സ്ഥിരം തടയണ വേണണെന്ന ആവശ്യം ഇതുവരേയും പരിഗണിച്ചില്ല;  താത്കാലിക തടയണ പൊട്ടി   എടാട്ടുമ്മലിലേ കൃഷിയിടത്തേക്ക്  ഉപ്പുവെള്ളം കയറുന്നു ; ആശങ്കയോടെ കർഷകർ

തൃക്കരിപ്പൂർ: സ്ഥിരം തടയണയോ ക്രോസ് ബാറോ വരുമെന്ന പ്രതീക്ഷയിൽ കാത്തുനിന്ന കർഷകർക്ക് കണ്ണീർ സമ്മാനിച്ച് താൽക്കാലിക തടയണയും ചോർന്നു തുടങ്ങി. കൊയോങ്കര പാടശേഖരത്തിലെ നെൽകർഷകർക്കാണ് ഇത് ദുരിതമായത്. ഉപ്പുവെള്ളം കയറുന്ന വേളയിൽ ഉളിയം പുഴയിലെ കുത്തൊഴുക്ക് തടഞ്ഞു നിർത്തേണ്ട തലിച്ചാലത്തെ അണക്കെട്ടിൽ നിന്നും മറിഞ്ഞെത്തുന്ന വെള്ളം എവിടെയും തടയപ്പെടുന്നില്ല. ഇത് നെൽകർഷകരെ കഷ്ടത്തിലാക്കുകയാണ്. എടാട്ടുമ്മലിലെ വയലുകളയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ നൂറുകണക്കിന് ചാക്കുകളിൽ മണൽ നിറച്ചു താൽക്കാലിക തടയണ മാസങ്ങൾക്ക് മുമ്പ് നിർമിച്ചിരുന്നു ഇപ്പോൾ അത് പൊട്ടി ഉപ്പുവെള്ളം ഒഴുകി എത്തുകയാണ് വയലുകളിൽ. സ്ഥിരം തടയണ നിർമാണം ഉടൻ നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും അനക്കമൊന്നുമില്ല.

Read More

തലശേരിയിലെ സിപിഎം മുൻ നേതാവ്  സിപിഎമ്മിനെതിരേ വടകരയിൽ മത്സരിക്കും;  സി.ഒ.ടി. നസീർ അംഗമായ കിവീസ് ക്ലബിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തലശേരി: മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും സ്വന്തം തട്ടകത്തില്‍ നിന്ന് വടകര പാര്‍ലമെന്‍റിലേക്ക് പാര്‍ട്ടിയുടെ മുന്‍ നേതാവ് മത്സരത്തിനിറങ്ങുന്നു. സിപിഎം കായ്യത്തറോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായിരുന്ന സി.ഒ.ടി നസീറാണ് വടകര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം’ എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ടാണ് സി.ഒ.ടി.നസീര്‍ മല്‍സര രംഗത്തേക്ക് എത്തുന്നത്.വടകര പാര്‍ലമെന്‍റിലേക്ക് താന്‍ മല്‍സരിക്കുമെന്നും ഇതുവരെയും ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും സി.ഒ.ടി നസീര്‍ രാഷ്‌ട്രദീപികയോട് പറഞ്ഞു.നസീറിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ നമവമാധ്യമങ്ങളില്‍ പല തരത്തിലുള്ള പ്രതികരണങ്ങളും ഇതിനകം വന്നു കഴിഞ്ഞു. ‘നമ്മള്‍ ഒന്നാണ് ഒരമ്മയുടെ മക്കള്‍, സേവനത്തിന്‍റെയും സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും രാഷ്ട്രീയം പറയണമെന്നും വെറുപ്പും പ്രതികാരവും പ്രചരിപ്പിക്കാത്ത രാഷ്‌ട്രീയമാണ് നമുക്ക് വേണ്ടതെന്നും നസീര്‍ നേതൃത്വം നല്‍കുന്ന കിവീസ് ക്ലബിന്‍റെ ഫേസ് ബുക്കിലും പറയുന്നു.മുമ്പ് പാര്‍ട്ടി നേതൃത്വത്തിനു മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള നസീറിന്‍റെ…

Read More

ബിജെപി ഓഫീസിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പൈപ്പ് ബോംബ് സ്ഫോടനം;   മൂന്ന് പേർക്ക് ഗുരുതര പരിക്ക്;  അന്വേഷണം വേണമെന്നും എംഎൽഎ

തലശേരി: നഗരമധ്യത്തിലുണ്ടായ വൻ ബോംബ് സ്ഫോടനത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 11.30 ഓടെ മുകുന്ദ മല്ലർ റോഡിൽ ബിജെപി ഓഫീസിനു സമീപത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിനു പിന്നിൽ ബിജെപിയാന്നെന്ന് എ.എൻ ഷംസീർ എംഎൽഎ ആരോപിച്ചു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി സക്കീർ (36), പേരാമ്പ്ര കരി കുളത്തിൽ പ്രവീൺ (33), വേളം പുളിയർ കണ്ടി റഫീഖ്‌ (34) എന്നിവരെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ പ്രവീണിന്‍റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്.സക്കീറിന്‍റെ ഇരു കാലുകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.റഫീഖിന്‍റെ കേൾവി ശക്തി നഷ്ടപെട്ടിട്ടുണ്ട്. തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് ഇത്തി മൊട്ട്, അൽ മൊട്ട്, അരയാൽ മൊട്ട് എന്നിവ ശേഖരിക്കുന്നതിനിടയിൽ ശ്രദ്ധയിൽപെട്ട ഭാരമുള്ള പൈപ്പ് എടുത്ത് മാറ്റുന്നതിനിടയിലാണ് സ്ഫോടനം നടന്നതെന്ന് പരിക്കേറ്റവർ പറഞ്ഞു. പരിക്കേറ്റവരെ…

Read More

തില്ലങ്കേരിയിൽ   ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ  ബൈക്ക് കത്തിച്ചു; വീടിന് തീപിടിച്ചു നാശനഷ്ടം; പിന്നിൽ ബിജെപിയെന്ന് സംശയിക്കുന്നതായി ഡിവൈഎഫ്ഐ

മട്ടന്നൂർ(കണ്ണൂർ): തില്ലങ്കേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ ബൈക്ക് കത്തിച്ചു. ഡിവൈഎഫ്ഐ അരീച്ചാൽ യൂണിറ്റ് സെക്രട്ടറിയും തില്ലങ്കേരി നോർത്ത് മേഖലാ കമ്മിറ്റി അംഗവുമായ അരീച്ചാലിലെ എൻ. മിഥുനിന്‍റെ പൾസർ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനാണ് തീവച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. വീടിനും നാശമുണ്ടായി. വീടിന്‍റെ മുൻഭാഗത്തെ ഞാലിയിലാണ് തീപിടിച്ചത്. വീട്ടുകാർ വിവരം നൽകിയതിനാൽ ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മുഴക്കുന്ന് പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി ഡിവൈഎഫ്ഐ ആരോപിച്ചു.

Read More

അഭ്യാസം പഠിച്ചവർക്ക് മാത്രം പ്രവേശനം; പടുവിലായി വില്ലേജ് ഓഫീസിലെ കുത്തനെയുള്ള പടികയറാൻ ആദ്യം അഭ്യാസം പടിക്കണ്ടേ അവസ്ഥ

കൂത്തുപറമ്പ്: വിവിധ ആവശ്യങ്ങൾക്കായി പടുവിലായി വില്ലേജ് ഓഫീസിലെത്തുന്നവർ കാര്യം നേടി തിരിച്ചു പോകണമെങ്കിൽ ബന്ധപ്പെട്ട രേഖകൾ മാത്രം കൈയിൽ കരുതിയാൽ പോര. ഓഫീസിലേക്കുള്ള കുത്തനെയുള്ള ഏണിപ്പടി എങ്ങിനെ കയറാമെന്നതിനെക്കുറിച്ചുള്ള പരിശീലനം കൂടി നേടിയിരിക്കണം. ഇവിടെയെത്തുന്ന വയോജനങ്ങളും ശാരീരിക ബുദ്ധിമുട്ടുള്ളവരും ഓഫീസിലേക്ക് കയറാൻ അനുഭവിക്കുന്ന ദുരിതം ചെറുതൊന്നുമല്ല.കുത്തനെയുള്ള ഈ ഗോവണി കയറി വേണം ഓഫീസിലെത്താൻ. സ്വന്തമായുണ്ടായിരുന്ന കോൺക്രീറ്റ് കെട്ടിടം കാലപ്പഴക്കത്താൽ ഏതു നിമിഷവും തകർന്നു വീഴാറായ നിലയിലായതിനൊപ്പം മഴക്കാലത്ത് ചോർന്നൊലിച്ച് ജീവനക്കാർക്ക് ഇരിക്കാനോ ഫയലുകൾ സൂക്ഷിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. നിവൃത്തിയുമില്ലാതായതോടെയാണ് ഏതാനും മാസം മുമ്പ് വില്ലേജ് ഓഫീസ് തൊട്ടടുത്ത് തന്നെയുള്ള ഈ വാടക കെട്ടിടത്തിന്‍റെ ഒന്നാം നിലയിലേക്ക് മാറിയത്. അന്നു മുതൽ തുടങ്ങിയതാണ് ഇവിടെയെത്തുന്നവരുടെ ഈ സാഹസം. ജില്ലയിലെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളും അംഗ പരിമിത സൗഹൃദമാക്കിയിരിക്കുമ്പോഴാണ് പടുവിലായി വില്ലേജ് ഓഫീസിന്‍റെ ഈ ദുരവസ്ഥ. പ്രധാനമന്ത്രി കിസാൻ സമ്മാൻ…

Read More

ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് ഇന്നും കല്യോട്ട്; അന്വേഷണ സംഘത്തിന്‍റെ ക്യാമ്പ് ഓഫീസ് കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്: കല്യോട്ട് ഇരട്ടക്കൊലക്കേസ് അന്വേഷണം ഏറ്റെടുത്തതിന്‍റെ രണ്ടാം നാളിലും ക്രൈം ബ്രാഞ്ച് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സംഘം കൊല ചെയ്യപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നു രാവിലെ ഡിവൈഎസ്പിമാരായ വി.എം.പ്രദീപ്, ഷാജു ജോസ് എന്നിവരുടെ നേത്യത്വത്തിൽ രണ്ടു സംഘമായാണ് അന്വേഷണം തുടങ്ങിയത്. കൃത്യം നടന്ന സ്ഥലത്തിന്‍റെ രൂപരേഖ, ഇവിടെ നിന്നും അടുത്തുള്ള വീടുകളുമായുള്ള അകലം എന്നിവ രേഖപ്പെടുത്തി. കൂടാതെ നാട്ടുകാരിൽ നിന്നും മൊഴിയെടുത്തു വരുന്നു. നേരത്തെ പോലീസ് എടുത്ത മൊഴിയും പുതിയ മൊഴിയും താരതമ്യം ചെയ്യും. ഇത്തരം പ്രാഥമികാന്വേഷണങ്ങൾ പൂർത്തിയാക്കിയതിനു ശേഷമേ പ്രതികളെ ചോദ്യം ചെയ്യുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അന്വേഷണ സംഘത്തിന്‍റെ ക്യാമ്പ് ഓഫീസ് കാഞ്ഞങ്ങാട്ട് കാഞ്ഞങ്ങാട്: ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ക്യാമ്പ് ഓഫീസ് കാഞ്ഞങ്ങാട്ടാണ് പ്രവർത്തിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്പി വി.എം. മുഹമ്മദ് റഫീക്ക്,…

Read More

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പയ്യന്നൂർ സ്വദേശി മരിച്ചു 

പയ്യന്നൂർ: ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പയ്യന്നൂർ സ്വദേശി മരിച്ചു. പയ്യന്നൂർ കേളോത്ത് അമലോത്ഭവ മാതാ ഇടവക പാരീഷ് കൗൺസിൽ സെക്രട്ടറി കുര്യാപ്പിള്ളി ഫ്രാൻസീസ് (64) ആണ് മരിച്ചത്. ഇന്നു രാവിലെ മംഗലാപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസിലാണ് സംഭവം. രണ്ട് ദിവസം മുമ്പ് ചേർത്തലക്ക് പോയി തിരിച്ചുവരികയായിരുന്നു ഫ്രാൻസീസ്. ബാഗും ഫോണും സീറ്റിൽ വച്ച് സഹയാത്രികരോട് പറഞ്ഞശേഷം ബാത്ത്റൂമിൽ പോയതായിരുന്നു. പയ്യന്നുരിൽ എത്തിയിട്ടും ഇയാൾ ഇറങ്ങാതിരുന്നതിനെ തുടർന്ന് റെയിൽവേ പോലീസിന്‍റെ സഹായത്തോടെ കുറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷം ബാത്ത്റും തുറന്നപ്പോൾ ഫ്രാൻസീസിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കാസർഗോഡ് എത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വിസ്റ്റിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫ്രാൻസീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിസമ്മ. മക്കൾ: വിഥിൻ, വീണ,വിപിന. മരുമകൻ: സന്ദീപ്.

Read More

ധർമടത്തെ അക്രമ പരമ്പര ; ഒരാൾ പിടിയിൽ; മുഖ്യ പ്രതിക്കായി തിരച്ചിൽ ഊർജിതം

തലശേരി: ധർമടം ചിറക്കുനിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നടന്ന ബോംബാക്രമണം ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ധർമടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പിടികൂടിയ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവങ്ങളിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനു വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടേയും മൊബൈൽ ടവർ കേന്ദ്രീകരിച്ചും നടന്ന അന്വേഷണങ്ങളിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇന്നലെ പുലർച്ചെ ബോംബാക്രമണം നടന്ന ചിറക്കര ഹൈസ്കൂൾ റോഡിൽ സ്ഥിതി ചെയ്യുന്ന പാടത്തിൽ വിജയന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ബാർബർ ഷോപ്പും സ്ഫോടനത്തിൽ ജനൽ തകർന്ന വീടും ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധിച്ചു. ഉഗ്ര ശേഷിയുള്ള ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ ബാർബർ ഷോപ്പിന്‍റെ എസി പൊട്ടിത്തെറിക്കുകയും വീടിന്‍റെ ജനലുകൾ തകരുകയും ചെയ്തിരുന്നു.…

Read More

തലശേരിയിൽ ചികിത്സക്കിടെ യുവതിയുടെ മരണം; സ്വകാര്യ ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കൾ; ഓക്സിജൻ സിലിണ്ടർ തുറന്നത് കല്ലു കൊണ്ട് ഇടിച്ച്

തലശേരി: സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ യുവതിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണമുയർന്നു. പനി ബാധിച്ച് എത്തിയ യുവതിയുടെ നില ഗുരുതരമായപ്പോൾ ഓക്സിജൻ നൽകാൻ എത്തിച്ച സിലിണ്ടർ തുറന്നത് കല്ല് കൊണ്ട് ഇടിച്ചെന്ന് ബന്ധുക്കൾ പോലീസിനു മൊഴി നല്കി. പുന്നോൽ കുറിച്ചിയിൽ കരീക്കുന്ന് റോഡിൽ പൊന്നമ്പത്ത് മീത്തൽ പി.ടി. ബജിത (37) മരിച്ച സംഭവത്തിലാണ് ഗുരുതരമായ ആരോപണം ഉയർന്നിട്ടുള്ളത്. പനിയുമായി എത്തിയ ബജിതക്ക് അസ്വസ്ഥത കൂടിയപ്പോൾ വേണ്ട അടിയന്തിര ചികിത്സ നൽകാനുള്ള സംവിധാനങ്ങളൊന്നും സ്വകാര്യ ആശുപത്രിയിലില്ലായിരുന്നുവെന്ന് ബജിതയുടെ ഭർത്താവ് മോഹനൻ ദാസ് രാഷ്‌ട്രദീപികയോട് പറഞ്ഞു. ഓക്സിജൻ സിലിണ്ടർ തുറന്നത് തന്നെ കല്ല് കൊണ്ട് ഇടിച്ചാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളമറിയാത്ത ഡോക്ടറോട് ആശയ വിനിമയം നടത്താനും ബുദ്ധിമുട്ടി. ഇപ്പോൾ ശരിയാകും എന്ന് ആവർത്തിക്കുകയാണ് ആശുപത്രിക്കാർ ചെയ്തത്. ഒടുവിൽ നിർബന്ധിച്ച് സഹകരണ ആശുപത്രിയിലക്ക് കൊണ്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സ്വകാര്യ…

Read More

ധർമടത്ത് വീണ്ടും ആക്രമണം; ബോംബേറിൽ കടയുടെ എസി പൊട്ടിത്തെറിച്ച് വീടിന്‍റെ ജനൽ തകർന്നു

തലശേരി: ധർമടത്ത് ആക്രമണം തുടരുന്നു. ഇന്ന് പുലർച്ചെ ബോംബേറുണ്ടായി. ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെയാണ് ഇന്നു പുലർച്ചെ നാലരയോടെയാണ് ബോംബേറുണ്ടായത്. ചിറക്കര ഹൈസ്കൂൾ റോഡിൽ സ്ഥിതി ചെയ്യുന്ന പാടത്തിൽ വിജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബാർബർ ഷോപ്പ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിൽ ബാർബർ ഷോപ്പിന്‍റെ എസി പൊട്ടിത്തെറിക്കുകയും തൊട്ടടുത്ത വീടിന്‍റെ ജനലുകൾ തകരുകയും ചെയ്തു. കെട്ടിട ഉടമയും ബാർബർ ഷോപ്പ് നടത്തിപ്പുകാരനും തമ്മിൽ വാടക സംബന്ധിച്ച തർക്കം നില നിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതാണ് സംഭവത്തിനു പിന്നിലെന്നും സംശയമുയർന്നിട്ടുണ്ട്. കോൺഗ്രസ് ധർമ്മടം ബ്ലോക്ക് ജനറൽ സെക്രട്ടറി ചിറക്കുനി പാലയാട് സൗരാഗിൽ പി.ടി സനൽ കുമാറിന്‍റെ വീടിനു നേരെ രണ്ട് തവണ അക്രമം നടന്നിരുന്നു. ഈ അക്രമങ്ങൾക്ക് പിന്നിലും ബാർബർ ഷോപ്പ് നടത്തിപ്പുകാരനും കെട്ടിട ഉടമയും തമ്മിലുള്ള തർക്കമാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സനൽ കുമാറിന്‍റെ…

Read More