തലശേരി: ഗുഡ്ഷെഡ് റോഡിൽ പ്രവർത്തിക്കുന്ന തലശേരി മിഷൻ ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് മാസങ്ങളായി പ്രവർത്തനരഹിതം. ഓപ്പറേഷൻ തീയേറ്ററിലെ മാലിന്യങ്ങളുൾപ്പെടെ അർദ്ധരാത്രിയിൽ അതീവ രഹസ്യമായി പുറത്തേക്ക് ഒഴുക്കുന്നതായി അധികൃതരുടെ മിന്നൽ പരിശോധനയിൽ കണ്ടെത്തി. മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് 40 വീടുകളിലെ കുടിവെള്ളം മലിനമായി. ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കരുതെന്ന് എൻവയോൺമെന്റൽ എൻജിനിയർ ഉത്തരവിട്ടു. പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടുളളത്. കഴിഞ്ഞ മൂന്നിന് എൻവയോൺമെന്റൽ എൻജിനിയർ ആശുപത്രി മാനേജിംഗ് ഡയറക്ടർക്ക് നൽകിയ നോട്ടീസിലാണ് ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കരുതെന്ന് ഉത്തരവ് നൽകിയത്. 2007 ൽ പ്രവർത്തനാനുമതി ലഭിച്ച ആശുപത്രിക്കെതിരേ നിരന്തരം പരാതികൾ മുമ്പും ഉയർന്നിരുന്നു. രാത്രിയുടെ മറവിൽ റെയിൽവെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മലിനജലം ഒഴുക്കിയിരുന്നത് ഏറെ വിവാദമായിരുന്നു. കഴിഞ്ഞ മാസം 28 ന്…
Read MoreCategory: Kannur
ബീമുകൾ തകർന്നത് എങ്ങനെ? അന്വേഷണം ആരംഭിച്ചു; നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷപ്പെട്ടത് ഭാഗ്യത്തിന്
തലശേരി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിനായി അഞ്ചരക്കണ്ടി പുഴയിൽ കിഴക്കേപാലയാട് നിന്നും നിട്ടൂർ ബാലത്തിലേക്ക് പണിയുന്ന പാലത്തിന്റെ നാല് ബീമുകൾ തകർന്ന സംഭവത്തിൽ ദേശീയപാത വിഭാഗം അന്വേഷണമാരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന അപകടത്തിൽ തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടേയും സാന്നിധ്യമില്ലാത്ത സമയത്ത് പാലം തകർന്നതിനാലാണ് ആളപായം ഇല്ലാതിരുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളായ വി.എ. നാരായണൻ, സജീവ് മാറോളി , എം.പി. അരവിന്ദാക്ഷൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പാലം തകർന്ന സംഭവത്തിൽ കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന എ.എൻ. ഷംസീർ എംഎൽഎയുടെ നിലപാട് ദുരൂഹത ഉയർത്തുന്നതായും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞു. 20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയിൽ നാല് കോടി കമ്മീഷൻ…
Read Moreമഞ്ചേശ്വരത്ത് ഗുണ്ടാ ഏറ്റുമുട്ടൽ; യുവാവ് കൊല്ലപ്പെട്ടു;മരിച്ച കൃപാകര നിരവധി കേസിലെ പ്രതിയെന്ന് പോലീസ്
കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപദവില്‍ ക്രിമിനല്‍ സംഘാംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. മിയാപദവ് ബേരിക്കയിലെ അണ്ണു എന്ന് വിളിക്കുന്ന കൃപാകര (28) ആണ് മരിച്ചത്. അതിര്‍ത്തിമേഖലയിലെ മദ്യക്കടത്തും ഗുണ്ടാ അക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണ് കൃപാകര. ബുധനാഴ്ച രാത്രി ഇയാള്‍ മാരകായുധങ്ങളുമായി മിയാപ്പദവ് കെദുങ്ങാട്ടെ ജിതേഷ്, വിജേഷ് എന്നിവരുടെ വീട്ടില്‍ കയറി അക്രമം നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടെ ഇയാള്‍ക്കും മാരകമായി കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. കൃപാകരയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതേഷും വിജേഷും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. മിയാപദവിലെ ചന്ദ്രഹാസയുടെയും പുഷ്പലതയുടെയും മകനാണ് മരിച്ച കൃപാകര.
Read Moreതടവുചാടിയ പ്രതിക്ക് കോവിഡ്;കാസർഗോട്ടെ പോലീസുകാർ ക്വാറന്റൈനിൽ; ആശങ്കയിൽ കണ്ണൂരിലെ പോലീസുകാരും
കണ്ണൂര്‍: തടവുചാടിയ പ്രതിക്ക് കോവിഡ് പോസിറ്റീവ്. തോട്ടടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ റിമാന്‍ഡിലിരിക്കെ കഴിഞ്ഞ ജൂണില്‍ തടവുചാടിയ ശേഷം ദിവസങ്ങള്‍ക്കുമുമ്പ് പിടിയിലായ കാസര്‍ഗോഡ് കൂളിക്കുന്ന് സ്വദേശി മാങ്ങാട്ടുവീട്ടില് റംസാന് സൈനുദ്ദീനാണ് (22) കോവിഡ് പോസിറ്റീവ് ഇന്നലെ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് സിഐ ഉള്‍പ്പെടെ പത്തു പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. തോട്ടടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ജൂണിൽ തടവുചാടിയ പ്രതിയെ കാസർഗോഡ് പോലീസാണ് പിടികൂടിയത്. തുടർന്ന് ഇയാളെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച റംസാൻ ഇവിടെ നിന്നും വീണ്ടും രക്ഷപ്പെടുകയും ചെയ്തു. ഇന്നലെയാണ് ഇയാളുടെ പരിശോധനാഫലം വന്നത്. ഇതോടെ കണ്ണൂരിലുള്ള പോലീസുകാരും ആശങ്കയിലാണ്. വളപട്ടണത്ത് മിനിലോറി കവര്‍ച്ചചെയ്ത കേസില്‍ വളപട്ടണം പോലീസാണ് റംസാനെ അറസ്റ്റ് ചെയ്തത്. കോവിഡ് കാലമായതിനെ തുടര്‍ന്ന് റിമാന്‍ഡിലായ റംസാനെ തോട്ടട പോളിടെക്നിക് ഹോസ്റ്റലിലെ നിരീക്ഷണകേന്ദ്രത്തിലാക്കി. ഇവിടെ കഴിയുന്നതിനിടെ ജൂണ്‍ മാസത്തിലാണ്…
Read Moreസെക്രട്ടറിയേറ്റിലെ തീപിടുത്തം; രാത്രിയിലെ പ്രകടനത്തിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരുടെ പേരിൽ കേസ്
കണ്ണൂർ: സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രകടനത്തിനെതിരെ ടൗൺ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ വരുൺ, പി.എ.ഹരി, പ്രനിൽ മതുക്കോത്ത്, മുഹമ്മദ് റിബിൻ, ഖാദർ പള്ളിപ്രം ,റിജിന്‍ രാജ് തുടങ്ങിയ 12 യൂത്ത് കോൺഗ്രസുകാരുടെയും ബിജെപി ജില്ലാ ജന.സെക്രട്ടറി കെ.കെ.വിനോദ് കുമാർ, അരുൺ കൈതപ്രം ,കെ.രഞ്ചിത്ത്, അർജുൻ മാവിലക്കണ്ടി തുടങ്ങിയ 10 യുവമോർച്ചക്കാരുടെയും പേരിലാണ് കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രകടനം നടത്തിയതിനാണ് കേസ്. ഇന്നലെ രാത്രി യുവമോർച്ചക്കാർ ജില്ല പഞ്ചായത്ത് ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.
Read Moreപയ്യന്നൂരിലെ ഹണിട്രാപ്; തട്ടിപ്പുകാരുടെ താവളം നാട്ടുകാര്‍ അടച്ചുപൂട്ടിച്ചു
പയ്യന്നൂര്‍: പയ്യന്നൂരിന് സമീപത്തെ സ്കൂള്‍ ജീവനക്കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിന്റെ താവളം നാട്ടുകാര്‍ അടച്ചുപൂട്ടിച്ചു. വെള്ളൂര്‍ കാറമേലിലെ വാടകകെട്ടിടത്തില്നിന്നാണ് സംഘത്തെ ഒഴിവാക്കി അടച്ചുപൂട്ടിയത്. ഹണിട്രാപ്പിൽ വീണ സ്കൂള്‍ ജീവനക്കാരനില്‍നിന്നും പണം വാങ്ങാനെത്തിയ സംഘവുമായി ഈ മാസം 12ന് കയ്യാങ്കളിയുണ്ടായ സംഭവം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. കയ്യാങ്കളി നടന്നതിന്റെ പിറ്റേ ദിവസം പെരുമ്പ ബൈപ്പാസ് റോഡിലെ തോട്ടില്‍നിന്നും കെണിയിലായ ഇരയില്‍നിന്നും പണം വാങ്ങാനെത്തിയ യുവാക്കളുടെ ബൈക്കും കണ്ടെത്തിയിരുന്നു. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കാറമേലിലെ വാടക വീടാണ് ഇവരുടെ താവളമെന്ന് കണ്ടെത്തിയത്. കാറ്ററിംഗ് സര്‍വീസ് ബോര്‍ഡുവെച്ച് അതിന്റെ മറവിലാണ് സംഘം ഹണിട്രാപ്പിനുള്ള താവളമാക്കി മാറ്റിയിരുന്നത്. സംഘാംഗങ്ങള്‍ സ്ഥലം വിട്ടിരുന്നതിനാല്‍ അന്വേഷിച്ചെത്തിയ നാട്ടുകാര്‍ക്ക് ആരേയും കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് കെട്ടിടത്തിനകത്തുണ്ടായിരുന്ന സാധനങ്ങള്‍ പുറത്താക്കി കെട്ടിട ഉടമയെകൊണ്ട് ഇതടച്ചുപൂട്ടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നിതാന്ത ജാഗ്രതയിലാണ് നാട്ടുകാര്‍. കെണിയില്‍വീണ…
Read Moreതലശേരിയിലെ മുക്കുപണ്ടം തട്ടിപ്പ്; പണയത്തിനായി മുക്കുപണ്ടം നിർമിച്ച് നൽകാൻ സംഘം; പിന്നിൽ വൻ റാക്കറ്റെന്ന് സൂചന
തലശേരി: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ വൻ റാക്കറ്റെന്ന് സൂചന. കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ നിരവധി സഹകരണ-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടന്നിട്ടുള്ളതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പ് സംഘത്തിന് പണയം വയ്ക്കുന്നതിനായി പ്രത്യേകതരം ലോക്കറ്റ് നിർമിച്ചു നൽകുന്ന സംഘവും പ്രവർത്തിച്ചു വരുന്നുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രമുഖ സഹകരണ ബാങ്കിൽ അഞ്ചു തവണയാണ് ഈ സംഘം മുക്കുപണ്ടം പണയം വെച്ചത്. അഞ്ച് തവണയും പണയം വെച്ചത് ഒരേ മോഡലിലുളള ലോക്കറ്റുകളായിട്ടും പണയ ഉരുപ്പടി പരിശോധിച്ചവരുൾപ്പെടെയുള്ള ജീവനക്കാർക്ക് സംശയം തോന്നിയില്ലായെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നതായി സഹകരണ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ആഭരണങ്ങൾ മാത്രമേ പണയ ഉരുപ്പടിയായി എടുക്കാവൂവെന്നാണ് നിയമം. ഇത്രയേറെ ലോക്കറ്റുകൾ ഒരു വീട്ടിൽ ഉണ്ടാകുമോയെന്ന സാമാന്യ സംശയം പോലും ബാങ്കിനുണ്ടായില്ലന്നതും ശ്രദ്ധേയമാണ്.സംഭവത്തെക്കുറിച്ച് സഹകരണ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഗോൾഡ്…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അന്വേഷണം കോഴിക്കോട്ടെ കോൺഗ്രസ് നേതാവിലേക്കും
തലശേരി: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തും കഫ്റ്റീരിയ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിമാനത്താവളത്തിൽ തുടങ്ങാൻ അനുമതി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞ് സംസ്ഥാനത്തുടെനീളം കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതിനിടയിൽ തട്ടിപ്പിന് കേസിലെ മുഖ്യപ്രതികളുടെ ഭാര്യമാർക്കും പങ്കുള്ളതായി സൂചന. കേസിലെ മുഖ്യപ്രതിയായ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ വിപിൻദാസിനെ കണ്ണൂരിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ അടുത്തേക്കയച്ച കോഴിക്കോട്ടെ നേതാവിന്റെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. തലശേരി, ചോമ്പാല പോലീസ് സ്റ്റേഷനുകളിലാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇന്നലെ ഒരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തത്. കോടിയേരി കളമുറിക്കണ്ടിയിൽ കശ്യപിന്റെ പരാതി പ്രകാരം വിപിൻദാസ്, അരുൺ കുമാർ, വിനോദ്, പ്രമോദ് എന്നിവരെ പ്രതി ചേർത്താണ് തലശേരി പോലീസ് കേസെടുത്തിട്ടുള്ളത്. കശ്യപിൽ നിന്ന് ജോലി വാഗ്ദാനം ചെയത് 2018 ൽ അഞ്ചുലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കണ്ണൂക്കരയിലെ നിധിൻ…
Read Moreധ്യാനത്തിലൂടെ കേൾവിശക്തി കിട്ടുമെന്ന്; ദമ്പതികളിൽ നിന്ന് ഒരു ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
കണ്ണൂർ: പ്രാർഥനയിലൂടെ കേൾവിശക്തി വീണ്ടെടുക്കാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ കാരംകോട് സ്വദേശി സുനിത (42) യാണ് അറസ്റ്റിലായത്. കണ്ണൂർ തെക്കീബസാറിലെ രഞ്ജിനിയാണ് പരാതിക്കാരി. കേൾവി ശക്തി നഷ്ടപ്പെട്ട പരാതിക്കാരിയുടെ ഭർത്താവിന് പ്രാഥനയിലൂടെ കേൾവിശക്തി തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്. പ്രാർഥനയിലൂടെ ആത്മസിദ്ധി കൈവരിക്കാമെന്ന സോഷ്യൽ മീഡിയയിലെ പരസ്യം കണ്ടാണ് ധ്യാനകേന്ദ്രം നടത്തിപ്പുകാരി സുനിതയുമായി ബന്ധപ്പെടുന്നത്. രോഗം പൂർണമായും ഭേദമാക്കുമെന്നും കുറച്ച് പണം തരണമെന്നും പ്രതി ആവശ്യപ്പെട്ടു. പണം അടച്ചുകഴിഞ്ഞാൽ ധ്യാനം കൂടാൻ കൊല്ലത്തേക്ക് വരണമെന്നുമായിരുന്നു നിബന്ധന. ഇത് അംഗീ ക രി ച്ചാണ് പണം നൽകിയത്.രജിസ്ട്രേഷൻ ഫീസായി 4500 രൂപ ആദ്യം നൽകുകയും പിന്നീട് ജനുവരി 29 നും ഫെബ്രുവരി രണ്ടിനും ഇടയിലായി 80,000 രൂപ നൽകുകയും ചെയ്തു. എസ്ബിഐ പുഴാതി ശാഖ വഴിയാണ്…
Read Moreമട്ടന്നൂരിൽ ഭൂഗർഭ കേബിളിന്റെ പ്രവൃത്തി രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള നഗരമായ മട്ടന്നൂരിലും പരിസരങ്ങളിലും വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഭൂമിക്കടിയിലെ വലിക്കുന്ന ഭൂഗർഭ കേബിളിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. രണ്ടു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ച് നഗരത്തിൽ വൈദ്യുതിയെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് മട്ടന്നൂർ നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം ഒഴിവാക്കാനാണ് ഭൂമിക്കടിയിലെ കേബിൾ സ്ഥാപിച്ചു വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കാൻ രണ്ടു വർഷം മുമ്പ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. എന്നാൽ കളറോഡ് മുതൽ ചാവശേരി സബ് സ്റ്റേഷൻ വരെ കേബിൾ സ്ഥാപിക്കാൻ റോഡരികിൽ കുഴിയെടുക്കാൻ കെഎസ്ടിപി അനുമതി നൽകാത്തതാതെ വന്നതോടെ ഒരു വർഷത്തോളം നിർമാണ പ്രവൃത്തി തടസപ്പെട്ടു. കെഎസ്ടിപി റോഡ് നവീകരണം ആരംഭിക്കുന്നതിന് മുമ്പ് മട്ടന്നൂർ മുതൽ കള റോഡ് വരെ കേബിൾ സ്ഥാപിച്ചിരുന്നു. ബാക്കി വരുന്ന രണ്ടര കിലോമീറ്റർ ദൂരം കേബിളിടാൻ അനുമതി ലഭിച്ചില്ല. റോഡ് നവീകരണം…
Read More