സ്ഫോടക വസ്തുക്കളുമായി കണ്ണൂർ തീരത്തേക്ക് ബോട്ട്’; തീരദേശ പോലീസിന്‍റെ ഓപ്പറേഷൻ “സീ വിജിൽ’ തുടങ്ങി

കണ്ണൂർ: മുംബൈയിൽനിന്നും സ്ഫോടക വസ്തുക്കളുമായി കണ്ണൂർ തീരത്തേക്ക് ബോട്ടെത്തിയതായി സൂചന. ഇതിനെതുടർന്ന് തീരദേശ പോലീസ്, കണ്ണൂർ പോലീസ്, നാവികസേന എന്നിവർ കനത്ത ജാഗ്രതയിൽ. ബോട്ട് കണ്ടെത്താൻ ഇന്നു രാവിലെ ആറോടെ കടലോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണവും തെരച്ചിലും നടത്തിവരികയാണ്. തീരദേശ പോലീസിന്‍റെയും നാവിക സേനയുടെയും തീരദേശത്തുള്ള പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന മോക്ക് ഡ്രില്ലിന്‍റെ ഭാഗമായുള്ള ഓപ്പറേഷൻ സീ വിജിൽ ജില്ലയിൽ ആരംഭിച്ചു. ഇന്നു രാവിലെ ആറോടെയാണ് 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ തുടങ്ങിയത്. മുംബൈ തീവ്രവാദ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ആറുമാസം കൂടുന്പോൾ തീരദേശത്ത് മോക്ഡ്രിൽ നടത്തുന്നത്. കൂടാതെ മുനന്പം മനുഷ്യക്കടത്തുള്ള സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലശേരി, അഴീക്കൽ തീരദേശപോലീസിന്‍റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ കടലോര പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തന്ത്രപ്രധാനമായ ഏഴിമല നാവിക അക്കാദമിയു‌ടെ പരിസര പ്രദേശങ്ങളിലും കനത്ത…

Read More

പുകവലി ആരോഗ്യത്തിന് ഹാനികരം;  ദിനേശ് ബീഡിയുടെ അമ്പതാം വാർഷികാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂർ: കേരള ദിനേശ് ബീഡിയുടെ അന്പതാം വാർഷികാഘോഷ സംഘാടക സമിതി വലിയന്നൂർ പ്രൈമറി സംഘത്തിൽ രൂപീകരിച്ചു. സംഘാടക സമിതിയോഗം ദിനേശ് ബീഡി കേന്ദ്രസംഘം ചെയർമാൻ സി. രാജൻ ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.പി. ഭാസ്കരൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി.പി. അശോകൻ, കല്ലേൻ ദാമോദരൻ, സമീർ പള്ളിപ്രം, എം. വത്സലൻ, കേന്ദ്രസംഘം ഡയറക്‌ടർമാരായ പള്ളിയത്ത് ശ്രീധരൻ, വി. ബാലൻ, വലിയന്നൂർ സംഘം പ്രസിഡന്‍റ് എം. ഗംഗാധരൻ, സെക്രട്ടറി ആർ. സുജാത എന്നിവർ പ്രസംഗിച്ചു. ആഘോഷകമ്മിറ്റി രക്ഷാധികാരികൾ: എ. പങ്കജാക്ഷൻ (മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്), ടി.വി. സീത (അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്), വെള്ളോറ രാജൻ (കണ്ണൂർ കോർപറേഷൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ), പി.കെ. ശബരീഷ്കുമാർ, കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ എം. റോജ, ധനേഷ് ബാബു. പി.…

Read More

“വ്യാജ രസീത് അടിച്ച നേതാവ് സുരക്ഷിതന്‍, മെസേജ് അയച്ചവനെതിരേ നടപടി; തലശേരി കോണ്‍ഗ്രസില്‍ വീണ്ടും കലഹം

തലശേരി: തലശേരി കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം വീണ്ടും രൂക്ഷമായി. നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ എ ഗ്രൂപ്പ് നേതാവായ ഡിസിസി മെമ്പര്‍ക്ക് ജില്ലാ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിനിടയില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് സുധാകരഗ്രൂപ്പ് വിട്ട മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ വനിതാ നേതാവിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചു. നാലുവര്‍ഷം സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയും കെപിസിസി യുടെ വ്യാജ രസീത് പ്രിന്‍റ് ചെയ്ത് പിരിവ് നടത്തുകയും ചെയ്ത അഭിഭാഷകനായ നേതാവിനെതിരെ നടപടിയെടുക്കാത്ത പാര്‍ട്ടി നേതൃത്വമാണ് വാട്സാപ്പ് മെസേജിന്‍റെ പേരില്‍ ഡിസിസി അംഗത്തിനെതിരെ നടപടിയെടുത്തിട്ടുള്ളതെന്നും വനിതാ നേതാവ് രാഷ്‌ട്രദീപികയോട് പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നവ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് മുന്‍ നഗരസഭ കൗണ്‍സിലര്‍ കൂടിയ എ ഗ്രൂപ്പിലെ പ്രമുഖ നേതാവിന് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എ.എന്‍…

Read More

നേവല്‍ അക്കാഡമി അധികൃതര്‍ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം

പയ്യന്നൂര്‍: ജനവാസ കേന്ദ്രത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്‍റ് ജനജീവിതം ദുസഹമാക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ എംപിയും എംഎല്‍യും മറ്റു ജനപ്രതിനിധികളും ഇടപെട്ടിരുന്നതാണ്. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ചില നടപടികളുമുണ്ടായി. കുടിവെള്ളം മലിനമായതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയുമുണ്ടായി.എന്നാല്‍ നേവല്‍ അധികൃതര്‍ ജനകീയ പ്രശ്‌നങ്ങക്ക് നേരെ കണ്ണടച്ച് മാലിന്യ പ്രശ്‌നത്തെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തുന്ന സംഭവമാണ് പുഴവെള്ളത്തില്‍വരെ മാലിന്യം കലര്‍ന്നുവെന്നതില്‍നിന്ന് ബോധ്യമാകുന്നത്. രാജ്യരക്ഷക്ക് വേണ്ടി സര്‍വവും നഷ്ടപ്പെടുത്തിയ ജനങ്ങളെ രണ്ടാംതരം പൗരന്മാരായി കാണാതെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ നേവല്‍ അധികൃതര്‍ സ്വീകരിക്കണം.ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങളെ നേരിടേണ്ടിവരുമെന്നും സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി.മധു പത്രകുറുപ്പിൽ അറിയിച്ചു.

Read More

 വിദ്യാർഥി കൂട്ടായ്മയിൽ നിർധന കുടുംബത്തിനു സ്നേഹ വീടൊരുങ്ങി: താക്കോൽദാനം ഫെബ്രുവരി രണ്ടിന്

മട്ടന്നൂർ: നിർധന കുടുംബത്തിനു വിദ്യാർഥികളുടെ കൂട്ടായ്മയിൽ വീടൊരുങ്ങി. നടുവനാട്ടെ മുഹമ്മദ് റാഫി-ഖദീജ ദമ്പതികൾക്ക് ശിവപുരം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമിച്ച് നൽകിയത്. വീടിന്‍റെ താക്കോൽദാനം ഫെബ്രുവരി രണ്ടിനു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് തറകെട്ടി ചുമർപാതി വഴിയിൽ നിലച്ചുപോയ വീടിന്‍റെ നിർമാണം ശിവപുരം സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഏറ്റെടുക്കുന്നത്. മുഹമ്മദ് റാഫി-ഖദീജ ദമ്പതികളുടെ നാലുമക്കളിൽ മൂന്നുപേരും ശിവപുരം ഹയർസെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. ഇരിട്ടി നഗരസഭയിൽ നിന്നു അനുവദിച്ച തുക ഉപയോഗിച്ച് നിർമാണം തുടങ്ങിയ വീടിന്‍റെ പ്രവൃത്തി സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാതിവഴിയിലാകുകയായിരുന്നു. അസുഖബാധിതനായ മുഹമ്മദ് റാഫിക്ക് ജോലിക്ക് പോകാൻ സാധിക്കാതെ വന്നതോടുകൂടിയാണ് ഈ കുടുംബത്തിന്‍റെ വീട് എന്ന സ്വപ്നം പാതിവഴിയിൽ നിലച്ചുപോയത്. ഈ ഘട്ടത്തിലാണ് നാഷണൽ സർവീസ് സ്കീം സ്കൂളിലെ അധ്യാപകരിൽ നിന്നു ഈ…

Read More

നേവല്‍ അക്കാഡമി മാലിന്യ പ്രശ്നം; വീണ്ടും പ്രക്ഷോഭം; ജീവിക്കാൻ അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

പയ്യന്നൂര്‍: നേവല്‍ അക്കാഡമിയുടെ പുറത്ത് അവശേഷിക്കുന്ന ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് രാമന്തളി പഞ്ചായത്ത് പ്രസിഡന്‍റ്.അശാസ്ത്രീയമായ ഏഴിമല നാവിക അക്കാഡമിയുടെ മാലിന്യ പ്ലാന്‍റ് ജനങ്ങളുടെ കുടിവെള്ളം മലിനമാക്കിയെന്ന ആരോപണത്തിന് പിന്നാലെ പുഴവെള്ളത്തിലും മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി.ഗോവിന്ദന്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യമുന്നയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കും കക്കവാരല്‍ തൊഴിലാളികൾക്കും പുഴവെള്ളം ചര്‍മ്മരോഗങ്ങളുണ്ടാക്കുന്നതായും ചൊറിച്ചിലുണ്ടാക്കുന്നതായും മത്സ്യസമ്പത്തിനാല്‍ സമൃദ്ധമായിരുന്ന പുഴയില്‍ ഇപ്പോള്‍ മത്സ്യങ്ങള്‍ നില്‍ക്കുന്നില്ലായെന്നും പരാതികളുയര്‍ത്തിയിരുന്നു.ഇതിനെ തുടര്‍ന്ന് പുഴവെള്ളം പരിശോധന നടത്തിയപ്പോഴാണ് പുഴവെള്ളത്തില്‍ ഭീകരമായവിധത്തില്‍ ലവണങ്ങളും മാലിന്യങ്ങളും കണ്ടെത്തിയത്. കേരള വാട്ടര്‍ അതോറിറ്റിയുടെ കണ്ണൂര്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബോറട്ടറിയില്‍ നടത്തിയ ജലപരിശോധനാഫലത്തിലാണ് പുഴവെള്ളത്തില്‍ മാലിന്യം കലര്‍ന്നതായുള്ള വിവരം പുറത്ത് വന്നത്.ഒരുലിറ്റര്‍ വെള്ളത്തില്‍ 1000 മില്ലിഗ്രാം വരെ ക്ലോറൈഡാണ് അനുവദനീയമെങ്കിലും പരിശോധനയില്‍ കണ്ടെത്തിയത് 14,042 മില്ലിഗ്രാമാണ്.100 മില്ലിഗ്രാം വരെ മഗ്‌നീഷ്യമാണ് പരമാവധി അടങ്ങിയരിക്കാമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഇവിടെ കണ്ടെത്തിയത് 1360…

Read More

സിപിഎം-ആർഎസ്എസ് സംഘർഷം; ആറു പേർക്ക് പരിക്കേറ്റു; തളിപ്പറമ്പ്  താലൂക്കാശുപത്രിയിലെത്തിച്ച പ്രവർത്തകർക്ക് അധികൃതർ  ചികിത്‌സ നിഷേധിച്ചതായി ബിജെപി

ശ്രീകണ്ഠപുരം(കണ്ണൂർ): ചെങ്ങളായി മൊയാലം തട്ടിൽ സിപിഎം-ആർഎസ്എസ് സംഘർഷം. 6 പേർക്ക് പരിക്കേറ്റു. സിപിഎം മൊയാലംതട്ട് ബ്രാഞ്ച് സെക്രട്ടറി ഷിന്‍റോ തോമസ് (37), പ്രവർത്തകരായ എ.കെ. ബിനു (35), സി. സുഗീഷ് (31), കെ. മനു (33), ആർഎസ്എസ്ചുഴലി മണ്ഡൽ ശാരീരിക് പ്രമുഖ് ഇ. രജിത്ത് (29), ചെങ്ങളായി മണ്ഡൽ കാര്യഹ് പി. അഖിൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും ആർഎസ്എസ് പ്രവർത്തകരെ ലൂർദ്ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വാക്ക് തർക്കത്തെത്തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പുറമെ നിന്ന് ആയുധ പരിശീലനം നേടിയെത്തിയ ആർഎസ്എസ് പ്രവർത്തകർ നാട്ടിൽ സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഒരു തരത്തിലുള്ള പ്രകോപനങ്ങളോ പ്രശ്നങ്ങളോ നിലനിൽക്കാത്ത സ്ഥലത്ത് സിപിഎം മനഃപൂർവം അക്രമമുണ്ടാക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്ക് തളിപ്പറമ്പ് തലൂക്ക് ആശുപത്രിയിൽ…

Read More

ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ പിന്നിൽ കാറിടിച്ച് യുവാവിന് ദുരുണാന്ത്യം

പയ്യന്നൂര്‍(കണ്ണൂർ): എടാട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മരപ്പണിക്കാരനായ മംഗലാപുരം ഉഡുപ്പി ബൈന്തൂരിലെ രാമചന്ദ്ര ആചാരി-ബിന്ദുലേഖ ദമ്പതികളുടെ മകന്‍ എം.ആര്‍.രതീഷാണ് (24) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ എഴിലോട് ദേശീയപാതയില്‍ കോളനി സ്‌റ്റോപ്പിന് സമീപമാണ് അപകടം. അവിവാഹിതനായ ഇയാള്‍ കഴിഞ്ഞ ആറ് വര്‍ഷമായി എടാട്ട് താമരക്കുളങ്ങരയില്‍ അനുജനും അമ്മയുമൊത്ത് വാടക ക്വാർട്ടേഴ്സിൽ താമസിച്ച് പണി ചെയ്തു വരികയായിരുന്നു.ആലക്കോട് താമസിക്കുന്ന ജ്യേഷ്ഠ സഹോദരന്‍ സുമോദിന്‍റെ വീട്ടില്‍നിന്നു താമസ സ്ഥലത്തേക്ക് തിരിച്ചു വരുന്നതിനിടയിലാണ് അപകടം. രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ പിന്നാലെ വന്ന കാറിടിച്ചായിരുന്നു അപകടം.റോഡില്‍ തെറിച്ച് വീണ ഇയാളെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍:രജിത്ത്, രജീഷ്.

Read More

മടങ്ങി വരവ്  കറുത്തകോട്ടിൽ..! ലൈംഗികാരോപണക്കേസില്‍ കുറ്റവിമുക്തനായ പി ശശിയുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള മടങ്ങി വരവ് ഇങ്ങനെ…

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ശശി നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ(എഐഎൽയു) കണ്ണൂർ ജില്ലാ പ്രസിഡന്‍റായി പി.ശശിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്. നേരത്തെ, സിപിഎമ്മിൽ നിന്നു പുറത്താക്കിയ പി.ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തിരികെ എടുത്തിരുന്നു. ലൈംഗികാരോപണത്തെ തുടര്‍ന്നായിരുന്നു പി.ശശിയെ പുറത്താക്കിയിരുന്നത്‌. ലൈംഗികാരോപണക്കേസില്‍ ശശിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

Read More

മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ അഞ്ച് ജനറൽ സെക്രട്ടറിയും ഒരു സെക്രട്ടറിയും ഉൾപ്പെടെ കണ്ണൂരിൽ നിന്നും ആറുപേർ

സ്വന്തം ലേഖകൻ കണ്ണൂർ: പുനഃസംഘടിപ്പിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ കണ്ണൂരിൽ നിന്നും ആറുപേർ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചുപേരും സെക്രട്ടറി സ്ഥാനത്ത് ഒരാളുമാണ് ഇടം നേടിയിരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എ ഗ്രൂപ്പിൽ നിന്ന് ഡോ. കെ.വി. ഫിലോമിന, മുരളീധര വിഭാഗത്തിൽ നിന്ന് ലിസി തോമസ്, വിശാല ഐ വിഭാഗത്തിലെ വേണുഗോപാൽ ഗ്രൂപ്പിൽ നിന്ന് സി.കെ. കൃഷ്ണകുമാരി, സുനിജ ബാലകൃഷ്ണൻ, സുധാകര ഗ്രൂപ്പിൽ നിന്നും സരസ്വതി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എ ഗ്രൂപ്പിലുള്ള ഡെയ്സി സ്കറിയ ആണ് സെക്രട്ടറി സ്ഥാനത്തുള്ളത്. ലതിക സുഭാഷ് സംസ്ഥാന പ്രസിഡന്‍റായ കമ്മിറ്റിയിൽ 103 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചി മേയർ സൗമിനി ജെയിനടക്കം നാലു പേരാണു വൈസ് പ്രസിഡന്‍റ‌ുമാർ. സുധാ കുര്യൻ (കോട്ടയം), രാജലക്ഷ്മി (പത്തനംതിട്ട), ആശാ സനിൽ (എറണാകുളം) എന്നിവരാണ് വൈസ് പ്രസിഡന്‍റുമാർ. ഇടുക്കി സ്വദേശി ലീലാമ്മ ജോസാണ് ട്രഷറർ. വൈസ്…

Read More