തളിപ്പറമ്പ്: വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് അക്രമിച്ച് ഭാര്യയെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് രണ്ട് വിഭാഗങ്ങളിലുംപെട്ട ഒന്‍പതുപേര്‍ക്കെതിരെ കേസെടുത്തു. സുരേഷിന്റെ ഭാര്യ ലതയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് അര്ജുന്, അക്ഷയ്, സജിന്‍ വിമല്‍ എന്നിവര്‍ക്കെതിരെയും മഹിളാ അസോസിയേഷന് നേതാവ് വി.ഗീതയുടെ പരാതിയില്‍ സുരേഷ് കീഴാറ്റൂര്‍, മകന് സഫ്ദര്‍, സഹോദരന് രതീഷ്, മനോഹരന്, ദിലീപ് എന്നിവര്‍ക്കെതിരെയുമാണ് കേസ്. കള്ളവോട്ട് ചെയ്യുന്നതിന്റെ വെബ്കാസ്റ്റിങ്ങ് വീഡിയോ സുരേഷ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ സുരേഷിന്റെ വീട് വളഞ്ഞ് അക്രമം നടത്തുകയായിരുന്നു.
Read MoreCategory: Kannur
ബക്കളത്ത് ലീഗ് ഓഫീസിന് ബോംബേറ്; പയ്യന്നൂർ തെരുവിലെ ഗാന്ധിമന്ദിരം ആക്രമിച്ചു ; മന്ദിരത്തിനു മുന്നിലെ ചവിട്ടുപടികളിൽ ബിയർ കുപ്പികൾ തല്ലിയുടച്ച നിലയിൽ
തളിപ്പറമ്പ്: ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് ബോംബേറ്. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ബോംബേറ് നടന്നത്. ലീഗ് ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ബോംബാക്രമണത്തില്‍ ഓഫീസിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമ്പേരിയിലെ ലീഗ് പ്രവര്ത്തകന് കെ.അഷറഫിന്റെ നൂറാ ചിക്കന്‍ സ്റ്റാളിന്റെ മേല്പുര തകര്‍ന്നു വീണു. കടയുടെ ഷട്ടറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് രാവിലെ ഏഴോടെ അഷറഫ് കടതുറക്കാനെത്തിയപ്പോഴാണ് അക്രമം നടന്നത് കണ്ടത്. സ്ഥലത്ത് വെടിമരുന്നിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ ബോംബാക്രമണം എന്ന് വ്യക്തമായതിനെതുടര്‍ന്ന് പോലീസില്‍ അറിയിച്ചു. സിപിഎം ശക്തികേന്ദ്രമായ ബക്കളത്ത് ഒന്നരമാസം മുമ്പാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലീഗ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാവ് സമദ് കടമ്പേരി ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം ചിക്കന്സ്റ്റാളുടമ അഷറഫിന്റെ സഹോദരനും ലീഗ് പ്രവര്‍ത്തകനുമായ ആബിദ് കടമ്പേരി…
Read Moreമുഖ്യമന്ത്രി മാധ്യമങ്ങളെ ആട്ടിപ്പായിച്ചതിന്റെ പിന്നിൽ നിരാശ; ഫലം വരുന്നതോടെ സിപിഎമ്മിന് ദേശീയ അംഗീകാരം നഷ്ടപ്പെടുമെന്ന് ശ്രീധരൻ പിള്ള
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ ആട്ടിപ്പായിച്ചതിന്റെ പിന്നിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്റ്സ് നൽകിയ റിപ്പോർട്ടിനെ തുടർന്നുണ്ടായ നിരാശയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മാരാർജി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സിപിഎമ്മിന് ദേശീയ അംഗീകാരം നഷ്ടപ്പെടും. പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ നേതാക്കളാണ്. എൽഡിഎഫ് അധികാരത്തിലുള്ള ഒരിടത്തും രണ്ടാംകക്ഷിയെ അംഗീകരിച്ച ചരിത്രമില്ല. എതിരാളികളെ ഇല്ലാതാക്കുന്ന കമ്യൂണിസ്റ്റ് തത്വശാസ്ത്രം കാലികരാഷ്ട്രീയത്തിൽ ചർച്ചചെയ്യപ്പെടേണ്ടതാണ്. ബിജെപി കേരളത്തിലെ പല സീറ്റുകളിലും വിജയിച്ചുവരും. വോട്ട് കഴിഞ്ഞതവണത്തേതിന്റെ ഇരട്ടിയാകും. ഒരും തെറ്റും ചെയ്യാത്ത വിശ്വാസികളെ വേട്ടയാടിയ സംഭവം തെരഞ്ഞെടുപ്പ് വിഷയമായിട്ടുണ്ട്. കോൺഗ്രസിന്റെ കാപട്യം രാജ്യം നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷതവഹിച്ചു. എൻഡിഎ സ്ഥാനാർഥി സി.കെ.…
Read Moreകണ്ണൂർ വിമാനത്താവളം വഴി കള്ളക്കടത്ത് വ്യാപകം; കർശനപരിശോധനയുമായി കസ്റ്റംസും സിഐഎസ്എഫും; മട്ടന്നൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലോബിയും
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കള്ളക്കടത്ത് വ്യാപകമാകുന്നു. സ്വർണവും മയക്കുമരുന്നുകളും ഉൾപ്പെടെയാണ് വിമാനം വഴി കടത്തുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു നാലു മാസം തികയുമ്പോഴേക്കും നിരവധി പേരിൽ നിന്ന് സ്വർണവും മയക്കുമരുന്നും പിടികൂടിയ സാഹചര്യത്തിൽ കസ്റ്റംസ് ഉൾപ്പെടെയുള്ള വിഭാഗം പരിശോധന കർശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദോഹയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം നടത്തി വരികയാണ്. ആദ്യമായാണ് മയക്കുമരുന്ന് കടത്തുന്നത് വിമാനത്താവളത്തിൽ വച്ചു പിടികൂടിയത്. കൊല്ലം കൊട്ടാരക്കര സ്വദേശി പി. ഷബിൻ ഷാ (26)ൽ നിന്നാണ് ആദ്യമായി ഒരു കിലോ തൂക്കം വരുന്ന ഹാഷിഷ് ഓയിൽ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ദോഹയിലേക്ക് പോകുകയായിരുന്ന ഷബിൻ ഷായുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ചു വച്ചതായിരുന്നു ഹാഷിഷ് ഓയിൽ. വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞ് പതിനൊന്നാമത്തെ ദിവസമാണ് സ്വർണം കടത്തുമ്പോൾ പിണറായി സ്വദേശി കസ്റ്റംസിന്റെ പിടിയിലാകുന്നത്. പിന്നീട്…
Read Moreമണക്കായിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾക്കു നേരേ അക്രമം; സ്ഫോടകവസ്തുക്കൾ എറിഞ്ഞു
മട്ടന്നൂർ: മണക്കായിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾക്കു നേരെ അക്രമം. ഇന്നലെ രാത്രി 11.30 ഓടെയാണ് അഞ്ചു വീടുകൾക്ക് സ്ഫോടക വസ്തുക്കളും കല്ലുകളും എറിഞ്ഞത്. കെ.റഷീദ്, ഇസ്മയിൽ, റഷീദ, റൗഫ്, ഐസൂട്ടി എന്നിവരുടെ വീടുകൾക്ക് നേരെയാണ് അക്രമമുണ്ടായത്. വാഹനങ്ങളിലും മറ്റും എത്തിയ പത്തോളം പേരാണ് അക്രമം നടത്തിയത്. മണക്കായിയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ കൊടി തോരണങ്ങൾ നശിപ്പിക്കുകയും റോഡരുകിൽ സ്ഥാപിച്ച കൊടിമരങ്ങൾ തകർക്കുകയും ചെയ്തു. ഒരു മിനി ലോറിയുടെ മുൻവശത്തെ ടയറിന്റെ കാറ്റ് അഴിച്ചുവിടുകയും റോഡരികിലെ ഇരിപ്പിടങ്ങൾ തകർക്കുകയും ചെയ്തു. വീടിന്റെ ചുമരുകൾക്ക് കേടുപാട് സംഭവിക്കുകുയം ഓടുകൾ തകരുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനുപിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. വി.ആർ.ഭാസ്കരൻ, ഇ.പി.ഷംസുദീൻ, എം.ദാമോദരൻ, എ.കെ.രാജേഷ്, സുരേഷ് മാവില, സുബൈദ തുടങ്ങിയവർ അക്രമം നടന്ന വീടുകൾ സന്ദർശിച്ചു. പോലീസും സ്ഥലത്തെത്തിയിരുന്നു. പൊട്ടാത്ത രണ്ട് സ്ഫോടക വസ്തുക്കൾ വീട്ടുമുറ്റത്ത് നിന്ന്…
Read Moreകണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമം; കള്ളവോട്ട് ചെയ്ത ബൂത്തുകളുടെ ലിസ്റ്റുമായി കെ.സുധാകരൻ
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാപകമായ കള്ളവോട്ടും അക്രമവും നടത്തിയതായി യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്ത് ഉൾപ്പെടെ 97 പോളിംഗ് ബൂത്തുകളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കള്ളവോട്ട് ചെയ്തു. മട്ടന്നൂർ കയനിയിൽ ആയുധധാരികളായ സിപിഎം പ്രവർത്തകർ കൊടുവാളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീടുകൾക്ക് നേരെ സ്ഫോടകവസ്തുക്കൾ എറിയുകയും ചെയ്തു. അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്പോൾ പോലീസുകാർ കാഴ്ചക്കാരായും കള്ളവോട്ട് സിപിഎം പ്രവർത്തകർ ചെയ്യുന്പോൾ പോളിംഗ് ഉദ്യോഗസ്ഥർ നോക്കുകുത്തികളായും നിൽക്കുകയാണ്. കുറ്റ്യാട്ടൂർ, മുഴക്കുന്ന്, നരിക്കോട്, പയ്യന്നൂർ, വടക്കാഞ്ചേരി, ചെറുകുന്ന്, മട്ടന്നൂർ കയനി, ധർമടം എന്നിവിടങ്ങളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായ അക്രമങ്ങളാണ് നടന്നതെന്നും കെ. സുധാകരൻ പറഞ്ഞു. മട്ടന്നൂർ, തളിപ്പറന്പ്, ധർമടം, ഇരിക്കൂർ, പേരാവൂർ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. ബൂത്തുകൾ തിരിച്ചുള്ള കണക്കും സുധാകരൻ പത്രസമ്മേളനത്തിൽ പുറത്തുവിട്ടു.
Read Moreസിപിഎം പ്രവര്‍ത്തകര്‍ വീടുവളഞ്ഞ് അക്രമം; വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യക്ക് പരിക്ക്
തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകര്‍ വീടു വളഞ്ഞ് അക്രമം നടത്തിയെന്ന് പരാതി. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പരിക്കേറ്റ പി.ലതയെ (43) തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരായ കെ.ബിജുമോന്, അര്ജുന് ഗംഗാധരന്, വിമല്‍ മാധവ്, അര്ജുന് രഘുനാഥ്, അക്ഷയ് ഉണ്ണികൃഷ്ണൻ, കെ.സുധീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ 150 പേരിലേറെവരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് സുരേഷ് കീഴാറ്റൂര്‍ നല്കിയ പരാതിയിൽ പറയുന്നു. കീഴാറ്റൂര്‍ ഗവ. എല്‍പി സ്കൂളിലെ പോളിംഗ് ബൂത്തില്‍ സിപിഎം പ്രവര്ത്തകന് കള്ളവോട്ട് ചെയ്തതായി വെബ് ടെലികാസ്റ്റിന്റെ വീഡിയോ സഹിതം സുരേഷ് കീഴാറ്റൂര്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ കീഴാറ്റൂര്‍ വായനശാലക്ക് സമീപത്തെ വീട് വളഞ്ഞത്. സംഘര്‍ഷത്തിനിടയില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിരുന്നു. വൈകുന്നേരത്തോടെയാണ് വസ്ത്രങ്ങള്‍ മാറി മാറി വന്ന് ഒരു സിപിഎം പ്രവര്ത്തകന് കള്ളവോട്ട്…
Read Moreകണ്ണൂർ എടാട്ട് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു; ഈ ഓഫീസിനു നേരേയുണ്ടാകുന്ന ഏഴാമത്തെ ആക്രമണമെന്ന് കോൺഗ്രസ്
പയ്യന്നൂര്‍: നിരവധി തവണ അക്രമങ്ങള്‍ക്കിരയായ എടാട്ട് ചെറാട്ടെ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി മന്ദിരം തകര്‍ത്ത് തീയിട്ടു. അഞ്ചര വര്‍ഷത്തിനിടയില്‍ ഏഴാം തവണയാണ് ഈ ഓഫീസ് അക്രമത്തിനിരയാകുന്നത്.ഇന്നു പുലര്‍ച്ചെയാണ് യൂണിവേഴ്സിറ്റി സെന്ററിന് സമീപത്തെ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി മന്ദിരം തീവച്ച് നശിപ്പിച്ചത്. ചുറ്റുമുള്ള ജനലുകള്‍ അടിച്ച് തകര്‍ത്ത് മുറികള്ക്കുള്ളിലേക്കും മുന്‍ വാതിലിനും പെട്രോളൊഴിച്ചാണ് ഓഫീസ് കെട്ടിടം തീവച്ച് നശിപ്പിച്ചത്. ഇന്ന് രാവിലേയും തീയണയാതെ പുകയുയരുന്ന നിലയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ ഒന്നിന് ശേഷമാണ് തീവയ്പ് നടന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനും അയല്‍വാസിയുമായ രാമകൃഷ്ണന് പറയുന്നു.ഇന്നലെ എടാട്ട് യുപി സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് തീവയ്പിന് കാരണമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. 2013 ഒക്ടോബര്‍ 30നാണ് പ്രിയദര്‍ശിനി മന്ദിരം ഉദ്ഘാടനം ചെയ്തത്. ഇതിനു ശേഷം പലവട്ടം ഈ ഓഫീസ് അടിച്ച് തകര്‍ക്കുകയും തീവയ്ക്കുകയുമുണ്ടായി. ഇത്തരത്തില്‍…
Read Moreഹരിത പെരുമാറ്റച്ചട്ടത്തില്‍ കുടിവെള്ളം കിട്ടാതെ ഉദ്യോഗസ്ഥര്‍ ദാഹിച്ചു വലഞ്ഞു
പയ്യന്നൂര്‍: പോളിംഗ് സ്റ്റേഷനുകളില്‍ ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കിയപ്പോള്‍ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ദാഹിച്ചു വലഞ്ഞു. പോളിംഗ് സ്റ്റേഷനുകളില്‍ കുടിവെള്ള സൗകര്യമൊരുക്കാത്തതാണ് ഉദ്യോഗസ്ഥരെ വലച്ചത്. രാവിലെ പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റാനായി പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളിലെത്തിയ പലരും വീടുകളില്‍നിന്നും പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച വെള്ളവുമായാണെത്തിയത്. ബോയ്സ് ഹൈസ്കൂളിലും പെരുമാറ്റച്ചട്ടമുള്ളതിനാല്‍ വെള്ളക്കുപ്പികള്‍ അവിടെത്തന്നെ ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും ബോയ്സ് ഹൈസ്കൂളില്‍ കുടിവെള്ളത്തിനുള്ള സൗകര്യമൊരുക്കിയിരുന്നതിനാല് മറ്റു ബുദ്ധിമുട്ടുകളൊന്നും ഉദ്യോഗസ്ഥര്ക്കുണ്ടായില്ല. എന്നാല്‍ ഉച്ചയോടെ വിവിധ പോളിംഗ് സ്റ്റേഷനിലെത്തിയവര്ക്കാണു മണിക്കൂറുകളോളം കുടിവെള്ളം പോലും കിട്ടാതെ വന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ക്കും പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്കും നിരോധനമുള്ളതിനാല്‍ മറ്റു സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും പറ്റാത്ത അവസ്ഥയുമായി. രാമന്തളി ഹയര്‍സെക്കൻഡറി സ്കൂളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മുപ്പതോളം പേര് വൈകുന്നേരം ആറരയോടെ വില്ലേജ് ഓഫീസര്‍ കുടിവെള്ളമെത്തിക്കുന്നതുവരെ ദാഹിച്ചു വലയേണ്ടിവന്നു. മറ്റു പോളിംഗ് സ്റ്റേഷനുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
Read Moreമുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രതാ കുറവെന്ന് മുഖ്യമന്ത്രി
കൂത്തുപറമ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുണ്ടായ ജാഗ്രതാ കുറവാണ് തിരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ടിംഗ് യന്ത്രം തകരാറിലായ സ്ഥിതിയിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പിണറായി ആർ സി അമല ബേസിക് യുപി സ്കൂളിൽ വോട്ടു ചെയ്ത ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. ഈ ഘട്ടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിന് ഒരു തകരാറുമില്ലെന്ന് ഇലക്ഷൻ കമ്മിഷൻ ഉറപ്പു വരുത്തേണ്ടതായിരുന്നു. കേരളത്തിൽ വ്യാപകമായി വോട്ടിംഗ് യന്ത്രം തകരാറിലായെന്ന വസ്തുത നിലനില്ക്കുന്നു. വേണ്ടത്ര ഗൗരവത്തോടെ ഇലക്ഷൻ കമ്മീഷൻ ഈ വിഷയം എടുത്തില്ലെന്ന് തന്നെയാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രി വോട്ടു ചെയ്ത ആർ.സി.അമല ബേസിക് യു.പി.സ്കൂളിലെ ബൂത്തിലും രാവിലെ തന്നെ വോട്ടിംഗ് യന്ത്രം തകരാറിലായിരുന്നു.ഇത് കാരണം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നു.
Read More