നാദാപുരം: വ്യവസായ പ്രമുഖൻ രവി പിള്ളയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ സൗഹൃദ ബന്ധവും അതിലുപരി വ്യാപാര ബന്ധവുമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ആരോപിച്ചു. കോവളം കൊട്ടാരത്തിന്റെ കൈമാറ്റം ഉപകാരസ്മരണകൾക്കുള്ള ഉദാഹരണമാണ്. കേരള സർക്കാർ വികസന വിരുദ്ധമായ നിലപാടുകൾ തുടരുകയാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ കോണ്‍ഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മുല്ലപ്പള്ളി അഭ്യർഥിച്ചു. നാദാപുരം ഈയ്യങ്കോട്ട് കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.ഷാജി അധ്യക്ഷത വഹിച്ചു. കെ.പ്രവീണ്‍ കുമാർ, സി.വി.കുഞ്ഞികൃഷ്ണൻ, ആവോലം രാധാകൃഷ്ണൻ ,യു .പി .ബാലകൃഷ്ണൻ, എ.സജീവൻ, കെ.എം.രഘുനാഥ്, കെ.പി. കൃഷ്ണൻ,കോടികണ്ടി മൊയ്തു, വി.വി. റിനീഷ്, അശോകൻ കല്ലുള്ളതിൽ എന്നിവർ പ്രസംഗിച്ചു
Read MoreCategory: Kannur
ഒടുക്കം മകന്റെ അടുത്തേക്ക്..! അറുപത്തിമൂന്നാം വയസിൽ അമ്മയായി വാർത്തയിൽ ഇടം നേടിയ ഭവാനി ടീച്ചർ നിര്യാതയായി; കാത്തിരിപ്പിനു ശേഷം കിട്ടിയ മകൻ രണ്ടാം വയസിൽ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിക്കുകയായിരുന്നു
മുവാറ്റുപുഴ: അറുപത്തി മൂന്നാം വയസിൽ ടെസ്റ്റട്യൂബ് ശിശുവിനു ജന്മം നൽകി വാർത്തയിൽ ഇടംനേടിയ ഭവാനി ടീച്ചർ (75) നിര്യാതയായി. വയനാട് ബിഎം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ 1.30 നായിരുന്നു അന്ത്യം. എട്ടുമാസംമുന്പ് മാനന്തവാടിയിൽ സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചു നിൽക്കുന്നതിനിടെ മുവാറ്റുപുഴ സ്വദേശിനിയായ ഭവാനി ടീച്ചർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ടീച്ചറിന്റെ ചികിത്സാ ചെലവുകളടക്കം വഹിച്ചിരുന്നതു വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു. ഇന്നു ബന്ധുക്കൾ എത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ഏറെ കാത്തിരിപ്പിനുശേഷം ലഭിച്ച കണ്മണി രണ്ടു വയസുള്ളപ്പോൾ വീട്ടിൽ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിക്കുകയായിരുന്നു. ഇതേത്തുടർന്നു മാനസിക സംഘർഷത്തിലായിരുന്ന ടീച്ചർ പിന്നീട് മാനന്തവാടിയിലേക്കു പോകുകയായിരുന്നു. തുടർന്ന് അധ്യാപന രംഗത്തു സജീവമായിരുന്നു.
Read Moreവിദ്യാർഥിയുടെ സത്യസന്ധയിൽ ഉടമയ്ക്ക് തിരികെ കിട്ടിയത് കാൽ ലക്ഷം; പിന്നീട് ഉടമയെ കണ്ടെത്തി പണം പോലീസ് സാന്നിധ്യത്തിൽ കൈമാറി; ദിൽജിത്തിനെ അഭിനന്ദിച്ച് പോലീസ് ഉപഹാരം നൽകി
മട്ടന്നൂർ: കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് നൽകി വിദ്യാർഥി മാതൃകയായി. പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി സി.എ.ദിൽജിത്തിനാണ് കുന്നോത്ത് പൈപ്പ് ലൈൻ റോഡിൽ വച്ചു 21,000 രൂപ കളഞ്ഞു കിട്ടിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഉടമയെ കണ്ടെത്തുകയായിരുന്നു. പണം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ വച്ചു ഉടമ കേളകത്തെ വാസുദേവനു പോലീസ് സാന്നിധ്യത്തിൽ കൈമാറി. സത്യസന്ധത കാട്ടിയ ദിൽജിത്തിനു പോലീസ് സ്റ്റേഷനിൽ വച്ചു എസ് ഐ രാഘവൻ വയലേരിയും വാസുദേവനും ഉപഹാരം നൽകി.
Read Moreകാണാതിരിക്കാൻ പറ്റില്ലായിരുന്നു..! കാരായി രാജൻ ജാമ്യവ്യവസ്ഥ ലംഘിച്ച് തലശേരിയിൽ; മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലാണ് രാജൻ പങ്കെടുത്തത്
കണ്ണൂർ: ഫസൽ വധക്കേസ് പ്രതിയും സിപിഎം നേതാവുമായ കാരായി രാജൻ ജാമ്യവ്യവസ്ഥ ലംഘിച്ച് തലശേരിയിൽ. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് ലംഘിച്ച് കാരായി രാജൻ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലാണ് കാരായി രാജൻപങ്കെടുത്തത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ജില്ലാപഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്ന് അദ്ദേഹം പറയുകയും ചെയ്തു.തലശേരിയിൽ 2006 ലാണ് എൻഡിഎഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ടത്. കേസിലെ എട്ടാം പ്രതിയാണു രാജൻ.
Read Moreഓണം സ്പെഷൽ ഇറച്ചി ഗോതമ്പുപൊടി…! റേഷൻകടയിൽ നിന്ന് ലഭിച്ച ആട്ടപൊടി പായ്ക്കറ്റിൽ ചത്ത എലി; ഓട്ടോറിക്ഷ തൊഴിലാളിയായ ചെറുകാനായിൽ രാജേഷ് വാങ്ങിയ ആട്ടപ്പൊടി പായ്ക്കറ്റിലാണ് എലിയെ കണ്ടെത്തിയത്
ഇരിട്ടി: റേഷൻകടയിൽ നിന്നും വാങ്ങിയ ആട്ട പൊടി പായ്ക്കറ്റിൽ ചത്ത എലിയെ കണ്ടെത്തി. എടൂരിലെ റേഷൻ കടയിൽ നിന്ന് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായ ചെറുകാനായിൽ രാജേഷ് വാങ്ങിയ ആട്ടപ്പൊടി പായ്ക്കറ്റിലാണ് ചത്ത എലിയെ കണ്ടത്. എലി ചത്ത് ആട്ട പൊടിയിൽ കട്ടപിടിച്ച നിലയിലായിരുന്നു. അതുകൊണ്ട് തന്നെ പായ്ക്കിംഗ് മുന്‍പ് തന്നെ എലി ആട്ടപൊടിയിൽ കടന്നുകൂടിയതാകാമെന്നാണ് കരുതുന്നത്.
Read Moreവിശ്വാസികൾക്കിടയിൽ മതഭ്രാന്ത് പ്രചരിപ്പിച്ച് ജനാധിപത്യം തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ഇവർക്കെതിരേ പ്രവർത്തിക്കുന്നവരെ സിബിഐയെ ഉപയോഗിച്ച് കീഴടക്കാമെന്ന മോഹം നടക്കില്ലെന്ന് പി.ജയരാജൻ
കണ്ണൂർ: സംഘപരിവാറിനെതിരേ പ്രവർത്തിക്കുന്നവരെ സിബിഐയെ ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കി ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന മോഹം നടക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ. പയ്യാന്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റുകാർ ഫാസിസ്റ്റ് തന്ത്രത്തിനെതിരായി പ്രവർത്തിക്കുന്നവരാണ്. കേരളത്തെ ഗുജറാത്ത് ആക്കി മാറ്റാൻ കുറെ കാലങ്ങളായി സംഘപരിവാർ ശ്രമിക്കുകയാണ്. ഭക്തിയെയും വിശ്വാസത്തേയും രാഷ്ട്രീയ നേട്ടത്തിനായി ഇവർ ഉപയോഗപ്പെടുത്തുന്നു. വിശ്വാസികളുടെയും ഭക്തൻമാരുടെയും ഇടയിൽ മതഭ്രാന്ത് പ്രചരിപ്പിച്ച് ജനാധിപത്യം കശാപ്പ് ചെയ്യാനാണ് സംഘപരിവാർ ആസൂത്രിതനീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കള്ളക്കേസുകൾ ഉണ്ടാക്കുകയും ഹിന്ദു ആഘോഷങ്ങൾ നടത്താൻ അനുവദിക്കുന്നില്ലെന്നും ഇവർ പ്രചരിപ്പിക്കുന്നത്. ഗണേശോത്സവത്തിന് ആളെ കൊല്ലാനുള്ള ആഹ്വാനമാണ് ഇവർ നടത്തിയത്. ആർഎസ്എസ് ഭീകരന്മാരെ പോലെ കാവി കൊടികൊണ്ട് മുഖം മറച്ച് മുദ്രാവാക്യം വിളിച്ച് ആക്രോശിക്കുന്നത്. വിശ്വാസികളെ തെരുവിലിറക്കിയും ആളെ വെട്ടിക്കൊല്ലാൻ ആഹ്വാനം ചെയ്യുന്നതിനും എതിരേയാണ് സിപിഎം പ്രതിരോധം തീർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Moreരണ്ട് കഷ്ണം ബീഫിൽ വീഴില്ല ഞങ്ങൾ ..! മുസ്ലിംകളോട് സിപിഎം കാണിക്കുന്ന സ്നേഹം തട്ടിപ്പ്; യുവാക്കളെ രണ്ട് കഷ്ണം ബീഫ് കാണിച്ച് പാട്ടിലാക്കാമെന്ന പാർട്ടി മോഹം നടക്കില്ലെന്ന് മുസ്ലീം ലീഗ്
പയ്യന്നൂർ: കേരളത്തിൽ മുസ്ലിംകളോട് സിപിഎം കാണിക്കുന്ന സ്നേഹം തട്ടിപ്പാണെന്നും രണ്ട് കഷ്ണം ബീഫ് നൽകി മുസ്ലീം യുവാക്കള പാട്ടിലാക്കാമെന്ന സിപിഎം മോഹം നടക്കില്ലന്നും ജില്ലാ മുസ്ലിം ലീഗ് ട്രഷറർ വി.പി. വമ്പൻ. രാമന്തളി ശാഖ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച സംഘടിപ്പിച സ്മൃ തിമധുരം “തലമുറ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ശക്തികൾ അഴിഞ്ഞാട്ടന്ന ഇന്ത്യയിലെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയിലെ മുസ്ലിംകളും ദളിതുകളുമടക്കുള്ള പിന്നോക്ക വിഭാഗങ്ങക്ക് ആശ്രയമായി ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ് മാത്രമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.കെ.അഹമ്മദ് ഹാജി.അധ്യക്ഷത വഹിച്ചു. സി.കെ മുസഹാജി, ചിറയിൽ അഷറഫ്,ഒ.എം.അബദുസലാം എന്നിവര്‍ പ്രസംഗിച്ചു. പി.കെ.അബദുല്ലത്തിഫ് പതാക ഉയർത്തി. വിദ്യാർഥി യുവജനസംഗമം പി.വി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ബാല സംഗമം അഫ്സൽ രാമന്തളി യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്…
Read Moreകൃഷ്ണ ലീലകളുമായി സിപിഎം..! ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഇത്തവണയും സഖാക്കളുടെ ഉണ്ണിക്കണൻമാർ നഗരത്തിലിറ ങ്ങും; ഒപ്പം ആർഎസ്എസിന്റെയും; കർശ നനിയന്ത്രണങ്ങ ളേർപ്പെടുത്തി പോലീസും
കണ്ണൂർ: ശ്രീകൃഷ്ണജയന്തി ദിനമായ 12ന് ഘോഷയാത്രകൾ നടക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവി നിബന്ധനകളും നിർദേശങ്ങളുമടങ്ങുന്ന പത്രകുറിപ്പിറക്കി. ബിജെപി ആർഎസ്എസും സിപിഎമ്മും വെവേറെ ഘോഷയാത്രകളും പരിപാടികളും നടത്തുന്ന സാഹചര്യത്തിലാണ് എസ്പി ജി. ശിവവിക്രം പത്രകുറിപ്പിറക്കിയത്. പ്രധാനനിർദേശങ്ങൾ ഇപ്രകാരം.ജനപ്രതിനിധികളുടെയും പാർട്ടിനേതാക്കളുടെയും യോഗം സ്റ്റേഷൻ തലത്തിലും സർക്കിൾ തലത്തിലും സബ് ഡിവിഷൻതലത്തിലും വിളിച്ചുചേർത്ത് പരിപാടികളുടെ സമയക്രമവും റൂട്ടും നിശ്ചയിച്ചതിനുശേഷം മാത്രമേ അനുമതി നൽകുകയുള്ളൂ. അലങ്കാരങ്ങളും തോരണങ്ങളും ബാനറുകളും അനുവദിക്കപ്പെട്ട സ്ഥലത്ത് സമാവയത്തോടെ മാത്രമേ പാടുള്ളു. രാത്രി എട്ടിനു മുന്‍പേ ഇത് ചെയ്തുതീർക്കണം. ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കാൻ സംഘാടകർതന്നെ ശ്രദ്ധിക്കണം. അനുവദനീയമായതിലും കൂടുതൽ ശബ്ദതീവ്രതയുള്ള ഉച്ചഭാഷിണിസംവിധാനം ഉപയോഗിക്കാൻ പാടില്ല. അങ്ങനെയുണ്ടായാൽ ഉച്ചഭാഷിണി ഉടമസ്ഥനെതിരേ ഉടമസ്ഥനെതിരേ നടപടിയുണ്ടാവും. ഗതാഗത തടസമുണ്ടാക്കുന്ന വാഹന ഉടമകൾക്കെതിരേയും നടപടിയെടുക്കും. ഘോഷയാത്രകൾക്കുള്ള അനുമതി അപേക്ഷയിൽ ഘോഷയാത്ര തുടങ്ങുന്ന സ്ഥലം, സമയം, അവസാനിക്കുന്ന സ്ഥലം, സമയം, പങ്കെടുക്കുന്ന…
Read Moreനല്ല പാളയൻ കോടം പഴം കൊടുത്തു..! കസ്റ്റംസിന്റെ മൂന്നു ദിവസത്തെ കാത്തിരിപ്പിനു വിരാമമിട്ട് നവാസിന്റെ വയറ്റിൽ നിന്നും സ്വർണ്ണം പുറത്തെടുത്തു; പുറത്തു വന്ന തൊണ്ടിമുതലിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും…
കൊണ്ടോട്ടി: കസ്റ്റംസിന്റെ മൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷം യാത്രക്കാരന്റെ വയറ്റിനുളളിലുളള തൊണ്ടിമുതൽ പുറത്തുവന്നപ്പോൾ ലഭിച്ചതു പത്തര ലക്ഷത്തിന്റെ സ്വർണം.തിങ്കളാഴ്ച രാത്രി അബുദാബിയിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൊടുവള്ളി സ്വദേശി നവാസിന്റെ വയറ്റിൽ നിന്നാണ് ഇന്നലെ 346 ഗ്രാമിന്റെ ഏഴു സ്വർണ ഉരുളകൾ പോലെയുള്ള കഷണങ്ങൾ പുറത്തെടുത്തത്. നവാസിന്റെ വൻകുടലിൽ തങ്ങിനിന്ന സ്വർണം മൂന്നു ദിവസത്തിനു ശേഷമാണ് പുറത്തു വന്നത്. ലോഹഭാഗങ്ങൾ സ്വർണമാണെന്നു സ്ഥിരീകരിച്ചതോടെ ഇയാൾക്കെതിരേ കരിപ്പൂർ കസ്റ്റംസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നവാസിനെ കസ്റ്റംസ് തടഞ്ഞു പരിശോധന നടത്തിയത്. എക്സ്റേ പരിശോധനയിൽ വൻകുടലിന്റെ താഴ്ഭാഗത്ത് ലോഹഭാഗങ്ങൾ കണ്ടെത്തി. എന്നാൽ ഇതു പുറത്തെടുക്കാനായി കസ്റ്റംസിന് കണ്ണുചിമ്മാതെ കാത്തിരിക്കേണ്ടിവന്നു. എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ യുവാവിനെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിലും പിന്നീട് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളിലും എത്തിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read Moreമകന്റെ വിവാഹദിനത്തിൽ അമ്മ നിര്യാതയായി; എഴുത്തുകാരിയും പ്രസാധകരംഗത്തെ സ്ത്രീസാന്നിധ്യവുമായ പുളിമ്പറമ്പിലെ ലീല എം. ചന്ദ്രനാണ് മരിച്ചത്
തളിപ്പറമ്പ്: മകന്റെ വിവാഹദിനത്തില്‍ അമ്മ നിര്യാതയായി. എഴുത്തുകാരിയും പ്രസാധകരംഗത്തെ സ്ത്രീസാന്നിധ്യവുമായ പുളിമ്പറമ്പിലെ ലീല എം. ചന്ദ്രൻ (ലീലാമ്മ പുലിക്കുരുമ്പ 61)ആണ് ഇന്നലെ വൈകുന്നേരം നിര്യാതയായത്. ഇവരുടെ രണ്ടാമത്തെ മകന് ശിശിര്‍ ഇന്നലെ രാവിലെയാണ് പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തില്‍ വിവാഹിതനായത്. വരനും വധുവും വീട്ടിലെത്തി അല്പസമയത്തിനുള്ളിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ലീല എം.ചന്ദ്രന് മരിച്ച ദുഃഖവാര്‍ത്തയെത്തിയത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍. തളിപ്പറമ്പ് യത്തീംഖാന യുപി സ്കൂളില്‍നിന്നും വിരമിച്ച അധ്യാപികയാണ് ലീല. ഭര്‍ത്താവ് എം. ചന്ദ്രന് (റിട്ട.എക്സൈസ് ഇന്‍സ്പെക്ടര്‍). മക്കള്‍: ശരത് (ദുബായ്), ശിശിര്‍(പൂനെ). മരുമക്കള്‍: ലയ, സ്മൃതി. ലീലാമ്മ പുലിക്കുരുമ്പ എന്നപേരില്‍ കഥകളും കവിതകളും രചിച്ചു സാഹിത്യരംഗത്ത് സജീവമായ ലീല എം. ചന്ദ്രന് സ്കൂളില്‍നിന്ന് വിരമിച്ചതിനുശേഷമാണ് 2007 ല്‍ സിഎല്‍എസ് ബുക്സ് എന്നപേരില്‍ സ്വന്തം…
Read More