വിവാഹ വാഗ്ദാനം നൽകി ഭർതൃമതിയുടെ പണവും സ്വർണവും തട്ടിയ യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: മിസ്ഡ് കോൾ വഴി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ഒന്നര ലക്ഷം രൂപയും ഏഴര പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത വിരുതൻ അറസ്റ്റിൽ. പാനൂർ ഏലാങ്കോട് കൂറ്റേരിൽ സക്കീന വില്ലയിലെ ടി.‌ഫജ്ഫർ (31) നെയാണ് തളിപ്പറമ്പ് സിഐ എൻ.കെ.സത്യനാഥൻ അറസ്റ്റ് ചെയ്തത്. വ്യാജ ഡോക്ടറായി പ്രാക്ടീസ് ചെയ്തതിന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫജ്ഫറെന്ന് പോലിസ് പറഞ്ഞു. ഫെബ്രുവരിയിലാണ് തളിപ്പറമ്പ് സയ്യിദ് നഗറിലെ യുവതി മിസ്ഡ് കോളിലൂടെ ഇയാളുമായി പരിചയത്തിലായത്. നിരന്തരമായി ഫോൺ വഴി സംസാരിച്ച് ബന്ധം സ്ഥാപിച്ച ഫജ്ഫർ ഒന്നര ലക്ഷം രൂപ യുവതിയിൽ നിന്ന് കടമായി വാങ്ങിയിരുന്നു.വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാലാണ് യുവതി പണം നൽകിയത്. എന്നാൽ വാക്കു മാറ്റിയതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ ഫോൺ സംഭാഷണങ്ങളും വീഡിയോകളും ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴര പവൻ സ്വർണാഭരണങ്ങൾ കൂടി…

Read More

ബ്ലാത്തൂരിൽ ഫാം കുത്തിത്തുറന്ന്  750 കോഴികളെ മോഷ്ടിച്ചതായി പരാതി; വാഹനം വന്നുപോകുന്നതിന്‍റെ ദൃശ്യം സിസിടിവിയിൽ

മട്ടന്നൂർ: ഫാം കുത്തിത്തുറന്ന് 750 കോഴികളെ മോഷ്ടിച്ചു. ഇരിക്കൂർ ബ്ലാത്തൂരിലെ പി.പി.അബുബക്കറിന്‍റെ ഉടമസ്ഥതയിലുള്ള താജ് ഫാമിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷത്തോളം രൂപയുടെ കോഴികളെയാണ് മോഷ്ടിച്ചത്. ഫാം കെട്ടിടത്തിന്‍റെ ഗ്രിൽസിന്‍റെ പൂട്ടുപൊളിച്ചായിരുന്നു മോഷണം. സിസിടിവി പരിശോധനയിൽ പുലർച്ചെ ഒന്നരയ്ക്ക് വാഹനം പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. കനത്ത മഴയിലായിരുന്നു മോഷണം നടന്നത്. ഫാം ഉടമയുടെ പരാതിയിൽ ഇരിക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഏറെ മോഹത്തോടെ അഴീക്കലിൽ കപ്പൽ കാണാൻ പോയ യുവാവ് കടലിൽ വീണു മരിച്ചു; കപ്പലിന്‍റെ മുകൾ തട്ടിൽ കയറി ഷൈജു കാൽവഴുതി കടലിൽ വീഴുകയായിരുന്നു

കണ്ണൂർ: കപ്പൽ കാണാൻ പോയ യുവാവ് കടലിൽ വീണുമരിച്ചു. അഴീക്കൽ തീപ്പെട്ടികന്പനിക്ക് സമീപത്തെ മോഹനന്‍റെ മകൻ കലിങ്കൽ ഷൈജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. അഴീക്കൽ കടലിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പൽ കാണാൻ പോയ ഷൈജു ഉൾഭാഗങ്ങൾ കാണാൻ കപ്പലിൽ കയറുകയായിരുന്നു. ഏറ്റവും മുകൾ ഭാഗത്ത് കയറി വീക്ഷിക്കുന്നതിനിടെ കാൽവഴുതി കടലിൽ വീഴുകയായിരുന്നു. ബഹളം കേട്ട് കപ്പൽ കാണാനെത്തിയ കരയ്ക്കുള്ളവർ കടലിലിറങ്ങി ഷൈജുവിനെ കരയ്ക്കെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൂലിപ്പണിക്കാരനായ ഷൈജു ഏറെ ദിവസമായി കപ്പൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അമ്മ: പരേതയായ സഗുണ. ഭാര്യ: ജിഷ. നീരജ് കൃഷ്ണൻ ഏക മകനാണ്. ഷമൽ, ഷൈന, ഷംന എന്നിവർ സഹോദരങ്ങളാണ്.

Read More

കണ്ണൂർ കോർപ്പറേഷൻ വീണ്ടുംചർച്ചയാവുന്നനു;  പി.കെ. രാഗേഷ് രാഷ്ട്രീയ മാന്യത കാട്ടിയില്ലെന്ന് മുൻമേയർ ഇ.പി. ലത

കണ്ണൂർ: കഴിഞ്ഞ നാലു വർഷക്കാലം കൊണ്ട് കണ്ണൂർ നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ നടത്തിയതായി മുൻ മേയർ ഇ.പി. ലത. ഈ അവസരത്തിലാണ് ഭരണസമിതിയെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി യുഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഇതുവരെ എൽഡിഎഫിനൊപ്പം നിന്ന ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് യാതൊരു രാഷ്ട്രീയ മാന്യതയും കാണിക്കാതെ മറുകണ്ടം ചാടുകയായിരുന്നുവെന്നും അവർ ആരോപിച്ചു. കണ്ണൂർ പ്രസ് ക്ലബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ.പി. ലത. ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുതന്നെയാണ് അധികാരത്തിൽനിന്ന് വിടവാങ്ങുന്നത്. വികസനപ്രവർത്തനങ്ങൾക്കെല്ലാം തുരങ്കം വയ്ക്കുന്ന നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചിരുന്നത്. അവർ അതിന് ജനങ്ങളോട് കണക്ക് പറയേണ്ടി വരും. സെൻട്രൽ മാർക്കറ്റ് കോംപ്ലക്സ്, മരക്കാർകണ്ടി എസ്‌സി ഫ്ളാറ്റ് തുടങ്ങിയവയുടെ പൂർത്തീകരണം, അരിബസാർ ഭവനസമുച്ചയം, പിഎംഎവൈ പ്രകാരമുള്ള വിവിധ പദ്ധതികൾ തുടങ്ങിയവയെല്ലാം എൽഡിഎഫ് ഭരണസമിതിയുടെ നേട്ടങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി.

Read More

യുവതിയുടെ ആത്മഹത്യ;  ഭർത്താവിന്‍റെയും ഭർതൃപിതാവിന്‍റെയും പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന്  പോലീസ്

തലശേരി: മാനസിക പീഡനത്തെ തുടർന്ന് ഭർതൃമതിയായ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. പാറാൽ ബൈത്തുൽദയാലിൽ അബൂബക്കർ സിദ്ധിഖ് (57), മകൻ മുഹമ്മദ് സഹീർ (28) എന്നിവരെയാണ് തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. നെട്ടൂർ ചിറമ്മൽ കുന്നുമ്മൽക്കണ്ടി വീട്ടിൽ അഷ്റഫ്- നാസിയ ദന്പതികളുടെ മകൾ ഫിദ (23) യാണ് കഴിഞ്ഞമാസം രണ്ടിന് കോടിയേരി പപ്പന്‍റെ പീടികയ്ക്കടുത്ത താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഭർത്താവിന്‍റെയും ഭർതൃബന്ധുക്കളുടെയും പീഡനത്തെക്കുറിച്ചുള്ള ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ സന്ദേശങ്ങളിലും പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന്‍റെയും ഭർതൃപിതാവിന്‍റെയും പീഡനമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

Read More

കരിവെള്ളൂരിൽ ഇന്നോവയും ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്കു പരിക്ക്; അപകടത്തില്‍പ്പെട്ടതു സന്നദ്ധ പ്രവര്‍ത്തനത്തിനു പോയ സംഘം

പയ്യന്നൂര്‍: പ്രളയ ദുരന്തം സംഭവിച്ച മലപ്പുറം കവളപ്പാറയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി തിരിച്ചുവരവേ കാസര്‍ഗോഡ് സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവയും നാഷണൽപെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്കു പരിക്ക്. ഐഡിയല്‍ റിലീഫ് വര്‍ക്കേഴ്‌സിന്‍റെ പ്രവര്‍ത്തകരായ ആറു പേര്‍ക്കാണു പരിക്കേറ്റത്. കാസര്‍ഗോഡ് പരവനടുക്കത്തെ മറിയംകാനം ഖലീലു റഹ്മാന്‍ (45), വിദ്യാനഗറിലെ പിഎംകെ ഹൗസില്‍ നൗഷാദ്(45), ഡ്രൈവര്‍ കുമ്പളയിലെ നിലപിറം ഹൗസില്‍ അബ്ദുള്‍ ലത്തീഫ്(40), ഉപ്പള തജങ്കമൂലയിലെ ഫാഷന്‍ ഹൗസില്‍ മുഹമ്മദ് ഇല്ലിയാസ്(44), കുമ്പള മുട്ടം സ്വദേശി അല്‍ബുത്താന്‍ ഹൗസില്‍ അഷ്‌റഫ് (50), നായന്മാര്‍മൂലയിലെ എന്‍.കെ. ഹൗസില്‍ അഹമ്മദ് ഷെരീഫ് (47) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നിനു ദേശീയപാതയില്‍ കരിവെള്ളൂര്‍ പാലക്കുന്നിലായിരുന്നു അപകടം. രണ്ടു ദിവസത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങൾക്കുശേഷം നാട്ടിലേക്കു തിരിച്ചു വരികയായിരുന്ന സംഘം…

Read More

ഉപജീവനമാര്‍ഗം ലോട്ടറി ടിക്കറ്റ് വില്‍പന; ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സരോജിനി തോലാട്ടിന് സ്വര്‍ണവും വെങ്കലവും

പയ്യന്നൂര്‍: പയ്യന്നൂരിലെ സരോജിനി തോലാട്ടിന് ബ്രൂണെയില്‍ നടന്ന ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിലെ മിന്നുന്ന പ്രകടനത്തിലൂടെ സ്വര്‍ണവും വെങ്കലവും. ഇതോടെ ജില്ലാ മാസ്റ്റേഴ്സ് മീറ്റ് മുതല്‍ സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇന്ത്യയുടേയും കേരളത്തിന്‍റെയും പ്രത്യേകിച്ച് പയ്യന്നൂരിന്‍റെയും അഭിമാനമായി മാറിയ സരോജിനി തോലാട്ടിന്‍റെ കിരീടത്തിൽ ഒരു പൊന്‍തൂവല്‍ കൂടിയായി. ജയ്പൂരില്‍ നടന്ന ദേശീയ മീറ്റില്‍ രണ്ട് സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി സെലക്ഷന്‍ കിട്ടിയതോടെയാണ് ഇത്തവണയും ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കുന്നതിന് കളമൊരുങ്ങിയത്. 2010ല്‍ കണ്ണൂര്‍ ജില്ലാ മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ് സരോജിനിയുടെ കായിക ലോകത്തെ കുതപ്പിന് കളമൊരുങ്ങിയത്. പിന്നീട് ജപ്പാനിലെ കിതകാമി സ്റ്റേഡിയവും ചൈനയിലെ തായ്ത്തസിറ്റി സ്റ്റേഡിയവും റിവോള്‍വ് സ്റ്റേഡിയവും കീഴടക്കി നിരവധി മെഡലുകള്‍ നേടി രാജ്യത്തിന്‍റെ യശസുയര്‍ത്തി.അഞ്ച് കിലോ മീറ്റര്‍ നടത്തം, 400 മുതല്‍ 800 മീറ്റര്‍ വരെയുള്ള റിലേ,1000 മീറ്റര്‍ ഓട്ടം,2000 മീറ്റര്‍ സ്ട്രിപ്പിള്‍…

Read More

എന്തിനാണ് ഇങ്ങനെയൊരു പോലീസ് എയ്ഡ് പോസ്റ്റ്; കണ്ണൂർ ജില്ലാ ആശുപത്രിയിലെ പോലീസ് എയ്ഡ്പോസ്റ്റിൽ “പോലീസുകാരെ കണ്ടവരുണ്ടോ’..!

കണ്ണൂർ: എന്തിനാണ് ഇങ്ങനെയൊരു പോലീസ് എയ്ഡ് പോസ്റ്റ്. ജില്ലാ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ പോലീസുകാർ തോന്നുംപോലെ വന്നുപോകുന്ന സ്ഥിതിയാണ്. ആശുപത്രി കണക്കുപ്രകാരം ദിനംപ്രതി 1000 നും 1200 നും ഇടയിൽ ആളുകൾ വന്നുപോകുകയും ആയിരത്തിലധികം കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും മാത്രമല്ല കണ്ണൂർ സെൻട്രൽ ജയിലിലടക്കം തടവുകാർ ചികിത്സയ്ക്കെത്തുന്ന ഇവിടെ മുഴുവൻ സമയം പോലീസ് വേണമെന്നാണ് നിയമം. എന്നാൽ രാവിലെ പത്തു കഴിഞ്ഞാലും പോലീസ് ആശുപത്രിയിൽ എത്തുന്നില്ല. രാവിലെയാണ് ഏറ്റവും കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്. കണ്ണൂർസിറ്റി പോലീസ് സ്റ്റേഷനിൽനിന്നാണ് ജില്ലാ ആശുപത്രിയിൽ പോലീസുകാരെ ഡ്യൂട്ടിക്കായി നിയമിക്കാറ്. രാവിലെ എട്ടോടെയാണ് ഡ്യൂട്ടിക്ക് എത്തേണ്ടത്. എന്നാൽ 10 കഴിഞ്ഞാലും എത്താറില്ലെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. രാവിലെ പോലീസുകാർ ഫയറിംഗ് ഡ്യൂട്ടിക്കായി ഡിഎസ്‌സി സെന്‍ററിലേക്കു പോകുകയും പിന്നീട് ഉച്ചകഴിഞ്ഞ് ജില്ലാ ആശുപത്രിയിൽ എത്തുകയും വൈകുന്നേരത്തോടെ മറ്റു ഡ്യൂട്ടിക്കായി ഇവരെ മാറ്റുകയും ചെയ്യും.…

Read More

ധര്‍മടം സഹകരണ ബാങ്കിൽനിന്നും ലോണിന്‍റെ മറവില്‍  സിപിഎം നേതാവ് തട്ടിയത് ലക്ഷങ്ങള്‍

തലശേരി: ധര്‍മടം സഹകരണ ബാങ്കില്‍ നിന്നും ലോണിന്‍റെ മറവില്‍ സിപിഎമ്മിലെ ഉന്നത നേതാവ് തട്ടിയത് ലക്ഷങ്ങള്‍. സംഭവത്തില്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് നേതാവിന്‍റെ “ജാഗ്രത കുറവ്’ മാത്രം. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ നേതാവിനെ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കുകയും ഏരിയാ കമ്മറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്തു. ബാങ്ക് പ്രസിഡന്‍റ് സ്ഥാനം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന് നല്‍കുകയും ചെയ്തു. എന്നാല്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത നേതാവിനെ കൈവിടാന്‍ തയാറാകാത്ത പാര്‍ട്ടി നേതൃത്വം നേതാവിനെ പാര്‍ട്ടി വർഗ ബഹുജന സംഘടനയുടെ നേതൃത്വ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് വിവാദമാകുന്നു.മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ബാങ്കില്‍ അതീവ രഹസ്യമായി നടന്ന തട്ടിപ്പുകളും പാര്‍ട്ടി നടപടികളും പുറത്തായതില്‍ നേതൃത്വം ഞെട്ടിലായിരിക്കുകയാണ്. നൂറു വര്‍ഷത്തെ പാരമ്പര്യവും മികച്ച സേവനവും നടത്തി വരുന്ന ധര്‍മടം…

Read More

കണ്ണൂർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ്;സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി തീരുമാനിക്കും; വീതം വയ്പ് ചർച്ചയുമായി ലീഗും കോൺഗ്രസും

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും. കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം പാസായതിനെക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്‌ടർ ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറും. തുടർന്ന് കമ്മീഷൻ ഗസറ്റിൽ പ്രസിദ്ധീകരിക്കും. പുതിയ മേയർക്കുവേണ്ടിയുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കും. വരണാധികാരിയെ ചുമതലപ്പെടുത്തിയതിനാൽ ഏഴുദിവസത്തെ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് നടത്തും. എല്ലാ നടപടികളും മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. നിലവിൽ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് ആണ് ആക്‌ടിംഗ് മേയറായി തുടരുന്നത്.കോൺഗ്രസിലെ സുമാ ബാലകൃഷ്ണനാണ് മേയർ സ്ഥാനാർഥി. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് ഔദ്യോഗികമായി സ്ഥാനാർഥിയെ തീരുമാനിക്കും. പിന്നീട് യുഡിഎഫ് യോഗം ഇത് അംഗീകരിക്കും.രണ്ടാം ടേമിൽ ലീഗിനാണ് മേയർസ്ഥാനം. ഡപ്യൂട്ടി മേയർ സ്ഥാനം രാഗേഷിനുതന്നെയായിരിക്കും. അഞ്ചു വനിതകളാണ് സിപിഎം കൗൺസിലർമാരായുള്ളത്. മേയർ തെരഞ്ഞെടുപ്പിൽ ഇ.പി. ലതയെ ഇനി മത്സരിപ്പിക്കില്ല. അവിശ്വാസപ്രമേയം പാസാക്കാൻ 28…

Read More