തലശേരി: തലശേരിയിൽ പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന്റെ ലൈംഗിക ക്ഷമത ഉൾപ്പെടെ പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരണക്കണമെന്ന ഹർജി കോടതി നാളെ പരിഗണിക്കും. പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വിവാദമായതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചത്. ഇതിനിടയിൽ അറസ്റ്റിലായ രണ്ടാം പ്രതിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. കൈക്കുഞ്ഞുമായാണ് യുവതി ജയിലിലേക്ക് പോയത്. കേസിലെ ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ മുപ്പത്തിയെട്ടുകാരന്റെ അറസ്റ്റ് ധർമടം പോലീസ് ജയിലിൽ വെച്ച് രേഖപ്പെടുത്തിയിരുന്നു. കതിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവു കൂടിയായ ഒന്നാം പ്രതിയെ കതിരൂർ പോലീസ് നേരത്തെ തന്നെ…
Read MoreCategory: Kannur
വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ ഒരു വയസുകാരന് ബോധരഹിതനായി കുഴഞ്ഞുവീണു മരിച്ചു! മരണകാരണമറിഞ്ഞ് ഞെട്ടി മാതാപിതാക്കളും നാട്ടുകാരും…
കാസര്‍ഗോഡ്: ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. കാസർഗോഡ് ചെന്നിക്കരയിലെ എ.സത്യേന്ദ്ര – രഞ്ജിനി ദന്പതികളുടെ മകന് എസ്.അന്‍വേദ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം . വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി പെട്ടെന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ മരണകാരണം വ്യക്തമായിരുന്നില്ല. ഇന്നലെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വണ്ടിനെ പുറത്തെടുത്തു. മൃതദേഹം ചെന്നിക്കര പൊതുശ്മാശനത്തില്‍ സംസ്കരിച്ചു. രണ്ടര വയസുള്ള ഋത്വേദ് സഹോദരനാണ്.
Read Moreഓരോ നാടിന്റെയും ഹൃദയസ്പന്ദനമായി ചില സ്വകാര്യ ബസുകളുണ്ടാകും! മലയോരത്തിന്റെ ഗൃഹാതുരത്വമായി ‘വിജയലക്ഷ്മി’
കാഞ്ഞങ്ങാട്: മലയോരത്തിന്റെ ഗൃഹാതുരത്വമായി ‘വിജയലക്ഷ്മി’. ഓരോ നാടിന്റെയും ഹൃദയസ്പന്ദനമായി ചില സ്വകാര്യ ബസുകളുണ്ടാകും. മലയോരമേഖലയില്‍ റോഡുകളും വാഹനങ്ങളും ഇത്രകണ്ട് വികസിക്കാതിരുന്ന കാലത്ത് നാടിന് യാത്രാമാര്‍ഗം തുറന്നുതന്ന ചില ബസുകള്‍. ആ ബസുകളുടെ സമയത്തെ ആശ്രയിച്ചായിരുന്നു മുന്‍കാലങ്ങളില്‍ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിച്ചിരുന്നത്.ഈ ബസുകളുടെ ട്രിപ്പൊന്ന് മുടങ്ങിയാല്‍ പോലും മലയോരത്തെ ദൈനംദിന ജീവിതം താളംതെറ്റുമായിരുന്നു. ഈ ഉത്തരവാദിത്വം മനസിലുള്ളതുകൊണ്ട് കഴിയുന്നത്ര ട്രിപ്പുകള്‍ മുടക്കാതെയും ഏതെങ്കിലും അത്യാവശ്യഘട്ടത്തില്‍ മുടക്കേണ്ടിവരികയാണെങ്കില് സ്ഥിരം യാത്രക്കാരെ മുന്‍കൂട്ടി വിവരമറിയിച്ചും മാത്രം ഓടിയിരുന്ന ബസുകള്‍. അക്കൂട്ടത്തിലൊരു ബസാണ് മൂന്നു പതിറ്റാണ്ടോളം കാലം കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നും കാഞ്ഞങ്ങാട് വരെ ഓടിയെത്തിയിരുന്ന ശ്രീ വിജയലക്ഷ്മി ട്രാവല്‍സ്. സംസ്ഥാനപാതയൊക്കെ ഇന്നു കാണുന്ന രൂപം കൈവരിക്കുന്നതിനു മുമ്പ് മലമ്പാതകള്‍ താണ്ടി നഗരത്തിലേക്കെത്തിയ ആദ്യ ബസുകളിലൊന്നാണ് വിജയലക്ഷ്മി. കൂര്‍ഗിലെ മടിക്കേരിയില്‍ നിന്നും പാണത്തൂര്‍ വരെ എത്താനുള്ള അന്തര്‍സംസ്ഥാന പാതയാണെങ്കില്‍ അന്നൊക്കെ പലയിടത്തും…
Read Moreവീര്യമൃത്യു വരിച്ച സുബേദാർ ശ്രീജിത്തിന്ജന്മനാടിന്റെ യാത്രാമൊഴി
കൊയിലാണ്ടി : കശ്മീരിലെ രജൗരി മേഖലയിലെ സുന്ദർബനി സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനെ വീര്യമൃത്യു വരിച്ച നായിബ് സുബേദാർ എം.ശ്രീജിത്തിന് ജന്മനാട് കണ്ണീരോടെ യാത്രാ മൊഴി നൽകി. വെള്ളിയാഴ്ച രാത്രി പ്രത്യേക വിമാനത്തിൽ കോയമ്പത്തൂർ സുലൂർ വ്യോമസേനാ താവളത്തിൽ എത്തിച്ച് തുടർന്ന് റോഡ് മാർഗം വാളയാറിലെത്തിയ ഭൗതിക ശരീരം പാലക്കാട് തഹസിൽദാർ ടി. രാധാകൃഷ്ണൻ ,ഡെപ്യൂട്ടി എൻ.സന്തോഷ് കുമാർ, പാലക്കാട് ഡി.വൈ.എസ്.പി.പി.ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പുഷ്പചക്രം സമർപ്പിച്ച് ഔദ്യോഗിക ബഹുമതികളോടെ ഏറ്റു വാങ്ങി. എല്ലാ അതിർത്തിയായ രാമനാട്ടുകരയിൽ കൊയിലാണ്ടി തഹസിൽദാർ സി.പി.മണിയും സംഘവും ഏറ്റുവാങ്ങി പുലർച്ചെ രണ്ട് മണിയോടെ പൂക്കാടെ പടിഞ്ഞാറെ തറയിൽ വീട്ടിൽ എത്തിച്ചു. ബന്ധുക്കളും, നാട്ടുകാരും ഭൗതികശരീരം കണ്ണീരോടെ ഏറ്റു വാങ്ങി. പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധിപേരാണ് ആദരാജ്ഞലികൾ അർപ്പിക്കാൻ സംസ്ഥാന സർക്കാറിന് വേണ്ടി വനം മന്ത്രി എ.കെ.ശ്രീന്ദ്രൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.…
Read Moreപഴനിയിൽ മലയാളി വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; യുവതിയുടെ മൊഴിയെടുക്കും; തടസ്സം പിടിക്കാനെത്തിയ ഭർത്താവിനും മർദനം
കണ്ണൂർ: പഴനിയിൽ ക്രൂരപീഡനമേറ്റതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയിൽ നിന്നു പോലീസ് മൊഴിയെടുക്കും. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുന്പോൾ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത യുവതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജൂണ്‍ 19 ന് ഭർത്താവുമൊത്ത് പഴനിയിൽ തീർഥാനടത്തിന് പോയപ്പോഴാണ് സംഭവം. പാലക്കാട് നിന്നാണ് ഇരുവരും ട്രെയിനിൽ പഴനിയിലേക്കു പോയത്. ഉച്ചയ്ക്ക് ശേഷം അവിടെ ലോഡ്ജിൽ ഒരു മുറിയെടുത്തു. വൈകുന്നേരത്തോടെ ഭാര്യയെ വഴിയരികിൽ നിർത്തി സമീപത്തെ ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങുന്നതിനിടെ മൂന്നംഗസംഘമെത്തി യുവതിയെ സമീപത്തെ ലോഡ്ജിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തടയാനെത്തിയ ഭർത്താവിനെ ലോഡ്ജുടമയും മൂന്നംഗസംഘവും ചേർന്ന് മർദിക്കുകയായിരുന്നു. ദന്പതികൾ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പോലീസ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. അവശനിലയിലായതിനെ തുടർന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Read Moreകണ്ണ് നഷ്ടമായില്ല, മുഖത്ത്കുത്തിയെ ങ്കിലും നിസാരപരിക്ക്; കോൺഗ്രസ് പ്രവർത്തകനെ മുഖം മൂടി ധരിച്ചയാൾ വീട്ടിൽ കയറി ആക്രമിച്ചു
കണ്ണപുരം: മുഖം മൂടി ധരിച്ചെത്തിയ ആൾ കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചു. പുഞ്ചവയൽ പട്ടികജാതി കോളനിയിൽ അംബേദ്കർ വിജ്ഞാൻ വാടിക്കു സമീപമുള്ള കോൺഗ്രസ് പ്രവർത്തകൻ പനയൻ ഷാജിക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു മുഖം മറച്ചും ഹെൽമറ്റ് ധരിച്ചുമെത്തിയ ആൾ ആക്രമിച്ചത്. പുറത്ത് നിന്ന് ഷാജിയെ വിളിച്ചപ്പോൾ വാതിൽ തുറന്ന് പുറത്തിറങ്ങുകയായിരുന്ന ഷാജിയെ കടന്നാക്രമിക്കുകയായിരുന്നു. മുഖത്ത് കുത്തി പരിക്കേൽപ്പിച്ച ശേഷം വീടിനു പുറത്ത് മറ്റൊരാൾ സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന ബൈക്കിൽ അക്രമി കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ഷാജി കണ്ണപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പനയൻ ഷാജിക്കു നേരെയുണ്ടായ അക്രമത്തിൽ കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഇത്തരം ക്രിമിനലുകളെ കണ്ടെത്താനും അക്രമം ആവർത്തിക്കാതിരിക്കാനും പോലീസ് ജാഗ്രത പുലർത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരം; ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റിൽ
പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് മാങ്ങാട്ടിടം അയ്യപ്പന് തോടിലെ പി. ജിതിനാണ് (29) അറസ്റ്റിലായത്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കഴിഞ്ഞ ജൂണ്‍ 17ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുപുഴ പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധനാ വിധേയമാക്കിയതിനെ തുടര്‍ന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതേ തുടര്‍ന്ന് റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദനും എസ്ഐ എന്‍.കെ.ഗിരീഷ്, എഎസ്ഐ സത്യന് എന്നിവര്‍ സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലക്കോട് സ്റ്റേഷന് പരിധിയിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ അവിടെയെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷ കാലം നീണ്ടു നിന്ന സൗഹൃദം പിന്നീട് വഴി പിരിഞ്ഞതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലായിരുന്നു പോലീസ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച…
Read Moreഷറാറയുടെ രണ്ട് ആഡംബര മൊബൈലുകൾ കണ്ടെടുത്തു;ജനറൽ ആശുപത്രിയിൽ പ്രതിയുടെയും ബന്ധുക്കളുടെയും കൂടിക്കാഴ്ച വീണ്ടും
തലശേരി: തലശേരിയിൽ പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ(68 നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ധർമടം സിഐ ടി.പി സുമേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതിയുമായി വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പ്രതിയുടെ രണ്ട് ആഡംബര മൊബൈലുകൾ പോലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി. പ്രതിയുമായി ആശുപത്രിയിലേക്കെത്തിയ പോലീസ് ജീപ്പിനെ പിന്തുടർന്ന് ആഡംബര കാറിൽ പ്രതിയുടെ ബന്ധുക്കൾ എത്തിയത് വിവാദമായി. പോലീസ് ജീപ്പിലിരുന്ന പ്രതിയോട് ബന്ധുക്കൾ സംസാരിക്കുകയും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രതിയുടെ ബന്ധുക്കളുടെ വാഹനം ആശുപത്രി കോമ്പൗണ്ടിനുളളിൽ കടന്നതും ചോദ്യം ചെയ്തു…
Read Moreപാലത്തായി പീഡനം: ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് പ്രതിഭാഗം
തലശേരി: പാനൂർ കടവത്തൂർ പാലത്തായിലെ നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചി മുറിയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് അഡ്വ.എസ്.രാജീവ്, അഡ്വ.പി. പ്രേമരാജൻ എന്നിവർ മുഖാന്തിരം നൽകിയ ഹർജിയാണ് ഇന്നലെ പിൻവലിച്ചത്. അനുബന്ധ കുറ്റപത്രത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചു കൊണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടും വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ.പി. പ്രേമരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു. അനുബന്ധ കുറ്റപത്രത്തിന്റെ സർട്ടിഫൈഡ് കോപ്പി ലഭിച്ചാലുടൻ തുടർ നടപടി ഉണ്ടാകുമെന്നും പ്രേമരാജൻ വ്യക്തമാക്കി. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറാണ് ഏറെ വിവാദമായ ഈ കേസിൽ അനുബന്ധസമർപ്പിച്ചത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
Read Moreകണ്ണെത്താ ദൂരത്തെ കാഴ്ചകൾ, ഏതുസമയവും വീശിയടിക്കുന്ന ഇളം കാറ്റ്…! ഇക്കോ ടൂറിസത്തിലേക്ക് പാലുകാച്ചിമലയും; സവിശേഷതകളേറെ…
കണ്ണെത്താ ദൂരത്തെ കാഴ്ചകൾ. ഏതുസമയവും വീശിയടിക്കുന്ന ഇളം കാറ്റ്. വര്‍ഷത്തില്‍ ഏറിയ പങ്കും മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞ്…പശ്ചിമഘട്ട മലനിരകളിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന പാലുകാച്ചി മലയുടെ സവിശേഷതകളേറെയാണ്. സാഹസികതയും വനത്തിന്റെ കുളിർമയും ഒത്തിണങ്ങിയ ഇവിടം സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് പാലുകാച്ചി മല സമ്മാനിക്കുന്നത്. മേഘങ്ങൾ കൈയെത്തുന്ന ദൂരത്തിൽ നിൽക്കുന്ന കാഴ്ച കർണാനന്ദകരമാണ്. സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം തീർഥാടനകേന്ദ്രം കൂടിയാണ്. കേളകത്തുനിന്ന് ശാന്തിഗിരി വഴിയും കൊട്ടിയൂരിൽനിന്ന് പന്നിയാംമല വഴിയും ഇവിടേക്കെത്താം. കേളകം: പ്രകൃതിരമണീയമായ പാലുകാച്ചി മലയിൽ ഇക്കോ ടൂറിസം പദ്ധതിക്കുള്ള സാധ്യതയേറി. ഇതിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെയും കേളകം, കൊട്ടിയൂർ പഞ്ചായത്തുകളുടെയും നേതൃത്വത്തിലുള്ള സംഘം ഇന്നലെ പാലുകാച്ചി മല സന്ദർശിച്ചു. ഇക്കോ ടൂറിസത്തിന്റെയും ട്രക്കിംഗിന്റെയും സാധ്യതകൾ സംഘം വിലയിരുത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി. പ്രശാന്ത്,…
Read More