യാത്രക്കാരെ തടഞ്ഞ് വെച്ച് പണം തട്ടുന്ന സംഘം പോലീസ് പിടിയിൽ; തട്ടിയെടുത്ത പണം ചെലവഴിക്കുന്നത് അനാശാസ്യത്തിന്; പ്രതികളുടെ  വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

പാനൂർ: എലാങ്കോട് വെച്ച് യാത്രക്കാരെ തടഞ്ഞുവെച്ച് പണം തട്ടിപ്പറിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. തട്ടിപ്പ്സംഘം പാനൂർ മേഖലയിൽ വ്യാപകമെന്ന് സൂചന. കഴിഞ്ഞ സംഭവത്തിൽ മാത്രം പതിനൊന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായിരിക്കുന്നത്. പണം നഷ്ടപ്പെട്ട സംഘത്തെ ഭീഷണിപ്പെടുത്തി പരാതി നൽകുന്നത് തടയാൻ ആദ്യഘട്ടം തന്നെ ശ്രമം നടന്നെങ്കിലും പാനൂർ സിഐ ടി.പി.ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ നടന്ന ശക്തമായ ഇടപെടലിലൂടെയാണ് പ്രതികളെ പിടികൂടാനായത്.പണം തട്ടിപ്പിന്‍റെ വൻ റാക്കറ്റ് തന്നെയാണ് മേഖലയിലുണ്ടെന്നാണ് പ്രതികളെ ചോദ്യം ചെയ്യലിലൂടെ വ്യക്തമായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ഥിരം പ്രതികളെ ഹാജരാക്കി കേസ് ചിലരിൽ മാത്രം ഒതുക്കാനുള്ള ശ്രമവും നടന്നിരുന്നു. കുഴൽപണ വിതരണത്തിനായി പ്രദേശത്തെത്തുന്ന സംഘങ്ങളെയാണ് തട്ടിപ്പ് സംഘം ആദ്യഘട്ടങ്ങളിൽ ഇരയാക്കിയിരുന്നതെങ്കിൽ മറ്റ് പണമിടപാടുകാരെ പോലും ലക്ഷ്യമിടുന്ന സ്ഥിതിയായി. തട്ടിപ്പ് നടത്തുന്ന പണവുമായി സംഘം ആർഭാട ജീവിതം…

Read More

 മകന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന  അച്ഛൻ മരിച്ചു ;  മകൻ രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തു

തളിപ്പറമ്പ്: മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു; മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒടുവള്ളി ചാണോക്കുണ്ടിലെ പുലിക്കിരി ആദിച്ചൻ (74) ആണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മരിച്ചത്. മകൻ രാജേഷിനെ (30) തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ കെ.പി.ഷൈൻ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടനുസരിച്ചായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്നതെന്ന് പോലീസ് പറഞ്ഞു. ജൂൺ 22ന് വൈകുന്നേരം മറ്റൊരു മകനായ വിജയൻ വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ആദിച്ചനെ കണ്ടത്. 23നാണ് ഇദ്ദേഹത്തെ ഒടുവള്ളി സി എച്ച് സി യിലും അവിടെ നിന്ന് മെഡിക്കൽ കോളജിലും എത്തിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പരേതയായ നാരായണിയാണ് ആദിച്ചന്‍റെ ഭാര്യ. മക്കൾ: സത്യൻ, വിജയൻ, വിജേഷ്, പരേതരായ രാജൻ, ശശി. മരുമക്കൾ: ശാരദ, ശോഭ. സത്യൻ, വിജയൻ, രാജേഷ് എന്നിവർ അച്ഛൻ ആദിച്ചനോടൊപ്പമാണ് താമസമെന്ന് പോലീസ് പറഞ്ഞു. രാജേഷ് അവിവാഹിതനാണ്.

Read More

തലശേരിയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; സിഐടിയു നേതാവ് ചിട്ടിയിലൂടെ തട്ടിയെടുത്തത് ആറ് ലക്ഷം

തലശേരി: തലശേരി നഗരത്തില്‍ ചിട്ടി തട്ടിപ്പിലൂടെ സിഐടിയു നേതാവ് തട്ടിയെടുത്തത് ആറ് ലക്ഷം. പണം മടക്കി നല്‍കണമെന്ന പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം പാലിക്കാത്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നീക്കമാരംഭിച്ചു. ചൊക്ലി സ്വദേശിയായ നേതാവും പണം ലഭിക്കാനുള്ളവരും തമ്മില്‍ നടുറോഡില്‍ വാക്കേറ്റവും സംഘര്‍ഷം നടന്നു. മല്‍സ്യ തൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളുമാണ് ചിട്ടി തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടത്.പണം ലഭിക്കാനുള്ളവര്‍ സിപിഎം ടൗണ്‍ ലോക്കല്‍ കമ്മറ്റിയെ സമീപിക്കുകയും പാര്‍ട്ടി മധ്യസ്ഥത വഹിക്കുകയും പണം മടക്കി നല്‍കാന്‍ സാവകാശം നല്‍കുകയും ചെയ്തു. എന്നാല്‍ മധ്യസ്ഥം നടന്ന് രണ്ടര മാസം പിന്നിട്ടിട്ടും പണം ലഭിക്കാതായതോടെയാണ് പണം നഷ്ടപ്പെട്ടവര്‍ നേതാവിനെ വഴിയില്‍ തടയാന്‍ തുടങ്ങിയത്. ഇത് പല തവണ സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ചിട്ടി നടത്തിപ്പിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ ഒരു വര്‍ഷം മുമ്പ് ചിട്ടി നിര്‍ത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചെങ്കിലും…

Read More

വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കിയില്ലെങ്കില്‍..! മാധ്യമപ്രവര്‍ത്തകര്‍ക്ക് നേതാവിന്റെ ഭീഷണി: പോലീസ് അന്വേഷണം ആരംഭിച്ചു

തലശേരി: വാർത്തയുടെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകരെ കോൺഗ്രസ് നേതാവ് സി.ടി. സജിത്ത് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ടൗൺ പോലീസ് അന്വേഷണമാരംഭിച്ചു. തലശേരി പ്രസ് ഫോറം സെക്രട്ടറി എൻ.പ്രശാന്ത് ഉൾപ്പെടെ ആറ് മാധ്യമപ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് ടൗൺ സിഐ വിശ്വംഭരൻ നായർ, എസ്ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണമാരംഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കോൺഗ്രസ് ഓഫീസായ മുകുന്ദ മല്ലർ റോഡിലെ എൽ.എസ്.പ്രഭു മന്ദിരത്തിൽ നടക്കുന്ന ബ്ലോക്ക് കോൺസ് കമ്മറ്റി യോഗത്തിൽ എ ഗ്രൂപ്പ് നേതാവ് കെ.ശിവദാസൻ കുത്തിയിരിപ്പ് സമരം നടത്തുമെന്ന വിവരത്തെ തുടർന്നാണ് മാധ്യമ പ്രവർത്തകരായ എൻ.പ്രശാന്ത്, അഗ്രജ് കിരൺ, ലിജിൻ, ഷിബിൻ, മണി പറാൽ എന്നിവരെത്തിയത്. ഇവരെ കണ്ടതോടെ ക്ഷുഭിതനായ സി.ടി. സജിത്ത് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. ആരാണ് യോഗ വിവരം നിങ്ങളെ…

Read More

ആഫ്രിക്കന്‍ പക്ഷികളെ വാങ്ങാന്‍ ആഗ്രഹിച്ചത് പണിയായി! പരാതിക്കാരിയുടെ സഹോദരന്‍ കുടുങ്ങി; സംഭവം തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂർ: പടന്നയിലെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ അറസ്റ്റിലായ പരാതിക്കാരിയുടെ സഹോദരൻ റിമാൻഡിൽ. പടന്ന എംആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ യു.സി. ജവാദിനെ(20)യാണ് ഇന്നലെ വൈകുന്നേരം ഹൊസ്ദുർഗ് കോടതി റിമാന്റ് ചെയ്തത്. ആഡംബര പക്ഷികളെ വളർത്തുന്നതിൽ ഏറെ താൽപര്യമുള്ള യുവാവ് പുതുതായി കണ്ടെത്തിയ ആഫ്രിക്കൻ പക്ഷികളെ വാങ്ങാൻ ആഗ്രഹിച്ചാണ് പണത്തിന് അന്വേഷണം തുടങ്ങിയത്. പണം ലഭിക്കാതെ വന്നതോടെയാണ് സ്വന്തം സഹോദരിയുടെ കിടപ്പ് മുറിയിൽ ഊരിവച്ച ആഭരണങ്ങൾ കൈക്കലാക്കി ആഗ്രഹം സാധിക്കാൻ തീരുമാനിച്ചത്. എടുത്ത നാലേകാൽ പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ മുകൾ നിലയിലെ വാഷ് ബേസിന് താഴെയായി ഒളിപ്പിക്കുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി വീട്ടുകാരുടേതുൾപ്പെടെ വിരലടയാളം എടുക്കാനായി വിളിപ്പിച്ചപ്പോൾ തന്ത്രത്തിൽ ജവാദ് രക്ഷപ്പെടുകയും ചെയ്തു. പരാതി നൽകുന്നതിനും പോലീസിനോട് സംഭവം വിശദമാക്കുന്നതിനും ജവാദ് മുൻപന്തിയിലുണ്ടായിരുന്നു. പിന്നീട് പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് കാര്യങ്ങൾ…

Read More

ആരുടെയൊക്കെയോ ഭാഗ്യം..! തുറന്ന് കിടന്ന റെയിൽവേ ഗേറ്റിലൂടെ സിഗ്നൽ സംവിധാനം ലംഘിച്ച്  എൻജിൻ ഓടിച്ച സംഭവം; ലോക്കോ പൈലറ്റുമാർക്ക് സസ്പെൻഷൻ

കണ്ണൂർ: എടക്കാട് നടാൽ റെയിൽവേഗേറ്റ് തുറന്നു കിടക്കുന്നതിനിടെ എൻജിന് ഓടിച്ച സംഭവത്തിൽ രണ്ട് ലോക്കോ പൈലറ്റുമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ലോക്കൊ പൈലറ്റുമാർ കാട്ടിയ കൃത്യവിലോപമാണെന്ന എടക്കാട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സുധാകരൻ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇന്നലെ രാവിലെ 11.30ന് മംഗളൂരു ഇൻറർസിറ്റി കടന്നു പോയ ഉടൻ ഗേറ്റ് തുറന്നിരുന്നു. ഇരുവശത്തുമുള്ള വാഹനങ്ങൾ കടന്നുപോയതിനു ശേഷം തലശേരിയിൽ നിന്ന് കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് രണ്ടാമത്തെ പാളം കടക്കുന്നതിനിടെയാണ് കണ്ണൂർ ഭാഗത്ത് നിന്നും എൻജിൻ കുതിച്ചു വരുന്നത് കണ്ടത്. ബസ് ഡ്രൈവറുടെ അവസോരിചതമായ നടപടിയാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഗേറ്റ്മാൻ നൽകിയ വിവരത്തെ തുടർന്ന് എൻജിൻ എടക്കാട് സ്റ്റേഷനിൽ പിടിച്ചിട്ടു. സംഭവം പാലക്കാട് റിപ്പോർട്ട് ചെയ്തതിനു ശേഷം എൻജിൻ പുറപ്പെട്ടു. സിഗ്നൽ തെറ്റിച്ച് എൻജിൻ കടന്നുപോയ സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി പാലക്കാട് റെയിൽവേഅധികൃതർ…

Read More

നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ..! സിഒടി നസീർ വധശ്രമ കേസ്; എ.എൻ. ഷംസീർ എംഎൽഎയെ ചോദ്യം ചെയ്യും

തലശേരി: വടകര പാർലമെന്‍റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ സിപിഎം നേതാവ് സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.എൻ.ഷംസീർ എംഎൽഎ യെ പോലീസ് ചോദ്യം ചെയ്യും. നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാൽ രാഷട്രദീപികയോട് പറഞ്ഞു. സി.ഒ.ടി നസീറിന്‍റെ മൊഴിയിൽ എംഎൽഎയുടെ പേര് പരാമർശിക്കുന്ന സാഹചര്യത്തിലാണ് എ.എൻ.ഷംസീറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന് മുന്നോടിയായി നസീറിൽ നിന്ന് ഒരിക്കൽ കൂടി മൊഴി രേഖപ്പെടുത്തുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. ഇതിനിടയിൽ സംഭവത്തിൽ ഗൂഢാലോചന നടന്നത് എംഎൽഎ യുടെ സഹോദരൻ എ.എൻ.ഷഹീറിന്‍റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിൽ വച്ചാണെന്നും പോലീസ് അന്വാഷണത്തിൽ കണ്ടെത്തി. എം എൽഎയുടെ പാറാലിലെ ആമിനാസ് എന്ന വിലാസം തന്നെയാണ് എറണാകുളം രജിസ്ട്രേഷനുള്ള ആർ.സി ബുക്കിലുള്ളത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് എംഎൽഎയെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. മേയ് 18നാണ്…

Read More

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പ്രേരണക്കുറ്റം ചുമത്താൻ തെളിവില്ലെന്ന് പോലീസ്

തളിപ്പറമ്പ്: പ്രവാസി വ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർക്കെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ തെളിവില്ലെന്ന് പോലീസ്. നിലവിൽ അസ്വാഭാവിക മരണത്തിന് വളപട്ടണം പോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണസംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചാൽ മാത്രമേ പുതിയ വകുപ്പുകൾ കോടതിയുടെ ഉത്തരവ് പ്രകാരം ചേർക്കുകയുള്ളൂ. നിലവിൽ സാജന്‍റെ ഭാര്യ ബീന പി.കെ.ശ്യാമളയാണ് ഭർത്താവിന്‍റെ ആത്മഹത്യക്ക് കാരണമെന്ന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ശ്യാമളയെ ഒന്ന് ചോദ്യം ചെയ്യാൻ പോലും പോലീസിന് സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥർക്കും പി.കെ.ശ്യാമളയ്ക്കും ഒരു വിധത്തിലുള്ള വീഴ്ച്ചകളും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രി ഇ.പി.ജയരാജനും വ്യക്തമാക്കിക്കഴിഞ്ഞു. പുതുതായി നിയമിതരായ സെക്രട്ടറിയും എൻജിനിയറും ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മുൻ ജീവനക്കാർ നൽകിയ കാര്യങ്ങൾ തന്നെയാണ് പുതിയ ഉദ്യോഗസ്ഥരും ഓഡിറ്റോറിയം അധികൃതർക്ക് നൽകിയ നോട്ടീസിൽ പറയുന്നത്. ഈയൊരു കാര്യത്തിന്‍റെ പേരിലാണ് സാജൻ…

Read More

ആന്തൂരിൽ നയം വ്യക്തമാക്കാൻ സിപിഎം ;സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി എട്ടിന്; കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും

കണ്ണൂർ: ആന്തൂർ പ്രശ്നത്തിൽ നിലപാടുറപ്പിക്കാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ജൂലൈ എട്ടിന് ചേരും. സാജൻ പാറയിലിന്‍റെ ഉടമസ്ഥതയിലുള്ള പാർഥ കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നൽകാതെ കളിപ്പിച്ച നഗരസഭാ നടപടിയിൽ ചെയർപേഴ്സണ് ഉത്തരവാദിത്വമില്ലെന്ന സംസ്ഥാന കമ്മിറ്റി നിലപാട് യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്യും. വ്യത്യസ്താഭിപ്രായമുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റി നിലപാട് അംഗീകരിക്കുക മാത്രമാണ് ജില്ലാ കമ്മിറ്റിക്ക് പോംവഴി. ഇടഞ്ഞുനിൽക്കുന്ന ആന്തൂർ മേഖലയിലെ ലോക്കൽ ജനറൽബോഡി യോഗം ജില്ലാ കമ്മിറ്റിയുടെ അടുത്തദിവസം നടക്കും.തളിപ്പറന്പ്, ആന്തൂർ മേഖലയിലെ പാർട്ടി പ്രവർത്തകരുടെയും അണികളുടെയും ശക്തമായ വികാരപ്രകടനമാണ് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ മുൻ നിലപാടിന് കാരണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടില്ല. ചെയർപേഴ്സൺ നിരുത്തരവാദപരമായി പെരുമാറിയെന്നാണ് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജൻ ധർമശാലയിൽ പ്രസംഗിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നെടുത്ത തീരുമാനത്തിന്‍റെ ഭാഗമായിരുന്നു പൊതുയോഗത്തിലെ…

Read More

കണ്ണൂർ നഗരത്തിലെ കിണറ്റിൽ മൃതദേഹം; പള്ളിക്കുന്ന് സ്വദേശിയുടേതെന്ന്ഉ റപ്പിക്കാൻ ഡിഎൻഎ പരിശോധന

കണ്ണൂർ നഗരത്തിലെ കിണറ്റിൽ മൃതദേഹം; പള്ളിക്കുന്ന് സ്വദേശിയുടേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന കണ്ണൂർ: താളിക്കാവിൽ കമലാ ഇന്‍റർനാഷണൽ ഹോട്ടൽ കോന്പൗണ്ടിന്‍റെ ഉപയോഗശൂന്യമായ കിണറ്റിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ഇന്നു രാവിലെ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. കാണാതായ പള്ളിക്കുന്ന് സ്വദേശിയായ യുവാവിന്‍റേതാണോ മൃതദേഹം എന്ന് ഉറപ്പിക്കാൻ അടുത്തദിവസം ഡിഎൻഎ ടെസ്റ്റ് കൂടി നടത്തും. ഇതിനു ശേഷമേ മരിച്ചയാളെക്കുറിച്ച് വ്യക്തമാകുകയുള്ളൂവെന്ന് ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു.പതിനൊന്നു മാസം മുന്പ് പള്ളിക്കുന്ന് സ്വദേശിയായ യുവാവിനെ കാണാതായതായി ടൗൺ പോലീസിൽ പരാതി ലഭിച്ചിരുന്നു. കിണറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് യുവാവിന്‍റെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിരുന്നു. വീട്ടുകാർ ഇന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ എത്തുന്നുണ്ട്. ഇവർ തിരിച്ചറിഞ്ഞാൽ ബോഡി ഇവർക്കു വിട്ടുകൊടുക്കാനാണ് പോലീസ് തീരുമാനം. ഇന്നലെ രാവിലെയാണ് കിണറ്റിൽ നിന്നും അസ്ഥികൂടവും…

Read More