളവർക്ക് നേരെത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവയവക്കച്ചവടത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയുമാണെന്നും വൃക്ക ദാനം ചെയ്താൽ ഒൻപതുലക്ഷം രൂപ നൽകാമെന്ന് ബെന്നി വാഗ്ദാനം ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭർത്താവ് നേരത്തെ വൃക്ക ദാനം ചെയ്തയാളാണ്. സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അനിൽ കുമാറിനോടും ബെന്നിയോടും സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ടത് പ്രകാരം ഇവർ സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി ഇരുവർക്കും കോടതി ജാമ്യമനുവദിച്ചു.
Read Moreഇനിയില്ല, ഓൾ പ്രമോഷൻ; സ്കൂൾ പരീക്ഷകളിൽ വിജയിക്കാൻ ഓരോ സബ്ജക്ടിനും മിനിമം മാർക്ക് വേണം
തിരുവനന്തപുരം: സ്കൂൾ പരീക്ഷകളിൽ വിജയിക്കാൻ ഓരോ സബ്ജക്ടിനും മിനിമം മാർക്ക് നടപ്പാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. എഴുത്തു പരീക്ഷയ്ക്ക് 30 ശതമാനം വീതം മാർക്ക് നേടുന്നവർക്കാണ് വിജയിക്കാനാകുക. ഉദാഹരണത്തിന് 100 മാർക്കിന്റെ പരീക്ഷയിൽ 80 മാർക്ക് എഴുത്തു പരീക്ഷയ്ക്കും 20 മാർക്ക് അധ്യാപകർ വിലയിരുത്തുന്ന നിരന്തര മൂല്യനിർണയത്തിനുമായി നൽകും. ഇതിൽ എഴുത്തു പരീക്ഷയിൽ 24 മാർക്ക് നേടുന്ന കുട്ടിക്കാണ് ജയിക്കാനാകുക. 50 മാർക്കിന്റെ പരീക്ഷയിലാകുന്പോൾ 12 മാർക്ക് മിനിമം വേണം. 2024-25 അക്കാദമിക് വർഷം എട്ടാം ക്ലാസിലും 2025-26 വർഷം 8, 9 ക്ലാസുകളിലും 2026-27ൽ 8, 9, 10 ക്ലാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കാനാണ് തിരുമാനം. ഏതെങ്കിലും വിദ്യാർഥിക്ക് മിനിമം മാർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടായാൽ പഠന പിന്തുണ നൽകി രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും. എല്ലാ കുട്ടികൾക്കും മികച്ച…
Read Moreഒന്നു കാലുകുത്താൻ ഇടം കിട്ടിയാൽ മതിയായിരുന്നു; കോട്ടയം റെയിൽവേ സ്റ്റേഷനിൽ തിരക്കോടു തിരക്ക്; ട്രെയിനുകളില്‍ നരകയാതനയെന്ന് യാത്രക്കാർ
കോട്ടയം: ഒരു ട്രെയിനില്‍ നിറയെ കയറാനുള്ള യാത്രക്കാരാണ് കോട്ടയം സ്റ്റേഷനില്‍ മാത്രം വൈകുന്നേരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ജനറല്‍ കോച്ചില്‍ ഇരിപ്പിടം വേണ്ട, ഒന്നു കാല്കുത്തി നില്ക്കാന് ഇടം മതിയെന്ന ആഗ്രഹമാണ് സീസണ് യാത്രക്കാരുടേത്. വണ്ടി നിറുത്തി ആളിറങ്ങിയാലുടന് ഇടിച്ചുകയറേണ്ട ഗതികേട്. തെക്കോട്ടു പോകാന്‍ വൈകുന്നേരം 5.40ന് കൊല്ലം പാസഞ്ചറും 6.10ന് കേരളയും 6.40ന് വേണാടുമുണ്ട്. ഇതില്‍ പാസഞ്ചറിലെയും വേണാടിലെയും തിരക്ക് പറയാനില്ല. കേരളയില്‍ ജനറല്‍ കോച്ചുകള്‍ പേരിനു മാത്രം. നാലര മുതല്‍ കോട്ടയത്ത് കാത്തുനില്ക്കുന്ന ജനം ട്രെയിനില്‍ വീട്ടിലെത്തുമ്പോള്‍ രാവേറെയാകും. വടക്കോട്ടുള്ള യാത്രയും ഇങ്ങനെതന്നെ. നാലിന് ഐലൻഡും 5.20ന് എറണാകുളം പാസഞ്ചറും 5.40ന് ചെന്നൈ സൂപ്പര്‍ ഫാസ്റ്റും. ഏതാനും ദിവസങ്ങളില്‍ 5.50ന് ജന്ശതാബ്ദിയുമുണ്ട്. കോട്ടയത്തു നിന്നും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും വൈകുന്നേരങ്ങളില്‍ ഓരോ ട്രെയിനുകള്‍ അനുവദിച്ചാല്‍ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും.
Read More