ചെറുപുഴ: വീട്ടുമുറ്റത്ത് ഭൂമി താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടു. ചെറുപുഴ പഞ്ചായത്തിലെ ഊമല അമ്പലംപള്ളയിലെ മറ്റത്തിനാനിക്കൽ ആന്റണിയുടെ വീട്ടുമുറ്റത്താണ് കുഴി രൂപപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയാണ് ഭൂമി ഇടിഞ്ഞ് താണത്. ഒരു കിണറിന്റെ വിസ്താരത്തിൽ അഞ്ചടിയോളം ഭൂമി താഴ്ന്നിട്ടുണ്ട്. സോയിൽ പൈപ്പിംഗ് പ്രതിഭാസമാണെന്ന് സംശയിക്കുന്നു. പൈപ്പിംഗ് പ്രതിഭാസമുള്ള കൊട്ടത്തലച്ചി മലയുടെ ഭാഗമായ പ്രദേശമാണിത്. തെങ്ങും കമുകും ഉൾപ്പെടെ കുഴിയിലേയ്ക്ക് താഴ്ന്നു പോയിട്ടുണ്ട്. ഇതേക്കുറിച്ച് വലിയ പഠനം നടന്നെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വീടിന്റെ പിൻഭാഗത്തെ മുറ്റം ഇടിഞ്ഞ് താണതോടെ വീട്ടുകാർ ആശങ്കയിലായി.
Read MoreCategory: Kannur
റോഡ് നിറയെ മരണക്കുഴികൾ; വെള്ളക്കെട്ടിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്കിൽ പിക്ക് വാൻ ഇടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പരിയാരം: ദേശീയപാതയിൽ പരിയാരം അലക്യംപാലത്തില് ബൈക്കും പിക്കപ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു. പാച്ചേനി വീരന്മുക്കിലെ അക്കരമ്മല്‍ ലക്ഷ്മണന്-ഭാനുമതി ദന്പതികളുടെ മക്കളായ ലോപേഷ് (34), സ്നേഹ (24) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ ഏഴിനു പരിയാരം ഗവ. ആയുര്‍വേദ ആശുപത്രിക്കു സമീപത്തായിരുന്നു അപകടം.പയ്യന്നൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു പോകുകയായിരുന്നു സ്നേഹയും ലോപേഷും. രണ്ടുദിവസമായി തോരാതെ പെയ്ത മഴയില്‍ പരിയാരം അലക്യംപാലത്തിനു സമീപത്ത് വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളക്കെട്ടില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീഴുകയും പിന്നാലെ വന്ന പിക്കപ് ലോറി ഇവരെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്നേഹ പിക്കപ് ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണു വാഹനത്തിന്റെ അടിയില്‍നിന്നു സ്നേഹയെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. ലോപേഷിനെ ഉടന്‍തന്നെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും…
Read Moreയാത്രക്കാർക്ക് പ്രിയം ഹൈറേഞ്ച് ! ആവേശമായി ആനവണ്ടിയിലെ വിനോദയാത്ര; ഒരു ദിവസം കൊണ്ട് പോയിവരാം
സ്വന്തം ലേഖിക കണ്ണൂര്‍: ആനവണ്ടിയിലെ ഉല്ലാസയാത്ര ജനങ്ങൾ ഇരുംകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രായഭേദമന്യേ യാത്രക്കാർക്ക് പ്രിയം ഹൈറേഞ്ചിന്റെ പച്ചപ്പും മനോഹാരിതയും ആസ്വദിക്കാനാണെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. മൂന്നാര്‍ ട്രിപ്പിന് മണ്‍സൂണ്‍ കാലത്തും തിരക്കിട്ട ബുക്കിംഗാണ്. മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷന്, കുണ്ടള തടാകം, ഇക്കോ പോയന്റ്, മാട്ടുപ്പെട്ടി അണക്കെട്ട് എന്നിവ കണ്ടുമടങ്ങാം. യാത്രയില്‍ അനുഗമിക്കാനായി പ്രത്യേക പരിശീലനം ലഭിച്ച 20 പേരാണ് കണ്ണൂരിലുള്ളത്. ഡ്രൈവര്‍, ഗൈഡ് കം ഡ്രൈവര്‍ എന്നിവരാണ് ബസിലുണ്ടാവുക. ടൂര്‍ കോ-ഓർഡിനേറ്റര്‍മാരും ഒപ്പമുണ്ടാകും. ഡിടിഒ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യാത്രകള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. കെ.ജെ. റോയ്, കെ.ആര്. തന്‍സീര്‍ എന്നിവരാണ് ടൂര്‍ കോ-ഓർഡിനേറ്റര്‍മാര്‍. ദീര്‍ഘയാത്രക്ക് പുഷ്ബാക്ക് സീറ്റുകളോട് കൂടിയ സൂപ്പര്‍ എക്സ്പ്രസ് ബസുകളാണ് ഉപയോഗിക്കുക. ഏകദിന യാത്രക്ക് ഫാസ്റ്റ് പാസഞ്ചര്‍ ഓടും. ബലിപെരുന്നാളിനോട് അനുബന്ധിച്ച് വാഗമൺ,മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക്…
Read Moreകുളത്തിൽ മുങ്ങിമരിച്ച അച്ഛനും മകനും കണ്ണീരോടെ വിട! ബസപകടത്തിൽ മരിച്ച നഴ്സ് ജോബിയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
ഏച്ചൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ച അച്ഛനും മകനും നാട് നിറമിഴികളോടെ വിടനൽകി. ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി. ഷാജി (50), മകൻ ജോതിരാദിത്യ (15) എന്നിവരാണ് വ്യാഴാഴ്ച ഇവരുടെ തറവാട് വീടിനടുത്തുള്ള ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ഏച്ചൂരിലെ തറവാട് വീട്ടിലും ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് ബാങ്ക് പരിസരത്തും ചേലോറയിലും വീട്ടിലും പൊതുദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് പയ്യാന്പലത്ത് സംസ്കരിച്ചു. ഭർത്താവിന്റെയും മകന്റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ വേർപാട് താങ്ങാനാകാതെ അലമുറയിട്ട ഷംനയെയും ദന്പതികളുടെ മറ്റൊരു മകൻ ജഗദ് വിദ്യാഖിനെയും ആശ്വസിപ്പിക്കാനാതെ പ്രിയപ്പെട്ടവർ കുഴങ്ങി. ജോബിയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി ഏറ്റുപാറ: തളിപ്പറമ്പ് കുറ്റിക്കോലിലുണ്ടായ ബസപകടത്തിൽ മരിച്ച നഴ്സ് ജോബിയ ജോസഫിന് നാട്ടുകാരുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി.…
Read Moreതാൻ ഇഷ്ടപ്പെടുന്ന കാമുകനെക്കുറിച്ച് എഫ്ബിയിൽ പോസ്റ്റിട്ട വൈരാഗ്യം; പരീക്ഷയ്ക്കിടയിൽ വിദ്യാർഥിനിയെ സഹപാഠി കഴുത്തറത്ത് കൊല്ലാൻ ശ്രമം
തലശേരി: പ്ലസ് വൺ പരീക്ഷയ്ക്കിടയിൽ വിദ്യാർഥിനി സഹപാഠിയുടെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ചു. ഇന്നലെ രാവിലെ പത്തരയോടെ തലശേരി നഗരത്തിലെ ഒരു സ്കൂളിലായിരുന്നു സംഭവം. കൈക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപാഠിയെ മുറിവേൽപ്പിച്ച പെൺകുട്ടി മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലേഡുമായെത്തിയ വിദ്യാർഥിനിയുടെ ആക്രമണം കണ്ട് ക്ലാസ് മുറിയിൽ മറ്റൊരു പെൺകുട്ടി ബോധരഹിതയായി വീഴുകയും ചെയ്തു. പരീക്ഷയെഴുതുന്നതിനിടയിൽ പെട്ടെന്ന് പ്രകോപിതയായ പെൺകുട്ടി പിന്നിലെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുവന്ന് മുന്നിലിരുന്ന സഹപാഠിയുടെ മുടി കുത്തിപ്പിടിച്ചശേഷം കഴുത്തിനുനേരേ ബ്ലേഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിനും കൈക്കും മൂന്ന് സ്റ്റിച്ചുകൾ വീതമുണ്ട്.സംഭവത്തിനുശേഷം സമനില തെറ്റിയ നിലയിലായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റമെന്ന് സ്കൂൾ അധികൃതർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. തുടർന്ന് ഈ പെൺകുട്ടിക്ക് തലശേരിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയിൽനിന്ന്…
Read Moreഅത്യാഹിതം ഗ്രേസ് മാർക്കിനായി നീന്തൽ പരിശീലിക്കുന്നതിനിടെ; കുട്ടികളെ നിർബന്ധിച്ച് നീന്തൽപഠിപ്പിച്ച് രക്ഷിതാക്കൾ; കുളത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ പുറത്ത് വരുന്ന കഥ ഇങ്ങനെ…
കണ്ണൂർ: ഏച്ചൂർ പന്നിയോട്ട് കരിയിൽ ഇന്നലെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചത് പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തൽ പഠിക്കുന്നതിനിടെയെന്നു സൂചന. പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് മകനെ തറവാട് വീടിനടുത്തുള്ള കുളത്തിൽ ഷാജി നീന്തൽ പഠിപ്പിച്ചിരുന്നത്. നീന്തൽ സർട്ടിഫിക്കറ്റുള്ളവർക്ക് രണ്ടു മാർക്കാണ് ഗ്രേസ് മാർക്കായി ലഭിക്കുക. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ജ്യോതിരാദിത്യയ്ക്ക് എപ്ലസ് ലഭിച്ചിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. നാട്ടുകാരനായ ഒരാളാണ് രണ്ടാഴ്ചയായി കുട്ടിയെ നീന്തൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, ഇന്നലെ അദ്ദേഹം എത്തിയിരുന്നില്ല. അതിനാൽ ഷാജിയും മകനും തനിച്ചാണ് കുളത്തിലെത്തിയത്. അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് കിട്ടാനായി നീന്തൽ സാക്ഷ്യപത്രത്തിനായി നെട്ടോട്ടമോടുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും. നീന്തൽ അറിയാത്ത വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കുന്ന തിരക്കിലാണ് രക്ഷിതാക്കൾ. ഈ സാഹചര്യത്തിൽ അപകടങ്ങൾ…
Read Moreഭയന്നുവിറച്ച വീട്ടമ്മ നിലവിളിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ല! ചാലയിൽ വീട്ടിൽനിന്ന് 1.8 ലക്ഷം രൂപയും സ്വർണവും കവർന്ന സംഭവത്തിൽ ദുരൂഹത
കണ്ണൂർ: ചാല ആറ്റടപ്പ റോഡിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ ദുരൂഹത. കഴിഞ്ഞദിവസം രാത്രിയാണ് ചാല ആറ്റടപ്പ റോഡിലെ വീട്ടിൽനിന്ന് 1.8 ലക്ഷം രൂപയും സ്വർണവും മോഷ്ടിച്ചതെന്ന് വീട്ടമ്മ പറയുന്നത്. വിവരമറിഞ്ഞ് എത്തിയ എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലായത്. മോഷ്ടാവ് വീട്ടിലെത്തിയതിന്റെ യാതൊരു ലക്ഷണവും കാണാനില്ലെന്ന് പോലീസ് പറയുന്നു. കവർച്ചാസംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും അപഹരിച്ചതെന്ന് വീട്ടമ്മയുടെ വാദം തെളിയിക്കാനുള്ള ഒരു തെളിവും വീട്ടിൽനിന്നു പോലീസിന് ലഭിച്ചിട്ടില്ല. മോഷ്ടാവ് അകത്തേക്ക് വന്നെന്നു കരുതുന്ന വഴിയിലൊന്നും കാൽപ്പാടുകളോ വാതിൽ തുറന്ന ലക്ഷണമോ കാണാനില്ല. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ മോഷണ സംഘത്തിലുണ്ടായിരുന്നുവെന്നും അവർ കത്തി കാണിച്ച് അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടമ്മ പറയുന്നത്. താക്കോൽ നൽകാതിരുന്നപ്പോൾ ഉറങ്ങിക്കിടന്ന മകളുടെ കഴുത്തിനുനേരെയും മോഷ്ടാക്കൾ…
Read Moreകുത്തൊഴുക്കിൽ കുറച്ച് ദൂരം ഒഴുകി, യുവാവ് കല്ലിൽ പിടിച്ച് കിടന്നു..! കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷിച്ചു
ചെറുപുഴ: കാര്യങ്കോട് പുഴയിൽ വീണ് ഒഴുക്കിൽപെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പുളിങ്ങോം സ്വദേശിയായ യുവാവിനെയാണ് പുഴയുടെ കുത്തൊഴുക്കിൽ നിന്ന് നാട്ടുകാർ രക്ഷിച്ചത്. ഞായറാഴ്ച വൈകുന്നേരം കാര്യങ്കോട് പുഴയുടെ കാനംവയൽ ഭാഗത്ത് ഇരുമ്പ് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. കാനംവയലിൽ പ്രകൃതി ഭംഗി കാണാനും പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുമെത്തിയതായിരുന്നു യുവാവും കൂട്ടുകാരും. കാൽ കഴുകാൻ പുഴയിൽ ഇറങ്ങിയ യുവാവ് കല്ലിൽ നിന്നും വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കുത്തൊഴുക്കിൽ കുറച്ച് ദൂരം ഒഴുകിയ യുവാവ് കല്ലിൽ പിടിച്ച് കിടക്കുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇട്ടു കൊടുത്ത കയറിൽ പിടിച്ച യുവാവിനെ നാട്ടുകാർ വലിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു.
Read Moreചില വിവരങ്ങള്‍ നാട്ടുകാര്‍ നല്കി! വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി മാല കവര്‍ന്ന സംഭവം; അബ്ദുൾ ജബ്ബാർ പോലീസ് വലയില്‍…
തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട് വയോധികയെ തലയ്ക്കടിച്ച് മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തളിപ്പറമ്പ് പോലീസ് പിടികൂടി. ചുഴലി വളക്കൈ സ്വദേശി മുക്കാടത്തി ഹൗസില്‍ അബ്ദുള്‍ ജബ്ബാറി (51) നെയാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് പിടികൂടിയത്. കീരിയാട് തളിയന്‍ കാര്‍ത്യായനിയെ(78) യാണ് തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണമാല കവര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടില്‍ മരുന്ന് വില്പനയ്ക്കായി എത്തിയ പ്രതി കാര്‍ത്യായനിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്ക് പോകവെ പിന്നിൽനിന്ന് അടിച്ചുവീഴ്ത്തി സ്വർണമാലയുമായി രക്ഷപെടുകയുമായിരുന്നു. വെല്‍നസ് ഉത്പന്നം വില്പന നടത്തിയിരുന്ന പ്രതി ആദ്യം വീട്ടിലെത്തിയപ്പോള്‍ കാര്‍ത്യായനി വീടിന് മുറ്റത്ത് നില്‍ക്കുകയായിരുന്നു. ഇതോടെ മടങ്ങിപ്പോയ ഇയാൾ വീണ്ടും തിരികെ വന്ന് വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കി കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയിലായ വീട്ടമ്മയുടെ മാല കവര്‍ന്നശേഷം പ്രതി ഒന്നുമറിയാത്തപോലെ രക്ഷപെട്ടു. നാട്ടുകാരില്‍ ചിലര്‍ നല്കിയ വിവരത്തിന്റെ…
Read Moreഅമ്മൂമ്മേ കുടിക്കാൻ കുറച്ച് വെള്ളം വേണം, വെള്ളം എടുക്കാൻ തിരിഞ്ഞ വൃദ്ധയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി സ്വർണം കവർന്നു; മോഷ്ടാവ് വീട്ടിലെത്തിയത് മരുന്ന് വിൽപനയുടെ പേരിൽ
തളിപ്പറമ്പ്: വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. തലയോട്ടിക്കു ക്ഷതംകുറുമാത്തൂര് കീരിയാട്ടെ തളിയന്‍ കാര്‍ത്യായനി (78) നാണ് കവർച്ചയ്ക്കിരയായത്. തലയ്ക്ക് അടിയറ്റതിനെ തുടർന്ന് കാർത്യായനിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലയില്‍ മൂന്ന് സ്ഥലത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വെള്ളം ചോദിച്ചശേഷംഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വീട്ടില്‍ മരുന്ന് വില്പനയ്ക്കായി എത്തിയ അജ്ഞാതന്‍ കാർത്യായനിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടെ പിന്നിൽനിന്ന് അടിച്ചുവീഴ്ത്തി സ്വർണമാല കവർന്നശേഷം രക്ഷപെടുകയുമായിരുന്നു. മൂന്നരയോടെ മകന് സജീവന് എത്തിയപ്പോഴാണ് അവശനിലയില്‍ വീണുകിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍…
Read More