നവാസ് മേത്തർ തലശേരി: കണ്ണൂർ കേളകത്ത് എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ കബനീ ദളത്തിലുണ്ടെന്ന് മൊഴി. കേളകത്തെത്തിയ സംഘത്തിലെ പ്രധാനിയായ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കമ്പം പാട്ടി ചൈതന്യ എന്ന സൂര്യ (25) ആന്റി ടെററിസ്റ്റ് സ്ക്വാഡിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. കർണാടക സ്വദേശിയായ രണ്ടു യുവതികളെയാണ് തിരിച്ചറിഞ്ഞത്.ആന്ധ്രയിൽ നിന്നും അറസ്റ്റിലായി തലശേരി കോടതി റിമാൻഡ് ചെയ്തിരുന്ന സൂര്യയെ ഡിവൈഎസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ കസ്റ്റഡിയിൽ വാങ്ങി. പത്ത് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്. കനത്ത സുരക്ഷയിൽ രഹസ്യ കേന്ദ്രത്തിലാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് സൂര്യയെ ചോദ്യം ചെയ്യുന്നത്. എൻജിനീയറിംഗ് ബിരുദധാരി കൂടിയായ സൂര്യയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കി. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സൂര്യയും സി.പി. മൊയ്തീനും രണ്ട് യുവതികളും ഉൾപ്പെടെയുളള…
Read MoreCategory: Kannur
മുഴുവന്‍ ഫീസും നല്‍കിയില്ലെങ്കില്‍..! അമിത ഫീസ് ഫീസ് നല്‍കാത്തതിന് 300 വിദ്യാര്‍ഥികൾക്ക് ഓൺലൈൻ ക്ലാസ് നിഷേധിച്ചതായി പരാതി
കാസര്‍ഗോഡ്: അമിത ഫീസ് നല്‍കാത്തതിന് 300 വിദ്യാര്‍ഥികൾക്ക് ഓൺലൈൻ ക്ലാസ് നിഷേധിച്ചതായി പരാതി. കാസര്‍ഗോഡ് ചിന്മയ വിദ്യാലയത്തില്‍ നിന്നാണ് 300ഓളം വിദ്യാര്‍ഥികളെ പുറത്താക്കിയത്. കോവിഡ് മഹാമാരിയില്‍ ഏറെ പ്രയാസമനുഭവിക്കുന്ന സമയത്ത് ചിന്മയ വിദ്യാലയത്തിലെ അധികാരികള്‍ ഫീസിന്റെ പേരില്‍ ചൂഷണം ചെയ്യുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടക്കുന്ന ഈ സമയത്ത് ട്യൂഷന് ഫീസിന് പുറമെ ലാബ് ഫീ പോലുള്ള മറ്റു പലതരം ഫീസുകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് അധികാരികള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്നതെന്നാണ് രക്ഷിതാക്കളുടെ പരാതി. ബാലാവകാശ കമ്മീഷന് പറഞ്ഞിട്ടുള്ള ട്യൂഷന് ഫീസുകളില്‍ ഏറ്റവും കുറഞ്ഞത് 25 ശതമാനം എങ്കിലും ഇളവ് നല്‍കണമെന്നാണ്. അതുപോലും വകവയ്ക്കാതെ മുഴുവന്‍ ഫീസും നല്‍കണമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തിട്ടുള്ളത്. സ്കൂള്‍ മാനേജ്മെന്റിന്റെ മനുഷ്യത്വരഹിതമായ നടപടി പിന്‍വലിച്ച് കുട്ടികളുടെ ഭാവി സുരക്ഷിതമാകണമെന്നും അല്ലാത്ത പക്ഷം വിദ്യാർഥി…
Read Moreദത്തെടുത്ത് വളർത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; പെൺകുട്ടി തിരിച്ച് എറണാകുളത്തെ അനാഥാലയത്തിലേക്ക് തന്നെ പോയി
കൂത്തുപറമ്പ്: അനാഥാലയത്തിൽ നിന്നും ദത്തെടുത്ത് വളർത്തുകയായിരുന്ന പത്തൊമ്പതുകാരിയെ പീഡിപ്പിച്ചതായി പരാതി.സംഭവത്തിൽ അറുപതുകാരനെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. എറണാകുളത്തു നിന്നാണ് ഇയാൾ 2015ൽ കുട്ടിയെ ദത്തെടുത്തത്. ഇയാളുടെ വീട്ടിൽ കഴിഞ്ഞുവരവെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ പല പ്രാവശ്യം ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേത്തുടർന്ന് പെൺകുട്ടി തിരിച്ച് എറണാകുളത്തെ അനാഥാലയത്തിലേക്ക് തന്നെ പോയി. അവിടെ പീഡന വിവരം വെളിപ്പെടുത്തുകയും സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുക്കുകയുമാണ് ഉണ്ടായത്.
Read Moreമാസ്ക് ധരിക്കാതെ ബസില്‍ യാത്ര! ചോദ്യം ചെയ്തപ്പോൾ തെറിയഭിഷേകം; യുവാക്കളെ യാത്രക്കാര്‍ പോലീസിന് കൈമാറി
നീലേശ്വരം: മാസ്ക് ധരിക്കാതെ ബസില്‍ യാത്ര ചെയ്ത രണ്ട് യുവാക്കളെ ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്നത് തെറിയഭിഷേകം. ഒടുവിൽ യുവാക്കളെ പോലീസിന് കൈമാറി. ഇന്നലെ രാവിലെ 8.15 ഒാടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് കാസര്‍ഗോട്ടേക്ക് പോകുകയായിരുന്ന മെഹബൂബ് ബസിലെ യാത്രക്കാരായ രണ്ടു യുവാക്കളാണ് ബസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. അടുത്തിരുന്ന യാത്രക്കാരന് ഇവരോട് മാസ്ക് ധരിക്കാന്‍ പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. മാസ്ക് ധരിക്കാന്‍ സൗകര്യമില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. കണ്ടക്ടറും മാസ്ക് ധരിക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല. പിന്നീട് യാത്രക്കാര്‍ക്ക് നേരെ അസഭ്യം തുടരുകയായിരുന്നു. ഇതില്‍ ഒരു യുവാവ് താന്‍ എക്സ് മിലിട്ടറിക്കാരനാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. മാസ്ക് ധരിക്കാന്‍ പറഞ്ഞ യാത്രക്കാരന് ഇതിനിടയില്‍ ചെറുവത്തൂരില്‍ ഇറങ്ങിയെങ്കിലും അസഭ്യം തുടരുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാര്‍ ഇവര്‍ക്കെതിരെ സംഘടിച്ച് ബസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബസ് നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിച്ച് യുവാക്കളെ പോലീസിന്…
Read Moreവീട്ടിൽ വളർത്തുന്ന കോഴികൾ കൂട്ടത്തോടെ ചത്തു; ചാകാനുള്ള കാരണമായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത് ഇങ്ങനെ…
ഉരുവച്ചാൽ: വീട്ടിൽ വളർത്തുന്ന കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. കയനി പെരിഞ്ചേരിയിലെ മുബാറക്ക് മൻസിൽ കെ.പി. സാദിക്കിന്റെ വീട്ടിലെ 49 ഓളം വളർത്തു കോഴികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. കണ്ണൂരിൽ നിന്നെത്തിയ മൃഗസംരക്ഷണ വകുപ്പ് അധികൃതർ വീട്ടിലെത്തി ചത്ത കോഴികളുടെ കൂട്ടത്തിൽ ബാക്കിയായ ഒരു കോഴിയിൽ നിന്ന് സ്രവം എടുത്ത് പരിശോധനക്ക് അയച്ചു. കോഴിക്ക് നൽകിയ ഭക്ഷണത്തിൽ നിന്നായിരിക്കാം കോഴികൾ ചാകാൻ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നിഗമനം. ജില്ലകളിൽ പക്ഷിപ്പനിസ്ഥിതീകരിച്ച സാഹചര്യത്തിൽ ഇത്രയും കോഴികൾ ചത്തത് നാട്ടുകാർക്കിടയിൽ ഭീതി പടർന്നിരുന്നു. ഇതെ തുടർന്നാണ് മൃഗസംരക്ഷണ വകുപ്പ് പരിശോധനക്ക് എത്തിയത്
Read Moreകാട്ടാനയെ തുരത്തുന്നതിനിടെ അപകടം! വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിന് കാഴ്ച്ച നഷ്ടമായി
ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാം കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വനം വകുപ്പ് വാച്ചറായ ആദിവാസി യുവാവിന്റെ കാഴ്ച്ച ശക്തി നഷ്ടമായി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിൽ ഇരുന്നൂറ്റി അറുപത്തി ഒന്നാം നമ്പർ പ്ലോട്ടിലെ താമസക്കാരനും ആറളം വനമേഖലയിൽ വനംവകുപ്പിലെ താത്കാലിക വാച്ചറുമായ സി.ദിനേശൻ (39) ന്റെ കാഴ്ചശക്തിയാണ് നഷ്ടമായത്. കഴിഞ്ഞ 23നായിരുന്നു അപകടം. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘത്തിലെ അംഗമായിരുന്നു താത്കാലിക ജീവനക്കാരനായ ദിനേശൻ. വനംവകുപ്പിലെ ആർആർടിയുൾപ്പെടെ വിവിധ വിഭാഗങ്ങളും ഫാമിലെ തൊഴിലാളികളും പ്രത്യേക പരിശീലനം നേടിയ ആദിവാസി യുവാക്കളുമായിരുന്നു ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്. ആറളം ഫാമിൽ ഒൻപതാം ബ്ലോക്കിൽ ജനവാസ മേഖലയിൽ തമ്പടിച്ച ആനക്കുട്ടികൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് ദിനേശന്…
Read Moreകലിപ്പ് ഭർത്താവിനോട്, തീർത്തതു കുഞ്ഞിനോട്!ഒന്നര വയസുകാരന് കിണറ്റില്‍ വീണുമരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍
കാസർഗോഡ്: ഒന്നര വയസുകാരന് പൊതുകിണറ്റില് വീണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ (30)യെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് ഇവരുടെ മകന് സ്വാതിക്കിനെ വീടിന് 300 മീറ്റര്‍ അകലെയുള്ള പൊതുകിണറ്റില് വീണ നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ബാബു രാവിലെ ജോലിക്കുപോയതിനു ശേഷമാണ് കുട്ടിയെ കാണാതായത്. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ശാരദയെ കര്‍ണാടക പുത്തൂരിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം കഴിഞ്ഞ ദിവസം നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മൂന്നുവര്‍ഷം മുമ്പാണ് ബാബുവും ശാരദയും വിവാഹിതരായത്. ഇവരുടെ ഏക മകനാണ് മരിച്ച സ്വാതിക്.…
Read Moreമറ്റു പോംവഴികള്‍ ഇല്ലായിരുന്നു! നിയമം നടപ്പിലാക്കുമ്പോൾ വ്യാപാരികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ വിഷമമുണ്ട്; യതീഷ് ചന്ദ്ര പറയുന്നു…
കണ്ണൂർ: കോവിഡ് വ്യാപനം തടയാൻ നിയമം കർശനമായി നടപ്പിലാക്കിയപ്പോൾ വ്യാപാരികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ തനിക്ക് വിഷമമുണ്ടായിട്ടുണ്ടെന്ന് സ്ഥലം മാറി പോകുന്ന കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര. കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേംബറിന്റെ ഉപഹാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദഹം. എല്ലാവരുടെയും നന്മക്കായി നിയമം നടപ്പിലാക്കേണ്ടി വരുമ്പോൾ സ്വാഭാവികമായും വ്യാപാരികൾ ഉൾപ്പെടെയുള്ള പലർക്കും വിഷമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു പോംവഴികൾ ഇല്ലാത്തതിനാൽ കർശന നിയമനടപടികളിൽ ഉറച്ചു നിൽകേണ്ടതായി വരികയായിരുന്നു. നിയമം നടപ്പിലാക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടോ, പ്രയാസമോ, വേദനയോ ഉണ്ടാവരുതെന്നാണ് പോലീസിന്റെ നിലപാട്. പക്ഷേ, ചില സാഹചര്യങ്ങളിൽ ഇതു പാലിക്കാൻ കഴിയാതെ വരും. സർവരുടേയും ക്ഷേമവും, സുരക്ഷിതത്വവും, പുരോഗതിയും, സമാധാനവുമാണ് ലക്ഷ്യം. സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേബംറിന്റെ ഉപഹാരം പ്രസിഡന്റ് വി.എം. അഷറഫ് സമ്മാനിച്ചു. വി. അൻവർ, കെ. അസ്നിദ് എന്നിവർ പങ്കെടുത്തു.
Read Moreആര്‍എസ്എസ് നേതാവ് ആറളം സജീവന് വധഭീഷണി! ഗൺമാൻമാരെ അനുവദിച്ച് ആഭ്യന്തര വകുപ്പ്
ഇരിട്ടി: ആര്‍എസ്എസ് നേതാവ് ആറളം സജീവന് വധഭീഷണിയെ തുടര്‍ന്ന് രണ്ട് ഗണ്മാന്മാരെ ആഭ്യന്തരവകുപ്പ് അനുവദിച്ചു. കണ്ണവത്തെ സലാഹുദ്ദീന് വധത്തിന് ശേഷമാണ് സജീവന് വധഭീഷണി ഉണ്ടായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള സംഘം സജീവനെ നോട്ടമിടുന്നതായായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യനാണ് ആറളം സജീവന്. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന് തില്ലങ്കേരിക്ക് വധഭീഷണിയുള്ളതിനാല്‍ പതിനഞ്ച് വര്‍ഷത്തോളമായി ഗണ്‍മാനെ അനുവദിച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് വി.ശശീധരന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വധഭീഷണി ഉണ്ടായിട്ടും കേരള പോലീസ് സുരക്ഷ ഒരുക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷമായി സിഐഎസ്എഫ് സുരക്ഷ അനുവദിച്ചിട്ടുണ്ട്.
Read Moreസ്വര്‍ണം കടത്താനുള്ള ഓരോ തന്ത്രങ്ങളേ..! കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 25 ലക്ഷം രൂപ വിലമതിക്കുന്ന 480 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി ഹാഫിസിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു ഹാഫിസിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക രൂപത്തിലാക്കിയാണ് മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. പുതുവർഷ ദിനത്തിൽ 85 ലക്ഷത്തിന്റെ സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണക്കടത്ത് നടക്കുന്നതിനാൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കസ്റ്റംസ് ജോയിൻറ് കമ്മീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക്…
Read More