കണ്ണൂർ: രജിസ്ട്രേഡ് കത്ത് മേൽവിലാസക്കാരന് നൽകാതെ പൊട്ടിച്ചു വായിച്ച് കത്തിലെ ഉള്ളടക്കം മറ്റൊരാൾക്ക് കൈമാറിയെന്ന പരാതിയിൽ പോസ്റ്റ്മാനും കൂട്ടു നിന്ന പോസ്റ്റൽ സൂപ്രണ്ടും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. പരാതിക്കാരനായ ആർട്ടിസ്റ്റ് ശശികല 30.6.2008 നു ചിറക്കൽ – പുതിയ തെരുവിലുള്ള കൊല്ലറത്തിക്കൽ പുതിയപുരയിൽ ഹംസക്കുട്ടി എന്നയാൾക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസിൽ നിന്നും അയച്ച രജിസ്ട്രേഡ് കത്താണ് പൊളിച്ചു വായിച്ചത്. മേൽവിലാസക്കാരനായ ഹംസക്കുട്ടി പരാതിക്കാരനിൽ നിന്നും അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം എഗ്രിമെന്റ് പ്രകാരം പണി പൂർത്തിയാക്കി നൽകേണ്ട വീടും സ്ഥലവും രജിസ്റ്റർ തീയതിക്ക് മുന്‍പേ പൂർത്തിയാക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്. കത്ത് കൈപ്പറ്റാതെ തന്നെ ഉള്ളടക്കം മനസ്സിലാക്കിയ ഹംസക്കുട്ടി നിയമനടപടികൾ ഭയന്ന് വീടും സ്ഥലവും മറ്റൊരാൾക്ക് മറിച്ചു വിൽക്കാൻ ഇത് കാരണമായെന്നുള്ള പരാതിയാണ് കണ്ണൂർ ചിറക്കൽ പോസ്റ്റ്…
Read MoreCategory: Kannur
മുമ്പ് രാജവെമ്പാല, ഇപ്പോള്‍ കൂറ്റന്‍ പെരുമ്പാമ്പ്..! പതിനേഴര കിലോഗ്രാം തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി
ചെറുപുഴ: കൃഷിയിടത്തിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. മീന്തുള്ളിയിലെ തുറുവേലിൽ ജോസഫിന്റെ കൃഷിയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പതിനേഴര കിലോഗ്രാം തൂക്കമുള്ളതാണ് പിടികൂടിയ പെരുമ്പാമ്പ്. ഇന്നലെ 10 ഓടെയാണ് പാമ്പിനെ കണ്ടത്. ഫോറസ്റ്റ് ഓഫീസർ സജേഷിന്റെ നേതൃത്വത്തിലാണു പാമ്പിനെ പിടികൂടിയത്. തുടർന്ന് ഫോറസ്റ്റ് അധികൃതർ പാമ്പിനെ കൊണ്ടുപോയി വനത്തിൽ വിട്ടു. മുന്‍പ് ഈ ഭാഗത്തു നിന്നും രാജവെമ്പാലയേയും പിടികൂടിയിരുന്നു. മീന്തുള്ളി പൊൻപുഴ തോടിനോടു ചേർന്നുള്ള സ്ഥലമാണിത്. കർണാടക ഫോറസ്റ്റിൽ നിന്നുമാണ് ഇവ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതെന്നാണു കരുതുന്നത്.
Read Moreകാസർഗോഡിന് എയിംസ് വേണമെന്ന് ഉണ്ണിത്താന്; ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; വാക്പോരിനൊടുവിൽ സംഭവിച്ചത്
കാസര്‍ഗോഡ്: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തെ ചൊല്ലി വാക്പോര്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍ഗോഡ് ജില്ലയ്ക്ക് നല്‍കാനാവശ്യമായ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു കാരണവശാലും കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കാന്‍ കഴിയില്ലെന്നും എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോടിനെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രപ്പോസല്‍ തന്റെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ സമര്‍പ്പിച്ചതാണെന്നും മുഖ്യമന്ത്രി മറുപടി നല്കി. ഇതോടെയാണ് യോഗത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നത്. മുഖ്യമന്ത്രി വഴങ്ങിയില്ലെങ്കിലും കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കാന്‍ ആവശ്യമായ ശക്തമായ ഇടപെടല്‍ തുടരുമെന്ന് ഒടുവില്‍ എംപി അറിയിച്ചു. കാസര്‍ഗോഡ് ജില്ലയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എംപി ആവശ്യപ്പെട്ടതനുസരിച്ച് കുമ്പള റെയില്‍വെ സ്റ്റേഷന് വികസിപ്പിച്ച് ടെര്‍മിനല്‍ സ്റ്റേഷന്…
Read Moreകഴിഞ്ഞകാലത്തെ യുഡിഎഫായിരിക്കില്ല ഇനി ; അടിമുടി മാറ്റത്തോട് കൂടിയ പുതിയ യുഡിഎഫിനെക്കുറിച്ച് വി.ഡി. സതീശൻ പറഞ്ഞതിങ്ങനെ
കണ്ണൂർ: യുഡിഎഫിന് ശക്തമായ പ്ലാറ്റ് ഫോമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂർ ഡിസിസി ഓഫീസിൽ നടന്ന യുഡിഎഫ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞകാലത്തെ യുഡിഎഫായിരിക്കില്ല ഇനി. അടിമുടി മാറ്റത്തോടെയാണ് യുഡിഎഫ് പ്രവർത്തിക്കുക. കേരളത്തിൽ അടുത്തകാലത്തുണ്ടായ ഒട്ടേറെ ജനകീയവിഷയങ്ങളിൽ യുഡിഎഫ് ഇടപെടലുകൊണ്ട് സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെ ഇനിയുള്ള കാലവും ശക്തമായി ഇടപെടും. നിയമസഭയിൽ യുഡിഎഫ് ഒരുമനസോടെ പ്രവർത്തിച്ചതുപോലെ നിയമസഭയ്ക്ക് പുറത്തും ഒറ്റകെട്ടായി പ്രവർത്തിക്കും. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവരുടെ കഷ്ടതകൾ മനസിലാക്കി അവർക്കുവേണ്ടി ഓരോ യുഡിഎഫ് പ്രവർത്തകനും പ്രവർത്തിക്കും. ഇന്ധന വില വർധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഒരു ദിവസം മുഴുവൻ മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന്റെ അവസ്ഥ കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് കെ -റെയിൽ പദ്ധതി നടപ്പിലാക്കുന്നത്. യാതൊരു പാരിസ്ഥിതിക പഠനവും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാതെയുമുള്ള…
Read Moreസമയക്രമത്തെചൊല്ലി തര്‍ക്കത്തിൽ മർദനം, കയ്യാങ്കളി, ബസ് തകർക്കൽ ! വധശ്രമത്തിന് കണ്ടക്ടര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കണ്ടക്ടറെ മര്‍ദ്ദിക്കുകയും ബസ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലക്കാടന്‍ ബസിലെ കണ്ടക്ടര്‍ കാങ്കോല്‍ കാളീശ്വരത്തെ കെ.വി. ജയേഷി(28)നെയാണ് വധശ്രമക്കേസില്‍ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഈമാസം ആറിന് രാവിലെ ഏഴേകാലോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാൻഡിലാണ് സംഭവം. പയ്യന്നൂര്‍-മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രതാപ് ബസിന്റെ കണ്ടക്ടര്‍ പെരളശേരി മുണ്ടല്ലൂരിലെ എം.ഷാജനെ (48) ഇരുമ്പുകൊണ്ടുള്ള ഉപകരണമുപയോഗിച്ച് മര്‍ദ്ദിച്ചതായുള്ള പരാതിയിലാണ് ജയേഷിനെ അറസ്റ്റ് ചെയ്തത്. മര്‍ദ്ദനത്തിനിടയില്‍ രോഷാകുലനായ ജയേഷ് ബസില്‍ കയറി ബസ് പിന്നോട്ടെടുത്ത് പ്രതാപ് ബസുമായി കൂട്ടിയിടിക്കുകയും ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകളും റേഡിയേറ്ററും തകര്‍ക്കുകയായിരുന്നു.
Read Moreഅടുത്തുള്ള കേരള പമ്പിനെക്കാളും ഡീസലിന് 8 രൂപയും പെട്രോളിന് 5 രൂപയും ഇവിടെ കുറവുണ്ട്..! കാസര്‍ഗോഡിന്റെ മാഹിയായി ഗാളിമുഖ
കാസർഗോഡ്: ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ കാറഡുക്ക-ദേലംപാടി പഞ്ചായത്തുകള്‍ക്കിടയിലായി കിടക്കുന്ന കര്‍ണാടകയുടെ ഭാഗമായ ഗാളിമുഖ ടൗണ്‍ സമീപവാസികള്‍ക്ക് കാസര്‍ഗോഡിന്റെ മാഹിയാകുന്നു. കേരളത്തിലേതിനേക്കാള്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും വിലക്കുറവുണ്ടെന്ന ബാനര്‍ കൂടി സ്ഥാപിക്കപ്പെട്ടതോടെ കാസര്‍ഗോഡ് താലൂക്കിലെ മലയോര പഞ്ചായത്തുകളില്‍നിന്നും ഇവിടേയ്ക്ക് വാഹനങ്ങളുടെ ഒഴുക്കാണ്. കാറഡുക്ക പഞ്ചായത്തിലെ കുണ്ടാര്‍, ദേലംപാടി പഞ്ചായത്തിലെ അഡൂർ ടൗണുകളുടെ ഇടയിലാണ് ഗാളിമുഖ സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിന്റെ മൂന്നുഭാഗത്തും കേരളത്തിലുള്‍പ്പെട്ട പ്രദേശങ്ങളാണ്. ചെര്‍ക്കള-ജാല്‍സൂര്‍ കേരള സംസ്ഥാനപാത കടന്നുപോകുന്നത് ഈ വഴിക്കാണ്. കേരളത്തിന്റെ ഭാഗമായ അഡൂര്‍, ദേലംപാടി, പരപ്പ, പഞ്ചിക്കല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ബസുകള്‍ ഗാളിമുഖ വഴിയാണ് പോകുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉച്ചസ്ഥായിയിലായ കാലത്ത് അന്തര്‍സംസ്ഥാന യാത്രാവിലക്ക് വന്നപ്പോള്‍ ഏറ്റവുമധികം ദുരിതമനുഭവിച്ച മേഖലകളിലൊന്നുമാണ് ഇത്. പെട്രോളിനും ഡീസലിനും പുറമേ കെട്ടിടനിര്‍മാണ സാമഗ്രികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിലും ഇവിടെ ഗണ്യമായ വ്യത്യാസമുണ്ട്. സിമന്റും നിര്‍മാണസാമഗ്രികളും വില്‍ക്കുന്ന നാല് വലിയ കടകളാണ് ഈ…
Read Moreതളിപ്പറമ്പില്‍ വൻ ചന്ദനവേട്ട! 20 ലക്ഷം രൂപയുടെ 133 കിലോ ചന്ദനം പിടികൂടി; 3 പേർ അറസ്റ്റിൽ, 2 പേർ ഓടിരക്ഷപ്പെട്ടു
തളിപ്പറമ്പ്: തലവിൽ, വിളയാർക്കോട്, പെരുവാമ്പ എന്നിവിടങ്ങളിൽ തളിപ്പറമ്പ് വനം വകുപ്പ് നടത്തിയ പരിശോധനയിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന 133 കിലോ ചന്ദനവുമായി മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്ണൻ ( 48 ), പ്രദീപ് (48 ), ബിനേഷ് കുമാർ (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 17 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതിയായ മാതമംഗലം പെരുവാമ്പ സ്വദേശി നസീറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 116 കിലോ ചന്ദനവും പിടിച്ചെടുത്തു. പ്രധാന പ്രതിയടക്കം 2 പേർ ഓടി രക്ഷപ്പെട്ടു. തലവിൽ കേന്ദ്രീകരിച്ച് ചന്ദനമരം മുറിച്ച് കടത്തുന്ന സംഘം പ്രവർത്തിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുറിക്കാൻ ഉപയോഗിച്ച മഴുവും മറ്റ് ആയുധങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നാട്ടിൻ പുറങ്ങളിൽ നിന്നും ചന്ദനം മുറിച്ചു കടത്തി…
Read Moreനീ പെണ്ണുങ്ങളോട് സംസാരിക്കുമോടാ; കണ്ണൂരിൽ റാഗിംഗിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം
കണ്ണൂർ: കോളജ് തുറന്ന് ഒരുമാസം പിന്നിടുമ്പോഴേക്കും റാഗിംന്റെ പേരിൽ ജൂണിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം.നഹർ ആർട്സ് ആന്റ് സയൻസ് കോളജ് ബി എ എക്ണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായ ചെക്കികുളം സ്വദേശി അൻഷാദിനാണ് മർദനമേറ്റത്. ഒന്നരയാഴ്ച മുന്‍പ് കോളജിൽ വച്ചായിരുന്നു മർദനം. 15 പേരടങ്ങുന്ന സീനിയർ വിദ്യാർഥികൾ ശുചിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മർദിക്കുകയായിരുന്നെന്നാണ് അൻഷാദ് പറയുന്നത്. പെൺകുട്ടികളോട് സംസാരിച്ചെന്ന് ആരോപിച്ചും പണം ആവശ്യപെട്ടുമായിരുന്നു മർദനം.
Read Moreകതിരൂരിൽ സ്ഫോടനം; യുവാവിന്റെ കൈകൾക്ക് ഗുരുതര പരിക്ക്;അശ്രദ്ധമായി സ്ഫോടക വസ്തു കൈകാര്യം ചെയ്തതിന് കേസെടുത്ത് പോലീസ്
കൂത്തുപറമ്പ്: കതിരൂരിനടുത്ത് ആറാം മൈൽ കുന്നിന് മീത്തലിൽ കടവരാന്തയിൽ ഉണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈകൾക്ക് ഗുരുതരമായി പരിക്കേറ്റു. വേറ്റുമ്മലിലെ നുഫൈസി (23) നാണ് പരിക്കേറ്റത്.ഇയാളുടെ ഒരു കൈയുടെ മൂന്ന് വിരലുകൾ അറ്റുപോയിട്ടുണ്ട്. മറ്റേ കൈവിരലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കടവരാന്തയിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമെന്നാണ് പോലീസിന്റെ നിഗമനം. കടയിൽ നിന്നും പടക്കം വാങ്ങിക്കൊണ്ടു വന്ന ശേഷം അതിൽ നിന്നും ഒന്ന് എടുത്ത് പൊട്ടിക്കുമ്പോൾ അബദ്ധത്തിൽ കൈയിൽ നിന്നും പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. അശ്രദ്ധമായി സ്ഫോടക വസ്തു കൈകാര്യം ചെയ്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.റോഡരികിലെ കടവരാന്തയിൽ വച്ചാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ നുഫൈസിനെ ആദ്യം കൂത്തുപറമ്പിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പിന്നീട് കണ്ണൂരിലെ ആശുപത്രി യിലേക്ക് മാറ്റുകയുമായിരുന്നു. ഉഗ്രശബ്ദത്തിലാണ് സ്ഫോടനമുണ്ടായതെന്ന്…
Read Moreശാരീരിക അതിക്രമങ്ങളിൽ ഇരകളാകുന്നതിലേറെയും ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികളെന്ന് ഡിഐജി കെ.സേതുരാമന്
കണ്ണൂർ: ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ശാരീരിക അതിക്രമങ്ങള്‍ കൂടുതലായും നേരിടുന്നത് ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികളും സ്ത്രീകളുമാണെന്ന് ഡിഐജി കെ.സേതുരാമന്. വനിതാ കമ്മീഷന് ജില്ലാ ജാഗ്രതാസമിതി തദ്ദേശസ്ഥാപന അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും പ്രലോഭനങ്ങളില്‍പ്പെടുത്തിയാണ് കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത്. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട 5500 ഓളം കുടുംബങ്ങള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ജനമൈത്രി പോലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്കു വേണ്ട ഭക്ഷണം, സ്കൂളില്‍ പോകാനുള്ള സൗകര്യം, താമസ സൗകര്യം എന്നിവ ലഭിക്കുന്നുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളും ഇതിന്റെ ഭാഗമായാല്‍ ഇടപെടലുകള്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.ജനകീയസമിതികളുടെ കൃത്യമായ ഇടപെടലുണ്ടായാല്‍ കുറ്റകൃത്യം നടക്കുന്നതിനുമുമ്പേ തടയാന്‍ സാധിക്കും. പലതിലും അറസ്റ്റിലാകുന്നത് സ്ഥിരം കുറ്റവാളികളാണ്. ഒരാള്‍ പരാതിപ്പെടുമ്പോള്‍ മാത്രമാണ് മുമ്പുണ്ടായ സംഭവങ്ങളെപ്പറ്റി തുറന്നുപറയാന്‍ മറ്റുള്ളവരും തയാറാകുന്നത്. സ്ത്രീകള്‍ നേരിടുന്ന ഏതുതരത്തിലുള്ള അതിക്രമങ്ങളായാലും ആദ്യംതന്നെ…
Read More