ബിജെപി പ്രവര്‍ത്തകൻ നിഖിൽ വധം: അഞ്ചു സിപിഎം പ്രവർത്തകർ കുറ്റക്കാർ; ശിക്ഷ 25 നു വിധിക്കും

തലശേരി: ബിജെപി പ്രവര്‍ത്തകനും ലോറി ക്ലീനറുമായിരുന്ന വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് നിഖിലി(23) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ 25 നു വിധിക്കും.

സിപിഎം പ്രവര്‍ത്തകരായ എരഞ്ഞോളി വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത് ( 39), വടക്കുമ്പാട് ഗുംട്ടി ചാലില്‍ വീട്ടില്‍ വിനോയ് (31), എരഞ്ഞോളി റസീന മന്‍സിലില്‍ കെ.പി മനാഫ് (40), എരഞ്ഞോളി ജയരാജ് ഭവനില്‍ സുനില്‍കുമാര്‍ (50), നിട്ടൂര്‍ കളത്തില്‍ വീട്ടില്‍ മര്‍സൂഖ് (33) എന്നിവരാണ് കുറ്റക്കാർ. നാലാംപ്രതി നിട്ടൂര്‍ ഉമ്മാലില്‍ യു. ഫിറോസ് (36), ഏഴാം പ്രതി എരഞ്ഞോളി നടുവോതിയില്‍ വല്‍സന്‍ എന്ന വല്‍സന്‍ വയനാന്‍ (55) എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടു.

കേസില്‍ വിസ്തരിച്ച 44 സാക്ഷികളില്‍ ദൃക്സാക്ഷികളുള്‍പ്പെടെ 13 പേർ കൂറുമാറിയിരുന്നു. വിദേശത്തുണ്ടായിരുന്ന രണ്ടാംസാക്ഷി നിട്ടൂര്‍ കൈതേരിപറമ്പത്ത് ലിഷിന്‍ നാട്ടില്‍ തിരിച്ചെത്തുകയും കോടതിയിലെത്തി മൊഴി നല്‍കുകയും ചെയ്തിരുന്നു.

പ്രതികള്‍ നിഖിലിന്‍റെ പിന്നാലെ ആയുധങ്ങളുമായി പായുന്നതും വെട്ടുന്നതും കൊലയ്ക്കു ശേഷം ചോര പുരണ്ട ആയുധങ്ങളുമായി തിരിച്ചുപോകുന്നതും കണ്ടതായി ലിഷിന്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
കേസിലെ ആറ് പ്രതികളേയും തിരിച്ചറിഞ്ഞ ലിഷിന്‍ പ്രതികള്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും തിരിച്ചറിഞ്ഞിരുന്നു.

നിഖില്‍ ക്ലീനറായിരുന്ന ലോറിയുടെ ഡ്രൈവറുള്‍പ്പെടെയുള്ള സാക്ഷികളാണ് കൂറുമാറിയതായി പ്രോസിക്യൂഷന്‍ വിചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നത്. കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പിമാരായ യു.പ്രേമന്‍, എം.വി സുകുമാരന്‍, സിഐ പി.ജെ.രാജു, ഐഡിയ സെല്ലുലാര്‍ നോഡല്‍ ഓഫീസര്‍ അഗസ്റ്റിന്‍ ജോസഫ് തുടങ്ങി 44 സാക്ഷികളെയാണ് വിസ്തരിച്ചത്.

65 സാക്ഷികളാണ് ഈ കേസിലുണ്ടായിരുന്നത്. സംഭവസമയത്തു ധര്‍മടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ഐപിഎസ് ട്രെയിനി ജെ.വി.എന്‍. സുബ്രഹ്മണ്യന്‍റെ പരാതിപ്രകാരം പോലീസ് സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 67 രേഖകളും ആയുധങ്ങളുള്‍പ്പെടെ 16 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ബിജെപി നേതാവ് എം.പി. സുമേശിനെ പുതിയ ബസ്‌സ്റ്റാൻഡിലെ നാരാങ്ങാപ്പുറത്ത് വച്ച് വെട്ടി പരിക്കേല്‍പ്പിച്ചതിന്‍റെ തുടര്‍ച്ചയായി നടന്ന കൊലപാതക പരമ്പരയിലാണ് നിഖില്‍ കൊല്ലപ്പെട്ടത്.ലോറിയില്‍ വരികയായിരുന്ന നിഖിലിനെ കൂളി ബസാറില്‍ വച്ച് രണ്ട് ബൈക്കുകളിലായെത്തിയ അക്രമി സംഘം ലോറി തടഞ്ഞു നിര്‍ത്തുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നിഖിലിനെ പിന്തുടര്‍ന്ന് ഒരു വീടിനു പിന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.

Related posts