മുംബൈ: റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി ഈ സാന്പത്തികവർഷത്തെ അവസാന പണനയ അവലോകനം തുടങ്ങി. ഇന്നുച്ചയ്ക്കു ശേഷം തീരുമാനം പുറത്തുവിടും.അടിസ്ഥാന പലിശനിരക്കിൽ കാൽ ശതമാനം കുറവു വരുത്തുമെന്നാണ് ബാങ്കർമാരിൽ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നത്. എന്നാൽ, നിരക്കുകളിൽ മാറ്റം വരില്ലെന്നു കരുതുന്നുവരുമുണ്ട്. അടുത്ത വർഷം ഗവൺമെന്റ് 3.2 ശതമാനം ധനകമ്മിയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ടിവരുന്ന കടമെടുപ്പ് ഈവർഷത്തെ തോതിൽ തന്നെയാകും. ഇത് പലിശ കുറയ്ക്കാൻ അനുകൂല ഘടകമാണ്. അമേരിക്കൻ ഫെഡറൽ റിസർവ് കഴിഞ്ഞയാഴ്ച യോഗം ചേർന്നെങ്കിലും പലിശ കൂട്ടിയില്ല. ഇതും ഇന്ത്യയിൽ പലിശ കുറയ്ക്കാൻ അനുകൂലമാണ്. വിലക്കയറ്റത്തോത് താണു നിൽക്കുകയാണ്. പെട്രോളിയം വില അമിതമായി കൂടുകയില്ലെന്നു നിരീക്ഷകർ കരുതുന്നു. ഒപെക് രാജ്യങ്ങളും റഷ്യയും ഉത്പാദനം കുറയ്ക്കുന്നതിനനുസരിച്ച് അമേരിക്കയിലെ ഷെയ്ൽ ഉത്പാദകർ ഉത്പാദനം കൂട്ടുന്നു. ഇതാണ് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 60 ഡോളർ കടക്കുമെന്ന പ്രവചനങ്ങൾ തെറ്റാൻ കാരണം.…
Read MoreCategory: Business
നിക്ഷേപത്തട്ടിപ്പ്: സഹാറയുടെ ആംബി വാലി പിടിച്ചെടുക്കും
ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പൂനയിലെ ആംബി വാലി പ്രോപ്പർട്ടി പിടിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവ്. സഹാറ ഗ്രൂപ്പിൽ 14,000 കോടി രൂപ നിക്ഷേപിച്ചയാളുടെ തുക തിരിച്ചു പിടിക്കുന്നതിനായാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 24,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതിൽ പലിശയടക്കം 36,000 കോടി രൂപ പിടിച്ചെടുക്കണമെന്നാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കോടതിയെ അറിയിച്ചത്.തട്ടിപ്പിനിരയായവർക്കുള്ള പണം തിരികെ നൽകുന്നതിനായി സഹാറ ഗ്രൂപ്പിൽ നിന്നു പിടിച്ചെടുക്കേണ്ട വസ്തുവകകളുടെ വിവരങ്ങൾ കൈമാറാൻ സുപ്രീം കോടതി നേരത്തെ സെബിക്കു നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൂനയിലെ സുപ്രധാന റിയൽ എസ്റ്റേറ്റ് സംരംഭമായ ആംബി വാലിയുടെ പേരാണ് പട്ടികയുടെ ആദ്യ പേരായി സെബി നിർദേശിച്ചത്. 39,000 കോടി രൂപ വിലമതിപ്പുള്ള ആംബി വാലിക്കൊപ്പം ലേലത്തിനു വയ്ക്കാനുള്ള മറ്റ്…
Read Moreആദായനികുതിയിലെ മാറ്റങ്ങൾ
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് നികുതി ഒഴിവുകളിൽ പുതിയ ആനൂകൂല്യങ്ങളൊന്നുമില്ല. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള നികുതിനിരക്ക് പത്തു ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. ഇതുമൂലം മൂന്നു ശതമാനം സെസ് ഉൾപ്പെടെ പരമാവധി 12,875 രൂപ വരെ നികുതിദായകർക്ക് ആദായനികുതിയിൽ കുറവു ലഭിക്കും. 87 എ വകുപ്പനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്ന നികുതിദായകർക്ക് ലഭിച്ചിരുന്ന റിബേറ്റ് മൂന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കായി കുറച്ചു. അതോടൊപ്പം 5,000 രൂപ വരെ ലഭിച്ചിരുന്ന റിബേറ്റ് 2500 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. മൂന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഈ ബജറ്റ് അനുസരിച്ച് 100 ശതമാനം നികുതിയിളവ് അല്ലെങ്കിൽ 2,500 രൂപ ഇവയിലേതാണോ കുറവ് അതാണ് ആനുകൂല്യമായി ലഭിക്കുന്നത്. 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും എഒപികൾക്കും മറ്റും…
Read Moreപലിശനിരക്കു കുറയും
മുംബൈ: കേന്ദ്രബജറ്റ് നിർദേശങ്ങൾ പലിശ കുറയാൻ വഴിതെളിക്കുമെന്നു നിക്ഷേപ ബാങ്കർമാർ. കേന്ദ്രത്തിന്റെ കടമെടുപ്പു ഗണ്യമായി കുറയുന്നതാണു കാരണം. അടുത്ത ബുധനാഴ്ച ചേരുന്ന റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) റീപോ നിരക്കിൽ 0.25 ശതമാനം കുറവ് വരുത്തുമെന്നു ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് പറഞ്ഞു. സെപ്റ്റംബറോടെ 0.75 ശതമാനം കണ്ടു പലിശനിരക്കിൽ കുറവു വരുമെന്നാണു മെറിൽ ലിഞ്ച് കരുതുന്നത്. ബജറ്റിൽ 3.2 ശതമാനം ധനകമ്മി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പൊതു കടമെടുപ്പ് കുറവാകും. ഇക്കൊല്ലം 3.5 ലക്ഷം കോടി രൂപയേ കടപ്പത്രമിറക്കി എടുക്കുന്നുള്ളൂ. ലഘുസന്പാദ്യ പദ്ധതികളെ കൂടുതലായി ആശ്രയിക്കുന്നതു മൂലമാണിത്. കടപ്പത്രമിറക്കൽ കുറയുന്നതു പലിശനിരക്കു താഴാൻ പ്രേരണയാകും. അപ്പോൾ റിസർവ് ബാങ്കിന്റെ നിരക്കു കുറയ്ക്കൽ വേഗം ബാങ്കുകളുടെ വായ്പ-നിക്ഷേപ പലിശകളിലും പ്രതിഫലിക്കും.ഡിസംബറിലെ യോഗത്തിൽ എംപിസി നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.
Read Moreകറൻസി പരിധി ലംഘിച്ചാൽ തത്തുല്യ തുക പിഴ
ന്യൂഡൽഹി: മൂന്നുലക്ഷം രൂപയിൽ കൂടുതൽ തുക കറൻസിയായി വാങ്ങിയാൽ അത്രയും തുക പിഴയായി നൽകേണ്ടിവരും. ഏപ്രിൽ ഒന്നിന് ഈ വ്യവസ്ഥ പ്രാബല്യത്തിലാകും.പൊതുബജറ്റിനൊപ്പം ലോക്സഭയിൽ സമർപ്പിച്ച ധനകാര്യബില്ലിൽ ആണ് ഈ വ്യവസ്ഥ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള കറൻസി കൈമാറ്റം തടയുന്നത് ആദായനികുതി നിയമത്തിൽ 269 എസ്ടി വകുപ്പ് ചേർത്തുകൊണ്ടാണ്. 271 ഡിഎ (1) എന്ന വകുപ്പ് പുതുതായി ഉൾപ്പെടുത്തിയാണു പിഴയ്ക്കു വ്യവസ്ഥ ചെയ്തത്. കള്ളപ്പണത്തിന്റെ ഉദ്ഭവവും വ്യാപനവും തടയുന്നതിനുള്ള പല നടപടികളിൽ ഒന്നാണ് മൂന്നുലക്ഷം രൂപയിൽ കൂടുതലുള്ള കറൻസി ഇടപാടുകൾ വിലക്കുന്നത്. ഇതുവഴി കറൻസി കുറവുള്ള അവസ്ഥയിലേക്കു നീങ്ങാം.ഒരു ദിവസം ഒരാളിൽനിന്നോ, ഒരു ഇടപാടിന്റെ ഭാഗമായോ, ഒരു ചടങ്ങിന്റെയോ സാഹചര്യത്തിന്റെയോ പേരിലോ മൂന്നുലക്ഷം രൂപയിൽ കൂടുതൽ കറൻസിയായി വാങ്ങുന്നതിനാണു വിലക്ക്. എന്നാൽ ഗവൺമെന്റിനും ബാങ്കുകൾക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്കിനും കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ഗവൺമെന്റ് പ്രത്യേകമായി…
Read Moreതീരുവ കുറയ്ക്കാത്തത് സ്വർണക്കടത്ത് വ്യാപകമാക്കും: എം.പി. അഹമ്മദ്
കോഴിക്കോട്: കേന്ദ്ര ബജറ്റിൽ സ്വർണ ഇറക്കുമതി തീരുവയിൽ കുറവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ധനമന്ത്രി ഇതിനു തയാറാകാതിരുന്നത് ഖേദകരമാണെന്നും നിലവിലുള്ള പത്തു ശതമാനം തീരുവ കുറയ്ക്കാത്തതു കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും ഒഴുക്കും സ്വർണക്കടത്തും വ്യാപകമാക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്. തീരുവയിൽ കുറവു വരുത്തണമെന്നത് സ്വർണ വ്യാപാര മേഖലയുടെ നിരന്തരമായ ആവശ്യമായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകിയത് ഉചിതമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതാണ്ട് എല്ലാ മേഖലകൾക്കും പരിഗണന നൽകാൻ ബജറ്റിന് കഴിഞ്ഞിട്ടുണ്ട്. മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിനുള്ള നികുതി അഞ്ചു ശതമാനമാക്കി കുറച്ചത് ആശ്വാസകരമാണ്. റിയൽ എസ്റ്റേറ്റ് മേഖയിലെ പ്രോജക്ടുകൾ പൂർത്തിയാക്കുന്നത് വരെ നികുതിയിനത്തിൽ ഇളവു വരുത്തിയത് ഈ മേഖലയ്ക്ക് കരുത്ത് പകരും. ഈ ബജറ്റിൽ വിദേശ മൂലധന നിക്ഷേപത്തിന് അനുകൂലമായ നിലപാടാണെടുത്തിരിക്കുന്നത്. അതു പോലെ റെയിൽ, റോഡ്, വിമാനത്താവളം…
Read Moreവണ്ടർലായിൽ വസ്ത്രധാരണത്തിന് നിബന്ധന
കൊച്ചി: ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലായിൽ ശുചിത്വവും സുരക്ഷിതത്വവും നിലനിർത്തുന്നതിനായി പ്രത്യേക വസ്ത്രധാരണ നിബന്ധനകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സാരി, നൈറ്റി, ചുരിദാർ/സൽവാർ, ഷോൾ, സ്കാർഫ്, ശിരോ വസ്ത്രങ്ങൾ, ബുർക്ക/പർദ്ദ, ജീൻസ്, കാർഗോ പാന്റ്, ഷർട്ട്, മുണ്ട് തുടങ്ങിയ വസ്ത്രങ്ങൾ വാട്ടർ റൈഡുകൾ ഉപയോഗിക്കുമ്പോൾ ധരിക്കാൻ അനുവദിക്കുന്നതല്ല. പൂർണമായും പോളിയസ്റ്റർ, നൈലോണ് വസ്ത്രങ്ങൾ മാത്രമേ വാട്ടർ റൈഡുകളിൽ അനുവദിക്കുകയുള്ളൂവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടാതെ മറ്റു റൈഡുകളിൽ സുരക്ഷാ കാരണങ്ങളാൽ സാരി, ഷോളുകൾ, സ്കാർഫുകൾ, ശിരോവസ്ത്രങ്ങൾ തുടങ്ങിയ അയഞ്ഞ വസ്ത്രങ്ങളും അനുവദിക്കുന്നതല്ല. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ഈ വസ്ത്രധാരണ നിബന്ധനകൾ ബാധകമാണ്. സുരക്ഷയെ മുൻനിർത്തി ഈ വസ്ത്രങ്ങൾക്ക് പകരമായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുളള വസ്ത്രങ്ങൾ വണ്ടർലാ പാർക്കിനുള്ളിലെ ഷോപ്പുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. വണ്ടർലായെ മികച്ച അമ്യൂസ്മെന്റ് പാർക്കായി മാറ്റുന്നതിനു നാളിതുവരെ സഹകരിച്ചുവരുന്ന സന്ദർശകരോട്,…
Read Moreബജറ്റ് പദാവലി
2017-18 വർഷത്തേക്കുള്ള പൊതുബജറ്റ് നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ഇത്തവണ പ്രത്യേക റെയിൽവേ ബജറ്റ് ഇല്ലാത്തതിനാൽ റെയിൽവേ സംബന്ധമായ കാര്യങ്ങളും പൊതുബജറ്റിൽ അറിയിക്കും. ബജറ്റുമായി ബന്ധപ്പെട്ട പ്രധാന സാങ്കേതിക പദങ്ങൾ ചുവടെ: ബജറ്റ്: ഓരോ ധനകാര്യവർഷത്തെയും വരവു ചെലവ് പ്രതീക്ഷകളുടെ കണക്ക്. ധനകാര്യവർഷം തുടങ്ങും മുമ്പ് ഇതു ലോക്സഭയിൽ അവതരിപ്പിക്കണമെന്നു ഭരണഘടനയുടെ 112-ാം വകുപ്പ് പറയുന്നു. കമ്മി: ചെലവ് വരവിനേക്കാൾ കൂടുതൽ ആയാൽ ഉള്ള അവസ്ഥ. മിച്ചം: ചെലവ് വരവിലും കുറവായാൽ ഉള്ള അവസ്ഥ. റവന്യൂ വരവ്: നികുതികൾ, ഫീസുകൾ, ചാർജുകൾ, പലിശ വരവ്, ലാഭവീതം തുടങ്ങിയ ആനുകാലിക വരവുകൾ. റവന്യൂ ചെലവ്: ശമ്പളം, പെൻഷൻ, ഭരണച്ചെലവ്, പലിശച്ചെലവ്, സബ്സിഡി, ഗ്രാന്റുകൾ തുടങ്ങിയവ. ഇന്ത്യാ ഗവൺമെന്റിന് ആസ്തികൾ വർധിപ്പിക്കുന്നതല്ലാത്ത എല്ലാ ചെലവും ഇതിൽപ്പെടുന്നു. മൂലധനവരവ്: രാജ്യത്തും പുറത്തുംനിന്നു കടമെടുക്കുന്നത്, കൊടുത്ത കടം തിരിച്ചുകിട്ടുന്നത്, പൊതുമേഖലാ ഓഹരികളും സ്ഥാപനങ്ങളും വിൽക്കുമ്പോൾ…
Read Moreഎസ്ബിടി എംസിഎൽആർ പരിഷ്കരിച്ചു
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സുമായി ബന്ധപ്പെടുത്തിയുള്ള വായ്പാ നിരക്കുകൾ പരിഷ്കരിച്ചു. നാളെ മുതൽ വിതരണം ചെയ്യുപ്പെടുന്നതോ പുതുക്കപ്പെടുന്നതോ ആയ എല്ലാ വായ്പകൾക്കും ഇതു ബാധകമായിരിക്കും. ഓവർനൈറ്റ് മുതൽ ഒരു വർഷം വരെ വിവിധ കാലയളവുകൾക്കു ബാധകമാക്കുന്ന എംസിഎൽആർ ചുവടെ ചേർക്കുന്നു. ഓവർനൈറ്റ് 7.95 ശതമാനം, ഒരു മാസം 8.15 ശതമാനം, മൂന്നു മാസം 8.25 ശതമാനം, ആറു മാസം 8.40 ശതമാനം, ഒരു വർഷം 8.55 ശതമാനം.
Read Moreകേന്ദ്ര ബജറ്റ്; അണിയറയിൽ ഇവർ
കേന്ദ്ര ബജറ്റ് നിർമാണത്തിന്റെ പേരിൽ വീട്ടുകാരോടും കൂട്ടുകാരോടും ബന്ധപ്പെടാതെ പത്തു ദിവസം ചെലവഴിക്കേണ്ട ഒരു വിഭാഗമുണ്ട്. ധനമന്ത്രാലയത്തോടു ചേർന്നു ബജറ്റ് രേഖകൾ അടിക്കുന്ന പ്രസിലെ ആൾക്കാരും അവർക്കു നല്കേണ്ട രേഖകൾ തയാറാക്കുന്നവരുമടക്കം നൂറോളം പേർ. ധനമന്ത്രാലയത്തിൽ ഹൽവ ഉണ്ടാക്കി കഴിക്കുന്ന ചടങ്ങുണ്ട്. ഈ ചടങ്ങു കഴിഞ്ഞാണ് അച്ചടി തുടങ്ങുന്നത്. അതിലേക്കു നിയുക്തരായ സീനിയർ ഓഫീസർമാരും മറ്റുള്ളവരും ബജറ്റവതരണം കഴിയുംവരെ ധനമന്ത്രാലയത്തിന്റെ ഈ പ്രസിനോടനുബന്ധിച്ചുള്ള സ്ഥലത്താണു താമസം. മൊബൈലോ ഇന്റർനെറ്റോ ആ ദിവസങ്ങളിൽ അനുവദിക്കില്ല. ഇവരെപ്പോലെ ഒളിജീവിതം വേണ്ടാത്ത ഒരു ചെറിയസംഘമുണ്ട്. ധനസെക്രട്ടറി മുതൽ മുഖ്യധനകാര്യ ഉപദേഷ്ടാവ് വരെ. അവരാണു ബജറ്റ് ഉള്ളടക്കത്തിന്റെ യഥാർഥ ശില്പികൾ. അവരെ പരിചയപ്പെടാം. 1. അശോക് ലവാസ ധനസെക്രട്ടറി. ഹരിയാന കേഡറിലുള്ള 1980 ബാച്ച് ഓഫീസർ. വിവിധ മന്ത്രാലയങ്ങളുടെ ആവശ്യങ്ങളും വിഭവ ലഭ്യതയും പൊരുത്തപ്പെടുത്തേണ്ട ദൗത്യം. ദ അൺസിവിൽ സെർവന്റ് എന്ന ഗ്രന്ഥത്തിന്റെ…
Read More