കണ്ണൂർ: മകൾ ക്വാറന്റൈനിൽ ഇരിക്കുന്ന വീട്ടിൽ രോഗികളെ പരിശോധന നടത്തിയ ഡോക്ടർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. താണ മുഴത്തടം സ്വദേശിയായ ഡോക്ടർക്കെതിരേയാണ് ക്വാറന്റൈൻ നിയമം ലംഘിച്ചതിനെതിരേ കേസെടുത്തത്. ഡോക്ടറുടെ മകൾ പുറത്തുനിന്ന് വന്ന് വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ഇതിനിടയിൽ വീട്ടിൽ തന്നെ രോഗികളെ ഡോക്ടർ പരിശോധിക്കുകയും ചെയ്തു. വീഡിയോ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Read MoreCategory: Kannur
എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് അറിയിക്കൂ; വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി
മാനന്തവാടി: വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ നല്‍കുമെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും രാഹുല്‍ ഗാന്ധി ഇതു സംബന്ധിച്ച് കത്തയച്ചു. മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആദിവാസികളായ വിദ്യാര്‍ഥികള്‍ക്ക് നൂതന ഉപകരണങ്ങള്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് അറിയിക്കണമെന്നും പുതിയ പഠന രീതിക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
Read Moreഅന്തർ ജില്ലാ സർവീസ്; കണ്ണൂരിൽ ബസുകൾ ഓടിയില്ല; ഉത്തരവ് ലഭിച്ചില്ലെന്ന് കെഎസ്ആർടിസി
കണ്ണൂർ: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർത്തിവച്ച ഇതര ജില്ലകളിലേക്കുള്ള ബസ് സർവീസ് പുനഃസ്ഥാപിച്ചില്ല. ഇന്നു മുതൽ രണ്ടു സമീപ ജില്ലകളെ ബന്ധിപ്പിക്കാൻ ബസ് സർവീസ് നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും ജില്ലയിൽ എത്തിയിട്ടില്ലെന്ന് കെഎസ് ആർടിസി സൂപ്രണ്ട് രാഷ്ട്രദീപികയോട് പറഞ്ഞു. സർക്കാർ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസങ്ങളിൽ ബസുകൾ ഓടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യബസുകളും ഇതര ജില്ലകളിലേക്ക് സർവീസ് നടത്തിയില്ല. ബസ് ഉടമകളുടെ സംഘടനകളുമായി ആലോചിച്ച് വരും ദിവസങ്ങളിൽ ബസ് ഓടിക്കാനാണ് തീരുമാനം. ഇന്നു മുതൽ തൊട്ടടുത്ത ജില്ലകളിലേക്ക് കെ എസ് ആർ ടി സി യും സ്വകാര്യ ബസുകളും ഓടിക്കാനായിരുന്നു സർക്കാർ തീരുമാനം. എല്ലാ ബസുകളിലും കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കു തന്നെയായിരിക്കുമെന്നും എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താമെന്നും സർക്കാർ അറിയിച്ചിരുന്നു.…
Read Moreഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ മരം വീണു; ഒരാൾക്ക് പരിക്ക്
പാപ്പിനിശേരി(കണ്ണൂർ): പാപ്പിനിശേരി വേളാപുരം ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് മുകളിൽ കൂറ്റൻമരം വീണു സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. തളിപ്പറമ്പ് ബക്കളം സ്വദേശി ക്രിസ്റ്റഫറി (64) നാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. രാവിലെ ജോലിക്ക് പോകുമ്പാഴാണ് അപകടം. അപകടത്തെ തുടർന്ന് കണ്ണൂർ – തളിപ്പറമ്പ് ദേശീയപാതയിൽ ഒരു മണിക്കൂർ വാഹന ഗതാഗതം തടസപ്പെട്ടു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരം മുറിച്ചു മാറ്റി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.
Read More‘പണം നല്കിയാൽ പാസും ആരോഗ്യസർട്ടിഫിക്കറ്റും റെഡി’; അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ അന്തര്‍ സംസ്ഥാന മാഫിയ കൊയ്യുന്നത് കോടികൾ
സ്വന്തം ലേഖകൻ തലശേരി:ലോക്ക്ഡൗണിന്റെ മറവില്‍ അന്തര്‍ സംസ്ഥാന ശൃംഖലകളുള്ള മനുഷ്യക്കടത്ത് സംഘം സജീവം. അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് ടൂറിസ്റ്റ് ബസുകള്‍ ട്രിപ്പ് നടത്താന്‍ തൊഴിലാളികളില്‍ നിന്നും ഈടാക്കുന്നത് ലക്ഷങ്ങള്‍. ആരോഗ്യരംഗത്തും ചെക്ക് പോസ്റ്റുകളിലും ഏജന്റുമാരെ ഏര്‍പ്പെടുത്തി കൊണ്ട് മാഫിയ കൊയ്യുന്നത് കോടികള്‍. ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലേക്കും മഹാരാഷ്ട്രയിലേക്കും എത്തിപ്പെടാന്‍ ഓരോ അതിഥി തൊഴിലാളികളും നല്‍കുന്നത് ആറായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ. സംസ്ഥാന തല പാസുകള്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെ ചെയ്തു കൊടുക്കുന്ന ഈ സംഘം നിരക്ഷരരായ തൊഴിലാളികളെ കൊള്ളയടിക്കുകയാണ്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ എത്തുന്ന ഏജന്റുമാര്‍ തൊഴിലാളികളെ കാന്‍വാസ് ചെയ്താണ് കൊണ്ടു പോകുന്നത്.കേരളത്തിലെ എല്ലാ ജില്ലകളിലും ഏജന്റുമാരെ നിയോഗിച്ചിട്ടുള്ള ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലും സജീവമാണ്. അങ്ങോട്ട് അതിഥി തൊഴിലാളികളെ എത്തിക്കുന്നവര്‍ ഇവര്‍ തിരിച്ച് വരുന്പോൾ മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളേയും അനധികൃത മാർഗങ്ങളിലൂടെ കേരളത്തിലെത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും…
Read Moreപയ്യന്നൂരിൽ നിന്ന് ബിഹാറിലേക്ക് നടന്നുപോകുകയായിരുന്ന 26 തൊഴിലാളികളെ തിരിച്ചയച്ചു
പയ്യന്നൂര്‍: ബിഹാറിലേക്ക് ലഗേജുകളുമായി നടന്നുപോകുകയായിരുന്ന കുടിയേറ്റ തൊഴിലാളികളായ 26 പേരെ തിരിച്ചയച്ചു. ഏഴിമല നാവിക അക്കാഡമിയില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയാണ് യാത്രാമധ്യേ പിടികൂടി പോലീസിന്റെ സഹായത്തോടെ തിരിച്ചയച്ചത്. ഇന്നലെ ഉച്ചയോടെ രാമന്തളി കുന്നത്തെരുവിലാണ് സംഭവം. ണ്ണൂരിൽ നിന്ന് ട്രെയിനില്‍ ബിഹാറിലേക്ക് പോകുന്ന 30 തൊഴിലാളികളെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ രാമന്തളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറ്റി വിട്ടിരുന്നു. ഇതിനുശേഷമാണ് നേവിയിലെ 26 തൊഴിലാളികള്‍ ഫാൻ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി നടന്നുപോകുന്നതായുള്ള വിരം ലഭിച്ചത്. ഉടനെ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചലില്‍ കുന്നത്തെരുവില്‍ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. ബഹാറിലേക്ക് നടന്നുപോകുമെന്ന വാശിപിടിച്ച ഇവരെ പിന്തിരിപ്പിക്കാന് പറ്റാതെ വന്നപ്പോള്‍ പോലീസിന്റെ സഹായം തേടേണ്ടിവന്നു. ഇതേതുടര്‍ന്ന് ലാത്തികളുമായി ഇറങ്ങിയ പോലീസിനെ കണ്ടതോടെ ബീഹാറിലേക്കുള്ള കാല്‍നടയാത്ര മതിയാക്കി ഇവര്‍ തിരിച്ച് നടക്കുകയായിരുന്നു. ഇതിനിടയില്‍ വിവരമറിഞ്ഞ കരാറുകാരൻ അയച്ച വാഹനത്തില്‍ കയറി ഇവര്‍…
Read Moreശ്രീകണ്ഠപുരത്ത് കോവിഡ്! ബേക്കറി ജീവനക്കാർ ഉൾപ്പെടെ 20 പേർ നിരീക്ഷണത്തിൽ
ശ്രീകണ്ഠപുരം: ഐച്ചേരി മാപ്പിനി സ്വദേശിയായ ഇരുപത്തൊന്‍പതുകാരിയായ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ വീട് ഉൾപ്പെടുന്ന നെടുങ്ങോം വാർഡ് കണ്ടെയ്മെന്റ് സോണാക്കി അടച്ചു. പ്രധാന റോഡിൽ നിന്ന് ഈ പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചു. ഇവിടെയുള്ളവർക്ക് പുറത്തേക്ക് പോകാനും പുറത്തു നിന്നുള്ളവർക്ക് ഇവിടേക്ക് വരാനും നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ജിദ്ദയിൽ നിന്ന് കൊച്ചി വിമാനത്താവളം വഴി മേയ് 15 നാണ് യുവതി നാട്ടിലെത്തിയത്. നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതിനാൽ യുവതിയുടെ താത്പര്യപ്രകാരമാണ് കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ യുവതിയോടൊപ്പമുണ്ടായിരുന്ന അമ്മയെ ക്വാറന്റൈനിലാക്കി. കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇവരെ 17 ന് വീട്ടിലെത്തിച്ച കാർ ഡ്രൈവർ, കഴിഞ്ഞ ബുധനാഴ്ച ഇവരെ ടെസ്റ്റിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ശ്രീകണ്ഠപുരം സ്വദേശിയായ…
Read Moreവീണ്ടും കാലവര്‍ഷം എത്തുന്നു..! തീയണയാത്ത മനസുമായി കക്കമ്പാറ നിവാസികള്‍
പയ്യന്നൂര്‍: വീണ്ടും കാലവര്‍ഷം എത്തുമ്പോള്‍ തീയണയാത്ത മനസുമായി കക്കമ്പാറ നിവാസികള്‍. പിളര്‍ന്നു നില്ക്കുന്ന പാറക്കെട്ടുകളാണ് മഴയെത്തുമ്പോള്‍ വീണ്ടും ജനങ്ങളില്‍ ഭീതിയുണര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് രാവിലെ മുതലാണ് രാമന്തളി കക്കമ്പാറ ജംഗ്ഷന് കിഴക്ക് ഭാഗത്തായി ഓലക്കാല് മഖാമിന് സമീപത്ത് അന്‍പതടി താഴ്ചയിലേക്ക് വീഴാന്‍ പാകത്തില്‍ പാറക്കെട്ടുകള്‍ പിളര്ന്നുനില്ക്കുന്ന കാഴ്ച കാണാന്‍ തുടങ്ങിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം പരിസരവാസികളെ മാറ്റിത്താമസിപ്പിച്ചിരുന്നതാണ്. പരിശോധനകളും പഠനങ്ങളും നടപടിയിലേക്കെത്താതെ വന്നപ്പോള്‍ മാറ്റിത്താമസിപ്പിക്കപ്പെട്ടവര് ഗത്യന്തരമില്ലാതെ വീണ്ടും അവരുടെ വീടുകളിലെത്തി താമസം തുടങ്ങുകയായിരുന്നു. ഇതിനിടയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ പഠനസംഘങ്ങളും കക്കമ്പാറയിലെത്തിയിരുന്നു. ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഭൂമിശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞനും സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അഥോറിറ്റി പരിശോധകനും സ്ഥലത്തെത്തുകയും ഇവരുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഭീതിയുണര്‍ത്തി പിളര്‍ന്നു നില്ക്കുന്ന…
Read Moreകണ്ണൂർ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക്! മ്പര്‍ക്കത്തില്‍ ആശങ്ക; പൂർണമായ അടച്ചിടൽ ഹോട്ട്സ്പോട്ടുകളിൽ മാത്രം; മാർക്കറ്റുകളിൽ നിയന്ത്രണം
സ്വന്തം ലേഖകൻ കണ്ണൂർ: സന്പർക്കത്തിലൂടെ രോഗം പകരുന്നതിന്റെ നിരക്ക് കണ്ണൂർ ജില്ലയിൽ സംസ്ഥാന ശരാശരിയെക്കാൾ ഇരട്ടിയാകുന്നതിനെ തുടർന്ന് കണ്ണൂർ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക്. ജൂൺ ഒന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും. ട്രിപ്പിൾ ലോക്ക്ഡൗണിൽ എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ജില്ലാ കളക്ടർ, ഡിഐജി, ജില്ലാ പോലീസ് മേധാവി എന്നിവർ ഉൾപ്പെട്ട യോഗം ഇന്നോ നാളെയോ കണ്ണൂരിൽ ചേരും. ഇതുവരെ 214 കോവിഡ് പോസറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 55 പേർക്ക് രോഗബാധ ഉണ്ടായത് സന്പർക്കത്തിലൂടെയാണ്. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്താൻ തുടങ്ങിയതോടെയാണ് കൂടുതൽ സന്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ധർമടത്ത് ഒരു വീട്ടിൽ 13 പേർക്ക് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പത്രസമ്മേളനത്തിൽ ഇന്നലെ പറഞ്ഞിരുന്നു. ട്രിപ്പിൾ…
Read Moreആശങ്കയിൽ തന്നെ കണ്ണൂർ! കൂടുതൽ കോവിഡ് കേസ് കൂത്തുപറമ്പും പാട്യത്തും; കൂടുതൽ രോഗികൾ ദുബായിയിൽ നിന്ന്; 63.5 ശതമാനവും ലക്ഷണങ്ങളില്ലാത്ത കേസുകൾ
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത് 214 കോവിഡ് പോസറ്റീവ് കേസുകളിൽ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവർ. രോഗലക്ഷണങ്ങളോടെ പോസറ്റീവ് ആയവർ 36.5 ശതമാനമാണെങ്കിൽ ലക്ഷണങ്ങളില്ലാതെ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് 63.5 ശതമാനം ആണ്. ഇതാണ് ജില്ലാ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്. രോഗം കണ്ടെത്തിയ ഭൂരിഭാഗവും വന്നത് ദുബായിയിൽ നിന്നാണ്. ഇവിടെ നിന്ന് വന്ന 97 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനത്ത് മഹാരാഷ്ട്രയിൽ നിന്നു വന്ന 22 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലിൽ 77.5 ശതമാനം പുരുഷൻമാർക്ക് രോഗം ബാധിച്ചപ്പോൾ 22.5 ശതമാനം സ്ത്രീകൾക്കാണ് അസുഖം ബാധിച്ചത്. കണ്ണൂരിൽ ഏറ്റവും കൂടുതൽ കോവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്തത് പാട്യത്തും കൂത്തുപറന്പിലുമാണ്. ഇതുവരെ പോസറ്റീവ് ആയവരുടെ പ്രായത്തിന്റെ കണക്ക് ഇങ്ങനെയാണ്; 0 മുതൽ 5 വയസുവരെ 2 പേർ, 6നും 15 നും ഇടയ്ക്ക് 13 പേർ…
Read More