മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. അബുദാബി വിമാനത്തിൽ എത്തിയ വടകര സ്വദേശി അസീബിൽ നിന്നാണ് 413 ഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നല വൈകുന്നേരം ആറിന് അബുദാബിയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്നു കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപന്റെ നേതൃത്വത്തിൽ യുവാവിനെ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. പെയ്സ്റ്റ് രൂപത്തിലാക്കി യുവാവ് ധരിച്ച ജീൻസ് പാന്റിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വർണം. പെയ്സ്റ്റും സ്വർണവും ചേർന്നു 610 ഗ്രാമാണുണ്ടായിരുന്നത്. സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് സൂപ്രണ്ടുമാരായ പി.പ്രദീപ് കുമാർ, രാഗേഷ്, സന്തോഷ് എന്നിവരും പരിശോധനയിലുണ്ടായിരുന്നു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് നാലാം തവണയാണ് വിമാന യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടുന്നത്. സ്വർണം കടത്തുന്നത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Read MoreCategory: Kannur
പടിയൂരിൽ സ്ഫോടക വസ്തു കടിച്ചെടുത്ത തെരുവുനായയുടെ തല പൊട്ടിത്തെറിച്ചു
ഇരിട്ടി(കണ്ണൂർ): വഴിയരികിൽനിന്നു സ്ഫോടക വസ്തു കടിച്ചെടുത്ത തെരുവുനായയുടെ തലപൊട്ടിത്തെറിച്ചു. ഇന്നു രാവിലെ 9.30 ഓടെ പടിയൂർ പൂവ്വം കല്യാടാണ് സംഭവം. തലശേരി-വളവുപാറ റോഡ് നിർമാണം നടത്തുന്ന ഇകെകെ ഗ്രൂപ്പിന്റെ റോഡ് നിർമാണ സാമഗ്രഹികൾ സൂക്ഷിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തു കടിച്ചെടുത്ത നായ പ്ലാന്റിനുള്ളിലേക്ക് എത്തുകയും സ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ടാറിംഗ് മിക്സിംഗ് നടത്തുന്ന യൂണിറ്റ് ഉൾപ്പെടെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇരിക്കൂർ പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
Read Moreകണ്ണൂരിൽ ശ്രീമതി പ്രചാരണം തുടങ്ങി; സുധാകരന്റെ സമ്മതം കാത്ത് കോൺഗ്രസ്
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതി പ്രചാരണം തുടങ്ങി. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ ഉയർന്നു. പി.കെ. ശ്രീമതിയെ വീണ്ടും കണ്ണൂരിൽ മത്സരിപ്പിക്കാൻ ഇന്നലെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചെങ്കിലും ഒരാഴ്ച മുന്‍പു തന്നെ പ്രചാരണം തുടങ്ങിയിരുന്നു. പി.കെ. ശ്രീമതിയുടെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാൽ കോൺഗ്രസിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സ്ഥാനാർഥികളുടെ പട്ടിക പോലും കണ്ണൂർ ഡിസിസി നേതൃത്വം കൈമാറിയിട്ടില്ല. കെ. സുധാകരൻ മത്സരിക്കണമെന്നാണ് ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെയും ആഗ്രഹം.സിറ്റിംഗ് എംപി ആയിരിക്കേയാണ് കഴിഞ്ഞ തവണ പി.കെ.ശ്രീമതിക്കു മുന്നിൽ സുധാകരൻ അടിയറവ് പറഞ്ഞത്. ശബരിമല വിഷയത്തിൽ സുധാകരൻ എടുത്ത നിലപാടും സിപിഎം അക്രമരാഷ്ട്രീയത്തിനെതിരേയുള്ള നിലപാടും സുധാകരന് വിജയസാധ്യത നല്‍കുമെന്നാണ് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവ്…
Read Moreതലശേരിയിൽ “നീലയിൽ’ കുടുങ്ങി ലീഗ് രാഷ്ട്രീയം; 2 നേതാക്കൾക്ക് സസ്പെൻഷൻ;മണ്ഡലം പ്രസിഡന്റിന്റെ പരാതി എസ്പിക്ക്
തലശേരി: തലശേരിയിലെ ലീഗ് രാഷ്ട്രീയത്തിൽ വിവാദ കൊടുങ്കാറ്റുയർത്തിയ “നീലച്ചിത്ര’ വിവാദം മറനീക്കി പുറത്തേക്ക്. പാർട്ടിയിലെ പ്രമുഖരായ രണ്ട് നേതാക്കളെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തതോടെയാണ് നീലച്ചിത്ര വിവാദം പുറം ലോകത്തെത്തിയത്. മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ. ആബൂട്ടി ഹാജിക്കെതിരെ നടന്ന നവമാധ്യമ പ്രചരണങ്ങളാണ് ലീഗിൽ പൊട്ടിത്തെറിക്ക് വഴി തെളിച്ചത്. തനിക്കെതിരെ വാട്സാപ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ നടന്ന പ്രചാരണങ്ങൾക്കെതിരെ എ.കെ. ആബൂട്ടി ഹാജി ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിൽ മുൻ മണ്ഡലം നേതാവ് മാപ്പെഴുതി നൽകി തടിയൂരി. മുൻ നഗരസഭ കൗൺസിലറും മുൻ മണ്ഡലം ട്രഷററുമായ എ.കെ. മുസ്തഫ, യൂത്ത് ലീഗ് മുൻ ജില്ലാ സെക്രട്ടറി പി.നൗഷാദ് എന്നിവരെയാണ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇതോടെ മണ്ഡലം പ്രസിഡന്റ് എ.കെ.ആബൂട്ടി ഹാജിക്കെതിരെ ഒരു വിഭാഗം പ്രവർത്തകർ…
Read Moreകാമുകിയുടെ കുഴിമാടം തേടി കാമുകനും സുഹൃത്തും മട്ടന്നൂരിൽ; ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അറിഞ്ഞകാര്യം കേട്ട് ഞെട്ടി യുവാവ്
മട്ടന്നൂർ: കാമുകി വാഹനാപകടത്തിൽ മരിച്ചുവെന്ന വിവരത്തിൽ കുഴിമാടം അന്വേഷിച്ച് കാമുകനും സുഹൃത്തും. പള്ളികളിലും മറ്റും കയറിയിറങ്ങിയെങ്കിലും കുഴിമാടം കണ്ടെത്താനായില്ല. അവസാനം പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കാമുകൻ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. മൂന്ന് മാസം മുമ്പാണ് മഞ്ചേശ്വരം സ്വദേശിയായ 21 കാരനും 19 കാരിയായ യുവതിയും തമ്മിൽ ഫെയ്സ് ബുക്ക് വഴി പരിചയപ്പെടുന്നത്. തുടർച്ചയായി മൊബൈൽ ഫോണിലൂടെ സംസാരിക്കുന്ന കാമുകൻ കഴിഞ്ഞ ദിവസം യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടിയില്ല. തുടർന്നു യുവതിയുടെ സുഹൃത്തിന്റെ ഫോണിൽ വിളിച്ചതോടെ അവൾ വാഹനാപകടത്തിൽ മരിച്ചുവെന്നും കബറടക്കം നടത്തിയെന്നുമാണ് സുഹൃത്ത് പറഞ്ഞതത്രെ. ഇതനുസരിച്ച് കാമുകൻ സുഹൃത്തിനെയും കൂട്ടി ബൈക്കിൽ മട്ടന്നൂരിലെത്തുകയായിരുന്നു. കാമുകിയുടെ കുഴിമാടം കാണണമെന്നും പ്രാർഥിക്കണമെന്നും പറഞ്ഞാണ് കാമുകനെത്തിയത്. മട്ടന്നൂർ, ചാലോട്, ചാവശേരി തുടങ്ങിയ അഞ്ച് പളളികളിൽ ഇവർ കയറിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാത്രിയിലും ഇവർ തെരഞ്ഞു നടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം നൽകുകയായിരുന്നു.…
Read Moreസോഷ്യൽ മീഡിയയിൽ കെണിയൊരുക്കി തട്ടിക്കൊണ്ടുപോകൽ; മുഖ്യസൂത്രധാരനെ തേടി പോലീസ്
കണ്ണൂർ: സോഷ്യൽ മീഡിയയിൽ കെണിയൊരുക്കി യുവാക്കളെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യസൂത്രധാരനെ തേടി പോലീസ്. സംഭവത്തിൽ നാലുപേരാണ് അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ അലവിൽ സുന്ദരാലയത്തിൽ ജിതിൻ (31), ചാലാട് സ്മിത ക്വാർട്ടേഴ്സിൽ പി. അരുൺ (27) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. കണ്ണൂർ ടൗൺ എസ്ഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് യുവാക്കളെ ബന്ദിയാക്കിയ അഞ്ചംഗസംഘത്തിലെ രണ്ടുപേരെ പോലീസ് സാഹസികമായി പിന്തുടർന്നു പിടികൂടിയത്.കണ്ണൂർ സിറ്റിയിലെ ജിതിൻ (27), ചാലാട് സ്വദേശി സാഡ് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കയ്യൂർ ഉദയഗിരി സ്വദേശികളും സുഹൃത്തുക്കളുമായ പ്രണവ് രാധാകൃഷ്ണൻ (22), അമർനാഥ് (24) എന്നിവരെയാണ് ബന്ദിയാക്കിയത്. സുഹൃത്തിനെ കാണാൻ കാറിലെത്തിയ യുവാക്കൾ കണ്ണൂർ കവിത തിയേറ്ററിനുമുന്നിൽ കാർ നിർത്തി കാത്തുനിൽക്കുന്നതിനിടെ ഇവരെ ചോദ്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നിങ്ങൾ സ്ത്രീകളെ കാണാൻ ഇവിടെ…
Read Moreഓടിക്കൊണ്ടിരുന്ന പോലീസ് ബസിനു മുകളിലേക്ക് മരം വീണു; ഡ്രൈവർക്ക് പരിക്ക്
പയ്യന്നൂര്‍(കണ്ണൂർ): ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന് മുകളിലേക്ക് റോഡരികിലെ മരം വീണ് ഡ്രൈവര്‍ക്ക് പരിക്ക്. പോലീസ് ഡ്രൈവര്‍ കൂത്തുപറമ്പ് പാച്ചപൊയ്കയിലെ സി.സജേഷിനാണ് (30)അപകടത്തില്‍ പരിക്കേറ്റത്.ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 5.45ന് കാങ്കോല്‍ കരിങ്കുഴിയിലാണ് അപകടം. പെരിങ്ങോം സിആര്‍പി ക്യാമ്പില്‍ നടക്കുന്ന വാര്‍ഷിക ഫയറിംഗില്‍ പങ്കെടുക്കുന്നതിന് കണ്ണൂര്‍ കെഎപി ക്യാമ്പില്‍നിന്നും 45 പേരടങ്ങുന്ന സംഘവുമായി പോകുകയായിരുന്ന പോലീസ് ബസാണ് അപകടത്തില്‍പെട്ടത്. കരിങ്കുഴി വളവില്‍ നിന്നിരുന്ന മാവിന്റെ വലിയ കൊമ്പാണ് ബസിന് മുകളിലേക്ക് പൊട്ടി വീണത്. അപകടത്തില്‍ തകര്‍ന്ന ബസിന്റെ ചില്ല് തെറിച്ചും മരക്കൊമ്പിടിച്ചുമാണ് സജേഷിന് പരിക്കേറ്റത്.വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. പയ്യന്നൂര്‍ ഫയര്‍ഫോഴ്സ് ഇലക്ട്രിക്ക് വാളുപയോഗിച്ച് മരം മുറിച്ച് നീക്കുകയായിരുന്നു.
Read Moreയാത്രയയപ്പ് ചടങ്ങിൽ നിന്നും അൽത്താഫ് പോയത് മരണത്തിലേക്കാണെന്ന് വിശ്വസിക്കാനാകാതെ കൂട്ടുകാർ
പടന്ന: യാത്രയയപ്പ് ചടങ്ങിൽ നിന്നും പോയത് മരണത്തിലേക്കാണെന്ന് വിശ്വസിക്കാൻ കഴിയാതെ അൽത്താഫിന്റെ കൂട്ടുകാർ. രണ്ടു വർഷം ഒരേ ക്ളാസിൽ പഠിച്ചതിനു ശേഷം നടന്ന യാത്രയയപ്പ് യോഗം കഴിഞ്ഞ് യാത്രപറഞ്ഞത് ജീവിതത്തിൽ നിന്നുമാണെന്ന് സഹപാഠികൾ അറിഞ്ഞിരുന്നില്ല. പടന്ന എംആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ബാച്ചിന്റെ യാത്രയയപ്പ് യോഗം കഴിഞ്ഞ ദിവസമായിരുന്നു. യോഗത്തിനു ശേഷം സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്രപോയി പയ്യന്നൂരിൽ നിന്നും തിരിച്ച് വരുമ്പോൾ രാത്രി 9.45 ഓടെ തൃക്കരിപ്പൂർ ഒളവറ റേഷൻ ഷോപ്പ് സ്റ്റോപ്പിന് സമീപം കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചായിരുന്നു അപകടം. കാറിന്റെ പിൻഭാഗത്തായിരുന്ന അൽത്താഫിന് തലയിലായിരുന്നു ഗുരുതര പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും അൽത്താഫിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓപ്പറേഷന് വിധേയനായ അൽത്താഫിനെ തിരിച്ചു കിട്ടാൻ കൂട്ടുകാരും ബന്ധുക്കളും ഉള്ളുരുകി പ്രാർഥിക്കുന്നിനിടയിൽ ഇന്നലെ മരിച്ച വിവരമാണ് ലഭിച്ചത്.…
Read Moreസിനിമ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പോലീസ് സംഘത്തെ തടഞ്ഞതിന് ഒരാൾ അറസ്റ്റിൽ
പയ്യന്നൂര്‍: തമിഴ് സിനിമയുടെ ഓഡിഷനായി പയ്യന്നൂരിലെ ത്രീസ്റ്റാര്‍ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ ടി.കെ.രഞ്ജിത്തി (39) നെയാണു പ്രിന്‍സിപ്പല്‍ എസ്ഐ വി.സിജിത്ത് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തെ തടയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പന്തീരങ്കാവിലെ 23 കാരിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത പോലീസ് സ്റ്റേഷന് റോഡിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ ഇരിട്ടി ഉളിക്കല്‍ വയത്തൂരിലെ കെ.വി.രമേശനെ (42) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ‘കാക്ഷി’യെന്ന തമിഴ്സിനിമയ്ക്കായി നായിക നടിയേയും സഹനടികളേയും ആവശ്യമുണ്ടെന്നു വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണമുണ്ടായിരുന്നു. ഈ പ്രചാരണം കണ്ടാണു മലപ്പുറത്തും കോഴിക്കോടുമുള്ള യുവതികളുള്‍പ്പെടെ ഇരുപത്തഞ്ചോളം പേര് എത്തിയത്. എന്നാല്‍ യുവതികളെ ലോഡ്ജിലെത്തിച്ച…
Read Moreചെറുപുഴ മറിയക്കുട്ടി വധത്തിന് ഏഴുവയസ്; കൊലപാതകത്തിനു പിന്നില്‍ മോഷണ ശ്രമമല്ലെന്നു സിബിഐ
പയ്യന്നൂര്‍: ദുരൂഹതകള്‍ നിറഞ്ഞ ചെറുപുഴ കാക്കേഞ്ചാലിലെ മറിയക്കുട്ടി വധത്തിനു നാളെ ഏഴു വര്‍ഷം. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണ പരമ്പരകള്‍ക്കു ശേഷം കേസന്വേഷണം കോടതിയുടെ ഉത്തരവുപ്രകാരം സിബിഐയുടെ കൈയിലെത്തിയിട്ട് ഒരുവര്‍ഷവും. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മറിയക്കുട്ടി വധത്തിനുപിന്നില്‍ മോഷണമായിരുന്നു ലക്ഷ്യമെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്നു പവനോളം സ്വര്‍ണാഭരണങ്ങളാണു നഷ്ടപ്പെട്ടതെന്നും കൊലപാതകത്തിനു പിന്നിലുള്ള ലക്ഷ്യങ്ങള്‍ കണ്ടെത്താനുള്ള വിശദമായ പരിശോധനയാണു നടത്തുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. മറിയക്കുട്ടിയുടെ മകന് ദീപക്കിന്റെ ഭാര്യ മേഴ്സിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവനോളം മതിക്കുന്ന വിദേശ നിര്‍മിത മുക്കുപണ്ടങ്ങള്‍ കാണാതായ സംഭവവും പരിശോധനാ വിധേയമാക്കിയിരുന്നു. എല്ലാവശങ്ങളും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മോഷണത്തിനു വേണ്ടിയുള്ള കൊലപാതകമായി മറിയക്കുട്ടിവധത്തെ കാണാന്‍ കഴിയുന്നില്ല. കൊലപാതകം നടത്തിയതുകൊണ്ട് ആര്‍ക്കാണു നേട്ടമെന്ന പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണം അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണെന്നും താമസിയാതെ പ്രതികളിലെത്തുമെന്നും അന്വേഷണ ചുമതലയുള്ള സിബിഐ…
Read More