പയ്യന്നൂര്‍: പ്രളയ ദുരന്തത്തില്‍നിന്ന് കരകയറാനായി കേരളം പെടാപ്പാടു പെടുന്പോൾ സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാക്കാന്‍ കഴിയുന്ന കോടികള്‍ തുരുമ്പെടുക്കുന്നു. വിവിധ കേസുകളിലായി കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളാണ് സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാത്തതിനാൽ തുരുന്പെടുത്ത് നശിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വലിയ ലോറികളും വള്ളങ്ങളുമുള്‍പ്പെടെ പുതിയതും പഴയതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് നശിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ ലേലം ചെയ്തു കൊടുക്കുവാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2014 ജൂണ്‍ വരെ 37,914 വാഹനങ്ങള്‍ ലേലം ചെയ്യുകയും ചെയ്തു. എന്നാൽ അന്ന് ഒരു വാഹനംപോലും ലേലം ചെയ്യാനാകാത്ത നിരവധി പോലീസ് സ്റ്റേഷനുകളുണ്ടായിരുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് നിയസഭ തന്നെ ഈ വിഷയം ചർച്ച ചെയ്തതായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ്, റവന്യൂ എന്നിവിടങ്ങളിലുമായി 28,888 വാഹനങ്ങള്‍ നീക്കം ചെയ്യാനുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി…
Read MoreCategory: Kannur
ഗ്ലാമർ സലൂൺ തവിടുപൊടി! ബാർബറെ വധിക്കാൻ ക്വട്ടേഷൻ നൽകിയ വിനോദിന്റെ കട തകർത്തു
പയ്യന്നൂർ: മുടി മുറിക്കാനും ഷേവ് ചെയ്യാനും കുറഞ്ഞ തുക ഈടാക്കുന്നുവെന്ന കാരണത്താൽ ബാർബർ ഷോപ്പ് ഉടമയെ വധിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ബാർബർ ഷോപ്പ് അജ്ഞാതസംഘം അടിച്ചുതകർത്തു. കരിവെള്ളൂർ പെരളത്തെ നെല്ലിവളപ്പിൽ വിനോദി(40) ന്റെ പെരളത്തെ സരു സ്റ്റോറിൽ പ്രവർത്തിക്കുന്ന ഗ്ലാമർ സലൂൺ ആണ് ഇന്നലെ പുലർച്ചെ അജ്ഞാതസംഘം തകർത്തത്. കടയുടെ ഗ്ലാസുകളും ഫർണിച്ചറുകളും എസിയും തകർത്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏഴിലോട് അത്തിപ്പറമ്പ് സ്വദേശിയും പെരളത്തെ ബാർബർ ഷോപ്പ് ഉടമയുമായ ഗണപതിച്ചാൽ കൃഷ്ണനെ (60) കഴിഞ്ഞ ജൂലൈ എട്ടിന് വധിക്കാൻ ശ്രമിച്ച കേസിലാണ് വിനോദ് റിമാൻഡിൽ കഴിയുന്നത്. ഈ കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ കാഞ്ഞങ്ങാട് അജാനൂർ പുല്ലൂരിലെ വെള്ളനാട് വീട്ടിൽ സുനിൽകുമാർ (32), എം.അനിൽകുമാർ (38) എന്നിവരെയും പരിയാരം എസ്ഐ വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തിയ…
Read Moreഹേമജ കൊല്ലപ്പെട്ടിട്ട് ഒൻപത് വർഷം; പ്രതിയായ ഭർത്താവ് കാണാമറയത്ത്
കണ്ണൂർ: കണ്ണൂർ സിറ്റി ഹൈസ്കൂള്‍ അധ്യാപിക ഉരുവച്ചാല്‍ സ്വദേശിനി ഹേമജ (46) കൊല്ലപ്പെട്ടിട്ട് ഒൻപത് വർഷമായിട്ടും മുഖ്യപ്രതിയായ ഭർത്താവിനെ കണ്ടെത്താൻ ഇനിയുമായില്ല. 2009 സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിയുന്നത്. വീടിനടുത്തുളള റോഡില്‍ നിര്‍ത്തിയിട്ട മാരുതി ഓംനി വാനിലാണ് ഹേമജയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ത്തന്നെ ഡിങ്കന് ശശി എന്നു വിളിപ്പേരുള്ള ഭര്‍ത്താവ് ശശീന്ദ്രനാണ് പ്രതിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവദിവസം രാത്രിയില്‍ അസുഖബാധിതനെന്നു നടിച്ച ശശീന്ദ്രന് ഭാര്യ ഹേമജയെയും കൂട്ടി ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് മാരുതി ഓംനിയില്‍ പുറത്തേക്കു പോയത്. വഴിയില്‍ വച്ച് സുഹൃത്തായ ടി.എന്‍. ശശി കൂടെ കയറി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ശശി ഹേമജയുടെ കൈകള്‍ പുറകിലേക്ക് വലിച്ചുപിടിച്ചു. ഈ സമയം ഭര്‍ത്താവ് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാല്‍ കൊലപാതകം നടന്നപ്പോള്‍ ഭയന്നുപോയ ശശി ഓംനി…
Read Moreനന്മയിലൂടെ ഉപജീവനം; ഒരു ബൂരാന്‍ മാതൃക! 35 വര്‍ഷം മുമ്പ് പയ്യന്നൂരില്‍ എത്തിയതുമുതല്‍ തുടങ്ങിയതാണ് ഈ പരിപാടി
പീറ്റർ പയ്യന്നൂർ പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തിലെ പ്ലാസ്റ്റിക് പെറുക്കിയാണ് തമിഴ്നാട് സ്വദേശിയായ ബൂരാന്റെ ഉപജീവനം. ഇതുവഴി പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് പയ്യന്നൂരിനെ മോചിപ്പിക്കുക എന്ന വലിയ കടമകൂടി നിറവേറ്റുകയാണ് ഈ അയൽസംസ്ഥാനക്കാരൻ. കുംഭകോണത്തിനടുത്ത കടലൂര്‍ സ്വദേശിയാണ് ഈ 52 കാരൻ. 35 വര്‍ഷം മുമ്പ് പയ്യന്നൂരിലെത്തിയതുമുതൽ തുടങ്ങിയതാണ് ബൂരാന്റെ ഈ മാലിന്യശേഖരണം. പുലര്‍ച്ചെ മൂന്നിന് തുടങ്ങും ബൂരാന്റെ ദിവസം. വ്യാപാര സ്ഥാപനങ്ങള്‍ രാത്രിയിൽ അടയ്ക്കുമ്പോള്‍ വ്യാപാരികള്‍ സ്ഥാപനത്തിന്റെ പുറത്ത് വച്ചു പോകുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ ശേഖരണമാണ് ആദ്യത്തെ ജോലി. എല്ലാ സ്ഥാപനത്തില്‍നിന്നും എടുത്തുകൊണ്ടുവന്ന് ഇവ തരംതിരിച്ച് ചാക്കുകളിലാക്കി കെട്ടിവയ്ക്കും. കാര്‍ഡ് ബോര്‍ഡ്, കടലാസ്, തുണിക്കഷണങ്ങള്‍, കുപ്പികള്‍ എന്നിവയും മറ്റു മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. രാത്രി 10 വരെ നീളുന്നതാണ് ബൂരാന്റെ ജോലിസമയം. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തില്‍ ബൂരാന്‍ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പയ്യന്നൂര്‍ നഗരസഭ ഇദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം…
Read Moreബധിര ഫുട്ബോൾ മത്സരം! ആരവങ്ങളും ആർപ്പുവിളികളുമില്ല; എങ്കിലും ആവേശം വാനോളം
കണ്ണൂർ: വാശിയേറിയ മത്സരമായിട്ടും ആരവങ്ങളും ആർപ്പുവിളികളുമുണ്ടായില്ല; കളിക്കുന്നവർക്കിടയിലും മൗനം. സ്റ്റേഡിയത്തിലെ കാണികൾക്കിടയിലും നിശബ്ദമായ പ്രോത്സാഹനം മാത്രം. കൈ ഉയർത്തിക്കാട്ടിയുള്ള കാണികളുടെ പ്രോത്സാഹനങ്ങൾക്കനുസരിച്ചു കളിക്കാരും മിന്നുംപ്രകടനം പുറത്തെടുത്തു. നിശബ്ദമായ പ്രതികരണമാണെങ്കിലും കൈകൾകൊണ്ട് ആംഗ്യം കാണിച്ച് അവർ പരസ്പരം വിവരങ്ങളും വികാരങ്ങളും പങ്കുവച്ചുകൊണ്ടിരുന്നു. കണ്ണൂർ ജില്ല ബധിര സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന സെൻട്രൽ ജയിൽ മൈതാനമായിരുന്നു വേദി. ബധിര സ്പോർട്സ് കൗൺസിലിനു കീഴിലുള്ള ബധിരരായ യുവാക്കളെ പങ്കെടുപ്പിച്ചായിരുന്നു മത്സരം. പയ്യന്നൂർ, തളിപ്പറന്പ്, കണ്ണൂർ, തലശേരി എന്നീ താലൂക്കുകളിൽനിന്നായി ഏഴു ടീമാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഇന്നലെ രാവിലെ 9.30 ഓടെയാണു മത്സരം ആരംഭിച്ചത്. ആദ്യമത്സരത്തിൽ തലശേരിക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനു തളിപ്പറന്പ് ജയിച്ചു. ഫൈനൽ മത്സരത്തിൽ തളിപ്പറന്പും പയ്യന്നൂരുമാണ് ഏറ്റുമുട്ടിയത്. വാശിയേറിയ മത്സരത്തിൽ ഓരോഗോളുകൾ അടിച്ചു രണ്ടു ടീമുകളും സമനില പാലിച്ചു. തുടർന്നു നടന്ന…
Read Moreഅവർ ആരെന്ന് പറയാൻ അവർക്കാകുമോ? മധ്യമപ്രവർത്തകനെ കെട്ടിയിട്ടു കവർച്ച നടത്തിയ സംഭവം; ഫോൺകോളിലും സിസിടിവിയിലും പ്രതീക്ഷയർപ്പിച്ച് പോലീസ്
കണ്ണൂർ: മാധ്യമപ്രവർത്തകൻ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വാടകവീട്ടിൽ കെട്ടിയിട്ടു കവർച്ച നടത്തിയത് ബംഗ്ലാദേശ് സംഘമെന്ന് പോലീസ് ഉറപ്പിച്ചുപറയുമ്പോഴും കവർച്ചാസംഘത്തെക്കുറിച്ച് പോലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. എറണാകുളത്തു നടന്ന സമാന കവർച്ചയുടെ വിവരങ്ങൾ കഴിഞ്ഞദിവസം അന്വേഷണസംഘം ശേഖരിച്ചിരുന്നു. എറണാകുളത്ത് കവർച്ച നടത്തിയ സംഘം വിളിക്കുകയും ഇവരെ ബന്ധപ്പെടുകയും ചെയ്ത 200 പേരുടെ ഫോൺനമ്പറുകളും കണ്ണൂർ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരിൽ ആരെയെങ്കിലും കണ്ണൂരിൽ കവർച്ച നടത്തിയ സംഘം ബന്ധപ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കവർച്ചാസംഘത്തിന് സ്ഥലത്തെക്കുറിച്ച് പരിചയമുള്ളവരുടെ സഹായം ലഭിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. എന്നാൽ ഇതുവരെ രണ്ട് മൊബൈൽ കമ്പനികളിൽനിന്നുള്ള ഫോൺ കോൾ വിവരങ്ങൾ മാത്രമാണ് പോലീസിന് ലഭിച്ചത്. ഇനിയും മൂന്ന് മൊബൈൽ കമ്പനികളിൽനിന്ന് വിവരങ്ങൾ ലഭിക്കാനുണ്ട്. വിനോദിന്റേതടക്കം കവർന്ന ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫാണ്. മൂന്ന് കന്പനികളിൽനിന്ന് കോൾ വിവരങ്ങൾ ഇന്നു ലഭിക്കുമെന്ന…
Read Moreവ്യായാമത്തിലൂടെ സെറിബ്രൽ പാൾസിയിൽനിന്നും മോചനം; ഉണ്ണിക്കുട്ടന്റെ മോഹങ്ങൾ പൂവണിയുകയാണ്
ഡാജി ഓടയ്ക്കൽ വെള്ളരിക്കുണ്ട് : ജന്മനാ ബാധിച്ച രോഗത്തിന്റെ കെടുതികളിൽനിന്ന് രക്ഷപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണിക്കുട്ടൻ. നിവർന്നു കിടക്കുക, എഴുന്നേറ്റു നടക്കുക, കൂട്ടുകാരോടൊപ്പം കളിക്കുക തുടങ്ങിയവയൊക്കെയാണ് ഉണ്ണിക്കുട്ടന്റെ ആഗ്രഹങ്ങൾ. കഴിഞ്ഞ 16 വർഷങ്ങളായി ഈ മോഹങ്ങളെല്ലാം ഉള്ളിലൊതുക്കിക്കഴിയുകയായിരുന്നു . എന്നാൽ ഇപ്പോൾ ഉണ്ണിക്കുട്ടന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പൊൻപ്രഭ വീശിത്തുടങ്ങിയിരിക്കുന്നു. ജിം പരിശീലകനായ പി.വി. ഷിജുവാണ് ഉണ്ണിക്കുട്ടന് പ്രതീക്ഷ നൽകിയിരിക്കുന്നത്. കരിവെള്ളൂർ എ.വി. സ്മാരക ഗവൺമെന്റ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ശരത് മോഹനൻ എന്ന ഉണ്ണിക്കുട്ടൻ. പയ്യന്നൂരിനടുത്ത കാങ്കോലിലെ തെയ്യം കലാകാരനായ മോഹനന്റെയും ശാരദയുടെയും മകൻ. ജന്മനായുള്ള സെറിബ്രൽ പാൾസിയാണ് ഉണ്ണിക്കുട്ടനെ തളർത്തിയത്. ജനിച്ചപ്പോൾ ഇരുകാലുകളും പിണഞ്ഞനിലയിലായിരുന്നു. പലവിധ ചികിത്സകളാൽ ഒരുകാൽ നിവർന്നു. എന്നാൽ വലതുകാൽ മടങ്ങിയനിലയിൽ തുടർന്നു. ഇതുമൂലം നടക്കാൻ കഴിയില്ല. വശങ്ങളിലേക്ക് ചരിഞ്ഞു മാത്രമേ കിടക്കാനാകൂ. മൂത്തസഹോദരങ്ങളുടെ സഹായത്തോടെ സ്കൂൾ ജീവിതം ആരംഭിച്ച ഉണ്ണിക്കുട്ടൻ ഇപ്പോൾ…
Read Moreകണ്ണൂരിലെ കവർച്ച: ബംഗ്ലാദേശ് സംഘമെന്ന് ഉറപ്പിച്ചു; അന്വേഷണസംഘം മുംബൈയിൽ; പരിശോധിച്ചത് നാലു ലക്ഷം ഫോൺകോളുകൾ
കണ്ണൂർ: മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ടു കവർച്ച നടത്തിയത് ബംഗ്ലാദേശ് സംഘമെന്ന് പോലീസ് ഉറപ്പിച്ചു. പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകസംഘത്തിലെ ഒരു സ്ക്വാഡ് മുംബൈയിൽ എത്തിയിട്ടുണ്ട്. മുംബൈയിൽ സമാനമായ രീതിയിൽ നേരത്തെ കവർച്ച നടന്നിരുന്നു. ഇവിടുത്തെ ഡിവൈഎസ്പിയുമായും അന്വേഷണസംഘം ചർച്ചനടത്തി. സംസ്ഥാനത്തുണ്ടായ സമാനമായ കവർച്ചാസംഭവങ്ങൾ പരിശോധിച്ചതിൽനിന്നാണ് ബംഗ്ലാദേശുകാർ ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് വിലയിരുത്തലിൽ അന്വേഷണ സംഘം എത്തിച്ചേർന്നത്. മോഷ്ടാക്കളുടെ ഉയരക്കുറവ്, ഹിന്ദിയും ഇംഗ്ലീഷും കലർന്നുള്ള സംസാരം, ആക്രമണരീതി തുടങ്ങിയവയിൽനിന്നാണ് പോലീസ് നിഗമനത്തിലെത്തിയത്. കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം. ഇതിൽ ഒരു ടീമാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. മറ്റൊരു ടീം എറണാകുളത്തും എത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പത്തിലേറെ വീടുകൾ കൊള്ളയടിച്ച സംഘമാണു കണ്ണൂരിലും എത്തിയതെന്നാണു പോലീസ് നിഗമനം. ബംഗ്ലാദേശ് അതിർത്തിയിൽ…
Read Moreമാക്കൂട്ടം ചുരം റോഡ് അറ്റകുറ്റപ്പണി ഇഴയുന്നു; വിദ്യാർഥികളും വ്യാപാരികളും ദുരിതത്തിൽ
ഇരിട്ടി: ഉരുള്‍പൊട്ടലും മണ്ണിടിച്ചലും കാരണം തകര്‍ന്ന റോഡ് നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിനാൽ ഇരിട്ടി- വീരാജ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ ബസുകള്‍ ഉള്‍പ്പെടെ വലിയവാഹനങ്ങള്ക്കുള്ള നിരോധനം നീങ്ങാന്‍ ഇനിയും മാസങ്ങളെടുക്കും..80 ദിവസമായി അന്തര്‍സംസ്ഥാന പാതയില്‍ ബസ് ഗതാഗതം നിലച്ചിട്ട്. മാക്കൂട്ടം വനത്തില്‍ എട്ട് ഇടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചുരം റോഡിന്റെ പലഭാഗങ്ങളും ഇടിഞ്ഞിരുന്നു. മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള ഭാഗങ്ങളില്‍ 90 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും മരങ്ങൾ വീഴുകയും ചെയ്തത്. ഒരുമാസം പൂര്‍ണമായും അടച്ചിട്ട റോഡ് താത്കാലിക അറ്റകുറ്റപണികള്‍ നടത്തി ചെറിയ വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. കര്‍ണാടക സംസ്ഥാന ഹൈവെ 91ന്റെ ഭാഗമാണ് 86 കിലോമീറ്ററുള്ള മാക്കൂട്ടം റോഡ്. ഇതില്‍ 16.5 കിലോമീറ്റര്‍ മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള ഭാഗമാണ് സ്ഥിരം അപകടമേഖല. 16 കിലോമീറ്റര്‍ റോഡില്‍ 15 ഇടങ്ങളില്‍ കൊടും വളവുകളാണ്. മൂന്നിടങ്ങളില്‍ മുമ്പ് കോണ്‍ക്രീറ്റ് ചെയ്തു…
Read Moreസാമൂഹിക സുരക്ഷാ പെൻഷൻ; എങ്ങും പരാതി പ്രളയം; 59,621 പേർ അനർഹര്‍
മുക്കം: സാമൂഹ്യ സുരക്ഷാ പെൻഷൻ ലിസ്റ്റിൽ നിന്നും അനർഹരെന്ന് കണ്ടെത്തി ഒഴിവാക്കിയവരുടെ വിവരങ്ങൾ വീണ്ടും പരിശോധിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തെറ്റായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായ നിരവധിപേർക്ക് പെൻഷൻ നിഷേധിച്ചതായുള്ള പരാതികൾ സംസ്ഥാന വ്യാപകമായി ഉയർന്നതിനെത്തുടർന്നാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 40,61,393 ഗുണഭോക്താക്കളിൽ അനർഹരായ നിരവധിപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 64,238 പേരെ ലിസ്റ്റിൽ നിന്നും നീക്കിയിരുന്നത്. എന്നാൽ അനർഹരുടെ പട്ടിക തയ്യാറാക്കിയതിൽ അപാകതകളുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വീണ്ടുമൊരു പരിശോധന കൂടി നടത്തി തടഞ്ഞു വയ്ക്കപ്പെട്ട 4617 പേർക്കുകൂടി പെൻഷൻ വിതരണം ചെയ്തിരുന്നു. എന്നാൽ വീണ്ടും പരാതികൾ ഉയർന്നതിനെ തുടർന്നാണ് ലിസ്റ്റ് പരിശോധിക്കുവാൻ സർക്കാർ തീരുമാനിച്ചത്. ആയിരം സിസിയിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങൾ സ്വന്തമായുള്ളവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങാൻ അർഹതയില്ലെന്ന മാനദണ്ഡം ഉൾപ്പെടുത്തിയതിനാൽ മോട്ടോർ…
Read More