കൂത്തുപറമ്പ്: കുറേക്കാലമായി ജാനു മനസിൽ കൊണ്ടു നടന്ന ഒരാഗ്രഹമുണ്ട്-കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീട്. എന്നാൽ അതിപ്പോഴും സ്വപ്നമായി നില്‍ക്കുകയാണ്. സ്നേഹ തണലിൽ കഴിയേണ്ട വാർധക്യം ദുരിതക്കയത്തിൽ എണ്ണിതീർക്കുകയാണ് ഈ വയോഘിക. മൂര്യാട് അയോധ്യാനഗർ ചുള്ളി ഭാഗത്തെ കാരായി ജാനു എന്ന എഴുപതുകാരിയാണു വാർധക്യത്തിൽ ദുരിത ജീവിതം നയിക്കുന്നത്. നീണ്ടു നിവർന്നൊന്നു കിടക്കാൻ പോലുമാകാതെ ടാർപോളിംഗ് കൂരയ്ക്കുള്ളിലാണു കഴിഞ്ഞ മൂന്നു വർഷമായി ജാനുവിന്റെ ജീവിതം. ഇവരുടെ അവസ്ഥ ആരുടേയും കരളലിയിക്കുന്നതാണ്. നാലു ഭാഗം മരക്കമ്പിൽ കുത്തി നിർത്തിയ പ്ലാസ്റ്റിക് ഷീറ്റിനുള്ളിലാണ് അന്തിയുറക്കം.ഭക്ഷണം ഉണ്ടാക്കലും ഉറക്കവും അതിനുള്ളിൽ തന്നെ. ഇതിന്റെ ഉള്ളിൽ പാത്രങ്ങളും വിറകുകളുമെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. രാത്രിയായാൽ വെളിച്ചത്തിനു മെഴുകുതിരിയും. ശക്തിയായി ഒരു കാറ്റടിച്ചാൽ പറന്നുപോകുന്നതാണ് ഈ കൂര. ഏകാന്തതകളിൽ അയവിറക്കാൻ നിറമാർന്ന ഒരു ജീവിതമുണ്ടായിരുന്നു ജാനുവിന്. ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം കഴിഞ്ഞു വന്ന നല്ലൊരു വീടും ചുറ്റുപാടും. പിന്നീട് ഭർത്താവ്…
Read MoreCategory: Kannur
വയൽക്കിളികൾക്കെതിരേ കേസ്; കേസ് നേരിടാൻ വയൽക്കിളികളുടെ പിച്ചതെണ്ടൽ സമരം
തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസിന് കീഴാറ്റൂരിലെ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്തതിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം വയല്‍ക്കിളികള്‍ക്കെതിരെ പോലീസ് എടുത്ത കേസ് നേരിടാന്‍ പിച്ചതെണ്ടല്‍ സമരം നടത്താന്‍ ഇന്നലെ ചേര്‍ന്ന വയല്‍ക്കിളികളുടേയും ഐക്യദാര്‍ഡ്യ സമിതിയുടേയും യോഗം തീരുമാനിച്ചു. 49 വയല്ക്കിളിസമരക്കാരുടേയും ഏഴ് ഐക്യദാര്‍ഡ്യ സമിതി പ്രവര്‍ത്തകരുടേയും പേരിലാണ് പോലീസ് കേസെടുത്തത്. റവന്യൂജീവനക്കാരെ തടയല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 186 റെഡ്വിത്ത്, 149 വകുപ്പുകളനുസരിച്ചാണ് കേസ്. മാര്‍ച്ച് 14 ന് നടന്ന സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകള്‍ മണ്ണെണ്ണ നിറച്ച കുപ്പികളുയര്ത്തി ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജൂലൈ മൂന്നിന് ഹാജരാവാന്‍ സമരക്കാര്‍ക്ക് സമന്‍സ് ലഭിച്ചിട്ടുണ്ട്. കേസ് നടത്തിപ്പിന് വേണ്ടി പണം സ്വരൂപിക്കാന്‍ തളിപ്പറമ്പ് ടൗണില്‍ പിച്ചതെണ്ടല്‍ സമരം നടത്തി ജനകീയ ശ്രദ്ധക്ഷണിക്കാനാണ് തീരുമാനം. ജനകീയസമരത്തെ ഇത്തരത്തില്‍ നേരിടുന്നതിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന്…
Read Moreഎസ്ഐയുടെ വീട്ടിൽ കവർച്ച; ഭാര്യയുടെ അഞ്ചര പവന്റെ താലിമാല ഉൾപ്പെടെ രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു
തലശേരി: കൊളവല്ലൂർ സ്റ്റേഷനിലെ എസ്ഐയുടെ വീട്ടിൽ കവർച്ച. കൊളവല്ലൂർ എസ്ഐ വിനോദ്കുമാറിന്റെ പെരുന്താറ്റിലെ സംഗീതിലാണ് കവർച്ച നടന്നത്. ഇന്നു രാവിലെ ആറിനും 6.30നും ഇടയിലാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു. തുറന്നിട്ട വീട്ടിലെ അലമാരയില്‍ നിന്നും എസ്ഐ വിനോദ്കുമാറിന്റെ ഭാര്യ സുഭാഷിണിയുടെ അഞ്ചര പവന്റെ താലിമാലയും വളകളും മോതിരവും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വിനോദ്കുമാര്‍ കൊളവല്ലൂരില്‍ ഡ്യൂട്ടിലാണുണ്ടായിരുന്നത്. രാവിലെ വീടിന്റെ വാതില്‍ തുറന്ന ശേഷം സുഭാഷിണി അടുക്കളയിൽ ചായ ഇടാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് രാവിലെ വീട്ടിൽ ആളുള്ളപ്പോള്‍ കവര്‍ച്ച നടന്നിട്ടുള്ളത്.സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു. ടൗണ്‍ സിഐ എം.പി.ആസാദ്, എസ്ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreനന്നാവാനൊരു പെട്ടി; കണ്ണൂർ ടൗൺ സ്റ്റേഷനുമുന്നിലാണ് പരാതി പറയാനും അനുഭവങ്ങൾ പങ്കുവയ്ക്കുവാനുമായി പരാതിപ്പെട്ടി വച്ചിട്ടുള്ളത്
കണ്ണൂർ: പരാതി പറയാനും അനുഭവങ്ങൾ പങ്കുവയ്ക്കുവാനും കണ്ണൂർ ടൗൺ പോലീസിന്റെ പരാതിപെട്ടി തയാർ. കണ്ണൂർ ടൗൺ സ്റ്റേഷൻ എസ്എച്ചഒ ടി.കെ. രത്നകുമാറിന്റെ നിർദേശപ്രകാരമാണ് സ്റ്റേഷനു വെളിയിൽ ബോക്സ് സ്ഥാപിച്ചത്. സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ അനുഭവങ്ങൾ പോലിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മറ്റ് പരാതികൾ നിർദേശങ്ങൾ പൊതുജനങ്ങൾക്ക് എഴുതി ഇതിൽ നിക്ഷേപിക്കാം. ഒരോ ദിവസവും ബോക്സ് തുറന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കും. പൊതുജനങ്ങളും പോലിസ് തമ്മിലുള്ള ബന്ധമെച്ചപ്പെടുത്തുവാനും രഹസ്യവിവരങ്ങൾ ലഭിക്കുന്നതിനും ഈ പദ്ധതി വഴി സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഉദ്യോഗസ്ഥർ.
Read Moreപഴയങ്ങാടിയിലെ ജ്വല്ലറി കവർച്ച; പുതിയങ്ങാടി സ്വദേശി കസ്റ്റഡിയിൽ; പോലീസിനു തുമ്പായത് പഴയങ്ങാടിയില്‍നിന്നും പോയ ഒരു ഫോണ്‍ കോൾ
തളിപ്പറമ്പ്: പഴയങ്ങാടി ടൗണിലെ അല്‍ ഫത്തീബി ജ്വല്ലറിയില്‍നിന്നും പട്ടാപ്പകല്‍ 3.7 കിലോ സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവര്‍ച്ചചെയ്ത കേസില്‍ പുതിയങ്ങാടി സ്വദേശിയായ യുവാവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യംചെയ്തുവരികയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുതിയങ്ങാടി, പഴയങ്ങാടി, മാട്ടൂല്‍ ഭാഗങ്ങളിലെ ആയിരത്തിലധികം ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് ചില സൂചനകള്‍ ലഭിച്ചത്. മാട്ടൂല്‍ സ്വദേശിക്ക് പഴയങ്ങാടിയില്‍നിന്നും പോയ ഒരു ഫോണ്‍വിളിയാണ് അന്വേഷണസംഘത്തിനു നിര്‍ണായക സൂചനകൾ ലഭിക്കാൻ സഹായിച്ചത്. ഇതുവരെയായി അന്വേഷണസംഘം 20 ലേറെ പേരെ ചോദ്യംചെയ്തു.പഴയങ്ങാടിയിലെ ഒരു കടക്കാരനെയും പുതിയങ്ങാടിയിലെ ഒരു യുവാവിനെയും അന്വേഷണസംഘം രണ്ടു ദിവസം മാറിമാറി ചോദ്യംചെയ്തതില്‍നിന്നാണ് നിർണായക സൂചനകൾ ലഭിച്ചത്. ഓട്ടോറിക്ഷാഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ രേഖാചിത്രവും നിര്‍ണായകമായി. നേരത്തെ പലതവണ കവര്‍ച്ചാസംഘം ജ്വല്ലറിയുടെ പരിസരം നിരീക്ഷിച്ചാണു കവര്‍ച്ച ആസൂത്രണം ചെയ്തതെന്നായിരുന്നു പോലീസ് നിഗമനം. കവര്ച്ചാസംഘത്തില്പ്പെട്ടവര് ഒന്നിലധികം തവണ ജ്വല്ലറിയില്‍…
Read Moreവിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്, നിർമാണ കന്പനിയിലേക്ക് മാർച്ച് നടത്തി
മട്ടന്നൂർ: വിമാനത്താവളത്തിൽ ജോലി നൽകാമെന്നു പറഞ്ഞു ലക്ഷങ്ങൾ വാങ്ങിയ കരാറുകാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രദേശത്ത് മാർച്ച് നടത്തി. ഇന്നു രാവിലെ പത്തോടെയാണ് വിമാനത്താവള നിർമാണ കമ്പനിയായ എൽ ആൻഡ് ടിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. വിമാനത്താവളത്തിൽ ജോലി നൽകാമെന്നു പറഞ്ഞു നിർമാണ പ്രവൃത്തിയുടെ സബ് എടുത്ത കരാറുകാരൻ ലക്ഷങ്ങൾ വാങ്ങിയതായി പറയുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്നു പണം നൽകിയ ആൾ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പണം വാങ്ങിയ കരാറുകാരനെപുറത്താക്കണമെ ന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ നേതാക്കൾ കഴിഞ്ഞ ദിവസം എൽആൻഡ് ടി കമ്പനി ഉദ്യോഗസ്ഥരെ കണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് മാർച്ച് നടത്തിയത്. മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. അഴിമതിക്കാരെ പുറത്താക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നു സനോജ് പറഞ്ഞു. കെ.ദിവാകരൻ അധ്യക്ഷത…
Read Moreബിജെപി പ്രവര്ത്തകൻ നിഖിൽ വധം: അഞ്ചു സിപിഎം പ്രവർത്തകർ കുറ്റക്കാർ; ശിക്ഷ 25 നു വിധിക്കും
തലശേരി: ബിജെപി പ്രവര്‍ത്തകനും ലോറി ക്ലീനറുമായിരുന്ന വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് നിഖിലി(23) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ 25 നു വിധിക്കും. സിപിഎം പ്രവര്‍ത്തകരായ എരഞ്ഞോളി വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത് ( 39), വടക്കുമ്പാട് ഗുംട്ടി ചാലില്‍ വീട്ടില്‍ വിനോയ് (31), എരഞ്ഞോളി റസീന മന്‍സിലില്‍ കെ.പി മനാഫ് (40), എരഞ്ഞോളി ജയരാജ് ഭവനില്‍ സുനില്‍കുമാര്‍ (50), നിട്ടൂര്‍ കളത്തില്‍ വീട്ടില്‍ മര്‍സൂഖ് (33) എന്നിവരാണ് കുറ്റക്കാർ. നാലാംപ്രതി നിട്ടൂര്‍ ഉമ്മാലില്‍ യു. ഫിറോസ് (36), ഏഴാം പ്രതി എരഞ്ഞോളി നടുവോതിയില് വല്സന് എന്ന വല്സന് വയനാന്‍ (55) എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടു. കേസില്‍ വിസ്തരിച്ച 44 സാക്ഷികളില്‍ ദൃക്സാക്ഷികളുള്‍പ്പെടെ 13 പേർ കൂറുമാറിയിരുന്നു. വിദേശത്തുണ്ടായിരുന്ന രണ്ടാംസാക്ഷി നിട്ടൂര്‍ കൈതേരിപറമ്പത്ത്…
Read Moreവിദ്യാർഥികളുടെ ചാർജ് വർദ്ധന; മാഹി ട്രാൻസ്പോർട്ട് ബസുകൾ പോലീസ് സുരക്ഷയിൽ ഓടിതുടങ്ങി
മാഹി: മാഹി -പന്തക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന സഹകരണ മേഖലയിലെ മാഹി ട്രാൻസ്പോർട്ട് ബസുകൾ വിദ്യാർഥികളുടെ നിരക്ക് വർദ്ധിപ്പിച്ച തീരുമാനത്തോടെ ഇന്ന് രാവിലെ മുതൽ ഓടിത്തുടങ്ങി. കഴിഞ്ഞ 13 ന് ബസുകൾ എൻഎസ്യു പ്രവർത്തകർ ചാർജ് വർദ്ധനയെ തുടർന്ന് തടഞ്ഞതു മുതൽ എട്ടു ദിവസമായി ഓട്ടം നിർത്തി വച്ചിരുന്നു. ഒരു രൂപയിൽ നിന്ന് രണ്ടു രൂപയാക്കി സഹകരണ ബസുകൾ മാത്രം ചാർജ് വർധിപ്പിച്ചതോടെയാണ് വിദ്യാർഥികൾ ബസ് തടഞ്ഞത്. എന്നാൽ ഇതേ റൂട്ടിൽ ഓടുന്ന പുതുച്ചേരി സർക്കാറിന്റെ പിആർടിസി ബസുകൾ ഒരു രൂപ തന്നെയാണ് ഈടാക്കിയിരുന്നത്. പിആർടിസി ബസുകളും ഉടൻ വിദ്യാർഥികളുടെ യാത്രാക്കൂലി വർദ്ധിപ്പിക്കുവാൻ തീരുമാനമെടുക്കുന്നതായാണ് സൂചന. ഇന്നലെ റീജിയണൽ അഡ്മിനിസ്ട്രേറ്റർ എസ്.മാണിക്ക ദീപൻ വിളിച്ച ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനമായത്. രാഷ്ട്രീയ പാർട്ടി നേതാക്കളായ വടക്കൻ ജനാർദ്ദനൻ, സുനിൽ കുമാർ ,കെ.മോഹനൻ, ബഷീർ ഹാജി, രാജീവൻ, ഭാസ്കരൻ…
Read Moreസ്വകാര്യ ബസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് നേരെ ശാരീരികാക്രമണം; 55 കാരൻ അബൂട്ടിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
മട്ടന്നൂർ: സ്വകാര്യ ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിയെ ശല്യം ചെയ്ത 55 കാരനെ മട്ടന്നൂർ പോലീസ് അറസ്റ്റ്ചെയ്തു. കൂത്തുപറമ്പ് പുറക്കളത്തെ പി.പി. അബൂട്ടിയെ (55) യാണ് മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തും സംഘവും അറസ്റ്റ്ചെയ്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. സ്കൂൾ വിട്ട് വിദ്യാർഥി വീട്ടിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അബൂട്ടി ശല്യം ചെയ്തത്. വിദ്യാർഥി ബഹളം വച്ചതിനെ തുടർന്നു യാത്രക്കാർ അബൂട്ടിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോസ്കോ നിയമപ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ്റ്ചെയ്തത്. ഇയാളെ ഇന്നു മട്ടന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Read Moreസർക്കാർ നിയന്ത്രണത്തിലുള്ള റെയ്ഡ്കോ കറിപൗഡറുകൾക്ക് എതിരേ വ്യാജപ്രചാരണം: കക്കാട് സ്വദേശി അറസ്റ്റിൽ
കണ്ണൂർ: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയ്ഡ്കോ കറിപൗഡറുകളിൽ മാരകവിഷം കലർന്നിട്ടുണ്ടെന്ന വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കക്കാട് ബി.പി. ഹൗസിലെ മുഹമ്മദ് കുഞ്ഞിയെ (60) യാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. റെയ്ഡ്കോയുടെ ഉത്പന്നങ്ങളായ മുളകുപൊടി, മഞ്ഞൾപൊടി, സാന്പാർപൊടി തുടങ്ങിയ കറി പൗഡറുകളിൽ മാരകവിഷം കലർന്നിട്ടുണ്ടെന്നും ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും കാണിച്ച് കക്കാട് പ്രതികരണവേദിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയത്. പോലീസ് ആക്ട് പ്രകാരം പൊതുജനങ്ങൾക്ക് ഭീതിയുണ്ടാകുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അസത്യപ്രചാരണങ്ങൾ നടത്തിയതിനാണ് പോലീസ് കേസെടുത്തത്. ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More