പയ്യന്നൂര്‍:ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തലിനെപറ്റി പുനരന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ട്.വിവാദ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് ക്രിയാത്മക അന്വേഷണം നടത്തിയില്ലെന്ന പരാതിയില്‍ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പരത്തിക്കാടുള്ള ഹനുമാന് പ്രതിമയുടെ നിര്‍മാണം ഭൂരിഭാഗവും പൂർത്തിയായ കാലഘട്ടത്തിലാണ് സ്വാമി ഗോപാല്‍ജിയെ കൊന്ന് കുഴിച്ചിട്ടു എന്ന വെളിപ്പെടുത്തല്‍. അതിനാല്‍ ഈ വെളിപ്പെടുത്തലില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതേ സമയം സ്വാമിയുടെ തിരോധാനത്തില്‍ ഒട്ടേറെ ദുരൂഹതകളും അസ്വാഭാവികതകളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇതേപറ്റി അന്വേഷിച്ച് നിജസ്ഥിതി പുറത്തു കൊണ്ടുവരാന്‍ തിരോധാനത്തില്‍ പുനരന്വേഷണം വേണമെന്നാണ് അന്വേഷണ സംഘം നല്കിയ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂരിലെ ഗോപാലകൃഷ്ണ ഷേണായിയുടെ മൊഴികളില്‍ പലതും പോലീസ് രേഖപ്പെടുത്തിയില്ലെന്നും കേസന്വേഷണം അട്ടിമറിക്കുന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് കോറോം…
Read MoreCategory: Kannur
അരിയില്‍ ഷുക്കൂര്‍ വധക്കേസ്; വിചാരണ എവിടെ ? കൊച്ചിയിലേക്ക് മാറ്റാൻ സിബിഐ
നവാസ് മേത്തർ തലശേരി: മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ നടപടികൾ നിയമ കുരുക്കിലേക്ക്. കേസ് കൊച്ചിയിലേക്ക് മാറ്റാൻ സിബിഐ നീക്കമാരംഭിച്ചതായി റിപ്പോർട്ട് ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച സിബിഐ നിലപാട് 14 ന് സിബിഐ പ്രോസിക്യൂട്ടർ തലശേരി സെഷൻസ് കോടതിയെ അറിയിക്കും. കേസിന്റെ വിചാരണ കൊച്ചിയിലേക്ക് മാറ്റാൻ സിബിഐ നീക്കം നടത്തുന്നില്ലെങ്കിൽ ഈ ആവശ്യമുന്നയിച്ച് തങ്ങൾ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ അഭിഭാഷകൻ അഡ്വ.കെ.എ. ലത്തീഫ് രാഷ്ട്രദീപികയോട് പറഞ്ഞു. എന്നാൽ കോടതിമാറ്റത്തെക്കുറിച്ച് ഇപ്പോൾ പ്രതികരണത്തിനില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.കെ.വിശ്വന്റെ നിലപാട്. എംഎൽഎ മാരും മുൻ എംഎൽഎമാരും പ്രതികളായ കേസുകൾ അതാത് ജില്ലകളിൽ തന്നെ വിചാരണ നടത്തണമെന്ന സുപ്രീംകോടതിയുടെ ഉത്തരവും നില നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ ഏത് കോടതിയിൽ നടക്കുമെന്ന കാര്യത്തിൽ നിയമ വൃത്തങ്ങളിൽ ചർച്ച സജീവമാണ്.…
Read Moreഷുക്കൂർ വധം: ജസ്റ്റിസ് കമാൽ പാഷയുടെ നിലപാട് ദുരൂഹമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ രാഷ്ട്രദീപികയോട്
തലശേരി: അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കമാൽ പാഷ നടത്തിയ പ്രതികരണങ്ങൾ ഷുക്കൂർ കേസ് പരിഗണിക്കുന്ന കോടതികളെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ.വിശ്വൻ രാഷ്ട്രദീപികയോട് പറഞ്ഞു. ഷുക്കൂർ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കമാൽ പാഷ വിരമിച്ച ശേഷം കോടതിയെന്ന പുരയ്ക്ക് ചുറ്റും നടക്കേണ്ട കാര്യമെന്താണ്. എന്തിനാണ് ഈ അമിതാവേശം. താൻ വിധി പറഞ്ഞ കേസിൽ ഇത്തരത്തിൽ ഇദ്ദേഹം നടത്തുന്ന പരസ്യ പ്രസ്താവനകൾ ജുഡീഷ്യറിയുടെ അന്തസിന് ചേർന്നതല്ല. ഇത് അച്ചടക്ക ലംഘനമാണ്. ദുരൂഹവും സംശയകരവുമാണ്.
Read Moreഎതിരേ വന്ന വാഹനത്തെ കണ്ട് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുത തൂണിലിടിച്ച് അപകടം; മാതൃഭൂമി ന്യൂസ് കാമറമാന്‍ ദാരണാന്ത്യം
പാപ്പിനിശേരി(കണ്ണൂർ): പാപ്പിനിശേരി ദേശീയപാതയിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് ചാനൽ കാമറമാൻ മരിച്ചു. മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യൂറോയിലെ സീനിയർ കാമറമാൻ പ്രതീഷ് എം. വെള്ളിക്കീൽ (35) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നോടെ പാപ്പിനിശേരി ചുങ്കത്ത് ആണ് അപകടം. ഇന്നലെ രാത്രി ചാനൽ തെരഞ്ഞെടുപ്പ് പരിപാടിയുടെ കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഷൂട്ട് കഴിഞ്ഞ് സ്വന്തം ബുള്ളറ്റ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. എതിർദിശയിൽ നിന്നു മറികടന്ന് വന്ന വാഹനം കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്ന പ്രതീഷിനെ കർണാടകയിൽ നിന്നുള്ള യാത്രക്കാരും വളപട്ടണം പാലത്തിൽ മീൻ പിടിത്തം നടത്തുകയായിരുന്ന മത്സ്യതൊഴിലാളികളും ചേർന്ന് കണ്ണൂർ എ കെ ജിആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചുവെന്ന് വളപട്ടണം പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പ്രസ് ക്ലബിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന്…
Read Moreഅക്രമം പാർട്ടി പരിപാടിയായി കൊണ്ടു നടക്കുന്ന സിപിഎമ്മിന്റെ ചതിക്കഥ പുറത്ത് വിട്ട് ശ്രീധരൻപിള്ള
കണ്ണൂർ: സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സിപിഎമ്മുകാർ അക്രമം പാർട്ടി പരിപാടിയായി കൊണ്ടു നടക്കുന്നവരാണെന്നു അദ്ദേഹം പറഞ്ഞു. ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തിൽ സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്. 1999-ൽ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയെ കൊണ്ട് നിയമം ഭേദഗതി ചെയ്താണ് ഈ പദവി നിലനിർത്തിയത്. എന്നാൽ ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകി ബിജെപിയെ ചതിച്ചെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
Read Moreപെൺകുട്ടിയുടെ കത്ത് കണ്ണ് തുറപ്പിച്ചെന്ന് എംഎൽഎ; തലശേരിയിൽ ആധുനിക ആർടിഒ ഓഫീസ് ഉദ്ഘാടനം 18 ന്
തലശേരി: ആധുനിക സൗകര്യങ്ങളോടു കൂടിയ തലശേരി ജോയിന്റ് ആർടിഒ ഓഫീസ് 18ന് യോനാ ടം കിൻഫ്രയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് എ.എൻ.ഷംസീർ എംഎൽഎ. ജോയിന്റ് ആർടിഒ ഓഫീസ് ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചോനാടത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗകര്യ കുറവു കൊണ്ട് ബുദ്ധിമുട്ടുന്ന ഇപ്പോഴത്തെ ഓഫീസിൽ ലേണേഴ്സ് ടെസ്റ്റ് നടത്താനായി എത്തിയ പെൺകുട്ടി പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത ജോയിന്റ് ആർടി ഓഫീസിനെ കുറിച്ച് തനിക്കെഴുതിയ കത്താണ് പുതിയ ഓഫീസിനെകുറിച്ച് ചിന്തിക്കാൻ ഇടയാക്കിയതെന്ന് എംഎൽഎ പറഞ്ഞു. തുടർന്ന് മന്ത്രി തലത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ഓഫീസ് കിൻഫ്രയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എംഎൽഎക്ക് ഭൂമിയുള്ളതു കൊണ്ടാണ് ആർടിഒ ഓഫീസ് മാറ്റുന്നതെന്ന പ്രചരണമുണ്ടായി. തനിക്കെതിരെ വലിയ പ്രചാരണമാണുണ്ടായത്. നിലവിൽ ഒരു സെന്റ് ഭൂമി പോലും എനിക്കില്ല. ഇത്തരം പ്രചരണങ്ങളെ മുഖവിലക്കെടുക്കില്ല . വികസന…
Read Moreഅധ്യാപകന്റെ വീട്ടിൽ സൂക്ഷിച്ച 25 പവൻ കാണാതായി; മോഷണം നടന്ന യാതൊരു ലക്ഷവുമില്ല; സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നത്
പടന്ന: അധ്യാപകന്റെ വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ കാണാതായി. ഉദിനൂർ സെൻട്രലിൽ വാടകവീട്ടിൽ താമസിക്കുന്ന കണ്ണൂർ കടമ്പൂർ ഹൈസ്കൂൾ അധ്യാപകൻ കെ.വി. പ്രദീപിന്റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. അലമാരയിലെ ലോക്കറിൽ മാസങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന സ്വർണം ഞായറാഴ്ച നടന്ന ഉത്സവത്തിനു പോകുമ്പോൾ അണിയാനായി ശനിയാഴ്ച ഉച്ചയോടെ പരിശോധിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. രണ്ടു കിടപ്പുമുറികളുള്ള വീട്ടിൽ മറ്റൊരു അലമാരയിൽ പണവും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ സ്വർണം സൂക്ഷിച്ച അലമാര വീട്ടുകാർ തിരിച്ചറിയാത്ത വിധം താക്കോൽ ഉപയോഗിച്ച് തുറന്നു ലക്ഷങ്ങളുടെ ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. പ്രദീപിന്റെ ഭാര്യ പദ്മജയുടെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച താലിമാല,വളകൾ, നെക്ലേസുകൾ, മകന്റ കൈച്ചെയിൻ,മോതിരങ്ങൾ ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്. വീടിന്റേയോ അലമാരയുടെയോ വാതിലുകൾ തകർക്കുകയോ ഒന്നും വാരിവലിച്ചിടുകയോ ചെയ്തിട്ടില്ല. ഇരുവരുടെയും ഇരുചക്രവാഹനങ്ങളുടെ താക്കോലിനോടൊപ്പമായിരുന്നു വീടിന്റെ താക്കോലും കൊണ്ടുനടന്നിരുന്നത്. കഴിഞ്ഞ മാസം 26ന്…
Read Moreസമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ കേസ്; ഇതുവരെ കുടുങ്ങിയത് 11 പേർ; ഇന്നലെ അറസ്റ്റിലായത് ആറുപേർ
ശ്രീകണ്ഠപുരം: സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ ആറുപേർകൂടി അറസ്റ്റിൽ. മുഖ്യപ്രതി പുളിങ്ങോം ജോസ്ഗിരിയിലെ കല്ലുവെട്ടാൻകുഴിയിൽ റോബിൻ തോമസ് (29) ഉൾപ്പെടെ ആറുപേരാണ് അറസ്റ്റിലായത്. ദമ്പതികളുടെ വിവാഹഫോട്ടോയിൽ റോബിൻ തോമസാണ് മോശമായി കമന്റിട്ട് പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ് ക്രിയേറ്റ് ചെയ്തത് താനല്ലെന്നും തനിക്കു ലഭിച്ച പോസ്റ്റിൽ അടിക്കുറിപ്പെഴുതുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ പോസ്റ്റ് ക്രിയേറ്റ് ചെയ്തയാളെ കണ്ടെത്താൻ ശ്രമിക്കുകയാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരും പോസ്റ്റ് ഷെയർ ചെയ്തവരുമാണ് പിടിയിലായവർ. അറസ്റ്റിലായവരുടെയെല്ലാം മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്കായി സൈബർസെല്ലിന് കൈമാറും. ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.
Read Moreഷുക്കൂർ വധക്കേസ്: പി. ജയരാജനെതിരേ കൊലക്കുറ്റവും ടി.വി.രാജേഷ് എംഎൽഎയ്ക്കെതിരേ ഗൂഡാലോചനാ കുറ്റവും ചുമതി സിബിഐ
കണ്ണൂർ: എംഎസ്എഫ് പ്രവർത്തകനായിരുന്ന ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ സിബിഐ കൊലക്കുറ്റം ചുമത്തി. തലശേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സിബിഐയുടെ നടപടി. 302, 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ജയരാജനെതിരേ ചുമത്തിയിട്ടുള്ളത്. കൊലക്കുറ്റത്തിനു പുറമേ ജയരാജൻ, ടി.വി.രാജേഷ് എംഎൽഎ എന്നിവർക്കെതിരേ സിബിഐ ഗൂഡാലോചനാ കുറ്റവും ചുമത്തി. രണ്ടാഴ്ച മുന്‍പാണ് തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. 2016ലാണ് ഷുക്കൂർ വധക്കേസ് സിബിഐക്കു വിട്ടത്. കൊലപാതകം നടന്ന് ഏഴു വർഷത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2012 ഫെബ്രുവരി 20നാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകർ ഷുക്കൂറിനെ തട്ടികൊണ്ടുപോയി പാർട്ടി ഗ്രാമത്തിലെ വയലിൽ നിർത്തി പരസ്യമായി വെട്ടികൊന്നുവെന്നാണ് കേസ്. പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം തളിപ്പറന്പിനു സമീപം പട്ടുവം അരിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമണം…
Read Moreഗുരുവായൂരിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച പട്ടേരി നാരായണന്റെ മരണം വിശ്വസിക്കാനാവാതെ പാലക്കുളങ്ങര നിവാസികൾ; വിദേശത്തായിരുന്ന നാരായണൻ നാട്ടിലെത്താതെയാണ് സുഹൃത്തിന്റെ വീട്ടിൽ പൂരത്തിനെത്തിയത്
തളിപ്പറമ്പ്: പട്ടേരി നാരായണന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ പാലകുളങ്ങരയിലെ നാട്ടുകാർ. ഇന്നലെ ഗുരുവായൂരിൽ ആനയുടെ ചവിട്ടേറ്റ് അദ്ദേഹം മരണപ്പെട്ടെന്ന വാർത്ത അക്ഷരാർത്ഥത്തിൽ നാടിനെ ഞട്ടിച്ചു. വീട്ടിൽ വരാതെ നേരിട്ടാണ് അദ്ദേഹം ദോഹയിൽ നിന്ന് ഗുരുവായൂരിലെത്തിയത്. ഖത്തറിൽ ജോലിചെയ്യുന്ന കോട്ടപ്പടി മുള്ളത്ത് വീട്ടിൽ ഷൈജുവാണ് കോട്ടപ്പടി സൗഹൃദ പൂരാഘോഷ കമ്മിറ്റിക്കുവേണ്ടി ആനയെ കൊണ്ടുവന്നത്. ഷൈജുവിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശവും ഇന്നലെയായിരുന്നു. ഗൃഹപ്രവേശനത്തിനും പൂരത്തിനുമായാണ് ഷൈജുവിന്റെ കുടുംബസുഹൃത്തായ നാരായണൻ ഖത്തറിൽനിന്ന് ഇന്നലെ രാത്രി കോട്ടപ്പടിയിൽ എത്തിയത്. ഉദാരമതിയായിരുന്ന ഇദ്ദേഹം നിരവധി പേരെ വിദേശത്തേക്ക് കൊണ്ടു പോകുകയും പലർക്കും സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു. ഭാര്യ.ബേബി നിഷ. മക്കൾ: ഡോ.നീന (ജില്ലാ ആശുപത്രി,കണ്ണൂർ), റിനു. മരുമകൻ: ഡോ.വിശാൽ (ജില്ലാ ആശുപത്രി, കണ്ണൂർ). സഹോദരങ്ങൾ: ജാനകി, ശാരദ, കുന്ദൻ, കമലാക്ഷി, സുരേന്ദ്രൻ, രമേശൻ, പരേതനായ ലക്ഷ്മണൻ. സംസ്കാരം ഇന്ന് വൈകുന്നേരം ആറിന് ഏഴാംമൈൽ സമുദായ…
Read More