യുവതിക്ക് മുന്നിൽ നഗ്നതാപ്രദർശനം! പ്രതിയെക്കുറിച്ച് സൂചന; ഹെൽമറ്റ് വച്ചിരുന്നതിനാൽ യുവതി പ്രതിയുടെ മുഖം കണ്ടിരുന്നില്ല

പരിയാരം(കണ്ണൂർ): പരിയാരം ഏമ്പേറ്റിൽ ബസ്‌സ്റ്റോപ്പിലേക്കുള്ള യാത്രയ്ക്കിടെ യുവതിക്ക് നേരെ സ്കൂട്ടർ യാത്രികൻ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പരിയാരം പോലീസ്.

കഴിഞ്ഞ ദിവസം രാവിലെ പരിയാരം മുടിക്കാനത്ത് നിന്നും ഏമ്പേറ്റിലെ ബസ് സ്റ്റോപ്പിലേ ക്കുള്ള യാത്രക്കിടയിലാണ് 25കാരിക്ക് നേരെ നഗ്നതാപ്രദർശനമുണ്ടായത്.

ഹെൽമറ്റ് വച്ചിരുന്നതിനാൽ യുവതി പ്രതിയുടെ മുഖം കണ്ടിരുന്നില്ല. പെട്ടെന്നുണ്ടായ ഞെട്ടലിലും വെപ്രാളത്തിലും ഓടി രക്ഷപ്പെട്ടതിനാൽ വാഹനത്തിന്‍റെ നമ്പറും ലഭിച്ചിരുന്നില്ല.

തുടർന്ന് പരിയാരം പോലീസിൽ യുവതി പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സംഭവ സ്ഥലത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് വരികയാണ്.

പരിയാരം സർവീസ് സഹകരണ ബാങ്കിന്‍റെ നിരീക്ഷണ കാമറ പരിശോധിച്ചുവെങ്കിലും ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ സമീപത്തായി പ്രവർത്തിക്കുന്ന കെമിക്കൽ സ്ഥാപനത്തിന്‍റെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിയാരം പോലീസ് പരിശോധിച്ചു.

തുടർന്ന് ലഭിച്ച ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.

എന്നാൽ പ്രതി ഇയാ ളല്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടന്നെ പരിയാരം പോലീസ് അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment