കണ്ണൂർ: കേരളം മതഭീകരതയ്ക്ക് കീഴടങ്ങില്ലെന്ന് മുദ്രവാക്യമുയർത്തി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ മാർച്ചിൽ പങ്കെടുത്ത 300 ഓളം പേർക്കെതിരെ കേസ്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി,ആർഎസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസടക്കമുള്ള നേതാക്കൾക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. സംഘംചേർന്ന് പ്രതിഷേധിച്ചതിനും കലാപാഹ്വാനം നടത്തിയതിനുമാണ് കേസ്. തലശേരിയിൽ വി.ശശിധരൻ, പി.വി. ശ്യാം മോഹൻ തുടങ്ങി പ്രകടനത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാനൂർ, കൂത്തുപറന്പ്, ഇരിട്ടി, പേരാവൂർ, ചക്കരക്കല്ല്, മട്ടന്നൂർ, തളിപ്പറന്പ്, കണ്ണപുരം, പയ്യന്നൂർ, ആലക്കോട് തുടങ്ങിയ കേന്ദ്രങ്ങളിലെ പ്രകടനത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയും കേസെടുത്തു.
Read MoreCategory: Kannur
സ്കൂളിലേക്ക് അരിയെത്തിക്കാൻപോലും വഴി നൽകാതെ പട്ടാളം! പ്രതിഷേധവുമായി കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂൾ അധ്യാപകരും കുട്ടികളും
കണ്ണൂർ: കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലേക്ക് വാഹനങ്ങള്‍ കടക്കുന്ന വഴികൾ പട്ടാളം തടസപ്പെടുത്തിയതോടെ ഉച്ചഭക്ഷണത്തിനുള്ള അരി സ്കൂളിലേക്ക് എത്തിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും രംഗത്ത്. തലച്ചുമടായി അരി സ്കൂളിൽ എത്തിച്ചാണ് അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഉച്ചഭക്ഷണത്തിനായുള്ള 90 ചാക്ക് അരിയെത്തിയത്. എന്നാൽ, സ്കൂളിലേക്ക് കടക്കുന്ന ഏകവഴിയും ഒരു മാസം മുന്‍പ് പട്ടാളം അടച്ചതോടെ സ്കൂളിലേക്ക് അരി എത്തിക്കാൻ സാധിച്ചില്ല. ഇതേത്തുടർന്നാണ് അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി സ്കൂൾമുറ്റംവരെ എത്തിക്കാൻ സംവിധാനമൊരുക്കണമെന്ന് സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും ജില്ലാ കളക്ടറോട് അഭ്യർ ഥിച്ചിരുന്നു. തുടർന്ന് കളക്ടർ ഡിഎസ്സി കമാൻഡന്റിനെ വിളിച്ചെങ്കിലും വഴി തുറന്നുനൽകാൻ തയാറായില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എൽകെജി മുതൽ പ്ലസ്ടുവരെ 2600 ഓളം വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ഈ വിദ്യാർഥികൾക്കോ അധ്യാപകർക്കോ പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാൽ റോഡ് വരെ…
Read Moreപത്തുകിലോ വീതം ഉരുളക്കിഴങ്ങ്, തക്കാളി, അഞ്ചു കിലോ പച്ചമുളക്..! വ്യാപാരികള്‍ക്ക് ഉത്തരേന്ത്യന്‍ നമ്പറുകളില്‍നിന്നു വ്യാജ ഓര്‍ഡറുകള്‍; അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമെന്ന് സംശയം
വെള്ളരിക്കുണ്ട്: സാധനങ്ങള്‍ക്കായി വ്യാജ ഓര്‍ഡറുകള്‍ നല്കി വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നതായി സംശയം. പാത്തിക്കരയിലെ ഹൃദ്യ വെജിറ്റബിള്‍സ് ഉടമ ബേബിക്കും ഭീമനടിയിലെ ചുങ്കത്തില്‍ ബേക്കറി ഉടമ ഷിഹാബിനുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ സമാനമായ അനുഭവമുണ്ടായത്. അടുത്ത ദിവസം ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കാന്‍ പോകുന്ന ആര്‍മി റിക്രൂട്ട്മെന്റ് ക്യാമ്പിലേക്ക് പച്ചക്കറികള്‍ എത്തിച്ചുനല്കണമെന്നാവശ്യപ്പെട്ടാണ് ബേബിക്ക് ഹിന്ദിയില്‍ ഫോണ്‍കോള്‍ വന്നത്. പത്തുകിലോ വീതം ഉരുളക്കിഴങ്ങ്, തക്കാളി, അഞ്ചു കിലോ പച്ചമുളക് എന്നൊക്കെയായിരുന്നു ഓര്‍ഡര്‍. ബേബി ആവശ്യപ്പെട്ടപ്പോള്‍ വാട്സ്ആപ് നമ്പറിലേക്കും സാധനങ്ങളുടെ പട്ടിക അയച്ചുകിട്ടി. തുടര്‍ന്നാണ് പണം അയയ്ക്കുന്നതിനായി ബേബിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. വിശ്വാസ്യതയ്ക്കുവേണ്ടി സന്ദീപ് റാവത്ത് എന്നപേരിലുള്ള ഐഡി കാര്‍ഡിന്റെ കോപ്പിയും ബേബിയുടെ വാട്സാ ആപ് നമ്പറിലേക്ക് അയച്ചുനൽകി. എന്നാല്‍ ഓര്‍ഡറിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ബേബി തുക കാഷായി…
Read Moreവിജനമായ സ്ഥലത്ത് വച്ച് വഴി ചോദിച്ച അടുത്തെത്തി വിദ്യാർഥിനിക്കു നേരേ നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ തേപ്പ് തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. രാവണീശ്വരം സ്വദേശിയായ രാജേന്ദ്രൻ (29) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മുതിയാക്കലിൽ വെച്ചാണ് സംഭവം. സ്കൂളിൽ നിന്നും വരികയായിരുന്ന വിദ്യാർഥിനിയോട് വിജനമായ സ്ഥലത്ത് വച്ച് വഴി ചോദിച്ച അടുത്തെത്തിയ രാജേന്ദ്രൻ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഭയന്നുവിറച്ച പെൺകുട്ടി ബഹളം വെച്ചപ്പോൾ ഇയാൾ ഓടി രക്ഷപെട്ടു. വീട്ടുകാർ ബേക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ നിരവധി സിസിടിവി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ അന്നേദിവസം അർധരാത്രിയോടെ പ്രതിയെ വീട്ടിലെത്തി പിടികൂടി. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കുകയും 14 ദിവത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
Read More‘ഓഷിയാന’യും ക്ലച്ചു പിടിച്ചില്ല; പ്ലാന്റേഷന് കോര്‍പറേഷന്റെ പുതുസംരംഭങ്ങള്‍ എട്ടു നിലയിൽ പൊട്ടുന്നു
കാസര്‍ഗോഡ്: കൈവയ്ക്കുന്ന സംരംഭങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടുന്ന ചില സിനിമാകഥാപാത്രങ്ങളെപ്പോലെയാണ് ഇപ്പോള്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ അവസ്ഥ. പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിജയമാതൃകകള്‍ കണ്ട് വൈവിധ്യവത്കരണത്തിന്റെ പാതയിലേക്ക് മുന്നും പിന്നും നോക്കാതെ എടുത്തുചാടിയെങ്കിലും ഒന്നും ഇതുവരെ ക്ലച്ചുപിടിച്ചില്ല. കശുമാങ്ങയില്‍നിന്നുള്ള നീരയെന്ന് വിശേഷിപ്പിക്കാവുന്ന “ഓഷിയാന’യാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം. പ്ലാന്റേഷന് കോര്‍പറേഷന്റെ തോട്ടങ്ങളില്‍ പാഴായിപ്പോകുന്ന കശുമാങ്ങ സംഭരിച്ച് അവയുടെ നീരെടുത്ത് കാര്‍ബണേറ്റ് ചെയ്താണ് ഓഷിയാന എന്ന പാനീയം തയാറാക്കിയത്. ചാരായത്തിന്റെ ദോഷവശങ്ങളൊന്നുമില്ലാതെ ശുദ്ധമായ കശുമാങ്ങാനീര് ശാസ്ത്രീയമായി സംസ്കരിച്ചു തയാറാക്കുന്ന പാനീയത്തിന് മികച്ച വിപണി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഒന്നര വര്‍ഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ചാണ് പാനീയം പുറത്തിറക്കിയത്. പ്ലാന്റേഷന് കോര്പറേഷന് ഒരു പാനീയം പുറത്തിറക്കിയെന്നറിഞ്ഞ് അതന്വേഷിച്ച് ആരും ഗോഡൗണിലേക്ക് വരില്ലല്ലോ എന്നാണ് ഇപ്പോള്‍ തൊഴിലാളികള്‍ പറയുന്നത്. പാനീയത്തിന്റെ മാര്‍ക്കറ്റിംഗിന് ആവശ്യമായ യാതൊന്നും കോര്പറേഷന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. നീരയുടെ കാര്യത്തില്‍ ഉണ്ടായിരുന്നതുപോലെ ഇതു വില്‍ക്കുന്നതിന്…
Read Moreവിവാഹ വാഗ്ദാനം നൽകി പീഡനം! പോലീസ് നടപടിയെടുക്കുന്നില്ല; പോലീസ് കൈക്കൂലി വാങ്ങിച്ചിട്ടുണ്ടെന്ന് യുവതി
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഓട്ടോഡ്രൈവർക്കെതിരേ കേസ് കൊടുത്തിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് യുവതിയുടെ ആക്ഷേപം. കഴിഞ്ഞ ആറു മാസമായി പരാതി കൊടുത്ത് കേസെടുത്തിട്ടും അന്വേഷണം കൃത്യമായ രീതിയിൽ നടക്കുന്നില്ലെന്ന് ചക്കരക്കൽ സ്വദേശിനിയായ 23 കാരി പത്രസമ്മേളനത്തിൽ ആരോപിച്ചു. നടുവിൽ സ്വദേശിയായ എം.പി.ജലീൽ(26) വീട്ടിൽ വരികയും ഇയാളുടെ വിവാഹവാഗ്ദാനം വിശ്വസിച്ച് ഇയാളുടെ ഓട്ടോയിൽ പലയിടത്തും പോകുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ ജലീലിൽനിന്ന് പോലീസ് കൈക്കൂലി വാങ്ങിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞു. സെപ്റ്റംബർ ഒന്‍പതിന് എസ്പി ഓഫീസിൽ വച്ച് നടത്തിയ ചർച്ചയിൽ തന്നെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചിരുന്നെങ്കിലും ജലീലും കുടുംബവും ഇപ്പോൾ അതിന് തയാറാകുന്നില്ലെന്നും യുവതി പറഞ്ഞു. കേസ് കൊടുത്തോളൂ ,സ്ത്രീധനം പോര തുടങ്ങിയ മറുപടിയാണ് ഇയാളും കുടുംബവും പറയുന്നതെന്നും യുവതി ആരോപിക്കുന്നു. കേസ് അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നതെന്നും…
Read Moreപോലീസുദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ പീഡനപരാതി! വ്യാജമെന്ന് അന്വേഷണറിപ്പോർട്ട്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പയ്യന്നൂര്‍: പോലീസുദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ പരാതിയില്‍ പെരുമ്പയിലെ വ്യാപാരിയുള്‍പ്പെടെ ആറുപേര്‍ക്കെതിരേ രജിസ്റ്റർ ചെയ്ത പോക്സോ കേസും വ്യാപാരിയെ പോലീസുദ്യോഗസ്ഥന് മര്‍ദിച്ചതായുള്ള പരാതിയും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അന്വേഷണറിപ്പോർട്ട്. ഈ റിപ്പോർട്ട് അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് പോക്സോ കോടതിയില്‍ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ സിഐ പരാതിക്കാരിക്ക് നോട്ടീസയച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ റൂറല്‍ എസ്പി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നതായി കണ്ടെത്താന്‍ കഴിയാതിരുന്നത്. അതോടൊപ്പം പോലീസുദ്യോഗസ്ഥന് വ്യാപാരിയെ മര്‍ദിച്ചുവെന്ന പരാതിയും അടിസ്ഥാനവിരുദ്ധമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നടപടിക്രമത്തിന്റെ ഭാഗമായി പോക്സോ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതായി പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പരാതിക്കാരിക്ക് നോട്ടീസും അയച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 19ന് വൈകുന്നേരം മൂന്നരയോടെ പയ്യന്നൂര്‍…
Read Moreകണ്ണൂരിൽ ആർമി സ്റ്റിക്കർ പതിച്ച വാഹനങ്ങൾ പെരുകുന്നു; സ്വകാര്യ വാഹനങ്ങളിൽ ‘ആർമി’ സ്റ്റിക്കർ പതിക്കുന്നത് നിയമ വിരുദ്ധം
ശ്രീകണ്ഠപുരം: കണ്ണൂർ ജില്ലയിൽ “ആർമി’ വാഹനങ്ങൾ പെരുകുന്നു. സൈന്യത്തിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമാണ് സ്വകാര്യ വാഹനങ്ങളിൽ “ആർമി’ സ്റ്റിക്കർ പതിക്കുന്നത്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സ്റ്റിക്കർ പതിക്കുന്നത് വ്യാപകമാണ്. ഗവ. ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ മാത്രമേ സർക്കാരുമായി ബന്ധപ്പെട്ട സ്റ്റിക്കർ പതിക്കാൻ അനുവാദമുള്ളൂവെങ്കിലും അതു ദുരുപയോഗം ചെയ്താണ് സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ ‘ആർമി’ സ്റ്റിക്കർ പതിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ ആർടിഒ ഉണ്ണികൃഷ്ണൻ പറഞ്ഞു. റോഡുകളിൽ പോലീസ് പരിശോധന ഒഴിവാക്കിക്കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ചിലർ വാഹനങ്ങളിൽ ‘ആർമി’ സ്റ്റിക്കർ പതിക്കുന്നത്. ഇത്തരക്കാർ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് വാഹനങ്ങൾ ഉപയോഗിക്കാറുമുണ്ട്. ഒരു വർഷം മുമ്പ് അഞ്ച് ലിറ്റർ ചാരായം കടത്തുന്നതിനിടെ ‘ആർമി’ സ്റ്റിക്കർ പതിച്ച കാറുമായി സൈനികനെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസം മുമ്പ് മദ്യപിച്ച്…
Read Moreവിശ്വാസം അതാണല്ലോ എല്ലാം! സുനൈഫ് തട്ടിപ്പിന്റെ ആശാന്; സ്വർണമാണെന്ന വ്യാജേന ഈയക്കട്ടി നൽകി തട്ടിയെടുത്തത് 19 ലക്ഷം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കാസർഗോഡ്: സ്വർണമാണെന്ന വ്യാജേന ഈയക്കട്ടി നൽകി സ്വർണവ്യാപാരിയിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കാസർഗോഡ് റെയിൽവേ സ്റ്റേഷന് പിൻവശത്ത് താമസിക്കുന്ന ബി.എ. സുനൈഫ് (32) ആണ് അറസ്റ്റിലായത്. കാസർഗോഡ് പള്ളത്ത് താമസിക്കുന്ന സ്വർണവ്യാപാരി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഗോരക്നാഥ് പാട്ടീലിനെയാണ് സ്വർണം പൂശിയ ഈയക്കട്ടി നൽകി സുനൈഫ് കബളിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ എട്ടിന് രാവിലെ 11 ഓടെയാണ് സുനൈഫ് 400 ഗ്രാം വരുന്ന ഈയക്കട്ടിയുമായി ഗോരക്നാഥ് പാട്ടീലിനെ സമീപിച്ചത്. സുനൈഫ് 15 വർഷത്തോളമായി ഗോര ക്നാഥുമായി സ്വർണ ഇടപാടുകൾ നടത്തിവന്നിരുന്നതിനാൽ ഈയക്കട്ടി പൊതിഞ്ഞ കവർ ആദ്യം തുറന്നുനോക്കിയിരുന്നില്ല. തിരക്കായതിനാൽ ഈയക്കട്ടി പുറത്തെടുക്കാതെ കവർസഹിതം തൂക്കിനോക്കിയശേഷം അതിന്റെ വിലയായ 19,06000 രൂപ ഗോരക്നാഥ് പാട്ടീൽ സുനൈഫിന് നൽകി. പിന്നീട് കവർ തുറന്നുനോക്കി പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം ഈയക്കട്ടിയാണെന്ന് വ്യക്തമായത്. തുടർന്ന് ഗോരക്നാഥ് നൽകിയ പരാതിയിൽ കാസർഗോഡ്…
Read Moreനിക്ഷാനിൽ നിന്ന് ആറ് മൊബൈൽ ഫോൺ കവർന്ന പ്രതിയെ കുടുക്കി പോലീസ്; പ്രതിയെ കുടുക്കാൻ സഹായിച്ചത് ആ ഒറ്റ കാരണം കൊണ്ട്
കണ്ണൂർ: നിക്ഷാൻ ഇലക്ട്രോണിക്സിന്റെ ഗോഡൗണിൽ കയറി ആറ് മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മുനവർ ഖാനെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും ഇന്നലെ വൈകുന്നേരത്തോടെ താവക്കരയിൽ വച്ച് അറസ്റ്റ് ചെയ്തത്. നവംബർ 29 നായിരുന്നു സംഭവം. നിക്ഷാൻ ഇലക്ട്രോണിക്സിന്റെ ഗോഡൗണിന്റെ മുകളിൽ കയറി ഷീറ്റ് മാറ്റി ഉള്ളിൽ കയറി 6 മൊബൈൽ ഫോൺ കവരുകയായിരുന്നു.സംഭവത്തെ തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ പോലീസ് വലയിലാക്കുന്നത്. കൂടാതെ മൊബൈൽ ഫോണിന്റെ ഐഎംഇ ഐ നമ്പർ പിന്തുടർന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ആറ് ഫോണുകളും ഇയാളുടെ കൈയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വർഷമായി ഇയാൾ കണ്ണൂരിൽ താമസിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതിയെ…
Read More