മുംബൈ: വ്യാജവാർത്തകൾക്കും പ്രചരണങ്ങൾക്കും തട്ടിപ്പിനും ഇരയാവാതെ പൊതുജനങ്ങളെ ബോധവത്കരിക്കാനുള്ള പദ്ധതിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കം കുറിക്കുന്നു. “ആർബിഐ എന്താണു പറയുന്നതെന്നു കേൾക്കൂ’ എന്ന പദ്ധതിവഴി പൊതുജനങ്ങൾക്ക് എസ്എംഎസുകളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ എത്തിക്കുമെന്ന് റിസർവ് ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് പദ്ധതി ആവിഷ്കരിക്കുന്നത്. എസ്എംഎസുകളിലൂടെയും ഇ-മെയിലുകളിലൂടെയും ഫോൺ കോളിലൂടെയും പണം ലഭിച്ചുവെന്നോ സമ്മാനത്തിന് അർഹരായെന്നോ ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. അത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതെ ശ്രദ്ധിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് പൊതുജനങ്ങൾക്ക് ആർബിഐ എസ്എംഎസുകൾ അയയ്ക്കുക. ആർബിഐസേ എന്ന ഐഡിയിൽനിന്നാവും ഈ എസ്എംഎസുകൾ ലഭ്യമാകുന്നത്. കൂടാതെ ജനങ്ങൾക്ക് 8691960000 എന്ന നന്പരിലേക്ക് മിസ്ഡ് കോൾ നല്കി കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.
Read MoreCategory: Business
ഓഹരികൾ താണു
മുംബൈ: കയറിയും ഇറങ്ങിയും ചാഞ്ചാടിയ ഓഹരിവിപണി ഒടുവിൽ ഗണ്യമായ നഷ്ടത്തിൽ ക്ലോസ് ചെയ്തു.സെൻസെക്സ് 151.95 പോയിന്റ് താണ് 33,218.81ൽ അവസാനിച്ചു. നിഫ്റ്റി 47 പോയിന്റ് താഴ്ചയിൽ 10,303.15 ലാണു ക്ലോസ് ചെയ്തത്. ഓഹരിവിലകൾ അമിത ഉയരത്തിലാണെന്ന തിരിച്ചറിവിലാണു നിക്ഷേപകർ എന്നു കന്പോളവിശകലനക്കാർ പറയുന്നു. ചൊവ്വാഴ്ച വിദേശികൾ 461 കോടിയുടെ ഓഹരികൾ വാങ്ങിയപ്പോൾ സ്വദേശിസ്ഥാപനങ്ങൾ 2046 കോടിയുടെ വില്പന നടത്തി. ഭാരതി എയർടെലിലെ ഒരു നിക്ഷേപസ്ഥാപനം അഞ്ചു ശതമാനം ഓഹരി വിറ്റത് വില കുത്തനെ ഇടിയാൻ കാരണമായി.വിദേശത്ത് ക്രൂഡ് ഓയിൽ വില താണു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 63.40 ഡോളറിലേക്കു കുറഞ്ഞു.
Read Moreഎന്തിനായിരുന്നു നോട്ട് നിരോധനം?
നരേന്ദ്ര മോദി പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ എട്ട് രാത്രി എട്ടിനു രാജ്യത്തോടുള്ള ടിവി പ്രക്ഷേപണത്തിൽ പറഞ്ഞത്: “അഴിമതിയുടെയും കള്ളപ്പണത്തിന്റെയും പിടിയിൽനിന്നു രക്ഷപ്പെടാൻ 500 രൂപയുടെയും 1000 രൂപയുടെയും കറൻസി ഇന്ന് അർധരാത്രിയോടെ നൈയാമിക ഉപയോഗത്തിൽനിന്നു പിൻവലിക്കുന്നു. ഈ നടപടി അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ സാധാരണക്കാരുടെ പോരാട്ടത്തിനു കരുത്തു പകരും. അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ മഹായജ്ഞത്തിൽ പങ്കുചേരാൻ ഓരോ പൗരനും അവസരം ലഭിച്ചിരിക്കുകയാണ്. നിങ്ങൾ ഇതിനു നൽകുന്ന സഹായമനുസരിച്ചിരിക്കും ഇതിന്റെ വിജയം.’ അദ്ദേഹം ഇതുകൂടി പറഞ്ഞു: പ്രചാരത്തിലുള്ള പണത്തിന്റെ അളവിന്റെ തോതിലാണ് അഴിമതിയും. കൂടുതൽ പണം പ്രചാരത്തിലുള്ളതു കള്ളപ്പണവുമായും ആയുധങ്ങളുടെ കടത്തുമായും ബന്ധപ്പെട്ടിരിക്കുന്ന ഹവാല വ്യാപാരത്തെ ശക്തിപ്പെടുത്തും. ഈ പ്രസംഗത്തിൽ ഒരിടത്തുപോലും കറൻസി ഇല്ലാത്ത വ്യവസ്ഥിതിയെയോ ഡിജിറ്റൽ ഇടപാടുകളിലേക്കു രാജ്യം മാറേണ്ടതിനെയോ പറ്റി പറഞ്ഞിട്ടില്ല. ജയ്റ്റ്ലി പറഞ്ഞത് പത്തു മാസത്തിനു ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റ്…
Read Moreആധാറുമായി ബന്ധിപ്പിച്ചത് 40 ശതമാനം പാൻ മാത്രം
ന്യൂഡൽഹി: ആധാറുമായി പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) ബന്ധിപ്പിക്കണമെന്ന നിർദേശത്തെത്തുടർന്ന് ഇതുവരെ 13.28 കോടി പാനുകൾ ആധാറുമായി ബന്ധിപ്പിച്ചെന്ന് റിപ്പോർട്ട്. ആകെ ഇഷ്യു ചെയ്ത പാനുകളിൽ 39.5 ശതമാനം വരുമിത്. രാജ്യത്ത് ഇതുവരെ 33 കോടി പാൻ കാർഡുകൾ അനുവദിച്ചിട്ടുണ്ട്. നികുതി അടയ്ക്കുന്നതിന് ആധാർ-പാൻ ബന്ധനം കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. കൂടാതെ പുതിയ പാൻ എടുക്കുന്നവർക്കും ആധാറുമായുള്ള ബന്ധനം നിർബന്ധമാക്കിയിരുന്നു.
Read Moreഇനി പേടിക്കാതെ അലങ്കാരമത്സ്യങ്ങളെ വളർത്താം, വിൽക്കാം
അലങ്കാരമത്സ്യങ്ങളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ മുന്നോട്ടു വച്ച മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത (അക്വേറിയം ആൻഡ് ഫിഷ് ടാങ്ക് ആനിമൽസ് ഷോപ്പ്) നിയമം 2017 പിൻവലിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ച 395-ാം ഗസറ്റാണ് പിൻവലിച്ചതെന്ന് തമിഴ്നാട് കോലത്തൂർ ഫിഷ് ഫാർമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് (കോഫ്കോസ്) എൻ.യു.എസ്. വീരമൈന്ദൻ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. അലങ്കാരമത്സ്യമേഖലയിൽ പ്രതിസന്ധിയുയർത്തി മുന്നോട്ടുവച്ച നിർദേശത്തെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ഉത്തരവ് പ്രാബല്യത്തിലായാൽ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് അലങ്കാരമത്സ്യ കർഷകരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുമായിരുന്നു. ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ), വിവിധ സംസ്ഥാനങ്ങളിലെ കർഷകർ, കർഷക സംഘടനകൾ എന്നിവരുടെ ശക്തമായ ഇടപെടലുകളാണ് നിയന്ത്രണം പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫ്കോസിൽ പതിനായിരക്കണക്കിന് കർഷകർ…
Read Moreനേട്ടങ്ങൾ പിന്നിട്ട് സൂചികകൾ
ഓഹരി അവലോകനം / സോണിയ ഭാനു മുംബൈ: നിക്ഷേപകരായി തുടരണോ ? അതോ ഉയർന്ന തലത്തിൽ ലാഭമെടുത്ത് സുരക്ഷിത മേഖലയിലേക്ക് തിരിയണോ ? വലിയോരു വിഭാഗം ഓപ്പറേറ്റർമാരുടെയും മനസ് ചാഞ്ചാടുകയാണ്. വ്യക്തമായ ചിത്രം വിപണിയിൽ ഇനിയും തെളിഞ്ഞിട്ടില്ല. ബോംബെ സെൻസെക്സ് തിളക്കമാർന്ന പ്രകടനത്തിലുടെ കഴിഞ്ഞ വാരം 528 പോയിന്റ് സ്വന്തമാക്കിയപ്പോൾ നിഫ്റ്റി സൂചിക 129 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. ബി എസ് ഇ സൂചിക ഒരു മാസത്തിനിടയിൽ 2188 പോയിന്റും ഒരു വർഷത്തിനിടയിൽ 7059 പോയിന്റും ഉയർന്നു. നിഫ്റ്റി ഒരു മാസം കൊണ്ട് 593 പോയിന്റും പിന്നിട്ട ഒരു വർഷത്തിൽ 2266 പോയിന്റും നേട്ടത്തിലാണ്. സർവകാല റിക്കാർഡ് ക്ലോസിംഗിൽ ഇന്ത്യൻ മാർക്കറ്റ് നീങ്ങുന്പോൾ പ്രദേശിക നിക്ഷേപകർ പുതിയ ബാധ്യതകൾക്ക് ഉത്സാഹിച്ചു. അതേ സമയം ഫണ്ടുകൾ നിക്ഷേപത്തോത് കുറച്ച് ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന് പല അവസരത്തിലും മുൻ തുക്കം…
Read Moreഇന്ത്യയും ചൈനയും വ്യാപാര യുദ്ധത്തിൽ
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷം വ്യാപാരമേഖലയിലേക്കും കടന്നു. ഇന്ത്യയും ചൈനയും ഡോക ലായിൽ മുഖാമുഖം നിന്നശേഷം ചൈനയിൽനിന്നുള്ള പല ഇനങ്ങളുടെയും ഇറക്കുമതിക്കു നിയന്ത്രണവും പിഴച്ചുങ്കവും ചുമത്തി. ഇന്ത്യ -ചൈന വ്യാപാരം പ്രായോഗികമായി ചൈന ഇന്ത്യയിലേക്കു വലിയ അളവിൽ സാധനങ്ങൾ കയറ്റി അയയ്ക്കുന്നതിൽ ഒതുങ്ങുന്നു. 2016-17-ൽ ചൈന ഇന്ത്യയിലേക്ക് 6128 കോടി ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തു. ഇന്ത്യയിൽനിന്നു വാങ്ങിയതാകട്ടെ 1020 കോടി ഡോളറിന്റെ സാധനങ്ങൾ മാത്രം. വ്യാപാര ബന്ധത്തിലെ ഈ അസന്തുലനം കുറയ്ക്കണമെന്ന ആഗ്രഹവും ഇന്ത്യയുടെ നടപടിക്കു പിന്നിലുണ്ട്. ചില കാര്യങ്ങളിൽ ഇന്ത്യയിലെ വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന ഉന്നവും ഉണ്ട്. ചൈന പക്ഷേ ഇന്ത്യയുടെ ഭീഷണികൾ ഗൗനിക്കുന്നതേ ഇല്ലെന്നതാണു സത്യം. ഇന്ത്യയിലേക്കുള്ളതു ചൈനയുടെ മൊത്തം കയറ്റുമതിയുടെ രണ്ടു ശതമാനമേ വരൂ. ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിയ ചൈനീസ് ഉത്പന്നങ്ങൾ 1. കളിപ്പാട്ടങ്ങൾ: ഇവയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു. പരിശോധന കർശനമാക്കി. ഇതോടെ…
Read Moreഎസ്ബിഐ ഭവന-വാഹന വായ്പകൾക്കു പലിശ കുറച്ചു
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയ്ക്കും കാർ വായ്പയ്ക്കും പലിശ നാമമാത്രമായി കുറച്ചു. 0.05 ശതമാനം (ഒരു ശതമാനത്തിന്റെ 20-ൽ ഒന്ന്) ആണ് കുറവ്. ഇതു നവംബർ ഒന്നിനു പ്രാബല്യത്തിലായി. ഇതോടെ ഭവനവായ്പയുടെ താഴ്ന്ന സ്ലാബ് 8.3 ശതമാനമായി. ഇതുവരെ 8.35 ശതമാനമായിരുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 30 ലക്ഷം രൂപവരെയുള്ള വായ്പകൾക്കാണിത്. ഇത്തരം വായ്പകൾക്കു പ്രധാനമന്ത്രി ആവാസ് യോജനയിൽനിന്ന് 2.67 ലക്ഷം രൂപയുടെ പലിശ സബ്സിഡിയും കിട്ടും. എസ്ബിഐ കാർ ലോൺ പലിശ 8.75-9.25 ശതമാനത്തിൽനിന്ന് 8.7-9.2 ശതമാനത്തിലേക്കു കുറച്ചു. സ്ഥിരനിക്ഷേപങ്ങൾക്കു പലിശ കാൽശതമാനം കുറച്ചതിനു തൊട്ടു പിന്നാലെയാണ് ഭവന-വാഹന വായ്പകളുടെ പലിശ 0.05 ശതമാനം കുറച്ചത്.
Read Moreമുകേഷ് അംബാനി ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നൻ
മുംബൈ: എഷ്യയിലെ ഏറ്റവും സന്പന്നനെന്ന ഖ്യാതി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കു സ്വന്തം. ചൈനീസ് വ്യവസായി ഹുയി കാ യാനെ കടത്തിവെട്ടിയാണ് അംബാനിയുടെ കുതിപ്പ്. 4210 കോടി ഡോളർ(2.71 ലക്ഷം കോടി ഇന്ത്യൻ രൂപ) ആണ് നിലവിൽ അംബാനിയുടെ ആസ്തി. ഫോബ്സ് പുറത്തിറക്കിയിട്ടുള്ള ഏറ്റവും പുതിയ പട്ടികയനുസരിച്ച് അംബാനിയുടെ വ്യക്തിഗത സ്വത്ത് 466 മില്യണ്‍ ഡോളറായി ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിമൂല്യത്തിൽ ബുധനാഴ്ച 1.22 ശതമാനം വർധനവുണ്ടായതിനെ തുടർന്നാണ് അംബാനിയുടെ വ്യക്തിഗത സ്വത്തിലും വർധനവുണ്ടായത്. അതേസമയം, എവർഗ്രാൻഡെ ഗ്രൂപ്പ് ചെയർമാൻ ഹൂയി കാ യാനിന്റെ ആസ്തി 1.28 ശതകോടി കുറഞ്ഞ് 40.6 ശതകോടി ഡോളറിലെത്തി. ആഗോള സന്പന്നൻമാരുടെ പട്ടികയിൽ 14-ാം സ്ഥാനത്താണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ കന്പനിയുടെ കഴിഞ്ഞ വർഷത്തെ 7,209 കോടിയുടെ മൊത്തലാഭം ഈ വർഷം സെപ്റ്റംബറിൽ 8,109 കോടിയായി ഉയർന്നിട്ടുണ്ട്.
Read Moreജിഎസ്ടിയിൽ ഒറ്റ റിട്ടേണ്‍ ഏർപ്പെടുത്തണം: ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: ജിഎസ്ടിയിൽ ഒറ്റ റിട്ടേണ്‍ സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിലെ ജിഎസ്ടി റിട്ടേണ്‍ സംവിധാനം സങ്കീർണവും അശാസ്ത്രീയവുമാണ്. ജിഎസ്ടി നടപ്പാക്കി നാലുമാസമായിട്ടും തുടർച്ചയായി വെബ്സൈറ്റ് തകരാറുണ്ടാകുന്നതും സങ്കീർണവും അശാസ്ത്രീയവുമായ റിട്ടേണ്‍ ഫോമും കാരണം റിട്ടേണ്‍ സമർപ്പണം സ്തംഭനത്തിലായിരിക്കുകയാണ്. ഇതോടെ ടാക്സ് പ്രാക്ടീഷണർമാരുടെ ഓഫീസ് പ്രവർത്തനംപോലും തകരാറിലായി. ഗുവാഹത്തിയിൽ ചേരുന്ന ജിഎസ്ടി കൗണ്‍സിൽ ഈ വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇന്ന് ടാക്സ് ഓഫീസുകൾ അടച്ച് സമരം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് എം. ഗണേശൻ, ജനറൽ സെക്രട്ടറി വി.എൻ. അനിൽ എന്നിവർ പറഞ്ഞു.
Read More