അനുമോൾ ജോയ് കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂരിൽ രണ്ടായിരത്തോളം പോലീസിനെ വിന്യസിക്കും. സിപിഎം പാർട്ടി കോൺഗ്രസിന്റെ സുരക്ഷാ ചുമതലക്ക് മൂന്ന് എസ്പിമാരെ നിയോഗിക്കും. പാർട്ടി കോൺഗ്രസിനായി മൂന്നുമുതൽ സിപിഎമ്മിന്റെ ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കണ്ണൂരിൽ എത്തി തുടങ്ങും. ഇവർ താമസിക്കുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷയാണ് ഒരുക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒരു എസ്പിയേയും സുരക്ഷാ ചുമതലക്ക് രണ്ട് എസ്പിമാരെയുമാണ് നിയമിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ 2001 പോലീസുകാർ പാർട്ടി കോൺഗ്രസ് നടക്കുന്ന സ്ഥലങ്ങളിൽ നിലയുറപ്പിക്കും. കൂടാതെ, ആന്റി മാവോയിസ്റ്റ് സ്ക്വാഡിനെയും കെഎപി ബറ്റാലിയൻ പോലീസ് സേനയേയും വിന്യസിക്കും. ഫുഡ് ആൻഡ് സേഫ്റ്റി, പിഡബ്ല്യൂഡി തുടങ്ങിയവർക്കും പോലീസ് പ്രത്യേക നിർദേശം കൊടുത്തിട്ടുണ്ട്. കെ- റെയിൽ പ്രതിഷേധം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ പരിപാടികളുടെ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് കർശന സുരക്ഷയൊരുക്കുന്നുണ്ട്. ഏപ്രിൽ ആറുമുതൽ 10 വരെയാണ് പാർട്ടികോൺഗ്രസ്…
Read MoreCategory: Kannur
ഭർതൃമതിയും രണ്ട് മക്കളുടെ മാതാവുമായ 33 കാരിയെ കാണാനില്ല! അന്വേഷിച്ചപ്പോള്‍ പരിസരവാസിയായ യുവാവിനെയും കാണാനില്ല; ഒടുവില്‍…
കൂത്തുപറമ്പ്: പ്രായപൂർത്തിയാ കാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ. ആമ്പിലാട് സ്വദേശിയായ യുവതിയും പരിസരവാസിയായ യുവാവുമാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. ഭർതൃമതിയും രണ്ട് മക്കളുടെ മാതാവുമായ 33 കാരിയെ ഈ മാസം 15 മുതലാണ് കാണാതായത്. ഒപ്പം 33കാരനായ യുവാവിനെയും കാണാതായി. അന്വേഷണത്തിൽ ഇരുവരും ഒന്നിച്ചാണ് പോയതെന്ന് മനസിലായി. ഇതേ തുടർന്നാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പ്രകാരം എസ്ഐ കെ.ടി സന്ദീപിൻന്റെ നേതൃത്വത്തിൽ പോലീസ് സംഘം കാസർഗോഡ് എത്തിയെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരുവിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ പ്രേരണ നൽകിയെന്ന കുറ്റം ചുമത്തി യുവാവിനേയും യുവതിയേയും പോലീസ് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. യുവാവിന് ഭാര്യയും മൂന്നു വയസുള്ള മകളുമുണ്ട്.
Read Moreഉമ്മൻചാണ്ടി വധശ്രമക്കേസ്: ഉമ്മൻചാണ്ടിയെ എറിഞ്ഞ് പരിക്കേൽപ്പിച്ച കല്ല് കോടതിയിൽ തിരിച്ചറിഞ്ഞു; മൂന്ന് സാക്ഷികളെ വിസ്തരിച്ചു
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വിസ്തരിച്ചു. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയിലാണ് വിസ്താരം നടന്നത്. പോലീസുകാരായ ഒന്‍പതാം സാക്ഷി കെ. ബാബു പ്രസാദ്, പത്താം സാക്ഷി ജിജിൽ, ഉമ്മൻചാണ്ടിയുടെ ഡ്രൈവറും 23-ാം സാക്ഷിയുമായ മധു എന്നിവരെയാണ് വിസ്തരിച്ചത്. ഉമ്മൻചാണ്ടിയെ എറിഞ്ഞ് പരിക്കേൽപ്പിച്ച കല്ല് ഡ്രൈവർ മധു കോടതിയിൽ തിരിച്ചറിഞ്ഞു. 2013 ൽ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ പോലീസ് പരേഡ് ഗ്രൗണ്ടിലേക്ക് എത്തുന്നതിനിടെ ഉമ്മൻചാണ്ടിയെ എൽഡിഎഫ് പ്രവർത്തകർ അക്രമിച്ചുവെന്നാണ് കേസ്. കേസ് മേയ് 18 ലേക്ക് കോടതി മാറ്റി.
Read Moreനല്ലതും മോശവുമായ സ്പര്‍ശനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തപ്പോള്‍ അവള് ആ കാര്യങ്ങള്‍ വെളിപ്പെടുത്തി ! യുവാവ് അറസ്റ്റിൽ
പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ രാമന്തളി സ്വദേശി അറസ്റ്റില്‍. രാമന്തളി കുന്നിക്കരക്കാവിന് സമീപത്തെ പി.വി.ബാലചന്ദ്രനെ(43) യാണ് പോക്സോ നിയമപ്രകാരം പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2014ല്‍ എട്ടുവയസുള്ളപ്പോള്‍ നടന്ന പരാതിക്കാസ്പദമായ സംഭവത്തെക്കുറിച്ച് സ്കൂളില്‍ നടത്തിയ കൗണ്‍സലിംഗിനിടെയാണ് ഒരു കുട്ടിയുടെ വെളിപ്പെടുത്തലുണ്ടായത്. നല്ലതും മോശവുമായ സ്പര്‍ശനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തപ്പോഴായിരുന്നു കുട്ടി ഇക്കാര്യം സ്കൂള്‍ അധികൃതരെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. സമാനമായ രീതിയിലുള്ള മൂന്നു പരാതികള്‍ക്കൂടി ഇയാള്‍ക്കെതിരേ ഉണ്ടായതോടെ മൂന്ന് കേസുകള്‍കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreതീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്പിയുടെ പേരിലും വ്യാജൻ! ചാറ്റിംഗ് നടത്തിയിരുന്നത് മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ എന്നിവരുമായി
ഇരിട്ടി: ഡിജിപി അനിൽകാന്തിന്റെ പേരില്‍ വ്യാജ വാട്സ് ആപ് പ്രൊഫൈൽ വഴി നൈജീരിയന്‍ സംഘം 14 ലക്ഷം തട്ടിയതിനു പിന്നാലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് എസ്പി എ.പി. ഷൗക്കത്തലിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് നിർമിച്ചും തട്ടിപ്പ് ശ്രമം. ഷൗക്കത്തലിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി വാട്സ് ആപ്പില്‍ ചാറ്റിംഗ് നടത്തിയാണ് പണം തട്ടാൻ ശ്രമം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ എന്നിവരുമായി ചാറ്റിംഗ് നടത്തിയായിരുന്നു തട്ടിപ്പ് ശ്രമം. വിവരമറിഞ്ഞ ഉടൻ എസ്പി ഷൗക്കത്തലി സൈബര്‍ ഡോമില്‍ പരാതി നല്കി നമ്പര്‍ ബ്ലോക്ക് ചെയ്യിച്ചു. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ മെസഞ്ചര്‍ വഴിയും ചാറ്റിംഗ് നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് ഷൗക്കത്തലി തന്റെ ഫേസ്ബുക്ക് വഴി നല്‍കിയിട്ടുണ്ട്. മുന്‍ എന്‍ഐഎ എഎസ്പിയായ ഷൗക്കത്തലി അടുത്തിടെയാണ് ഡെപ്യൂട്ടേഷൻ…
Read Moreനിസാം നടത്തുന്നത് കോടികളുടെ ഇടപാടുകൾ! കണ്ണൂരിലെ മയക്കുമരുന്നു വേട്ട; ദന്പതികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ മുഖ്യസൂത്രധാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരിൽ കോടികളുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ദന്പതികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യകണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തെക്കീബസാർ റാബിയ മൻസിലിൽ നിസാം അബ്ദുൾ ഗഫൂറിനെ(35)യാണ് പ്രത്യേക അന്വേഷണസംഘം മഞ്ചേശ്വരം ഹൊസങ്കടിയിൽനിന്നു പിടികൂടിയത്. കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി കഴിഞ്ഞ എട്ടിന് കണ്ണൂരിൽ പിടിയിലായ കൊയ്യോട് കേളപ്പൻമുക്ക് തൈവളപ്പിൽ അഫ്സൽ (37), ഭാര്യ കാപ്പാട് ഡഫോഡിൽസ് വില്ലയിൽ ബൾക്കീസ് (28) എന്നിവർക്ക് മയക്കുമരുന്ന് എത്തിച്ചത് അബ്ദുൾ ഗഫൂറാണെന്ന് പോലീസ് പറഞ്ഞു. ബൾക്കീസിന്റെ ജ്യേഷ്ഠത്തിയുടെ ഭർത്താവാണ് അറസ്റ്റിലായ നിസാം അബ്ദുൾ ഗഫൂർ. നിസാമാണ് ബംഗളൂരുവിൽനിന്ന് മൊത്തമായി മയക്കുമരുന്നുകൾ കണ്ണൂരിലെത്തിക്കുന്നത്. നേരത്തെ അറസ്റ്റിലായ ബൾക്കീസും നിസാമും ഇനി പിടിയിലാകാനുള്ള മരക്കാർക്കണ്ടി സ്വദേശി ജനീസും ചേർന്ന് പടന്നപ്പാലത്തെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിൽനിന്നാണ് മയക്കുമരുന്നുകൾ പ്രത്യേക…
Read Moreപത്തുരൂപ ടിക്കറ്റ് ചാര്‍ജ്, വിദ്യാര്‍ഥിയുടെ പക്കല്‍ ഉള്ളത് അഞ്ചു രൂപ മാത്രം! വിദ്യാര്‍ഥിയെ പാതിവഴിയില്‍ ഇറക്കിവിട്ടു; കണ്ടക്ടര്‍ക്ക് കിട്ടി മുട്ടന്‍പണി
കാസർഗോഡ്: വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ട സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്നുമാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. മംഗലാപുരം-കണ്ണൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസായ മെഹബൂബിലെ കണ്ടക്ടർ കാസര്‍ഗോഡ് സ്വദേശി കെ. കിഷോറിനെതിരെയാണ് നടപടി. ഫെബ്രുവരി 21 നാണ് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. മഞ്ചേശ്വരം ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഹസൻ ലൂതൂഥി (13) ക്ലാസ് കഴിഞ്ഞ് അബദ്ധത്തിൽ ഈ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറുകയായിരുന്നു. ഉപ്പളയിലാണ് ഇറങ്ങേണ്ടിയിരുന്നത്.പത്ത് രൂപയാണ് ടിക്കറ്റ് ചാർജ്. എന്നാൽ വിദ്യാർഥിയുടെ പക്കൽ അഞ്ചു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. അഞ്ചു രൂപ വാങ്ങിയ ശേഷം കുട്ടിയെ ഹൊസങ്കടിയിൽ ഇറക്കിവിടുകയായിരുന്നു. പണമില്ലാത്തതിനാൽ വിദ്യാർഥി നാലു കിലോമീറ്റർ നടന്നാണ് വീട്ടിലെത്തിയത്. സംഭവത്തിൽ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷന് പരാതി നൽകി. ഇവർ പരാതി മോട്ടോർ വാഹന ഗതാഗത വകുപ്പിനു കൈമാറി. സംഭവുമായി ബന്ധപ്പെട്ട് കണ്ടക്ടറെ മോട്ടോർ വാഹന…
Read Moreകടം കൊടുത്ത പണം തിരികെ ചോദിച്ചു! യുവാവിന് അഞ്ചംഗ സംഘത്തിന്റെ മുട്ടന്‍പണി; യുവാവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
കണ്ണൂർ: കടം കൊടുത്ത പണം തിരിച്ച് ചോദിച്ച വൈരാഗ്യത്തിൽ യുവാവിനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപിച്ചു. ബർണശേരിയിൽ താമസക്കാരനായ ആയിക്കരയിലെ മത്സ്യത്തൊഴിലാളിയും കൊല്ലം സ്വദേശിയുമായ വിൽഫ്രട്ട് (45)നെയാണ് അഞ്ചംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചത്. ബർണശേരി സ്വദേശികളായ അതുൽ ജോൺ,രഞ്ജിത്ത്, നിഖിൽ, അലോഷി, കണ്ടാലറിയാവുന്ന ഒരാൾ തുടങ്ങി അഞ്ച് പേർ ചേർന്നാണ് വെട്ടിയതെന്നാണ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. അതുൽ ജോണിന് വിൽഫ്രട്ട് പണം കടം കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ഈ പണം തിരികെ നൽകണമെന്ന് വിൽഫ്രട്ട് അതുലിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് അതുൽ സുഹൃത്തുക്കളുമായെത്തി വിൽഫ്രട്ടിനെ വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ വിൽഫ്രട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ അഞ്ചുപേരും ബർണശേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. വിൽഫ്രട്ടിന്റെ…
Read Moreമുമ്പു കണ്ടിട്ടില്ല! ഇവനാണ് കഷണ്ടിത്തലയന് കൊക്ക്; കണ്ടെത്തിയത് ആറളം ആറളം വന്യജീവി സങ്കേതത്തിൽ
ഇരിട്ടി: ആറളം വൈൽഡ്ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ മൂന്നു ദിവസമായി നടത്തിവന്ന പക്ഷി സർവേയിൽ മുമ്പു കണ്ടിട്ടില്ലാത്ത കഷണ്ടിത്തലയൻ കൊക്ക്( (Black-headed Ibis) ഉൾപ്പെടെ 176 പക്ഷി ജാതികളെ കണ്ടെത്തി. കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന ഇരുപത്തൊന്നാമത് പക്ഷി സർവേ അവസാനിച്ചപ്പോൾ കണ്ടെത്തിയ 176 പക്ഷിജാതികളടക്കം മൊത്തം 240 പക്ഷികളുടെ സാന്നിധ്യം ആറളത്തുള്ളതായി വ്യക്തമായെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ്കുമാർ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമായി 55 പക്ഷി നിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ഇന്ത്യയിൽത്തന്നെ ആറളം വന്യജീവി സങ്കേതത്തിൽ മാത്രമാണ് തുടർച്ചയായി പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരത്തിൽ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ പത്തു സ്ഥലങ്ങളിൽ പത്തു ഗ്രൂപ്പായി പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവേ നടത്തിയത്. സങ്കേതത്തിലെ ജീവനക്കാരും വാച്ചർമാരും പക്ഷി നിരീക്ഷകർക്കു വേണ്ട പിന്തുണ നൽകി.…
Read Moreഒരാഴ്ച ബങ്കറിനുള്ളിലെ ജീവിതവും നാലുദിവസം നീണ്ട ട്രെയിൻ യാത്രയും ! യുദ്ധഭീകരതയുടെ നടുക്കുന്ന ഓർമകളുമായി നന്ദിനി
മട്ടന്നൂർ: യുദ്ധമെന്നും ബോംബാക്രമണമെന്നുമെല്ലാം കേട്ട അറിവേ ഉണ്ടായിരുന്നുള്ളൂ. കൺമുന്നിൽ അനുഭവിച്ചപ്പോഴാണ് യുദ്ധത്തിന്റെ ഭീകരത മനസിലായത്. ഒരാഴ്ച ബങ്കറിനുള്ളിലെ ജീവിതവും നാലുദിവസം നീണ്ട ട്രെയിൻ യാത്രയും കഴിഞ്ഞ് നാട്ടിൽ വിമാനമിറങ്ങിയപ്പോൾ മട്ടന്നൂർ സ്വദേശിനി നന്ദിനിയുടെ മുഖത്ത് ആശ്വാസം. യുക്രെയ്നിൽ ഹർകീവിലെ വിയൻ ഖറാസീൻ മെഡിക്കൽ സർവകലാശാലയിൽ നാലാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ മട്ടന്നൂർ കല്ലൂർ സ്വദേശിനി നന്ദിനി രാജീവ് ബുധനാഴ്ച പുലർച്ചെയാണ് നാട്ടിലെത്തിയത്. രണ്ടാഴ്ചയോളം യുദ്ധത്തിന്റെ ഭീകരത നേരിട്ടനുഭവിച്ചു. ഫെബ്രുവരി 24ന് ഹർകീവിൽ റഷ്യൻ ആക്രമണം തുടങ്ങിയപ്പോഴാണ് ബങ്കറിലേക്കു മാറിയത്. ഒരാഴ്ചയോളം അതിനുള്ളിൽ കഴിഞ്ഞു. തൊട്ടടുത്ത പ്രദേശത്തുപോലും ബോംബ് വീഴുന്നതിന്റെ ശബ്ദവും അഗ്നിനാളങ്ങളും വലിയ നടുക്കമാണ് ഉണ്ടാക്കിയത്. ഭാഗ്യത്തിന് താനും കൂടെയുണ്ടായിരുന്ന 18 വിദ്യാർഥികളും അപകടം കൂടാതെ രക്ഷപെട്ടെന്നും നന്ദിനി പറയുന്നു. യുക്രെയ്ൻ പൗരൻമാരും ആയുധങ്ങളേന്തി റഷ്യൻ സൈന്യത്തെ ചെറുക്കാൻ രംഗത്തുണ്ട്. അതിർത്തികളിലൊന്നും തങ്ങൾക്ക് മോശം പെരുമാറ്റം നേരിടേണ്ടിവന്നില്ല. രക്ഷപെടാനുള്ള…
Read More