പയ്യന്നൂര്‍: യാത്രക്കാരന്റെ ജീവന് രക്ഷിക്കാന്‍ സ്വകാര്യ ബസ് ജീവനക്കാരുടെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം. കോഴിക്കോട്-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജാന്‍വി ബസിന്റെ കണ്ടക്ടര്‍ സുനില്‍ പുളുക്കനാട്ടും ഡ്രൈവര്‍ ഗോപനുമാണ് ഇന്നലെ രാത്രി ഒരു യാത്രക്കാരന്റെ ജീവന് രക്ഷിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. കോഴിക്കോട് നിന്നും തളിപ്പറമ്പിലേക്ക് യാത്ര ചെയ്തിരുന്നയാള്‍ക്കാണ് ധര്മശാലയിലെത്താനായപ്പോഴേക്കും ശക്തമായ നെഞ്ച് വേദനയുണ്ടായത്. വേദനകൊണ്ട് പുളയുന്ന യാത്രക്കാരന് സംസാരിക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ എത്രയും പെട്ടെന്ന് ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കണമെന്ന കാര്യത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തെല്ലും സംശയമുണ്ടായില്ല. ബസിലുള്ള മറ്റ് യാത്രക്കാരോട് സംഭവം ചുരുക്കിപറഞ്ഞ ശേഷം എവിടേയും നിര്‍ത്താതെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെത്തുകയായിരുന്നു. തക്ക സമയത്ത് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെ ബസ് തിരിച്ച് വിട്ട് ധര്മ്മശാലവരെയുള്ളവരെ ഇറക്കിയ ശേഷമാണ് തിരിച്ച് പയ്യന്നൂരിലേക്കുള്ള യാത്ര തുടര്‍ന്നത്. രാത്രി സമയമായതിനാല്‍ വീട്ടിലെത്തുന്നതിനുള്ള വെമ്പലിലായിരുന്നിട്ടും അതുവരെ ബസിലെ മറ്റു യാത്രക്കാരും സഹകരിച്ചു.
Read MoreCategory: Kannur
തോക്ക് മുക്കി! സൂക്ഷിക്കാനേല്പ്പിച്ച തോക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായി; സംഭവം ആദൂര്‍ പോലീസ് സ്റ്റേഷനില്‍
കാസര്‍ഗോഡ്: എട്ടുവര്‍ഷം മുമ്പ് സൂക്ഷിക്കാനേല്പ്പിച്ച തോക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആദൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ് തോക്ക് കാണാതായത്. 2010 മാര്‍ച്ച് 18 നാണ് മുളിയാര്‍ മേഖലയിലെ കര്ഷകന് തന്റെ ഒറ്റക്കുഴല്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. ഈ തോക്കാണ് കാണാതായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആദൂര്‍ സ്റ്റേഷന് പരിധിയില്‍ ലൈസന്‍സുള്ള 126 പേരോടും തങ്ങളുടെ തോക്ക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തോക്ക് സൂക്ഷിക്കാന്‍ അധികാരമുള്ള ജില്ലയിലെ രണ്ടു സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും പോലീസ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ കാസര്‍ഗോഡ് സായുധസേനാവിഭാഗത്തിലെ തോക്കുകള്‍ മുഴുവന്‍ പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തോക്ക് കണ്ടുകിട്ടിയില്ലെങ്കില്‍ തോക്ക് നഷ്ടപ്പെട്ട കാലയളവില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരേ നടപടി വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. സമീപപ്രദേശത്ത് ഉത്സവം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു…
Read Moreപോലീസ് സ്റ്റേഷൻ സൺഡേ ഹോസ്പിറ്റൽ; താലോലം ചൈൽഡ് ഫ്രണ്ട്ലി ക്ലിനിക്കുമായി ചന്തേര ജനമൈത്രി പോലീസ് സ്റ്റേഷൻ; ഈ പോലീസുകാരുടെ സേവനം അറിയാതെ പോകരുത്
പിലിക്കോട്: ഞായറാഴ്ചകളിൽ കുട്ടികളുടെ ചികിത്സയ്ക്കായി ഇനി ആശുപത്രി തേടേണ്ട. പോലീസ് സ്റ്റേഷനിൽ ഇതിനായി സൗകര്യമുണ്ട്. ചന്തേര ജനമൈത്രി പോലീസ് സ്റ്റേഷനിലാണ് താലോലം ചൈൽഡ് ഫ്രണ്ട്ലി ക്ലിനിക്ക് ആരംഭിച്ചത്. ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ ചെറുവത്തൂർ ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജൻ ഡോ. കെ. പ്രവീണ്‍ കുമാർ പോലീസ് സ്റ്റേഷനിലെ ക്ലിനിക്കിൽ കുട്ടികളെ പരിശോധിക്കും. ഞായറാഴ്ചകളിൽ പ്രധാന ആശുപത്രികളിൽ പോലും സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. ഈ ആശയമാണ് ജനമൈത്രി പോലീസ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ ചൈൽഡ് ഫഫ്രണ്ട്ലി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ഫൗസിയ, മാധവൻ മണിയറ, ചന്തേര എസ്ഐ വിപിൻ ചന്ദ്രൻ, പഞ്ചായത്തംഗം ഇഷാം പട്ടേൽ, ഡോ. കെ. പ്രവീണ്‍കുമാർ,…
Read Moreബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തി കീഴാറ്റൂരിൽ സമരപരന്പര വരുന്നു; വയൽക്കിളികളുടെയും ഐക്യദാർഢ്യ സമിതിയുടെയും യോഗം നാളെ
കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസ് വിഷയത്തിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തി വയൽക്കിളികളും കീഴാറ്റൂർ ഐക്യദാർഢ്യ സമിതിയും സമരം ആരംഭിക്കുന്നു. സമരരീതികൾ തീരുമാനിക്കാൻ നാളെ വൈകുന്നേരം വയൽക്കിളികളുടെയും കീഴാറ്റൂർ ഐക്യദാർഢ്യ സമിതിയുടെയും സംയുക്തയോഗം തളിപ്പറന്പിൽ ചേരുന്നുണ്ട്. ബൈപ്പാസ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ത്രീഡി നോട്ടിഫിക്കേഷനെതിരേ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്താനാണ് തീരുമാനം. നിയമപരമായി പ്രശ്നത്തിലിടപെടാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അതേസമയം തുരുത്തി നിവാസികള്‍ ത്രീഡി നോട്ടിഫിക്കേഷനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ കോടതിയലക്ഷ്യക്കേസും ഫയല്‍ചെയ്യും. നേരത്തെ 3 (എ) നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ തുരുത്തിയിലെ പുരാതനമായ കാവ് സംരക്ഷിക്കമെന്നാവശ്യപ്പെട്ട് നല്കിയ ഹർജിയില്‍ ഹൈക്കോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. അത് കണക്കിലെടുക്കാതെ 3 ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നത്. ദേശീയപാത 17 നാലു മുതൽ ആറുവരി വരെയായി വികസിപ്പിക്കുന്നതിന് കണ്ണൂർ ജില്ലയിൽ 53.5482 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് കേന്ദ്രസർക്കാർ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കരിവെള്ളൂർ മുതൽ പാപ്പിനിശേരി…
Read Moreവിധി വരും മുൻപേ മറ്റൊരുവിധിക്ക് കിഴടങ്ങി; പിണറായി വിജയനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് അവസാനിപ്പിക്കുന്നു; പ്രതി കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ മരിച്ചു
തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മരിച്ചതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച പിണറായി വധോദ്യമ കേസിനും അവസാനമാകുന്നു. ഡിസംബറില്‍ കേസ് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് കേസിലെ പ്രതി നാദാപുരം വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ ഇന്നലെ മരണമടഞ്ഞത്. കുഞ്ഞികൃഷണന്‍ നമ്പ്യാരുടെ മരണ സര്‍ട്ടിഫിക്കറ്റ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കുന്നതോടെ കേസ് കോടതി അവസാനിപ്പിക്കും.പിണറായിയുടെ വീടിനു സമീപത്തു നിന്നും പിണറായിയെ ലക്ഷ്യം വെച്ച് തോക്കും കൊടുവാളുമായി എത്തിയ കുഞ്ഞികൃഷ്ണന് നമ്പ്യാരെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടി കൂടുകയായിരുന്നു. 2016 മെയ് മാസത്തിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.കെ.പ്രഭാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഈ കേസിന്റെ കുറ്റപത്രം തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. റവല്യൂഷനറി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖനെ കൊന്ന വിരോധത്താല്‍ കുഞ്ഞികൃഷ്ണന് നമ്പ്യാര്‍…
Read Moreതലശേരിയിലെ ഇടവഴിയിലെ ലഹരിയിൽ മയങ്ങി വിദ്യാർഥികളും; പോലീസ് പരിശോധനയിൽ പിടിയിലായത് അഞ്ചു വിദ്യാർഥികൾ; രക്ഷിതാക്കളെ വിളിച്ചുവരുത്തി ഉപദേശം നൽകി വിട്ടയച്ചു
തലശേരി: തലശേരി നഗരത്തില്‍ ഇന്നലെ വൈകുന്നേരം പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ കഞ്ചാവ് വില്പനക്കാരും കഞ്ചാവ് വലിച്ചു കൊണ്ടിരിക്കുന്നവരുമായ 13 പേര് പിടിയിലായി. ഇവരില്‍ ഏഴ് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഒരാളെ കോടതി റിമാൻഡ് ചെയ്തു. പിടിയിലായ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഉപദേശം നല്കി വിട്ടയച്ചു. എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശ പ്രകാരം സിഐ എം.പി ആസാദ്, എസ്ഐമാരായ എം.അനില്‍, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 13 പേര് വലയിലായത്. പിടിയിലായവരില്‍ ഒരാളെ കോടതി റിമാൻഡ് ചെയ്തു. മറ്റുള്ളവര്‍ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സ്കൂള്‍ പരിസരത്തു നിന്നും കഞ്ചാവ് വലിക്കുകയായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി ഷംനാസ്, കുറ്റിക്കകം സ്വദേശി സുജീഷ്, ചക്ക്യത്ത്മുക്കിലെ ഷാനവാസ്, കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിന്‍ബാബു, മുഴപ്പിലങ്ങാട്ടെ സാജിദ് എന്നിവരേയും…
Read Moreയുവാക്കൾക്കും വിദ്യാർഥികൾക്കും കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ; വിദ്യാർഥികളെ ആകർഷിക്കാൻ ഷംസീറിന്റെ തന്ത്രം ഇങ്ങനെ…
ഇരിട്ടി: എക്സൈസ് ഇൻസ്പക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിൽ കൂട്ടുപുഴ മേഖലയിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന 35 കാരൻ ഇരിട്ടി എക്സൈസിന്റെ പിടിയിലായി. പേരട്ട സ്വദേശി ഷംസീർ ആണ് പിടിയിലായത്. കഞ്ചാവുയോഗിക്കുന്ന ചെറുപ്പക്കാരുടെ ഗ്രൂപ്പുകൾക്ക് ചില്ലറവില്പന നടത്തുന്നതിനായി ചെറിയ പൊതികളിലായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.സ്കൂൾ ഭാഗങ്ങളിൽ വിതരണത്തിനായി കഞ്ചാവുമായി വരുന്നതിനിടെയാണ് പിടിയിലായത്. ഇരുപതുരൂപയ്ക്കും അമ്പതു രൂപയ്ക്കും കഞ്ചാവുപൊതികൾ വില്പന നടത്തുമെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. വീരാജ് പേട്ടയിൽ നിന്നാണ് വില്പനക്കായി കഞ്ചാവ് ഇവിടേക്ക് എത്തിക്കുന്നതെന്നും ഇയാൾ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസമായി എക്സൈസ് സംഘം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രിവന്റീവ് ഓഫീസർ ടി.കെ.വിനോദൻ, അബ്ദുൾ നിസാർ, സിവിൽ…
Read Moreപുല്ലൂക്കര ഇരട്ടക്കൊലപാതകം; പ്രതിഭാഗം അഭിഭാഷകൻ പിൻമാറിയതിനെ തുടർന്ന് വിചാരണ മുടങ്ങി; പ്രതിക്ക് വാറണ്ട്
തലശേരി: പെരിങ്ങത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ രണ്ട് വയോധികരെ വെട്ടി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മുടങ്ങി. പ്രതി ഹാജരാകാത്തതിനെ തുടർന്നാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഇന്നലെ ആരംഭിക്കേണ്ട വിചാരണ മുടങ്ങിയത്.പ്രതിക്ക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.കേസിൽ പ്രതിക്കു വേണ്ടി ഹാജരായ അഡ്വ.വി.ആർ.നാസർ കേസിൽ നിന്നും പിന്മാറി. 2007 മാർച്ച് 11ന് പുലർച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുക്കിൽ പീടിക മൊയിലോത്ത് താഴെ കുനിയിൽ നമ്പീസു (68), സഹോദരി ആമിന (72) എന്നിവരാണ് കൊല്ലപ്പെട്ടത്. മുക്കിൽ പി.കെ പുതിയ വീട്ടിൽ ഷൗക്കത്താണ് (42) കേസിലെ പ്രതി. ഇരുനില വീട്ടിലെ താഴത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഇരുവരേയും സ്വർണാഭരണങ്ങൾ കവരുന്നതിനായി പ്രതി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊല്ലപ്പെട്ട നബീസുവിന്റെ ദേഹത്ത് എട്ട് മുറിവുകളും ആമിനയുടെ ദേഹത്ത് 20 മുറിവുകളൂം ഏറ്റിരുന്നു. ഒരാളുടെ ചെവി അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു.…
Read Moreതലശേരി നഗരത്തിന്റെ ഇടവഴികൾ ലഹരി കേന്ദ്രങ്ങളാകുന്നു; ഇടവഴികളിലെ യാത്രകളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന് നടപ്പാതയുടെ ഇരുവശങ്ങളിലും മലമൂത്ര വിസര്‍ജനം നടത്തുന്നു
സ്വന്തം ലേഖകൻ തലശേരി: തലശേരി നഗരം ലഹരി മാഫിയയുടെ പിടിയില്‍. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് നഗരത്തിലെ ഇടവഴികള്‍ കൈയടക്കി ലഹരി മാഫിയ സംഘങ്ങള്‍ സജീവം. ഇടവഴികളിലൂടെയുള്ള യാത്രകളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന് നടപ്പാതകളില്‍ മലമൂത്ര വിസര്‍ജനം നടത്തിയും സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ തങ്ങളുടെ വിഹാര കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കുന്ന പുതിയ കാഴ്ചയാണ് നഗരത്തില്‍ കാണുന്നത്. അരഡസന്‍ സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് എം.ജി റോഡില്‍ മുനിസിപ്പല്‍ ഓഫീസിനോട് ചേര്‍ന്ന് ഗുണ്ടര്‍ട്ട് റോഡിലേക്ക് എത്തുന്ന നടപ്പാത പൂര്‍ണമായും സാമൂഹ്യ വിരുദ്ധരുടെ പിടിയിലായിട്ട് നാളുകളേറെയായി. വിദ്യാര്‍ഥികള്‍ ഗുണ്ടര്‍ട്ട് റോഡിലും എം.ജി റോഡിലും സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലേക്ക് എളുപ്പത്തില്‍ വന്നിരുന്ന ഇടവഴിയാണ് സാമൂഹ്യവിരുദ്ധര്‍ രാപ്പകല്‍ ഭേദമില്ലാതെ കൈയടക്കിയിട്ടുള്ളത്. മയക്കു മരുന്ന് വില്പനയും പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളും ഈ നടപ്പാതയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ തകൃതിയായി നടക്കുകയാണ്. നടപ്പാതയിലേക്ക് ആളുകള്‍ കടന്നുവരാതിരിക്കാന്‍ നടപ്പാത തുടങ്ങുന്ന…
Read Moreകീഴാറ്റൂർ ബൈപ്പാസിന്റെ അലൈൻമെന്റ് പുനഃപരിശോധിക്കണം; മറ്റുവഴി ഇല്ലെങ്കിൽ മാത്രമേ നിലവിലെ അലൈൻമെന്റ് തുടരാവൂവെന്ന് കേന്ദ്രസംഘം
കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസിന്റെ അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്. വയലുകളെയും തണ്ണീർത്തടങ്ങളെയും സംരക്ഷിച്ചാകണം ബൈപ്പാസ് നിർമിക്കേണ്ടത്. റോഡ് വരുന്നത് പരിസ്ഥിതിക്കും ജൈവസന്പത്തിനും നാശമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നെൽപ്പാടം നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരേ “വയൽക്കിളികൾ’ സമരം നടത്തിയിരുന്നു. ഇവരുടെ ആശങ്ക ശരിവയ്ക്കുന്ന റിപ്പോർട്ടാണ് കേന്ദ്രസംഘത്തിന്റേത്. വയലിന്റെ മധ്യത്തിലൂടെയുള്ള അലൈൻമെന്റ് വശത്തേക്ക് മാറ്റണം. തോട്ടിലെ ഒഴുക്ക് തടയാത്ത രീതിയിൽ അലൈൻമെന്റ് മാറ്റണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ബൈപ്പാസ് നിർമിക്കുന്നതിനായി പരിസ്ഥിതി സംഘടനകൾ മുന്നോട്ടുവച്ച ബദൽ നിർദേശം പരിഗണിക്കണം. മറ്റുവഴി ഇല്ലെങ്കിൽ മാത്രമേ നിലവിലെ അലൈൻമെന്റ് തുടരാവൂ. സമരക്കാരുടെ ആശങ്ക ന്യായമെന്ന് കേന്ദ്രസംഘം വ്യക്തമാക്കുന്നു.
Read More