പെരിയ ഇരട്ടക്കൊലപാതകം; ഏരിയ സെക്രട്ടറി ഉൾപ്പെടെ രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ

കാസർഗോഡ്: പെരിയയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിച്ചതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണ് മണികണ്ടനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്ന കുറ്റത്തിനാണ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read More

കണ്ണൂർ നഗരം ഗ്യാംഗ് വാറിലേക്ക്; ഒരാൾക്ക് വെട്ടേറ്റു; ഗ്യാംഗുകളെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ

കണ്ണൂർ: രാഷ്‌ട്രീയസംഘർഷത്തിനു പിന്നാലെ കണ്ണൂർ നഗരം ഗ്യാംഗ് വാറിലേക്കും നീങ്ങുന്നു. ചാലാട് സ്വദേശിക്ക് വെട്ടേറ്റു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂർ നഗരവും പരിസരവും ചേരിതിരിഞ്ഞുള്ള സംഘർഷത്തിലേക്ക് നീങ്ങുകയാണ്. കഞ്ചാവ്-ലഹരി മാഫിയകൾ നിയന്ത്രിക്കുന്ന ഗ്യാംഗുകളാണ് സംഘർഷം സൃഷ്ടിക്കുന്നതെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. ചാലാട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചേരിതിരിഞ്ഞുള്ള സംഘർഷം നടന്നു കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിൽ തുടങ്ങിയ സംഘർഷത്തിനു അയവില്ലാതെ വന്നിരിക്കുകയാണ്. ചാലാട് തെക്കൻമണൽ സ്വദേശി മണ്ഡ്യൻ ഹൗസിലെ എൻ. ഷിബിൻ (22) ആണ് വെട്ടേറ്റത്. ഇയാളെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് വട്ടക്കണ്ടിയിലെ സുഹൃത്ത് ജിഷ്ണുവിന്‍റെ പഴയ വീടിനു സമീപത്ത് നിന്ന് സംസാരിക്കുന്നതിനിടയിൽ ഇന്നലെ രാത്രി 8.30 ഓടെയാണ് അക്രമം ഉണ്ടായത്. ഇരുപതംഗസംഘമാണ് യുവാവിനെ ആക്രമിച്ചത്. പടന്നപ്പാലം സ്വദേശികളായ വൈശാഖ്, ആരിഫ്, അയൂബ്, ബോബൻ, ഇർഫാൻ, അമൽ, കണ്ണപ്പൻ എന്ന കുട്ടാപ്പി, ചന്തു, അക്ഷയ് തുടങ്ങിയവരും…

Read More

ഏഴിമലയിലുണ്ടൊരു “അറബി’ കുടുംബം! ഗള്‍ഫില്‍ നിന്നെത്തിയ അറബികളുടെ കുടുംബമല്ല…

പയ്യന്നൂര്‍: ഏഴിമല നരിമടയിലെ സലിംനിവാസില്‍ റീത്തായുടെ കുടുംബത്തെ “അറബി’ കുടുംബം എന്ന് വിശേഷിപ്പിക്കാം.ഗള്‍ഫില്‍ നിന്നെത്തിയ അറബികളുടെ കുടുംബമായതിനാലല്ല ഈ വിശേഷണം. റീത്തായുടെ കുടുംബാംഗങ്ങളില്‍ അഞ്ച് പേര്‍ അറബിക് അധ്യാപികമാരാണെന്ന അത്യപൂര്‍വമായ സവിശേഷതയാണ് ഈ വിശേഷണത്തിനാധാരം. കൊല്ലം കുണ്ടറ പടപ്പക്കരയില്‍നിന്നും നാല് പതിറ്റാണ്ട് മുമ്പ് ഏഴിമലയിലെത്തിയതാണ് റീത്തയുടെ കുടുംബം.ജീവിതയാത്രക്കിടയില്‍ ഭര്‍ത്താവ് പീറ്റര്‍ വിടപറഞ്ഞിരുന്നു.നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുള്ള റീത്തയുടെ മൂന്നാമത്തെ മകന്‍ ജോണ്‍സന്‍റെ ജീവിത പങ്കാളിയായി എത്തിയ റീനയാണ് ഈ കുടുംബത്തിലെ ആദ്യത്തെ അറബി അധ്യാപിക. ഇപ്പോള്‍ തലശേരി തിരുവങ്ങാട് ഹയര്‍ സെക്കൻജറി സ്‌കൂള്‍ അധ്യാപികയായ റീനയാണ് മുസ്‌ലീമുകളൊഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ അറബിക് പഠിച്ചാലുള്ള തൊഴില്‍ സാധ്യതകളെ പറ്റി കുടുംബാഗങ്ങളോട് പറഞ്ഞത്. ഈ പ്രചോദനമാണ് മറ്റുള്ളവർക്ക് അറബിക് പഠിക്കാന്‍ പ്രേരണയായത്. ഇതേ തുടര്‍ന്നാണ് റീത്തയുടെ കുടുംബാംഗങ്ങളില്‍ നാല് പേര്‍ അറബിക് പഠിച്ച് വിവിധ സ്‌കൂളുകളില്‍ അധ്യാപികമാരായത്. റീത്തയുടെ മൂത്ത…

Read More

പോലീസ് ആസ്ഥാനത്തെ റെയ്ഡിൽ ഡിജിപിക്കും ആഭ്യന്തരവകുപ്പിനും അതൃപ്തി; കണ്ണൂർ എസ്പിക്കെതിരേ പടയൊരുക്കം

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രമിനെതിരേ കണ്ണൂർ പോലീസിൽ പടയൊരുക്കം. പോലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അസോസിയേഷൻ നേതാക്കൾ കൂട്ടത്തോടെ കൈപ്പറ്റിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ എസ്പിയുടെ നിർദേശപ്രകാരം കണ്ണൂർ പോലീസ് ആസ്ഥാനത്ത് റെയ്ഡ് നടത്തിയതിനെതിരേയാണ് പോലീസിലെ ഒരു വിഭാഗം എസ്പിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. ഡിജിപിക്കും ആഭ്യന്തരവകുപ്പിനും എസ്പിക്കെതിരേ പരാതി നല്കുവാനുള്ള തയാറെടുപ്പിലാണ് പോലീസിലെ ഒരു വിഭാഗം. തലശേരി എഎസ്പി അരവിന്ദ് സുകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു കണ്ണൂർ എആർ ക്യാന്പിൽ പരിശോധന നടത്തിയത്. എസ്പിയുടെ നടപടി പോലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന തരത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അടിസ്ഥാനത്തിൽ ഡിജിപി എസ്പിയോട് വിശദീകരണം ചോദിച്ചേക്കും. കണ്ണൂർ റേഞ്ച് ഐജിയും റെയ്ഡിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് അസോസിയേഷൻ നേതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ ആഭ്യന്തരവകുപ്പും ഇടപെടുന്നതായാണ് സൂചന. പോലീസുകാരുടെ ശുചിമുറിയിലടക്കം പരിശോധന നടത്തിയിരുന്നു. പോസ്റ്റൽ ബാലറ്റുകൾ…

Read More

കക്കാട് അജ്ഞാത മൃതദേഹം; കൊലപാതകമോ, അപകടമോ…?

കണ്ണൂർ: കക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി. കക്കാട് ലക്ഷ്മണൻ കടയ്ക്കു സമീപമുള്ള ബസ്‌സ്റ്റോപ്പിനോടു ചേർന്നാണ് 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം ഇന്നു രാവിലെ കണ്ടത്. വെളുത്തു മെലിഞ്ഞ ശരീരം, കാവിമുണ്ടും നീല ഫുൾകൈ ഷർട്ടുമാണ് വേഷം. നരച്ച താടി. മുടി പിറകിൽ അല്പം നീട്ടിവളർത്തിയ നിലയിലാണ്. ഷർട്ടിന്‍റെ കോളറിൽ രാഘവ് ടൈലേഴ്സ് കണ്ണൂർ ലേബൽ പതിച്ചിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്. കൊലപാതകമാണോ, അപകട മരണമാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. മൃതദേഹം തിരിച്ചറിയുന്നവർ ടൗൺ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ്ഐ എൻ. പ്രജീഷ് അറിയിച്ചു.

Read More

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് സമീപം ബോംബ് സ്‌ഫോടനം; തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍കണ്ട് സിപിഎം അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി

പയ്യന്നൂര്‍: പയ്യന്നൂരിന് സമീപമുള്ള കോറോത്ത് ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് സമീപത്തും കാരയില്‍ ആര്‍എസ്എസ് നേതാവിന്‍റെ വീടിന് സമീപത്തും ബോംബ് സ്‌ഫോടനം. വിരമറിഞ്ഞെത്തിയ പോലീസ് സംഭവസ്ഥലത്ത് നിന്ന് സ്റ്റീല്‍ ബോംബിന്‍റെ അവശിഷ്ടങ്ങള്‍ ശേഖരിക്കുകയും സ്‌ഫോടനത്തെപ്പറ്റി അന്വേഷണമാരംഭിക്കുകയും ചെയ്തു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ബിജെപി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പനക്കീല്‍ ബാലകൃഷ്ണന്‍റെ കോറോം നോര്‍ത്തിലെ വീടിന് മുന്നിലെ റോഡില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസ് ഇന്നു രാവിലെവരെ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി സ്‌ഫോടന സ്ഥലത്തുനിന്നും സ്റ്റീല്‍ ബോംബിന്‍റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് ആര്‍എസ്എസ് ജില്ലാ കാര്യവാഹക് കാരയില്‍ പി.രാജേഷിന്‍റെ വീടിനടുത്തുള്ള കാരയില്‍ പാലത്തിന് സമീപം റോഡില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍കണ്ട്…

Read More

കണ്ണൂരിൽ 35 ബൂത്തിലെ വിവിപാറ്റ് എണ്ണും; ഏതെക്കെയെന്നത് നറുക്കെടുപ്പിലൂടെ തീരുമാനിക്കും

കണ്ണൂർ: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ 35 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിതിട്ടപ്പെടുത്തും. നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് വ്യവസ്ഥ. ഏതൊക്കെ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണേണ്ടത് എന്നത് നറുക്കെടുത്താണ് തീരുമാനിക്കുക. വിവിപാറ്റ് എണ്ണുന്നതിനായി അസി. റിട്ടേണിംഗ് ഓഫീസറുടെ ടേബിളിന് സമീപം പ്രത്യേക കൗണ്ടിംഗ് ടേബിള്‍ സജ്ജീകരിക്കും. ബാങ്ക് കാഷ് കൗണ്ടര്‍ മാതൃകയില്‍ ഉയരത്തില്‍ പ്രത്യേകമായി വേര്‍തിരിച്ചായിരിക്കും ഈ ടേബിളുകൾ സജ്ജീകരിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന്‍റെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ചാല ചിന്‍മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് വോട്ടെണ്ണല്‍ കേന്ദ്രം. വിവിപാറ്റ് സ്ലിപ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെയും സാന്നിധ്യത്തില്‍ പുറത്തെടുത്ത് വേര്‍തിരിച്ച ശേഷമായിരിക്കും എണ്ണുക. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നോട്ടക്കും പുറമെ ട്രയല്‍ വോട്ടിന്‍റെ സ്ലിപ്പിനായും പ്രത്യേക ട്രേയുണ്ടാകും. ഓരോ…

Read More

ട്രാൻസ്ഫോർമർ യൂണിറ്റിന് സുരക്ഷാവേലിയില്ല; ഓട്ടോ സ്റ്റാൻഡും ബസ് കാത്തിരിപ്പ് കേന്ദ്രവും ഭീഷണിയിൽ

മാഹി: പന്തക്കൽ പന്തോക്കാട്ടിലെ ഓട്ടോസ്റ്റാൻഡിനും ബസ് സ്റ്റോപ്പിനും സമീപത്തെ പാതയോരത്തെ ട്രാൻസ്ഫോർമർ യുണിറ്റിന് ചുറ്റുവേലി നിർമിക്കാത്തതിൽ അപകടം പതിയിരിക്കുന്നു. ഇതിനു സമീപം മാഹി ഭാഗത്തേക്ക് പോകേണ്ട യാത്രക്കർ ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് ഭീതിയോടെയാണ്. ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യുസിലേക്ക് കണക്റ്റ് ചെയ്ത കേബിളുകളിലെ പ്ലാസ്റ്റിക്ക് കോട്ടുകൾ ഉരുകി കമ്പികൾ പുറത്തായ നിലയിലാണ്. ചില സന്ദർഭങ്ങളിൽ ചുട്ടുപഴുത്ത കമ്പികൾ കൂട്ടിമുട്ടി തീപ്പൊരി പാറും. പാതയോരത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരും അപകടഭീഷണി നേരിടുകയാണ്. 20 ഓട്ടോറിക്ഷകളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. 11 കെവി ഹൈടെൻഷൻ ലൈനിലെ വൈദ്യുതി വിതരണ ട്രാൻസ്ഫോമറാണിത്. മാഹി മേഖലയിലെ മിക്ക ട്രാൻസ്ഫോർമർ യൂണിറ്റിനും ചുറ്റുവേലി ഇല്ല. പന്തക്കൽ ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ പാതയോരത്തെ ഇത്തരം ട്രാൻസ്ഫോമർ യുണിറ്റിനും സുരക്ഷാവേലിയില്ല. വിദ്യാർഥികൾ അടക്കമുള്ള ഇതിന്റെ ചുവട്ടിൽ കൂട്ടം കൂടി നിൽക്കുന്നതും അപകടം വിളിച്ചു വരുത്തുന്ന സ്ഥിതിയിലാണ്. പന്തക്കലിൽ…

Read More

ഉല്ലാസവും  വിശ്രമവും വിഷപ്പാമ്പുകൾക്ക്; പരിയാരം  മെഡിക്കൽ കോളജിൽ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികോല്ലാസത്തിനായി നിർമിച്ച പാർക്ക് കാടുകയറിയ നിലയിൽ

പരിയാരം: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികോല്ലാസത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിര്‍മിച്ച പാര്‍ക്കില്‍ ഇന്ന് വിഷപ്പാമ്പുകള്‍ മാത്രം. കാടുകയറി മൂടിയ ഇങ്ങോട്ട് ആരും തിരിഞ്ഞുനോക്കുന്നുപോലുമില്ല. 20 വര്‍ഷം മുമ്പാണ് ആശുപത്രിയുടെ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി മഴവെള്ള സംഭരണിക്ക് സമീപം അരയേക്കര്‍ സ്ഥലത്ത് രണ്ട് കിണറുകളും പതിനഞ്ചിലേറെ ഇരിപ്പിടങ്ങളും മനോഹരമായ പൂന്തോട്ടവും കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും ഉള്‍പ്പെടെയുള്ള പാര്‍ക്ക് സ്ഥാപിച്ചത്. അന്ന് മെഡിക്കല്‍ കോളജ് പരിസരത്ത് നട്ട ചെടികളെയും പാര്‍ക്കിനെയും പരിപാലിക്കാനും സംരക്ഷിക്കാനും ഒരു ജീവനക്കാരനുമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വിരമിച്ചശേഷം സംരക്ഷണം ഇല്ലാതായതോടെയാണ് പൂന്തോട്ടം കാടുമൂടിയത്. ഒരു കാലത്ത് രോഗികളുടെ കൂട്ടിരിപ്പുകാരും മെഡിക്കല്‍ കോളജ് പരിസരത്തുള്ളവരും ഉല്ലാസത്തിനെത്തിയിരുന്ന പാര്‍ക്ക് ഇത്തരത്തില്‍ ആരും തിരിഞ്ഞു നോക്കാതായിട്ട് വര്‍ഷങ്ങളായി. ഈ പരിസരത്ത് വിഷപ്പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പാർക്കിന്‍റെ നവീകരണം നടക്കുമെന്നാണ് പ്രതീക്ഷ. ആശുപത്രി വികസനത്തിനുള്ള 500 കോടിയുടെ…

Read More

കീഴാറ്റൂർ തോട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ആരോഗ്യവിഭാഗം പരിശോധന നടത്തി

തളിപ്പറമ്പ്: കീഴാറ്റൂര്‍ തോട്ടില്‍ മലിനജലം ഒഴുകിയെത്തി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തര പ്രാധാന്യത്തോടെ പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കി. ബുധനാഴ്ച്ച ഉച്ചയോടെ പെയ്ത വേനല്‍മഴയ്ക്കു ശേഷമാണ് കീഴാറ്റൂര്‍ തോടില്‍ മാലിന്യം ഒഴുകിയെത്തിയത്. കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മീനുകള്‍ ചത്തു പൊങ്ങിയതായും കണ്ടെത്തി. കീഴാറ്റൂരിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തളിപ്പറമ്പ് നഗരത്തിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങളുടെ ദുരിതംപേറാന്‍ വിധിക്കപ്പെട്ടവരായിരുന്നു കീഴാറ്റൂര്‍ ജനത. നഗരസഭയിലെ 30, 31 വാര്‍ഡുകളെയാണ് മാലിന്യപ്രശ്നം രൂക്ഷമായി ബാധിച്ചിരുന്നത്. പാളയാട്, കീഴാറ്റൂര്‍, കൂവോട് എന്നിവിടങ്ങളിലാണ് മാലിന്യങ്ങള്‍ കെട്ടിക്കിടക്കാറുളളത്. ഇപ്പോള്‍ തോട്ടില്‍ കാടും മറ്റ് ഖരമാലിന്യങ്ങളും നിറഞ്ഞ് പല സ്ഥലങ്ങളിലായി അഴുക്കുവെളളം കെട്ടിക്കിടക്കുകയാണ്. ഇത് ഗരുതരമായ…

Read More