പയ്യന്നൂര്‍: കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈനിലാക്കിയതോടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വന്‍ ഡിമാൻഡ്.ആവശ്യക്കാരേറിയതോടെ പല മൊബൈല്‍ ഷോപ്പുകളിലും സ്മാര്‍ട്ട്ഫോണുകള്‍ കിട്ടാനില്ല എന്ന അവസ്ഥയായതോടെ രക്ഷിതാക്കള്‍ നെട്ടോട്ടത്തിലും. ഇന്റര്‍നെറ്റുകളുടെ ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുമെന്ന കണ്ടെത്തലില്‍ സ്കൂളിലേക്ക് പ്രവേശനം വിലക്കിയിരുന്ന മൊബൈല്‍ ഫോണുകളാണ് ഇപ്പോള്‍ താരമായി മാറിക്കഴിഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കാതിരുന്ന രക്ഷിതാക്കളിപ്പോള്‍ ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിനായി മക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങിനല്‍കാനുള്ള നെട്ടോട്ടത്തിലാണ്. അവശ്യക്കാര്‍ കൂടിയതോടെ പല മൊബൈല്‍ ഷോപ്പുകളിലും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ കിട്ടാക്കനിയുമായി മാറി. 8,000 മുതല്‍ 10,000 രൂപവരെ വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കാണ് ആവശ്യക്കാരേറെയും. അതിനാല്‍തന്നെ കടകളില്‍ സ്റ്റോക്കുണ്ടായിരുന്ന ഇത്തരം ഫോണുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്.
Read MoreCategory: Kannur
യുവമോർച്ചാ നേതാവിന്റെ വീടിന് ബോംബേറ്: അഞ്ച് സിപിഎം പ്രവർത്തകർക്കെതിരേ കേസ്
തളിപ്പറമ്പ്: യുവമോർച്ചാ കണ്ണൂർ ജില്ലാ ട്രഷറർ വി. നന്ദകുമാറിന്റെ മൊറാഴ പണ്ണേരിയിലെ വീടിന് ബോംബെറിഞ്ഞ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർക്കെതിരേ കേസ്. സിപിഎം പ്രവർത്തകരായ പി.പി. ഷാജർ, സുമൻ ചുണ്ട, സബിൻ, റിഥിൻ, സന്ദീപ് എന്നിവർക്കെതിരേയാണ് നന്ദകുമാറിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. രണ്ടു ബൈക്കുകളിലായെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വീടിന് നേരെ ബോംബേറുണ്ടായത്. സംഭവത്തിൽ വീടിന്റെ മുൻഭാഗത്തെ ഓടുകളും ജനൽ ഗ്ലാസുകളും വരാന്തയിലെ കസേരയും തകർന്നിരുന്നു. തളിപ്പറമ്പ് എസ്ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉഗ്രശബ്ദമുണ്ടാകുന്ന സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്നാണ് വ്യക്തമായി.
Read Moreധർമ്മടത്തെ കോവിഡ് മരണം; തലശേരി മത്സ്യമാർക്കറ്റ് അടച്ചു; തലശേരി സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ നെഗറ്റീവ്
തലശേരി: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണമടഞ്ഞ ധർമ്മടം ചാത്തോടം ഫർസാന മൽസിലിൽ ആസിയയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കോഴിക്കോട് കബറടക്കും. ആസിയ മരണമടഞ്ഞതോടെ ആ കുടുംബവുമായി സമ്പർക്കം പുലർത്തിയ മുഴുവൻ ആളുകളുടേയും സ്രവം പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിനു പുറമെ തലശേരി മത്സ്യ മാർക്കറ്റ് അധികൃതർ അടച്ചു. മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ടവരുടെ വിശദമായ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. ഈ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളുടേയും സ്രവം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആസിയായെ ചികിത്സിച്ച തലശേരി സഹകരണ ആശുപത്രിയിലെ പ്രമുഖ ഡോക്ടർ ഉൾപ്പെടെ ഹൈ റിസ്കിൽപെട്ട 15 ആരോഗ്യ പ്രവർത്തകരുടേയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 24 അംഗങ്ങളുള്ള ആസിയയുടെ കുടുംബത്തിൽ ഇതുവരെ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസിയയുടെ വീട് സ്ഥിതി ചെയ്യുന്ന ധർമ്മടം പഞ്ചായത്തിൽ പെട്ട വാർഡ് പൂർണമായും അടച്ചു .…
Read Moreഎസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ; കടകള്‍ തുറക്കുന്നതിന് നിയന്ത്രണം; കണ്ണൂർ നഗരത്തിൽ കടകളുടെ പ്രവർത്തനം ഉച്ചകഴിഞ്ഞ് മൂന്നുവരെ
കണ്ണൂര്‍: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്ന സ്കൂള്‍ പരിസരങ്ങളിൽ കര്‍ശന നിയന്ത്രണമൊരുക്കി ജില്ലാ പോലീസ്. കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനുപുറമെ സ്കൂളിന് 500 മീറ്റര്‍ ചുറ്റളവിലുള്ള കടകളടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശവും പോലീസ് നല്കി. പെണ്‍കുട്ടികളുടെ സൗകര്യാര്‍ഥം കൂടുതല്‍ വനിതാപോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലകളിലെ പോലീസ് സംവിധാനത്തിന്റെ ഉത്തരവാദിത്തം എഎസ്പിമാര്‍ക്കും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുമാണ്. പരീക്ഷാകേന്ദ്രങ്ങളുടെ കൃത്യമായ വിവരം ജില്ലാ പോലീസ് മേധാവിമാരും കണ്ട്രോള് റൂമും സൂക്ഷിക്കും. സാമൂഹിക അകലം ഉള്‍പ്പെടെയുളള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കാന്‍ ജനമൈത്രി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷവും പോലീസിന്റെ ജാഗ്രത തുടരും. കൂടാതെ മാര്‍ക്കറ്റില്‍ അനാവശ്യമായി ജനങ്ങള്‍ കറങ്ങിനടക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ മാര്‍ക്കറ്റിലെ കടകളുടെ പ്രവര്‍ത്തനം ഉച്ചകഴിഞ്ഞ് മൂന്നുവരെയാക്കി…
Read Moreനാടിനും കുട്ടികൾക്കുമൊപ്പം; സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷണ കിറ്റുകളുമായി മാനേജ്മെന്റ്
മട്ടന്നൂർ: കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ച് നൽകി മാനേജ്മെന്റ്. മട്ടന്നൂർ ഉപജില്ലയിലെ ആയിത്തറ നോർത്ത് എൽപി സ്കൂൾ മാനേജ്മെന്റാണ് മുഴുവൻ വിദ്യാർഥികൾക്കും കിറ്റ് നൽകിയത്. നാടിനൊപ്പം കുട്ടികൾക്കൊപ്പമെന്ന കാരുണ്യ സ്പർശത്തിന്റെ ഭാഗമായാണ് ലോക്ക് ഡൗണിനെ തുടർന്നു സ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും കിറ്റ് നൽകാൻ സ്കൂൾ അധികൃതർ രംഗത്ത് വന്നത്. 11 ഇന ഭക്ഷണ സാധനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്നാണ് കിറ്റ് വിദ്യാർഥികളുടെ വീടുകളിലെത്തിച്ചത്. ഭക്ഷണ കിറ്റുകളുടെ ഉദ്ഘാടനം മാങ്ങാട്ടിടം പഞ്ചായത്ത് അംഗം കെ.ഷിബു ഉദ്ഘാടനം ചെയ്തു. മാനേജർ ശുഹൈബ് കൊതേരി അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക കെ. ജസി, പിടിഎ പ്രസിഡന്റ് കെ.അരവിന്ദാക്ഷൻ, സ്റ്റാഫ് സെക്രട്ടറി കെ.ടി. പ്രവീൺ കുമാർ, സി.കെ.അശ്വതി, എൻ.ഹർഷ, ഇ.ബിൻസി, കെ. റാഷിഖ് എന്നിവർ പ്രസംഗിച്ചു.
Read Moreകണ്ണൂരില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം വിമാനസര്‍വീസ് പുനരാരംഭിച്ചു; ബംഗളൂരു സർവീസ് നാളെമുതൽ
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോയുടെ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസ് വീണ്ടും തുടങ്ങി. കോവിഡിനെ തുടര്‍ന്ന് രണ്ടു മാസമായി നിര്‍ത്തിവച്ച സര്‍വീസുകളാണു പുനരാരംഭിച്ചത്. ഇന്നലെ വൈകുന്നേരം 3.50നാണ് കൊച്ചിയില്‍നിന്നുള്ള വിമാനം കണ്ണൂരിലെത്തിയത്. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തി. രാത്രി 8.25 ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും 8.55 ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്കുമാണു മറ്റു സര്‍വീസുകള്‍. നാളെമുതൽ കണ്ണൂര്‍-ബംഗളൂരു ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തും. കണ്ണൂരില്‍നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്ന ഗോ എയര്‍ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരും വ്യോമയാന മന്ത്രാലയവും നിര്‍ദേശിച്ച എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയാണു സര്‍വീസ് നടത്തുന്നത്. 78 പേരെ ഉള്‍ക്കൊള്ളുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പകുതിയോളം യാത്രക്കാര്‍ മാത്രമാണ് ആദ്യദിനം ഉണ്ടായിരുന്നത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങളാണ് ബംഗളൂരു, ഡല്‍ഹി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജൂണ്‍ 30 വരെ…
Read Moreമൊറാഴയിൽ യുവമോർച്ച നേതാവിന്റെ വീടിന് ബോംബേറ്; വീടിന്റെ ജനാലകളും കസേരകളും തകർന്നു
തളിപ്പറമ്പ്: മൊറാഴ പണ്ണേരിയിൽ യുവമോർച്ച നേതാവിന്റെ വീടിന് ബോംബേറ്. യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ വി. നന്ദകുമാറിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. വീടിന്റെ മുൻഭാഗത്തെ ഓടുകളും ജനൽ ഗ്ലാസുകളും വരാന്തയിലെ കസേരയും ബോംബേറിൽ തകർന്നു. അക്രമസമയത്ത് നന്ദകുമാർ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങിയെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് സിഐ എൻ.കെ. സത്യനാഥൻ, എസ്ഐ പി.സി. സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് മുമ്പ് രാത്രി എട്ടോടെ മൊറാഴയ്ക്ക് സമീപം കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മൊട്ടമ്മലിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ആദർശിന് മർദ്ദനമേറ്റിരുന്നു. പരിക്കേറ്റ ആദർശ് ചെറുകുന്ന് കോൺവന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബോംബേറിന് പിന്നിൽ ഈ സംഭവവുമായി…
Read Moreഒരു ഉപഭോക്താവിന് നാലര ലിറ്റർ മദ്യവുമായി പുതുച്ചേരിയിൽ മദ്യശാലകൾ തുറന്നു; മാഹിയിൽ “വട്ടംവര’ തകൃതി
മാഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്ത് മാഹി, യാനം ഒഴികെയുള്ള പ്രദേശങ്ങളിൽ മദ്യശാലകൾ ഇന്ന് തുറന്നു. ബാറുകളുടെ പ്രവർത്തനത്തിന് അനുമതിയില്ല. കള്ള് ഷാപ്പും ചാരായക്കടകളും ഇന്ന് ഇതോടൊപ്പം തുറന്നു. കള്ള്, ചാരായം എന്നിവയ്ക്ക് 20 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. പുതുച്ചേരിയിൽ മദ്യശാലകളിൽ 920 ബ്രാൻഡ് മദ്യങ്ങളാണ് വില്പനയിൽ ഉള്ളത്. പോപ്പുലർ ബ്രാൻഡുകളായ 184 ഇനങ്ങൾക്ക് തമിഴ്നാട് വിൽക്കുന്ന അതേ വിലയാക്കി നികുതി ചുമത്തിയിരിക്കുകയാണ്. ബാക്കിയുള്ള ഇനങ്ങൾക്ക് 25 ശതമാനം അധിക നികുതിയും ചുമത്തിയതായി മന്ത്രി നമശിവായം അറിയിച്ചു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്ന് ആളുകൾ കൂട്ടമായി മദ്യം വാങ്ങുവാൻ എത്തുന്നത് ഒഴിവാക്കുവാനാണ് മദ്യവില പോപ്പുലർ ബ്രാൻഡുകൾക്ക് തമിഴ്നാട്ടിലെ വിലയുമായി ഏകീകരിച്ചത്. ഒരു ഉപഭോക്താവിന് നാലര ലിറ്റർ മദ്യമാണ് ഒരു തവണ ലഭിക്കുക. സംസ്ഥാന പോലീസ് സേനയിലെ സ്പെഷൽ ടീമിനാണ് മദ്യശാലകളിൽ എത്തുന്ന ഉപഭോക്താക്കളെ…
Read Moreതലച്ചോറിലുള്ള അണുബാധയോ മരണകാരണം; കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ച സംഭവം; സ്രവ പരിശോധനഫലം കാത്ത് ആരോഗ്യവകുപ്പധികൃതർ
പഴയങ്ങാടി(കണ്ണൂർ): പഴയങ്ങാടിയിൽ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു. മാടായി പഞ്ചായത്തിലെ മുട്ടം വെള്ളച്ചാൽ സ്വദേശിയും മാടായി വാടിക്കൽ കടവിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന റിമ്പിൻ ബാബു (18) ആണ് മരിച്ചത്. ചെന്നൈയിൽ നിന്ന് ഈ മാസം 21 ന് നാട്ടിൽ എത്തിയതായിരുന്നു യുവാവ്. തുടർന്ന് മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയിലെ ക്വാറന്റൈൻ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പനിയും ഛർദിലും വന്നതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ആദ്യ സ്രവ പരിശോധന നെഗറ്റീവ് ആയിരുന്നെങ്കിലും മരണശേഷം നടത്തിയ സ്രവ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. ഹൃദയസംബന്ധമായ അസുഖങ്ങൾ യുവാവിനുണ്ടായിരുന്നു. എന്നാൽ തലച്ചോറിലുള്ള അണുബാധയാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന ആദ്യ വിശദീകരണം. വെള്ളച്ചാലിലെ കൊയ്ലേരിയൻ തങ്കം-ബാബു ഒമ്പതികളുടെ മകനാണ്. ഏക സഹോദരൻ റിജിൻ.
Read Moreകോളനിയില്‍നിന്നുള്ള ഒരാളും പ്രദേശം വിട്ട് ആരും പുറത്തു പോയിട്ടുമില്ല, പുറമേനിന്നുള്ള ആരും വന്നിട്ടുമില്ല! എടപ്പുഴയില്‍ ആദിവാസിയുവതിക്ക് കോവിഡ്; ഉറവിടം കണ്ടെത്താനാകാതെ അധികൃതർ
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ ആദിവാസിയുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കി. കരിക്കോട്ടക്കരി, കൂമന്തോട്, വലിയപറമ്പുംകരി, ഈന്തുങ്കരി, എടപ്പുഴ എന്നീ അഞ്ചു വാര്‍ഡുകൾ കണ്ടെയ്ന്മെന്റ് സോണാക്കിയിരിക്കുകയാണ്. യുവതിക്ക് എവിടെനിന്നാണു വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എടപ്പുഴ കോളനിയിലാണ് യുവതിയുടെ വീട്. കോളനിയില്‍ 15 ഓളം വീടുകളിലായി 70 ഓളം പേരാണു താമസിക്കുന്നത്. കോളനിയില്‍നിന്നുള്ള ഒരാളും പ്രദേശം വിട്ട് പുറത്തുപോകുകയോ പുറമേനിന്നുള്ള ആരും ഇവിടേക്കു വരികയോ ചെയ്തിട്ടില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽനിന്നും ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്നും വിദഗ്ധസംഘമെത്തി കോളനിവാസികളില്‍നിന്ന് തെളിവെടുത്തു. യുവതിയെ പ്രസവചികിത്സയ്ക്കായി കഴിഞ്ഞ 12 മുതല്‍ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രണ്ടുദിവസംമുമ്പ് പ്രസവിച്ചതിനുശേഷമാണ് രോഗലക്ഷണം കണ്ടത്. നവജാത ശിശുവിന് പ്രശ്നങ്ങളൊന്നുമില്ല. പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് യുവതിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിക്കൊപ്പം 12…
Read More