ഇത്തവണ ലക്ഷ്മണ രേഖ കടക്കുമോ..! ഓട്ടോറിക്ഷ തൊഴിലാളി നേതാവ് ലക്ഷ്മണനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതി; എസ്ഐയെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി

കണ്ണൂർ: ഓട്ടോറിക്ഷ തൊഴിലാളി നേതാവിനെ കള്ളക്കേസിൽ കുടുക്കി 24 മണിക്കൂർ ലോക്കപ്പിലിട്ടുവെന്ന പരാതിയിൽ എസ്ഐയെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകി.    കണ്ണൂർ ടൗൺ സ്റ്റേഷനിലെ മുൻ എസ്ഐ പി.ആർ മനോജിനെതിരേ സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എൻ. ലക്ഷ്മണൻ നൽകിയ പരാതിയിലാണു വിചാരണ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. 2011ൽ നടന്ന സംഭവത്തിൽ എസ്ഐയെ വിചാരണ ചെയ്യാൻ അനുമതി തേടി അക്കാലത്തു തന്നെ പരാതിക്കാരൻ അപേക്ഷ നൽകിയെങ്കിലും സർക്കാർ പ്രതികരിച്ചിരുന്നില്ല.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയത്. പരാതിക്കാരനുമേൽ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പോലീസ് കള്ളക്കഥകൾ കെട്ടിച്ചമച്ചതായി കരുതാവുന്നതാണെന്ന് ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി എസ്. ഉദയകുമാറിന്‍റെ ഉത്തരവിൽ പറയുന്നു. 2011 ഫെബ്രുവരി രണ്ടിനു കണ്ണൂർ ജെഎസ് പോൾ കോർണറിൽ നിന്നാണു ലക്ഷ്മണനെ ഓട്ടോ സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്. പാർക്കിംഗ്…

Read More

ഇതരസംസ്ഥാന തൊഴിലാളികളായി വേഷം മാറിയെത്തിയ എക്സൈസ് സംഘം അനധി കൃത മദ്യവിൽപന പിടികൂടി; പ്രതികളിലൊ രാളായ തട്ടാന്‍വീട്ടില്‍ പ്രസാദ് ഓടി രക്ഷപ്പെട്ടു

തളിപ്പറമ്പ്: അനധികൃത മദ്യവില്പന പിടികൂടാന്‍ എക്‌സൈസ് സംഘം വേഷം മാറിയെത്തി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ കെ.പി.മധുസൂദനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതരസംസ്ഥാന തൊഴിലാളികളെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വേഷം മാറിയെത്തി മദ്യവില്‍പന പിടികൂടിയത്. പെരുമ്പടവ് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വിദേശമദ്യം വില്പന നടത്തുകയായിരുന്ന കോച്ചേരിക്കുന്നേല്‍ ആന്‍റണിയെ(52)  നാല് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്തത്.   മറ്റൊരു സംഭവത്തില്‍ മദ്യവില്‍പനയില്‍ ഏര്‍പ്പെട്ട തട്ടാന്‍വീട്ടില്‍ പ്രസാദ് എക്‌സൈസ് സംഘത്തെ കണ്ട ഉടനെ മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കേസെടുത്തു. ഇരുവരുടേയും പേരില്‍ അബ്കാരി ആക്ട് 55 (ഐ) പ്രകാരമാണ് കേസെടുത്തത്.  ഇന്നലെ വൈകുന്നേരത്തോടെ എക്‌സൈസ് സംഘം ആവശ്യക്കാരെന്ന വ്യാജേന സ്ഥലത്തെത്തിയത്.     പെരുമ്പടവ് ഭാഗത്ത് വ്യാപകമായി മദ്യവില്പന നടക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. റെയ്ഡ് പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ…

Read More

കൈവിട്ട് പോയോന്നൊരു സംശയം..! പയ്യന്നൂരിൽ സംഘർഷം തുടരുന്നു; ബിജെപി ഹർത്താൽ പൂർണം; രണ്ടു ദിവസങ്ങളിലായി 22 അക്രമസംഭവങ്ങൾ രജിസ്റ്റർ ചെയ്തെന്ന് പോലീസ്

പയ്യന്നൂർ: രാമന്തളി കക്കംപാറയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരേയുണ്ടായ ബോംബേറിനു പിന്നാലെയുണ്ടായ സംഘർഷം പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും തുടരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഇന്ന് പുലർച്ചെവരെ പയ്യന്നൂരിലും പരിസരങ്ങളിലുമായി 22 അക്രമസംഭവങ്ങൾ രജിസ്റ്റർ ചെയ്തു. ഇന്നു പുലർച്ചെ ഒന്നിന് ശേഷം എട്ടിക്കുളത്ത് നാല് സിപിഎം പ്രവർത്തകരുടെ വീടിനുനേരേയുണ്ടായ ബോംബേറുകൾ ഉൾപ്പെടെ സിപിഎം പ്രവർത്തകരുടെ ഒൻപത് വീടുകൾക്കുനേരേയാണ് അക്രമമുണ്ടായത്. ആർഎസ്എസ്-ബിജെപി ഓഫീസുകൾക്കും ഒരു പീടികയ്ക്കും വാഹനങ്ങൾക്കും ബിജെപി പ്രവർത്തകരുടെ വീടുകൾക്കും ഉൾപ്പടെ 13 അക്രമങ്ങളാണ് അരങ്ങേറിയത്. ഈ അക്രമസംഭവങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്തി കേസെ‌ടുക്കുമെന്ന് പയ്യന്നൂർ സിഐ എം.പി. ആസാദ് പറഞ്ഞു. ഇന്ന് പുലർച്ചെ ഒന്നിന് ശേഷമാണ് സിപിഎം കുന്നരു ലോക്കൽ കമ്മിറ്റിയംഗം എട്ടിക്കുളത്തെ പരത്തി ദാമോദരന്‍റെ വീട് ബോംബെറിഞ്ഞ് തകർത്തത്. സമീപത്തെ ടി.പി. ശകുന്തള, എം. ഷൈജു എന്നിവരുടെ വീടുകളും ബോംബെറിഞ്ഞ് തകർത്തു. മറ്റൊരു സിപിഎം പ്രവർത്തകനായ കെ.യു.രാധാകൃഷ്ണന്‍റെ വീട്…

Read More

എല്ലാത്തിനും പിന്നിൽ യൂത്തിന്‍റെ കൈ..! കണ്ണൂരിലെ ഡിസിസി ഓഫീസ് ആക്രമണ വിവാദം; കോൺഗ്രസ് പ്രവർത്തകന്‍റെ പരാതി മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരേ; വിവാദ നേതാവിനെക്കുറിച്ചറിയാം

കണ്ണൂർ: കണ്ണൂരിൽ ഡിസിസി ഓഫീസിനുനേരേയുണ്ടായ ആക്രമണം പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറക്കുന്നു. ഡിസിസി ഓഫീസ് ആക്രമിച്ചതിനുപിന്നിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം മുൻ പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയും സംഘവുമാണെന്ന ആരോപണമാണ് പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. കണ്ണൂർ നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് പ്രവർത്തകനുമായ എം.പ്രശാന്ത് ബാബുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവൈഎസ്പിക്കു പരാതി നല്കിയത്. നേരത്തേ കെ.സുധാകരന്‍റെ അടുത്ത അനുയായിയായിരുന്ന പ്രശാന്ത് ബാബു അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് കോൺഗ്രസിൽനിന്ന് അകലുകയായിരുന്നു. കോൺഗ്രസിൽ നിന്ന് ഒരു വർഷത്തോളം സസ്പെൻഡ് ചെയ്തിരുന്ന പ്രശാന്ത് ബാബു ഏറെക്കാലമായി പൊതുരംഗത്തും സജീവമായിരുന്നില്ല. ഇദ്ദേഹത്തിന്‍റെ പരാതിയാണ് കോൺഗ്രസിനുള്ളിലും പുറത്തും പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയിരിക്കുന്നത്. ഡിസിസി ഓഫീസിനു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സമീപത്തെ കടകളിൽ സ്ഥാപിച്ചിരിക്കുന്ന മൂന്നു നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന്…

Read More

കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കിയ വിധിയിൽ മാറ്റമില്ല; പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും കാട്ടിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്

ന്യൂഡൽഹി: കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കിയ വിധിയിൽ മാറ്റമില്ലെന്നു സുപ്രീം കോടതി. വിധിയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച ഹർജി കോടതി തള്ളി. കണ്ണൂർ മെഡിക്കൽ കോളജിലെ150 എംബിബിഎസ് സീറ്റുകളിലേക്കു മാനേജ്മെന്‍റ് നടത്തിയ പ്രവേശനമാണു കോടതി റദ്ദാക്കിയിരുന്നത്. പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണു പ്രവേശനം റദ്ദാക്കിയത്. 2016-17 അധ്യയനവർഷം നടത്തിയ പ്രവേശനമാണ് സമിതി റദ്ദാക്കിയിരുന്നത്.

Read More

എന്നെ വെട്ടിയത് രാജേഷ്..! വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കോൺഗ്രസ് പ്രവർത്തകനെ മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചു; തന്നെ വാളിന് വെട്ടിയത് രാജേഷെന്ന് പ്രതിയുടെ മൊഴി

മട്ടന്നൂർ: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ശരീരത്തിലും കാലിനും പരിക്കേറ്റ കോൺഗ്രസ് നടുവനാട് ബൂത്ത് പ്രസിഡന്‍റ് ചാളക്കണ്ടിയിലെ കെ.പി.ഉണ്ണികൃഷ്ണനെ (30) തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ഇന്നലെ രാത്രി 8.30 ഓടെ ചാളക്കണ്ടി വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിലെ രാജേഷ് എന്നയാളാണ് വാളുമായി ഓടിയെത്തി വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന്  പരിക്കേറ്റ  ഉണ്ണികൃഷ്ണൻ പോലീസിന് മൊഴി നൽകി. മദ്രാസിൽ ബേക്കറിയിൽ ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണൻ ഒരാഴ്ച മുമ്പാണ്  നാട്ടിലെത്തിയത്. സംഭവം  അറിഞ്ഞ് മട്ടന്നൂർ എസ് ഐ എ.വി.ദിനേശിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത്  എത്തിയിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം നടുവനാട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രകടനം നടത്തും. 21-ാം മൈൽ കേന്ദ്രീകരിച്ചു നിരന്തരമായി സംഘർഷം സൃഷ്ടിക്കുന്ന  ക്വട്ടേഷൻ സംഘത്തിനെതിരേ  പോലീസ് നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്  നടുവനാട് ബൂത്ത്  കമ്മിറ്റി ഭാരവാഹികളായ കെ.വി.പവിത്രൻ, പി.വി.മോഹനൻ, കെ.സുമേഷ്…

Read More

സൈക്കിളിനുവേണ്ടിയുള്ള കുട്ടിയുടെ വാശി പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി; ഒടുവിൽ കുട്ടിയെ സ്ത്രീയോടൊപ്പം പറഞ്ഞയച്ച പോലീസിന്‍റെ തന്ത്രം ഇങ്ങനെ…

തളിപ്പറമ്പ്: സൈക്കിളിനുവേണ്ടി പിടിവാശി പിടിച്ച 12 വയസുകാരി ഒരുമണിക്കൂറോളം പോലീസിനെയും നാട്ടുകാരെയും വലച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ തളിപ്പറമ്പ് ദേശീയപാതയോരത്തായിരുന്നു സംഭവം. പെണ്‍കുട്ടി റോഡില്‍വച്ചു കൂടെയുണ്ടായിരുന്ന പ്രായമായ സ്ത്രീയുടെ മുഖത്ത് അടിക്കുന്നതു കണ്ടാണ് നാട്ടുകാര്‍ ഇവരെ വളഞ്ഞത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കുട്ടി തന്‍റെ അനുജത്തിയുടെ മകളാണെന്നും സൈക്കിള്‍ വാങ്ങാന്‍ വന്നതാണെന്നും ഇവർ പറഞ്ഞു. കുട്ടി ആഗ്രഹിച്ച തരത്തിലുള്ള സൈക്കിൾ വാങ്ങിക്കാൻ പണം തികയാഞ്ഞതിനാൽ തിരിച്ചുപോകുകയാണെന്നും ഇവർ കരഞ്ഞുകൊണ്ട് നാട്ടുകാരോടു പറഞ്ഞു. സ്ത്രീയുടെ അവസ്ഥ കണ്ട് ദയ തോന്നിയ നാട്ടുകാര്‍ കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സൈക്കിള്‍ കിട്ടാതെ പോകില്ലെന്ന് കുട്ടി വാശിപിടിക്കുകയും സ്ത്രീയെ മർദിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ.ബിനുമോഹന്‍റെ നേതൃത്വത്തില്‍ വനിതാപോലീസ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി. എസ്ഐയും പോലീസുകാരും പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും…

Read More

നീ ചെയ്തത് തെറ്റുതന്നെ..! യുവതിക്ക് മോശം വാട്സാപ് സന്ദേശമയച്ച സിപിഎം നേതാവി നെതിരേ അച്ചടക്ക നടപടി; പാർട്ടിയുടെ യശ സിനു നിരക്കാത്ത പ്രവർത്തിചെയ്ത വിനോദി നെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും മാറ്റി

തൃക്കരിപ്പൂർ: പിഎസ്സി കോച്ചിംഗ് സെന്‍ററിലെ യുവതിക്ക് വാട്സ് ആപ് സന്ദേശമയച്ച സിപിഎം ലോക്കൽ നേതാവിനെ അച്ചടക്ക നടപടികളുടെ ഭാഗമായി പാർട്ടി സ്ഥാനങ്ങളിൽ പുറത്താക്കി. നോർത്ത് തൃക്കരിപ്പൂർ ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ നേതാവുമായ ആയിറ്റിയിലെ പി.കെ. വിനോദിനെതിരെയാണു അച്ചടക്ക നടപടി. പാർട്ടിയുടെ യശസിനു നിരക്കാത്ത പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണു തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സിപിഎം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമൻ അറിയിച്ചു.വിനോദിന്‍റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ കേന്ദ്രീകരിച്ചു നടത്തിവന്ന പിഎസ് സി കോച്ചിംഗ് സെന്‍ററിലെ ജീവനക്കാരിയുടെ മൊബൈൽ ഫോണിലേക്ക് വാട്ട്സ് ആപ് സന്ദേശമയച്ച സംഭവവുമായി ബന്ധപ്പെട്ടു യുവതിയും ബന്ധുക്കളും സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയെത്തുടർന്നാണു ദിവസങ്ങളോളം സിപിഎമ്മിൽ പുകഞ്ഞ പ്രശ്നത്തിൽ നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യുകയും നടപടി വേണമെന്നു…

Read More

അമ്മായിക്ക് എവിടേയുമാകാം..! ഷാഫിയുടെ കല്യാണത്തിന് ഷംസീർ പോയത് എതിർക്കു ന്നത് മനുഷ്യത്വരഹിതം; മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ ക്ഷണിച്ചിട്ടു പോയാൽ തെറ്റില്ലെന്ന് പി.ജയരാജൻ

കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് എ.എൻ.ഷംസീർ എംഎൽഎ പോയതിനെ എതിർക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. മണ്ഡലത്തിലെ എംഎൽഎ എന്ന നിലയ്ക്ക് ക്ഷണിച്ചതിനാലാണ് ഷംസീർ അവിടെ പോയത്. അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് ഇടപെട്ട കേസിൽ മധ്യസ്ഥ ചർച്ചയ്ക്ക് പോയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ സുധാകരനെ കോടതി മധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചിരുന്നോ എന്നും പി.ജയരാജൻ ചോദിച്ചു.

Read More

മരണത്തെ കാത്തിരിക്കാൻ ഒരു ഇരിപ്പിടം..! ദേശീയ പാതയോരത്ത് നിന്ന് ഒരു മീറ്റര്‍ പോലും വിടാതെ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നു; പിന്നിലോട്ട് നീക്കി പണിയെണമെന്ന ആവശ്യവുമായി നാട്ടുകാർ

പരിയാരം: വീതികൂട്ടി നിര്‍മ്മിച്ച പരിയാരം ദേശീയപാതക്ക് സമീപം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനെതിരേ പരാതികള്‍ വ്യാപകമാകുന്നു. റോഡരികില്‍ നിന്ന് ഒരു മീറ്റര്‍ പോലും വിടാതെ നിര്‍മ്മിച്ചിരിക്കുന്ന ഷെല്‍ട്ടര്‍ വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ പരാതികള്‍ നല്‍കിയിട്ടുണ്ട്. റോഡ് വീതി കൂട്ടുന്നതിന് മുമ്പ് ഇവിടെ ബസ്‌ബേ നിര്‍മ്മിച്ചിരുന്നുവെങ്കിലും ഇന്‍റര്‍ലോക്ക് ചെയ്ത് നിര്‍മ്മിച്ച  ബസ്‌ബേ പൊളിച്ചുമാറ്റിയാണ് വീതി കൂട്ടി ടാര്‍ ചെയ്തത്. ഓരോ മിനുട്ടിലും ചുരുങ്ങിയത് 25 ആളുകളെങ്കിലും ബസ് കയറാനെത്തിച്ചേരുന്ന ഇവിടെ ഷെല്‍ട്ടര്‍ നിര്‍മ്മിക്കേണ്ടത് ആവശ്യമാണെങ്കിലും അത് റോഡില്‍ നിന്ന്  ചുരുങ്ങിയത് രണ്ടരമീറ്ററെങ്കിലും മാറ്റി പണിയണമെന്നാണ് ആവശ്യം. നിലവില്‍ ഇരുമ്പ് ഉപോയോഗിച്ച് പണിത ഷെല്‍ട്ടറിന് ദേശീയപാത വകുപ്പില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് ദേശീയപാത വിഭാഗം അസി.എഞ്ചിനീയര്‍ എം.വി.യമുന പറഞ്ഞു. പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഷെല്‍ട്ടറിന്‍റെ പണി നിര്‍ത്തിവെച്ചിരിക്കയാണ്. ഇത് പിറകിലേക്ക് മാറ്റി സ്ഥാപിക്കുന്നതത്…

Read More