ഭാരതമെന്ന വികാരം തകർക്കാൻ ശ്രമമെന്ന്  ജോസ് കെ.മാണി   എംപി

ചെറുപുഴ: മതേതര ഭാരതം, കർഷകരക്ഷ, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള കോൺഗ്രസ്-എം സംസ്ഥാന വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി നയിക്കുന്ന കേരള യാത്രക്ക് ഇന്ന് ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും സ്വീകരണം നൽകും. ശ്രീകണ്ഠപുരത്ത് ഉച്ചകഴിഞ്ഞ് മൂന്നിനും ഇരിട്ടിയിൽ വൈകുന്നേരം അഞ്ചിനുമാണ് സ്വീകരണം. ഇതോടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാകും ഇന്നലെ കാസർഗോഡ് നിന്ന് ആരംഭിച്ച യാത്രയ്ക്ക് കണ്ണൂർ‌ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ ചെറുപുഴയിൽ ഉജ്വല വരവേൽപ്പാണ് നൽകിയത്. നരേന്ദ്ര മോദി ജയിക്കുമ്പോൾ തോൽക്കുന്നത് ജനാധിപത്യ ഇന്ത്യയാണെന്ന് ചെറുപുഴയിൽ നൽകിയ സ്വീകരണത്തിൽ ജോസ് കെ. മാണി എംപി പറഞ്ഞു. കള്ളപ്പണം പിടികൂടി 15 ലക്ഷം രൂപ വീതം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലിട്ടു നൽകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി 15 രൂപ പോലും നൽകിയിട്ടില്ല. നോട്ട് നിരോധനവും വലിയ തട്ടിപ്പായിരുന്നു. ഭാരതമെന്ന വികാരം തകർക്കാനാണ് മോദി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും…

Read More

ഞാൻ മത്സരിക്കണോ, പാർട്ടി തീരുമാനിക്കുമെന്ന് കെ. സുധാകരൻ

കണ്ണൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളുമായുണ്ടാക്കിയ സീറ്റ് വിഭജനത്തിൽ വ്യത്യാസം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘടകകക്ഷികൾക്ക് അധികസീറ്റ് ആവശ്യപ്പെടാം. എന്നാൽ കൊടുക്കാൻ യുഡിഎഫിന് സാധിക്കില്ല. താൻ മത്സരിക്കണോ എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി ആവശ്യപ്പെട്ടാൽ സാഹചര്യം നോക്കി യുക്തമായ തീരുമാനമെടുക്കും. ഫെബ്രുവരി ആകുന്പോഴേക്കും തീരുമാനമെടുത്താൽ പോരേ. പാർട്ടി ഇക്കാര്യം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. കെപിസിസി പ്രസിഡന്‍റ് മത്സരിക്കുന്നത് ശരിയല്ല. കാരണം സംസ്ഥാനത്തെ പാർട്ടിയുടെ മൊത്തം ചുമതല അദ്ദേഹത്തിനായിരിക്കുമല്ലോ. ജനാധിപത്യവിജയത്തിന് അത് ആവശ്യമാണ്. ഉമ്മൻചാണ്ടി മത്സരിക്കുന്നത് വ്യക്തിപരമായി സ്വാഗതം ചെയ്യുന്നു. ഇത് യുഡിഎഫിന് ഒരു സീറ്റ് കൂടി വർധിക്കാനിടയാകും. കാസർഗോഡ് താൻ സ്ത്രീ വിരുദ്ധ പരാമർശനം നടത്തിയെന്നു പറയുന്നതു ശരിയല്ല. ശബരിമലയിൽ ആക്ടിവിസ്റ്റുകളെ ഇരുട്ടിന്‍റെ മറവിൽ കയറ്റിയതിനെതിരേയാണ് ഞാൻ പറഞ്ഞത്. ആക്ടിവിസ്റ്റുകളേക്കാൾ തരംതാണ രീതിയിലാണ് മുഖ്യമന്ത്രി പെരുമാറിയത്…

Read More

കണ്ണൂരിൽ കെപിസിസി- ഡിസിസി പോരാട്ടം; ഡിസിസി പുറത്തിറക്കിയ ലിസ്റ്റ് കെപിസിസി റദ്ദാക്കി

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ ജില്ലയിൽ കെപിസിസിയുടെ അനുമതിയില്ലാതെ ഡിസിസി പുറത്തിറക്കിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരുടെ നിയമന ഉത്തരവ് റദ്ദാക്കി.മണ്ഡലം കമ്മിറ്റികളുമായി കൂടിയാലോചന നടത്താതെയും ഏകപക്ഷീയവുമായാണ് മണ്ഡലം പ്രസിഡന്‍റുമാരെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറൽസെക്രട്ടറിമാരായ വി.എ. നാരായണൻ, സജീവ് ജോസഫ് എന്നിവർ കെപിസിസിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് മരവിപ്പിച്ചത്. ജില്ലയിൽ കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, തൊണ്ടിയിൽ, പടിയൂർ, മട്ടന്നൂർ, മരുതായി, ഉളിക്കൽ, മണിക്കടവ്, ശ്രീകണ്ഠപുരം, നി‌ടിയേങ്ങ എന്നിവിടങ്ങളിലാണ് മണ്ഡലം പ്രസിഡന്‍റുമാരെ നിയമിച്ചത്. എന്നാൽ നേരത്തെ ഗ്രൂപ്പ് തർക്കത്തിൽ കിടന്ന സ്ഥലങ്ങളായിരുന്നു ഇവ. അതിനാൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇവിടങ്ങളിൽ മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനം ഉടൻ വേണ്ടെന്ന് നിർദേശമുണ്ടായിരുന്നു. ഇതിനിടയിലാണ് മണ്ഡലം പ്രസിഡന്‍റുമാരെ നിയമിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ പുറത്ത് വിട്ടത്.കണ്ണൂരിന്‍റെ ചുമതലയുള്ള കെപിസിസി ജനറൽസെക്രട്ടറി പി.എം. സുരേഷ്ബാബു ലിസ്റ്റ് റദ്ദാക്കാനുള്ള…

Read More

 ആറാംക്‌ളാസ്  വിദ്യാർഥിക്ക്  പ്രകൃതി വിരുദ്ധ പീഡനം; ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ

ശ്രീകണ്ഠപുരം: ആറാം ക്ലാസ് വിദ്യാർഥിയായ 11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. ഐച്ചേരിയിലെ കുഞ്ഞിരാമനെ (60) യാണ് ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച്ചയും അതിന് മുമ്പുമായി നിരവധി തവണ ബാർബർ ഷോപ്പിന് പിറകിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. വിദ്യാർഥി കഴിഞ്ഞ ദിവസം സഹപാഠിയോട് പീഡനവിവരം പറഞ്ഞതിനെത്തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്ന് രാവിലെ ഐച്ചേരിയിലെ ബാർബർ ഷോപ്പിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. വൈകുന്നേരം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.

Read More

“വേദനിപ്പിച്ചെങ്കിൽ മാപ്പ്’: സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ. സുധാകരൻ

കണ്ണൂർ: സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരൻ. സ്ത്രീകളെ പൊതുവിൽ ഉദേശിച്ചായിരുന്നില്ല തന്‍റെ പ്രസംഗമെന്നും ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കാസർഗോട്ടെ യുഡിഎഫ് പ്രതിഷേധ വേദിയിൽ പ്രസംഗിക്കവേയാണ് അദ്ദേഹത്തിൽ നിന്ന് വിവാദ പരാമശം ഉണ്ടായത്. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചുവെന്നും എന്നാൽ, പെണ്ണുങ്ങളേക്കാള്‍ മോശമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Read More

സ്കൂൾ കുട്ടികളുടെ വിനോദയാത്രാ ബസിൽ പോലീസിന്‍റെ മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത്‌ ലഹരി ഗുളികകളും മദ്യവും

തലശേരി: പഠനയാത്രയ്ക്കായി വിദ്യാർഥിനികൾ ഉൾപ്പെടെ സഞ്ചരിച്ച ബസിൽ അർധരാത്രിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഡയല്യൂട്ട് ചെയ്ത മദ്യവും ലഹരിക്കുള്ള ഗുളികകളും ഉൾപ്പെടെ പിടികൂടി. ബസിനുള്ളിൽ മദ്യപിച്ച് ലക്കുകെട്ട വിദ്യാർഥികളെ പോലീസ് പിടികൂടി. സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥികളെ പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. എന്നാൽ ഇവർ പോലീസിനെയും അധ്യാപകരെയും രക്ഷിതാക്കളെയും വെട്ടിച്ച് ബൈക്കിൽ ടൂറിസ്റ്റ് ബസിനെ പിന്തുടർന്ന് മൈസൂരുവിലെത്തി. തലശേരിയിലെ ഒരു സ്കൂളിലെ വിദ്യാർഥികളുടെ പഠനയാത്രയ്ക്കിടെ ഇന്നലെ പുലർച്ചെയാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്. വിദ്യാർഥികളിൽ ചിലർ മദ്യപിച്ചതായി കണ്ടെത്തിയതോടെ അധ്യാപകർ തന്നെ പോലീസിന്‍റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് എഎസ്പി അരവിന്ദ് സുകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചിറക്കരയിൽ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. വോഡ്ക ഉൾപ്പെടെയുള്ള മദ്യവും ലഹരിഗുളികകളും കുട്ടികളുടെ ബാഗുകളിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട കുട്ടികളെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. രക്ഷിതാക്കളെ വിളിച്ചു വരുത്തി…

Read More

കോട്ടയത്തിനു പുറമേ ഇടുക്കിയും ചാലക്കുടിയും വേണം; കേരള കോൺഗ്രസ്-എമ്മിന് മൂന്ന് സീറ്റുകൾ വേണമെന്ന് പി.ജെ. ജോസഫ്

കണ്ണൂർ: കോട്ടയം ലോക്സഭാ സീറ്റിനു പുറമെ രണ്ട് സീറ്റും കൂടി കേരള കോൺഗ്രസ്-എം ആവശ്യപ്പെട്ടതായി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. ഇടുക്കിയും ചാലക്കുടിയുമാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും കണ്ണൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫിലെ മുതിർന്ന നേതാക്കൾ മത്സരിക്കണമെന്നാണ് തന്‍റെ നിലപാട്. ഇടുക്കിയിൽ ഉമ്മൻചാണ്ടി മത്സരിക്കുകയാണെങ്കിൽ അതിനെ കേരള കോൺഗ്രസ്-എം പിന്തുണയ്ക്കുമെന്നും അപ്പോൾ ചാലക്കുടി സീറ്റെങ്കിലും ലഭിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടായി നിന്നാൽ കേരളത്തിലെ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാകും. എൽഡിഎഫിന്‍റെ കൈയിലുള്ള പല സീറ്റുകളും ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കും. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളിൽ പൂർണമായും പരാജയപ്പെട്ട എൽഡിഎഫിനെതിരേ ജനം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇത് കൃത്യമായി നിലപാടുകൾ പറയേണ്ട കാലമെന്ന് എഴുത്തുകാരൻ കെ വി മോഹൻകുമാർ

മയ്യിൽ: എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കൃത്യമായി നിലപാടുകൾ പറയേണ്ട സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരനും ഭക്ഷ്യ സുരക്ഷാ ഡയറക്ടറുമായ ഡോ.കെ വി മോഹൻകുമാർ. ചില വേദികളിലോ ചില സാഹചര്യങ്ങളിലോ നിലപാടുകൾ രേഖപ്പെടുത്താൻ കഴിയുന്നുവെങ്കിൽ ചിലയിടത്ത് അത് സാധ്യമാകുന്നില്ല എന്നത് വലിയ പ്രതിസന്ധിയാണ്. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ മൂന്നാമത് എൻ. ഉണ്ണികൃഷ്ണൻ പുരസ്കാര സമർപ്പണവും മുപ്പതാം വർഷികാഘോഷം സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മോഹൻ കുമാർ. യുവജനക്ഷേമ ബോർഡ് അംഗം ബിജു കണ്ടക്കൈ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ രംഗത്ത് അരനൂറ്റാണ്ടുകാലത്തെ ആത്മാർപ്പണത്തിന് കൈപ്രത്ത് ചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യൻ ഫുട്ബോൾ താരം കെ. ബിനീഷ് മുഖ്യാതിഥിയായിരുന്നു. . മത്സര വിജയികൾക്ക് വി. മനോമോഹനൻ സമ്മാനം നൽകി. എൻ.കെ. രാജൻ, കെ സി ശ്രീനിവാസൻ പി. പി. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കേരള…

Read More

നേവല്‍ അക്കാഡമി മാലിന്യ പ്രശ്‌നം; ഖരമാലിന്യ സംസ്‌കരണത്തിന് പഞ്ചായത്ത് സൗകര്യംഒരുക്കണമെന്ന് നേവി

പയ്യന്നൂര്‍:ഏഴിമല നേവല്‍ അക്കാഡമിയുടെ മാലിന്യ പ്രശ്‌നത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയില്‍ മാലിന്യ സംസ്‌കരണത്തിന്‍റെ ഉത്തരവാദിത്വം പഞ്ചായത്തിന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ നീക്കം.മാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കേണ്ടത് പഞ്ചായത്താണെന്ന പുതിയ വാദമുയര്‍ത്തുകയാണ് നേവല്‍ അധികൃതര്‍. സര്‍ക്കാരിന് മുന്നില്‍ നേവല്‍ അധികൃതരാണ് ഈ വാദമുയര്‍ത്തിയിരിക്കുന്നത്. 2016ലെ നിയമ പ്രകാരം മാലിന്യ സംസ്‌കരണത്തിന്‍റെ ഉത്തരവാദിത്വം അതാത് പ്രദേശത്തെ പഞ്ചായത്തുകള്‍ക്കാണെന്നും അതിനാല്‍ നേവിയിലെ ഖരമാലിന്യ സംസ്‌കരണത്തിന് പഞ്ചായത്ത് സൗകര്യമൊരുക്കണമെന്നുമാണ് ഇവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിനായി ചീഫ് സെക്രട്ടറി രാമന്തളി പഞ്ചായത്ത് സെക്രട്ടറിയെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ രാമന്തളി പഞ്ചായത്ത് സെക്രട്ടറി ഹരിദാസുമായി ഇന്ന് ഉച്ചക്ക് ശേഷം 2.30ന് കൂടിക്കാഴ്ച നടക്കും.

Read More

“പിണറായി പെണ്ണുങ്ങളേക്കാൾ മോശം’; സ്ത്രീവിരുദ്ധ പരാമർശവുമായി കെ.സുധാകരൻ

കാസര്‍ഗോഡ്: കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ. കാസർഗോട്ടെ യുഡിഎഫ് പ്രതിഷേധ വേദിയിൽ പ്രസംഗിക്കവേയാണ് അദ്ദേഹത്തിൽ നിന്ന് വിവാദ പരാമശം ഉണ്ടായത്. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചുവെന്നും എന്നാൽ, പെണ്ണുങ്ങളേക്കാള്‍ മോശമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മാണം അട്ടിമറിച്ചതിന് ജനങ്ങള്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യും. ഒരു വിവരമില്ലാത്ത ഭരണാധികാരിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴ്ന്നു- സുധാകരൻ കൂട്ടിച്ചേര്‍ത്തു.

Read More