എം.വി. അബ്ദുൾ റൗഫ് ശ്രീകണ്ഠപുരം: സന്ദർശകത്തിരക്കിൽ മലയോരത്തെ വെള്ളച്ചാട്ടങ്ങൾ. പൈസായി ഉരുളിക്കുണ്ട് വെള്ളച്ചാട്ടവും പാറ്റക്കൽ കലിക്കോട് വെള്ളച്ചാട്ടവുമാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയത്. ബ്ലാത്തൂർ, കല്യാട് മേഖലകളിലെ മലമടക്കുകൾ താണ്ടി കുന്നിറങ്ങി പതഞ്ഞൊഴുകി വരുന്ന കാട്ടരുവികളാണ് രണ്ടു സ്ഥലങ്ങളിലും വെള്ളച്ചാട്ടമായി മാറുന്നത്. പൈസായി ലിറ്റിൽ ഫ്ലവർ സെമിനാരി വഴി വരുന്ന റോഡിന്റെ ഒരു ഭാഗത്തുകൂടിയാണ് ഉരുളിക്കുണ്ട് വെള്ളച്ചാട്ടം ഒഴുകുന്നത്. പൈസായി സെമിനാരി-ബ്ലാത്തൂർ റോഡിലെ ഉരുളിക്കുണ്ടിൽ ഇപ്പോൾ നിത്യേനയെത്തുന്നത് നിരവധി സന്ദർശകരാണ്. ഉരുളിക്കുണ്ടിൽ 50 അടിയോളം താഴ്ചയിലേക്ക് മടക്കുകളായി പതഞ്ഞൊഴുകുന്ന വെള്ളത്തിൽ ഉല്ലസിക്കുന്നതിന് മറ്റു ജില്ലകളിൽനിന്നുവരെ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. പാറക്കൂട്ടങ്ങളിൽ തട്ടിത്തടഞ്ഞും വേരുകൾക്കിടയിൽ കൂടിയും ഒഴുകിയെത്തുന്ന വെള്ളം കലങ്ങുന്നില്ലെന്നതും കൊടുംവെയിലിലും കുളിർമ നഷ്ടപ്പെടുന്നില്ലെന്നുമുള്ള സവിശേഷതയുമുണ്ട്. ഏതുസമയവും നല്ല തണുത്ത വെള്ളമായതിനാലും ഭൂപ്രകൃതിയുടെ പ്രത്യേകതയും കാരണം ഇവിടെ ഒരിക്കൽ വന്നെത്തുന്നവർ തന്നെ വീണ്ടും വീണ്ടും സന്ദർശകരായി മാറുകയാണ്. വെള്ളച്ചാട്ടത്തിന് താഴെ ഉരുളിപോലെ…
Read MoreCategory: Kannur
കുട്ടിക്കാലം മുതല്‍ ഉള്ളില്‍ നിറഞ്ഞുനിൽക്കുന്ന ആഗ്രഹം! മെക്കാനിക്കല്‍ എന്ജിനിയറിംഗില്നിന്നും നായകപദവിയിലേക്ക് ഒരു പ്രയാണം
ശ്രീജിത് കൃഷ്ണന് കാസര്‍ഗോഡ്: മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കി ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത് പിന്നീട് ദുബായിലേക്ക് പോകാനുള്ള തയാറെടുപ്പിനിടയിലാണ് കാസര്ഗോട്ടുകാരന് വിഷ്ണു നമ്പ്യാര്‍ സിനിമയുടെ വണ്ടിയില്‍ കയറി നോക്കിയത്. കുട്ടിക്കാലം മുതല്‍ ഉള്ളില്‍ നിറഞ്ഞുനിൽക്കുന്ന ആഗ്രഹമായതിനാല്‍ പിന്നെ അവിടെനിന്നു ഇറങ്ങാന്‍ തോന്നിയില്ല. അത്രമേല്‍ ഇഷ്ടത്തോടെ മൂന്നു സിനിമകൾ ചെയ്തുകഴിഞ്ഞ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന “സ്റ്റേഷന് 5′ എന്ന ചിത്രത്തിലൂടെ സ്ഥിരതയാര്‍ന്ന നായകവേഷത്തിലെത്തിയിരിക്കുകയാണ് പ്രയാണ്‍ എന്ന വിഷ്ണു നമ്പ്യാര്‍. കാവ്യാ മാധവന് മുതല്‍ അനഘ വരെയുള്ള നായികമാരും സ്വഭാവനടന്മാരുമൊക്കെ ഏറെയുണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയില്‍ മുഴുവന്‍സമയ നായകപദവിയിലെത്തുന്ന ആദ്യത്തെ കാസര്ഗോട്ടുകാരനെന്ന ക്രെഡിറ്റ് ഒരുപക്ഷേ പ്രയാണിനാകും. കാസര്‍ഗോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വി.വി. പ്രഭാകരന്റെയും കെ.പി. വത്സലയുടെയും മകനായ വിഷ്ണു സ്കൂളിലും കോളജിലും പഠിക്കുമ്പോഴെല്ലാം സ്റ്റേജുകളിലെ നിത്യസാന്നിധ്യമായിരുന്നു. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചെങ്കിലും ഒന്നിലും നായകനായിരുന്നില്ല. എന്നാല്‍ സിനിമയില്‍ ലഭിച്ച ആദ്യത്തെ അവസരംതന്നെ നായകവേഷമായിരുന്നു.…
Read Moreസ്കൂട്ടറില്‍ പാമ്പ് കയറിയിട്ടുണ്ടേ..! ഒരു ദിവസത്തിലേറെ സ്കൂട്ടറിനുള്ളിൽ കഴിഞ്ഞ പാമ്പിനെ പിടികൂടി
കൂത്തുപറമ്പ്: ഒരു ദിവസത്തിലേറെ സ്കൂട്ടറിനുള്ളിൽ കഴിഞ്ഞ പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു. കൂത്തുപറമ്പ് നഗര മധ്യത്തിലാണ് സംഭവം. കൂത്തുപറമ്പിൽ പ്രസ് നടത്തുന്ന പഴയനിരത്തിലെ പി. ജയചന്ദ്രന്റെ സ്കൂട്ടറിലാണ് പാമ്പ് കയറിയത്. ചൊവ്വാഴ്ച രാവിലെ താലൂക്ക് ആശുപത്രിക്ക് സമീപം നിർത്തിയിട്ടതായിരുന്നു സ്കൂട്ടർ. ഉച്ചയ്ക്ക് സ്കൂട്ടർ എടുക്കാൻ എത്തിയപ്പോൾ പാമ്പ് കയറിയിട്ടുണ്ടെന്ന് ആരോ പേപ്പറിൽ എഴുതി സീറ്റിൽ പതിച്ചത് ശ്രദ്ധയിൽ പെട്ടു . ഏറെ നേരം പരിശോധിച്ചെങ്കിലും കണ്ടെത്താതായില്ല. തുടർന്ന് സ്കൂട്ടർ ഓടിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച വീണ്ടും സ്ഥാപനത്തിലെത്തിയ ജയചന്ദ്രൻ സ്കൂട്ടർ കഴിഞ്ഞ ദിവസം നിർത്തിയിട്ട അതെ സ്ഥലത്ത് നിർത്തിയിട്ടു. രാത്രി വീട്ടിലേക്ക് പോകാനായെത്തിയപ്പോൾ സ്കൂട്ടറിനുള്ളിൽ എൻജിന്റെ ഭാഗത്ത് പാമ്പിനെ കാണുകയായിരുന്നു. ഏറെ പണിപെട്ടാണ് നാട്ടുകാർ പാമ്പിനെ പിടികൂടിയത്. തുടർന്ന് പാമ്പിനെ വനത്തിൽ വിട്ടയച്ചു.
Read Moreദുബായിയിലെ കോടികളുടെ വെട്ടിപ്പ് ! കണ്ണൂർ സ്വദേശിയായ യുവാവ് നാട്ടിൽ തിരിച്ചെത്തിയത് വ്യാജ പാസ്പോർട്ടിലോ, കടൽ മാർഗമോ ?
കണ്ണൂര്‍: ദുബായിയിൽ അഞ്ചരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശി നാട്ടിലേക്കെത്തിയത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത. കണ്ണൂർ തളാപ്പ് സ്വദേശി ജുനൈദി (24)നെയാണ് ദുബായിയിലെ സ്ഥാപനത്തിൽ നിന്നും 27,51,000- ദിര്‍ഹം (ഏകദേശം അഞ്ചരക്കോടി രൂപ) വെട്ടിപ്പ് നടത്തിയതിന് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നാട്ടിലെത്തിയ ശേഷം കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബര്‍ നാലിന് യുവാവ് ജോലി ചെയ്തിരുന്ന ഡിജിറ്റല്‍ അസെറ്റ് കൊമേഴ്ഷ്യല്‍ ബ്രോക്കര്‍ എൽസിസി കമ്പനിയില്‍ അടയ്ക്കേണ്ടിയിരുന്ന കലക്ഷൻ തുകയായ 27,51,000- ദിര്‍ഹം അടയ്ക്കാതെ ഒരു സുഹൃത്തിനൊപ്പം മുങ്ങിയെന്നാണ് ദുബായി പോലീസ് രജിസ്റ്റർ ചെയ്ത കേസ്. പണം വെട്ടിപ്പ് നടന്ന ഉടൻ തന്നെ കന്പനി ദുബായി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി നില നിൽക്കെയാണ് യുവാവ് നാട്ടിലെത്തിയത്. സ്ഥാപനത്തിന്റെ പരാതി…
Read Moreധീരജ് കൊല്ലപ്പെട്ട സംഭവം! കണ്ണൂരിൽ അക്രമം തുടരുന്നു; പ്രത്യേക സംഘം അന്വേഷിക്കും
കണ്ണൂർ: ഇടുക്കി പൈനാവ് ഗവ.എൻജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ വ്യാപക സംഘർഷം. ഇന്നു പുലർച്ചെയോടെയാണ് ധീരജിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്. തുടർന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങൾ അക്രമങ്ങൾ അരങ്ങേറിയത്. വിലാപയാത്ര കടന്നു വന്ന തലശേരി-കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും, കൊടിമരങ്ങളും അടിച്ചു തകർത്തു. വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിന് നേരെ ബോബേറ് ഉണ്ടായി. കോൺഗ്രസ് ഓഫീസുകളും വെയിറ്റിംഗ് ഷെൽട്ടറും അക്രമികൾ തകർത്തു. പിണറായി. പാപ്പിനിശേരി, ചക്കരക്കൽ, കുഞ്ഞിമംഗലം, ചെട്ടിപീടിക, എടക്കാട്, താണ, തോട്ടട, എളയാവൂർ, തളിപ്പറന്പ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം നടന്നത്. എടക്കാട് ബസ് ഷെൽട്ടർ ഇന്നലെ രാത്രി അഞ്ജാതസംഘം തകർത്തു. തോട്ടടയിലും എളയാവൂരും കോൺഗ്രസ് കൊടിമരങ്ങൾ തകർത്തു. ചക്കരക്കൽ കണയന്നൂരിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായി. പിണറായി, പാപ്പിനിശേരി, ചക്കരക്കൽ. ചെട്ടിപീടിക, കുഞ്ഞിമംഗലം…
Read Moreധീരജിന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും; തളിപ്പറമ്പിൽ വൈകുന്നേരം നാലുമുതൽ ഹർത്താൽ; കനത്ത സുരക്ഷയൊരുക്കി പോലീസ്
കണ്ണൂർ: ഇടുക്കി പൈനാവ് ഗവ. എൻജിനിയറിംഗ് കോളജിൽ കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹം ഇന്ന് ജന്മനാടായ കണ്ണൂരിലെത്തിക്കും. അക്രമ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.തളിപ്പറന്പിൽ വലിയ പോലീസ് സന്നാഹം തന്നെ ക്യാമ്പ് ചെയ്തിട്ടുണ്ട്. ദേശീയ പാതകളിൽ പോലീസ് പരിശോധന ശക്തമാക്കി. മാഹിപ്പാലം, തലശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം ബസാര്‍, തോട്ടട ഗവ.പോളിടെക്നിക്, താഴെചൊവ്വ, കണ്ണൂര്‍ തെക്കി ബസാര്‍, പുതിയതെരു, പാപ്പിനിശേരി പഞ്ചായത്ത്, കല്യാശേരി, ധര്‍മശാല എന്നിവിടങ്ങളിൽ മൃതദേഹം ആംബുലൻസിൽ വച്ച് പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ധീരജിന്റെ ജന്മനാടായ തളിപ്പറന്പും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയിലെ പലയിടങ്ങളിലും ഇന്നലെ അക്രമസംഭവങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ വർധിപ്പിച്ചത്. തളിപ്പറമ്പ് കെകെഎന്‍ പരിയാരം സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് തളിപ്പറന്പ് സിപിഎം…
Read Moreപോലീസ് തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് പറഞ്ഞത് വെറുതേയായി; പെട്രോൾ പമ്പിലെ സംഘർഷം; ‘കണ്ണൂർ ഭദ്രനും’ സംഘാംഗങ്ങളും അകത്ത്
ചക്കരക്കൽ: പെട്രോൾ പന്പിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ” കണ്ണൂർ ഭദ്രനെ’ ഒടുവിൽ പോലീസ് ജയിലിലടച്ചു. ശനിയാഴ്ച രാത്രിയിൽ ഏച്ചൂരിലെ സിആർ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരൻ മാച്ചേരി സ്വദേശി പ്രദീപനെ (58) ക്രൂരമായി ആക്രമിക്കുകയും ഒരു മണിക്കൂറോളം നേരം ആക്രോശം മുഴക്കുകയും ചെയ്ത സംഭവത്തിലാണ് അരോളി സ്വദേശി കണ്ണൂര്‍ ഭദ്രന് എന്ന മഹേഷ് (43), ഏച്ചൂർ കട്ടൻ കവർ സ്വദേശി ഗിരീശന്(63), മാച്ചേരി സ്വദേശി സിബിന് (43) എന്നിവരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പെട്രോൾ പന്പിലെത്തിയ മഹേഷ് താൻ ക്വട്ടേഷൻ ഗുണ്ട കണ്ണൂർ ഭദ്രനാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ ജീവനക്കാരൻ പ്രദീപനെ മർദ്ദിക്കുകയും ചെയ്തിരുന്നു. പോലീസിനെ വിളിക്കാൻ പറഞ്ഞ ഇയാൾ താൻ രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി ക്വട്ടേഷൻ പണിയെടുക്കുന്ന ആളാണെന്നും പോലീസ് തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് പറയുന്നുണ്ടായിരുന്നു. പെട്രോൾ അടിക്കാൻ എത്തിയവർ അക്രമം…
Read Moreചെള്ളുപനി പടരുന്നു! നീലേശ്വരത്ത് അതീവജാഗ്രത; മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് ഇതു പടരില്ല, പക്ഷേ…
നീലേശ്വരം: ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നീലേശ്വരം നഗരസഭയിൽ അതീവജാഗ്രത. അടുത്തടുത്ത വാർഡുകളായ പട്ടേന, പഴനെല്ലി, സുവർണവല്ലി എന്നിവിടങ്ങളിലെ രണ്ടു പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണു ചെള്ളുപനി ബാധിച്ചത്. രണ്ടുപേർ കർഷകരും ഒരാൾ ക്ഷേത്ര പൂജാരിയുമാണ്. പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തുടങ്ങിയ ഇവരെ രോഗബാധ രൂക്ഷമായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ വിശദ പരിശോധനയിലാണു സ്ക്രബ് ടൈഫസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചെള്ളുപനിയാണിതെന്നു തിരിച്ചറിഞ്ഞത്. അത്യപൂർവമായി മാത്രമാണു ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷം ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടുപേർക്ക് മാത്രമാണു രോഗബാധയുണ്ടായത്. ചെള്ളു കടിയിലൂടെ ശരീരത്തിൽ കടക്കുന്ന ബാക്ടീരിയയാണു രോഗം പരത്തുന്നത്. എന്നാൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് ഇതു പടരില്ല. കടുത്ത പനി, കണ്ണിൽ ചുവപ്പ്, പേശിവേദന, തലവേദന, മയക്കം, വയറിളക്കം എന്നിവയാണു രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ മരണം വരെ സംഭവിക്കാം.…
Read Moreസജീഷ്മോനേപ്പറ്റി വീട്ടുകാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു, പക്ഷേ..! പെരിങ്ങോത്ത് ബന്ധുവായ കുട്ടിയുടെ മാല കവര്‍ന്ന യുവാവ് അറസ്റ്റിൽ
പെരിങ്ങോം: ബന്ധുവായ നാലുവയസുള്ള കുട്ടിയുടെ മാല കവര്‍ന്ന യുവാവ് പോലീസിന്റെ പിടിയില്‍. പെരിങ്ങോം മടക്കാംപൊയിലിലെ എം.കെ.സജീഷ്മോനാണ് (27) പെരിങ്ങോം പോലിസിന്റെ പിടിയിലായത്.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം പത്തിന് ബന്ധുവീട്ടിലെത്തിയ ഇയാള്‍ കുട്ടിയുടെ ഒന്നേമുക്കാല്‍ പവന് വരുന്ന മാലയും ലോക്കറ്റുമായാണ് സ്ഥലംവിട്ടത്. കുട്ടിയുടെ കഴുത്തിലിട്ടിരുന്ന മാല കാണാതെ വന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണങ്ങള്‍ വിഫലമായതിനെ തുടര്‍ന്നാണാണ് കുട്ടിയുടെ പിതാവ് പെരിങ്ങോം പോലീസില്‍ പരാതിപ്പെട്ടത്. വീട്ടില്‍ വന്നിരുന്ന സജീഷ്മോനേപ്പറ്റി വീട്ടുകാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു.എന്നാല്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ പെരിങ്ങോം എസ്ഐ വി.യദുകൃഷ്ണന് രഹസ്യമായി ഇയാളെ നിരീക്ഷിക്കുകയും ബാങ്കുകളിലെ സിസിടിവികള്‍ പരിശോധിക്കുകയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് രണ്ടു ബാങ്കുകളിലായി പണയം വച്ചിരുന്ന മാലയും ലോക്കറ്റും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
Read Moreസ്വത്ത് എഴുതികൊടുക്കാത്തതിലുള്ള വിരോധം! വയോധികയായ അമ്മയെ മര്‍ദ്ദിച്ച മൂന്നു പെണ്മക്കളും അറസ്റ്റില്‍
പയ്യന്നൂര്‍: സ്വത്ത് എഴുതികൊടുക്കാത്ത വിരോധത്തില്‍ വയോധികയായ മാതാവിനെ മര്‍ദ്ദിച്ച് അവശയാക്കിയ സംഭവത്തില്‍ മൂന്നുപെണ്‍മക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. എരമത്തെ പി. സൗദാമിനി, പി. അമ്മിണി, പി. പത്മിനി എന്നിവരാണ് നരഹത്യാശ്രമത്തിന് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ മകനായ പെരിങ്ങോം പൊന്നംമ്പാറയിലെ പലേരി വീട്ടില്‍ രവീന്ദ്രനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാൻഡിലാണ്. മാതമംഗലം പേരൂലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പലേരിവീട്ടില്‍ മീനാക്ഷിയമ്മയാണ് കഴിഞ്ഞ മാസം 15ന് വൈകുന്നേരം നാലുമക്കളുടെ അക്രമത്തിനിരയായത്. പത്ത് മക്കളുണ്ടായിരുന്ന മീനാക്ഷിയമ്മ മകനായ മോഹനന്റെ വീട്ടിലായിരുന്നു താമസം. മോഹനന് വീട്ടിലില്ലാത്ത സമയത്ത് നടന്ന അക്രമത്തെ പറ്റി മോഹനന്റെ ഭാര്യ സി.വി. ഷീജ നല്കിയ പരാതിയിലായിരുന്നു കേസ്. തുടര്‍ന്ന് രവീന്ദ്രനെ അറസ്റ്റുചെയ്തതോടെ കൂട്ടുപ്രതികളായ പെണ്മക്കള് ഒളിവില്‍ പോവുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പെണ്മക്കള് അഭിഭാഷകന് മുഖേന തലശേരി സെഷന്‍സ് കോടതിയില്‍…
Read More