പയ്യന്നൂര്‍: ഇന്ത്യക്കാരന്റെ രാജ്യസ്നേഹം അളക്കാന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറുടെ അനുയായികളായ ആര്‍എസ്എസ് വളര്‍ന്നിട്ടില്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തംചിന്തിയ ചരിത്രമാണ് എല്ലാ മതവിഭാഗത്തില്പെട്ടവര്ക്കുള്ളതെന്നും കെ.മുരളീധരന് എംപി. മുസ്ലിം കോർഡിനേഷന്‍ കമ്മറ്റി പയ്യന്നൂരില്‍ സംഘടിപ്പിച്ച പൗരത്വ ബില്ലിനെതിരെയുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നത്.രാജ്ഭവനില്‍ താമസിച്ച് ബിജെപി പ്രസിഡന്റിന്റെ ജോലിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും രാജഗോപാലിന് വേണ്ടാത്ത പൗരത്വ നിയമം നടപ്പാക്കാന്‍ വാശി പിടിക്കുന്ന ആരിഫ് മുഹമ്മദ് ഖാന് സര് സി.പി.യുടെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കുമെന്നും മുരളീധരന് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കാന്‍ അധികാരത്തില്‍ വന്നവര്‍ ഇന്ത്യയെ ഇന്റർനെറ്റ് പോലുമില്ലാത്ത രാജ്യമാക്കിയെന്നും ഭരണപരാജയത്തിന് മറയിടാന്‍ പൗരത്വ ബില്ലു പോലുള്ള വര്‍ഗ്ഗീയ കാര്ഡുകളിറക്കുകയാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെ.എം.ഷാജി എംഎല്‍എ പറഞ്ഞു.കര്‍ഷക ആത്മഹത്യയും തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച…
Read MoreCategory: Kannur
താഴെ ചൊവ്വയിലെ ഷോപ്പിംഗ് മാൾ നിർമാണം; ജനങ്ങളുടെ പ്രതിഷേധം ശക്തം; നിർമാണം നിർത്തിവയ്ക്കണമെന്ന് കോർപ്പറേഷൻ
കണ്ണൂർ: താഴെ ചൊവ്വയിലെ മാൾ നിർമാണം ഒരാഴ്ചത്തേക്ക് നിർത്തി വയ്ക്കാൻ കോർപറേഷന്റെ നിർദേശം. മാൾ നിർമാണം കാരണം പ്രദേശത്തെ കിണറുകൾ വറ്റുകയും റോഡ് ഇടിയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായെത്തിയ നാട്ടുകാരെയും മാൾ പ്രതിനിധികളെയും പങ്കെടുപ്പിച്ച് മേയർ സുമാ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നല്കിയ പെർമിറ്റ് അനുസരിച്ചാണോ നിർമാണമെന്ന് പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കും. പെർമിറ്റിനു വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ തുടർനടപടി ഉണ്ടാകും. നിർമാണം കാരണം ഇടിഞ്ഞ റോഡിനരികിൽ താങ്ങുമതിൽ നിർമിക്കാൻ ബിൽഡേഴ്സിന് നിർദേശം നല്കി. പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ പിഎച്ച്എഡിയുടെ വെള്ളം തുടർന്നും എത്തിക്കും. പ്രദേശത്ത് മണ്ണ് പരിശോധന നടത്തും. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അടുത്ത ദിവസം സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തുക. ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.ഒ. മോഹനൻ, വെള്ളോറ…
Read Moreകണ്ണൂർ കേന്ദ്രീകരിച്ച് പിടിച്ചുപറി; സംഘത്തലവൻ പോലീസ് വലയിലായി; അറസ്റ്റിലായ നിയാസുദ്ദീൻ ജില്ലയിലെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ്
കണ്ണൂർ: കണ്ണൂരിലെ റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്ന സംഘത്തലവൻ അറസ്റ്റിൽ. പഴയങ്ങാടി കൊവ്വപ്പുറത്തെ കെ.എ. നിയാസുദ്ദീനെ (33) യാണ് കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ 12 ന് യോഗശാല റോഡിൽ പള്ളിയാന്മൂല സ്വദേശി അർജുൻ വിനയകുമാറിന്റെ കെഎൽ 13 യു 4497 നന്പർ ബൈക്ക് നിർത്തിയിട്ടിരുന്നു. ഇത് കവർന്ന സംഭവത്തിലാണ് നിയാസുദ്ദീനെ അറസ്റ്റുചെയ്തത്. യോഗശാല റോഡിലെ സിസി ടിവി പരിശോധിച്ചതിൽ നിന്നാണ് നിയാസുദ്ദീനാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കണ്ണൂർ നഗരം കേന്ദ്രീകരിച്ചുള്ള നിരവധി കവർച്ച നടത്തിയ സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചത്. അറസ്റ്റിലായ നിയാസുദ്ദീൻ കണ്ണൂർ ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിലെ മുഖ്യപ്രതിയാണ്.25 ഓളം കേസിലെ പ്രതിയായ ഇയാൾ ആന്ധ്രയിലെ ജയിലിൽ 25 കിലോ കഞ്ചാവ്…
Read Moreരോഗിയുമായി മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ജീപ്പ് മറിഞ്ഞ് രോഗി മരിച്ചു
തളിപ്പറമ്പ്: രോഗിയുമായി മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രോഗി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. നടുവില്‍ മണ്ടളം സെന്റ് ജൂഡ് പള്ളിക്ക് സമീപത്തെ പരേതനായ യോഹന്നാന്-അന്നമ്മ ദമ്പതികളുടെ മകന് നടുപ്പുരയില്‍ റെജി (46) യാണ് മരിച്ചത്. റെജിയുടെ ബന്ധു സുനിലിനെ (30) തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ ദേശീയപാതയില്‍ ചിറവക്ക് വളവിലായിരുന്നു അപകടം. കരള്‍രോഗിയായ റെജിക്ക് അസുഖം കൂടിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നോടെയാണ് ബന്ധുക്കള്‍ ജീപ്പില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടത്. പരിക്കേറ്റ റെജിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംസ്കാരം നാളെ രാവിലെ 10.30ന് മണ്ടളം സെന്റ് ജൂഡ് പള്ളിയിൽ. റെജിയുടെ ഭാര്യ: ലത. മക്കള്‍: റിജന്‍സ്, റിന്‍സി. സഹോദരങ്ങള്‍: സാലി, സിബി, ലൂസി, മിനി, ബിജു.
Read Moreവിവാഹം കഴിഞ്ഞ് പത്തുമാസം പിന്നിട്ടപ്പോൾ ആത്മഹത്യ ചെയ്ത് ദമ്പതികൾ; മരണത്തിന്റെ യഥാർഥ കാരണം അറിയില്ലെങ്കിലും നാട്ടുകാർ പോലീസ് പറഞ്ഞതിങ്ങനെ…
തളിപ്പറമ്പ്: ഇന്നലെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ കുറ്റിക്കോല്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച കുറ്റിക്കോലിലെ പ്രേമരാജന്റെ മകന് തേരുകുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്നാട് വിരുദുനഗര്‍ ജില്ല ശ്രീവില്ലിപൂത്തൂരിലെ ഇസൈക്കിറാണി എന്ന രേഷ്മ (25) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് കൂവോട് കിഴക്ക് പൊതുശ്മശാനത്തിലാണ് സംസ്കരിക്കുക. ഇസൈക്കിറാണിയുടെ ബന്ധുക്കള്‍ ഇന്ന് രാവിലെ തളിപ്പറമ്പിലെത്തിയിട്ടുണ്ട്. ഭാര്യയെ തൂങ്ങിയ നിലയില്‍ കണ്ട ഉടനെ സുധീഷ് കുരുക്കിട്ട സാരി മുറിച്ചിട്ടെങ്കിലും മരിച്ചതായി കണ്ട് അതേ സാരിയുടെ ബാക്കി ഭാഗം കൊണ്ട് സമീപത്തുതന്നെ തൂങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. കുടുംബാംഗങ്ങള്‍ പരസ്പരം ആലോചിച്ചാണ് വിവാഹം നടത്തിയത്. സ്ഥിരം വഴക്കുകൂടാറുണ്ടായിരുന്ന ഇവര്‍ മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കിയിരുന്നതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. സുധീഷ് രാത്രിയില്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ച് അത്മഹത്യചെയ്യുമെന്ന് പറഞ്ഞിരുന്നുവത്രേ,…
Read Moreരാത്രി ഡ്രൈവ് ചെയ്യുന്നവർക്കായി വഴിയോര കോഫി ഷോപ്പ് തുടങ്ങുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹകരിക്കാതെ വരുന്പോൾ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള റോഡ് സുരക്ഷ അഥോറിറ്റിയുടെയും കേരള മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ റോഡ് സുരക്ഷാ വാരം സംസ്ഥാനതല ഉദ്ഘാടനം കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കർശന പരിശോധനകളും ബോധവത്കരണവും തുടരും. രാത്രികാലങ്ങളിൽ ഡ്രൈവ് ചെയ്യുന്നവർക്കായി നിശ്ചിത അകലം പാലിച്ചുകൊണ്ട് ചായയും കാപ്പിയും നൽകാനുള്ള കോഫി ഷോപ്പ് തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഉറക്കമൊഴിച്ച് യാത്ര ചെയ്യുന്പോൾ അപകടങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം നടത്താൻ തീരുമാനിച്ചത്. ഉറക്കം വരിക എന്നത് മനുഷ്യസഹജമാണ്. ഡ്രൈവിംഗിനിടെ ഉറക്കംവരുന്പോൾ ഒന്നു നിർത്തി ചായയോ കാപ്പിയോ കുടിച്ച് മുഖംകഴുകിയാൽ ഉന്മേഷം വീണ്ടെടുക്കാൻ സാധിക്കുമെന്നതുകൊണ്ടാണ് ഇത്തരം ഷോപ്പുകളെ കുറിച്ച് ആലോചിക്കുന്നത്. ചെറിയ പ്രായത്തിലുള്ളവർക്ക് ഡ്രൈവ് ചെയ്യുന്പോൾ സ്പീഡ് ഒരു…
Read Moreആന്തൂരിൽ പ്രവാസി വ്യവസായിക്ക് വീണ്ടും സിപിഎമ്മിന്റെ പീഡനം; രമേശനുമായി ശത്രുതയില്ലെന്ന് കൗൺസിലർ
കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി പാറയിൽ സാജനു പിന്നാലെ ആന്തൂരിലെ മറ്റൊരു പ്രവാസി വ്യവസായിക്കു കൂടി സിപിഎം വനിതാ കൗൺസിലറുടെ നേതൃത്വത്തിൽ പീഡനമെന്ന് ആരോപണം. പ്രവാസി ജീവിതത്തിനിടയിൽ സ്വരു കൂട്ടിവച്ച സന്പാദ്യം ഉപയോഗിച്ച് വീടുവയ്ക്കാൻ വാങ്ങിയ സ്ഥാലത്തിൽ കൂടി വഴി അനുവദിക്കണെന്ന് ആവശ്യപ്പെട്ടാണ് കൗൺസിലറുടെ നേതൃത്വത്തിൽ പീഡനം. ആന്തൂർ നഗരസഭയിലെ തളിയിൽ എരഞ്ഞിക്കൽ ക്ഷേത്രത്തിനു സമീപത്തെ ആലിങ്കീൽ രമേശനാണ് നിരന്തര ഭീഷണിയും പീഡനവും എൽക്കേണ്ടി വരുന്നത്.സിപിഎം കൗൺസിലറുടെ വീട്ടിലേക്ക് നിലവിൽ ഫലപ്രദമായ വഴി നിലവിലിരിക്കെയാണ് സിപിഎം അനുഭാവി കൂടിയായ പ്രവാസിയെ വഴിക്ക് സ്ഥലം അനുവദിക്കണമെന്നു കാണിച്ച് പീഡിപ്പിക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വില്ലേജ് ഓഫീസറെ സമ്മർദ്ധത്തിലാക്കി അനുകൂലമായ റിപ്പോർട്ടും ഇവർ സന്പാദിച്ചുവത്രെ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർഡിഒ ഓഫീസിൽനിന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് രമേശൻ പോലും ഇക്കാര്യം അറിയുന്നത്.രമേശൻ ഇതോടെ തളിപ്പറന്പ് മുൻസീഫ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിൽ ഫോണിലൂടെയും…
Read Moreവീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വിദ്യാർഥിയുടെ മേൽ ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു
കണ്ണൂർ: വിദ്യാർഥിയുടെ ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു. തിലാന്നൂർ മന്നവളപ്പിൽ പരേതനായ സുനിൽകുമാർ-ഉഷ ദന്പതികളുടെ മകൻ സൂര്യ (9)യെയാണ് ഇന്നു രാവിലെ വീട്ടുപറന്പിൽ വച്ച് തെരുവുനായ ആക്രമിച്ചത്. മേൽച്ചുണ്ട് അറ്റുതൂങ്ങിയ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആറ്റടപ്പ എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.
Read Moreസർക്കാർ സ്കൂളിൽ അഞ്ചു വിദ്യാർഥിനികൾക്കു പീഡനം; ഓഫീസ് റൂം വൃത്തിയാക്കാനായി കുട്ടികളെ നേരത്തെ വിളിച്ചു വരുത്തിയായിരുന്നു പീഡനം; ജീവനക്കാരന് അറസ്റ്റിൽ
കാസർഗോഡ്: പത്തു വയസുള്ള അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ സർക്കാർ സ്കൂളിലെ പ്യൂണ്‍ അറസ്റ്റിൽ. കാസർഗോഡ് ബംബ്രാണയിലെ ചന്ദ്രശേഖര (55) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. മധൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളിലാണു സംഭവം. കുട്ടികൾ ക്ലാസ് മുറിയിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപികമാർ ചോദിച്ചപ്പോൾ തങ്ങളെ പ്യൂണ്‍ പീഡിപ്പിച്ച വിവരം കുട്ടികൾ പറയുകയായിരുന്നു. ഇതോടെ അധ്യാപികമാർ വീട്ടുകാർക്കും ചൈൽഡ് ലൈനിനും വിവരം നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുക്കുകയും തുടർന്നു പോലീസിൽ പരാതി നൽകുകയുമായിരുന്നു. രാവിലെ എട്ടോടെ ചന്ദ്രശേഖര സ്കൂളിലെത്താറുണ്ട്. സ്കൂൾ ഓഫീസ് വൃത്തിയാക്കാൻ വരണമെന്ന പ്യൂണിന്റെ നിർദേശമനുസരിച്ചു കുട്ടികൾ രാവിലെ 8.30ന് എത്താറുണ്ടായിരുന്നു. പ്യൂണ്‍ ഓഫീസ് മുറിയിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയാണു പതിവെന്നാണു കുട്ടികൾ മൊഴി നൽകിയത്.
Read Moreപൗരത്വ നിയമ ഭേദഗതിനടപ്പിലാക്കിയത് ജനങ്ങളുടെ തീരുമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
കണ്ണൂർ: പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ സംഖ്യാബലത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭാരതീയ വിചാരകേന്ദ്രംസംസ്ഥാന വാർഷിക സമ്മേളനം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന വിരുദ്ധമായതുകൊണ്ട് പാർലമെന്റിൽ പാസാക്കിയ നിയമത്തെ എതിർക്കുകയാണെന്ന് പ്രതിപക്ഷം പറയുന്നു. അങ്ങനെയെങ്കിൽ കേരള നിയമസഭയിൽ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം പാസാക്കുന്ന നിയമം ബിജെപി എതിർക്കുന്നുവെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്. ജനാധിപത്യത്തിൽ സംഖ്യയ്ക്കാണ് പ്രധാന്യം. അതിനപ്പുറം പരിഗണനയില്ല. സംവരണം മാത്രമാണ് അതിനപ്പുറം പരിഗണിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെങ്കിൽ സുപ്രീംകോടതി തീരുമാനമെടുക്കട്ടെ. അങ്ങനെയൊരു തീരുമാനം എടുക്കാൻ ശ്രമിച്ചാൽ ഭരണഘടനാവിരുദ്ധമാണെന്നു പറയാം. അല്ലാതെ സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ളവർ റോഡിലിറങ്ങി മുദ്രാവാക്യം വിളിച്ചാൽ ഭരണാഘടനവിരുദ്ധമാകില്ല. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഡൽഹി സർവകലാശാല പ്രഫസർ ഡോ. രാകേഷ് സിഹ്ന…
Read More