കണ്ണൂര്‍: കുഞ്ഞിക്കല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശി ശ്രദ്ധേയനാകുന്നു. കെ.പി.രോഹിത് എന്ന പതിനേഴുകാരനാണ് വ്യത്യസ്ത കലാവിരുതിലൂടെ ദേശീയശ്രദ്ധയാകർഷിക്കുന്നത്. രോഹിതിന്റെ ഈ കലാവിരുത് ഹിസ്റ്ററി ടിവി18-ലെ “ഓഎംജി! യേ മേരാ ഇന്ത്യ’ എന്ന പരിപാടിയുടെ ഇന്നു രാത്രി എട്ടിന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലൂടെ ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇത്തരം അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ഥ കഥകളാണ് ഇപ്പോള്‍ എട്ടാമത് സീസണിലേക്കു കടന്നിരിക്കുന്ന “ഓഎംജി! യേ മേരാ ഇന്ത്യ’യിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഔപചാരികമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്തയാളാണ് രോഹിത് എന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. അരിമണികള്‍ വായുവിലെറിഞ്ഞ് പോര്‍ട്രെയ്റ്റുകള്‍ സൃഷ്ടിക്കുന്ന ഒരു വനിതയെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ കണ്ടതാണ് രോഹിതിനെ ഇതു പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. മൂന്നു ദിവസത്തെ പരിശ്രമം കൊണ്ട് രോഹിത് വായുവില്‍ മോഹന്‍ലാലിന്റെ പോര്‍ട്രെയ്റ്റ് സൃഷ്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ മറ്റു നിരവധി പ്രശസ്ത…
Read MoreCategory: Kannur
60 കിലോയോളം തൂക്കം, രണ്ട് മീറ്ററോളം നീളവും! വീട്ടുപറമ്പിലെ കൃഷിയിടത്തിൽ ഭീമൻ വാഴക്കുല
ശ്രീകണ്ഠപുരം: വീട്ടുപറമ്പിലെ കൃഷിയിടത്തിൽനിന്ന് സജിന രമേശന് ലഭിച്ചത് ഭീമൻ വാഴക്കുല. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ചുഴലി നവപ്രഭ വായനശാലക്ക് സമീപത്തെ സജിന രമേശന്റെ വീട്ടുപറമ്പിലാണ് കൂറ്റൻ വാഴക്കുലയുണ്ടായത്. ടിഷ്യൂ കൾച്ചർ ഇനത്തിലുള്ള വാഴക്കുലയ്ക്ക് 60 കിലോയോളം തൂക്കം വരും. രണ്ട് മീറ്ററോളം നീളവുമുണ്ട്. കഴിഞ്ഞ കോവിഡ് ലോക്ഡൗൺ കാലത്ത് സർക്കാരിന്റെ ഹരിതം പദ്ധതിയിൽ താത്പര്യമുണ്ടായതിനെ തുടർന്നാണ് പച്ചക്കറി കൃഷിയോടൊപ്പം വാഴക്കൃഷിയും തുടങ്ങിയത്. വീട്ടുപറമ്പിലെ 15 സെന്റ് സ്ഥലത്താണ് കൃഷി. കരിമ്പം ഫാമിൽനിന്നാണ് വാഴത്തൈകൾ വാങ്ങിയത്. എട്ട് ടിഷ്യൂ കൾച്ചർ വാഴയുൾപ്പെടെ 25 ഓളം വാഴത്തൈകളാണ് വാങ്ങിയത്. കഴിഞ്ഞ ജൂണിലാണ് വാഴ നട്ടത്. മറ്റ് ടിഷ്യൂ കൾച്ചർ വാഴകൾ കുലച്ചിരുന്നെങ്കിലും ഇത്ര വലുപ്പമുള്ള കുല ലഭിച്ചിരുന്നില്ലെന്ന് സജിന പറയുന്നു. ഭർത്താവ്: രമേശൻ (അബുദാബി).
Read Moreഒരുകാലത്ത് നാടിന്റെ പുണ്യമായിരുന്നു അന്നമ്മ ചേടത്തി..! വിടപറഞ്ഞത് ആയിരത്തോളം പ്രസവമെടുത്ത മാലാഖ
പയ്യന്നൂര്‍: അന്നമ്മ ചാക്കോയുടെ നിര്യാണത്തോടെ മലയോര മേഖലയ്ക്ക് നഷ്ടമായത് ആയിരത്തോളം കുഞ്ഞുങ്ങളെ ഭൂമിയിലേക്ക് നയിച്ച പ്രസവ ശുശ്രൂഷ വിദഗ്ധയെ. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അന്നമ്മയുടെ അന്ത്യം. മലയോര കുടിയേറ്റ മേഖലകളിലൊന്നായ കാര്യപ്പള്ളിയിലും പെരുവാമ്പയുള്പ്പെടെയുള്ള സമീപപ്രദേശങ്ങളിലും ചട്ടയും മുണ്ടും വെന്തീഞ്ഞയും നേര്യതും കാതിലെ മേക്കാമോതിരവുമായി കുടയും ചൂടി പ്രസവമെടുക്കാനായി വീടുകള്‍തോറും കയറിയിറങ്ങിയ അന്നമ്മ ഒരുകാലത്ത് നാടിന്റെ പുണ്യമായിരുന്നു. ഇവരുടെ വേർപാടോടെ ആദ്യകാല കുടിയേറ്റ കര്‍ഷകരുടെ ത്യാഗോജ്വല ജീവിതത്തിന്റെ അവശേഷിപ്പുകൂടിയാണ് നഷ്ടമാകുന്നത്. 1963ലാണ് കോട്ടയം മുത്തോലിയിൽനിന്ന് ചാക്കോയും കുടുംബവും കാര്യപ്പള്ളിയിലേക്ക് കുടിയേറിയത്. കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതി മണ്ണില്‍ കനകം വിളയിക്കാനുള്ള പ്രയത്നങ്ങള്‍ക്കിടയില്‍ പ്രസവത്തോടെ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങളാണ് അക്കാലത്തുണ്ടായിരുന്നത്. ആശുപത്രികളും ഡോക്ടര്‍മാരും ഗതാഗത സൗകര്യമുള്ള റോഡും അപ്രാപ്യമായിരുന്ന മലയോരമേഖലയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു പ്രസവശുശ്രൂഷയില്‍ വൈദഗ്ധ്യമുള്ള അന്നമ്മ ചേടത്തി. കാര്യപ്പള്ളിയിലും പെരുവാമ്പയിലും പരിസരങ്ങളിലുമായി സങ്കീര്‍ണാവസ്ഥയിലുള്ള പ്രസവങ്ങളുള്പ്പെടെ ആയിരത്തിലധികം പ്രസവമെടുത്ത് നാടിന്റെ…
Read More316 മണിക്കൂറുകൊണ്ട് 14,216 കിലോമീറ്റര്‍! സ്വന്തമായി നിര്‍മിച്ച ബൈക്കില്‍ രാജ്യം ചുറ്റാനിറങ്ങി ഡോ.ജോൺ കുരുവിളയും ഗൗതമും
തളിപ്പറമ്പ്: അനുയോജ്യമായ ഇലക്ട്രിക് വാഹനങ്ങള്‍ പുതുതലമുറ ഉപയോഗിക്കണമെന്ന സന്ദേശവുമായി സ്വന്തമായി നിര്‍മിച്ച ബൈക്കില്‍ രാജ്യം ചുറ്റാനിറങ്ങി രണ്ടുപേര്‍. തൃപ്പൂണിത്തുറ സ്വദേശി ഡോ. ജോണ്‍ കുരുവിളയും ബംഗളൂരുവിലെ ഗൗതമുമാണ് ഭാരതമാല എന്നപേരില്‍ രാജ്യം ചുറ്റി സഞ്ചരിക്കാനിറങ്ങിയത്. ഇരുവരും നിര്‍മിച്ച ബൈക്കില്‍ വെള്ളിയാഴ്ച മംഗളൂരുവില്‍നിന്നാണ് യാത്ര തുടങ്ങിയത്. യാത്രയില്‍ 54 കേന്ദ്രങ്ങളില്‍ ചാര്‍ജിംഗിന് ഉള്‍പ്പെടെ വാഹനം നിര്‍ത്തുകയും 20 കോളജുകളില്‍ ആശയവിനിമയം നടത്തുകയും ചെയ്യും. 316 മണിക്കൂറുകൊണ്ട് 14,216 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്ന് ജോണ്‍ കുരുവിള പറഞ്ഞു. സാങ്കേതിക രംഗത്തേക്ക് സ്റ്റാര്‍ട്ടപ്പിലൂടെ കടന്നുവരുന്നവര്‍ക്ക് പ്രചോദനം നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് ബാറ്ററികള്‍ ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍മിക്കാന്‍ സാധിക്കുമെന്ന് ഇരുവരും പറയുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭകരായ ഇരുവരുടെയും യാത്രയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംഘങ്ങളില്‍നിന്ന് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍…
Read Moreസ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത! രണ്ടാം ക്ലാസുകാരിക്കു പീഡനം; കൗണ്‍സിലിംഗില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം
പഴയങ്ങാടി: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുകയാണെന്ന ആക്ഷേപം. അതേ സമയം പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. വാദ്യകലാകാരനായ എം.പി.പ്രകാശൻ (50), മാടായി കോളജ് എസ്എഫ് ഐ കോളജ് യൂനിയൻ ഭരണ സമിതി അംഗവുമായ ഉപജിത്ത് ഉപേന്ദ്രൻ (18) എന്നിവർക്ക് എതിരെയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഒന്നര മാസം മുമ്പ് നടന്ന സംഭവം സ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലിസ് കേസെടുക്കുകയും കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപെടുത്തുകയും ചെയ്തിരുന്നു. പോക്സോ കേസ് പ്രതിയെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു പഴയങ്ങാടി: പോക്സോ കേസിൽ പ്രതിയായ മാടായി കോളജ് യൂണിയൻ ഭാരവാഹിയായ ഉപജിത്ത് ഉപേന്ദ്രനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു. അതിനിടെ പോക്സോ കേസ് പ്രതിയെ കോളജിൽ നിന്നും പുറത്താക്കണമെന്ന്…
Read Moreകണ്ടാൽ സുമുഖനും സുന്ദരനും സുശീലനും ! കടബാധ്യത തീർക്കാനും ആഢംബര ജീവിതത്തിനും മയക്കുമരുന്ന് കച്ചവടം
കണ്ണൂർ: ” ഞങ്ങൾക്ക് തരാൻ വീട്ടിൽ പൈസയൊന്നുമില്ല സാറേ.. കടബാധ്യതയാണ്.. പഠിത്തം തന്നെ ലോൺ എടുത്താണ്.. എളുപ്പത്തിൽ പണം കണ്ടെത്താൻ നോക്കിയപ്പോൾ കിട്ടിയ വഴിയാണ്.. പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല.. കഷ്ടപ്പാടുകൊണ്ട് ഇറങ്ങി പുറപ്പെട്ടതാണ്, രക്ഷിക്കണം… കഴിഞ്ഞ മാസം എംഡിഎംഎയുമായി കണ്ണൂരിലെ എക്സൈസ് സംഘം പിടിച്ച ഒരു യുവാവിന്റെ വാക്കുകളാണിത്. കൂട്ടുകാരുടെ ഉപദേശം കേട്ട് ഇത്തരത്തിൽ നിരവധി യുവാക്കളാണ് ലഹരി വിൽപനയിലേക്ക് കടക്കുന്നത്. വീട്ടിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുമ്പോൾ ഒരു ദുശീലവും ഇല്ലാത്ത കുട്ടികൾ തിരിച്ച് എത്തുമ്പോഴേക്കും മയക്കുമരുന്നിന് അടിമകളായി മാറും. പിന്നീട് പഠനത്തിൽ ഉഴപ്പുകയും കോഴ്സുകൾ പോലും അവസാനിപ്പിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നത് കൂടിവരികയാണ്. ലഹരി വസ്തുക്കൾ വാങ്ങാനായി പണം കണ്ടെത്താൻ പിന്നീട് ലഹരി വില്പനയിലേക്കാണ് ഈ കുട്ടികൾ കടക്കുന്നത്. ലുക്കിൽ മാറ്റം കണ്ടാൽ സുമുഖനും സുന്ദരനും സുശീലനും എന്നൊക്കെ…
Read Moreറോഡരികില്‍നിന്നു ലഭിച്ച സഞ്ചി തുറന്നുനോക്കിയപ്പോള്‍..! വ്യാപാരസ്ഥാപനത്തിൽനിന്നു കാണാതായ ആറുലക്ഷം രൂപയിൽ അഞ്ചുലക്ഷം റോഡിൽ
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ സ്ഥാപനത്തില്‍വച്ച് മറന്നു പോയതിനെത്തുടർന്ന് കാണാതായ പണത്തിന്റെ ഒരുഭാഗം റോഡിൽനിന്നു കണ്ടെത്തി. മുയ്യം വരഡൂലിലെ എന്‍.സി. ബാലകൃഷ്ണന്റെ ആറു ലക്ഷം രൂപയാണ് ഒരു സ്ഥാപനത്തിൽ കടലാസിൽ പൊതിഞ്ഞനിലയിൽ വച്ചു മറന്നത്. ഇതിൽ അഞ്ചു ലക്ഷം രൂപയാണ് റോഡിൽനിന്നു കണ്ടെത്തിയത്. തളിപ്പറമ്പ് നാഷണല്‍ കോളജിന് മുന്നിലെ റോഡിൽനിന്നാണ് പണം കണ്ടെത്തിയത്. കോടതിക്കു സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ വരഡൂല്‍ സ്വദേശിയായ എം.ഡി. ബാലനാണ് റോഡരികില്‍നിന്നു പണമടങ്ങിയ സഞ്ചി ലഭിച്ചത്. തുടര്‍ന്ന് തുറന്നുനോക്കിയപ്പോള്‍ പണമാണെന്ന് മനസിലാക്കി ഉടന്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബാലകൃഷ്ണന് സ്ഥലം വിറ്റ വകയില്‍ ലഭിച്ചതായിരുന്നു ആറു ലക്ഷം രൂപ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ വളം വാങ്ങാന്‍ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ സ്ഥാപനത്തില്‍ എത്തിയപ്പോൾ പണം നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. പണം കടലാസിൽ പൊതിഞ്ഞാണ് കൈയില്‍ കരുതിയിരുന്നത്. മാര്‍ക്കറ്റ് റോഡില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍…
Read Moreകക്കച്ചാലിലെ പൂച്ചകളുടെ സംരക്ഷകന്‍ ഇനി ഓര്മ! രാഘവന്‍നായരുടെ ഡാ എന്നൊരു വിളിയോ കൈകൊട്ടലോ മാത്രം മതിയായിരുന്നു പൂച്ചക്കൂട്ടത്തിന്…
ബന്തടുക്ക: കക്കച്ചാലിലെ പൂച്ചകള്‍ക്ക് ഒരു വിളികേട്ട് ഓടിയെത്താന്‍ ഇനി സംരക്ഷകന്റെ തണലില്ല. നാട്ടിലെ ആദ്യകാല വ്യാപാരിയെന്ന നിലയിലും പൂച്ചകളുടെ സംരക്ഷകനായും തലമുറകളുടെ സ്നേഹം പിടിച്ചുപറ്റിയ കെ.ആര്. സ്റ്റോഴ്സ് ഉടമ കെ. രാഘവന് നായര്‍ (85) വിടവാങ്ങി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ രാഘവന് നായര്‍ പലചരക്ക്-ഹോട്ടല്‍ സംരംഭവുമായി 55 വര്‍ഷം മുമ്പാണ് ബന്തടുക്കയിലെത്തിയത്. അരനൂറ്റാണ്ടോളമായി ബന്തടുക്കയുടെ പരിസരപ്രദേശങ്ങളിലെ “മ്യാവൂയിസ്റ്റു’ കളുടെ സുരക്ഷിത താവളമായിരുന്നു കക്കച്ചാലിലെ കെ.ആര്. സ്റ്റോഴ്സ്. കട തുടങ്ങിയ ആദ്യനാളുകളില്‍ ഒരുദിവസം രാവിലെ തുറക്കാനെത്തിയപ്പോള്‍ കടയ്ക്കുമുന്നില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ ചാക്കുകെട്ടിനുള്ളില്‍ ഒരമ്മപ്പൂച്ചയേയും മൂന്ന് കുഞ്ഞുങ്ങളെയും കണ്ടെത്തിയതായിരുന്നു തുടക്കം. ഒരു കുഞ്ഞ് ചാക്കുകെട്ടിനുള്ളില്‍ ശ്വാസംമുട്ടി ചത്തിരുന്നു. അമ്മപ്പൂച്ചയ്ക്കും മറ്റു രണ്ട് കുഞ്ഞുങ്ങള്‍ക്കും രാഘവന് നായര്‍ തന്റെ ഹോട്ടലില്‍ “രാഷ്ട്രീയാഭയം’ നല്കി. മറ്റൊരു നാട്ടില്‍നിന്നെത്തി ഇവിടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന രാഘവന് നായര്‍ക്ക് അതിജീവനത്തിനായി പാടുപെടുന്ന സഹജീവികളുടെ വിഷമതകള്‍ ശരിക്കും…
Read Moreപാർക്കിംഗിനെ ചൊല്ലി തർക്കം; ഹോട്ടൽ ഉടമയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല; രണ്ടു പേർ പിടിയിൽ
കണ്ണൂർ: വാഹനം പാർക്ക് ചെയ്യുന്നതുമായുള്ള തർക്കത്തെ തുടർന്ന് ആയിക്കരയിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു. കണ്ണൂർ സിറ്റി സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇന്നലെ അർധരാത്രി 12.30 തോടെയാണ് സംഭവം. പയ്യാമ്പലത്തെ സുഫിമക്കാനി ഹോട്ടൽ ഉടമ തായത്തെരു ലീഗ് ഓഫീസിന് സമീപത്തെ കലിമയിൽ ജഷീറാണ്(35) കൊല്ലപ്പെട്ടത്. കണ്ണൂർ സിറ്റി സ്വദേശികളായ റാബിഹ്, ഹനാൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 12.25 ഓടെ ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങവെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്ത് വച്ച് പ്രതികൾ കാർ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജഷീറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യുന്നതുമായുള്ള തർക്കമാണ് പിന്നീട് കൊലപാതകത്തിലെത്തിയതെന്നാണ് പ്രഥമിക…
Read Moreഈ തെറ്റ് തിരുത്താൻ പറ്റാത്തതെന്തുകൊണ്ട്? ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി
കാസർഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഐജിക്കും എഡിഎം ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറി. എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ നാരായണന്, സിവില്‍ പോലീസ് ഓഫീസര്‍ ബിജുമോന് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ ഉത്തരവായി. കാസര്‍ഗോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് തലകീഴായ പതാക ഉയര്‍ത്തിയത്. സല്യൂട്ട് സ്വീകരിച്ചതിന് ശേഷമാണ് മന്ത്രി അബദ്ധം മനസിലായത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നീട് പതാക തിരിച്ചിറക്കി നേരയാക്കിയതിന് ശേഷം വീണ്ടും ഉയര്‍ത്തുകയായിരുന്നു.
Read More