കാസര്‍ഗോഡ്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസിലെ പ്രതി ആ പണം ഉപയോഗിച്ചു വാങ്ങിയ മിനി ബസും കാറും കണ്ടെത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശി സുജിത്തുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കവര്‍ച്ചപ്പണം ഉപയോഗിച്ചു വാങ്ങിയ വാഹനങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 22 നാണ് പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി വിൽക്കുന്ന ഇടപാടുകള്‍ നടത്തുന്ന മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കടവത്തു വച്ച് കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയത്. സ്വര്‍ണവും പണവുമടക്കം 1.65 കോടി രൂപയാണ് സംഘം കവര്‍ന്നെടുത്തത്. പിന്നീട് ഇയാളെ പയ്യന്നൂരിന് സമീപം ഇറക്കിവിടുകയായിരുന്നു. ബിജെപി പ്രവര്ത്തകന് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ മാലൂര്‍ സ്വദേശി സിനിലിന്റെ നേതൃത്വത്തിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മറ്റു കേസുകളില്‍പ്പെട്ട് ജയിലില്‍ ഒപ്പമുണ്ടായിരുന്ന വയനാട്,…
Read MoreCategory: Kannur
നാടിന്റെ സ്വന്തം ബസ് ! ‘ശുക്രിയ’യുടെ ഡ്രൈവിംഗ് സീറ്റില്‍ പെണ്‍തിളക്കമായി 22 വയസുകാരി ആതിര
ബന്തടുക്ക: കാസര്‍ഗോഡിന്റെയും മലയോരമേഖലയുടെയും ഗൃഹാതുരത്വങ്ങളിലൊന്നാണ് കാസര്‍ഗോഡ്-ബന്തടുക്ക റൂട്ടില്‍ 43 വര്‍ഷമായി സര്‍വീസ് നടത്തുന്ന ‘ശുക്രിയ’ ബസ്. നാടിന്റെ സ്വന്തം ബസെന്നൊക്കെ പറയാവുന്ന ഇനങ്ങളിലൊന്ന്. അരനൂറ്റാണ്ടോളമായി കാലത്തിന്റെ എല്ലാ മാറ്റങ്ങള്‍ക്കും സാക്ഷിയായി ‘ശുക്രിയ’യും ഉണ്ടായിരുന്നു. നാടിന്റെ മാറ്റങ്ങള്‍ക്കൊപ്പം ബസിന്റെ രൂപവും ബസ് തന്നെയും ഇടയ്ക്കു മാറിയെങ്കിലും സര്‍വീസിന്റെ കാര്യത്തില്‍ മാത്രം ഒരു മാറ്റവും മുടക്കവും വരുത്തിയില്ല. പുതിയ കാലത്തിന്റെ മറ്റൊരു മാതൃക അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ശുക്രിയ ബസിന്റെ ഉടമയും ജീവനക്കാരും. കഴിഞ്ഞ രണ്ടാഴ്ചയായി പടുപ്പ്-ശങ്കരംപാടി റൂട്ടില്‍ ‘ശുക്രിയ’യുടെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് 22 വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ്. കരിച്ചേരി തൊട്ടിയില്‍ സ്വദേശിനി കെ.ആര്.ആതിര. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന ബസിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി. വളവുകളും കയറ്റിറക്കങ്ങളുമെല്ലാമുള്ള റോഡില്‍ തികഞ്ഞ ജാഗ്രതയോടെ വളയം തിരിക്കാന്‍ ആതിരയ്ക്ക് കഴിയുന്നുണ്ടെന്ന് ബസിന്റെ സ്ഥിരം…
Read Moreവീട് കേന്ദ്രീകരിച്ച് മദ്യപസംഘത്തിന്റെ സ്വൈരവിഹാരം;പരാതി നൽകിയ കോൺഗ്രസ് നേതാവിനെ വെട്ടി വീഴ്ത്തി; ഒരാൾ അറസ്റ്റിൽ
കണ്ണൂര്‍: ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന് എളയാവൂരിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിനു സമീപത്തെ പി.വി. രാജീവനെ( 55)ആണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രാജീവന് എളയാവൂരിന്റെ അയൽവാസിയാണ് അറസ്റ്റിലായയാൾ. ഞായറാഴ്ച രാവിലെ വീടിന് സമീപം വച്ചാണ് രാജീവന് എളയാവൂരിന്റെ തലയ്ക്ക് കൊടുവാൾ കൊണ്ട് വെട്ടേറ്റത്. താമസസ്ഥലത്തിനു സമീപത്തെ ഒരു വീട് കേന്ദ്രീകരിച്ച് മദ്യപസംഘത്തിന്റെ സ്വൈരവിഹാരം ശല്യമായി മാറിയതിനെ തുടർന്ന് രാജീവന് എളയാവൂര് ടൗൺ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും മൂന്നു പേരെ കസ്റ്റഡയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
Read More44 പവൻ സ്വർണാഭരണവും 3,00,000 രൂപയും..! സ്ത്രീധന പീഡനം; യുവതിയുടെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസ്; പരാതിയില്‍ പറയുന്നത് ഇങ്ങനെ…
തളിപ്പറമ്പ് : സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃപിതാവും ഭർതൃമാതാവും ശരീരികവും മാനസികവുമായി പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയിൽ തളിപ്പറന്പ് പോലീസ് കേസെടുത്തു. കൂവേരി സ്വദേശിനിയായ 25 കാരിയുടെ പരാതിയിൽ പുഷ്പഗിരി സ്വദേശിയായ ഭർത്താവിനെതിരേയും മാതാപിതാക്കൾക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. 2015ലാണ് യുവതിയും പുഷ്പഗിരി സ്വദേശിയായ യുവാവും തമ്മിൽ വിവാഹിതരാകുന്നത്. 44 പവൻ സ്വർണാഭരണവും 3,00,000 രൂപയും വിവാഹസമയത്ത് നൽകിയതായി പറയുന്നു. വിവാഹത്തിന്റെ തലേദിവസം ഭർത്താവിന്റെ അച്ഛനാണ് പണം വാങ്ങിയതെന്നും പറയുന്നു. വിവാഹശേഷം 40 ദിവസം കഴിഞ്ഞ് യുവാവ് ജോലിക്കായി വിദേശത്ത് പോകുകയും ചെയ്തു. അതിനിടെ യുവതി ഗർഭിണിയാകുകയും പിന്നീട് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വസ്തു വാങ്ങാനെന്നു പറഞ്ഞ് യുവതിയുടെ 38 പവൻ സ്വർണാഭരണങ്ങൾ ഭർത്താവിന്റെ അമ്മ കൈക്കലാക്കയെന്നും തുടർന്ന് ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനം പോരെന്നു പറഞ്ഞ് മർദിക്കുകയും ആക്ഷേപിക്കുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവ് വിദേശത്തുനിന്ന് വരുന്നതുപോലും തന്നിൽനിന്നു മറച്ചുവയ്ക്കുകയും…
Read Moreമദ്രസ അധ്യാപകന് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതി! സമാധാന യോഗത്തിനൊടുവില്‍ കൈയാങ്കളി; മദ്രസ അധ്യാപകര്‍ക്കു പരിക്ക്
കാസർഗോഡ്: മദ്രസ അധ്യാപകന് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സമാധാനയോഗം കൈയാങ്കളിയില്‍ കലാശിച്ചു. മൂന്ന് അധ്യാപകര്‍ക്ക് പരിക്കേറ്റു. മദ്രസയിലെ ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്തു. ഞായറാഴ്ച വൈകുന്നേരം ബോവിക്കാനം മുതലപ്പാറ അന്‍സാറുല്‍ ഇസ്ലാം മദ്രസയിലാണ് സംഘര്‍ഷമുണ്ടായത്. സദര്‍ മുഅല്ലിം ഷാഹുല്‍ ഹമീദ് ദാരിമി, അഹമ്മദ് മുസ്ലിയാര്, ഷക്കീര്‍ മൗലവി എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാസിര്‍, ഷെരീഫ്, ജാഫര്‍, അയൂബ്, റഷീദ് എന്നിവര്‍ക്കെതിരേ ആദൂര്‍ പോലീസ് കേസെടുത്തു.
Read Moreരാഷ്ട്രീയക്കാർ ഗാന്ധിജിയെ ചൂഷണം ചെയ്യുകയും ഇപ്പോൾ മറക്കുകയും ചെയ്തെന്ന് ഗാന്ധിജിയുടെ പൗത്രപുത്രൻ തുഷാർ ഗാന്ധി
മട്ടന്നൂർ: ഗാന്ധിജിയുടെ ദർശനങ്ങൾ സ്വീകരിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് പുതുതലമുറയാണ്. അവർ സ്വീകരിച്ചാലും ഇല്ലെങ്കിലും ഗാന്ധിയൻ ആദർശങ്ങൾ നിലനിൽക്കുമെന്ന് ഗാന്ധിജിയുടെ പൗത്രപുത്രൻ തുഷാർ ഗാന്ധി. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ അനാവരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി പുതുതായി എന്തെങ്കിലും കണ്ടുപിടിച്ച് ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ആളല്ല. ഭാരത സംസ്കൃതിയോളം പഴക്കമുള്ള സത്യവും അഹിംസയുമാണ് അദ്ദേഹം പ്രചരിപ്പിച്ചതെന്നും തുഷാർ ഗാന്ധി പറഞ്ഞു. ഗാന്ധിജിയെ പൊതുസമൂഹം വിസ്മരിച്ചതായി കരുതുന്നില്ല. രാഷ്ട്രീയക്കാരാണ് ഗാന്ധിജിയെ ചൂഷണം ചെയ്യുകയും ഇപ്പോൾ മറക്കുകയും ചെയ്തത്. സത്യസന്ധതയും വിശ്വാസ്യതയുമാണ് ഗാന്ധിജി മുന്നോട്ടുവച്ച മൂല്യങ്ങളിൽ തന്നെ സ്വാധീനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനതയുടെ സന്തോഷത്തിനായി പ്രത്യേക മന്ത്രാലയമുള്ള ഭൂട്ടാനാണ് ഗാന്ധിജിയുടെ ദർശനങ്ങൾ ഏറ്റവും നന്നായി നടപ്പാക്കിയ രാജ്യമെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. ഗാന്ധിജിക്ക് ലഭിക്കാത്തതിനാൽ നോബൽ സമ്മാനത്തിന്റെ പ്രസക്തിയാണ് കുറഞ്ഞത്. എല്ലാവരിലും ഗാന്ധിയും ഗോഡ്സെയും ഉണ്ടെന്നും ഗാന്ധിയുടെ വഴി…
Read Moreതോമസ് ആന്റണിയുടെ സ്വഭാവദൂഷ്യത്തിന് ഒരുമാറ്റവുമില്ല; സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് സസ്പെൻഷൻ
കാസർഗോഡ്: സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. കാസർഗോഡ് ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണിയെയാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനും ജില്ലാതലത്തിൽ രൂപീകരിച്ച ഇന്റേണൽ കംപ്ലയിന്റ് അഥോറിറ്റി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് സസ്പെൻഷൻ. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു പരാതി നൽകിയത്. ഇടുക്കി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ ഇയാൾക്കെതിരേ സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നതിനാൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ സൂക്ഷ്മത പാലിക്കാൻ നിർദേശം നൽകുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. വീണ്ടും സ്വഭാവദൂഷ്യം കാണിച്ചത് ഗുരുതരമായ സർവീസ് ലംഘനമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Moreഹരിദാസ് കൊലപാതകം; സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി; ബിജെപിയും സിപിഎമ്മും സമാധാന അന്തരീക്ഷം തകർക്കുന്നുവെന്ന് കോൺഗ്രസ്
തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് പരിശീലനം കിട്ടിയവരാണ് കൊലപാതകം നടത്തിയത്. കേരളമൊട്ടാകെ അക്രമം നടത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനാണ് ആർഎസ്എസിന്റെ നീക്കമെന്നും കോടിയേരി പറഞ്ഞു. പാർട്ടി പ്രവർത്തകർ ഇതിനെതിരെ ബഹുജനപിന്തുണയോടെ ഇവരെ ഒറ്റപ്പെടുത്തണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തലശേരിയിലെ കൊലപാതകം ആസൂത്രിതമെന്ന് എം.വി.ജയരാജൻകണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ ആർഎസ് എസ് സംഘമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കൊലപാതകം ആസൂത്രിതമാണ്. ഒരു ടീമിന് കിട്ടിയില്ലെങ്കിൽ മറ്റൊരു ടീമിന് ഹരിദാസനെ വെട്ടി കൊലപ്പെടുത്താൻ കഴിയണം എന്ന ഉദ്ദേശത്തോടെയാണ് ആർഎസ്എസ് കൊലപാതകം ആസൂത്രണം ചെയ്തത്. മൃഗീയമായ രീതിയിലാണ് ഹരിദാസിനെ കൊല ചെയ്തത്. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ആർഎസ്എസെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ…
Read Moreവാക്സിൻ എടുക്കാൻ പോയ പെൺകുട്ടികൾ ബൈക്കിൽ കയറുന്ന വിവരം അമ്മയ്ക്ക് ചോർത്തി നൽകി ബന്ധു; പിന്നീട് സംഭവിച്ചത് കണ്ടോ!
ആലക്കോട്: വാക്സിൻ എടുക്കാൻ പോയ പെൺകുട്ടികളെ കാണാതായത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ആലക്കോട് സ്വദേശിനികളായ 14 ഉം 16 ഉം വയസുള്ള പെൺകുട്ടികളാണ് ഉച്ചകഴിഞ്ഞ് വാക്സിൻ എടുക്കാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇതിനിടയിൽ ഒരു ബന്ധുവിന്റെ ബൈക്കിൽ ഇവർ കയറിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പെൺകുട്ടികൾ ബൈക്കിൽ കയറുന്നത് മറ്റൊരു ബന്ധു കാണുകയും ഇത് കുട്ടികളുടെ അമ്മയോട് വിളിച്ചു പറയുകയും ചെയ്തു. അമ്മ ഉടൻ തന്നെ മകളെ വിളിക്കുകയും ശകാരിക്കുകയും ചെയ്തു. ഇതോടെ, പെൺകുട്ടികൾ അമ്മയുടെ ദേഷ്യം മാറുന്നതുവരെ മാറി നിൽക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഉടൻ തന്നെ കിട്ടിയ ബസിൽ കയറി യാത്രയാവുകയും ചെയ്തു. വാക്സിൻ എടുക്കാൻ പോയ കുട്ടികൾ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനാൽ വീട്ടുകാരും പരിഭ്രാന്തിയിലായി. ഫോൺ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. ഉടൻ, ആലക്കോട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈലിന്റെ ലൊക്കേഷൻ…
Read Moreശരത് ലാൽ-കൃപേഷ്-ഷുഹൈബ് രക്തസാക്ഷിത്വദിനം വിപുലമായ പരിപാടികളുമായി യൂത്ത് കോൺഗ്രസ്
കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തരായിരുന്ന മട്ടന്നൂരിലെ ശുഹൈബിന്റെയും കല്യോട്ടെ ശരത് ലാലിന്റെയും കൃപേഷിന്റേയും രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കാൻ കാഞ്ഞങ്ങാട് വച്ച് ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. നാളെ ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂണിറ്റ്,മണ്ഡലം തലങ്ങളിലും,ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാടുവച്ച് പുഷ്പാർച്ചയും അനുസ്മരണവും നടത്താൻ തീരുമാനിച്ചു. കല്ല്യോട്ടെ ധീര രക്തസാക്ഷികളായ കൃപേഷ്-ശരത് ലാൽ മൂന്നാം രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 16 ന് ജില്ലയിൽ 57 ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കിരാത ഭരണത്തിനെതിരെ സമരം നയിക്കുന്നതിനിടയിൽ കാസർഗോഡ് മല്ലികാർജുന ക്ഷേത്രത്തിനു മുന്നിൽ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ ശാന്താറാം ഷേണായിയുടെയും സുധാകർ അഗ്ഗിത്തായിയുടെയും സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച് മറ്റു 21 രക്തസാക്ഷികളുടെയും സ്മൃതികുടീരങ്ങളിലൂടെ പുഷ്പാർച്ചന അർപ്പിച്ച് സഞ്ചരിച്ച് ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മൃതി മണ്ഡപത്തിൽ അവസാനിപ്പിക്കുന്ന രക്തസാക്ഷി സ്മൃതി ജ്യോതി പ്രയാണം സംഘടിപ്പിക്കും. 17ന്…
Read More