കൂത്തുപറമ്പ്: ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എംഎസ്എഫ് പ്രവർത്തകർക്ക് നേരെ അക്രമം. സഫൽ, സിനാൻ, റഫ്നാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 11.30 ഓടെ സ്കൂൾ വരാന്തയിൽ വച്ചാണ് സംഭവം. ഇരുപതോളം വരുന്ന എബിവിപി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എംഎസ്എഫ് ആരോപിച്ചു. കണ്ണവം പോലീസിൽ പരാതി നല്കി. ഈയിടെ ചീരാറ്റയിൽ സ്ഥാപിച്ച എംഎസ്എഫ് പതാകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പാട്യം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്. കമ്മിറ്റികൾ പ്രതിഷേധിച്ചു.
Read MoreCategory: Kannur
തലയ്ക്ക് മുകളിൽ സൂര്യൻ കത്തിജ്വലിക്കുന്നു; ജോലിക്കിടെ യുവാവിന് സൂര്യാതപമേറ്റു
ബന്തടുക്ക(കാസർഗോഡ്): പറമ്പിൽ ജോലിക്കിടെ യുവാവിന് സൂര്യാതപമേറ്റു. ബന്തടുക്ക വീട്ടിയാടിയിലെ ജിയോ പടിഞ്ഞാറേയിലിനാണ് (27) സൂര്യാതപമേറ്റത്.രാവിലെ മുതൽ ജിയോ പറമ്പിൽ ജോലിയിലായിരുന്നു. രാത്രിയോടെ പുറമാകെ കുമിളകൾ വന്ന് തൊലി പൊട്ടി. വിയർക്കുമ്പോൾ കടുത്ത നീറ്റലുമുണ്ടായതായി ജിയോ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലും തെക്കൻ കേരളത്തിലും സൂര്യാതപമേറ്റ സംഭവങ്ങളുണ്ടായിരുന്നു. വടക്കൻ കേരളത്തിൽ മഴ മാറിയതോടെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
Read Moreകുടിവെള്ള വിതരണം സുഗമമാക്കാനും പുഴകളിലെയും കിണറുകളിലെയും ജലവിതാനം ശരാശരിയില്‍ നില നിർത്താനും പഴശി പദ്ധതിയുടെ ഷട്ടര്‍ ഉടന്‍ അടയ്ക്കണം ആവശ്യവുമായി മന്ത്രിയും എംഎൽഎയും
ഇരിട്ടി: പഴശി പദ്ധതിയുടെ ഷട്ടര്‍ ഉടന്‍ അടയ്ക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും , സണ്ണി ജോസഫ് എംഎല്‍എയും കളക്ടറോട് ആവശ്യപ്പെട്ടു. ജില്ലയിലെ കുടിവെള്ള വിതരണം സുഗമമാക്കാനും മേഖലയിലെ പുഴകളിലെയും കിണറുകളിലെയും ജലവിതാനം ശരാശരിയില്‍ നില നിർത്താനുമായി ഇന്ന് പഴശി പദ്ധതിയുടെ ഷട്ടര്‍ അടക്കാന്‍ അടിയന്തിര നടപടി തേടിയിരിക്കുന്നത്. ഉരുള്‍പൊട്ടലും പ്രളയവും കഴിഞ്ഞ് ഒന്നര ആഴ്ച വെയില് തെളിഞ്ഞപ്പോഴേക്കും മാര്‍ച്ച് – ഏപ്രില്‍ മാസത്തേത് പോലെ പഴശിപദ്ധതി പ്രദേശത്തെ പുഴകളെല്ലം വറ്റി വരണ്ട് പുഴ വിണ്ട് കീറി. ഇതോടെ പ്രദേശത്തെ കിണറുകളിലെ ജലവിതാനവും കുത്തനെ താഴ്ന്നു. ഇപ്പോള്‍ രണ്ട് ഷട്ടറുകള്‍ മാത്രമാണ് അടച്ചിരിക്കുന്നത്. ആകെ 16 ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം ഒഴിച്ച് ബാക്കിയുള്ളവ ഉടനിടും. തുലാവര്‍ഷം ശക്തമായാല്‍ വേഗത്തില്‍ ഷട്ടര്‍ തുറക്കാന്‍ സാധിച്ചില്ലങ്കില്‍ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടെ നേരത്തെ ഉണ്ടായത് പോലെ വെള്ളത്തില്‍ മുങ്ങും. ഇത് കൊണ്ടാണ്…
Read Moreപിണറായി കൂട്ടക്കൊലക്കേസിലെ രേഖകള്‍ റെഡി; മതിയായ രേഖകൾ ഇല്ലെന്ന് പറഞ്ഞ് മടക്കിയ കുറ്റപത്രങ്ങള്‍ വീണ്ടും കോടതിയിൽ
തലശേരി:പിണറായി കൂട്ടക്കൊല കേസിലെ പ്രതി വണ്ണത്താന്‍ വീട്ടില്‍ സൗമ്യക്കെതിരെയുള്ള മൂന്ന് കുറ്റപത്രങ്ങളും ടൗണ്‍ പോലീസ് ഇന്ന് വീണ്ടും കോടതിയില്‍ സമര്‍പ്പിക്കും. വേണ്ടത്ര രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് സമര്‍പ്പിച്ച മൂന്ന് കുറ്റപത്രങ്ങളും തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ മടക്കിയിരുന്നു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്, ഭാര്യ കമല,പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രങ്ങളാണ് വേണ്ടത്ര രേഖകളില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി മടക്കിയിരുന്നത്. കേസിലെ കോള്‍ഡാറ്റ റെക്കോര്‍ഡും മൂന്നു കേസുകളിലേയും എഫ്ഐആറിന്റെ സര്‍ട്ടിഫൈഡ് കോപ്പികളും ഉള്‍പ്പെടെ ടൗണ്‍ സിഐ എം.പി ആസാദ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുകയും സൗമ്യയുടെ മരണ സര്‍ട്ടഫിക്കറ്റ് അധികൃതര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്യുന്നതോടെ കൂട്ടക്കൊലക്കേസിലെ നടപടി ക്രമങ്ങള്‍ കോടതി അവസാനിപ്പിക്കും. റിമാൻഡിൽ കഴിഞ്ഞിരുന്ന സൗമ്യ കണ്ണൂര്‍ വനിതാ ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ ജയില്‍…
Read Moreകലുങ്കിന്റെ ഭിത്തി തകർന്നിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ ; ചുവന്ന ടീഷർട്ടും കുപ്പിയും വെച്ച് അപകട മുന്നറിയിപ്പ് നൽകി നാട്ടുകാർ
തളിപ്പറമ്പ്: കലുങ്കിന്റെ ഭിത്തി തകര്‍ന്നത് പൊതുമരാമത്ത് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. അപകടസൂചന നല്കാന് നാട്ടുകാരുടെ വക ചുവന്ന ടീഷര്‍ട്ടും കുപ്പികളും. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ല്‍ കരിമ്പം ഫാമിനു സമീപത്തെ കലുങ്കിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നത് അപകടഭീതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സിഗ്നല്‍ സ്ഥാപിച്ചത്. സംസ്ഥാനപാതയില്‍ കരിമ്പം ഫാമിനുളളില്‍ നിന്ന് ഒഴുകിയെത്തുന്ന തോടിന് കുറുകെ നിര്‍മിച്ച അരനൂറ്റാണ്ടിലേറെ പഴക്കമുളള കലുങ്കിന്റെ പാര്‍ശ്വഭിത്തിയാണ് തകര്‍ന്നത്. വളരെ വീതികുറഞ്ഞ കലുങ്ക് പാര്‍ശ്വഭിത്തി തകര്‍ന്നതോടെയാണ് കൂടുതല്‍ അപകടത്തിലായത്. രണ്ടു ബസുകള്‍ കഷ്ടിച്ചു കടന്നുപോകാനുളള വീതി മാത്രമേ ഇതിനുളളു. ഇവിടെ മുന്നറിയിപ്പു ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. വീതിയുളള റോഡില്‍ നിന്നും വാഹനങ്ങള്‍ വീതികുറഞ്ഞ കലുങ്കിലേക്കു പ്രവേശിക്കുന്നതിനാല്‍ നിരവധിതവണ അപകടം സംഭവിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് സ്ലാബുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കാടുമൂടി കിടന്നതിനാല്‍ തകര്‍ന്ന പാര്‍ശ്വ ഭിത്തിയും റോഡും പാലവും തമ്മിലുളള വീതിവ്യത്യാസവും ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. ഇത് വലിയ അപകടത്തിന്…
Read Moreനടുവിലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; സാരമായി പരിക്കേറ്റ പ്രജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വടിവാള്‍, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് അക്രമണം നടത്തിയത്
നടുവിൽ: നടുവിലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. സിപിഎം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ അമ്പഴത്തിനാല്‍ പ്രജീഷിനാണ് (21) വെട്ടേറ്റത്. ഇന്നലെ രാത്രി പത്തോടെ നടുവിൽ ടൗണിലാണ് സംഭവം. നടുവില്‍ ടൗണില്‍ മത്സ്യവില്പന നടത്തുന്ന പ്രജീഷിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ ബൈക്കിൽ രക്ഷപ്പെട്ട പ്രജീഷിനെ പിന്തുടർന്നെത്തിയ സംഘം മണ്ടളം എസ്എന്‍ഡിപി മന്ദിരത്തിന് സമീപത്തു വച്ച് വെട്ടി പരിക്കേല്പിക്കുകയും ചെയ്തു. തലയ്ക്കും പുറത്തും വെട്ടു കൊണ്ട പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടിവാള്‍, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് അക്രമണം. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Read Moreജനവാസകേന്ദ്രത്തിൽ കാട്ടാനായുടെ അക്രമം; പോലീസ് മുന്നറിയിപ്പ് അവഗണിച്ച് ആനയ്ക്ക് മുന്നിൽ യുവാവിന്റെ സെൽഫി എടുക്കൽ; പോലീസ് പിടികൂടിയപ്പോൾ യുവാവ് പറഞ്ഞതിങ്ങനെ…
ഇരിട്ടി: വിളക്കോട് ചാക്കാട് കാട്ടാനയുടെ ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പോലീസ് മദ്യലഹരിയില്‍ സാമൂഹ്യ വിരുദ്ധ ശല്യം ചെയ്യാന്‍ ശ്രമിച്ചതിന് കേസെടുത്തു. വട്ട്യറ സ്വദേശി വി. സുരേഷി (36)നെതിരെയാണ് കേസെടുത്തത്. കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങി വ്യാപക അക്രമം നടത്തുമ്പോള്‍ ആരും ആനയുടെ അടുത്ത് പോകരുതെന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പലതവണ മൈക്ക് പ്രചരണം നടത്തുന്നതിനിടയിലാണ് യുവാവ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കാട്ടാനയുടെ മുന്നിലെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതെന്ന് മുഴക്കുന്ന് എസ്ഐ പി. വിജേഷ് പറഞ്ഞു. ആന യുവാവിനെ കണ്ട ഉടന്‍ പിന്നാലെ ഓടിയെങ്കിലും തലനാരിഴക്ക് തുമ്പിക്കയ്യില്‍ അകപെടാതിരിന്നതിനാല് ദുരന്തം വഴിമാറി. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടിയപ്പോള്‍ തന്റെ വിദേശത്തുളള സുഹൃത്തിന് ആനയുടെ സെല്ഫിയയക്കാനെന്നാണ് മൊഴി നല്‍കിയത്. ഹര്‍ത്താലായിട്ടും നിരവധി പേരാണ് കാട്ടാനയുടെ ചിത്രം പകര്‍ത്താനും കാണാനുമായി തടിച്ച് കൂടിയത്. ഇത് പലപ്പോഴും പോലീസും വനം വകുപ്പിനും കാട്ടാനയെ റോഡില്‍ നിന്നും…
Read Moreബസിൽ പീഡനശ്രമം; ഫോട്ടോഗ്രാഫർ അറസ്റ്റിൽ; പ്രതിയോടൊപ്പം സീറ്റിലിരുന്ന കുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു
ശ്രീകണ്ഠപുരം: ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഫോട്ടോഗ്രഫർ അറസ്റ്റിൽ. മണിപ്പാറയിലെ ജയിംസിനെ (50) യാണ് പയ്യാവൂർ എസ്ഐ ജോൺസനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വർഷത്തോളമായി ഇയാൾ കൊട്ടൂർവയലിൽ വാടക വീട്ടിലാണ് താമസം. ഞായറാഴ്ച വൈകുന്നേരം തളിപ്പറമ്പ്-ശ്രീകണ്ഠപുരം-പയ്യാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന താജ് ബസിൽ വച്ചായിരുന്നു സംഭവം. അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 12 വയസുകാരനെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളോടൊപ്പം സീറ്റിലിരുന്ന വിദ്യാർഥിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. വിദ്യാർഥി ബഹളമുണ്ടാക്കിയതോടെ യാത്രക്കാർ ഇടപെടുകയും ഇയാളെ പോലീസിലേൽപ്പിക്കുകയുമായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreസ്വന്തം മക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്ക്കൻ അറസ്റ്റിൽ
പയ്യന്നൂര്‍: സ്വന്തം മക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കുഞ്ഞിമംഗലത്തെ രമേശനെയാണ്(49) പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലിനാണ് പരാതിക്കാസ്പദമായ സംഭവം. വയലില്‍ പണിയെടുക്കുന്നവര്‍ക്ക് കൂലികൊടുക്കാനായി അമ്മയോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. കുട്ടിയെ രമേശന്റെ വീട്ടിലിരുത്തിയാണ് അമ്മ വയലിലേക്കു പോയത്. രമേശന്റെ മക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ വീടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിമാറിയ പെണ്‍കുട്ടി കരഞ്ഞുവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. മകളില്‍നിന്നും വിവരമറിഞ്ഞ അമ്മ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreയാക്കൂബ് വധം: 18 സാക്ഷികളുടെ വിചാരണ പൂര്‍ത്തിയായി; ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഉള്‍പ്പെടെ 16 പേരാണ് പ്രതി പട്ടികയിൽ
തലശേരി: സിപിഎം പ്രവര്ത്തകന് ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ(24)ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 18 സാക്ഷികളുടെ വിചാരണ അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്.എല്‍. ബൈജു മുമ്പാകെ പൂര്‍ത്തിയായി. കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത എസ്ഐ യെ 17 ന് വിസ്തരിക്കും. 2006 ജൂണ്‍ 13 ന് രാത്രി 9.15 നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യാക്കൂബിനെ അക്രമി സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരിട്ടി സിഐയായിരുന്ന ഇപ്പോഴത്തെ കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമാണ് കേസന്വേഷണം നടത്തിയത്. 42 സാക്ഷികളുള്ള ഈ കേസില്‍ ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഉള്‍പ്പെടെ 16 പ്രതികളാണുള്ളത്. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരായ ശങ്കരന് മാസ്റ്റര്‍,മനോഹരന്, വിജേഷ്, കൊടേരി പ്രകാശന്, കാവേഷ്, ജയകൃഷ്ണന്, ദിവാകരന്, സുമേഷ്, പവിത്രന്, മാവില…
Read More