വെള്ളരിക്കുണ്ടിൽ ബിവറേജസ് ഔട്ട്‌ലറ്റിന് തീപിടിച്ച് വൻ നാശം; ഒരു കോടിയുടെ നഷ്ടം

വെള്ളരിക്കുണ്ട്(കാസർഗോഡ്): വെള്ളരിക്കുണ്ടിലെ ബിവറേജ് കോർപറേഷന്‍റെ മദ്യവില്പന കേന്ദ്രത്തിന് തീപിടിച്ച് കനത്ത നാശം. ഇന്നലെ രാത്രി 11.50 നാണ് സംഭവം. വഴിയാത്രക്കാരാണ് തീ ഉയരുന്നതു കണ്ടത് . ഉടൻ വാർഡ് മെംബർ ടോമി വട്ടയ്ക്കാട്ടിനെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്യത്തിൽ തീയണയ്ക്കാൻ ശ്രമമാരംഭിച്ചു. തൊട്ടടുത്തുനിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനിടയിൽ കെഎസ്ഇബി വൈദ്യുതി ഓഫാക്കിയതിനാൽ ശ്രമം മുടങ്ങി. മദ്യവില്പന കേന്ദ്രം കെട്ടിടം പൂർണമായും കത്തിനശിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഒരു കോടിയോളം രൂപയുടെ വിദേശമദ്യം സ്റ്റോക്കുണ്ടായിരുന്നു.

Read More

ചുട്ടുപൊള്ളുന്നു; കേരളത്തിൽ രണ്ടു ദിവസം ഉഷ്‌ണതരംഗത്തിന് സാധ്യത;  പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതംരഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയ്ക്ക് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം. തൊഴിൽ ദാതാക്കളും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കമെന്നും നിർദേശം. പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങളും കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചു. നിർദേശങ്ങൾ *പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതിന് ഒഴിവാക്കണം. *നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കൈയിൽ കരുതുക. *രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ എങ്കിലും സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. *പരമാവധി ശുദ്ധജലം കുടിക്കുക *അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക *വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. *ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.…

Read More

എസ്പിയെ മാറ്റിയത് അന്വേഷണം കണ്ണൂർ ലോബിയിലെത്താതിരിക്കാനെന്ന് സതീശൻ പാച്ചേനി

കണ്ണൂർ: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാനും അന്വേഷണം ശരിയായ രൂപത്തിൽ നടക്കാതിരിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. അന്വേഷണം കണ്ണൂർ ലോബിയിലേക്കെത്താതിരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈബ്രാഞ്ച് എസ്പി വി.എം. മുഹമ്മദ് റഫീക്കിനെ സ്ഥലം മാറ്റിയതെന്നും സതീശൻ പാച്ചേനി ആരോപിച്ചു. അന്വേഷണം തുടങ്ങി നാലാം ദിവസം അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നത് കേട്ട് കേൾവി ഇല്ലാത്ത കാര്യമാണ്. കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങിയതാണ് പെട്ടന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ കാരണം. സിപിഎം തീരുമാനിച്ചുറപ്പിച്ച വഴിയിലൂടെ കേസന്വേഷണം നടക്കില്ലെന്നു മനസിലാക്കിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനു പിന്നിൽ. പ്രതികളെ കാര്യമായി ചോദ്യം ചെയ്താൽ സിപിഎം കണ്ണൂർ ലോബിയിലേക്ക് അന്വേഷണം നീളും എന്ന ഭയം സിപിഎമ്മിനെ വേട്ടയാടുന്നുണ്ട്.…

Read More

സ്വകാര്യ ആശുപത്രിയിലെ ബാത്ത് റൂമിൽ യുവതി മരണപ്പെട്ട സംഭവം ; ദുരൂഹതയെന്ന് സഹോദരൻ; പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ: നവജാത ശിശുവിനെയുംകൊണ്ട് ചികിത്‌സയ്ക്കെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയുടെ കുളിമുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് സഹോദരന്‍റെ പരാതി. വിളക്കോടിനടുത്ത പാറക്കണ്ടത്തെ പരേതനായ പാറയില്‍ അബ്ദുറഹ്‌മാന്‍ -ഫാത്തിമ ദമ്പതികളുടെ മകള്‍ കെ.വി.ഷാഹിദ(23) യെയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ അസുഖം കാരണം ഒരാഴ്ചയായി ആശുപത്രിയില്‍ അഡ്മിറ്റായ ഷാഹിദ ഇന്നലെ രാവിലെ റൂമിലെ കുളിമുറിയില്‍ കയറി പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് കുടെയുണ്ടായിരുന്ന ബന്ധുക്കള്‍ തിരക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും ഭര്‍തൃമാതാവും കൂടെയുണ്ടായിരുന്നു. സഹോദരൻ കെ.വി. നൗഷാദാണ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നല്കിയത്.പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; രണ്ടാം നാൾ ഡിവൈഎസ്പി; നാലാം നാൾ എസ്പി

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന്‍റെയും സർക്കാരിന്‍റെയും ഇടപെടൽ. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് അട്ടിമറിക്കാൻ ശ്രമം. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി വി.എം. മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നതിനു പോലും അവസരം ഒരുക്കാതെയാണ് എസ്പിയെ മാറ്റിയത്. എറണാകുളത്തേക്കാണ് മുഹമ്മദ് റഫീഖിനെ മാറ്റിയത്. കോട്ടയം ക്രൈംബ്രാഞ്ചിലെ കെ.എം. സാബു മാത്യുവിനാണ് പകരം ചുമതല. കേസിൽ ഇടപെടുന്നുവെന്ന സംശയത്തെ തുടർന്ന് കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. രഞ്ജിത്തിനെ കോഴിക്കോട് ഡിസിആർബിയിലേക്ക് രണ്ടു ദിവസം മുന്പ് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞമാസം 25 മുതലാണ് മുഹമ്മദ് റഫീഖിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനിൽ അന്വേഷണം അവസാനിപ്പിക്കുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം. എന്നാൽ, ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീളുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബം നൽകിയ മൊഴി അടക്കം…

Read More

 കാറിൽ കടത്തുകയായിരുന്ന  ബ്രൗൺഷുഗറുമായി രണ്ടു യുവാക്കൾ  പോലീസ് പിടിയിൽ

കണ്ണൂർ: വിൽപനയ്ക്ക് കൊണ്ടുപോകുകയായിരുന്ന 27 പൊതി ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലുവയലിലെ പുല്ലോനന്ദൻ ഇർഷാദ് (29), തൃശൂർ പുല്ലോട്ട് പഴുക്കുന്നത്ത് ടി.സി. ഷോബിൻ (22) എന്നിവരെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി, എഎസ്ഐ ഹാരിസ് എന്നിവർ ചേർന്ന് പിടികൂടിയത്. ഇന്നു രാവിലെ കണ്ണൂർ മാർക്കറ്റ് റോഡിൽ വാഹന പരിശോധനയ്ക്കിടെ കാർ എസ്ഐ പിടികൂടുകയായിരുന്നു. തുടർന്ന് വാഹനം പരിശോധന നടത്തിയപ്പോഴാണ് കാറിന്‍റെ ഡാഷിൽ ചെറിയ പൊതികളായി സൂക്ഷിച്ച 27 പായ്ക്കറ്റ് ബ്രൗൺ ഷുഗർ പോലീസ് കണ്ടെടുത്തത്.

Read More

വിനോദസഞ്ചാരികൾക്ക് വിശ്രമമൊരുക്കാൻ മടക്കരയിൽ കൃത്രിമ ദ്വീപ് ഒരുങ്ങുന്നു

ചെറുവത്തൂർ: കായൽ-കര ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തി മടക്കര കൃത്രിമ ദ്വീപിനെ ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ അധികൃതർ തയാറെടുപ്പ് നടത്തുന്നു. മടക്കര മൽസ്യബന്ധന തുറമുഖത്തിനടുത്ത് പുഴയിൽ മണൽ നിറച്ചു ഒരുക്കിയെടുത്ത 15 ഏക്കറോളം വരുന്ന കൃത്രിമ ദ്വീപാണ് വഞ്ചിവീടുകളിൽ സഞ്ചരിക്കുന്നവരെയും മറ്റു വിനോദ സഞ്ചാരികളെയും വിശ്രമ കേന്ദ്രമായി പരിഗണിക്കാമെന്ന നിർദേശം ഉയർന്നിട്ടുള്ളത്. ഇതു സംബന്ധിച്ച് തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ നൽകിയ നിവേദനത്തിലാണ് ജില്ലാ കളക്ടർ സാധ്യതാ പഠനത്തിന് നിർദേശിച്ചിട്ടുള്ളത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബിജു രാഘവനോടാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. അടുത്ത ദിവസം തന്നെ വിദഗ്ദർ റിപ്പോർട്ട് തയാറാക്കാനെത്തുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. 400 മീറ്റർ നീളത്തിലും 150 മീറ്റർ വീതിയിലുമായി ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്‍റെ മേൽനോട്ടത്തിലാണ് കൃത്രിമ ദ്വീപ് ഒരുക്കുന്നത്. അഞ്ചു മീറ്റർ വീതിയിലുള്ള ജിയോ മണൽ ട്യൂബിൽ മണൽ നിറച്ചാണ്…

Read More

പെരിയ ഇരട്ടക്കൊലപാതകത്തിലെ ഒന്നും രണ്ടും പ്രതികളെ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടു

കാസർഗോഡ്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി പീതാംബരനേയും രണ്ടാം പ്രതി സജി ജോർജിനെയും ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടു. കാസർഗോഡ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന അടക്കം പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.കൊല്ലപ്പെട്ട ശരത് ലാലിന്‍റെ കൃപേഷിന്‍റെ ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ് ധീര സ്മൃതി യാത്രയ്ക്ക് ഇന്ന് തുടക്കമിട്ടിരുന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതാക്കളും കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരനും അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. അഞ്ച് ദിവസത്തെ പര്യടനത്തിന് ശേഷം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ഞനം ചെയ്യും.

Read More

വീട് കുത്തിത്തുറന്ന് കവര്‍ച്ച;  പിന്നിൽ വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് വ്യക്തമായി മനസിലാക്കിയവർ;  പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

പയ്യന്നൂര്‍(കണ്ണൂർ): കരിവെള്ളൂര്‍ പാലക്കുന്നില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. പാലക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്തെ പി.കെ. അച്യുതന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മംഗളൂരുവില്‍ ജോലിചെയ്യുന്ന മകന്‍ അശ്വിനെ കാണാൻ പോയിരുന്ന അച്യുതനും ഭാര്യ ഗീതയും ഇന്നലെ രാവിലെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നതായി മനസിലായത്. പൂട്ടിയിട്ടിരുന്ന വീടിന്‍റെ മുന്‍വശത്തെ ഗ്രില്ലും വാതിലും തകര്‍ത്താണ് ഓഫീസ് റൂമിലും കിടപ്പുമുറിയിലുമുണ്ടായിരുന്ന സാധനങ്ങളുള്‍പ്പെടെ കവര്‍ച്ച നടത്തിയത്. വീട്ടിലുണ്ടായിരുന്ന മുഴുവന്‍ അലമാരകളും തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടിരുന്നു. അലമാരകളില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പ്, കാമറ,രണ്ട് മൊബൈല്‍ ഫോണുകള്‍, ആറ് വാച്ചുകള്‍,10,000 രൂപ, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവ കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. കവര്‍ച്ചയിലൂടെ 1,18,000 രൂപയുടെ നഷ്ടമുണ്ടായെന്ന് അച്യുതന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കണ്ണൂരിൽ നിന്നെത്തിയ…

Read More

എന്നോട് എന്തിനീ ക്രൂരത , എന്നെ ചുട്ടുകൊല്ലാൻ ശ്രമിച്ചു! സിപിഎമ്മുകാർ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് മുൻ പ്രവർത്തക

കണ്ണൂർ: അവർ എന്തിനീ ക്രൂരത എന്നോട് കാണിക്കുന്നു. എന്നെ ചുട്ടുകൊല്ലാൻ ശ്രമിച്ചു, വരുമാനത്തിനായി പോറ്റുന്ന ആടുകളെ ചുട്ടുകൊന്നു….എന്നിട്ടും കലിയടങ്ങാതെ ഇപ്പോൾ ജീവിക്കാൻ പോലും അനുവദിക്കുന്നില്ല. പൊട്ടിക്കരഞ്ഞു കൈകൊണ്ടു മുഖംമറച്ചു മൊറാഴ പൂതപ്പാറ താഴെയിലെ കൊയിലേരിയൻ നാരായണി കൈകൂപ്പി പറയുകയാണ്. കണ്ണൂർ പ്രസ്ക്ലബ്ബിൽ മാധ്യമ പ്രവർത്തകർക്കു മുന്നിലാണ് നാരായണി താൻ അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ കഥകൾ നിരത്തിയത്. നാരായണി സിപിഎം മെമ്പറും കർഷകത്തൊഴിലാളി യൂണിയൻ മൊറാഴ വില്ലേജ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.രണ്ടു വർഷം മുന്പ് പട്ടികജാതി സംഘടനയുടെ സജീവ പ്രവർത്തകയായതിനു ശേഷം സിപിഎമ്മിൽനിന്നു പുറത്താക്കുകയും പാർട്ടിയുടെ കണ്ണിലെ കരടായി മാറുകയുമായിരുന്നുവെന്ന് അവർ പറയുന്നു. പിന്നീട് അംഗത്വം പാർട്ടി പുതുക്കി നൽകിയിട്ടില്ല. രണ്ടു മുറി വീട്ടിൽ തനിച്ച് താമസിക്കുകയാണ് അവിവാഹിതയായ ദളിത് വിഭാഗത്തിൽപ്പെട്ട 65 വയസുള്ള നാരായണി. കഴിഞ്ഞ 22ന് പുലർച്ചെ 4.30 ഓടെ ഒരു സംഘം വീടിനു തീയിട്ടു. വീടിനകത്ത്…

Read More