പയ്യന്നൂര്‍: നാവിക അക്കാഡമിയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് രണ്ടുമാസത്തെ കൂലിയും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാതെ കരാർ കമ്പനി മുങ്ങി. ഒരു കോടിയിലേറെ രൂപ നല്‍കാതെയാണ് കാലാവധി കഴിഞ്ഞതോടെ കരാര്‍ കമ്പനിയായ ബിവിജി സ്ഥലം വിട്ടത്. മുന്നൂറോളം തൊഴിലാളികളാണ് കൂലി കിട്ടാതെ പെരുവഴിയിലായത്. നവംബര്‍,ഡിസംബര്‍ മാസങ്ങളിലെ കൂലിയും നാലുമാസത്തെ ബോണസും കഴിഞ്ഞ ഏപ്രില്‍ മുതലുള്ള ഡിഎയും ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയാണ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ളതെന്ന് യൂണിയന് നേതൃത്വം പറയുന്നു.ഇക്കാര്യം പരിഹരിക്കുന്നതിനായി യൂണിയന് ഭാരവാഹികള്‍ പലതവണ കരാർ കമ്പനിയുമായി ബന്ധപ്പെടുകയും നോട്ടീസ് നൽകുകയും ചെയ്തെങ്കിലും നേവിയുമായുള്ള ചില സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇവര്‍ മാസങ്ങളോളം തള്ളിനീക്കുകയായിരുന്നു. ബിവിജി കമ്പനിക്ക് പകരമായി ജിഫോര്‍എസ് എന്ന കമ്പനിയാണ് ഇപ്പോള്‍ പ്രസ്തുത ജോലി ഏറ്റെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പൽ എംപ്ലോയറായ നാവിക അക്കഡമി അധികൃതര്‍ ഇടപെട്ട് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സതേണ്‍ നേവല്‍ കമാൻഡ്…
Read MoreCategory: Kannur
കരിവെള്ളൂരിൽ പുകയില ഉല്പന്ന വേട്ട; 2 പേർ അറസ്റ്റിൽ; പിടിച്ചെടുത്ത് ഒരു ലക്ഷം രൂപയുടെ ഉല്പന്നങ്ങൾ
പയ്യന്നൂര്‍:കരിവെള്ളൂര്‍ പാലത്തരയില്‍ വന്‍ നിരോധിത പുകയില ഉല്പന്ന വേട്ട. പുകയില ഉല്പന്നങ്ങള് കൊണ്ടുവന്ന നീലേശ്വരം പള്ളിക്കരയിലെ കെ.പ്രകാശ് ഭട്ട് (50), ഓട്ടോ ഡ്രൈവര്‍ തിരുമേനി പ്രാപ്പൊയിലിലെ പരവേലില്‍ മേപ്പുറത്ത് അജേഷ് (36) എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ ഏഴോടെ കരിവെള്ളൂര്‍ പാലത്തര പഴയ പാലത്തിന് സമീപം വെച്ച് നാട്ടുകാരാണ് ഇവരെ പിടികൂടിയത്. മംഗലാപുരത്ത്നിന്നും പച്ചക്കറി സാധനങ്ങള്‍ കയറ്റിവന്ന ലോറിയിലാണ് പുകയില ഉല്പന്നങ്ങള് കൊണ്ടുന്നത്. പാലത്തരയില്‍ നിര്‍ത്തിയ ലോറിയില്‍നിന്നും ഇറക്കിയ ചാക്കുകള്‍ ഓട്ടോറിക്ഷയിലേക്ക് മാറ്റിക്കയറ്റുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് സംശയം തോന്നി ചാക്കുകള്‍ പരിശോധിച്ചത്.ഇവിടെ ലോറി നിര്‍ത്തി ചാക്കുകള്‍ മാറ്റികയറ്റുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. നിരോധിത പുകയില ഉല്പന്നങ്ങളാണെന്ന് മനസിലായതോടെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പോലീസെത്തുമ്പോഴേക്കും ലോറിക്കാര് തന്ത്രപൂര്‍വ്വം സ്ഥലം വിട്ടിരുന്നു.ഈ ലോറിയെ കണ്ടെത്താന്‍ പോലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും ആറ് വലിയ പ്ലാസ്റ്റിക്…
Read Moreആലക്കോട്ടെ മധ്യവയസ്കന്റെ കൊലപാതകം: പോലീസ് എത്തിയപ്പോൾ പ്രതി വിഷം കഴിച്ചു; ചാരായം വാറ്റുന്നതു മായുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ്
ആലക്കോട്: മൈലംപെട്ടിയിൽ ആദിവാസി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. മൈലംപെട്ടി സ്വദേശി പടനിലം ബാബു (48) ആണ് പിടിയിലായത്. തളിപ്പറമ്പ് ഡിവൈഎസ്പിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരമാണ് പയ്യാവൂരിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. വിഷംകഴിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പോലീസ് കാവലിൽ ഇപ്പോൾ ചികിത്സയിലാണ്. ആശുപത്രി വിട്ടാലെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. പാറെമൊട്ട കോളനിയിലെ കണ്ണാ രാജുവാണ് മരിച്ചത്. കൊലപാതകമാണെന്ന സൂചനയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒഴുക്ക് നിലച്ച തോട്ടിലെ കരിങ്കല്ലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ആയിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചെരുപ്പും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം നാട്ടിൽ നിന്നും മുങ്ങിയ…
Read Moreപഠനയാത്രയ്ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെ അറസ്റ്റുചെയ്യണമെന്ന് സിപിഎം
ചെറുപുഴ: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കോൺഗ്രസ് നേതാവും ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ റോഷി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഠനയാത്രയ്ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് പോക്സോപ്രകാരം കേസെടുത്തിരിക്കുന്നത്.പീഡനശ്രമത്തെ തുടർന്ന് മാനസിക സംഘർഷമുണ്ടായ കുട്ടി കർണ്ണാടകയിലെ പ്രമുഖ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ച പോലീസിനെ ഉന്നത കോൺഗ്രസ് നേതാക്കളെ ഉപയോഗിച്ച് തടഞ്ഞു. കേരളാ പോലീസ് കാണിച്ച ജാഗ്രതയാണ് കേസ് രജിസ്റ്റർ ചെയ്യാൻ ഇടയാക്കിയത്. വിദ്യാർഥിനി മജിസ്ട്രേറ്റ് മുൻപാകെ നേതാവിനെതിരെ മൊഴി നൽകിയിട്ടുണ്ട്. മുന്‍പ് ഉണ്ടായിട്ടുള്ള പരാതികൾ നേതാക്കളുടെ പിന്തുണയോടെ ഒതുക്കിത്തീർക്കുകയായിരുന്നു. കോൺഗ്രസ് നേതാക്കളാണ് ഇയാളെ ഒളിപ്പിച്ചിരിക്കുന്നത്. പ്രതിയെ സഹായിക്കുന്നവർക്കെതിരെയും നടപടി വേണം. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണമെന്നും സിപിഎം നേതാക്കളായ കെ.വി. ഗോവിന്ദൻ, സി. സത്യപാലൻ, കെ.ഡി.…
Read Moreവാണിയപ്പാറയിൽ കടുവ ശല്യം രൂക്ഷമാകുന്നു ; കുടുക്കാൻ കൂടുമായി വനംവകുപ്പ്
ഇരിട്ടി(കണ്ണൂർ): വാണിയപ്പാറയിൽ ഇറങ്ങിയ കടുവയെ കുടുക്കാൻ വനംവകുപ്പ് നടപടികൾ തുടങ്ങി. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കൂട് സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ നീക്കം. വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്. ഇന്നലെയാണ് വാണിയപ്പാറതുടിമരത്ത് കടുവയിറങ്ങിയത്. തുടിമരത്തെ കരിയിൽ കുന്നേപറമ്പിൽ ജോയിയുടെ രണ്ട് പശുക്കളിൽ ഒന്നിനെ കടുവ കൊന്നു. രണ്ടാമത്തെ പശുവിനെ കടുവ ആക്രമിക്കുന്നതു കണ്ട് ഒച്ചവച്ച ജോയിയുടെ ഭാര്യ ഏലമ്മയ്ക്കുനേരേയും കടുവ ആക്രമണത്തിന് മുതിർന്നു. ബഹളം വച്ചതിനെത്തുടർന്ന് കടുവ പിന്തിരിഞ്ഞതിനാൽ ഏലമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുപരിക്കേറ്റ പശു അത്യാസന്നനിലയിലാണ്. 80,000 രൂപയുടെ പശുക്കളെയാണ് ജോയിക്ക് നഷ്ടപ്പെട്ടത്. വെറ്ററിനറി വിഭാഗം പശുവിനെ ചികിത്സിക്കുന്നുണ്ട്. കടുവയിറങ്ങിയ വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. കർഷക നേതാക്കളും നിരവധി നാട്ടുകാരും സ്ഥലത്തെത്തി. കടുവയിറങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. പശുവിനുള്ള നഷ്ടപരിഹാരം വനംവകുപ്പ് നല്‍കുമെന്ന് റെയ്ഞ്ചർ വി.ബിനു പറഞ്ഞു.
Read Moreകതിരൂരിൽ സിപിഎം,ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരേ ബോംബേറ്; പ്രദേശത്ത് പോലീസ് കാവൽ
തലശേരി: കതിരൂർ ഏഴാം മൈലിൽ ബിജെപി -സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് ബോംബേറ്. ഇന്നു പുലർച്ചെ ഒന്നോടെയാണ് സംഭവം. സിപിഎം കനാൽ കര ബ്രാഞ്ച് കമ്മറ്റി അംഗം കതിരൂർ ഏഴാം മൈൽ റോസിൽ രഞ്ജിത്ത്, ബിജെപി പ്രവർത്തകൻ തള്ളോട് വാഴയിൽ അക്ഷയ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് ബോംബേറുണ്ടായത്. സ്ഫോടനത്തിൽ രഞ്ജിത്തിന്റെ വീടിന്റെ ഗ്ലാസുകളും വരാന്തയിലെ ടൈൽസും തകർന്നു. സ്റ്റീൽ ബോംബാണ് രഞ്ജിത്തിന്റെ വീടിനു നേരെ അക്രമികൾ എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പോലീസ് നിഗമനം. അക്ഷയുടെ വീട്ടു മുറ്റത്ത് വീണാണ് ബോംബ് പൊട്ടിയതെന്ന് പോലീസ് പറഞ്ഞു.സംഭവമറിഞ്ഞ് എഎസ്പി അരവിന്ദ്സുകുമാർ, കതിരൂർ എസ്.ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.
Read Moreവീട്ടമ്മയെയും മകളെയും പീഡിപ്പിച്ച സംഭവം; പോലീസ് അലംഭാവം കാണിക്കുന്നുവെന്ന് കോൺഗ്രസ്
കേളകം: ബധിരയും മൂകയുമായ വീട്ടമ്മയേയും മകളെയും പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് പ്രതികളെ പിടികൂടാതെ അലംഭാവം കാണിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കേളകം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്തു. ഭരണ സ്വാധീനത്തിൽ പ്രതികൾ നിയമത്തെ വെല്ലുവിളിച്ചു നടക്കുകയാണെന്ന് സണ്ണി മേച്ചേരി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സി.എം. മാണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ലിസി ജോസഫ്, കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെലിന് മാണി , സ്റ്റാനി എടത്താഴെ, മൈക്കിള്‍ ടി. മാലത്ത്, ശ്രീകുമാര്‍ കൂടത്തില്‍, വര്‍ഗീസ് ജോസഫ്, വിനോയ് ജോര്‍ജ്, ബാബു പൂന്തുറ, കെ.കേളപ്പന്, ജൂബിലി ചാക്കോ, മേരിക്കുട്ടി തോമസ്, സിജി ടോമി, സന്തോഷ് പെരേപ്പാടന് എന്നിവർ നേതൃത്വം നൽകി.
Read Moreവീടിന് സ്റ്റീൽ ബോംബേറ്; പോലീസിന് അനാസ്ഥയെന്ന് ഉമ്മൻചാണ്ടിയോട് കാഞ്ഞങ്ങാട് നെഹ്റു കോളജ് റിട്ട. പ്രിൻസിപ്പൽ പുഷ്പജ
പിലിക്കോട്: തന്റെ വീട് ആക്രമിച്ചവരെ പിടികൂടുന്നതിൽ പോലീസ് കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് കാഞ്ഞങ്ങാട് നെഹ്റു കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.പി.വി. പുഷ്പജ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പരാതിപ്പെട്ടു. പൊള്ളപ്പൊയിലിലെ വീടിന് നേരെ രണ്ടിടങ്ങളിലായി സ്റ്റീൽ ബോംബെറിഞ്ഞു ഭാഗികമായി തകർത്ത സംഭവത്തിൽ പോലീസ് കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ല. കോളജിൽ എസ്എഫ്ഐക്കാർ നടത്തിയ അതിക്രമ സംഭവം സംബന്ധിച്ച് പോലീസ് കർശന നടപടി കൈക്കൊണ്ടിരുന്നെങ്കിൽ തനിക്ക് ഇത്തരം തിക്താനുഭവം ഉണ്ടാവുമായിരുന്നില്ലെന്നും അവർ പറഞ്ഞു. ചീമേനി പോലീസ് കാട്ടുന്ന അനാസ്ഥ പുഷ്പജ ചൂണ്ടിക്കാട്ടി. ഡിജിപി ഉൾപ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പ് നൽകി. പുഷ്പജയുമായി പത്തു മിനിറ്റോളം അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി അംഗങ്ങളായ കരിമ്പിൽ കൃഷ്ണൻ, കെ.വി. ഗംഗാധരൻ, യൂത്ത് കോൺഗ്രസ് നേതാവ് എം. രജീഷ്…
Read Moreഇനി വീഴ്ത്തില്ല! തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിലെ അപകടമരം മുറിച്ചുതുടങ്ങി
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ വീഴ്ത്തുന്ന തരത്തിലുണ്ടായ തണൽ മരത്തിന്റെ കൂറ്റൻ വേര് അധികൃതർ മുറിച്ചു നീക്കാൻ നടപടി തുടങ്ങി. തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ പ്ലാറ്റ്ഫോമിലാണ് ട്രെയിൻ വരുമ്പോൾ അൽപം അശ്രദ്ധയുണ്ടായാൽ യാത്രക്കാരുടെ ജീവൻ വരെ കവർന്നെടുക്കുന്ന തരത്തിൽ കൂറ്റൻ വേര് സ്ലാബുകൾ ഇളക്കി ഉയർന്നു നിൽക്കുന്ന നിലയിൽ ഉണ്ടായത്. നൂറുകണക്കിന് യാത്രക്കാർ ട്രെയിനിനായി രാവിലെയും വൈകുന്നേരവും വരുകയും പോകുകയും ചെയ്യുന്ന തൃക്കരിപ്പൂർ സ്റ്റേഷനിൽ ഈ അപകടക്കെണി ‘രാഷ്ട്രദീപിക’ ചിത്രം സഹിതം അധികൃതരുടെ മുമ്പാകെ കൊണ്ടുവന്നിരുന്നു. ട്രെയിൻ എത്തുമ്പോൾ പ്ലാറ്റ്ഫോമിലൂടെ മുന്നോട്ട് നോക്കി നടന്നാൽ ട്രെയിനിനിടയിലൂടെ പാളത്തിലേക്ക് വീഴുമെന്ന അവസ്ഥയിലായിരുന്നു ഇവിടെ തണൽ മരത്തിന്റെ വേര്. ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് വൻ ദുരന്തം വഴി മാറിയിരുന്നത്. മംഗളൂരു വർക്ക്സ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പയ്യന്നൂർ സെക്ഷന്‍ കീഴിലെ കരാറുകാരാണ് കൂറ്റൻ തണൽ മരം…
Read Moreമാലിന്യ പ്രശ്നം;നാവിക അക്കാദമിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ സംസ്കരണത്തിന് സംസ്ഥാന പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്. നേവല്‍ അക്കാദമിയിലെ മാലിന്യ പ്രശ്നം ജനജീവിതത്തിന് വെല്ലുവിളിയായി മാറുന്നുവെന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കേയാണ് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാന പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നേവല്‍ അക്കാദമിയിലെത്തിയത്. അക്കാദമി പ്രദേശത്തെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായാണ് കേരള പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞദിവസംസംസ്ഥാന ചീഫ് സെക്രട്ടറി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സബ് കലക്ടറും കൊച്ചി നാവിക ആസ്ഥാനത്തെ ഉദ്യോഗസ്ഥരും രാമന്തളി പഞ്ചായത്ത് സെക്രട്ടറിയും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ നിലപാട് അവര്‍ നല്കിയ രേഖയിലൂടെ വ്യക്തമായത്. രാമന്തളിയിലെ ജനജീവിതം ദുസഹമാക്കുന്നതിന് ഇടയാക്കിയത് മലിനീകരണ നിയന്ത്രണ ബോര്ഡുദ്യോഗസ്ഥരുടെ ഒത്തുകളിയാണെന്ന ആക്ഷേപം നിലനില്‍ക്കേയാണ് ഇവരുടെ…
Read More