കൽപ്പറ്റ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല സനിലാണ് ജീവനൊടു ക്കിയത്. ഇന്നു രാവിലെയാണ് സനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട് നഷ്ടപ്പെട്ടവർക്കുള്ള നാല് ലക്ഷം രൂപ സനിലിന് ലഭിച്ചിരുന്നില്ല. ഭൂമിക്ക് രേഖയില്ലാത്തതിനാൽ ലൈഫ് ഭവന പദ്ധതിയിലും സനിൽ ഉൾപ്പെട്ടിരുന്നില്ല. ഇതേത്തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായമായി നൽകിയ പതിനായിരം രൂപ മാത്രമാണ് ഇവർക്ക് ലഭിച്ചത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം പ്രളയത്തിൽ വീട് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഷെഡ്ഡിലാണ് താമസിച്ചുവന്നിരുന്നത്. പ്രളയ സഹായം വൈകിയതിനെത്തുടർന്ന് സനിൽ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
Read MoreCategory: Kannur
തറ നിർമാണ സമയത്തു തന്നെ ക്രമക്കേട് ! ശുചിമുറിയുടെ നിർമാണം പാതിവഴിയിൽ; കരാറുകാരൻ മുങ്ങിയതായി പരാതി
ചെറുപുഴ: താബോർ സെന്റ് ജോസഫ്സ് എൽപി സ്കൂൾ ശുചിമുറി നിർമാണം പാതിവഴിയിൽ. കരാറുകാരന്റെ അനാസ്ഥയാണ് കാരണമെന്ന് ആരോപണം. സ്കൂളിൽ ശുചിമുറി നിർമിക്കാൻ ഉദയഗിരി പഞ്ചായത്താണ് 4.70 ലക്ഷം രൂപ അനുവദിച്ചത്. ശുചിമുറിയുടെ തറ നിർമാണ സമയത്തു തന്നെ ക്രമക്കേട് നടന്നതായി നാട്ടുകാർ പറയുന്നു. നിർമാണത്തിലെ അപാകത മൂലം തറയ്ക്കു വിള്ളൽ ഉണ്ടായിരുന്നു. ഇതിന് ശേഷം നിർമിച്ച ഭിത്തിയിലും വിള്ളൽ ഉണ്ടായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. ഇതേത്തുടർന്ന് കരാറുകാരൻ ഭിത്തിയുടെ വിള്ളൽ ഉണ്ടായ ഭാഗത്തു സിമന്റ് തേയ്ച്ചു വിടവ് മാറ്റാനുള്ള ശ്രമം നടത്തി. എന്നാൽ ഈ ഭിത്തിയുടെ മുകളിൽ കോൺക്രീറ്റ് ചെയ്താൽ ശുചിമുറി ഇടിഞ്ഞ് വീഴുമെന്നും ഇത് വൻ ദുരന്തത്തിനു തന്നെ കാരണമാകുമെന്നുമാണു രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്. തറയുടെയും ഭിത്തിയുടെയും നിർമാണത്തിലുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷം നിർമാണം ആരംഭിക്കണമെന്നാണ് ആവശ്യം. ഇതോടെയാണു കരാറുകാരൻ നിർമാണം പാതിവഴിയിൽ നിർത്തിവച്ചത്. ഇത്…
Read Moreവൈദ്യുത തൂണില്‍ ഇടിച്ച് നിന്നില്ലായിരുന്നുവെങ്കില്‍..! സീബ്രാലൈനിൽ പെൺകുട്ടിയെ ബൈക്കിടിച്ച് തെറിപ്പിച്ചു; ദൃക്സാക്ഷികള്‍ പറയുന്നത്…
തളിപ്പറമ്പ്: സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് ഓടിച്ച യുവാവിനും പരിക്കേറ്റു. കെ.കെ.എന്‍ പരിയാരം സ്മാരക ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി പരിയാരം ശ്രീസ്ഥറോഡിലെ താഴെ പുരയില്‍ ജദീറ (17), ബൈക്ക് യാത്രികൻ തളിപ്പറമ്പ തൃച്ചംബരത്തെ മോളത്ത് വീട്ടില്‍ ജോപോള്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള ജദീറ വെന്റിലേറ്ററിലാണ്. ജോപോള്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ദേശിയ പാതയില്‍ ഹൈവേ ജുമാമസ്ജിദിന് മുന്നിലായിരുന്നു അപകടം. കൂട്ടുകാരികള്‍ക്കൊപ്പം വസ്ത്രങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ജദീറയെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത തൂണില്‍ ഇടിച്ച് നിന്നില്ലായിരുന്നുവെങ്കില്‍ തൊട്ടടുത്തുള്ള കിണറില്‍ പതിക്കുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Read Moreഇതാ സമ്മാനത്തുക അടിച്ച ലോട്ടറി! സമ്മാനത്തുക അടിച്ച ലോട്ടറി ടിക്കറ്റെന്ന വ്യാജേന പഴയ ലോട്ടറി ടിക്കറ്റ് നല്കി പണം തട്ടിയെന്ന്
തളിപ്പറമ്പ്: സമ്മാനത്തുക അടിച്ച ലോട്ടറി ടിക്കറ്റെന്ന വ്യാജേന പഴയ ലോട്ടറി ടിക്കറ്റ് നല്കി വയോധികയായ ഏജന്റിനെ കബളിപ്പിച്ച് പണം തട്ടിയെന്ന് പരാതി. തളിപ്പറമ്പ് ധര്‍മശാലയിലെ ലോട്ടറി ഏജന്റായ കെ. രാജാമണിയാണ് തട്ടിപ്പിന് ഇരയായത്. ഇത് സംബന്ധിച്ച് ഇവര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്കി. ധര്‍മശാലയില്‍ ലോട്ടറി ഏജന്റായ പാന്തോട്ടത്തെ കെ. രാജമണിയുടെ സ്റ്റാളില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് 40 -50 വയസ് തോന്നിക്കുന്നയാള്‍ എത്തിയത്. 2020 ഫെബ്രുവരി 19ന് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് സമ്മാനത്തുക ലഭിച്ച ടിക്കറ്റ് എന്നു പറഞ്ഞ് ഇയാൾ കൈമാറുകയായിരുന്നു. അന്ന് 1000 രൂപ സമ്മാനത്തുക അടിച്ച എയു 218914 എന്ന സീരിയല്‍ നമ്പര്‍ ഉള്ളതായിരുന്നു ടിക്കറ്റ്. അത് വാങ്ങി രാജമണി അയാള്‍ ആവശ്യപ്പെട്ടത് പ്രകാരം സമ്മാനത്തുകയായ ആയിരം രൂപയില്‍ 200 രൂപയ്ക്ക് അഞ്ച് ടിക്കറ്റും ബാക്കി 800 രൂപ തുകയും നല്കി.…
Read Moreസ്വന്തം മണ്ണിൽ ഭീതിയിൽ കഴിയുന്നവർ! കണ്ണുതുറന്നു കാണണം കൃഷ്ണന്റെ കുടുംബത്തിന്റെ ദുരിതം
ഡാജി ഓടയ്ക്കൽ വെള്ളരിക്കുണ്ട്: കാട്ടുമൃഗങ്ങൾ കാർഷികവിളകൾ നശിപ്പിക്കുന്നതിന് പുറമേ കർഷകരുടെ ജീവനും കൂടി നഷ്ടപ്പെടാൻ തുടങ്ങിയതോടെ പ്രതിഷേധം ശക്തമാവുകയാണ്. കാട്ടുപന്നികൾ വൻതോതിൽ പെറ്റു പെരുകിയിരിക്കുന്നത് അപകടഭീഷണി വർധിപ്പിക്കുന്നു. വനത്തിനുള്ളിൽ മാത്രമല്ല കൃഷിയിടത്തിലെ ചെറിയ കുറ്റിക്കാടുകളിൽ ഇവയുടെ താവളങ്ങളാണ്. റബർ തോട്ടങ്ങളിൽ പുലർച്ചെ ടാപ്പിംഗിന് എത്തുന്ന തൊഴിലാളികൾ ഭീതിയിലാണ്. ഇപ്പോൾ മലയോരത്തെ റോഡുകളിൽ കൂടി രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യാൻ ഭയക്കണം. ഓർക്കാപ്പുറത്ത് കാട്ടുപന്നി റോഡിന് കുറുകെചാടും ഇടിച്ചാൽ മരണംവരെ സംഭവിക്കാം. 2018 സിസംബർ 29ന് രാത്രിതന്റെ സ്കൂട്ടറിൽ വീട്ടിലേക്കു വരികയായിരുന്ന കാര്യോട്ടുചാലിലെ കൊടക്കൽ കൃഷ്ണൻ കാട്ടുപന്നി ഇടിച്ചു റോഡിൽ തെറിച്ചുവീണു മരണപ്പെട്ടു. ഒരു കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടതോടെ ഭാര്യയും മൂന്നു മക്കളും മാനസികമായി തകർന്നു. മേസ്തിരി പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന കൃഷ്ണന്റെ മരണം ആർക്കും ഉൾക്കൊള്ളാനായിട്ടില്ല. വീട് പണിയാൻ തറ കെട്ടിതീർന്ന സമയത്താണ് ദുരന്തം. സഹായത്തിനായി ഭാര്യ…
Read Moreദുരൂഹത വർധിക്കുന്നു! ഏഴിമലയിലെ ഡ്രോൺ; നിയന്ത്രണം കടലിൽ നിന്നെന്ന് സൂചന; വെടിവയ്ക്കുന്നതിന് മുമ്പേ ഡ്രോൺ അപ്രത്യക്ഷമായി
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാഡമിയുടെ നിരോധിത മേഖലയിലൂടെ അജ്ഞാ ഡ്രോണ്‍ പറന്ന സംഭവത്തില്‍ ചില നിർണായ സൂചനകൾ ലഭിച്ചു. ഡ്രോൺ നിയന്ത്രിച്ചത് കടലിൽനിന്നാണെന്നാണ് വിവരം. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. രാജ്യരക്ഷയിൽ തന്ത്രപ്രധാനമായ സ്ഥലത്ത് നിലവിലുള്ള റഡാറിനേയും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളേയും നോക്കുകുത്തിയാക്കിയുള്ള അജ്ഞാത ഡ്രോണിന്റെ കടന്നുകയറ്റം നാവികസേനാ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എവിടെ നിന്നാണ് ഡ്രോൺ കടന്നു വന്നതെന്ന് കണ്ടെത്താനായിട്ടില്ല. ഏത് തരത്തിൽപ്പെട്ട ഡ്രോണാണ് പറന്നതെന്ന കാര്യത്തിലും വ്യക്തത വരുത്താനായിട്ടില്ല. ഡ്രോണിന്റെ ലക്ഷ്യവും അജ്ഞാതമായി തുടരുകയാണ്. ഡ്രോണ്‍ വെടിവച്ചിടാനുള്ള നിര്‍ദേശം സുരക്ഷാ ചുമതലയിലുള്ളവര്ക്കുണ്ടായിരുന്നെങ്കിലും വെടിവയ്ക്കുന്നതിന് മുമ്പേ ഡ്രോൺ അപ്രത്യക്ഷമായി. മറ്റുള്ളവരുടെ ശ്രദ്ധ കുറഞ്ഞിരിക്കുന്ന രാത്രി സമയത്ത് കടലോരത്ത് കൂടി ഇത്തരത്തിലൊരു ഡ്രോണ്‍ പറന്നതും ദുരൂഹത വർധിപ്പിക്കുന്നു. കടലില്‍നിന്നാണ് ഡ്രോണ്‍ നിയന്ത്രിച്ചിരുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കടൽ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.…
Read Moreവര്‍ഷങ്ങളായുള്ള പ്രണയം! രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതി കാമുകനൊപ്പം മുങ്ങി
തളിപ്പറമ്പ്: രണ്ടു മാസം മുമ്പ് വിവാഹിതയായ പത്തൊൻപതുകാരി കാമുകനോടൊപ്പം ഒളിച്ചോടി. അരിയില്‍ സ്വദേശിനിയായ യുവതിയാണ് വടകര സ്വദേശിയായ കാമുകനോടൊപ്പം പോയതെന്ന് ഭര്‍ത്താവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്കി. 27 ന് കണ്ണൂരില്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ലെന്ന് പരാതിയില്‍ പറയുന്നു. വര്‍ഷങ്ങളായി യുവതി വടകര സ്വദേശിയുമായി സൗഹൃദത്തിലായിരുന്നുവത്രേ. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreജീവന് വെടിയുംമുമ്പ് മുമ്പ് രാഖി എല്ലാം പറഞ്ഞു! ഭാര്യയോട് കൊടുംക്രൂരത ചെയ്ത യുവാവ് റിമാൻഡിൽ
കണ്ണൂർ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ് ചെയ്തു. ചാല സ്വദേശിനിയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമായ രാഖി രാജീവൻ (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് ചാലാട് സി.കെ.പുരം കൊന്പ്ര ഹൗസിൽ സന്ദീപി (താക്കറെ-33) നെയാണ് ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26ന് വീട്ടിൽവച്ചു പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കഴിഞ്ഞ 17ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മരിക്കുന്നതിനുമുന്പ് രാഖി നൽകിയ മൊഴിയിൽ തന്നെ ഭർത്താവ് വീട്ടുമുറ്റത്തുവച്ച് ടിന്നർ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സന്ദീപിനെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും സന്ദീപ് ഒളിവിൽ പോകുകയുമായിരുന്നു. ഇന്നലെ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലാട് വച്ചാണ് ഇയാൾ പിടിയിലായത്. പോലീസ് സംഘത്തിൽ ടൗൺ പ്രിൻസിപ്പൽ എസ്ഐ ബാവിഷ്, എസ്ഐ സജീവൻ…
Read Moreദുരൂഹത! ഏഴിമല നേവല്‍ അക്കാഡമിയുടെ നിരോധിത മേഖലയില്‍ അജ്ഞാത ഡ്രോണ്‍; അന്വേഷണത്തിന് പ്രത്യേകസംഘം
പയ്യന്നൂര്‍: രാജ്യരക്ഷയുടെ തന്ത്രപ്രധാനമായ ഏഴിമല നാവിക അക്കാഡമിയിലെ അതീവ സുരക്ഷാ മേഖലയില്‍ അജ്ഞാതര്‍ ഡ്രോണ്‍ പറത്തി. സംഭവത്തിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നേവല്‍ പ്രൊവോസ്റ്റ് മാര്‍ഷല്‍ ലെഫ്റ്റനന്റ് കമാൻഡർ പ്രഞ്ചാല്‍ ബോറയുടെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഈ മാസം 26ന് രാത്രി പത്തോടെയാണ് പരാതിക്കാസ്പദമായ സംഭവം. നിരോധിത മേഖലയായ നേവല്‍ അക്കാഡമിയുടെ കടല്‍ത്തീരത്തുകൂടിയാണ് അജ്ഞാതന്‍ ഡ്രോണ്‍ പറത്തിയത്. ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടത്. വെടിവെച്ചിടാനുള്ള ഉത്തരവുണ്ടായിരുന്നുവെങ്കിലും ഡ്രോണ്‍ അപ്രത്യക്ഷമായതിനാല്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് നേവല്‍ അധികൃതര്‍ പയ്യന്നൂര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വീഡിയോ ചിത്രീകരണ ആവശ്യങ്ങള്ക്കായിപോലും ഡ്രോണ്‍ ഉപയോഗിക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന നിയമം നിലനില്‍ക്കേ നിരോധിത മേഖലയില്‍ രാത്രി ഡ്രോണ്‍ പറത്തിയ സംഭവം അത്യന്തം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമിയാണ് ഏഴിമലയിലുള്ളത്. ഇവിടുത്തെ പരിശീലന…
Read Moreഒന്‍പത് പവന്! അനാഥ മന്ദിരത്തിലെ സഹപാഠിക്ക് കല്ല്യാണപ്പൊന്നൊരുക്കി പൂര്‍വ വിദ്യാര്‍ഥിനികള്‍
തളിപ്പറമ്പ്: അല്‍മഖര്‍ അനാഥ മന്ദിരത്തിലെ സഹപാഠിക്ക് കല്ല്യാണപ്പൊന്നൊരുക്കി പൂര്‍വ വിദ്യാര്‍ഥിനികള്‍. അല്‍മഖര്‍ വാദീറഹ്മ യതീംഖാനയില്‍ പഠിച്ച് അല്‍മഖര്‍ ഷീ ഗാര്‍ഡനിലെ വാദീ ത്വയ്ബയില്‍ സേവനം ചെയ്ത് കൊണ്ടിരിക്കുന്ന സക്കീന എന്ന കൂട്ടുകാരിയുടെ കല്യാണത്തിലേക്ക് സ്വർണം സ്വരൂപിച്ച് നല്കി മാതൃകയായിരിക്കുകയാണ് അല്‍മഖര്‍ ഷീ ഗാര്‍ഡനിലെ പൂര്‍വ്വ വിദ്യാഥിനികള്‍. അല്‍മഖര്‍ ഷീ ഗാര്‍ഡനിലെ വാദീ റഹ്മ (യതീംഖാന), വാദീ ത്വയ്ബ (അഗഥി മന്ദിരം),ഐ സ്റ്റാര്‍ അക്കാദമി ഗേള്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥിനികള്‍ അവരുടെ വാട്സ്അപ്പ് കൂട്ടായ്മയിലൂടെയാണ് തങ്ങളുടെ സഹപാഠിക്ക് കല്യാണത്തിന് ആവശ്യമായ സ്വര്‍ണമാണ് സ്വരൂപിച്ചത്. നിരവധി പേരുടെ സഹകരണത്തോടെ ഒന്‍പത് പവന് സ്വർണമാണ് സ്വരൂപിക്കാന്‍ കഴിഞ്ഞത്. ഇന്ന് വിവാഹിതയാവുന്ന പന്നിയൂര്‍ സ്വദേശി സക്കീനക്കുള്ള സ്വർണാഭരണങ്ങള്‍ അല്‍മഖര്‍ വാദീ ത്വയ്ബ മാനേജര്‍ കെ.കുഞ്ഞിമുഹമ്മദ് സഹോദരന് സിദ്ധീഖ് എന്നവര്‍ക്ക് കൈമാറി. അല്‍മഖറിന്റെ തണലിലായി 130 അനാഥകളാണ് ഇതിനോടകം തന്നെ സുമംഗലികളായത്.…
Read More