പെരിങ്ങോം(കണ്ണൂർ): മാതമംഗലത്ത് കയറ്റിയിറക്കലുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും കൈയ്യാങ്കളിയിലും നാലുപേര്‍ക്ക് പരിക്ക്. കടയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാതമംഗലത്ത് പേരൂല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ഇന്നലെ ഉച്ചയോടെയാണ് ചുമട്ടു തൊഴിലാളികളും ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ സ്ഥാപനത്തിലെ ജീവനക്കാരായ മാണിയൂര്‍ റബിമുഹമ്മദ് (34), സഹോദരന് റാഫി (24)എന്നിവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലും സിഐടിയു ചുമട്ട് തൊഴിലാളികളായ പേരൂലിലെ എം.വി. രാജേഷ് (44), മാതമംഗലത്തെ എന്‍. പ്രജീഷ് (29) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ ചുമട്ടു തൊഴിലാളികളുള്‍പ്പെടെ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസെടുത്തതായി പെരിങ്ങോം പോലീസ് പറഞ്ഞു. ഒരാഴ്ചമുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തിലേക്കുള്ള സാധനങ്ങള്‍ സ്വന്തമായി ഇറക്കുന്നതിനുള്ള ഹൈക്കോടതി അനുമതി കടയുടമ നേടിയിരുന്നു. എന്നിട്ടും സാധനങ്ങള്‍…
Read MoreCategory: Kannur
ഇ-ബുൾ ജെറ്റ്: ജാമ്യം റദ്ദാക്കാൻ ദൃശ്യങ്ങളുമായി കണ്ണൂർ ടൗൺ പോലീസ് കോടതിയിലേക്ക്
കണ്ണൂർ: കണ്ണൂർ ആർടി ഓഫീസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ജാമ്യം അനുവദിച്ച ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാൻ കണ്ണൂർ ടൗൺ പോലീസ് അഡ്വ.ബി.പി.ശശീന്ദ്രൻ മുഖേന ജില്ലാ കോടതിയെ സമീപിക്കുന്നു. ഇരിട്ടി സ്വദേശികളായ എബിനും ലിബിനും ഉപാധികളോടെ കണ്ണൂർ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, 7500 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ നവമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത ഇവർ കുറ്റകൃത്യത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതായും കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളായതായുമുള്ള റിപ്പോർട്ടാണ് പോലീസ് അഭിഭാഷകൻ മുഖേന നല്‍കുന്നത്. ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ നടത്തിയ നിയമലംഘനങ്ങളുടെ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിക്കും.25000 രൂപയുടെ ആൾജാമ്യവും എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നത്. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ്…
Read Moreതലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം: ഫറാസിനെ ഇടിച്ചു വീഴ്ത്തി 23 മീറ്റർ വലിച്ചിഴച്ചു ; പ്രതിയെ തേടി പോലീസ് അലഞ്ഞുകൊണ്ടേയിരിക്കുന്നു
സ്വന്തം ലേഖകൻതലശേരി: ബലിപെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യ ഹർജിയിൽ വാദം തുടങ്ങി. പെരുന്നാൾ തിരക്കിനിടയിൽ പ്രതി ഭീകരമായ രീതിയിൽ നഗരത്തിൽ വാഹനമോടിക്കുകയും അഫ്ലാഹ് ഫറാസിനെ ഇടിച്ചു വീഴ്ത്തിയ ശേഷം 23 മീറ്റർ വലിച്ചിഴച്ച് കൊണ്ടു പോയതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ ബി.പി. ശശീന്ദ്രനും ഫറാസിന്റെ മാതാവ് ഫാസിലക്കു വേണ്ടി അഡ്വ. കെ. വിശ്വനുമാണ് ഹാജരായത്. പ്രതി തന്റെ വാഹനം ടൗണിൽ നിർത്തി പെജേറോ കാറിൽ കയറി മനുഷ്യ ജീവന് പരിഗണന നൽകാതെയുള്ള ഡ്രൈവിംഗ് നടത്തി. തെറ്റായ ദിശയിലാണ് അപകടം നടന്നത്. രക്ഷപെടാൻ വേണ്ടി നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി. നമ്പർ പ്ലേറ്റ് കണ്ടെത്തണം. തെളിവുകൾ ശേഖരിക്കണം. സംഭവത്തിൽ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണം. സംഭവസമയത്ത് പ്രതി…
Read Moreപോരാട്ടം പട്ടിണിക്കെതിരെ… ശമ്പളവും പരിഷ്കരണവും ഇല്ല; സമരവുമായി ക്ഷേത്രജീവനക്കാര്‍
കണ്ണൂര്‍: ശമ്പളം നല്‍കാതെയും പ്രഖ്യാപിച്ച ശമ്പള പരിഷ്ക്കരണം നടപ്പാക്കാതേയും ജീവനക്കാരെ ദുരിതക്കയത്തിലാക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ സമരവുമായി ക്ഷേത്ര ജീവനക്കാര്‍. പോരാട്ടം പട്ടിണിക്കെതിരെ എന്ന മുദ്രാവാക്യവുമായാണ് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന് ഐ എന്‍ടിയുസി യും മലബാര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസും സംയുക്തമായി വിവിധ കളക്ടറേറ്റുകള്ക്കുമുന്നില് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഓണത്തിന് മുമ്പ് ശമ്പള കുടിശിക മുഴുവനായും അനുവദിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കി അനുകൂല്യം ജീവനക്കാര്‍ക്ക് ലഭ്യമാക്കുക, സമഗ്ര മലബാര്‍ ദേവസ്വം പരിഷ്കരണ ബില്‍ നിയമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ സമരത്തിനിറങ്ങിയത്. കുറെ ക്ഷേത്രങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ കുടിശിക ലഭിക്കുവാന്‍ ബാക്കിയുണ്ട്. കോവിഡിന്റെ സാഹചര്യത്തില്‍ ക്ഷേത്ര വരുമാനം കുറഞ്ഞതോടെ ജീവനക്കാര്‍ക്ക് ക്ഷേത്ര വിഹിതമായി ലഭിക്കുന്ന ശമ്പളവും മുടങ്ങിക്കിടക്കുകയാണ്. സ്വന്തം നിലയില്‍ ശമ്പളം നല്‍കിവരുന്ന വരുമാനം കൂടിയ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും മാസങ്ങളായി ശമ്പളം…
Read Moreവീര്‍പ്പാട് കോളനി നിവാസികളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത് സിപിഎമ്മെന്ന് കോൺഗ്രസ്, പങ്കില്ലെന്ന് സിപിഎം
ഇരിട്ടി : ആറളം പഞ്ചായത്ത് വീര്‍പ്പാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളനിനിവാസികളെ തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ചവശരാക്കിയതായ സംഭവത്തിൽ അന്വേഷണം ഊർജിതം . റൂറൽ എസ്പി നവനീത് ശർമ, ഡിവൈഎസ്പി പ്രിൻസ് എബ്രഹാം എന്നിവർ ഇന്ന് രാവിലെ വീർപ്പാട് കോളനിയിൽ എത്തി അന്വേഷണം നടത്തി. പരിക്കേറ്റ വീര്‍പ്പാട് കോളനിയിലെ ശശി (45 ), ബാബു (48 ) എന്നിവരെ ഇരിട്ടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു . വീര്‍പ്പാട് കോളനിയിലെ ശശി, ബാബു എന്നിവരെയാണ് തെരഞ്ഞെടുപ്പിന് തലേദിവസം തട്ടിക്കൊണ്ടു പോയതായുള്ള പരാതിയുമായി കുടുംബാഗംങ്ങള്‍ രംഗത്ത് വന്നത്. ഇതില്‍ ബാബു ഇവര്‍ ഒളിവില്‍ പാര്‍പ്പിച്ച സ്ഥലത്തുനിന്നും രക്ഷപ്പെട്ട് തിരിച്ചെത്തി. കാറില്‍ തട്ടിക്കൊണ്ടുപോയവര്‍ തന്നെ മര്‍ദ്ദിച്ചവശനാക്കുകയും മദ്യം കുടിപ്പിക്കുവാന്‍ ശ്രമിച്ചതായും ബാബു പറഞ്ഞു. ഒടുവില്‍ ഒളിവില്‍ പാര്‍പ്പിച്ച കെട്ടിടത്തിന്റെ ഓടിളക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ബാബു പറഞ്ഞത്. എന്നാല്‍ ശശിയെ…
Read More14 വയസുള്ളപ്പോള്‍…! പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അറസ്റ്റില്‍; കാസര്‍ഗോഡ് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാസര്‍ഗോഡ്: മധൂര്‍ പഞ്ചായത്തിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പതിനാറുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും അറസ്റ്റിലായി. പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്ന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് രക്ഷിതാക്കളെ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒമ്പത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് 14 വയസുള്ളപ്പോള്‍ മുതല്‍ പീഡനം നടന്നിരുന്നതായാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് നിരവധിപ്പെര് പീഡിപ്പിച്ചതായുള്ള വിവരം പുറത്തുവന്നത്. രക്ഷിതാക്കളെ കാസര്‍ഗോഡ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreസമ്പന്നൻ ഷറാറ ഉൾപ്പെട്ട തലശേരി പീഡനം; പ്രതികളായ ദമ്പതികളെ ചോദ്യം ചെയ്തതിൽ നിർണായക തെളിവ്
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന ദമ്പതികളെ ധർമടം സിഐ എം.പി സുമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു. കണ്ണൂർ വനിതാ ജയിലിലും സബ് ജയിലിലുമായിട്ടാണ് ഇരുവരേയും ചോദ്യം ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതൃ സഹോദരിയേയും ഭർത്താവിനെയുമാണ് ചോദ്യം ചെയ്തത്. മാതൃ സഹോദരി കൈക്കുഞ്ഞിനോടൊപ്പമാണ് റിമാൻഡിലുള്ളത്. യുവതിയുടെ ജാമ്യ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. യുവതിയുടെ ഭർത്താവ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നില്ല. ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്നും സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള ചില നിർണായക തെളിവുകൾ പോലീസിന് ലഭിച്ചതായിട്ടാണ് അറിയുന്നത്. സാന്പത്തിക ഇടപാടുകൾകേസിലെ മറ്റൊരു പ്രതിയായ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) നും മറ്റ് രണ്ട് പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മുപ്പത് ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്ന ഷറഫുദ്ദീന്…
Read Moreഭർത്താവിനെ വഴിതെറ്റിക്കുന്ന സുഹൃത്തിനെ ‘കിടത്താൻ’ ക്വട്ടേഷൻ നൽകിയ യുവതി ഒളിവിൽ തന്നെ; സംഘത്തിലെ മാൻഡ്രേക്കെന്നറിയപ്പെടുന്ന കൃഷ്ണദാസിനെ വലയിലാക്കി പോലീസ്
പരിയാരം: പരിയാരത്തെ കോണ്‍ട്രാക്ടറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ ഒരു പ്രതി കൂടി പിടിയില്‍. നീലേശ്വരം സ്വദേശി മാൻഡ്രേക്ക് എന്ന കൃഷ്ണദാസ് (20) ആണ് പരിയാരം പോലീസിന്റെ പിടിയിലത്. ഇയാളുടെ കാറിലാണ് കോണ്‍ട്രാക്ടറായ സുരേഷ് ബാബുവിനെ വെട്ടാനായി ക്വട്ടേഷന്‍ സംഘം പോയത്. കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്ട്രാക്ടര് പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. കേസിലെ നാല് പ്രതികളെ നേരത്തെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നെരുവമ്പ്രം ചെങ്ങത്തടത്തെ ചട്ടി എന്ന തച്ചന് ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ കപ്പി എന്ന പി.സുധീഷ് (39) എന്നിവരെയാണ് നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് ബാബുവിന്റെ വാഹനം ഇടിച്ചു വീഴ്ത്തി അപകടപ്പെടുത്താന്‍…
Read Moreപ്രസ് സ്റ്റിക്കർ ദുരുപയോഗം; കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്
കണ്ണൂർ: മാധ്യമപ്രവർത്തകരുടെ വാഹനങ്ങളിൽ പതിക്കുന്ന പ്രസ് സ്റ്റിക്കർ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ടൗൺ സിഐ ശ്രീജിത്ത് കൊടേരി. ഇ-ബുൾജെറ്റ് യുട്യൂബിലെ സഹോദരന്മാരായ എബിൻ വർഗീസ്, ലിബിൻ വർഗീസ് എന്നിവരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തപ്പോഴാണ് പ്രസ് സ്റ്റിക്കറുകളുടെ ദുരുപയോഗത്തിന്റെ വ്യാപ്തി പോലീസ് കണ്ടെത്തിയത്. തങ്ങളുടെ വാഹനത്തിൽ പ്രസ് സ്റ്റിക്കർ ഒട്ടിച്ച് തങ്ങൾ മാധ്യമപ്രവർത്തകരാണെന്ന് തെറ്റിദ്ധിരിപ്പിച്ചാണ് ഇവർ ആർടി ഓഫീസിനകത്തേക്ക് കയറിയത്. എന്നാൽ ഇവർ മാധ്യമ പ്രവർത്തകരല്ലെന്ന് പിന്നീട് വ്യക്തമായി. വാർത്താ ശേഖരണവുമായി ബന്ധപ്പെട്ട് സംഘർഷ മേഖല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തുന്ന മാധ്യമപ്രവർത്തകരെ തിരിച്ചറിയാനും ഇവരുടെ സുരക്ഷിതത്വം പോലീസുൾപ്പെടെയുള്ളവർക്ക് ഉറപ്പുവരുത്താനുമാണ് ഇവരുടെ വാഹനങ്ങൾക്ക് പ്രസ് സ്റ്റിക്കർ പതിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അംഗീകൃത മാധ്യമ സ്ഥാപനങ്ങളിലെ പത്രപ്രവർത്തകർക്കും ജീവനക്കാർക്കും മാത്രമേ പ്രസ് സ്റ്റിക്കർ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിയമം. പത്ര വിതരണം നടത്തുന്ന വാഹനങ്ങളിൽ പത്രവിതരണ…
Read Moreസ്പിരിറ്റ് വെള്ളമായ നാട്ടിൽ..! പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ ബേക്കൽ പോലീസ് സ്റ്റേഷൻ കസ്റ്റഡിയിൽ ഇരുന്ന ബൈക്കാണ് കാണാതായത്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്.
Read More