കണ്ണൂർ: മൊബൈൽ ചാറ്റിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശി കെ. ഹിഷാം (28) ആണ് മരിച്ചത്. ആക്രമണത്തിൽ ഹിഷാമിന്റെ സുഹൃത്തിനു പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടോടെ മാട്ടൂൽ സൗത്ത് ഫിഷർമെൻ കോളനിക്ക് സമീപത്ത് വച്ചാണ് ഹിഷാമിനും സുഹൃത്തുക്കൾക്കും കുത്തേറ്റത്. സാജിദ് എന്നയാളാണ് ആക്രമിച്ചത്. പരിക്കേറ്റ ഷക്കീബ് ചെറുകുന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഹിഷാമിന്റെ സഹോദരൻ ഇർഫാന് മാട്ടൂൽ സൗത്തിൽവച്ച് മർദനമേറ്റിരുന്നു. സംഭവം നടന്ന പ്രദേശത്ത് പഴയങ്ങാടി പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സാജിദിനെ കണ്ടെത്താൻ പോലീസ് തെരച്ചിൽ തുടങ്ങി.
Read MoreCategory: Kannur
മരിക്കുന്നതിന് മുൻപ് കെ. സുധാകരനെ നേരിൽ കാണണം.! ഒരു ഫോൺ കോളിൽ ഓടിയെത്തി കെ. സുധാകരൻ
പയ്യാവൂർ: ചെമ്പേരി സാന്ത്വനത്തിൽ പാലിയേറ്റീവ് പരിചരണത്തിൽ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന തേലപ്പള്ളിൽ ബേബി എന്ന അങ്ങാടി ബേബിയെക്കാണാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചെമ്പേരിയിലെത്തി. തനിക്ക് മരിക്കുന്നതിന് മുൻപ് കെ. സുധാകരനെ നേരിൽ കാണണമെന്ന ആഗ്രഹം ബന്ധുക്കൾ കെപിസിസി പ്രസിഡന്റിനെ അറിയിച്ചു. ബേബിയുടെ ആഗ്രഹം അറിഞ്ഞ കെ. സുധാകരൻ തന്റെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി വന്നത് ബന്ധുക്കൾക്കും ആശ്വാസമായി. സാധാരണ പ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ കരുതലാണ് ഈ സന്ദർശനത്തോടെ പ്രകടമായതെന്ന് മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ പറഞ്ഞു. കെ. സുധാകരനോടൊപ്പം, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ജോഷി കണ്ടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, ജോസഫ് കൊട്ടുകാപ്പള്ളിൽ, മെംബർമാരായ ജയശ്രീ ശ്രീധരൻ, ഷിജ ഷിബു എന്നിവരും ഉണ്ടായിരുന്നു.
Read Moreജീവിതസായന്തനത്തിൽ നോവലുമായി ശ്രീദേവിയമ്മ! ശ്രീദേവിയമ്മ നോവല്‍ എഴുതിത്തീര്‍ത്തത് ഒരാഴ്ചകൊണ്ട്
പയ്യന്നൂർ: വാർധക്യത്തിന്റെ നിർവചനരേഖയിലൊതുങ്ങാത്ത മനസും വർണപ്പകിട്ടുള്ള ഓർമകളും ജീവിതയാത്രയിൽ മനസിൽ പതിഞ്ഞ ചിത്രങ്ങളും നോവലായി പകർത്തി വീട്ടമ്മ. കാങ്കോൽ ശിവക്ഷേത്രത്തിനു സമീപത്തെ 81 കാരിയായ പി.എം. ശ്രീദേവിയമ്മയാണ് ജീവിതസായന്തനത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ കോർത്തിണക്കി “നിറഭേദങ്ങൾ”എന്നപേരിൽ നോവൽ എഴുതിയത്. ഇതിന്റെ പ്രകാശനം ഇന്നു വൈകുന്നേരം ആറിന് കാങ്കോൽ ശിവക്ഷേത്ര മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ എൻ.ശശിധരൻ നിർവഹിക്കും. കരിവെള്ളൂർ ജയദേവൻ പുസ്തകപരിചയം നടത്തും. ചലച്ചിത്ര അവാർഡ് ജേതാവ് ബാബു അന്നൂർ, സിനിമാ സംവിധായകൻ ശിവകുമാർ കാങ്കോൽ, നടനും ശില്പിയുമായ രഞ്ജി കാങ്കോൽ, രാജേഷ് ചൈത്രം എന്നിവരെ ചടങ്ങി ൽ ആദരിക്കും. തുടർന്ന് കലാവിരുന്ന് നടക്കും. നോവൽ പുസ്തകമാക്കി പ്രകാശനത്തിനൊരുക്കുന്നത് കാങ്കോലിലെ ഗ്രാമം കലാ-സാംസ്കാരിക സംഘത്തിന്റെ പ്രവർത്തകരാണ്. തന്റെ തൂലികത്തുമ്പിൽ വിരിഞ്ഞ നിറഭേദങ്ങളെപ്പറ്റി ശ്രീദേവിയമ്മ പറയുന്നതിങ്ങനെ.”പുസ്തകമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. ജീവിതത്തിൽ നേരിട്ടു കണ്ട അനുഭവങ്ങളാണ് നോവലിൽ പ്രതിപാദ്യവിഷയമായത്. ഒരാഴ്ച കൊണ്ടായിരുന്നു രചന.…
Read Moreനാടിനെ കണ്ണീരിലാഴ്ത്തി വിദ്യാർഥിയുടെ മരണം! ഫുട്ബോൾ കളിക്കിടെ പരിക്കേറ്റ സഹപാഠിയെ വീട്ടിലെത്തി കണ്ടു മടങ്ങും വഴിയായിരുന്നു അപകടം
കൊളക്കാട്: സൈക്കിളിൽനിന്നുവീണ് എട്ടാംക്ലാസ് വിദ്യാർഥി അലൻ ജോ മാത്യു മരിച്ചത് നാടിന്റെ നൊന്പരമായി. കഴിഞ്ഞ ദിവസം സ്കൂളിൽ ഫുട്ബോൾ കളിക്കിടെ പരിക്കേറ്റ സഹപാഠിയെ വീട്ടിലെത്തി കണ്ടു മടങ്ങും വഴിയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ അലനും കൂട്ടുകാരൻ അനൽമോൻ അജിയും കയറിയ സൈക്കിൾ കുത്തനേയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ടു മറിഞ്ഞത്. സാന്തോം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളായ ഇരുവരും കൊളക്കാട് കുരിശുമല റോഡിൽ സെന്റ് തോമസ് പള്ളിക്കു സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽനിന്ന് സൈക്കിളിൽ മടങ്ങുകയായിരുന്നു. കുത്തനേയുള്ള ഇറക്കത്തിലൂടെ തിരികെ വരും വഴി പള്ളിമുറിക്ക് സമീപമെത്തിയപ്പോൾ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. സൈക്കിൾ വെട്ടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും പത്തു മീറ്ററിലേറെ താഴ്ചയിലുള്ള നെടുംപൊയിൽ-കൊളക്കാട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ വേഗത്തിലായിരുന്നതിനാൽ ഇരുവരും മെക്കാഡം റോഡിലെ നടുവരയ്ക്ക് സമീപത്തേക്കാണ് തെറിച്ചുവീണത്. റോഡിലൂടെ കൊളക്കാട് ഭാഗത്തേക്ക് വരികയായിരുന്ന…
Read Moreസംഭവം ‘വെറുമൊരു കോഴിമോഷണ’ മായി ഒതുങ്ങിപ്പോകുമോ? ടര്‍ക്കിയെ കാണാതായിട്ട് നാലുദിവസം; ജില്ലാ പോലീസ് മേധാവിയോട് പരാതി പറഞ്ഞ് കുട്ടിപ്പട്ടാളം
ശ്രീജിത് കൃഷ്ണന് ചിറ്റാരിക്കാല്‍: കുടുംബാംഗത്തെപ്പോലെ സ്നേഹിച്ചു വളര്‍ത്തിയ ടര്‍ക്കി കോഴിയെ കള്ളന്മാര് കൊണ്ടുപോയതില്‍ ജില്ലാ പോലീസ് മേധാവിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ് അഞ്ചംഗ കുട്ടിപ്പട്ടാളം. പാലാവയലിലെ മജോ ഏബ്രഹാമിന്റെയും സോഫിയുടെയും മക്കളാണ് സംഭവത്തില്‍ പോലീസിന്റെ അടിയന്തര ഇടപെടല്‍ അഭ്യർഥിച്ച് ജില്ലാ പോലീസ് മേധാവി പി.ബി.രാജീവിനെ ഫോണില്‍ വിളിച്ചത്. പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് മുഴുവന്‍ സമയവും സ്മാര്‍ട്ട് ഫോണിന് അടിമപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും സഹജീവിസ്നേഹവും കാര്‍ഷിക സംസ്കാരത്തോടുള്ള താത്പര്യവും വളര്‍ത്തുന്നതിനുമാണ് മജോയും സോഫിയും മക്കള്‍ക്ക് കോഴികളെയും വളര്‍ത്തുമൃഗങ്ങളെയും വാങ്ങിനല്‍കിയത്. ടര്‍ക്കി ഇനത്തില്‍പ്പെട്ട ഒരു പൂവനും പിടയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 കിലോയോളം തൂക്കംവച്ചിരുന്ന പൂവന് ടർക്കി കോഴി കുട്ടികളുടെ ഉറ്റ ചങ്ങാതിയായിരുന്നു. നാലുദിവസം മുമ്പൊരു രാത്രിയാണ് മോഷ്ടിക്കപ്പെട്ടത്. ഉയരമുള്ള മതിലും ഗേറ്റും മറ്റു സുരക്ഷാസംവിധാനവുമുള്ള വീട്ടില്‍ കടന്ന്…
Read Moreവിശാഖപട്ടണത്തുനിന്ന് ലോറിയിൽ കടത്തിയ 227 കിലോ കഞ്ചാവ് പിടികൂടി; വിപണി വില ഞെട്ടിക്കുന്നത്; മൂന്ന് പേർ പിടിയിൽ
ഇരിട്ടി: കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് നാഷണൽ പെർമിറ്റ് ലോറിയിൽ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 227 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ കളറോഡ് പുത്തന്‍പുര ഹൗസില്‍ അബ്ദുള്‍ മജീദ് (44), തലശേരി പാലയാട് സജ്ന മന്‍സിലില്‍ സി. സാജിര്‍ (38), വെളിയമ്പ്ര പഴശി ഡാമിന് സമീപത്തെ ഷക്കീല മന്‍സിലില്‍ എം. ഷംസീര്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കൂട്ടുപുഴ വളവുപാറയില്‍ വച്ചാണ് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന ഒമ്പത് ചാക്കുകളില്‍ നിറച്ച കഞ്ചാവ് പിടികൂടിയത്. വളവുപാറയിൽ എത്തിച്ചശേഷം കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ മൊത്തമായും ചില്ലറയായും വില്പനയ്ക്കായി ലോറിയില്‍നിന്നു പിക്കപ്പ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിലാണ് പിന്നാലെയെത്തിയ എക്സൈസ് സംഘം പിടികൂടിയത്. ലോറിയും ജീപ്പും കസ്റ്റഡിയിലെടുത്തു. വിപണിയില്‍ രണ്ടു…
Read Moreകൂട്ട സ്ഥലംമാറ്റം കഴിഞ്ഞപ്പോൾ 13 ഡോക്ടര്‍മാരും മൂന്നു നഴ്സുമാരും മാത്രം; കാസർഗോഡ് മെഡിക്കല്‍ കോളജിനെ സർക്കാർ പൂർണമായും കൈയൊഴിഞ്ഞു
കാസര്‍ഗോഡ്: സർക്കാർ പൂർണമായും കൈയൊഴിഞ്ഞ് കാസർഗോഡ് ഗവ. മെഡിക്കല്‍ കോളജ് . 28 ഡോക്ടര്‍മാരും 29 നഴ്സുമാരുമുള്‍പ്പെടെ 84 പേരുമായാണ് കോവിഡ് കാലത്ത് ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ചത്. മൂന്ന് റേഡിയോഗ്രാഫര്‍, നാല് നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ലാബ് ടെക്നീഷ്യന്, ജൂണിയര്‍ സൂപ്രണ്ട് തസ്തികകളിലും ആളെ നിയമിച്ച് ചാര്‍ജെടുത്തിരുന്നു. കോവിഡിന്റെ തിരക്കൊഴിഞ്ഞതോടെ അടിയന്തര നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരു പറഞ്ഞ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തത്കാലം അവസാനിപ്പിച്ചു. പ്രവൃത്തി കഴിഞ്ഞാലുടന്‍ ഒപി വിഭാഗമെങ്കിലും വീണ്ടും തുറക്കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. ഒരു പിഎച്ച്സിയുടെ സേവനമെങ്കിലും മെഡിക്കല്‍ കോളജില്‍ നിന്നും ലഭ്യമാകുമെന്നു കരുതി നാട്ടുകാരും കാത്തിരുന്നു. ഒപി സേവനങ്ങള്‍ ഡിസംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ജില്ലാ സന്ദര്‍ശനവേളയിലും ഉറപ്പുനല്‍കിയിരുന്നു. ഡിസംബര്‍ ഏതാണ്ട് പകുതിയാകാറായിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ല. ഒന്നും സംഭവിച്ചില്ലെന്ന് പറയാന്‍ വരട്ടെ. നിയമിക്കപ്പെട്ട ജീവനക്കാരില്‍ നല്ലൊരു വിഭാഗം ഇതിനിടെ സ്വന്തം…
Read Moreപെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; പ്രതികൾക്ക് ജാമ്യം നല്കിയാല് കേസ് അട്ടമറിക്കപ്പെടുമെന്ന വാദം കോടതി അംഗീകരിച്ചു
കൊച്ചി: കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. പ്രതികൾക്ക് ജാമ്യം നല്കിയാല് കേസ് അട്ടമറിക്കപ്പെടുമെന്ന വാദം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ സുരേന്ദ്രന് എന്ന വിഷ്ണു സുര, എ. മധു എന്ന ശാസ്ത മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്ന രാജു എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. കേസിലെ സിബിഐ അന്വേഷണം തടയുന്നതിനുവേണ്ടി സുപ്രീംകോടതിയെ വരെ സമീപിച്ചവരാണ് പ്രതികളെന്നും ഇവര്‍ ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ളവരാണെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Read Moreമദ്യലഹരിയിൽ യുവതിയുടെ വീട്ടിൽ കയറി മോശമായ പെരുമാറ്റം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
കണ്ണൂർ: മദ്യലഹരിയിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരിയുടെ വീട്ടിൽ കയറി മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി. പ്രദീപനെതിരെയാണ് ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്കും ശിപാർശ ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പ്രദീപൻ ടി.വി മദ്യലഹരിയിൽ കണ്ണൂരിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ ഇന്നലെ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കൊ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Read Moreറോഡിലെ കുഴിയെണ്ണൂ; സമ്മാനം കുഴിമന്തിയും തക്കാളിയും! വിളിച്ചറിയിക്കേണ്ട നമ്പര്‍… വേറിട്ട പ്രതിഷേധവുമായി ചുങ്കക്കുന്ന് കെസിവൈഎം
കൊട്ടിയൂർ: പാൽച്ചുരം റോഡിന്റെ തകർച്ചയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ചുങ്കക്കുന്ന് മേഖല കെസിവൈഎം. “കുഴി എണ്ണൂ, കുഴിമന്തി നേടൂ’ എന്ന പേരിലാണ് കുഴി എണ്ണൽ ചലഞ്ച് സംഘടിപ്പിക്കുന്നത്. പാൽച്ചുരം പള്ളി മുതൽ ബോയ്സ് ടൗൺ വരെയുള്ള റോഡിലെ കുഴികളുടെ എണ്ണം ആദ്യം കൃത്യമായി പറയുന്നയാൾക്ക് കുഴിമന്തി സമ്മാനമായി നൽകും. കൂടാതെ പ്രോത്സാഹന സമ്മാനമായി 500 ഗ്രാം വീതം തക്കാളി അഞ്ചു പേർക്കും നൽകും. ഡിസംബർ അഞ്ചു മുതൽ ഒൻപത് വരെയാണ് പരിപാടി. 9061447647 എന്ന ഫോൺ നമ്പറിലാണ് കുഴികളുടെ എണ്ണം വിളിച്ചറിയിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന ചലഞ്ചിൽ നിരവധി ആളുകൾ പങ്കെടുക്കുന്നുണ്ടെന്ന് കെസിവൈഎം മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ പറഞ്ഞു. കുഴികളുടെ എണ്ണം കൃത്യമായി വിളിച്ചറിയിക്കുന്നതുവരെയാണ് പ്രതിഷേധ ചലഞ്ച് നടത്തുന്നത്. രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന്റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചുങ്കക്കുന്ന്…
Read More