വയനാട്: ബത്തേരിയിൽ പാന്പുകടിയേറ്റു മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിന്റെ നിര്യാണത്തിൽ അനുശോചിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഷഹ്ലയുടെ മരണം നിർഭാഗ്യകരവും സങ്കടകരവുമാണെന്നും ഷഹ്ലയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും രാഹുൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സംഭവം നടന്ന സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ വികസനത്തിനായി എംപി ഫണ്ടിൽനിന്നു തുക അനുവദിക്കുമെന്നും രാഹുലിന്റെ ഓഫീസ് അറിയിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹ്ല ഷെറിനാണ് കഴിഞ്ഞ ദിവസം ക്ലാസിൽവച്ച് പാന്പു കടിയേറ്റു മരിച്ചത്. ക്ലാസിന്റെ ചുമരിനോട് ചേർന്നുളള പൊത്തിൽ പതിയിരുന്ന പാന്പ് കുട്ടിയെ കടിക്കുകയായിരുന്നു. രോഷാകുലരായ നാട്ടുകാർ വ്യാഴാഴ്ച അധ്യാപകരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്റ്റാഫ് റൂമിന്റെ വാതിൽ തല്ലി പൊളിക്കുകയും ചെയ്തിരുന്നു
Read MoreCategory: Kannur
പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു; സ്കൂൾ സ്റ്റാഫ് റൂം നാട്ടുകാർ തല്ലിത്തകർത്തു
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതേസമയം, കുട്ടിയുടെ ചികിത്സയിൽ വീഴ്ച വന്നതിലും എന്തുകൊണ്ട് ആന്റിവെനം നൽകിയില്ലെന്നതിലും അന്വേഷണം തുടങ്ങി. ജില്ലാ ഡെപ്യൂട്ടി ഡിഎംഒയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉത്തരവിട്ടു. സ്കൂളുകളിൽ ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സുൽത്താൻ ബത്തേരിയിലെ സ്കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാർ തല്ലിത്തകർത്തു. സ്റ്റാഫ് റൂമില് അധ്യാപകരില് ചിലരുണ്ടെന്നാരോപിച്ചാണ് റൂം തകർത്തത്. നേരത്തേ, സ്കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ നാട്ടുകാർ തടയുകയും ചെയ്തിരുന്നു. അധ്യാപകർക്കെതിരേ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതേ തുടർന്ന് ആരോപണം നേരിട്ട ഷജിൽ എന്ന അധ്യാപകനെ സസ്പെൻഡ്…
Read Moreയുസുഫ് മൗലവിയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി അലിവ് ചാരിറ്റബിൾ സൊസൈറ്റി
പെരുമ്പടവ്: തല ചായ്ക്കാൻ സ്വന്തമായൊരിടം ഏതൊരാളുടെയും സ്വപ്നമാണ്. വർഷങ്ങൾക്കു മുമ്പേ യുസുഫ് മൗലവിയും കുടുംബവും ആ സ്വപ്നം കണ്ടിരുന്നു. സാമ്പത്തിക പരാധീനതയും ജീവിത പ്രാരാബ് ധവും സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്ത കുടുംബം ആ സ്വപ്നം മനസിൽ പൂട്ടിവച്ചിരിക്കുകയായിരുന്നു. എന്നാൽ ആലക്കാട് ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ കൂട്ടായ്മ അലിവ് ചാരിറ്റബിൾ സൊസൈറ്റി ഇന്ന് ആ സ്വപ്നം യാഥാർഥ്യമാക്കി. യുസുഫ് മൗലവിയും ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബം വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്നു. അസുഖം കാരണം ജോലി ചെയ്യാൻ കഴിയാത്തതു കൊണ്ടു മദ്രസാ അധ്യാപനത്തിൽ നിന്നും ലഭിക്കുന്ന തുഛമായ വരുമാനവും ഇല്ലാതായി. ആലക്കാട്ടെ അലിവ് ചാരിറ്റബിൾ സൊസെറ്റി പ്രവർത്തകർ യുസുഫ് മൗലവിയുടെ ഈ സങ്കടമറിഞ്ഞപ്പോൾ ഉദാരമതികളുടെ സഹായത്താൽ വീടും സ്ഥലവും നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമക്കായി മുസ്ലിം…
Read Moreഅമിത ഡ്യൂട്ടിയും ശമ്പളവുമില്ല; കണ്ണൂരിൽ പോലീസുകാരന്റെ ആത്മഹത്യാശ്രമം
കണ്ണൂർ: കണ്ണൂരിൽ പോലീസുകാരന്റെ ആത്മഹത്യാശ്രമം. പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ജോലി ചെയ്യുന്ന പോലീസുകാരനാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. റെയിൽവേ പോലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇന്നു രാവിലെയാണ് സംഭവം. നേരത്തെ ഒരു മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ട്രോൾ ഷെയർ ചെയ്തതിന്റെ പേരിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തെ പിന്നീട് തിരിച്ചെടുക്കുകയും കണ്ണൂർ എആർ ക്യാന്പിൽ ജോലിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അഞ്ചുമാസത്തോളമായി ശന്പളം ലഭിക്കാത്തതിനെ തുടർന്ന് ഏറെ മാനസിക പ്രയാസമുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം ഏഴിമലയിൽ രാഷ്ട്രപതി എത്തിയതിനെ തുടർന്നുണ്ടായിരുന്ന ഡ്യൂട്ടിയിൽ ഇദ്ദേഹവുമുണ്ടായിരുന്നു. തിരിച്ചെത്തിയതിനെ തുടർന്ന് വിശ്രമം പോലും അനുവദിക്കാതെ ഇന്ന് എആർ ക്യാന്പിൽ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. അടുത്ത വർഷം വിരമിക്കാനിരിക്കെ ഏറെ സീനിയറായ ഈ ഉദ്യോഗസ്ഥനെ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഡ്യൂട്ടി എടുക്കാനും ഇദ്ദേഹം തയാറായില്ല. എനിക്ക്…
Read Moreകമ്പിലിൽ കുട്ടിമോഷ്ടാക്കളുണ്ട്, ജാഗ്രതൈ! എല്ലാവർക്കും നല്ലതാണെന്നു പറയുന്നതു മയ്യിൽ പോലീസാണ്; കാര്യം കാര്യം മറ്റൊന്നുമല്ല…
കൊളച്ചേരി: കമ്പിലും പരിസരങ്ങളിലും കുട്ടിമോഷ്ടാക്കളുണ്ട്, ജാഗ്രത പാലിക്കുന്നത് എല്ലാവർക്കും നല്ലതാണെന്നു പറയുന്നതു മയ്യിൽ പോലീസാണ്. കാര്യം മറ്റൊന്നുമല്ല, കഴിഞ്ഞ കുറേ ദിവസങ്ങളായി കമ്പിൽ ആശുപത്രിക്കു സമീപത്തെ വീട്ടിൽ വിദ്യാർഥികളായ അഞ്ചു പേർ പതിവായി മോഷണത്തിനെത്തുകയാണ്. അലങ്കാരമത്സ്യങ്ങൾ വളർത്തുന്ന എം.വി.പ്രതീഷിന്റെ വീട്ടിലാണു മത്സ്യങ്ങൾ കാണാതാവുന്നത് പതിവായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു 13 വയസ് പ്രായമുള്ള യൂണിഫോംധാരികളെ വലയിലാക്കിയത്. വിലപിടിപ്പുള്ള അഞ്ച് അലങ്കാര മത്സ്യങ്ങൾ നഷ്ടപ്പെട്ടതോടെയാണു മോഷണം പോവുന്നതാണെന്നു തിരിച്ചറിഞ്ഞത്. തുടർന്നു സിസിടിവി കാമറകൾ സ്ഥാപിച്ചതോടെ അഞ്ചുപേരെ വലയിലാക്കി. ദൃശ്യങ്ങൾ പ്രകാരം മയ്യിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
Read Moreകന്യാസ്ത്രീകൾക്കെതിരേ ഫേസ്ബുക്കില് പോസ്റ്റ്! കോഴിക്കോട് സ്വദേശിക്കെതിരേ തലശേരി പോലീസ് കേസെടുത്തു
കണ്ണൂർ: കന്യാസ്ത്രീകൾക്കെതിരെയും പാസ്റ്റർമാർക്കെതിരെയും സാമൂഹിക സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫെയ്സ്ബുക്കിൽ കമന്റുകൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരെ തലശേരി ഡിവൈഎസ്പി കേസെടുത്തു. നൂറാംതോട് മച്ചുക്കുഴിയിൽ സെബാസ്റ്റ്യൻ വർക്കിക്കെതിരെയാണ് കേസെടുത്തത്. തലശേരി അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. ക്രിസ്തീയ വിശ്വാസികളെ അപകീർത്തിപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ പോസ്റ്റിട്ടതെന്നായിരുന്നു പരാതി.
Read Moreചന്തേരയിൽ ഇനി ഇഴജന്തുക്കളെ ഭയക്കാതെ ട്രെയിൻ കാത്തുനിൽക്കാം; റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി
പിലിക്കോട്: ചന്തേര റെയിൽവേ സ്റ്റേഷനിലെ കാടുമൂടിയ പ്ലാറ്റ്ഫോമിൽ ഇഴജന്തുക്കളെ ഭയന്നുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. മൂന്നു മാസം കൊണ്ടു പുതിയ പ്ലാറ്റ്ഫോമിന്റെ നിർമാണം പൂർത്തീകരിക്കും. ഒരു കോടി 45 ലക്ഷം രൂപ ചെലവിൽ അഞ്ചുമീറ്റർ നീളത്തിൽ 16 ബോഗികൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പ്ലാറ്റ്ഫോം നിർമാണം നടന്നുവരുന്നത്. രണ്ടു പാസഞ്ചർ ഉൾപ്പെടെ നാല് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള ചന്തേര സ്റ്റേഷനെ നിത്യവും നൂറിൽപ്പരം യാത്രക്കാരാണ് ആശ്രയിക്കുന്നത്. ഇവിടുത്തെ യാത്രക്കാരുടെ ദുരിതം “ദീപിക’ മാസങ്ങൾക്ക് മുമ്പ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇഴജന്തുക്കളുടെ ഭീഷണിക്ക് പുറമെ താഴ്ന്നസ്ഥലത്തു നിന്ന് സ്ത്രീ യാത്രക്കാർക്കും വയോധികർക്കും ട്രെയിനിൽ കയറിപ്പറ്റുക ശ്രമകരമായിരുന്നു. പ്ലാറ്റ്ഫോം ഉയരംകൂട്ടുന്നതോടെ യാത്രക്കാരുടെ വിഷമതകൾക്ക് ഒരു പരിധിവരെ പരിഹാരമാകും.
Read Moreസംസ്ഥാന സ്കൂൾ കായികമേള; സംഘാടക മികവുകൊണ്ട് കൈയടി നേടി കൊടിയിറക്കം
സിജി ഉലഹന്നാൻ കണ്ണൂർ: വെല്ലുവിളികൾ ഏറെയായിരുന്നു. പരിമിതികളും ഒരുപാട്. എന്നാൽ, അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികമേള സംഘാടക മികവുകൊണ്ട് കൈയടി നേടി. മാങ്ങാട്ടുപറന്പ് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും ഫീൽഡും അത്യാധുനിക സംവിധാനങ്ങളും അത്ലറ്റുകളുടെയും കായികപരിശീലകരുടെയും ഫുൾമാർക്ക് നേടി. മീറ്റിൽ പിറന്ന 16 റിക്കാർഡുകളും ആ നിലവാരത്തിന്റെ തെളിവായി. കൃത്യസമയത്ത് ഉണരുന്ന ട്രാക്കും ഫീൽഡും, പരാതികളില്ലാതെ മത്സരങ്ങൾ മുന്നോട്ടുനീക്കിയ ഒഫീഷലുകൾ, യഥാസമയം വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത ടെക്നിക്കൽ ടീം, എല്ലാവരെയും സംതൃപ്തരാക്കി മടക്കിയ ഭക്ഷണശാല. ട്രാക്കിനരികിൽ സദാജാഗരൂകരായ സന്നദ്ധസേനാംഗങ്ങൾ, വോളണ്ടിയർമാർ…ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അധ്യാപകരും കായികാസ്വാദകരും കൈകോർത്തപ്പോൾ കണ്ണൂർ കായികോത്സവം സംഘാടകവൈഭവത്തിന്റെ പുതിയ ചരിത്രമെഴുതി. ഹരിത പെരുമാറ്റചട്ടം പൂർണമായി പാലിക്കാൻ കഴിഞ്ഞുവെന്നതിലും അഭിമാനിക്കാം. അന്തർദേശീയ മത്സരങ്ങൾ സംഘടിപ്പിച്ച് പരിചയമുള്ളവരായിരുന്നു ഒഫീഷലുകൾ.പാലായിലെ ഹാമർദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാക്രമീകരണങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകി. ഗാലറിയുടെ പരിമിതിയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. താത്കാലിക…
Read Moreസമുദ്ര സുരക്ഷയിൽ ഏഴിമല നാവിക അക്കാഡമിയുടെ പങ്ക് നിസ്തുലമെന്ന് രാഷ്ട്രപതിപി.ടി.പ്രദീഷ്
ഏഴിമല (കണ്ണൂർ): സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ ഏഴിമല നാവിക അക്കാദമിയുടെ പങ്ക് നിസ്തുലമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്നു രാവിലെ ഏഴിമല നാവിക അക്കാഡമിയിൽ നടന്ന ചടങ്ങിൽ സൈനിക യൂണിറ്റുകൾക്കു രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളർ പുരസ്കാരം ഏഴിമല നാവിക അക്കാദമിക്കു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാ വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. വിവരസങ്കേതിക രംഗത്തെ വളർച്ച സൈനിക പരിശീലന രംഗത്ത് കൂടി ഉപയോഗപ്പെടുത്തുന്നതിന് നാം സജ്ജമാകണം. ഏഴിമല നാവിക അക്കാദമിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയാൽ ഭാവിയിലെ വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിന് വേണ്ടി കൃത്യമായ നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു. രാവിലെ ഏഴിമലയിലെ അക്കാഡമി ആസ്ഥാനത്ത് കേഡറ്റ് പരേഡിനു ശേഷമായിരുന്നു പുരസ്കാര സമർപ്പണം. പട്ടിൽ തയാറാക്കിയ പ്രത്യേക പതാകയായ പ്രസിഡന്റ്സ് കളർ രാഷ്ട്രപതിയിൽ നിന്ന് അക്കാഡമി കാഡറ്റ് ക്യാപ്റ്റൻ സുശീൽ സിംഗ് ഏറ്റുവാങ്ങി.…
Read More77, 78 വകുപ്പുകൾ കൂടി ഉൾപ്പെടുത്തുന്നു; കണ്ണൂരിൽ പുകയില ഉത്പന്നങ്ങൾ വിറ്റാൽ പിഴയോടൊപ്പം തടവും
റെനീഷ് മാത്യു കണ്ണൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ണൂരിൽ പിടികൂടിയാൽ ഇനി പിഴയടച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. തടവുശിക്ഷ കൂടി ലഭിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് കുട്ടികളുടെ ലഹരി ഉപയോഗത്തിനെതിരേ “ജീവിതമാണ് അതു വലിച്ചെറിയരുത്’ എന്ന പേരിൽ കാന്പയിൻ ആരംഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ നേതൃത്വത്തിൽ ലഹരി ഉത്പന്നങ്ങൾ വില്ക്കുന്നവർക്കെതിരേ ജുവനൈൽ ജസ്റ്റീസ് ആക്ടിലെ 77,78 വകുപ്പുകൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് കത്ത് നല്കിയിരുന്നു. ഈ വകുപ്പുകൾ ചേർത്താൽ ഏഴു വർഷംവരെ തടവും ഒന്നരലക്ഷം രൂപ പിഴയും ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ജെ.ജെ. ആക്ടും കൂടി ഉൾപ്പെടുത്തിയാണ് ഇനി മുതൽ കേസെടുക്കുന്നത്. കണ്ണൂരിൽ കുട്ടികളുടെ ലഹരി ഉപയോഗം കൂടിയ സാഹചര്യത്തിലാണ് കർശന നടപടികൾ തുടങ്ങിയത്. നേരത്തെ പുകയില ഉത്പന്നങ്ങൾ വിൽക്കുകയും സൂക്ഷിക്കുകയും ചെയ്തു കഴിഞ്ഞാൽ 5,000 രൂപ പിഴയടച്ച് ശിക്ഷയിൽനിന്ന് രക്ഷ നേടാമായിരുന്നു.…
Read More