കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ജയിക്കാനായി എന്ത് ഹീനമായ പ്രവര്‍ത്തനവും നടത്തുന്ന ഒരു പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി പോലും പറയാന്‍ മടിക്കുന്ന പച്ചയായ വര്‍ഗീയതയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നതെന്ന് ഐശ്വര്യകേരളയാത്രയുടെ രണ്ടാംദിവസത്തെ പ്രയാണത്തിന് മുന്നോടിയായി കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ജനങ്ങളോട് യാതൊരുവിധ ബഹുമാനവുമില്ലാത്ത ഭരണകൂടമാണ് ഇത്. ഒരുവശത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലും മറുവശത്ത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലും അകറ്റാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിനിടയില്‍ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് വ്യാപകമായി വ്യാജപ്രചാരണവേലകളും നടത്തുന്നു. ഇതെല്ലാം തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന പ്രവര്‍ത്തനങ്ങളാണ്. 10 ശതമാനം മുന്നോക്ക സംവരണത്തെ യുഡിഎഫ് സര്‍വാത്മനാ സ്വാഗതം ചെയ്തതാണ്. അതുമൂലം മുസ്ലീങ്ങളടക്കമുള്ള പിന്നോക്കവിഭാഗങ്ങള്‍ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് കൂടിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.…
Read MoreCategory: Kannur
വേശ്യാ പ്രയോഗം! നേതാവിനെ രക്ഷിക്കാൻ കണ്ണൂരിലെ ഉന്നത നേതാവ്; ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി
തലശേരി: കോളയാട് കോൺഗ്രസിൽ ഗ്രൂപ്പ് പോരിനെ തുടർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച വനിതാ നേതാക്കളെ വേശ്യകളെന്ന് വിളിച്ച കോൺഗ്രസ് നേതാവിന് ഡിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. വനിതാ നേതാക്കളെ അപമാനിച്ചതുൾപ്പെടെയുള്ള വാട്സ് ആപ്പ് സന്ദേശ പ്രചാരണം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ വേശ്യാ പ്രയോഗം നടത്തിയ വിവാദ നേതാവിനെ സംരക്ഷിക്കാൻ കണ്ണൂരിലെ ഉന്നതനായ ഗ്രൂപ്പ് നേതാവ് രംഗത്തെത്തിയതായും പറയുന്നു. മണ്ഡലം ചുമതലയുള്ള കോഴിക്കോട് ജില്ലയിലെ കെപിസിസി നേതാവിനെ വിളിച്ച ഉന്നതൻ വേശ്യാ പ്രയോഗം നടത്തിയ നേതാവ് തന്റെ ആളാണെന്നും നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. തങ്ങളെ വേശ്യകളെന്നു വിളിച്ച നേതാവിനെ സംരക്ഷിക്കുന്ന ഉന്നതന്റെ…
Read Moreകിട്ടേണ്ടത് കിട്ടിയാൽ ഹിറ്റ്ലറും പറയും മലയാളം…! ഭാര്യയെ മർദിച്ച ഭർത്താവിനെ അയൽക്കാരൻ “പഞ്ഞിക്കിട്ടു’; സംഭവം പയ്യന്നൂരില്‍
പയ്യന്നൂര്‍: മര്‍ദനം സഹിക്കാനാവാതെ അയല്‍വീട്ടില്‍ അഭയം തേടിയ ഭാര്യയെ പിന്തുടര്ന്നെത്തി കൈക്കോടാലി കൊണ്ടാക്രമിച്ച ഭര്‍ത്താവിനെ അയല്‍വാസി കൈകാര്യം ചെയ്തു. ഒടുവില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ ഭാര്യയും അയല്‍വാസിയുടെ മര്‍ദനമേറ്റ ഭര്‍ത്താവും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമായി. ശനിയാഴ്ച രാത്രി പത്തേകാലോടെ അരവഞ്ചാലിന് സമീപമാണ് സംഭവം. വീട്ടിൽ വച്ച് ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കാനാവാതെ വന്നപ്പോഴാണ് 31 കാരിയായ വീട്ടമ്മ പ്രാണരക്ഷാര്‍ഥം അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയത്. പിന്തുടര്ന്നെത്തിയ 46കാരനായ ഭര്‍ത്താവ് അയല്‍വാസിയുടെ വീട്ടില്‍ കയറി കൈക്കോടാലികൊണ്ട് വീണ്ടും മര്ദിക്കവേയാണ് വീട്ടുകാരൻ ഇടപെട്ടത്. ഭർത്താവിനെ അനുനയിപ്പിക്കാൻ അയൽവാസി പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതോടെ ഇയാൾ മോശമല്ലാത്ത രീതിയിലങ്ങ് പെരുമാറി. ഇതോടെ പുലിയെ പോലെ വന്ന ഭർത്താവ് എലിയായി മാറി. ഭാര്യ തന്റേതാണെങ്കിലും അയല്‍വീട്ടില്‍ കയറിയുള്ള പ്രകടനം വേണ്ടായിരുന്നെന്ന ബോധം വരുന്പോഴേക്കും മോശമല്ലാത്ത രീതിയിൽ…
Read Moreസഞ്ചാരികൾക്ക് ഒരു നിയമം നാട്ടുകാർക്ക് വേറൊന്ന്! പുഴയിലിറങ്ങുന്നതിന് ഭീഷണി; ചീങ്കണ്ണിപ്പുഴയിൽ ‘മീൻപിടിച്ച് ‘ നാട്ടുകാർ
കേളകം: പുഴയിലിറങ്ങുന്നതിന് ഭീഷണിപ്പെടുത്തുന്ന വനപാലകരുടെ നടപടിക്കെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ ചീങ്കണ്ണിപ്പുഴയിൽ വലയെറിഞ്ഞും ചൂണ്ടയിട്ടും പ്രതിഷേധം. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് 50 മീറ്റർ അകലെ ആറളം വില്ലേജിന്റെ പുറമ്പോക്ക് ഭൂമിയിലൂടെയും കേളകം പഞ്ചായത്ത് അതിർത്തിയിലൂടെയും ഒഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ വനം വകുപ്പ് അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന നടപടിക്കെതിരേയായിരുന്നു പ്രതീകാത്മക പ്രതിഷേധം. പുഴയ്ക്ക് അക്കരെ താമസിക്കുന്ന ആദിവാസികൾ ആറളം വില്ലേജിന്റെ പുറന്പോക്ക് ഭൂമിയിൽ 1960 മുതൽ രാമച്ചവും സിസർള (പുൽതൈലം) യും കൃഷി ചെയ്തിരുന്നു. വളയംചാൽ മുതൽ അടയ്ക്കാത്തേട് വരെയുള്ള പ്രദേശവാസികൾ 1990ന് ശേഷം വന്യമൃഗശല്യവും മലവെള്ളപ്പാച്ചിലിൽ കൃഷിയിടം ഭാഗികമായി നശിച്ചതും കാരണം ഭൂമി ഉപേക്ഷിക്കുകയായിരുന്നു. 1972ലെ ഭൂനിയമപ്രകാരം ഉപാധിരഹിതമായി പട്ടയം നല്‍കാമെന്ന സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ പലരും പട്ടയത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. സർവേ നമ്പർ 270ൽ പെട്ട സ്ഥലമാണ് ചീങ്കണ്ണിപ്പുഴയും പരിസരപ്രദേശങ്ങളും. 1988ൽ സ്വകാര്യ വ്യക്തിയിൽ നിന്ന്…
Read Moreറെയിൽവേ സ്റ്റേഷനിൽ നിന്ന് പട്ടാപ്പകൽ 13കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
മയ്യിൽ(കണ്ണൂർ): കണ്ണൂരിൽ പട്ടാപ്പകൽ 13 കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. മൗവഞ്ചേരിയിലെ കെ.സി. റസാഖി (40) നെയാണ് മയ്യിൽ സിഐ ഷാജി പട്ടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. പിതാവിന്റെ കൂടെ ട്രെയിൻ യാത്രയ്ക്കെത്തിതായിരുന്നു വിദ്യാർഥി. പിതാവ് ടിക്കറ്റെടുക്കുന്നതിനിടെ വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച റസാഖ് വിദ്യാർഥിയുമായി കണ്ണൂർ ടൗണിലേക്കെത്തുകയായിരുന്നു. ഇവിടെ ബാറിൽ വച്ച് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വിദ്യാർഥിയെ കോഴിക്കോടേക്ക് കൊണ്ടു പോകുന്നതിനായി വൈകുന്നേരം 5.30 ഓടെ വീണ്ടും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഇതിനിടെ വിദ്യാർഥിയെ കാണാതായതായി കാണിച്ച് പിതാവ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് റസാഖ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ കോടതിയിൽ ഹാജരാക്കും.
Read Moreനാടനല്ല, വിദേശിയാണ് ബെസ്റ്റ്! കൃഷിക്ക് ഏറ്റവും അനുയോജ്യം നാടൻ പശുക്കളുടെ ചാണകമോ? പരമ്പരാഗത കാഴ്ചപ്പാടിനെ പൊളിച്ചെഴുതി പ്ലസ് വൺ വിദ്യാർഥിനി
സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: കൃഷിക്ക് ഏറ്റവും അനുയോജ്യം നാടൻ പശുക്കളുടെ ചാണകമാണെന്നും വിദേശയിനം പശുക്കളുടേതിന് ഗുണമേന്മ കുറവാണെന്നുമുള്ള പരന്പരാഗത കാഴ്ചപ്പാടിനെ പൊളിച്ചെഴുതി പ്ലസ് വൺ വിദ്യാർഥിനിയുടെ പരീക്ഷണം. ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി എം.അരുണിമ തന്റെ വീട്ടിൽ നടത്തിയ പരീക്ഷണത്തിൽ നെതർലാൻഡ്സ് ഇനമായ ഹോൾസ്റ്റീൻ പശുക്കളുടെ (എച്ച്എഫ്) ചാണകം ഉപയോഗിച്ചു നടത്തിയ കൃഷിയിൽ നാടൻ പശുക്കളുടെ ചാണകം ഉപയോഗിച്ചുള്ള കൃഷിയേക്കാൾ ഇരട്ടിയിലധികമാണ് പച്ചക്കറികൾ വളർച്ച നേടിയിരിക്കുന്നത്. പുല്ലൂർ പൊള്ളക്കട സ്വദേശിനിയായ അരുണിമയുടെ ഈ കണ്ടുപിടിത്തം സർവശിക്ഷ അഭിയാന്റെ ശാസ്ത്രപഥം എന്ന ശാസ്ത്രമേളയുടെ സംസ്ഥാനതലത്തിലേക്ക് കാസർഗോഡ് ജില്ലയിൽനിന്നുള്ള എൻട്രിയാണ്. പെരിയയിലെ കപില ഗോശാലയിൽനിന്ന് എട്ടു നാടൻ പശുക്കളുടെയും അയൽപക്കത്തുനിന്ന് ഹോൾസ്റ്റീൻ പശുവിന്റെയും ചാണകം അരുണിമ ശേഖരിച്ചു. കേരളത്തിൽനിന്നുള്ള കാസർഗോഡ് കുള്ളൻ, വെച്ചൂർ, കർണാടകയിൽനിന്നുള്ള ഗിഡ്ഡ, ഹല്ലികർ, തമിഴ്നാട്ടിൽനിന്നുള്ള കാങ്കയം, ആന്ധ്രയിൽനിന്നുള്ള ഓങ്കോൾ, ഗുജറാത്തിൽനിന്നുള്ള ഗിർ,…
Read Moreവായ്പയെടുത്ത സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചു; ജാമ്യം നിന്നയാൾ കടക്കെണിയില്‍; വായ്പാ തിരിച്ചടവിന്റെ പേരില്‍ ശമ്പളം പോലും നഷ്ടമാകുന്ന അവസ്ഥ
കാസര്‍ഗോഡ്: ബാങ്കില്‍ നിന്ന് വായ്പയെടുത്ത സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജാമ്യം നിന്ന കെഎസ്ആര്‍ടിസി ജീവനക്കാരന് കടക്കെണിയിലായി. കെഎസ്ആര്‍ടിസി കാസര്‍ഗോഡ് ഡിപ്പോയിലെ ഡ്രൈവറും ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായ മൊഗ്രാല്‍-പുത്തൂര്‍ സ്വദേശി പി.കെ. ഷംസുദ്ദീനാണ് വായ്പാ തിരിച്ചടവിന്റെ പേരില്‍ ശമ്പളം പോലും നഷ്ടമാകുന്ന അവസ്ഥയിലായത്. സ്വന്തം വായ്പകളുടെ തിരിച്ചടവും വീട്ടുവാടകയും മറ്റു ചെലവുകളും മൂലം നട്ടംതിരിയുന്നതിനിടയില് സുഹൃത്തിന്റെ കടബാധ്യതകളുടെ പേരില്‍ മാസം 10,000 രൂപ തന്റെ ശമ്പളത്തില്‍ നിന്ന് പിടിക്കാനുള്ള തീരുമാനത്തിനെതിരേ ഷംസുദ്ദീന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ കാര്യാലയത്തിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി. രണ്ടുവര്‍ഷം മുമ്പ് ലോട്ടറി സ്റ്റാള്‍ തുടങ്ങുന്നതിനായാണ് സുഹൃത്ത് കോട്ടക്കണിയിലെ സുദര്ശന് ഷംസുദ്ദീന്റെ ജാമ്യത്തില്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. ഇതില്‍ ഒരു ലക്ഷം രൂപ പിന്നീട് തിരിച്ചടച്ചിരുന്നതായി പറയുന്നു. ഇതിനിടയിലാണ് കോവിഡ് ബാധിച്ചത്.…
Read Moreപതിവുവഴി മാറി സഞ്ചരിച്ചപ്പോൾ കൂടെയെത്തിയത് മരണം! അപകടംകണ്ട് ഓടിയെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
പയ്യന്നൂര്‍:പതിവു വഴിയില്‍നിന്നും മാറിയുള്ള യാത്രയ്ക്കിടയില്‍ വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം തട്ടിയെടുത്തത് യുവാവിനെ. കരിവെള്ളൂര്‍ വെള്ളച്ചാല്‍ തെക്കില്‍ വൈദ്യശാലക്ക് സമീപത്തെ തോട്ടോന്‍ മിഥുനിനെ (24)യാണ് മരണം തട്ടിയെടുത്തത്. ഇന്നലെ രാത്രി പത്തോടെ ആണൂര്‍ വളവിലായിരുന്നു അപകടം. കാലിക്കടവില്നിന്നും കരിവെള്ളൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറി കരിവെള്ളൂരില്‍നിന്നും ആണൂരിലേക്ക് പോകുകയായിരുന്ന മിഥുന് സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടം. അപകടംകണ്ട് ഓടിയെത്തിയവര്‍ ഉടന്‍തന്നെ മിഥുനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോലീസ് ഇന്‍ക്വിസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം സംസ്കരിക്കും. വെള്ളച്ചാല്‍ റോഡിലൂടെയാണ് മിഥുന് പതിവായി യാത്ര ചെയ്തിരുന്നത്. എന്നാല്‍ വെള്ളച്ചാല്‍ റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പതിവു വഴി ഒഴിവാക്കിയുള്ള യാത്രയിലാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്. പരേതനായ പ്രകാശന്റെയും സതീദേവിയുടേയും ഏകമകനാണ് മിഥുന്. പിതാവിന്റെ മരണശേഷം അമ്മ വേറെ വിവാഹം ചെയ്തതോടെ അമ്മാമ പാറുവിന്റെ കൂടെയായിരുന്നു മിഥുന് താമസിച്ചിരുന്നത്.
Read Moreഇത്രയും ദിവസങ്ങൾ എന്നെ നല്ലതുപോലെ നോക്കിയില്ലേ ? ജാമ്യത്തിലിറങ്ങിയ പ്രതി ഗുഡ്സ് ഓട്ടോ നിറയെ മോഷ്ടിച്ച ചെടികളുമായി ജയിലിലെത്തി
കണ്ണൂർ: “”ഇത്രയും ദിവസങ്ങൾ എന്നെ നല്ലതുപോലെ നോക്കിയില്ലേ? സ്നേഹത്തോടെ പെരുമാറിയില്ലേ? അതുകൊണ്ട് എന്തെങ്കിലും ഉപഹാരം നൽകണമെന്നുണ്ട്. വിലകൊടുത്തു വാങ്ങിയതാണ് ഗുഡ്സ് ഓട്ടോറിക്ഷ നിറയെ ചെടികളുമായിട്ടാണ് വന്നത്. ഗെയിറ്റ് തുറക്കൂ.” ഇത് ഒന്നരമാസം ജയിലിൽ കഴിഞ്ഞശേഷം ഡിസംബറിൽ ജാമ്യത്തിലിറങ്ങിയ തുരപ്പൻ എന്നറിയപ്പെടുന്ന സന്തോഷിന്റെ വാക്കുകളാണ്. കഴിഞ്ഞദിവസം അതിരാവിലെ കണ്ണൂർ സ്പെഷൽ സബ് ജയിലിലെത്തി ജയിൽ സബോർഡിനേറ്റ് ഓഫീസറോടാണ് ഇക്കാര്യം പറഞ്ഞത്. തനിച്ച് ഗുഡ്സ് ഓട്ടോ ഓടിച്ച് ജയിലിനു മുന്നിലെത്തിയ തുരപ്പനെ കണ്ട് ജയിൽ അധികൃതർ അന്പരുന്നു. നല്ല ചെടികളാണ്, വിലകൊടുത്തു വാങ്ങിയതാണെന്ന് പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ കാവൽക്കാരൻ ജയിൽ സൂപ്രണ്ടിനെ ഫോണിൽ വിളിച്ചു. തുരപ്പൻ ഒരു ഗുഡ്സ് നിറയെ ചെടികൾ കൊണ്ടുവന്നിരിക്കുന്നു. ജയിലിൽ അതൊന്നും വേണ്ടെന്നു പറയൂ എന്ന് സൂപ്രണ്ട് പറഞ്ഞു. ഉടൻ പോലീസിനെ വിളിക്കാനും നിർദേശം നൽകി. സംഗതി പന്തിയല്ലെന്നു കണ്ട തുരപ്പൻ സന്തോഷ് വണ്ടി സ്റ്റാർട്ടാക്കി അല്പമകലെ…
Read Moreപയ്യന്നൂർ പോലീസിന് ‘അന്ന് ഹിന്ദി നഹീം മാലൂം, ഇന്ന് ഹിന്ദി മാലൂം’! ഇനി പയ്യന്നൂര്‍ പോലീസ് ഹിന്ദികേട്ടാല് പതറില്ല…
പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസിന് കൃത്യനിര്‍വഹണത്തിനിടയില്‍ പലപ്പോഴും വില്ലനായി എത്താറുള്ളത് ഭാഷയാണ്. നേവല്‍ അക്കാദമിയുടെ സാന്നിധ്യവും ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ആധിക്യവുമുള്ള പയ്യന്നൂര്‍ പോലീസിന് ഭാഷാപ്രശ്നം കീറാമുട്ടിതന്നെയായിരുന്നു. അപൂര്‍വം ചിലര്‍ക്ക് ഹിന്ദി വശമുണ്ടെങ്കിലും അവര്‍ മറ്റുഡ്യൂട്ടികള്ക്കായി പോയിരിക്കുകയാണെങ്കില്‍ ഹിന്ദി നഹി മാലൂം എന്ന പറച്ചിലും പിന്നെ കുറച്ച് ആംഗ്യഭാഷകളുമാണ് ശരണം. എന്നാല്‍ ഇനി പയ്യന്നൂര്‍ പോലീസ് ഹിന്ദികേട്ടാല് പതറില്ല. ഹിന്ദിപഠിക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. ഇതിനായി ത്രിവാര ഹിന്ദി പരിശീലന കോഴ്സിനാണ് ഇന്നുമുതല്‍ തുടക്കമായത്. പയ്യന്നൂര്‍ കോളജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്കായി ഹിന്ദി പരിശീലന കോഴ്സ് നടത്തുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്നുരാവിലെ ജനമൈത്രി ഹാളില്‍ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ് നിര്‍വഹിച്ചു.കൃത്യനിര്‍വഹണത്തിനിടയില്‍ ഭാഷാപ്രശ്നം വലിയ വെല്ലുവിളിയായിരുന്നുവെന്നും അതുപരിഹരിക്കാനുള്ള നാളുകളായുള്ള ആഗ്രഹമാണ് സഫലമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ കോളജ് ഹിന്ദി വിഭാഗം പ്രിന്‍സിപ്പൽ ഡോ.എ.സി.ശ്രീഹരി അധ്യക്ഷത…
Read More