മട്ടന്നൂർ: ഗാന്ധിജിയുടെ ദർശനങ്ങൾ സ്വീകരിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് പുതുതലമുറയാണ്. അവർ സ്വീകരിച്ചാലും ഇല്ലെങ്കിലും ഗാന്ധിയൻ ആദർശങ്ങൾ നിലനിൽക്കുമെന്ന് ഗാന്ധിജിയുടെ പൗത്രപുത്രൻ തുഷാർ ഗാന്ധി. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ അനാവരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി പുതുതായി എന്തെങ്കിലും കണ്ടുപിടിച്ച് ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ആളല്ല. ഭാരത സംസ്കൃതിയോളം പഴക്കമുള്ള സത്യവും അഹിംസയുമാണ് അദ്ദേഹം പ്രചരിപ്പിച്ചതെന്നും തുഷാർ ഗാന്ധി പറഞ്ഞു. ഗാന്ധിജിയെ പൊതുസമൂഹം വിസ്മരിച്ചതായി കരുതുന്നില്ല. രാഷ്ട്രീയക്കാരാണ് ഗാന്ധിജിയെ ചൂഷണം ചെയ്യുകയും ഇപ്പോൾ മറക്കുകയും ചെയ്തത്. സത്യസന്ധതയും വിശ്വാസ്യതയുമാണ് ഗാന്ധിജി മുന്നോട്ടുവച്ച മൂല്യങ്ങളിൽ തന്നെ സ്വാധീനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനതയുടെ സന്തോഷത്തിനായി പ്രത്യേക മന്ത്രാലയമുള്ള ഭൂട്ടാനാണ് ഗാന്ധിജിയുടെ ദർശനങ്ങൾ ഏറ്റവും നന്നായി നടപ്പാക്കിയ രാജ്യമെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. ഗാന്ധിജിക്ക് ലഭിക്കാത്തതിനാൽ നോബൽ സമ്മാനത്തിന്റെ പ്രസക്തിയാണ് കുറഞ്ഞത്. എല്ലാവരിലും ഗാന്ധിയും ഗോഡ്സെയും ഉണ്ടെന്നും ഗാന്ധിയുടെ വഴി…
Read MoreCategory: Kannur
തോമസ് ആന്റണിയുടെ സ്വഭാവദൂഷ്യത്തിന് ഒരുമാറ്റവുമില്ല; സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് സസ്പെൻഷൻ
കാസർഗോഡ്: സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. കാസർഗോഡ് ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണിയെയാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനും ജില്ലാതലത്തിൽ രൂപീകരിച്ച ഇന്റേണൽ കംപ്ലയിന്റ് അഥോറിറ്റി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് സസ്പെൻഷൻ. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു പരാതി നൽകിയത്. ഇടുക്കി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ ഇയാൾക്കെതിരേ സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നതിനാൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ സൂക്ഷ്മത പാലിക്കാൻ നിർദേശം നൽകുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. വീണ്ടും സ്വഭാവദൂഷ്യം കാണിച്ചത് ഗുരുതരമായ സർവീസ് ലംഘനമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Moreഹരിദാസ് കൊലപാതകം; സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി; ബിജെപിയും സിപിഎമ്മും സമാധാന അന്തരീക്ഷം തകർക്കുന്നുവെന്ന് കോൺഗ്രസ്
തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് പരിശീലനം കിട്ടിയവരാണ് കൊലപാതകം നടത്തിയത്. കേരളമൊട്ടാകെ അക്രമം നടത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനാണ് ആർഎസ്എസിന്റെ നീക്കമെന്നും കോടിയേരി പറഞ്ഞു. പാർട്ടി പ്രവർത്തകർ ഇതിനെതിരെ ബഹുജനപിന്തുണയോടെ ഇവരെ ഒറ്റപ്പെടുത്തണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തലശേരിയിലെ കൊലപാതകം ആസൂത്രിതമെന്ന് എം.വി.ജയരാജൻകണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ ആർഎസ് എസ് സംഘമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കൊലപാതകം ആസൂത്രിതമാണ്. ഒരു ടീമിന് കിട്ടിയില്ലെങ്കിൽ മറ്റൊരു ടീമിന് ഹരിദാസനെ വെട്ടി കൊലപ്പെടുത്താൻ കഴിയണം എന്ന ഉദ്ദേശത്തോടെയാണ് ആർഎസ്എസ് കൊലപാതകം ആസൂത്രണം ചെയ്തത്. മൃഗീയമായ രീതിയിലാണ് ഹരിദാസിനെ കൊല ചെയ്തത്. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ആർഎസ്എസെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ…
Read Moreവാക്സിൻ എടുക്കാൻ പോയ പെൺകുട്ടികൾ ബൈക്കിൽ കയറുന്ന വിവരം അമ്മയ്ക്ക് ചോർത്തി നൽകി ബന്ധു; പിന്നീട് സംഭവിച്ചത് കണ്ടോ!
ആലക്കോട്: വാക്സിൻ എടുക്കാൻ പോയ പെൺകുട്ടികളെ കാണാതായത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ആലക്കോട് സ്വദേശിനികളായ 14 ഉം 16 ഉം വയസുള്ള പെൺകുട്ടികളാണ് ഉച്ചകഴിഞ്ഞ് വാക്സിൻ എടുക്കാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇതിനിടയിൽ ഒരു ബന്ധുവിന്റെ ബൈക്കിൽ ഇവർ കയറിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പെൺകുട്ടികൾ ബൈക്കിൽ കയറുന്നത് മറ്റൊരു ബന്ധു കാണുകയും ഇത് കുട്ടികളുടെ അമ്മയോട് വിളിച്ചു പറയുകയും ചെയ്തു. അമ്മ ഉടൻ തന്നെ മകളെ വിളിക്കുകയും ശകാരിക്കുകയും ചെയ്തു. ഇതോടെ, പെൺകുട്ടികൾ അമ്മയുടെ ദേഷ്യം മാറുന്നതുവരെ മാറി നിൽക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഉടൻ തന്നെ കിട്ടിയ ബസിൽ കയറി യാത്രയാവുകയും ചെയ്തു. വാക്സിൻ എടുക്കാൻ പോയ കുട്ടികൾ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനാൽ വീട്ടുകാരും പരിഭ്രാന്തിയിലായി. ഫോൺ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. ഉടൻ, ആലക്കോട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈലിന്റെ ലൊക്കേഷൻ…
Read Moreശരത് ലാൽ-കൃപേഷ്-ഷുഹൈബ് രക്തസാക്ഷിത്വദിനം വിപുലമായ പരിപാടികളുമായി യൂത്ത് കോൺഗ്രസ്
കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തരായിരുന്ന മട്ടന്നൂരിലെ ശുഹൈബിന്റെയും കല്യോട്ടെ ശരത് ലാലിന്റെയും കൃപേഷിന്റേയും രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കാൻ കാഞ്ഞങ്ങാട് വച്ച് ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. നാളെ ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂണിറ്റ്,മണ്ഡലം തലങ്ങളിലും,ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാടുവച്ച് പുഷ്പാർച്ചയും അനുസ്മരണവും നടത്താൻ തീരുമാനിച്ചു. കല്ല്യോട്ടെ ധീര രക്തസാക്ഷികളായ കൃപേഷ്-ശരത് ലാൽ മൂന്നാം രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 16 ന് ജില്ലയിൽ 57 ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കിരാത ഭരണത്തിനെതിരെ സമരം നയിക്കുന്നതിനിടയിൽ കാസർഗോഡ് മല്ലികാർജുന ക്ഷേത്രത്തിനു മുന്നിൽ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ ശാന്താറാം ഷേണായിയുടെയും സുധാകർ അഗ്ഗിത്തായിയുടെയും സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച് മറ്റു 21 രക്തസാക്ഷികളുടെയും സ്മൃതികുടീരങ്ങളിലൂടെ പുഷ്പാർച്ചന അർപ്പിച്ച് സഞ്ചരിച്ച് ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മൃതി മണ്ഡപത്തിൽ അവസാനിപ്പിക്കുന്ന രക്തസാക്ഷി സ്മൃതി ജ്യോതി പ്രയാണം സംഘടിപ്പിക്കും. 17ന്…
Read Moreവായുവിൽ വിരിയുന്ന രോഹിതിന്റെ പോർട്രെയ്റ്റ് വിസ്മയം! അപൂർവ കലാവിരുതുമായി രോഹിത് ദേശീയശ്രദ്ധയിലേക്ക്
കണ്ണൂര്‍: കുഞ്ഞിക്കല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശി ശ്രദ്ധേയനാകുന്നു. കെ.പി.രോഹിത് എന്ന പതിനേഴുകാരനാണ് വ്യത്യസ്ത കലാവിരുതിലൂടെ ദേശീയശ്രദ്ധയാകർഷിക്കുന്നത്. രോഹിതിന്റെ ഈ കലാവിരുത് ഹിസ്റ്ററി ടിവി18-ലെ “ഓഎംജി! യേ മേരാ ഇന്ത്യ’ എന്ന പരിപാടിയുടെ ഇന്നു രാത്രി എട്ടിന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലൂടെ ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇത്തരം അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ഥ കഥകളാണ് ഇപ്പോള്‍ എട്ടാമത് സീസണിലേക്കു കടന്നിരിക്കുന്ന “ഓഎംജി! യേ മേരാ ഇന്ത്യ’യിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഔപചാരികമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്തയാളാണ് രോഹിത് എന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. അരിമണികള്‍ വായുവിലെറിഞ്ഞ് പോര്‍ട്രെയ്റ്റുകള്‍ സൃഷ്ടിക്കുന്ന ഒരു വനിതയെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ കണ്ടതാണ് രോഹിതിനെ ഇതു പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. മൂന്നു ദിവസത്തെ പരിശ്രമം കൊണ്ട് രോഹിത് വായുവില്‍ മോഹന്‍ലാലിന്റെ പോര്‍ട്രെയ്റ്റ് സൃഷ്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ മറ്റു നിരവധി പ്രശസ്ത…
Read More60 കിലോയോളം തൂക്കം, രണ്ട് മീറ്ററോളം നീളവും! വീട്ടുപറമ്പിലെ കൃഷിയിടത്തിൽ ഭീമൻ വാഴക്കുല
ശ്രീകണ്ഠപുരം: വീട്ടുപറമ്പിലെ കൃഷിയിടത്തിൽനിന്ന് സജിന രമേശന് ലഭിച്ചത് ഭീമൻ വാഴക്കുല. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ചുഴലി നവപ്രഭ വായനശാലക്ക് സമീപത്തെ സജിന രമേശന്റെ വീട്ടുപറമ്പിലാണ് കൂറ്റൻ വാഴക്കുലയുണ്ടായത്. ടിഷ്യൂ കൾച്ചർ ഇനത്തിലുള്ള വാഴക്കുലയ്ക്ക് 60 കിലോയോളം തൂക്കം വരും. രണ്ട് മീറ്ററോളം നീളവുമുണ്ട്. കഴിഞ്ഞ കോവിഡ് ലോക്ഡൗൺ കാലത്ത് സർക്കാരിന്റെ ഹരിതം പദ്ധതിയിൽ താത്പര്യമുണ്ടായതിനെ തുടർന്നാണ് പച്ചക്കറി കൃഷിയോടൊപ്പം വാഴക്കൃഷിയും തുടങ്ങിയത്. വീട്ടുപറമ്പിലെ 15 സെന്റ് സ്ഥലത്താണ് കൃഷി. കരിമ്പം ഫാമിൽനിന്നാണ് വാഴത്തൈകൾ വാങ്ങിയത്. എട്ട് ടിഷ്യൂ കൾച്ചർ വാഴയുൾപ്പെടെ 25 ഓളം വാഴത്തൈകളാണ് വാങ്ങിയത്. കഴിഞ്ഞ ജൂണിലാണ് വാഴ നട്ടത്. മറ്റ് ടിഷ്യൂ കൾച്ചർ വാഴകൾ കുലച്ചിരുന്നെങ്കിലും ഇത്ര വലുപ്പമുള്ള കുല ലഭിച്ചിരുന്നില്ലെന്ന് സജിന പറയുന്നു. ഭർത്താവ്: രമേശൻ (അബുദാബി).
Read Moreഒരുകാലത്ത് നാടിന്റെ പുണ്യമായിരുന്നു അന്നമ്മ ചേടത്തി..! വിടപറഞ്ഞത് ആയിരത്തോളം പ്രസവമെടുത്ത മാലാഖ
പയ്യന്നൂര്‍: അന്നമ്മ ചാക്കോയുടെ നിര്യാണത്തോടെ മലയോര മേഖലയ്ക്ക് നഷ്ടമായത് ആയിരത്തോളം കുഞ്ഞുങ്ങളെ ഭൂമിയിലേക്ക് നയിച്ച പ്രസവ ശുശ്രൂഷ വിദഗ്ധയെ. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അന്നമ്മയുടെ അന്ത്യം. മലയോര കുടിയേറ്റ മേഖലകളിലൊന്നായ കാര്യപ്പള്ളിയിലും പെരുവാമ്പയുള്പ്പെടെയുള്ള സമീപപ്രദേശങ്ങളിലും ചട്ടയും മുണ്ടും വെന്തീഞ്ഞയും നേര്യതും കാതിലെ മേക്കാമോതിരവുമായി കുടയും ചൂടി പ്രസവമെടുക്കാനായി വീടുകള്‍തോറും കയറിയിറങ്ങിയ അന്നമ്മ ഒരുകാലത്ത് നാടിന്റെ പുണ്യമായിരുന്നു. ഇവരുടെ വേർപാടോടെ ആദ്യകാല കുടിയേറ്റ കര്‍ഷകരുടെ ത്യാഗോജ്വല ജീവിതത്തിന്റെ അവശേഷിപ്പുകൂടിയാണ് നഷ്ടമാകുന്നത്. 1963ലാണ് കോട്ടയം മുത്തോലിയിൽനിന്ന് ചാക്കോയും കുടുംബവും കാര്യപ്പള്ളിയിലേക്ക് കുടിയേറിയത്. കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതി മണ്ണില്‍ കനകം വിളയിക്കാനുള്ള പ്രയത്നങ്ങള്‍ക്കിടയില്‍ പ്രസവത്തോടെ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങളാണ് അക്കാലത്തുണ്ടായിരുന്നത്. ആശുപത്രികളും ഡോക്ടര്‍മാരും ഗതാഗത സൗകര്യമുള്ള റോഡും അപ്രാപ്യമായിരുന്ന മലയോരമേഖലയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു പ്രസവശുശ്രൂഷയില്‍ വൈദഗ്ധ്യമുള്ള അന്നമ്മ ചേടത്തി. കാര്യപ്പള്ളിയിലും പെരുവാമ്പയിലും പരിസരങ്ങളിലുമായി സങ്കീര്‍ണാവസ്ഥയിലുള്ള പ്രസവങ്ങളുള്പ്പെടെ ആയിരത്തിലധികം പ്രസവമെടുത്ത് നാടിന്റെ…
Read More316 മണിക്കൂറുകൊണ്ട് 14,216 കിലോമീറ്റര്‍! സ്വന്തമായി നിര്‍മിച്ച ബൈക്കില്‍ രാജ്യം ചുറ്റാനിറങ്ങി ഡോ.ജോൺ കുരുവിളയും ഗൗതമും
തളിപ്പറമ്പ്: അനുയോജ്യമായ ഇലക്ട്രിക് വാഹനങ്ങള്‍ പുതുതലമുറ ഉപയോഗിക്കണമെന്ന സന്ദേശവുമായി സ്വന്തമായി നിര്‍മിച്ച ബൈക്കില്‍ രാജ്യം ചുറ്റാനിറങ്ങി രണ്ടുപേര്‍. തൃപ്പൂണിത്തുറ സ്വദേശി ഡോ. ജോണ്‍ കുരുവിളയും ബംഗളൂരുവിലെ ഗൗതമുമാണ് ഭാരതമാല എന്നപേരില്‍ രാജ്യം ചുറ്റി സഞ്ചരിക്കാനിറങ്ങിയത്. ഇരുവരും നിര്‍മിച്ച ബൈക്കില്‍ വെള്ളിയാഴ്ച മംഗളൂരുവില്‍നിന്നാണ് യാത്ര തുടങ്ങിയത്. യാത്രയില്‍ 54 കേന്ദ്രങ്ങളില്‍ ചാര്‍ജിംഗിന് ഉള്‍പ്പെടെ വാഹനം നിര്‍ത്തുകയും 20 കോളജുകളില്‍ ആശയവിനിമയം നടത്തുകയും ചെയ്യും. 316 മണിക്കൂറുകൊണ്ട് 14,216 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്ന് ജോണ്‍ കുരുവിള പറഞ്ഞു. സാങ്കേതിക രംഗത്തേക്ക് സ്റ്റാര്‍ട്ടപ്പിലൂടെ കടന്നുവരുന്നവര്‍ക്ക് പ്രചോദനം നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് ബാറ്ററികള്‍ ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍മിക്കാന്‍ സാധിക്കുമെന്ന് ഇരുവരും പറയുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭകരായ ഇരുവരുടെയും യാത്രയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംഘങ്ങളില്‍നിന്ന് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍…
Read Moreസ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത! രണ്ടാം ക്ലാസുകാരിക്കു പീഡനം; കൗണ്‍സിലിംഗില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം
പഴയങ്ങാടി: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുകയാണെന്ന ആക്ഷേപം. അതേ സമയം പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. വാദ്യകലാകാരനായ എം.പി.പ്രകാശൻ (50), മാടായി കോളജ് എസ്എഫ് ഐ കോളജ് യൂനിയൻ ഭരണ സമിതി അംഗവുമായ ഉപജിത്ത് ഉപേന്ദ്രൻ (18) എന്നിവർക്ക് എതിരെയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഒന്നര മാസം മുമ്പ് നടന്ന സംഭവം സ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലിസ് കേസെടുക്കുകയും കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപെടുത്തുകയും ചെയ്തിരുന്നു. പോക്സോ കേസ് പ്രതിയെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു പഴയങ്ങാടി: പോക്സോ കേസിൽ പ്രതിയായ മാടായി കോളജ് യൂണിയൻ ഭാരവാഹിയായ ഉപജിത്ത് ഉപേന്ദ്രനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു. അതിനിടെ പോക്സോ കേസ് പ്രതിയെ കോളജിൽ നിന്നും പുറത്താക്കണമെന്ന്…
Read More