പീറ്റര്‍ ഏഴിമല പയ്യന്നൂര്‍: തുടര്‍ച്ചയായ രണ്ടു പ്രളയവും കോവിഡിനെ തുടർന്നുണ്ടായ ഈ വര്‍ഷത്തെ ലോക്ക്ഡൗണും മൂലം വ്യാപാര സമൂഹം പ്രതി സന്ധിയിൽ. ഇത് അക്ഷരാര്‍ഥത്തില്‍ വ്യാപാരികളുടെ നടുവൊടിച്ചിരിക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ, മുന്നോട്ട് എങ്ങനെ എങ്ങോട്ട് പോകുമെന്നറിയാതെ കുഴങ്ങുകയാണ് കേരളത്തിലെ വ്യാപാര സമൂഹം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിൽ കലിതുള്ളിയെത്തിയ പ്രകൃതിയുടെ സംഹാരതാണ്ഡവം വ്യാപാര സമൂഹത്തിന് വരുത്തിയ നഷ്ടങ്ങള്‍ ഭീകരമായിരുന്നു. അതിനിടയിലും പ്രളയ ദുരിതബാധിതരുടെ സങ്കടങ്ങളുടെ കടലാഴങ്ങള്‍ ഹൃദയത്തിലേറ്റി അവര്‍ക്ക് താങ്ങും തണലുമാകാന്‍ മുന്നിട്ടുനിന്നതും വ്യാപാരികളാണ്. കൂടാതെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും പ്രളയബാധിതരെ സഹായിക്കാനായി സമീപിച്ചപ്പോഴും ആ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഐക്യദാർഡ്യവുമായി കൂടെനില്‍ക്കാനും വ്യാപാര സമൂഹം മടിച്ചില്ല. ഇതിനിടയിൽ ഒരുശതമാനം പ്രളയസെസും വ്യാപാരികള്‍ നല്‍കേണ്ടിവന്നു. നഷ്ടങ്ങളുടെ ദുര്‍ദിനങ്ങള്‍ മാറിയെന്നാശ്വസിച്ചു വന്നപ്പോഴാണ് നാട് കോവിഡിന്റെ പിടിയിലാകുന്നത്. വിഷു-ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് പുതിയ സ്റ്റോക്കുകളുമായുള്ള കാത്തിരിപ്പിനിടയിലാണ് കോവിഡ് കടന്നുവന്നത്.ഇതോടെ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിഞ്ഞു. കഴിഞ്ഞ മാര്‍ച്ച്…
Read MoreCategory: Kannur
ആദിവാസി യുവതിക്ക് കോവിഡ് കരിക്കോട്ടക്കരി മേഖല കണ്ടെയ്ൻമെന്റ് സോൺ
ഇരിട്ടി : അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ ആദിവാസി യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കരിക്കോട്ടക്കരി മേഖല കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കൂമൻതോട് , കരിക്കോട്ടക്കരി, വലിയ പറമ്പുംകരി , ഈന്തുങ്കരി, എടപ്പുഴ എന്നീ അഞ്ച് വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ പെടുക. ഇന്നലെ രാത്രി തന്നെ പഞ്ചായത്ത് സുരക്ഷാസമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. യുവതിക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും കോളനി നിവാസികൾ യുവതിയെ കാണാൻ വേണ്ടി പോയിട്ടുണ്ട്. ഇതേത്തുടർന്ന് നിരവധി പേർക്ക് സമ്പർക്കം ഉണ്ടായതായാണ് സംശയിക്കുന്നത്. ശക്തമായ മുൻകരുതൽ സ്വീകരിക്കാനാണ് സുരക്ഷാ സമിതിയുടെ തീരുമാനം. പോലീസ് രാത്രി തന്നെ കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി. ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നും കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും അവശ്യ സാധനങ്ങൾക്കും മറ്റും ഹോം ഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്നും നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ്…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിൽ ഇളവുകള്‍ പിന്‍വലിക്കേണ്ടിവരും: കണ്ണൂർ ജില്ലാ കളക്ടര്‍
കണ്ണൂര്‍: കോവിഡ് പകര്‍ച്ചവ്യാധി പ്രതിരോധനടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തപക്ഷം അനുവദിച്ച ഇളവുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവരുമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്. കച്ചവടസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളില്ലാതെ ആളുകള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു പുതിയ ഉത്തരവ്. ഈ സാഹചര്യത്തില്‍ കുറ്റമറ്റ ക്വാറന്റൈനും ശരിയായ റിവേഴ്സ് ക്വാറന്റൈനും പാലിക്കല്‍, മാസ്ക് ധാരണം, സുരക്ഷിത അകലം പാലിക്കല്‍ (ആറടി), കൈകഴുകല്‍, പൊതുസ്ഥലത്ത് തുപ്പാതിരിക്കല്‍ തുടങ്ങിയ പഞ്ചശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും കളക്ടർ ഉത്തരവില്‍ വ്യക്തമാക്കി. പഞ്ചശീലങ്ങള്‍ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലര്‍, വ്യവസായസ്ഥാപനങ്ങള്‍, ഹോട്ടല്‍, റസ്റ്റോറന്റ്, ഓഫീസുകള്‍, വിദ്യാലയങ്ങള്‍, മറ്റു തൊഴിലിടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, ബസ്സ്റ്റാന്‍ഡുകള്‍, റെയില്വേസ്റ്റേഷന്, എയര്‍പോര്‍ട്ട്, കളിസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുന്നുണ്ടെന്നും സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള…
Read Moreകണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്ക് കോവിഡ്! സൂപ്രണ്ടും ആർഎംഒയുമടക്കം നിരീക്ഷണത്തില്‍ ; ചികിത്സയ്ക്കെത്തിയവരും കൂട്ടിരിപ്പുകാരുമായ ആയിരക്കണക്കിന് രോഗികള്‍ ആശങ്കയില്‍
സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജീവനക്കാര്‍ നിരീക്ഷണത്തിലേക്ക്. ഇതോടെ ഇവിടെ ചികിത്സയ്ക്കെത്തിയവരും കൂട്ടിരിപ്പുകാരുമായ ആയിരക്കണക്കിന് രോഗികള്‍ ആശങ്കയിലായി. ജില്ലാ ആശുപത്രിയിലെ സ്രവ പരിശോധനാവിഭാഗത്തിലെ ഒരു ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർക്കാണ് ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന ജില്ലാ ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ അടക്കമുള്ള ജീവനക്കാരും നിരീക്ഷണത്തിലായി. സൂപ്രണ്ട്, ആര്‍എംഒ എന്നിവരടക്കം വീട്ടിലാണ് ഇന്നലെ ഉച്ചയോടെ നിരീക്ഷണത്തിലായത്. നേരത്തെ ചിറക്കല്‍ സ്വദേശിനിയായ ഗ്രേഡ് 2 ജീവനക്കാരിക്കാണ് ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ക്കിടയില്‍ ആദ്യം രോഗബാധയുണ്ടായത്. ഇവരുടെ പരിശോധനാഫലം ഇപ്പോള്‍ നെഗറ്റീവായിട്ടുണ്ട്. ഇതിനിടെ ഇന്നലെ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത അയ്യന്‍കുന്ന് സ്വദേശിനി അടുത്തനാളില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്കു രോഗബാധയുണ്ടായത്. ഇവർക്കു രോഗം പിടിപെട്ടത് ജില്ലാ ആശുപത്രിയില്‍ നിന്നാണെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്.…
Read Moreമൃഗവേട്ടയ്ക്കിറങ്ങി അഞ്ചംഗസംഘം വലയിൽ; പോലീസ് വളഞ്ഞപ്പോൾ നാലുപേർ ഓടി രക്ഷപ്പെട്ടു; തോക്കുമായി നിന്ന വിജയനെ കുടുക്കി പോലീസ്
എടക്കര: വഴിക്കടവ് നെല്ലിക്കുത്ത് റിസർവ് വനത്തിൽ വേട്ടയ്ക്കിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാൾ പിടിയിലായി, നാല് പേർ ഓടി രക്ഷപെട്ടു. പൂവത്തിപ്പൊയിൽ ഡീസന്റ് കോളനിയിലെ കണ്ണത്തേക്ക് വിജയൻ(40) ആണ് പിടിയിലായത്. ഇതേ കോളനിയിലെ നാല് പേരാണ് ഓടിരക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. നെല്ലിക്കുത്ത് വനം കേന്ദ്രീകരിച്ച് മൃഗവേട്ട നടക്കുന്നുണ്ടെന്ന് വനം ഉദ്യോഗസ്ഥർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ബുധനാഴ്ച ഒരു സംഘം വേട്ടയ്ക്കിറങ്ങിയതായി വനം ജീവനക്കാർക്ക് രഹസ്യവിവരവും ലഭിച്ചിരുന്നു. രാത്രി പെട്രോളിംഗ് നടത്തുകയായിരുന്ന വനപാലകസംഘത്തിന്റെ മുൻപിൽ വേട്ടസംഘം പെടുകയായിരുന്നു. സംഘത്തിലെ വിജയനെയാണ് പിടികൂടാനായത്. ലൈസൻസില്ലാത്ത ഒരു നാടൻ തോക്ക്, ഒരു തിര, ഒരു സർച്ച് ലൈറ്റ് എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു. മറ്റുള്ളവർ ഓടിരക്ഷപെടുകയും ചെയ്തു. രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് നടക്കുമെന്നും റെയഞ്ച് ഓഫീസർ നിഷാൽ പുളിക്കൽ പറഞ്ഞു. പിടിയിലായ വിജയനെ…
Read Moreധർമടത്തെ അറുപതുകാരിക്ക് കോവിഡ് എവിടുന്ന് കിട്ടി? ഉറവിടം കണ്ടെത്താനാകുന്നില്ല; സമ്പർക്കപട്ടിക തയാറാക്കാനുള്ള നെട്ടോട്ടത്തില്‍ അധികൃതർ
തലശേരി: അറുപത്തിരണ്ടുകാരിയായ ധർമടം സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പും പോലീസും ഊർജിതശ്രമമാരംഭിച്ചു. ഇതിനിടയിൽ ഇവരെ ചികിത്സിച്ച തലശേരിയിലെയും കോഴിക്കോട്ടെയും രണ്ട് ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പോയി. മത്സ്യവില്പനക്കാരായ മക്കളും മകളുടെ ഭർത്താവും ഉൾപ്പെടെ ഇരുപതിലേറെ അംഗങ്ങളുള്ള കുടുംബത്തിലെ അംഗമായ ഇവർക്ക് കോവിഡ് പകർന്നത് എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവരുടെ സമ്പർക്കപട്ടിക തയാറാക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. കഴിഞ്ഞ രണ്ടുവർഷമായി ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് വിധേയമായിട്ടുള്ള ഇവർക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ കോഴിക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ മുംബെയിൽ നിന്ന് എത്തിയ മേക്കുന്ന് സ്വദേശികളായ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെയും സമ്പർക്കപട്ടിക തയാറാക്കേണ്ട സ്ഥിതിയിലാണ് അധികൃതർ. മേക്കുന്നിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്ന് രേഖപ്പെടുത്തി അതിർത്തി കടന്നെത്തിയ ഇവർ തലശേരി നഗരത്തിൽ ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള…
Read Moreകിലോ 145 രൂപ, അതുമതി! കാസർഗോട്ട് ഇറച്ചിക്കോഴിക്ക് പരമാവധി വില 145 രൂപയാക്കി ഉത്തരവ്
കാസര്‍ഗോഡ്: റംസാന് അടുത്തു വരുമ്പോള്‍ ജില്ലയില്‍ ഇറച്ചിക്കോഴികളുടെ വില ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരമാവധി വില 145 രൂപയായി നിശ്ചയിച്ചതായി കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇറച്ചിക്കോഴിക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ മുഴുവന്‍ ഇറച്ചിക്കോഴി വില്‍പ്പനകേന്ദ്രങ്ങളിലും ഇന്നുമുതല്‍ ഈ വില ബാധകമായിരിക്കും. അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഇറച്ചിക്കോഴികളുടെ മൊത്ത വില്‍പ്പന വില കുറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കളക്ടര്‍ അറിയിച്ചു. പരാതി അറിയിക്കാന്‍ 04994 255138, 04994 256228 എന്നീ നമ്പറുകളില്‍ വിളിക്കാം.
Read Moreജാഗ്രത പാലിച്ചില്ലെങ്കിൽ ദുരന്തം; ഇതരസംസ്ഥാനങ്ങളിൽ നിന്നു ബസിൽ വന്നിറങ്ങുന്നവർ എങ്ങോട്ടോ പോകുന്നു; റെഡ്സോണിൽ നിന്ന് വന്നവർ കണ്ണൂർ നഗരത്തിൽ കറങ്ങുന്നു
റെനീഷ് മാത്യു കണ്ണൂർ: ഇതരസംസ്ഥാനങ്ങളിലെ റെഡ്സോണുകളിൽ നിന്ന് ഉൾപ്പെടെ ബസുകളിൽ വരുന്നവർ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ കണ്ണൂർ നഗരത്തിൽ കറങ്ങി നടക്കുന്നു. കണ്ണൂരിൽ ബസിറങ്ങി സമീപ ജില്ലകളിലേക്ക് പോകേണ്ടവരാണ് കണ്ണൂർ നഗരത്തിൽ മണിക്കൂറുകളോളം കറങ്ങി നടക്കുന്നത്. സമീപ ജില്ലകളിലേക്ക് പോകുവാൻ വാഹനം ഇല്ലാത്തവർ പല വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചു പോകുന്നതും പതിവായിരിക്കുകയാണ്. വാഹനത്തിൽ ലിഫ്റ്റ് കൊടുക്കുന്നവർ ഇവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണെന്ന് അറിയുന്നുമില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മയ്യിൽ സ്വദേശി ഇതരസംസ്ഥാനത്ത് നിന്ന് കണ്ണൂർ നഗരത്തിൽ ബസിൽ വന്നിറങ്ങി ഓട്ടോയിൽ കയറിയാണ് വീട്ടിലെത്തിയത്. ഓട്ടോയിലുണ്ടായിരുന്ന 60 വയസുകാരിയായ യാത്രക്കാരിയും ഓട്ടോ ഡ്രൈവറും ഇപ്പോൾ നിരീക്ഷണത്തിലാണ്. കോവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശി കണ്ണൂരിൽ ബസിറങ്ങി വീട്ടിലെത്തിയത് മറ്റൊരു വാഹനത്തിൽ ആണ്. ഈ വാഹനം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇന്നലെ ഉച്ചക്ക് കണ്ണൂരിൽ ബസിറങ്ങിയ ഒരാൾ നാദാപുരത്തേക്ക് ഓട്ടോക്കാരനെ തെറ്റിദ്ധരിപ്പിച്ച്…
Read Moreരാവിലെ പ്രസവവേദന തുടങ്ങി; ഉടനെ 108 ആംബുലൻസ് കുതിച്ചെത്തി; നഴ്സ് സിൽവി അവസരോചിതമായി പ്രവർത്തിച്ചതോടെ ആംബുലൻസിനുള്ളിൽ സുഖപ്രസവം
വെള്ളരിക്കുണ്ട്: 108 ആംബുലൻസിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. വള്ളിക്കടവിലെ ആലത്തടി രാഹുലിന്റെ ഭാര്യ സിജി(24) യാണ് ഇന്നലെ ആംബുലൻസിൽ പ്രസവിച്ചത്. ഇന്നലെ രാവിലെ ഒൻപതിനാണ് സിജിക്ക് പ്രസവവേദന ആരംഭിച്ചത്. ഉടനെ 108 ആംബുലൻസ് കുതിച്ചെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുംവഴി പെരിയങ്ങാനത്ത് വച്ചു വേദന കലശലായപ്പോൾ നഴ്സ് സിൽവി അവസരോചിതമായി പ്രവർത്തിച്ചതോടെ ആംബുലൻസിനുള്ളിൽ തന്നെ സുഖപ്രസവം നടന്നു. എല്ലാ സംരക്ഷണവും ഒരുക്കി ഡ്രൈവർ സിജുവും ജാഗ്രതയോടെ നിന്നു. പ്രസവത്തിനുശേഷം ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തന്റെ ഉത്തരവാദിത്വം വിജയകരമായി തീർക്കാൻ സാധിച്ച സന്തോഷത്തിലാണ് ആംബുലൻസിലെ നഴ്സ് സിൽവിയും ഡ്രൈവർ സിജുവും.
Read Moreമുഖ്യമന്ത്രിയുടെ നിർദേശങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു! നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം; കാസർഗോഡ് കളക്ടർക്കെതിരേ വാളെടുത്ത് ഉണ്ണിത്താൻ
കാസര്‍ഗോഡ്: ജില്ലാ കളക്ടര്‍ ഡി. സജിത് ബാബുവിനെതിരേ രൂക്ഷവിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെപ്പോലും വിലകൽപ്പിക്കാത്ത തരത്തിലാണ് ജില്ലാ കളക്ടര്‍ പെരുമാറുന്നതെന്നു ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഉണ്ണിത്താന് കുറ്റപ്പെടുത്തി. മറ്റു 13 ജില്ലകളിലെ കളക്ടര്മാര്ക്കുമില്ലാത്ത തരത്തില്‍ വൈരനിര്യാതനബുദ്ധിയോടെയാണ് കാസര്‍ഗോഡ് കളക്ടര്‍ പെരുമാറുന്നത്. താനടക്കമുള്ള ജനപ്രതിനിധികള്‍ ജനങ്ങളെ യജമാനന്മാരായി കണ്ടു ജനാധിപത്യത്തെ ബഹുമാനിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ജനങ്ങളെ തെല്ലും വകവയ്ക്കാത്ത ഉദ്യോഗസ്ഥഭരണമാണ് ഇപ്പോള്‍ ജില്ലയില്‍ നടക്കുന്നതെന്നും എംപി പറഞ്ഞു. കോവിഡ് രോഗം ബാധിച്ച ആളുമായി അൽപ്പനേരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ ജില്ലയിലെ രണ്ട് എംഎല്‍എമാരെ 28 ദിവസമാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗം ബാധിച്ച മറ്റൊരാളുമായി കൂടുതല്‍ സമയം സമ്പര്‍ക്കം പുലര്‍ത്തിയ കളക്ടര്‍ ഏതാനും ദിവസം മാത്രമാണ് ക്വാറന്റൈനില്‍ തുടര്‍ന്നത്. ഇദ്ദേഹത്തിനുമാത്രം നിയമങ്ങള്‍ പോലും ബാധകമല്ലെന്ന അവസ്ഥയാണ്. ടിവി കാമറകള്‍ക്കു മുന്നില്‍ അഭിനയിക്കാനായി വാഹനം തടഞ്ഞുനിര്‍ത്തി കളിക്കുകയാണ്…
Read More