തലശേരി: തലശേരി ചിത്രകലാ വിദ്യാലയത്തിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ എ.രവീന്ദ്രൻ ഉൾപ്പടെ ഒൻപത് പേർക്കെതിരെയാണ് കേസ്. രവീന്ദ്രൻ ഒളിവിലാണ്. യുവതിയുടെ പരാതിയിൽ ചക്കരക്കല്ല് പോലീസാണ് എഫ്ഐർ രജിസ്റ്റർ ചെയ്തത്. ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്ന തടഞ്ഞുവെക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിവരം പുറത്തുന്നതിനെത്തുടര്‍ന്ന് യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Kannur
മലയ്ക്ക് പോകാൻ മാലയിട്ടെങ്കിലും… ക്വർട്ടേഴ്സിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ; ഭർത്താവ് അശോകൻ പോലീസ് പിടിയിൽ
കാസര്‍ഗോഡ്: വാടക ക്വാര്‍ട്ടേഴ്സില്‍ യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മുറി പൂട്ടി സ്ഥലംവിട്ട ഭര്‍ത്താവിനെ റെയില്‍വേ സ്റ്റേഷനില്‍വച്ച് പോലീസ് പിടികൂടി. ഇന്നു പുലർച്ചെയാണ് സംഭവം. ഒരു വര്‍ഷത്തോളമായി പെര്‍ളടുക്ക ടൗണിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്ന അശോകന്റെ ഭാര്യ ഉഷ (35) ആണ് മരിച്ചത്. ശബരിമലയ്ക്ക് പോകുന്നതിനായി മാലയിട്ടിരുന്ന അശോകന് രാവിലെ ഭജനമന്ദിരത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് പുറത്തുനിന്നും പൂട്ടിയ മുറിക്കുള്ളില്‍ ഉഷയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേഡകം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അശോകനെ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് പിടികൂടിയത്. ഇയാള്‍ നേരത്തേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പറയപ്പെടുന്നു.
Read Moreഇനിയും ദ്രോഹിക്കരുതേ..! 2016 ഏപ്രിൽ 20ന് ഇവരുടെ മൂത്തമകൾ ശ്രുതി ആത്മഹത്യ ചെയ്തിരുന്നു… പക്ഷേ…
കണിച്ചാർ : ഇനിയും തങ്ങളെ ഇങ്ങനെ ദ്രോഹിക്കരുതേ…. രവിയും കുടുംബവും അപേക്ഷിക്കുകയാണ്. വിശപ്പ് സഹിക്കാനാകാതെ വിദ്യാർഥിയായ മകൾ ആത്മഹത്യ ചെയ്തു എന്ന നിലയിൽ നവമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെയാണ് കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം അങ്കണവാടിക്ക് സമീപം താമസിക്കുന്ന പെരുന്നൻ രവിയും കുടുംബവും പൊതു സമൂഹത്തിന് മുന്നിൽ അപേക്ഷയുമായി എത്തിയത്. 2016 ഏപ്രിൽ 20ന് ഇവരുടെ മൂത്തമകൾ ശ്രുതി ആത്മഹത്യ ചെയ്തിരുന്നു. അന്ന് തന്നെ ഒരു മാധ്യമം തങ്ങളുടെ കുട്ടി വിശപ്പ് സഹിക്കാൻ കഴിയാത്തതുമൂലമാണ് ജീവനൊടുക്കിയത് എന്ന് തെറ്റായ വാർത്ത നല്‍കിയിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി മറ്റ് മാധ്യമങ്ങൾ തങ്ങളുടെ വീട്ടിലെത്തി മനസിലാക്കി റിപ്പോർട്ടും നല്‍കിയിരുന്നു. സഹോദരന് സൈക്കിൾ വാങ്ങി നൽകിയതു മൂലമുള്ള മനോവിഷമമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമായി മാതാപിതാക്കൾ പറയുന്നത്. കുട്ടി ആത്മഹത്യ ചെയ്ത ദിവസവും എല്ലാ ഭക്ഷണ സാധനങ്ങളും വീട്ടിലുണ്ടായിരുന്നു. ഒരു ദിവസം പോലും കുട്ടികൾ പട്ടിണി കിടക്കേണ്ട സാഹചര്യം…
Read Moreഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് നാളെ; കെ.എസ് Vs കെ.എസ്. വിരുദ്ധർ പോരാട്ടം
തലശേരി: നാളെ നടക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്കു തുടക്കം കുറിക്കും. തെരഞ്ഞെടുപ്പു ഫലം യുഡിഎഫ് പാനലിന് അനുകൂലമായാൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൂടുതൽ കരുത്തനായി മാറും. മമ്പറം ദിവാകരന്റെ പാനലാണ് വിജയം നേടുന്നതെങ്കിൽ കോൺഗ്രസിലെ സുധാകര വിരുദ്ധർ കൂടുതൽ ശക്തരാകും. കോൺഗ്രസിലെ തല മുതിർന്ന നേതാക്കളെയെല്ലാം ഒതുക്കി ഒറ്റയാൻ നീക്കമാണ് സുധാകരൻ നടത്തുന്നതെന്നാണ് എ, ഐ വിഭാഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരേയാണ് സംസ്ഥാന തലത്തിൽ എ, ഐ വിഭാഗങ്ങളുടെ രഹസ്യ കൂട്ടായ്മകൾ ഇപ്പോൾ നടന്നു വരുന്നത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മമ്പറം ദിവാകരന്റെ വ്യക്തി പ്രഭാവം കൊണ്ടു പടുതുയർത്തിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ…
Read Moreഓർമയായത് ‘ദൂരദേശത്ത് താമസിച്ച’ ആദ്യ അറയ്ക്കൽ ബീവി! ആ പല്ലുകാട്ടിയുള്ള ചിരി ബീവിയുടെ ‘ട്രേഡ് മാർക്കാ’യിരുന്നു
സിജി ഉലഹന്നാൻ കണ്ണൂർ: അറയ്ക്കൽ സ്വരൂപത്തിന്റെ മുപ്പത്തൊന്‍പതാമത്തെ സുൽത്താനും ബീവിമാരിൽ പതിനാലാമത്തെ ബീവിയുമായിരുന്നു ഇന്നലെ അന്തരിച്ച സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി. അറയ്ക്കൽ സ്വരൂപം ഇപ്പോഴും മരുമക്കത്തായ സന്പ്രദായമാണ് പിന്തുടരുന്നത്. സ്ത്രീയായാലും പുരുഷനായാലും കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് സുൽത്താൻ. ഭരണാധികാരിയെ സ്ത്രീ-പുരുഷ ഭേദമന്യെ “സുൽത്താൻ’ എന്നുതന്നെയാണ് വിശേഷിപ്പിക്കുക. സ്ത്രീയെ “അറയ്ക്കൽ ബീവി’യെന്നും പുരുഷനെ “അലിരാജ’ എന്നും വിളിക്കും. നിലവിലെ സുൽത്താൻ മരിച്ചാൽ മൂന്നാംപക്കത്തെ പ്രാർഥന കഴിഞ്ഞശേഷമാണ് പിൻഗാമിയെ ആചാരപ്രകാരം വാഴിക്കുക. അതനുസരിച്ച് 2019 മേയ് എട്ടിന് വൈകുന്നേരം ബീവിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ദൈവനാമത്തിൽ ഔദ്യോഗികമായി ആദിരാജ മറിയുമ്മ സ്ഥാനമേറ്റെടുത്തത്. വർഷങ്ങളോളം കേരളത്തിനുപുറത്ത് താമസിച്ച ഒരാൾ അറയ്ക്കൽ ബീവിയാകുന്ന ചരിത്രത്തിനാണ് അന്ന് അറയ്ക്കൽക്കെട്ട് സാക്ഷിയായത്. അറയ്ക്കൽ തറവാട്ടിലെ സ്ത്രീകൾ അടിയന്തര സാഹചര്യങ്ങളിലും ബന്ധുവീടുകളിലെ സന്ദർശനങ്ങൾക്കും മാത്രമേ പുറത്തുപോയിരുന്നുള്ളൂ. അപ്പോഴൊക്കെ മുഖവും…
Read Moreഅറയ്ക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ അന്തരിച്ചു! ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ അറയ്ക്കലിന്റെ പുതിയ രാജാവ്
കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ കണ്ണൂർ അറയ്ക്കൽ സ്വരൂപത്തിന്റെ 39-ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി(87) അന്തരിച്ചു. കബറടക്കം കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ നടത്തി. ഭർത്താവ്: പരേതനായ എ.പി. ആലിപ്പി (റിട്ട. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റർ ഓഫീസർ). മക്കൾ: ആദിരാജ അബ്ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന. മരുമക്കൾ: ജെ.കെ. താഹിറ, സി.പി. അഷ്റഫ്, പരേതനായ എം.കെ. അഷ്റഫ്. 1957 മുതൽ 1980 മേയ് വരെ അറയ്ക്കൽ സ്വരൂപത്തിന്റെ സുൽത്താനായിരുന്ന ആദിരാജ ആമിന ബീവിയുടെയും കാപ്പാട്ടെ നടമ്മൽ കപ്പോളി അസൻഹാജിയുടെയും ഒൻപത് മക്കളിൽ എട്ടാമത്തെ മകളായി 1934ലായിരുന്നു മറിയുമ്മയുടെ ജനനം. ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ വിയോഗത്തെ തുടർന്ന് 2019 മേയ് നാലിനാണ് മറിയുമ്മ അധികാരമേറ്റത്. ജ്യേഷ്ഠത്തി ആയിഷ മുത്തബീവി 1998 മുതൽ 2006 വരെ സുൽത്താൻ സ്ഥാനം…
Read Moreകുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യം! ബന്ധുവിനെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച് മുങ്ങി; 31 വർഷത്തിനു ശേഷം പിടിയിൽ
കണ്ണൂർ: ബന്ധുവിനെ വാഹനമിടിച്ച് പരിക്കേൽപിച്ചശേഷം മുങ്ങിനടക്കുകയായിരുന്ന പ്രതി 31 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. വളപട്ടണം സ്വദേശി പുതിയ മഠത്തിൽ അഷ്റഫി(59)നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത്. 1990ലാണ് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അഷ്റഫ് ബന്ധുവിനെ വാഹനമുപയോഗിച്ച് ഇടിച്ച് അപകടപ്പെടുത്തുകയായിരുന്നു. ബന്ധുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസായതിനെ തുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു. ഇയാൾ എവിടേക്കാണ് മുങ്ങിയതെന്ന് ഇത്രകാലമായിട്ടും ബന്ധുക്കൾക്ക് പോലും അറിയില്ലായിരുന്നു. വിദേശത്തേക്ക് കടന്നെന്നാണ് കരുതിയിരുന്നത്. എന്നാൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് പ്രതി കണ്ണൂർ കേന്ദ്രീകരിച്ച് റിയൽഎസ്റ്റേറ്റ് ബിസ്നസ് ചെയ്തുവരുകയായിരുന്നു. ആർക്കും പിടികൊടുക്കാതെ അഷറഫ് പലതവണകളായി വളപട്ടണം അടക്കമുള്ള സ്ഥലത്തുമെത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസ് താണയിലെ അഷറഫിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് എച്ച് ഒ രാജേഷ് മരങ്ങാലത്ത്, പ്രിൻസിപൽ എസ്ഐ ദിജേഷ്, നാരായണൻ നമ്പൂതിരി, സിപിഒമാരായ…
Read Moreസമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു! വീട്ടമ്മയെ പീഡിപ്പിച്ച് കൈയൊഴിഞ്ഞ യുവാവ് അറസ്റ്റില്‍; രണ്ടുകുട്ടികളുടെ അമ്മയായ യുവതിക്ക് സംഭവിച്ചത് ഇങ്ങനെ…
കാഞ്ഞങ്ങാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കുടുംബിനിയായ യുവതിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൈയൊഴിഞ്ഞ യുവാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലെ സന്ദീപി(29)നെയാണ് യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സ്ഥലംവിടാന്‍ ശ്രമിക്കുമ്പോള്‍ പിടികൂടിയത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ ഇയാള്‍ നേരത്തേ പലവട്ടം വിവാഹവാഗ്ദാനം നല്കി കാഞ്ഞങ്ങാട് നഗരത്തിലെ ലോഡ്ജുകളിലും റാണിപുരത്തും എത്തിച്ചിരുന്നു. കുടുംബത്തെ ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ സന്നദ്ധയായിട്ടാണ് കഴിഞ്ഞ ദിവസം യുവതി എത്തിയത്. എന്നാല്‍ ഇതിന് തയാറാകാതെ ഇയാള്‍ കൈയൊഴിഞ്ഞപ്പോള്‍ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ച ശേഷം ഇയാള്‍ സ്ഥലംവിടാന്‍ ശ്രമിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ തടഞ്ഞുനിര്‍ത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.
Read Moreക്രിക്കറ്റ് കളിയ്ക്കിടെ ബോംബ് പൊട്ടി കുട്ടിയ്ക്ക് പരിക്ക് ! സംഭവം കണ്ണൂരില്‍…
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിയ്ക്ക് പരിക്ക്. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്ഫോടനം നടന്നത്. ക്രിക്കറ്റ് കളിയ്ക്കിടെ തെറിച്ചുവീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ് ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജനവാസകേന്ദ്രത്തിലാണ് കുട്ടികള്‍ കളിച്ചിരുന്നത്. തൊട്ടടുത്ത് കാടുപിടിച്ചു കിടന്ന വളപ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ പോകുമ്പോള്‍ ബോള്‍ രൂപത്തിലുള്ള ഐസ്ക്രീം കപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇത് എടുത്തു നോക്കുന്നതിനിടെ, സംശയം തോന്നിയ കുട്ടി ഇത് വലിച്ചെറിയാന്‍ ശ്രമിക്കുമ്പോഴാണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
Read Moreപരസ്പരം വെട്ടി സിപിഎമ്മും കോൺഗ്രസും; നാലുപേർക്ക് പരിക്ക് ; കണ്ണാടിച്ചാലിലെ രക്തപുഴയ്ക്ക് പിന്നിലെ കാരണം ഇതാണ്…
കൂത്തുപറമ്പ്: ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ സിപിഎം-കോൺഗ്രസ് സംഘർഷം. നാലു പേർക്ക് പരിക്കേറ്റു.സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാന പ്രകാരം ഇന്നു വൈകുന്നേരം ആറു വരെ ചെറുവാഞ്ചേരി വില്ലേജിൽ ഹർത്താൽ. ഇന്നലെ രാത്രി പത്തോടെ പൂവത്തൂർ കണ്ണാടിച്ചാലിൽ ആണ് സംഭവം. കോൺഗ്രസ് ചെറുവാഞ്ചേരി മണ്ഡലം പ്രസിഡന്റ് ബിനു പാറായി (42), യൂത്ത് കോൺഗ്രസ് പാട്യം മണ്ഡലം പ്രസിഡന്റ് വി.പി.രാഹുൽ (27) എന്നിവർക്കും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അതുൽ പാലയാട് (26), യൂണിറ്റ് ഭാരവാഹി കൊട്ടയോടൻ ഹൗസിൽ വിഷ്ണു (24) എന്നിവർക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ആറു കൊടിമരങ്ങൾ നശിപ്പിച്ചതിനെതിരെ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നുവെന്നും ഇതിന്റെ തുടർച്ചയായി ഇന്നലെ സിപിഎം പ്രവർത്തകർ ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് മണ്ഡലം പ്രസിഡന്റ് ബിനു പാറായി പറഞ്ഞു. അതേസമയം, സിപിഎം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം കോൺഗ്രസ് പ്രവർത്തകർ എടുത്തുകൊണ്ടു പോയതായും ഇതേത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ…
Read More