ചെറുപുഴ: ചെറുപുഴയിലെ കെട്ടിട നിർമാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണം സംബന്ധിച്ച കേസിൽ പോലീസ് നിയമോപദേശം തേടുന്നു. ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾവച്ച് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാൽ നിലനിൽക്കുമോയെന്നാണ് പരിശോധിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറോടാണ് നിയമോപദേശം തേടിയിട്ടുള്ളത്. ജോസഫിന്റെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച സാഹചര്യത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമോയെന്നാണു പോലീസ് പരിശോധിക്കുന്നത്. നിയമോപദേശം തേടിയ ശേഷമായിരിക്കും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.ജോസഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. എന്നാൽ, മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘമുള്ളത്. ജോസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളജിലെ പോലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ മൊഴിയെടുത്തതിനുശേഷമാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയത്. കുടുംബാംഗങ്ങളും സർജനുമായി സംസാരിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളാണ് ഡോ.ഗോപാലകൃഷ്ണപിള്ള പോലീസിന് കൈമാറിയതെന്നറിയുന്നു. ജോസഫിന്റെ ഇരു കൈത്തണ്ടയിലുമുള്ള മുറിവുകൾ പരിശോധിച്ചതിൽ ഇടതുകൈയിലെ മുറിവാണ് ആഴത്തിലുള്ളത്. ഇരുകൈകളിലും ബ്ലേഡ് ഉപയോഗിച്ചുണ്ടാക്കിയ നേരിയ മുറിപ്പാടുകളും ആത്മഹത്യയിലേക്കാണ്…
Read MoreCategory: Kannur
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ നെറ്റ്വർക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പ്; തട്ടിയെടുത്തത് മൂന്ന് കോടി; പയ്യന്നൂരിൽ മൂന്നു പേര് അറസ്റ്റില്‍
പയ്യന്നൂര്‍: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ നിയമ വിരുദ്ധമായ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലൂടെ കോടികള്‍ തട്ടിയെടുത്ത സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് ഇരിയ സ്വദേശികളായ പത്തായപ്പുര ഹൗസില്‍ പ്രജീഷ് (30),പൂണൂര്‍ ഹൗസില്‍ ബാലദാസ് (31), രാവണേശ്വരത്തെ നാട്ടുങ്കല്‍ സുധീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2015 മുതല്‍ മണിച്ചെയിൻ മാതൃകയില്‍ അരങ്ങേറിയ തട്ടിപ്പാണ് ഇന്നലെ കാഞ്ഞങ്ങാട് മാവുങ്കലിലെ സ്ഥാപനത്തില്‍ നടത്തിയ രണ്ടുമണിക്കൂറോളം നീണ്ട റെയ്ഡിലൂടെ പോലീസ് കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട രേഖകളും പോലീസ് പിടിച്ചെടുത്തു.പയ്യന്നൂര്‍ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ എസ്ഐ രമേശന്, സിപിഒമാരായ സുരേഷ്, ഗിരീഷ്, പ്രിയേഷ് എന്നിവര്‍ ചേര്‍ന്നാണ് മിന്നല്‍ റെയ്ഡ് നടത്തിയത്. മലേഷ്യ കേന്ദ്രമായി സ്ഥാപിച്ച ക്യൂനെറ്റ് എന്ന വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലുണ്ടാക്കിയ ക്യൂ ലയണ്‍ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിലൂടെയാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി.ഒന്നേകാല്‍ ലക്ഷം രൂപ ഇതില്‍…
Read Moreപോലീസിന്റെ തന്ത്രപരമായ നീക്കം ഫലം കണ്ടു! ബൈക്ക് കത്തിനശിച്ച സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍
ചിറ്റാരിക്കാല്‍(കാസർഗോഡ്): റോഡരികില്‍ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച സംഭവത്തില്‍ 17കാരനായ പ്ലസ്ടു വിദ്യാർഥി അറസ്റ്റിൽ. ചിറ്റാരിക്കാല്‍ അതിരുമാവിലെ വിദ്യാർഥിയെയാണ് ചിറ്റാരിക്കാല്‍ എസ്ഐ കെ.പി. വിനോദ്കുമാറും സംഘവും ചേർന്നു പിടികൂടിയത്. കുറ്റിക്കാട്ടില്‍ കണ്ടെത്തിയ കന്നാസും പൈപ്പും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 17കാരന് പിടിയിലായത്. പെയിന്റിംഗ് തൊഴിലാളിയായ അതിരുമാവ് ചെമ്പകത്തില്‍ തോമസിന്റെ മകന് രാജേഷിന്റെ റോഡരികില്‍ നിർത്തിയിട്ടിരുന്ന ബൈക്കാണ് മൂന്നുദിവസം മുമ്പ് പൂർണമായും കത്തിനശിച്ചത്. വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ ബൈക്ക് റോഡരികില്‍ നിർത്തിയിടുകയായിരുന്നു പതിവ്. പിടിയിലായ വിദ്യാർഥിയുടെ സഹോദരങ്ങള്‍ അന്യദേശത്താണു പഠിക്കുന്നത്. ഇവരെ കാണാന്‍ അച്ഛൻ പോയ സമയത്തായിരുന്നു സംഭവം. അച്ഛന്റെ ബൈക്കുമായി പെട്രോള്‍ തീരുന്നതുവരെ ചുറ്റിക്കറങ്ങിയ വിദ്യാർഥി ഇത് അറിയാതിരിക്കാനായി ബന്ധുവിന്റെ ഓട്ടോയിൽനിന്ന് പൈപ്പും കന്നാസുമെടുത്ത് പെട്രോള്‍ തേടിയിറങ്ങുകയായിരുന്നു. റോഡരികില്‍ നിർത്തിയിട്ട രാജേഷിന്റെ ബൈക്കിൽനിന്ന് പെട്രോള്‍ എടുക്കാൻ ആരംഭിച്ച വിദ്യാർഥി കന്നാസിലേക്ക് പെട്രോള്‍ വീഴുന്നുണ്ടോയെന്ന് നോക്കാനായി ലൈറ്റര്‍ തെളിയിക്കുകയായിരുന്നു. ഇതോടെ ബൈക്കിലേക്ക്…
Read Moreഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ മരം വീണു മൂന്നുപേര്‍ക്ക് പരിക്ക്; മരം വീണുള്ള അപകടം തുടരുന്നു
ബദിയഡുക്ക(കാസർഗോഡ്): ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് മരം വീണു ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബീജന്തടുക്ക മായിലങ്കോടിയിലാണ് അപകടം. പെര്‍ളയില്‍ നിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന പിഎംഎസ് ബസിന് മുകളിലാണ് മരം വീണത്. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ഡ്രൈവര്‍ മാര്‍പ്പനടുക്കയിലെ വിനോദ്(38), എതിര്‍ത്തോട്ടെ മുഹമ്മദ് അഷ്ഫാഖ്(10), ഹന(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടേയും പരിക്ക് സാരമുള്ളതല്ല. നാട്ടുകാര്‍ മരം മുറിച്ചുമാറ്റി. ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയും ബദിയഡുക്ക-കുമ്പള റോഡിലെ ബേള ധര്ബ്ബത്തടുക്കയിലുമായി നിരവധി മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.
Read Moreദീർഘനാളത്തെ കാത്തിരിപ്പിനു വിരാമം; ഒടുവിൽ ചാണോക്കുണ്ടിൽ പാലം വരും; സാങ്കേതികാനുമതിയായി
കരുവഞ്ചാൽ: ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷം ചാണോക്കുണ്ട് പാലത്തിനു സാങ്കേതികാനുമതി ലഭിച്ചു. 1.74 കോടി രൂപ നിർമാണ ചെലവലിൽ പുതിയ പാലം നിർമിക്കുന്നതിനായാണ് സാങ്കേതികാനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ ഭരണാനുമതി കിട്ടിയ പാലം സാങ്കേതികാനുമതി ലഭിക്കാത്തതുമൂലം മറ്റു പ്രവൃത്തികൾ നീണ്ടുപോവുകയായിരുന്നു. കോഴിക്കോട് നിന്നു സൂപ്രണ്ടിംഗ് ഓഫീസർ ടെൻഡർ വിളിക്കുന്ന പ്രകാരം ഉടൻ തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് തളിപ്പറന്പ് നിയോജക മണ്ഡലം എംഎൽഎ ജയിംസ് മാത്യു അറിയിച്ചു.1950 കളിൽ തളിപ്പറന്പ്-ആലക്കോട്-കൂർഗ് ബോർഡർ റോഡിൽ ചാണോക്കുണ്ട് നിർമിച്ച പാലം കാലപ്പഴക്കത്തെ തുടർന്ന് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലായിരുന്നു. പാലത്തിന്റെ വീതിക്കുറവ് ഈ കാലയളവുകളിൽ നൂറുകണക്കിന് അപകങ്ങളാണ് ഈ മേഖലയിലുണ്ടാക്കിയത്. പാലത്തിലുണ്ടായ അപകടങ്ങളെ തുടർന്ന് പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്. ആയിരക്കണക്കിനു വാഹനങ്ങളും പതിനായിരക്കണക്കിനു ജനങ്ങളും കടന്നുപോകുന്ന പാലത്തിന്റെ ശോചനീയാവസ്ഥ ഏറെ പ്രതിഷേധങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കിയിരുന്നു. പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകലും…
Read Moreമമ്പലം സ്വദേശി സൂരജ് എവിടെ ? നാലുലക്ഷം രൂപയും കാറുമായി പോയ യുവാവിനെ കണ്ടെത്താനായില്ല; സൈബര്‍ സെല്ലിന്റെ സഹായം തേടി പോലീസ്
പയ്യന്നൂര്‍: ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണം ഉള്‍പ്പെടെ നാലു ലക്ഷം രൂപയും സഹോദരന്റെ കാറുമായി കാണാതായ യുവാവിനെ സംബന്ധിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ബന്ധുക്കള്‍ക്കും പോലീസിനും വിവരമില്ല. പയ്യന്നൂര്‍ തെരു കാനം മമ്പലത്തെ സുരേന്ദ്രൻ-വിനോദിനി ദന്പതികളുടെ മകന് ആലയില്‍ വീട്ടില്‍ എ.വി സൂരജി(30)നെയാണ് ഓഗസ്റ്റ് 26 മുതല്‍ കാണാതായത്. പാലക്കാട് ടിഎംടി കമ്പനിയില്‍ സെയില്‍സ്മാനായിരുന്ന ഇയാള്‍ അടുത്തയിടെയാണ് പെരളത്തെ ഒരു ബേക്കറി സ്റ്റാളില്‍ ജോലിയില്‍ പ്രവേശിച്ചത്. സൈനികനായ സഹോദരന് സുധീഷിന്റെ കെഎല്‍ 55 കെ 9500 വെള്ള ഹുണ്ടായ് ഇയോണ്‍ കാറുമായാണ് നാട്ടില്‍ നിന്ന് പോയത്. ഈ കാറിനെ കുറിച്ചും യാതൊരു വിവരവുമില്ല. വലിയപറമ്പ് എളമ്പച്ചി സ്വദേശിനിയെ അഞ്ച് വര്‍ഷം മുമ്പാണ് സൂരജ് വിവാഹം ചെയ്തത്. ഇരുവര്‍ക്കും കുട്ടികളില്ല.നാല് ലക്ഷത്തോളം രൂപ സൂരജിന്റെ കൈയിലുള്ളതായി സഹോദരന് നല്കിയ പരാതിയില്‍ പറയുന്നതായി പോലീസ് പറയുന്നു.സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള…
Read Moreജോസഫിന്റെ കുടുംബത്തിന് പുതിയ ഫ്ലാറ്റും, ഭാര്യക്ക് ജോലിയും, മകന്റെ ചികിത്സക്ക് 10 ലക്ഷം രൂപയും; കുടുംബത്തിന്റെ കൂടെ നിന്ന് കണ്ണീരൊപ്പാൻ സാധിച്ചെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി
കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ കുടുംബത്തിന് പുതിയ ഫ്ലാറ്റും ഭാര്യക്ക് ജോലിയും മകന്റെ ചികിത്സക്ക് 10 ലക്ഷം രൂപയും നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ പറഞ്ഞു. ജോസഫിന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത പൂർണമായും പരിഹരിക്കാൻ ധാരണയായി. അത് യാഥാർഥ്യമാക്കുന്നതിന് വേണ്ടി ഒരു ചെറിയ സമയം മാത്രമേ ഇനി കാലതാമസമുള്ളൂ. കുടുംബത്തിന് ഒന്നാം ഗഡുവായി 60 ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കഴിഞ്ഞു.ചെറുപുഴയിലെ കോൺഗ്രസ് പാര്‍ട്ടി ഭാരവാഹികള്‍ കൂടി അംഗങ്ങളായ പാട്ണർഷിപ്പ് സ്ഥാപനമായചെറുപുഴ ഡവലപ്പേഴ്സ് ജോസഫിന് നല്‍കാനുള്ള സാമ്പത്തികമായ ബാധ്യതകളെ കുറിച്ചുള്ള കുടുംബക്കാരുടെ അഭിപ്രായത്തിനനുസരിച്ചുള്ള തുക തീർച്ചപ്പെടുത്തിയിട്ടുണ്ട്. അത് ഉടൻ തന്നെ പൂർണമായും കുടുംബത്തിന് നല്‍കും. ജോസഫിന്റെ വിയോഗം മൂലം ഭാര്യയുടെയും മക്കളുടെയും സംരക്ഷണത്തിനും മെച്ചപ്പെട്ട താമസ സൗകര്യത്തിനും ആവശ്യമായ കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കുടുംബത്തിനുള്ള ഫ്ലാറ്റ്…
Read Moreമരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണം! യുഡിഎഫ് തീരുമാനത്തിന് എതിരേ സുധീരൻ
കണ്ണൂർ: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ നിർമാണ പ്രവൃത്തികൾക്ക് അന്ത്യം കുറിക്കേണ്ട സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. മരടിലെ ഫ്ളാറ്റ് നിർമാതാക്കളാണ് കുറ്റവാളികൾ. അവരാണ് ഫ്ളാറ്റ് വാങ്ങിയവരെ വഞ്ചിച്ചത്. പണത്തിന്റെ ഹുങ്കിൽ എന്തു നിയമവിരുദ്ധ പ്രവർത്തനവും ആകാമെന്ന അവസ്ഥയിൽ നിയമത്തെ വെല്ലുവിളിക്കുകയാണ് നിർമാതാക്കൾ. പുനരധിവാസത്തിനും പൊളിച്ചുനീക്കാനുമുള്ള പണം നിർമാതാക്കളിൽ നിന്നും ഈടാക്കണം. നിയമങ്ങൾ വൻകിടക്കാർക്ക് ബാധകമല്ലെന്ന അവസ്ഥ ഉണ്ടാകരുത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ജില്ലാ ഭരണകൂടത്തിനും എതിരേ നടപടികൾ എടുക്കണമെന്നും വി.എം. സുധീരൻ കണ്ണൂരിൽ പറഞ്ഞു.
Read Moreമരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണം; ഫ്ളാറ്റ് നിർമാതാക്കൾ കുറ്റവാളികളെന്ന് വി.എം. സുധീരൻ
കണ്ണൂർ: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ നിർമാണ പ്രവൃത്തികൾക്ക് അന്ത്യം കുറിക്കേണ്ട സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. മരടിലെ ഫ്ളാറ്റ് നിർമാതാക്കളാണ് കുറ്റവാളികൾ. അവരാണ് ഫ്ളാറ്റ് വാങ്ങിയവരെ വഞ്ചിച്ചത്. പണത്തിന്റെ ഹുങ്കിൽ എന്തു നിയമവിരുദ്ധ പ്രവർത്തനവും ആകാമെന്ന അവസ്ഥയിൽ നിയമത്തെ വെല്ലുവിളിക്കുകയാണ് നിർമാതാക്കൾ. പുനരധിവാസത്തിനും പൊളിച്ചുനീക്കാനുമുള്ള പണം നിർമാതാക്കളിൽ നിന്നും ഈടാക്കണം. നിയമങ്ങൾ വൻകിടക്കാർക്ക് ബാധകമല്ലെന്ന അവസ്ഥ ഉണ്ടാകരുത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ജില്ലാ ഭരണകൂടത്തിനും എതിരേ നടപടികൾ എടുക്കണമെന്നും വി.എം. സുധീരൻ കണ്ണൂരിൽ പറഞ്ഞു.
Read Moreമോദി ഇന്ത്യയുടെ ഫെഡറല്‍ സമ്പ്രദായം തകര്‍ക്കുന്നുവെന്ന് എം.വി. ഗോവിന്ദന്
പയ്യന്നൂര്‍: ഇന്ത്യയില്‍ നിലനിൽക്കുന്ന ഫെഡറല്‍ സമ്പ്രായം മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എം.വി.ഗോവിന്ദന്. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് പയ്യന്നൂര്‍ ഏരിയ സമ്മേളനം വെള്ളൂര്‍ ഗവ.ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരില്‍നിന്നും കാഷ്മീര്‍ മഹാരാജാവ് വിലക്ക് വാങ്ങിയ പ്രദേശമാണ് ജന്മുകാഷ്മീര്. പിന്നീട് പാക്കിസ്ഥാന്റെ ആക്രമണമുണ്ടായപ്പോള്‍ ഇതില്‍നിന്നുള്ള നിലനില്‍പ്പിനും രക്ഷയ്ക്കും വേണ്ടി ഇന്ത്യയുടെ സഹായം തേടുകയും ഇതേ തുടര്‍ന്നുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംരക്ഷണത്തോടൊപ്പം പ്രത്യേക പദവികള്‍ കാശ്മീരിന് അനുവദിച്ച് നല്‍കുകയുമായിരുന്നു. അന്നുമുതല്‍ നിലനിന്നിരുന്ന ഈ പ്രത്യേക പദവികളാണ് ഇപ്പോള്‍ എടുത്തുകളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ലോകസഭയില്‍ ഇതിനുള്ള ബില്ല് വെക്കാതെ വിലക്ക് വാങ്ങാമെന്ന് ഉറപ്പുള്ള രാജ്യസഭയിലാണ് ബില്ല് അവതരിപ്പിച്ചത്. മത ധ്രുവീകരണമാണ് ഇതിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്ക്കരിക്കുകയാണ്. ഇന്ത്യയിലെ വ്യാവസായിക കാര്‍ഷിക പരമ്പരാഗത തൊഴില്‍…
Read More