കണ്ണൂർ: അഞ്ചു ദിവസത്തിനിടെ കണ്ണൂരിൽ നാലു റോഡപകടങ്ങളിൽ പൊലിഞ്ഞത് ആറു ജീവനുകൾ. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെ കണ്ണൂർ-മട്ടന്നൂർ റോഡിൽ വാരം ചതുരക്കിണറിലായിരുന്നു ആദ്യ അപകടം. ഓട്ടോടാക്സിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏച്ചൂർ സ്വദേശികളായ അർജുൻ (19), ആകാശ് (19), ഓട്ടോടാക്സി യാത്രികനായ ഇരിട്ടി കുന്നോത്ത് സ്വദേശി പ്രകാശൻ (55) എന്നിവരായിരുന്നു മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ പാപ്പിനിശേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മാതൃഭൂമി ന്യൂസ് ചാനൽ കാമറമാൻ പ്രതീഷ് എം. വെള്ളക്കീലും (35) മരിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതീഷിന്റെ ദാരുണമരണം. എതിർദിശയിൽനിന്ന് വരുന്ന വാഹനത്തെ മറികടന്ന് അമിതവേഗതയിൽ വന്ന മറ്റൊരു വാഹനത്തിൽനിന്ന് രക്ഷപ്പെടാനായി പ്രതീഷ് താൻ സഞ്ചരിച്ച ബുള്ളറ്റ് വെട്ടിച്ചപ്പോൾ റോഡരികിലെ വൈദ്യുതതൂണിലിടിച്ചായിരുന്നു അപകടം. ബുധനാഴ്ച രാത്രി ദേശീയപാതയിൽ കണ്ണൂർ സെൻട്രൽ ജയിലിനു മുന്നിലുണ്ടായ അപകടത്തിൽ പ്രവാസിയായ ചാലാട് സോപാനത്തിൽ സുജേഷിനും (37) ജീവൻ നഷ്ടമായി.…
Read MoreCategory: Kannur
സ്വത്തു തർക്കത്തിൽ നാത്തൂന്റെ തലയടിച്ച് പൊട്ടിച്ച് ഭർത്താവിന്റെ സഹോദരി; സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ
തലശേരി: ഫോട്ടോ ഫ്രെയിം കൊണ്ട് തലയ്ക്കടിയേറ്റ് സാരമായ പരിക്കുകളോടെ യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ കോടതിക്ക് സമീപം ഹോളേ വേ റോഡിൽ ഗോവർധൻ വീട്ടിൽ അരവിന്ദ് രത്നാകരന്റെ ഭാര്യ ബീന (40)യെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ബീനയുടെ ഭർതൃ സഹോദരി അപർണ രവനീത് ചൗധരിക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.സന്ധ്യാ ദീപം വയ്ക്കുന്നതിനിടയിൽ അപർണ അക്രമിക്കുകയായിരുന്നുവെന്ന് ബീന പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.തലയ്ക്ക് സാരമായി പരിക്കേറ്റ ബീനയെ ആദ്യം തലശേരി സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ശ്രീ ഞ്ജാനോദയ യോഗം പ്രസിഡന്റും വിക്ടോറിയ ഹോട്ടൽ ഉടമയുമായിരുന്ന പരേതനായ കെ.പി.രത്നാകരന്റെ മക്കളാണ് അരവിന്ദ് രത്നാകരനും അപർണയും.രത്നാകരന്റെ മരണ ശേഷം സ്വത്ത് സംബനധിച്ച തർക്കം ഉടലെടുക്കുകയും ഇത് സംബന്ധിച്ച കേസുകൾ കോടതിയിൽ എത്തുകയും ചെയ്തിരുന്നു. സ്വത്തു തർക്കമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
Read Moreനവോത്ഥാനത്തെക്കുറിച്ചു പറയാൻ കൊലയാളി നേതാക്കളുടെ പാർട്ടിയായ സിപിഎമ്മിന്അർഹതയില്ലെ ചെന്നിത്തല
മട്ടന്നൂർ: സിപിഎം കൊലയാളി നേതാക്കളുടെ പാർട്ടിയായി മാറിയെന്നും ഇത്തരമൊരു പാർട്ടിക്ക് നവോത്ഥാനത്തെക്കുറിച്ചു പറയാൻ അർഹതയില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശുഹൈബ് അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഷുക്കൂർ വധക്കേസിൽ സിബിഐ കൊലക്കുറ്റം ചുമത്തിയ പി.ജയരാജനെയും ടി.വി.രാജേഷ് എംഎൽഎയെയും പാർട്ടിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ബംഗാളിൽ മമതാ ബാനർജിക്കെതിരേ സിബിഐയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നീക്കം നടത്തിയപ്പോൾ എല്ലാ പ്രതിപക്ഷകക്ഷികളും മമതയെ പിന്തുണച്ചു. എന്നാൽ അപ്പോൾ സിബിഐയുടെ പക്ഷത്തായിരുന്ന സിപിഎം പി.ജയരാജൻ പ്രതിയായപ്പോൾ സിബിഐയെ എതിർക്കുകയാണ്. ഷുക്കൂർ വധം സഭയിൽ ഉന്നയിക്കാൻപോലും പ്രതിപക്ഷത്തെ അനുവദിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.പൊതുസമ്മേളനത്തിനു മുന്നോടിയായി യുവജനറാലി നടന്നു. വിമാനത്താവള ജംഗ്ഷനായ വായാന്തോടുനിന്ന് ആരംഭിച്ച് റാലി നഗരം ചുറ്റി ബസ്സ്റ്റാൻഡ് പരിസരത്തെ സമ്മേളനനഗരിയിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ്…
Read Moreപുകച്ച് തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു; കേരള ദിനേശ് ബീഡി 50-ാം വാർഷികം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂർ: കേരള ദിനേശ് ബീഡി കേന്ദ്ര സഹകരണസംഘം 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികൾക്ക് രൂപം നൽകിയതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. അന്‍പതാം വാർഷികത്തിന്റെ ഔപചാരിക ഉദ്ഘാടനം മാർച്ച് ഒൻപതിന് വൈകുന്നേരം നാലിന് ടൗൺ സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഇ.പി. ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, എംപിമാർ, എംഎൽഎമാർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ കേരളത്തിലെ സ്വകാര്യബീഡി കന്പനികൾ അടച്ചുപൂട്ടിയതിനെതിരേയുള്ള സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചവരെ മുഖ്യമന്ത്രി ആദരിക്കും. ദിനേശ് ബീഡി സംഘങ്ങളിലെ തൊഴിലാളികൾ, ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്ന ഘോഷയാത്ര നടക്കും. 2.30ന് വിളക്കുംതറ മൈതാനിയിൽനിന്ന് ഉദ്ഘാടന വേദിയിലേക്കാണ് ഘോഷയാത്ര നടക്കുക. അന്‍പതാം വാർഷികാഘോഷത്തിന്റെ…
Read Moreഅരിയിൽ ഷുക്കൂർ വധക്കേസ്: ജയരാജനും രാജേഷിനും ഏത് വകുപ്പ് ? 118 അല്ലെങ്കിൽ 120 ബി
തലശേരി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് പട്ടുവം അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎക്കും എതിരെ ഏതൊക്കെ വകുപ്പുകൾ നിലനിൽക്കും എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നിയമവൃത്തങ്ങൾ. ഇന്ന് കോടതി കേസ് പരിഗണിക്കുമ്പോൾ ലോക്കൽ പോലീസിസ് സമർപ്പിച്ച കുറ്റപത്രത്തിലെ 118 ആണോ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ 120 ബിയാണോ ഇരുവർക്കുമെതിരെ നിലനിൽക്കുകയെന്നതുൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തത വരുത്താനാണ് പ്രതിഭാഗം ശ്രമിക്കുക. ഇരുവർക്കുമെതിരെ ഒരു കുറ്റവും നിലനിൽക്കില്ലെന്നും കേസിൽ നിന്നും ഇരുവരേയും ഒഴിവാക്കണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെടുന്നത്. 28 മുതൽ 33 വരെയുള്ള പ്രതികൾക്കായി വ്യത്യസ്തമായ മൂന്ന് വിടുതൽ ഹർജികളാണ് പ്രതിഭാഗം സമർപ്പിക്കുന്നത്. ക്രിമിനൽ നടപടി നിയമം 227 പ്രകാരം നൽകുന്ന വിടുതൽ ഹർജിയിൽ കുറ്റപത്രത്തിലെ പരസ്പര ബന്ധമില്ലാത്ത മൊഴികൾ എണ്ണമിട്ട് നിരത്തിയിട്ടുണ്ട്. വിചാരണ ഏത് കോടതിയിൽ നടക്കും എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. തലശേരി…
Read Moreശശി തരൂരിന്റെ കേസ് ഓർമിപ്പിച്ച്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരേ ടി.വി. രാജേഷ് എംഎൽഎയുടെ മറുപടിയിങ്ങനെ…
കണ്ണൂർ: കേസിൽ പ്രതികളായവരെല്ലാം രാജിവയ്ക്കേണ്ടവരാണെങ്കിൽ ശശി തരൂരിനെപ്പോലുള്ളവർ രാജിവച്ചിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അത്തരം പ്രസ്താവന നടത്തുന്നതാണ് ഉചിതമെന്നു ടി.വി. രാജേഷ് എംഎൽഎ. ഷുക്കൂർ വധക്കേസിൽ പി.ജയരാജൻ, ടി.വി. രാജേഷ് എംഎൽഎ എന്നിവരെ പ്രതിചേർത്തതിന്റെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്കായിരുന്നു രാജേഷിന്റെ മറുപടി. കേസ് രാഷ്ട്രീയപ്രേരിതമായതിനാൽ യാതൊരു വേവലാതിയും ഞങ്ങൾക്കില്ല. നിയമപരമായി നേരിടും. കോടതിയിൽ നിരപരാധിത്വം ബോധ്യപ്പെടുത്താനാകുമെന്ന് ഉറച്ചവിശ്വാസമുണ്ട്. രാഷ്ട്രീയ എതിരാളികൾക്കുമേൽ കേസ് കെട്ടിച്ചമയ്ക്കുന്നതു ശരിയാണോയെന്ന് ബന്ധപ്പെട്ട ഏജൻസികളും രാഷ്ട്രീയ പാർട്ടികളും ആലോചിക്കണം. സ്വാഭാവികമായി ചില കേസുകളിൽ ചിലർ പ്രതിയാകും. എന്നാലിവിടെ പ്രതിചേർക്കപ്പട്ടതാണ്. നിയമപരമായി കോടതിയെ സമീപിച്ചു നീതിക്കുവേണ്ടി പോരാടുമെന്നും രാജേഷ് പറത്തു.
Read Moreഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ആർഎംപിഐ ഭരണം തുടരുമോ? നിർണായക ഉപതെരഞ്ഞെടുപ്പ് നാളെ
വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ആർഎംപിഐ ഭരണം തുടരണോ എന്ന് നിശ്ചയിക്കുന്ന നിർണായക തെരഞ്ഞെടുപ്പ് നാളെ നടക്കും. ആർഎംപിഐ നേതാവ് ഗോപിനാഥിന്റെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ ഏവരും ഉറ്റുനോക്കുകയാണ്. കല്യാണിമുക്കിലെ മദ്രസയിൽ രാവിലെ നടക്കുന്ന പോളിംഗിൽ 1556 പേർക്കാണ് വോട്ട്. ആർഎംപിഐ യിലെ പി.ശ്രീജിത്തും സിപിഎമ്മിലെ രാജാറാം തൈപ്പള്ളിയും ബിജെപിയിലെ ധനീഷുമാണ് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി ആർഎംപിഐയും സിപിഎമ്മും കൊണ്ടുപിടിച്ച പ്രചാരണ പ്രവർത്തനമാണ് ഇവിടെ നടത്തിയത്. തെരഞ്ഞെടുപ്പ് റാലിക്ക് മന്ത്രി തന്നെ എത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 577 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഗോപിനാഥ് ജയിച്ച അഞ്ചാം വാർഡ് ആർഎംപിയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. ഇവിടെ പാർട്ടി അജയ്യമാണെന്ന് തെളിയിക്കാൻ ആർഎംപിഐ ശ്രമിക്കുന്പോൾ വിള്ളൽവീഴ്ത്തി അട്ടിമറിക്കാനാണ് സിപിഎം ശ്രമം. ഇതിലൂടെ നഷ്ടപ്പെട്ട ഒഞ്ചിയം പഞ്ചായത്ത് കൈയടക്കാമെന്ന ചിന്തയിലാണ് സിപിഎം. ആർഎംപിഐ ഭരിക്കുന്ന ഒഞ്ചിയത്ത്…
Read Moreഷുക്കൂര്‍വധം പെട്ടെന്നുള്ള പ്രകോപനമല്ല; രാജേഷിനും ജയരാജനും ഗൂഢാലോചനയിൽ പങ്ക്; കുറ്റപത്രം പുറത്ത്
കൊച്ചി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്ത്. എംഎല്‍എ ടി.വി.രാജേഷിനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കൊലപ്പെടുത്താൻ നിർദേശം നൽകിയത് ഇരുവരുമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പിടികൂടിയ മുസ്ലിം ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിർദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. കൃത്യത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും ഗൂഢാലോചനയ്ക്ക് ദൃക്സാക്ഷികളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. 2012 ഫെബ്രുവരി 20 നാണ് കണ്ണപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തി. സിപിഎം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവടക്കം കേസില്‍ 33 പ്രതികളാണുള്ളത്. കേസിൽ പി. ജയരാജന്, ടി.വി. രാജേഷ് എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തിയാണ് സിബിഐ തലശേരി…
Read Moreകാറിലെത്തി പാലത്തിൽ ചെരുപ്പഴിച്ച് വച്ചശേഷം പുഴയിലേക്ക് ചാടിയ വയോധികനെ ഇനിയും കണ്ടെത്താനായില്ല
തളിപ്പറമ്പ്: കാറിലെത്തിയ വയോധികൻ പറശിനി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി. ചക്കരക്കൽ മുഴപ്പാല സ്വദേശി ഗൗതമൻ (60) ആണ് ഇന്നലെ രാത്രി ഒൻപതരയോടെ പുഴയിലേക്ക് ചാടിയത്. സ്വയം കാർ ഡ്രൈവ് ചെയ്തെത്തിയ ഇദ്ദേഹം കാർ പാലത്തിൽ നിർത്തിയ ശേഷം ചെരിപ്പഴിച്ച വെച്ചാണ് പുഴയിലേക്ക് ചാടിയത്. പാലത്തിലൂടെ നടന്നുപോകുന്ന ഒരാൾ ഉടൻ വിവരം പോലീസിലറിയിക്കുകയായിരുന്നു.എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിലെത്തിയ പോലീസും അഗ്നിശമന സേനയും രാത്രി പന്ത്രണ്ടു വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ആറ് മുതൽ അഗ്നിശമന സേന തെരച്ചിൽ പുനഃരാരംഭിച്ചിട്ടുണ്ട്. ഗൗതമൻ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreഅരിയിൽ ഷുക്കൂർ കേസ്: ജയരാജനെയും രാജേഷിനെയും സിബിഐ കുടുക്കിയത് “14 പേജിൽ’
നവാസ് മേത്തർ തലശേരി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് പട്ടുവം അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി.രാജേഷ് എംഎൽഎയേയും സിബിഐ കുടുക്കിയത് വെറും 14 പേജിൽ. തലശേരി സെഷൻസ് കോടതിയിൽ സിബിഐ അഡീഷണൽ എസ്പി ഹരികുമാറും സംഘവും സമർപ്പിച്ചത് 1479 പേജുള്ള കുറ്റപത്രമാണ്. ഇതിൽ 14 പേജ് മാത്രമാണ് നാല് വർഷത്തെ അന്വേഷണത്തെ തുടർന്ന് സിബിഐ ചേർത്തിട്ടുള്ളത്. അന്വേഷണ റിപ്പോർട്ടായി 11 പേജും സാക്ഷിപട്ടികയായി രണ്ട് പേജും രേഖാ പട്ടികയായി ഒരു പേജുമാണുള്ളത്. ബാക്കിയുളളത് ലോക്കൽ പോലീസിന്റെ കുറ്റപത്രവും ഹൈക്കോടതിയുടെ വിധി ന്യായങ്ങളുമാണ്. രേഖാപട്ടികയിലുളളത് ഈ കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ഉൾപ്പെടെയുള്ള രേഖകൾ സംബന്ധിച്ച വിവരങ്ങളാണ്. കുറ്റപത്രത്തിലെ ന്യൂനതകളും സാക്ഷി മൊഴികളെ പൊരുത്തമില്ലായ്മയും ചൂണ്ടിക്കാണിച്ച് നിയമ പോരാട്ടത്തിന് പ്രതിഭാഗം സജ്ജമാകുകയാണ്. 14 ന് കേസ് കോടതി പരിഗണിക്കുമ്പോൾ ക്രിമിനൽ നടപടി നിയമം 227 പ്രകാരം…
Read More