ലോക്ക്ഡൗണ്‍ ലംഘനത്തിനെതിരേ പോലീസില്‍ പരാതിപ്പെട്ട നഴ്‌സിന് ഭീഷണി! ഏഴ് യുവാക്കള്‍ക്കെതിരേ കേസ്; സംഭവം കാഞ്ഞങ്ങാട്‌

കാഞ്ഞങ്ങാട്: ബേക്കല്‍ കോട്ടിക്കുളം പ്രദേശത്ത് നിരന്തരമായി ലോക്ക്ഡൗണ്‍ ലംഘനം നടത്തുന്നവര്‍ക്കെതിരേ പോലീസില്‍ പരാതി പറഞ്ഞതിന് സ്വകാര്യ ആശുപത്രി നഴ്‌സിനെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ടു പ്രദേശത്തെ ഏഴു യുവാക്കള്‍ക്കെതിരേ ബേക്കല്‍ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ നഴ്‌സായ ബേക്കല്‍ കോട്ടിക്കുളം തമ്പുരാന്‍ വളപ്പിലെ മനീഷയുടെ പരാതിയിലാണ് രാജന്‍, സുമേഷ്, സുധീഷ്, അബീഷ്, ഹരി, കൃപേഷ്, ഹരി എന്നിവര്‍ക്കെതിരേ കേസെടുത്തത്. കണ്ടാലറിയാവുന്ന 43 ആളുകളേയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണം വകവയ്ക്കാതെ മനീഷയുടെ വീടിനു സമീപം യുവാക്കള്‍ കളികളിലേര്‍പ്പെടുകയും അമ്പതോളം പേര്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു. ഇതുകണ്ടു സമ്പര്‍ക്ക ദൂരം പാലിക്കാതെ കൂട്ടംകൂടുന്നത് ശരിയല്ലെന്ന് മനീഷ ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍ യുവാക്കള്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് യുവതി ബേക്കല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കൂട്ടംകൂടി നിന്നവരേയും കളിക്കാരേയും വിരട്ടിയോടിച്ചു. ഇതിനുശേഷമാണ്…

Read More

സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് വേണ്ട! സൗജന്യ പഠനസഹായം കൊറോണയുടെ പശ്ചാത്തലത്തില്‍ നന്ദിപൂര്‍വം നിരസിച്ച് രക്ഷിതാക്കള്‍…

കണ്ണൂര്‍: സര്‍ക്കാര്‍ കുട്ടികള്‍ക്കു പ്രഖ്യാപിച്ച സൗജന്യ പഠനസഹായം കൊറോണയുടെ പശ്ചാത്തലത്തില്‍ നന്ദിപൂര്‍വം നിരസിച്ച് രക്ഷിതാക്കള്‍. കൊറോണയെ തുടര്‍ന്നു സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ സഹായം ചെയ്യുന്നതിന്‍റെ ഭാഗമായാണ് മകളായ ശിശിര ബാബുവിനുള്ള സര്‍ക്കാര്‍ പഠനസഹായം തത്കാലം വേണ്ടെന്നുവച്ചതെന്ന് അഴീക്കോട് കൊട്ടാരത്തുംപാറയിലെ ബാബു ചോറോന്‍- കെ. പ്രജിത ദമ്പതികള്‍ പറഞ്ഞു. ദീര്‍ഘകാലം സൗദി അറേബ്യയില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു ബാബു. കോല്‍ക്കൊത്തയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മകള്‍ ശിശിര ബാബു. അഞ്ചുവര്‍ഷത്തെ ബിഎസ്എംഎസ് കോഴ്‌സിന് ഒരു വര്‍ഷം മുമ്പാണ് എന്‍ട്രൻസ് പരീക്ഷയിലൂടെ പ്രവേശനം ലഭിച്ചത്. പഠനച്ചെലവും ജീവിതച്ചെലവും അടക്കം കേരള സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് ഇക്കുറി ശിശിര വേണ്ടെന്നുവച്ചത്. ഏകദേശം ഒരു ലക്ഷത്തിലധികം രൂപ ഒരു സെമസ്റ്ററില്‍ ലഭിക്കും. ഒഇസി വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന്…

Read More

ഒന്നുമില്ലായ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ തീരെ ചെറുപ്രായത്തില്‍ ജോലിതേടിയെത്തിയ തനിക്ക് എല്ലാം നേടിത്തന്നത് ഈ നാടാണ്..! ഒരു കൈ സഹായം നല്കാന്‍ അതിഥി തൊഴിലാളിയും…

നീലേശ്വരം: ലോകമാകെ മഹാമാരിയോട് പൊരുതുമ്പോള്‍ അന്നംതരുന്ന നാടിന് ഒരു കൈ സഹായം നല്കാന്‍ അതിഥി തൊഴിലാളിയും. കാസര്‍ഗോഡ് ജില്ലയിലെ ബങ്കളം കൂട്ടപ്പുന്നയില്‍ താമസിക്കുന്ന രാജസ്ഥാനിലെ വീര്‍പൂര്‍ സ്വദേശിയായ വിനോദ് ജംഗിതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,000 രൂപ സംഭാവന നല്കിയത്. കൂട്ടുകാരനായ മുകേഷ് ചന്ദ് ജംഗിതിനൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടര്‍ എം.എ. മാത്യുവിനാണ് തുക കൈമാറിയത്. ഇപ്പോള്‍ 30 വയസുള്ള വിനോദ് 18-ാം വയസിലാണ് ജോലിതേടി കേരളത്തിലേക്ക് വണ്ടികയറിയത്. ഒന്നുമില്ലായ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ തീരെ ചെറുപ്രായത്തില്‍ ജോലിതേടിയെത്തിയ തനിക്ക് എല്ലാം നേടിത്തന്നത് ഈ നാടിന്‍റെ സ്‌നേഹവായ്പുകളാണെന്ന് വിനോദ് പറയുന്നു. മാര്‍ബിള്‍ തൊഴിലാളിയായി കേരളത്തിന്‍റെ പലഭാഗങ്ങളിലും ജോലിചെയ്തിരുന്നു. ഇപ്പോള്‍ സ്വന്തം നിലയില്‍ മാര്‍ബിള്‍-ഗ്രാനൈറ്റ് കോണ്‍ട്രാക്ടര്‍ ആയി വളര്‍ന്നു. സ്വന്തം നാട്ടില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ ഇപ്പോള്‍ വിനോദിന് കീഴില്‍ ജോലിചെയ്യുന്നുണ്ട്. ഭാര്യ ജ്യോതിക്കും മകള്‍ കനകിനുമൊപ്പമാണ് കൂട്ടപ്പുന്നയില്‍…

Read More

ആംബുലൻസിൽ ലോറിയിടിച്ചു; രോഗി മരിച്ചു, നാലു പേർക്ക് പരിക്ക്; അപകടം ഇന്നു പുലർച്ചെ 4.45 ഓടെ

തലശേരി: രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിൽ ചരക്ക് ലോറിയിടിച്ച് രോഗി മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 6.45 ന് തലശേരി കോ-ഓപ്പറേറ്റീവ് ജംഗ്ഷന് സമീപമാണ് അപകടം. പാനൂർ മൊകേരി ഈസ്റ്റ് വള്ള്യായിയിലെ മുതിര കല്ലായി ഹൗസിൽ യശോദ(65)യാണ് മരണമടഞ്ഞത്. യശോദയുടെ മക്കളായ വിജേഷ് (36), വിജിന (36), കണ്ണൂർ എകെജി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അരയാൽ മൊട്ടമാക്കണ്ടം വീട്ടിൽ ഷിജിൻ (29), ലോറി ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി രമേശൻ (38) എന്നിവരെ പരിക്കുകളോടെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എകെജി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വൃക്കരോഗിയായ യശോദയെ രോഗം ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോ കവെയാണ് അപകടം നടന്നത്. നാമക്കലിൽ നിന്നു മുട്ടയുമായി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽ പെട്ടത്. ബാബുരാജാണ് യശോദയുടെ ഭർത്താവ്. വിക്രമനാണ് മറ്റൊരു…

Read More

കാസര്‍ഗോട്ടെ പൂച്ചയുടെ മരണം കോവിഡ് ബാധയോ? മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം ഇങ്ങനെയെക്കെ…

കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പിടികൂടി മൃഗസംരക്ഷണ വകുപ്പിന്‍റെ നിരീക്ഷണത്തിലാക്കിയ പൂച്ചയുടെ മരണം കോവിഡ് ബാധിച്ചുതന്നെ ആയിരുന്നുവെന്ന സംശയം മുറുകുന്നു. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകാമെന്ന് കഴിഞ്ഞ ദിവസം യുഎസില്‍ സ്ഥിരീകരിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ പെണ്‍കടുവയ്ക്ക് രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയിലും മൃഗശാലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിശ്ചിത അകലം പാലിച്ചു മാത്രം പരിചരിക്കുന്ന മൃഗശാലയിലെ ജീവനക്കാരനില്‍ നിന്ന് മാര്‍ജാരവര്‍ഗത്തില്‍പ്പെട്ട കടുവയ്ക്ക് രോഗബാധ ഉണ്ടാകാമെങ്കില്‍ മനുഷ്യരുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്ന പൂച്ചകള്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിനകത്ത് പൂച്ചകള്‍ താവളമടിച്ച കാര്യം രോഗികള്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തതിനു ശേഷമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ പട്ടിപിടിത്തക്കാരുടെ സഹായത്തോടെ പൂച്ചകളെ വലയിട്ടു പിടിച്ച് നഗരത്തിലെ എബിസി…

Read More

തലപ്പാടിയില്‍ കാര്യങ്ങള്‍ പഴയപടി! കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ ചെക്ക് പോസ്റ്റിൽ കർണാടക ഇന്നും തടയുന്നു

കാസര്‍ഗോഡ്: നിബന്ധനകള്‍ക്കു വിധേയമായി കാസര്‍ഗോഡ് മേഖലയില്‍ നിന്ന് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ കടത്തിവിടാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടും തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കാര്യങ്ങള്‍ പഴയപടി തന്നെ. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് കര്‍ണാടക പോലീസിന്‍റെ നിലപാട്. കേരളത്തില്‍ നിന്നെത്തുന്നവരെ പരിശോധിക്കുന്നതിനായി ചെക്ക് പോസ്റ്റില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. കാസര്‍ഗോഡ് ഭാഗത്തു നിന്നെത്തിയ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ ഇന്നു രാവിലെയും ചെക്ക് പോസ്റ്റില്‍ കര്‍ണാടക അധികൃതര്‍ തടഞ്ഞു. രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഇവിടെ നിന്നെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയും തടഞ്ഞു. രംഗം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും കര്‍ണാടക പോലീസ് തടഞ്ഞു. കോവിഡ് രോഗികളല്ലാത്തവരെ നിബന്ധനകള്‍ക്കു വിധേയമായി കടത്തിവിടാമെന്ന് കര്‍ണാടകം സമ്മതിച്ചതായാണ് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. മംഗളൂരുവിലേക്കു പോകുന്നവര്‍ പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ഇതില്‍…

Read More

ആശ്വാസം, കാഞ്ഞങ്ങാട്ടെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 25 പേരുടെയും സാമ്പിള്‍ നെഗറ്റീവ്

കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ ആറ് അംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 25 പേരുടെയും പരിശോധനാഫലം നെഗറ്റീവായത് ആശ്വാസമായി. ഇതില്‍ നഗരസഭാ കൗണ്‍സിലര്‍ ടി.കെ. സുമയ്യയും കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിക്കൊപ്പം പരീക്ഷയെഴുതിയ സഹപാഠികളും ഉള്‍പ്പെടുന്നു. വിദേശത്തു നിന്നെത്തിയ പിതാവില്‍ നിന്ന് രോഗം പകര്‍ന്നുകിട്ടിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി രണ്ടു ദിവസം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയിരുന്നുവെന്ന വാര്‍ത്ത മറ്റു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പരീക്ഷയെഴുതാനെത്തിയപ്പോള്‍ വിദ്യാര്‍ഥിനിക്കൊപ്പമുണ്ടായിരുന്ന അടുത്ത സുഹൃത്തുക്കളെയാണ് പ്രാഥമിക നിരീക്ഷണപ്പട്ടികയിലാക്കിയത്. ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളോടും ക്ലാസിലുണ്ടായിരുന്ന അധ്യാപകരോടും ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്ത മറ്റു ജീവനക്കാരോടും 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനും ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ ജ്യേഷ്ഠ സഹോദരനൊപ്പം ചിത്താരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു ദിവസം പ്ലസ് ടു പരീക്ഷയെഴുതിയവരും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരും നിരീക്ഷണത്തിലായിരുന്നു. ബന്ധപ്പെട്ട കുടുംബത്തിന്‍റെ…

Read More

ചരക്കുലോറികള്‍ എത്തിത്തുടങ്ങി; പച്ചക്കറി വില കുറയുന്നു

കണ്ണൂര്‍: അന്യസംസ്ഥാനങ്ങളിൽനിന്ന് ലോഡുകൾ എത്തിത്തുടങ്ങിയതോടെ പച്ചക്കറി വില കുറയുന്നു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും കർണാടകയും തമിഴ്നാടും അതിർത്തികൾ അടയ്ക്കുകയും ചെയ്തതോടെ പച്ചക്കറിവില 70 ശതമാനം വരെ വർധിച്ചിരുന്നു. കര്‍ണാടകയില്‍നിന്നുള്ള ചരക്കുലോറികള്‍ വയനാട് വഴി കണ്ണൂരിലെത്തിയതോടെയാണ് അവശ്യസാധനങ്ങളുടെ വിലയില്‍ 25 ശതമാനത്തിന്‍റെ കുറവുണ്ടായത്. ജോലിയും കൂലിയുമില്ലാതെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നതിനിടയിൽ പച്ചക്കറിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധന ജനത്തെ വലച്ചിരുന്നു. പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരേ ശക്തമായ പരിശോധന തുടങ്ങിയതും വില കുറയാൻ കാരണമായി. രണ്ടുദിവസം മുമ്പുവരെ കണ്ണൂർ മാർക്കറ്റിൽ 40 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ 18 മുതല്‍ 20 രൂപ വരെയാണ് വില. പച്ചക്കറികളുടെ ഇന്നലത്തെ വില ചുവടെ: (ബ്രാക്കറ്റില്‍ ഹോള്‍സെയില്‍ വില). സവാള-28 (24 ), ഉരുളക്കിഴങ്ങ് -40 (36), കാരറ്റ് – 70 (52), ബീറ്റ്‌റൂട്ട്-40 (32), വെള്ളരി-40 (28), പയര്‍ -60 (45),…

Read More

സൗജന്യ റേഷന്‍ വിതരണവും പാര്‍ട്ടികളുടെ നിയന്ത്രണത്തില്‍; നേരിട്ടു കടയിലെത്തുന്ന സാധാരണക്കാര്‍ പലയിടങ്ങളിലും കളത്തിനു പുറത്ത്‌

കാഞ്ഞങ്ങാട്: ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച സൗജന്യ റേഷന്‍ വിതരണം മിക്കയിടങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാകുന്നു. നേരിട്ടു കടയിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവരുടെ റേഷന്‍ കാര്‍ഡുകള്‍ പഞ്ചായത്തുകളുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ശേഖരിച്ചു റേഷന്‍ കടകളില്‍ എത്തിച്ച് അരിയും സാധനങ്ങളും വീട്ടിലെത്തിച്ച് കൊടുക്കാവുന്നതാണെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്‍റെ ബലത്തിലാണ് മിക്കയിടത്തും റേഷന്‍ വിതരണം പാര്‍ട്ടിക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം റേഷന്‍ കാര്‍ഡുമായി നേരിട്ടു കടയിലെത്തുന്ന സാധാരണക്കാര്‍ പലയിടങ്ങളിലും കളത്തിനു പുറത്താവുകയാണ്. മിക്കയിടങ്ങളിലും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സന്നദ്ധ പ്രവര്‍ത്തകരായി സര്‍ക്കാരിന്‍റെ അംഗീകാരം നല്കിയിട്ടുള്ളത്. ഇവര്‍ ഏരിയ തിരിച്ചു വീടുകളില്‍ നിന്ന് റേഷന്‍ കാര്‍ഡുകള്‍ വാങ്ങുകയും അമ്പതും അറുപതും കാര്‍ഡുകള്‍ വീതമുള്ള കെട്ടുകളായി റേഷന്‍ കടകളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇത്രയും കാര്‍ഡുകളിലേക്കുള്ള സൗജന്യ അരിയും മറ്റു സാധനങ്ങളും ഇവര്‍ ഒരുമിച്ചുതന്നെ വാങ്ങുന്നു. പലയിടത്തും ഇവ കൃത്യമായ അളവോ തൂക്കമോ…

Read More

കാസർഗോഡ് മാധ്യമപ്രവര്‍ത്തകര്‍ക്കും കോവിഡ് ഭീതി! രണ്ട് മാധ്യമപ്രവർത്തകരുടെ സാന്പിളുകൾ പരിശോധനയ്ക്ക്

കാസര്‍ഗോഡ്: രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരും കോവിഡ് ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌പെഷല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ, ഐജി വിജയ് സാഖറെ, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ വിളിച്ച വാര്‍ത്താസമ്മേളനങ്ങളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ശേഖരണത്തിലും ഈ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സ്വന്തം വീട്ടില്‍ തന്നെയുള്ള അടുത്ത ബന്ധുക്കള്‍ നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ പുറത്തുപോയി മറ്റുള്ളവര്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തത്. പ്രാദേശിക ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍റെ മകനും പ്രാദേശിക പത്രത്തിലെ റിപ്പോര്‍ട്ടറുടെ അടുത്ത ബന്ധുവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് രണ്ട് മാധ്യമപ്രവര്‍ത്തകരുടെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും സൂചിപ്പിച്ചിരുന്നു. ഫലം ഇന്നോ നാളെയോ അറിയാനാകുമെന്നാണ് പ്രതീക്ഷ. ഇരുവരുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള മറ്റു മാധ്യമപ്രവര്‍ത്തകരോട് ഇപ്പോള്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍…

Read More