മൂന്ന് ലക്ഷത്തോളം രൂപയുടെ കൊപ്ര മോഷണം! തുരപ്പൻ കുടുങ്ങി, കൂട്ടുപ്രതികൾക്കായി തിരച്ചിൽ

പഴയങ്ങാടി: കണ്ണപുരം, താവം ഭാഗങ്ങളിലെ ഓയിൽ മില്ലുകളിലും കച്ചവട സ്ഥാപനങ്ങളിലും കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് നെടുമല സന്തോഷ് എന്ന തുരപ്പൻ സന്തോഷ് (36) അറസ്റ്റിൽ. താവം പ്രഭാത് ഓയിൽ മിൽ, കണ്ണപുരം യോഗശാലയിലെ രാജീവ് ഓയിൽ മിൽ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ കൊപ്ര മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം, വീടുകളിലും കടകളിലും സ്ഥാപിച്ച മുപ്പതോളം സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതിയുടെ ഒളിസങ്കേതം കണ്ടെത്തി വലയിലാക്കിയത്. കണ്ണൂർ ടൗണിൽ പോലീസിനെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ക്വട്ടേഷൻ അംഗമായ ഷമീം എന്ന ചാണ്ടി ഷമിം ജയിലിൽ വച്ച് പരിചയപ്പെട്ട സന്തോഷിനെ പുതിയതെരു ആശാരികമ്പനിക്ക് സമീപമുള്ള വീടിനടുത്തെ ഒരു സ്ഥാപനത്തിൽ താമസിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിൽ വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കമ്പിൽ, മയ്യിൽ…

Read More

എസ്എസ്എൽസി പരീക്ഷ! അരപവന്‍ സ്വര്‍ണവും വിനോദയാത്രയും; എംആര്‍എസ് വിദ്യാര്‍ഥികള്‍ക്ക് വന്പൻ ‘ഓഫറുകൾ’

കാസർഗോഡ്: എസ്എസ്എല്‍സി പരീക്ഷ ആസന്നമായിരിക്കെ ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളോടു സംവദിച്ചു ജില്ലാ കളക്ടര്‍ ഡി. സജിത്ബാബു. പരീക്ഷാപേടി മാറ്റി പരീക്ഷയെ അനായാസം നേരിടുന്നതിന് പ്രചോദനം നല്‍കാനാണ് കളക്ടര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തിയത്. പൊതുപരീക്ഷകളില്‍ തുടര്‍ച്ചയായി ഉന്നതവിജയം കരസ്ഥമാക്കി വരുന്ന പരവനടുക്കം എംആര്‍എസിലെ വിദ്യാര്‍ഥികളോട് പഠന വിഷയങ്ങളെക്കുറിച്ച് സംവദിച്ചു. പട്ടികവര്‍ഗ വികസനവകുപ്പിന്‍റെ കീഴിലുള്ള പരവനടുക്കം എംആര്‍എസില്‍ മുഴുവന്‍ എ പ്ലസ് നേടുന്നവര്‍ക്ക് വകുപ്പിന്‍റെ നേതൃത്വത്തില്‍ അരപവന്‍ സ്വര്‍ണം നല്‍കുമെന്ന് കളക്ടറെ അനുഗമിച്ച ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ പി.ടി. അനന്തകൃഷ്ണന്‍ പറഞ്ഞു. കൂടാതെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്ന എംആര്‍എസുകളിലെ വിദ്യാര്‍ഥികളെ ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ വിനോദയാത്രയ്ക്ക് കൊണ്ടുപോകുമെന്നു കളക്ടര്‍ വാഗ്ദാനം നല്‍കി. പട്ടികജാതി വികസനവകുപ്പിന്‍റെ കീഴിലുള്ള വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും കുണ്ടംകുഴി ആശ്രമം സ്‌കൂളിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. വെള്ളച്ചാലില്‍ പട്ടികജാതി ജില്ലാ…

Read More

“ആശാന് അടുപ്പിലും ആവാം’ എന്ന നിലയിൽ പാർക്കിംഗ് നയത്തിൽ തളിപ്പറന്പ് പോലീസ്

തളിപ്പറമ്പ്: ആശാന് അടുപ്പിലും ആവാം എന്ന പഴമൊഴി വീണ്ടും ആവര്‍ത്തിക്കുകയാണ് തളിപ്പറമ്പ് ട്രാഫിക് പോലീസ്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കൂറിലേറെ നേരം ശ്രീകണ്ഠാപുരം ഭാഗത്തേക്ക് രണ്ട് ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് ലോട്ടറി തൊഴിലാളികളുടെ വാഹനജാഥക്കാര്‍ കൈയേറിയത്. രണ്ട് മാസം മുമ്പ് ടൗണ്‍സ്‌ക്വയറിന്‍റെ ബസ് സ്റ്റാൻഡിന്‍റെ മുഖമായി നില്‍ക്കുന്ന ഭാഗത്ത് രോഗിയായ ഒരാളുടെ ആവശ്യത്തിന് പണം സമാഹരിക്കാന്‍ പ്രമുഖ ഗായിക പ്രിയ അച്ചു എത്തിയപ്പോള്‍ ഗാനമേള തടഞ്ഞ അതേ പോലീസാണ് രണ്ടു മണിക്കൂറോളം വാഹന ജാഥയുടെ വാഹനങ്ങൾ ഇവിടെ നിർത്തിയിടാൻ അനുമതി നൽകിയത്. ഇതേപ്പറ്റി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയപ്പോള്‍ സ്‌റ്റേഷനില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു മറുപടി. പൊതുവെ സൗകര്യം കുറഞ്ഞ തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാൻഡിൽ ഇരുചക്രവാഹനത്തിനു പോലും പകൽ സമയത്ത് നിരോധനമേർപ്പെടുത്തിയ പോലീസ് തന്നെയാണ് വാഹന പ്രചാരണ ജാഥാ വാഹനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നതും.

Read More

പി. ജയരാജന് വധഭീഷണി ; മേൽവിലാസക്കാരനെ കണ്ടെത്തി; പോലീസ് നിഗമനം ഇങ്ങനെ…

കൂത്തുപറമ്പ്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് കത്ത് മുഖേന വധഭീഷണിയുണ്ടായ സംഭവത്തിൽ കോടതിയുടെ അനുമതിയോടെ പോലീസ് കേസെടുക്കും. ഇന്ന് ഇതിനായി പോലീസ് തലശേരി അഡീഷനൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകും. ഇന്നലെയാണ് സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിൽ വധഭീഷണി കത്ത് ലഭിച്ചത്. ഇതേതുടർന്ന് പി.ജയരാജന്‍റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ കത്ത് കതിരൂർ പൊലീസിന് കൈമാറുകയായിരുന്നു. കണ്ണൂർ കക്കാട് സ്വദേശിയായ ഒരാളുടെ പേരും ഒപ്പും മേൽവിലാസവും സഹിതമുള്ളതാണ് കത്ത്. ഇയാളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിൽ മറ്റാരോ ചെയ്തതാണ് ഈ സംഭവമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പല രാഷ്‌ട്രീയ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ ജയരാജനാണെന്നും എന്നിട്ടും ഇപ്പോഴും നിയമ നടപടികളിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെടുകയാണെന്നുമാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Read More

മയ്യിൽ സ്റ്റേഷനിൽ വിളിച്ചാൽഫോണിൽ അപശബ്ദം! മറുതലയക്കൽ നിന്ന് എന്താണ് പറയുന്നതെന്ന് ഈ ലോകത്ത് തന്നെ ആർക്കും മനസിലാകില്ല

മയ്യിൽ: മയ്യിൽ പോലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ചാൽ വിളിക്കുന്നയാൾ ചുറ്റിപോകും. കാരണം മറുതലയക്കൽ നിന്ന് എന്താണ് പറയുന്നതെന്ന് ഈ ലോകത്ത് തന്നെ ആർക്കും മനസിലാകില്ല. ലൈനിന്‍റെ തകരാറ് മൂലം അപശബ്ദം മാത്രമാണ് കഴിഞ്ഞ ഒരാഴ്ചയായി കേൾക്കുന്നത്. പോലീസ് സ്റ്റേഷൻ പോലുള്ള ഏറെ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ ഫോണുകൾ തകരാറായാൽ യുദ്ധകാലാടിസ്ഥാനത്തിൽ റിപ്പയർ ചെയ്തു കൊടുക്കണമെന്നു നിർദേശമുണ്ടെങ്കിലും മയ്യിൽ സ്റ്റേഷന്‍റെ കാര്യത്തിൽഇതൊന്നും ബാധകമല്ലെന്ന നിലപാടാണ് ബിഎസ്എൻഎല്ലിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ആക്ഷേപമുണ്ട്.

Read More

എല്ലാവർക്കും പ്രിയങ്കരന്‍! നിറഞ്ഞ ചിരിയും തുറന്ന സംസാരവും മാഞ്ഞു, പ്രദീപ് പുതുക്കുടി ഇനി ഓർമ

തലശേരി: പൈതൃക നഗരിയിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ പുഞ്ചിരി തൂകി കൊണ്ട് സാന്നിധ്യമായി നിന്ന സിപിഐ നേതാവും യുവ അഭിഭാഷകനും തലശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ. പ്രദീപ് പുതുക്കുടി (45) ഓർമയായി. പ്രദീപ് പുതുക്കുടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ പന്തക്കപ്പാറയിലെ വാതകശ്മശാനത്തിൽ സംസ്കരിച്ചു. ഇന്നു രാവിലെ മുതൽ സിപിഐ തലശേരി മണ്ഡലം കമ്മിറ്റി ഓഫീസായ പുതിയ ബസ്‌സ്റ്റാൻഡിലെ എൻ.ഇ. ബാലറാം സ്മാരക മന്ദിരത്തിലും ജില്ലാ കോടതിയിലും എരുവട്ടി കാപ്പുമ്മലിലെ വീട്ടിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കളായ സത്യൻ മൊകേരി, പന്ന്യൻ രവീന്ദ്രൻ, എം. സുരേന്ദ്രൻ, എം.സി. പവിത്രൻ, പി. സന്തോഷ്, എം.വി. ജയരാജൻ, എൻ. ചന്ദ്രൻ, കെ.പി. മോഹനൻ, കെ.വി. സുമേഷ്, മഹേഷ് കക്കത്ത്, സി.ഒ. മുരളി, കെ. രാജൻ, സജീവ് മാറോളി, വി.എ. നാരായണൻ,…

Read More

കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്ത് രാജസ്ഥാൻ സ്വദേശിയെ കൊള്ളയടിച്ചു; 18,000 രൂപയും മൊബൈൽഫോണും കവർന്നു

കണ്ണൂർ: ട്രെയിൻ ഇറങ്ങി സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കൊള്ളയടിച്ച് പണവും മൊബൈൽ ഫോണും കവർന്നു. രാജസ്ഥാൻ സ്വദേശി യു.പി. സിംഗ് (29) ന്‍റെ 18,000 രൂപയും 15,000 രൂപ വിലവരുന്ന മൊബൈൽഫോണുമാണ് കവർച്ച ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണൂരിലെ നിർമാണ തൊഴിലാളിയായ യു.പി. സിംഗ് നാട്ടിൽ പോയി തിരിച്ച് കണ്ണൂരിലെത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി കിഴക്കെ കവാടത്തിലൂടെ പുറത്തേക്ക് വരുന്നതിനിടെ ഇരുട്ടിൽ പതിയിരുന്ന കവർച്ചക്കാർ ചാടിവീണ് ഷർട്ടിന്‍റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും പാന്‍റസിന്‍റെ പോക്കറ്റിലുണ്ടായിരുന്ന പണമടങ്ങിയ പേഴ്സും തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യു.പി. സിംഗ് ടൗൺ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുട്ട് പരന്നാൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കവർച്ചക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ്…

Read More

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം; സംഭവം കണ്ണൂരില്‍

കണ്ണൂർ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. ശ്രീകണ്ഠപുരം എള്ളരിഞ്ഞി പാരാട്ടുക്കുന്നിൽ രജീഷിന്‍റെ ഭാര്യ പ്രവീണ(30)യാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ബാങ്ക് ജീവനക്കാരിയായ പ്രവീണയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. പരിശോധനകൾക്കുശേഷം ഉടൻതന്നെ പ്രവീണയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. 11 ഓടെയാണ് തിരുവനന്തപുരം ടെക്‌നോപാർക്കിലെ 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് ആംബുലൻസ് ആവശ്യപ്പെട്ട് ഡോക്ടറുടെ സന്ദേശമെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലൻസിന് സന്ദേശം കൈമാറി. കൺട്രോൾറൂമിൽനിന്ന് ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻതന്നെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഷയും പൈലറ്റ് ധനേഷും സ്ഥലത്തെത്തി പ്രവീണയെ ആംബുലൻസിലേക്കു മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുറുമാത്തൂരിൽവച്ച് 11.20ഓടെ പ്രവീണ കുഞ്ഞിന് ജന്മംനൽകുകയായിരുന്നു. പ്രസവം എടുത്തശേഷം അമ്മയ്ക്കും കുഞ്ഞിനും നിഷ പ്രഥമശുശ്രൂഷ…

Read More

ഒരുകോടി പെരുവഴിയിൽ! 50 ശതമാനം പ്രവൃത്തികൾ നടന്നതായി കരാറുകാർ ബില്ലുനല്‍കി; കാശുകിട്ടിയപ്പോള്‍ സ്ഥലംവിട്ടു

തൃക്കരിപ്പൂർ: കോളനികളുടെ സമഗ്ര വികസനത്തിനായി കഴിഞ്ഞ യുഡിഎഫ് സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിച്ചു. നടക്കാവ് കോളനിയിൽ നടപ്പാക്കിയ പ്രവൃത്തികളിലാണ് വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം ഉയർന്നതിനെത്തുടർന്ന് ഉപേക്ഷിച്ചത്. എറണാകുളത്തെ ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തതെങ്കിലും ഉപകരാർ നൽകിയവരാണ് പ്രവൃത്തി അട്ടിമറിച്ചത്. 25 ശതമാനം പ്രവൃത്തികൾ പോലും പൂർത്തിയാക്കാതെ തുക കൈപ്പറ്റാൻ ശ്രമം നടത്തിയതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതേത്തുടർന്ന് ദളിത് കോൺഗ്രസ് ഉൾപ്പടെയുള്ള വിവിധ സംഘടനകൾ പ്രവൃത്തിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയിൽ ജില്ലാ പട്ടികജാതി ഓഫീസറും നീലേശ്വരം ബ്ലോക്ക് പട്ടികജാതി ഓഫീസറും നടക്കാവ് കോളനിയിലെത്തി പരാതി പരിശോധിച്ചു ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ അന്വേഷണമോ തുടർ നിർമാണ പ്രവൃത്തികളോ നടത്തിയില്ലെന്ന് മാത്രമല്ല 50 ശതമാനം പ്രവൃത്തികൾ നടന്നതായി കാണിച്ചു കരാറുകാർ നൽകിയ ബില്ലുകളിൽ 35 ശതമാനം…

Read More

ദൈവം മനുഷ്യന് ചില നിമിത്തങ്ങള്‍ കാണിച്ചുതരും! സർക്കാർ ഉദ്യോഗസ്ഥൻ നാടിന്‍റെ വികസന നായകനായപ്പോൾ…

കാഞ്ഞങ്ങാട്: ഓരോ നേരങ്ങളിലും ദൈവം മനുഷ്യന് ചില നിമിത്തങ്ങള്‍ കാണിച്ചുതരും. അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സന്ദേശം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ ദൗത്യം. വളഞ്ഞ വഴികള്‍ നേരെയാക്കുകയെന്നും വിശാലമായ വീഥികളൊരുക്കുകയെന്നുമുള്ള ദൈവവചനമായിരുന്നു ജോസഫ് കനകമൊട്ടയുടെ ആപ്തവാക്യം. അങ്ങനെ ചില നിമിത്തങ്ങളില്ലായിരുന്നെങ്കില്‍ തീരെ ചെറുപ്രായത്തില്‍ സ്വന്തം നാട്ടില്‍ത്തന്നെ സര്‍ക്കാര്‍ ജോലി കിട്ടിയ ജോസഫിന് അന്ന് പണിഷ്‌മെന്‍റ് ട്രാന്‍സ്ഫര്‍ കിട്ടുന്നവര്‍ക്കു മാത്രമായി തീറെഴുതിവച്ചിരുന്ന ഉത്തരമലബാറിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങി വരേണ്ട ആവശ്യമില്ലായിരുന്നു. അന്ന് അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന മലബാറിന്‍റെ മലയോരമേഖലയിലെ കുടിയേറ്റഗ്രാമങ്ങളുടെ അവസ്ഥ ജോസഫിന്‍റെ മനസിനെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇവിടേക്ക് സ്ഥലംമാറ്റം വാങ്ങി വന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന് തോന്നിയതും അങ്ങനെയാണ്. തൊട്ടടുത്ത വര്‍ഷംതന്നെ അന്നത്തെ അവിഭക്ത ഹൊസ്ദുര്‍ഗ് താലൂക്കിലേക്ക് സ്ഥലംമാറ്റം വാങ്ങിയെത്തി. തനിക്ക് അപകടം സംഭവിച്ച പൂക്കയത്ത് പൊതുജനപങ്കാളിത്തത്തോടെ ഒരു തൂക്കുപാലം നിര്‍മിക്കുകയായിരുന്നു ജോസഫിന്‍റെ ആദ്യ വികസനദൗത്യം. ഇപ്പോള്‍ തൂക്കുപാലത്തിന്‍റെ സ്ഥാനത്ത്…

Read More