ഡാജി ഓടയ്ക്കല്‍ ഭീമനടി: കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തിരുന്ന ഒരു വീട്ടമ്മ. പിന്നെ സ്വന്തമായി പലഹാരങ്ങളുണ്ടാക്കി ചെറുകിട ഹോട്ടലുകളിലും ചായക്കടകളിലും മറ്റും കാല്‍നടയായി എത്തിച്ചുനല്‍കി. പിന്നീട് ഭീമനടി ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സില്‍ സ്വന്തമായി ചെറിയൊരു ചായക്കട തുടങ്ങി. ചെറുതായൊന്ന് പച്ചപിടിച്ചുവരുമ്പോഴേക്കും കേസുകളും നൂലാമാലകളും മൂലം കെട്ടിടം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. കൂടിയ വാടകയ്ക്ക് പുതിയൊരു മുറി എടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ വീണ്ടും പലഹാരങ്ങളുടെ വിതരണത്തിലേക്ക് മടങ്ങേണ്ടിവന്നു. അന്നുമുതല്‍ അതിരാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് പലഹാരങ്ങളുണ്ടാക്കി ഭീമനടിയിലും പരിസരപ്രദേശങ്ങളിലുമുള്ള ചായക്കടകളില്‍ എത്തിച്ചുതുടങ്ങിയ സതി എന്ന വീട്ടമ്മ ഇപ്പോള്‍ പലഹാരങ്ങളുമായി പോകുന്നത് സ്വന്തം കാറിലാണ്. പ്രതിസന്ധികളില്‍ തളരാതെ കഠിനാധ്വാനത്തിന് പകരം വയ്ക്കാന്‍ വേറൊന്നുമില്ലെന്ന് തെളിയിച്ച സതിയുടെ ജീവിതം പ്രശ്നങ്ങളില്‍ മനസുമടുത്ത് എല്ലാം വേണ്ടെന്നു വയ്ക്കുന്നവര്‍ക്ക് വലിയൊരു ഗുണപാഠമാണ്. കാല്‍നടയായും ബസിലും പലഹാരങ്ങള്‍ കൊണ്ടുപോകുന്നതിന് സ്ഥലത്തിന്റെയും സമയത്തിന്റെയും കുറവ്…
Read MoreCategory: Kannur
നിയന്ത്രണം വിട്ട കാറിടിച്ച് ബസ് കണ്ടക്ടർക്ക് ദാരുണാന്ത്യം;കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്
മട്ടന്നൂർ: മട്ടന്നൂർ-ഇരിട്ടി റോഡിൽ ഉളിയിൽ ടൗണിൽ നിയന്ത്രണംവിട്ട കാറിടിച്ച് കർണാടക ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കർണാടക സ്വദേശി പി. പ്രകാശാണ് മരിച്ചത്. ഇന്നു പുലർച്ചെ നാലരയോടെ ഉളിയിൽ കുന്നിറക്കത്തിലായിരുന്നു അപകടം. ബംഗളൂരിൽനിന്നും തലശേരി വഴി കണ്ണൂരിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് ചായ കുടിക്കുന്നതിനായി ഉളിയിലെ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു. ബസിൽ നിന്നും കണ്ടക്ടർ പുറത്തിറങ്ങിയ ഉടൻ ഇരിട്ടി ഭാഗത്തുനിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് ബസിന്റെ പിന്നിൽ ഇടിച്ചശേഷം ബസിനും വൈദ്യുത തൂണിലും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ പുറത്തുനിന്ന കണ്ടക്ടർ കാറിനും ബസിനും ഇടയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടറെ ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.…
Read Moreക്രിപ്റ്റോ കറൻസി തട്ടിപ്പ്; സംസ്ഥാനത്തുടനീളം അന്വേഷണം ഊർജിതമാക്കി പോലീസ്
കണ്ണൂർ: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ സംസ്ഥാനത്തുടനീളം അന്വേഷണം ഊർജിതമാക്കി പോലീസ്. ഉന്നതരടക്കം കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.വിവിധ ജില്ലകളിൽ നിന്നായി ഏഴുപേരെ നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. പാലക്കാട്, എറണാകുളം,തൃശൂർ തുടങ്ങിയ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.കണ്ണൂർ സിറ്റി സ്വദേശിയുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. രണ്ടരലക്ഷം രൂപ തട്ടിപ്പിലൂടെ പോയെന്നാണ് പരാതി. ജില്ലയിൽ ആയിരത്തിലധികം ആളുകൾ തട്ടിപ്പിന് ഇരയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ പേർ തട്ടിപ്പിന് ഇരകളായിട്ടും പോലീസിൽ പരാതി നൽകാൻ മടിക്കുകയാണെന്ന് എസിപി പി.പി. സദാനന്ദൻ പറഞ്ഞു. പരാതി നൽകിയാലും പണം തിരിച്ച് കിട്ടില്ലെന്ന് ആളുകൾക്ക് ബോധ്യമുണ്ടെന്നും അതുകൊണ്ടാണ് പലരും പരാതി നൽകാൻ മുന്നോട്ട് വരാത്തതെന്നും അദ്ദേഹം പറഞ്ഞു. വീട്ടമ്മമാരും ന്യൂ ജെൻ പിള്ളേരുമാണ് കൂടുതലായും തട്ടിപ്പിനിരയാകുന്നത്.…
Read Moreമൊബൈൽ ഗെയിമിൽ ഹരം കയറി രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി! സംഭവം ധർമടത്തും കതിരൂരിലും
സ്വന്തം ലേഖകൻ തലശേരി: മൊബൈൽ ഗെയിമിൽ ഹരം കയറി രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി. ധർമടത്തും കതിരൂർ മലാലിലുമാണ് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചത്. പ്ലസ് ടു വിദ്യാർഥിയായ ധര്‍മടം കിഴക്കെ പാലയാട് റിവർവ്യൂവിൽ റാഫി- സുനീറ ദമ്പതികളുടെ മകനും എസ്എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയുമായ അദിനാന് (17), കതിരൂർ മലാൽ എകെജി വായനാശാലക്ക് സമീപത്തെ അഥർവ് (14) എന്നിവരാണ് മരിച്ചത്. തന്റെ മൊബൈൽ ഫോൺ എറിഞ്ഞ് തകർത്ത ശേഷം അദിനാൻ വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. മൊബൈൽ തകർത്ത ശേഷം മുറിക്ക് പുറത്ത് ഇറങ്ങിയ അദിനാൻ താൻ വിഷം കഴിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദിനാന്റെ മുറിയിൽ നിന്നും സോഡിയം നൈട്രേറ്റ് കണ്ടെടുത്തു. അദിനാൻ എറിഞ്ഞു തകർത്ത മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്. ധർമ്മടം സിഐ സുമേശിന്റെ നേതൃത്വത്തിലുള്ള…
Read Moreഅപകടത്തില്‍പ്പെട്ട കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ; പയ്യന്നൂരിൽ യുവാവിനെ കുടുക്കിയത് പോലീസിന്റെ ആ കണ്ടെത്തൽ
പയ്യന്നൂര്‍: അപകടത്തില്‍പ്പെട്ട കാറിന്റെ രഹസ്യ അറയില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു. ഇതേതുടര്‍ന്ന് പഴയങ്ങാടി നെരുവമ്പ്രത്തെ മുഹമ്മദ് ജിഷാനെ (32) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നോടെ പെരുമ്പയിലാണ് രണ്ടുകാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഇതേതുടര്‍ന്ന് അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആര്‍സിയില്‍ നീല കളറായി രേഖപ്പെടുത്തിയിരുന്ന കാര്‍ ചുവപ്പാക്കി മാറ്റിയതായി കണ്ടെത്തി. ഇതേതുടര്‍ന്ന് യഥാര്‍ഥ വാഹനയുടമയെ പോലീസ് വിളിച്ച് വരുത്തിയതോടൊപ്പം കാര്‍ പരിശോധനാ വിധേയമാക്കിയപ്പോഴാണ് സ്റ്റിയറിംഗിന് സമീപത്ത് രഹസ്യ അറയുണ്ടാക്കി അതില്‍ വിലകൂടിയ മാരക ലഹരി വസ്തുവായ രണ്ടുഗ്രാം എംഡിഎംഎ ഒളിപ്പിച്ച് വെച്ചിരിക്കുന്നതായി കണ്ടെത്തിയത് .ഇതേതുടര്‍ന്നാണ് മുഹമ്മദ് ജിഷാനെ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായര്‍ അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് കടത്തുന്നതിനിടയില്‍ ഇയാളെ മുമ്പും പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു. ലഹരി മരുന്നുകള്‍ക്ക് പുറമേ വില കൂടിയ എംഡിഎംഎ അടക്കം സിന്തറ്റിക് ഡ്രഗ്സുകള്‍…
Read Moreപ്രകോപനപരമായ മുദ്രവാക്യം; കണ്ണൂരിൽ ഹിന്ദുഐക്യവേദിയുടെ മാർച്ചിൽ പങ്കെടുത്ത വത്സങ്കേരി ഉൾപ്പെടെ 300ഓളം പേർക്കെതിരെ കേസ്
കണ്ണൂർ: കേരളം മതഭീകരതയ്ക്ക് കീഴടങ്ങില്ലെന്ന് മുദ്രവാക്യമുയർത്തി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ മാർച്ചിൽ പങ്കെടുത്ത 300 ഓളം പേർക്കെതിരെ കേസ്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി,ആർഎസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസടക്കമുള്ള നേതാക്കൾക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. സംഘംചേർന്ന് പ്രതിഷേധിച്ചതിനും കലാപാഹ്വാനം നടത്തിയതിനുമാണ് കേസ്. തലശേരിയിൽ വി.ശശിധരൻ, പി.വി. ശ്യാം മോഹൻ തുടങ്ങി പ്രകടനത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാനൂർ, കൂത്തുപറന്പ്, ഇരിട്ടി, പേരാവൂർ, ചക്കരക്കല്ല്, മട്ടന്നൂർ, തളിപ്പറന്പ്, കണ്ണപുരം, പയ്യന്നൂർ, ആലക്കോട് തുടങ്ങിയ കേന്ദ്രങ്ങളിലെ പ്രകടനത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയും കേസെടുത്തു.
Read Moreസ്കൂളിലേക്ക് അരിയെത്തിക്കാൻപോലും വഴി നൽകാതെ പട്ടാളം! പ്രതിഷേധവുമായി കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂൾ അധ്യാപകരും കുട്ടികളും
കണ്ണൂർ: കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലേക്ക് വാഹനങ്ങള്‍ കടക്കുന്ന വഴികൾ പട്ടാളം തടസപ്പെടുത്തിയതോടെ ഉച്ചഭക്ഷണത്തിനുള്ള അരി സ്കൂളിലേക്ക് എത്തിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും രംഗത്ത്. തലച്ചുമടായി അരി സ്കൂളിൽ എത്തിച്ചാണ് അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഉച്ചഭക്ഷണത്തിനായുള്ള 90 ചാക്ക് അരിയെത്തിയത്. എന്നാൽ, സ്കൂളിലേക്ക് കടക്കുന്ന ഏകവഴിയും ഒരു മാസം മുന്‍പ് പട്ടാളം അടച്ചതോടെ സ്കൂളിലേക്ക് അരി എത്തിക്കാൻ സാധിച്ചില്ല. ഇതേത്തുടർന്നാണ് അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി സ്കൂൾമുറ്റംവരെ എത്തിക്കാൻ സംവിധാനമൊരുക്കണമെന്ന് സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും ജില്ലാ കളക്ടറോട് അഭ്യർ ഥിച്ചിരുന്നു. തുടർന്ന് കളക്ടർ ഡിഎസ്സി കമാൻഡന്റിനെ വിളിച്ചെങ്കിലും വഴി തുറന്നുനൽകാൻ തയാറായില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എൽകെജി മുതൽ പ്ലസ്ടുവരെ 2600 ഓളം വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ഈ വിദ്യാർഥികൾക്കോ അധ്യാപകർക്കോ പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാൽ റോഡ് വരെ…
Read Moreപത്തുകിലോ വീതം ഉരുളക്കിഴങ്ങ്, തക്കാളി, അഞ്ചു കിലോ പച്ചമുളക്..! വ്യാപാരികള്‍ക്ക് ഉത്തരേന്ത്യന്‍ നമ്പറുകളില്‍നിന്നു വ്യാജ ഓര്‍ഡറുകള്‍; അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമെന്ന് സംശയം
വെള്ളരിക്കുണ്ട്: സാധനങ്ങള്‍ക്കായി വ്യാജ ഓര്‍ഡറുകള്‍ നല്കി വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നതായി സംശയം. പാത്തിക്കരയിലെ ഹൃദ്യ വെജിറ്റബിള്‍സ് ഉടമ ബേബിക്കും ഭീമനടിയിലെ ചുങ്കത്തില്‍ ബേക്കറി ഉടമ ഷിഹാബിനുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ സമാനമായ അനുഭവമുണ്ടായത്. അടുത്ത ദിവസം ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കാന്‍ പോകുന്ന ആര്‍മി റിക്രൂട്ട്മെന്റ് ക്യാമ്പിലേക്ക് പച്ചക്കറികള്‍ എത്തിച്ചുനല്കണമെന്നാവശ്യപ്പെട്ടാണ് ബേബിക്ക് ഹിന്ദിയില്‍ ഫോണ്‍കോള്‍ വന്നത്. പത്തുകിലോ വീതം ഉരുളക്കിഴങ്ങ്, തക്കാളി, അഞ്ചു കിലോ പച്ചമുളക് എന്നൊക്കെയായിരുന്നു ഓര്‍ഡര്‍. ബേബി ആവശ്യപ്പെട്ടപ്പോള്‍ വാട്സ്ആപ് നമ്പറിലേക്കും സാധനങ്ങളുടെ പട്ടിക അയച്ചുകിട്ടി. തുടര്‍ന്നാണ് പണം അയയ്ക്കുന്നതിനായി ബേബിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. വിശ്വാസ്യതയ്ക്കുവേണ്ടി സന്ദീപ് റാവത്ത് എന്നപേരിലുള്ള ഐഡി കാര്‍ഡിന്റെ കോപ്പിയും ബേബിയുടെ വാട്സാ ആപ് നമ്പറിലേക്ക് അയച്ചുനൽകി. എന്നാല്‍ ഓര്‍ഡറിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ബേബി തുക കാഷായി…
Read Moreവിജനമായ സ്ഥലത്ത് വച്ച് വഴി ചോദിച്ച അടുത്തെത്തി വിദ്യാർഥിനിക്കു നേരേ നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ തേപ്പ് തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. രാവണീശ്വരം സ്വദേശിയായ രാജേന്ദ്രൻ (29) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മുതിയാക്കലിൽ വെച്ചാണ് സംഭവം. സ്കൂളിൽ നിന്നും വരികയായിരുന്ന വിദ്യാർഥിനിയോട് വിജനമായ സ്ഥലത്ത് വച്ച് വഴി ചോദിച്ച അടുത്തെത്തിയ രാജേന്ദ്രൻ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഭയന്നുവിറച്ച പെൺകുട്ടി ബഹളം വെച്ചപ്പോൾ ഇയാൾ ഓടി രക്ഷപെട്ടു. വീട്ടുകാർ ബേക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ നിരവധി സിസിടിവി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ അന്നേദിവസം അർധരാത്രിയോടെ പ്രതിയെ വീട്ടിലെത്തി പിടികൂടി. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കുകയും 14 ദിവത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
Read More‘ഓഷിയാന’യും ക്ലച്ചു പിടിച്ചില്ല; പ്ലാന്റേഷന് കോര്‍പറേഷന്റെ പുതുസംരംഭങ്ങള്‍ എട്ടു നിലയിൽ പൊട്ടുന്നു
കാസര്‍ഗോഡ്: കൈവയ്ക്കുന്ന സംരംഭങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടുന്ന ചില സിനിമാകഥാപാത്രങ്ങളെപ്പോലെയാണ് ഇപ്പോള്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ അവസ്ഥ. പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിജയമാതൃകകള്‍ കണ്ട് വൈവിധ്യവത്കരണത്തിന്റെ പാതയിലേക്ക് മുന്നും പിന്നും നോക്കാതെ എടുത്തുചാടിയെങ്കിലും ഒന്നും ഇതുവരെ ക്ലച്ചുപിടിച്ചില്ല. കശുമാങ്ങയില്‍നിന്നുള്ള നീരയെന്ന് വിശേഷിപ്പിക്കാവുന്ന “ഓഷിയാന’യാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം. പ്ലാന്റേഷന് കോര്‍പറേഷന്റെ തോട്ടങ്ങളില്‍ പാഴായിപ്പോകുന്ന കശുമാങ്ങ സംഭരിച്ച് അവയുടെ നീരെടുത്ത് കാര്‍ബണേറ്റ് ചെയ്താണ് ഓഷിയാന എന്ന പാനീയം തയാറാക്കിയത്. ചാരായത്തിന്റെ ദോഷവശങ്ങളൊന്നുമില്ലാതെ ശുദ്ധമായ കശുമാങ്ങാനീര് ശാസ്ത്രീയമായി സംസ്കരിച്ചു തയാറാക്കുന്ന പാനീയത്തിന് മികച്ച വിപണി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഒന്നര വര്‍ഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ചാണ് പാനീയം പുറത്തിറക്കിയത്. പ്ലാന്റേഷന് കോര്പറേഷന് ഒരു പാനീയം പുറത്തിറക്കിയെന്നറിഞ്ഞ് അതന്വേഷിച്ച് ആരും ഗോഡൗണിലേക്ക് വരില്ലല്ലോ എന്നാണ് ഇപ്പോള്‍ തൊഴിലാളികള്‍ പറയുന്നത്. പാനീയത്തിന്റെ മാര്‍ക്കറ്റിംഗിന് ആവശ്യമായ യാതൊന്നും കോര്പറേഷന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. നീരയുടെ കാര്യത്തില്‍ ഉണ്ടായിരുന്നതുപോലെ ഇതു വില്‍ക്കുന്നതിന്…
Read More