കണ്ണൂർ: ” ഞങ്ങൾക്ക് തരാൻ വീട്ടിൽ പൈസയൊന്നുമില്ല സാറേ.. കടബാധ്യതയാണ്.. പഠിത്തം തന്നെ ലോൺ എടുത്താണ്.. എളുപ്പത്തിൽ പണം കണ്ടെത്താൻ നോക്കിയപ്പോൾ കിട്ടിയ വഴിയാണ്.. പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല.. കഷ്ടപ്പാടുകൊണ്ട് ഇറങ്ങി പുറപ്പെട്ടതാണ്, രക്ഷിക്കണം… കഴിഞ്ഞ മാസം എംഡിഎംഎയുമായി കണ്ണൂരിലെ എക്സൈസ് സംഘം പിടിച്ച ഒരു യുവാവിന്റെ വാക്കുകളാണിത്. കൂട്ടുകാരുടെ ഉപദേശം കേട്ട് ഇത്തരത്തിൽ നിരവധി യുവാക്കളാണ് ലഹരി വിൽപനയിലേക്ക് കടക്കുന്നത്. വീട്ടിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുമ്പോൾ ഒരു ദുശീലവും ഇല്ലാത്ത കുട്ടികൾ തിരിച്ച് എത്തുമ്പോഴേക്കും മയക്കുമരുന്നിന് അടിമകളായി മാറും. പിന്നീട് പഠനത്തിൽ ഉഴപ്പുകയും കോഴ്സുകൾ പോലും അവസാനിപ്പിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നത് കൂടിവരികയാണ്. ലഹരി വസ്തുക്കൾ വാങ്ങാനായി പണം കണ്ടെത്താൻ പിന്നീട് ലഹരി വില്പനയിലേക്കാണ് ഈ കുട്ടികൾ കടക്കുന്നത്. ലുക്കിൽ മാറ്റം കണ്ടാൽ സുമുഖനും സുന്ദരനും സുശീലനും എന്നൊക്കെ…
Read MoreCategory: Kannur
റോഡരികില്‍നിന്നു ലഭിച്ച സഞ്ചി തുറന്നുനോക്കിയപ്പോള്‍..! വ്യാപാരസ്ഥാപനത്തിൽനിന്നു കാണാതായ ആറുലക്ഷം രൂപയിൽ അഞ്ചുലക്ഷം റോഡിൽ
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ സ്ഥാപനത്തില്‍വച്ച് മറന്നു പോയതിനെത്തുടർന്ന് കാണാതായ പണത്തിന്റെ ഒരുഭാഗം റോഡിൽനിന്നു കണ്ടെത്തി. മുയ്യം വരഡൂലിലെ എന്‍.സി. ബാലകൃഷ്ണന്റെ ആറു ലക്ഷം രൂപയാണ് ഒരു സ്ഥാപനത്തിൽ കടലാസിൽ പൊതിഞ്ഞനിലയിൽ വച്ചു മറന്നത്. ഇതിൽ അഞ്ചു ലക്ഷം രൂപയാണ് റോഡിൽനിന്നു കണ്ടെത്തിയത്. തളിപ്പറമ്പ് നാഷണല്‍ കോളജിന് മുന്നിലെ റോഡിൽനിന്നാണ് പണം കണ്ടെത്തിയത്. കോടതിക്കു സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ വരഡൂല്‍ സ്വദേശിയായ എം.ഡി. ബാലനാണ് റോഡരികില്‍നിന്നു പണമടങ്ങിയ സഞ്ചി ലഭിച്ചത്. തുടര്‍ന്ന് തുറന്നുനോക്കിയപ്പോള്‍ പണമാണെന്ന് മനസിലാക്കി ഉടന്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബാലകൃഷ്ണന് സ്ഥലം വിറ്റ വകയില്‍ ലഭിച്ചതായിരുന്നു ആറു ലക്ഷം രൂപ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ വളം വാങ്ങാന്‍ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ സ്ഥാപനത്തില്‍ എത്തിയപ്പോൾ പണം നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. പണം കടലാസിൽ പൊതിഞ്ഞാണ് കൈയില്‍ കരുതിയിരുന്നത്. മാര്‍ക്കറ്റ് റോഡില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍…
Read Moreകക്കച്ചാലിലെ പൂച്ചകളുടെ സംരക്ഷകന്‍ ഇനി ഓര്മ! രാഘവന്‍നായരുടെ ഡാ എന്നൊരു വിളിയോ കൈകൊട്ടലോ മാത്രം മതിയായിരുന്നു പൂച്ചക്കൂട്ടത്തിന്…
ബന്തടുക്ക: കക്കച്ചാലിലെ പൂച്ചകള്‍ക്ക് ഒരു വിളികേട്ട് ഓടിയെത്താന്‍ ഇനി സംരക്ഷകന്റെ തണലില്ല. നാട്ടിലെ ആദ്യകാല വ്യാപാരിയെന്ന നിലയിലും പൂച്ചകളുടെ സംരക്ഷകനായും തലമുറകളുടെ സ്നേഹം പിടിച്ചുപറ്റിയ കെ.ആര്. സ്റ്റോഴ്സ് ഉടമ കെ. രാഘവന് നായര്‍ (85) വിടവാങ്ങി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ രാഘവന് നായര്‍ പലചരക്ക്-ഹോട്ടല്‍ സംരംഭവുമായി 55 വര്‍ഷം മുമ്പാണ് ബന്തടുക്കയിലെത്തിയത്. അരനൂറ്റാണ്ടോളമായി ബന്തടുക്കയുടെ പരിസരപ്രദേശങ്ങളിലെ “മ്യാവൂയിസ്റ്റു’ കളുടെ സുരക്ഷിത താവളമായിരുന്നു കക്കച്ചാലിലെ കെ.ആര്. സ്റ്റോഴ്സ്. കട തുടങ്ങിയ ആദ്യനാളുകളില്‍ ഒരുദിവസം രാവിലെ തുറക്കാനെത്തിയപ്പോള്‍ കടയ്ക്കുമുന്നില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ ചാക്കുകെട്ടിനുള്ളില്‍ ഒരമ്മപ്പൂച്ചയേയും മൂന്ന് കുഞ്ഞുങ്ങളെയും കണ്ടെത്തിയതായിരുന്നു തുടക്കം. ഒരു കുഞ്ഞ് ചാക്കുകെട്ടിനുള്ളില്‍ ശ്വാസംമുട്ടി ചത്തിരുന്നു. അമ്മപ്പൂച്ചയ്ക്കും മറ്റു രണ്ട് കുഞ്ഞുങ്ങള്‍ക്കും രാഘവന് നായര്‍ തന്റെ ഹോട്ടലില്‍ “രാഷ്ട്രീയാഭയം’ നല്കി. മറ്റൊരു നാട്ടില്‍നിന്നെത്തി ഇവിടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന രാഘവന് നായര്‍ക്ക് അതിജീവനത്തിനായി പാടുപെടുന്ന സഹജീവികളുടെ വിഷമതകള്‍ ശരിക്കും…
Read Moreപാർക്കിംഗിനെ ചൊല്ലി തർക്കം; ഹോട്ടൽ ഉടമയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല; രണ്ടു പേർ പിടിയിൽ
കണ്ണൂർ: വാഹനം പാർക്ക് ചെയ്യുന്നതുമായുള്ള തർക്കത്തെ തുടർന്ന് ആയിക്കരയിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു. കണ്ണൂർ സിറ്റി സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇന്നലെ അർധരാത്രി 12.30 തോടെയാണ് സംഭവം. പയ്യാമ്പലത്തെ സുഫിമക്കാനി ഹോട്ടൽ ഉടമ തായത്തെരു ലീഗ് ഓഫീസിന് സമീപത്തെ കലിമയിൽ ജഷീറാണ്(35) കൊല്ലപ്പെട്ടത്. കണ്ണൂർ സിറ്റി സ്വദേശികളായ റാബിഹ്, ഹനാൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 12.25 ഓടെ ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങവെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്ത് വച്ച് പ്രതികൾ കാർ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജഷീറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യുന്നതുമായുള്ള തർക്കമാണ് പിന്നീട് കൊലപാതകത്തിലെത്തിയതെന്നാണ് പ്രഥമിക…
Read Moreഈ തെറ്റ് തിരുത്താൻ പറ്റാത്തതെന്തുകൊണ്ട്? ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി
കാസർഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഐജിക്കും എഡിഎം ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറി. എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ നാരായണന്, സിവില്‍ പോലീസ് ഓഫീസര്‍ ബിജുമോന് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ ഉത്തരവായി. കാസര്‍ഗോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് തലകീഴായ പതാക ഉയര്‍ത്തിയത്. സല്യൂട്ട് സ്വീകരിച്ചതിന് ശേഷമാണ് മന്ത്രി അബദ്ധം മനസിലായത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നീട് പതാക തിരിച്ചിറക്കി നേരയാക്കിയതിന് ശേഷം വീണ്ടും ഉയര്‍ത്തുകയായിരുന്നു.
Read More4.2 കോടി, ജര്‍മന്‍ ടെക്നോളജി..! പ്രവര്ത്തിപ്പിക്കാനാളില്ലാതെ ആധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക്; ഇടയ്ക്കിടെ എത്തിനോക്കുന്ന പരിശീലനവുമായി മോട്ടോര്‍വാഹന വകുപ്പ്
കാസര്‍ഗോഡ്: എന്തൊക്കെയായിരുന്നു, കുത്തിനിര്‍ത്തിയ കമ്പികള്‍ക്കിടയിലൂടെ വണ്ടിയോടിച്ച് ലൈസന്‍സെടുക്കുന്ന കാലമൊക്കെ കഴിയുന്നു. ജര്‍മന്‍ ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് കാസര്‍ഗോഡും വരുന്നു. ഡ്രൈവിംഗ് പ്രായോഗിക പരീക്ഷയും വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമൊക്കെ ഇനി ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കുറ്റമറ്റ രീതിയില്‍ നടക്കും. ബദിയടുക്കയ്ക്കടുത്തുള്ള ബേള എന്ന ചെറുഗ്രാമത്തിന്റെ മുഖം മാറുന്നു… അങ്ങനെ എന്തെല്ലാം പ്രതീക്ഷകള്‍, പ്രഖ്യാപനങ്ങള്‍. 4.2 കോടി രൂപ മുടക്കി ബേളയിലെ ഒന്നരയേക്കര്‍ സ്ഥലത്ത് നിര്‍മിച്ച അത്യാധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് പൂര്‍ത്തിയാക്കി മോട്ടോര്‍വാഹന വകുപ്പിനു കൈമാറിയത് 2020 ഫെബ്രുവരി 14 നാണ്. ഇനി ആഴ്ചകള്‍ക്കുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റുകളെല്ലാം അങ്ങോട്ട് മാറുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നുകൂടി കടന്ന് കാഞ്ഞങ്ങാട് ഗുരുവനത്തും വെള്ളരിക്കുണ്ട് പരപ്പയിലുമൊക്കെയുള്ള ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും അധികം വൈകാതെ ഇതേ സാങ്കേതികവിദ്യയിലുള്ള സംവിധാനം സ്ഥാപിക്കുമെന്നുവരെ പ്രഖ്യാപനമുണ്ടായി. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവേ എല്ലാം…
Read Moreതൊഴിലാളികളെ കടമെടുത്ത് സിപിഎം ജില്ലാ സമ്മേളനം..! എസ്ടിയു തൊഴിലാളികളെ സിഐടിയുക്കാരാക്കി സിപിഎം ജില്ലാ സമ്മേളന ബോർഡ്
കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിലുള്ളത് സിഐടിയു പ്രവർത്തകർ എന്ന പേരിലുള്ളത് മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ പ്രവർത്തകർ. തൊഴിലാളികളുടെ യഥാർഥ ഫോട്ടോയിലെ നീലനിറത്തിലുള്ള തോർത്തിനു പകരം ഫോട്ടോഷോപ്പിലൂടെ ചുവപ്പുനിറം നൽകിയാണ് ബോർഡിൽ കൊടുത്തിരിക്കുന്നത്. കാസർഗോഡ് നഗരത്തിലെ എസ്ടിയു പ്രവർത്തകരായ എൻ. എമുഹമ്മദ്, പി.എ. മുഹമ്മദ്കുഞ്ഞി, യൂസഫ്, പി. ഹസൈനാർ എന്നിവരാണ് ഫോട്ടോയിലുള്ളത്. മാസങ്ങൾക്ക് മുന്‍പേ തീരുമാനിച്ച സമ്മേളനത്തിന്റെ സ്വാഗത ബോർഡുകളിൽ സാധാരണയായി കലാരൂപങ്ങളും മുൻകാല നേതാക്കളുടെ ചിത്രങ്ങളുമായിരുന്നു സ്ഥാനം പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ മറ്റു യൂണിയനുകളിലെ തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോർഡ് വെയ്ക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിയിരിക്കയാണെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുൾ റഹ്മാൻ പറഞ്ഞു.
Read Moreകോവിഡിന്റെ മറവിൽ നടന്ന അഴിമതി; മഹാമാരിയേക്കാൾ വലിയ ദുരന്തമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: കോവിഡ് പ്രതിരോധ വസ്തുക്കൾ വാങ്ങിക്കുന്നതിന്റെ മറവിൽ ഏതാനും രാഷ്ട്രീയ നേതാക്കളും ഒരു സംഘം കുപ്രസിദ്ധ ഉദ്യോഗസ്ഥരും നടത്തിയ അഴിമതി കൊള്ള പൊതുസമൂഹത്തിൽ ചർച്ചയായില്ലെന്നത് മഹാമാരിയേക്കാൾ വലിയ ദുരന്തമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 550 രൂപയുള്ള പിപിഇ കിറ്റ് 1550 രൂപയ്ക്ക് വാങ്ങിയതും ഇടപാടുകൾ പലതും ടെൻഡർ വിളിക്കാതെ മുൻകൂർ പണം നൽകി നടത്തിയതും വലിയ അഴിമതി നടത്താനാണ്. കൈയുറകൾ ഇറക്കുമതി നടത്തിയതിലും ക്രമക്കേടുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മെഡിക്കൽ സപ്ലൈ കോർപറേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ ലാപ്പ് ടോപ്പിൽ സൂക്ഷിച്ചതും കംപ്യൂട്ടർ നെറ്റ് വർക്കിൽ ഇടപാട് സംബന്ധമായ വിവരങ്ങൾ ലഭ്യമല്ലെന്നതും ഞെട്ടിപ്പിക്കുന്ന സത്യമാണ്. ഏതാണ്ട് 3000 ഇ- ഫയലുകൾ നശിപ്പിക്കപ്പെട്ടെന്നതും വലിയ അഴിമതികൾ പുറത്തു വരാതിരിക്കാനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോളറക്കാലത്തെ പ്രണയമല്ല, കോവിഡ്കാലത്തെ കൊള്ള എന്ന തലക്കെട്ടോടെയുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മുല്ലപ്പള്ളി…
Read Moreപാന്റ്സിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചത് 26 ലക്ഷത്തിന്റെ സ്വർണം; അമ്മയും മകളും പിടിയിൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിൽ. പാന്റ്സിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം എത്തിച്ചത്. വിപണിയിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവരിൽനിന്നും പിടികൂടിയതെന്ന് എയർ കസ്റ്റംസ് വിഭാഗം അറിയിച്ചു. അമ്മയെയും മകളെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
Read Moreപലർക്കും പേടിയാണ് ! പെരിട്ടോണിയല്‍ ഡയാലിസിസിനോട് മുഖംതിരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വൃക്കരോഗികൾ; എന്താണ് പെരിട്ടോണിയൽ ഡയാലിസിസ് ?
അനുമോൾ ജോയ് കണ്ണൂര്‍: ആശുപത്രിയിലെത്താതെ വീടുകളില്‍ത്തന്നെ സ്വയം ചെയ്യാവുന്ന പെരിട്ടോണിയല്‍ ഡയാലിസിസ് സൗകര്യത്തോട് മുഖംതിരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വൃക്കരോഗികൾ. കോഴിക്കോട് ജില്ലയില്‍ അഞ്ഞുറോളം രോഗികള്‍ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നുണ്ടെങ്കിൽ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രയോജനപ്പെടുത്തിയത് എട്ടുപേര്‍ മാത്രമാണ്. കാസർഗോഡ് അഞ്ചിൽ താഴെ മാത്രമാണ്. ഭയമാണ് പലരെയും പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നതിൽനിന്നു പിന്നോട്ടുവലിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. നാലു മാസം മുന്‍പാണ് കണ്ണൂരും കാസർഗോഡും പെരിട്ടോണിയല്‍ ഡയാലിസിസ് തുടങ്ങിയത്. 32 മുതൽ 75 വയസ് വരെയുള്ളവരാണ് നിലവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിനായി മുന്നൂറോളം വൃക്കരോഗികളുണ്ട്. വൃക്കരോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇത് ഇനിയും വര്‍ധിക്കും. പെരിട്ടോണിയല്‍ ഡയാലിസിസിന് തയാറായാല്‍ കൂടുതല്‍ പേര്‍ക്ക് ഡയാലിസിസ് കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. സ്വയം ഡയാലിസിസ് ചെയ്യുന്നതിനുള്ള പരിശീലനം ആശുപത്രിയില്‍നിന്ന് നല്‍കും. ഇത്രയും സൗകര്യമുണ്ടായിട്ടും ആളുകള്‍ കൃത്യമായി…
Read More