ആൾക്കൂട്ട ആക്രമണത്തിനിടെ ബസ് ഡ്രൈവർ ‌ട്രെയിൻ തട്ടി മരിച്ച സംഭവം; 4 പേർ അറസ്റ്റിൽ

ന്യൂമാഹി: ദേശീയ പാതയിൽ പുന്നോൽ പ്പെട്ടിപ്പാലത്തിന് സമീപം കാൽനട യാത്രക്കാരനെ ബസിടിച്ചതിനെ തുടർന്ന് ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെ ബസ് ഡ്രൈവർ ട്രെയിനിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം നാലു പേർ അറസ്റ്റിൽ. ബസ് കാൽനടയാത്രികനെ ഇടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഓടി രക്ഷപ്പെടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച ബസ് ഡ്രൈവർ ജിജിത്ത്, കണ്ടക്ടർ ബിജീഷ് എന്നിവരെ മർദിച്ചവരാണ് അറസ്റ്റിലായത്. അപകടം നടന്ന പെട്ടിപ്പാലത്തിനു സമീപത്തെ കോളനിയിലെ റഹ്മത്ത് (44), കെ.വി.ഷജീർ (21), വെങ്കടേഷ് (22), കെ.അപൂർവൻ (25) എന്നിവരാണ് അറസ്റ്റിലായത്. കണ്ടക്ടർ ബിജീഷിന്‍റെ പരാതിയിലാണ് നടപടി.കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് വടകര ഭാഗത്ത് നിന് തലശേരിയിലേക്ക് പോകുകയായിരുന്ന ശ്രീ ഭഗവതി ബസ് തട്ടി കോളനിയിലെ മുനീറിന് പരിക്കേറ്റതിനെ തുടർന്നുണ്ടായ അക്രമത്തിനിടെയായിരുന്നു ഡ്രൈവർ മനേക്കരയിലെ ജിജിത്ത് ട്രെയിൻ തട്ടി മരിച്ചത്.

Read More

തലശേരി  നഗരത്തിലെ കവർച്ച; അറസ്റ്റിലായത് അന്തർസംസ്ഥാന മോഷണസംഘം; കേരളത്തിലെ 200 കേസുകളിലെ പ്രതിയും പിടിയിൽ

തലശേരി: നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ച കേസിൽ അറസ്റ്റിലായത് അന്തർ സംസ്ഥാന കവർച്ചാസംഘം. തലശേരി പുതിയ ബസ്‌സ്റ്റാൻഡിനടുത്ത ഉസ്‌നാസ്‌ ടവറിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കേസിൽ കൊച്ചിയിൽ നിന്നു പിടിയിലായ തൊട്ടിൽപാലം മൊയിലോത്തറയിലെ നാരയുള്ളപറമ്പത്ത്‌ ഷൈജു എന്ന വി.കെ. ഷിജു, കാഞ്ഞങ്ങാട്‌ ഉദയനഗർ അരുപുരം കരക്കക്കുണ്ട്‌ ഹൗസിൽ മുഹമ്മദ്‌ റഫീഖ്‌ എന്നിവർ അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി.’ ഷൈജു കേരളത്തിൽ മാത്രം 200 കവർച്ചാ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. റഫീക്ക് പിടിച്ചുപറി കേസിൽ അഞ്ചുവർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. തലശേരിയിലെ കവർച്ചയ്ക്കുശേഷം കൂത്തുപറമ്പ്, വയനാട്, കോഴിക്കോട് വഴിയാണ് ഇരുവരും കൊച്ചിയിലേക്ക് കടന്നത്. മുഖംമൂടി ധരിച്ചാണ് സംഘം കവർച്ച നടത്തിയത്. കവർച്ചയ്ക്കുശേഷം കൂത്തുപറമ്പുവരെ ഇരുവരും സഞ്ചരിച്ചത് സിസിടിവി ദൃശ്യങ്ങളിൽനിന്നു മനസിലാക്കിയ പോലീസ് സംഘം ഇരുവരെയും തിരിച്ചറിയുകയായിരുന്നു. കൊച്ചിയിൽനിന്നു പിടിയിലായ ഇരുവരെയും തലശേരി…

Read More

കണ്ണൂർ ആലക്കോട്; ബസ്‌സ്റ്റാൻഡിൽ യുവാവ് കുത്തേറ്റ് മരിച്ചു

ആലക്കോട് (കണ്ണൂർ): ആലക്കോട് ബസ്‌സ്റ്റാൻഡിൽ യുവാവ് കുത്തേറ്റ് മരിച്ചു.സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. അരങ്ങം വട്ടക്കയം സ്വദേശി വടക്കേടത്ത് ജോഷി മാത്യുവാണ് (39) മരിച്ചത്. സുഹൃത്ത് ആലക്കോട് മോറാനിയിലെ മാവോടിയിൽ ജയേഷ് മാർക്കോസിനെ (39) ആലക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 10.15 ഓടെ ആലക്കോട് ബസ്‌സ്റ്റാൻഡിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിന് കാരണമെന്നാണ് ആലക്കോട് പോലീസ് പറയുന്നത്. മേസ്തിരി പണിക്കാരായ ഇരുവരും സുഹൃത്തുക്കളായിരുന്നു. ജോഷിയുടെ നെഞ്ചിലും വയറ്റിലുമായി ആറോളം കുത്തേറ്റിരുന്നു. ഇയാളെ തളിപ്പറന്പ് സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കിയശേഷം പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആലക്കോട് എസ്ഐ ഷിബു എസ്. പോൾ, എഎസ്ഐ സനീഷ് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടുമണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

Read More

എന്നാലും എന്‍റെ പത്മനാഭ… വിദേശത്തേയ്ക്ക് വീസ വാഗ്ദാനം നൽകി തട്ടിയത് 14 ലക്ഷം; പ്രധാന പ്രതി ബംഗളൂരുവിൽ പിടിയിൽ

പഴയങ്ങാടി: യൂറോപ്പിലേക്കും, സ്പെയിലേക്കും അടക്കം വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പിടിയിൽ. പഴയങ്ങാടിയിൽ ജിം നടത്തുന്ന മാടായി തിരുവർകാട്ട്കാവിന് സമീപമുള്ള സജിത്ത് പത്മനാഭനെയാണ് പിടികൂടിയത്. സജിത്തിനെ കൂടാതെ ഇരിട്ടി സ്വദേശിനിയായ സ്മിത (27) ക്കെതിരെയും പരാതിയുണ്ട്. പരിയാരത്ത് വളയാങ്കോട് സ്വദേശി രതിഷ്, രണ്ട് സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചു എന്ന പരാതിയിലാണ് സജിത്ത്, സ്മിത എന്നിവരുടെ പേരിൽ വഞ്ചന കുറ്റത്തിന് കേസെടുത്തത്. സ്പെയിനിലെ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരാനായി ജോലി വാഗ്ദാനം നൽകി 2020 മുതൽ ബാങ്ക് വഴിയും നേരിട്ടും അഞ്ച് ലക്ഷത്തി മുപ്പത്തി ആറായിരം രൂപ കൈപറ്റുകയും, തുടർന്ന്‌ ജോലിക്കുള്ള വിസയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കേസ്. വിദേശങ്ങളിലേക്ക് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം കൈക്കലാക്കി; ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമം

തളിപ്പറമ്പ്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 14 വയസുകാരിയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. ബാവുപ്പറമ്പിലെ ആദിത്യൻ (18) നെയും പ്രായപൂർത്തിയെത്താത്ത മറ്റൊരാളെയുമാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ഒക്‌ടോബർ ആദ്യം മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പാട്ടിലാക്കി നഗ്ന ഫോട്ടോയും വീഡിയോയും കൈവശപ്പെടുത്തിയ പ്രതികൾ ഇത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണ ബ്രേസ്‌ലറ്റും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടിലറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Read More

പ്രായം 35, കവർച്ച കേസ് 250; എറണാകുളത്ത് മോഷണത്തിനെത്തിയ തൊട്ടില്‍പ്പാലം ഷൈജു പോലീസ് വലയിൽ

കൊച്ചി: സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലായി 250ഒാളം കവര്‍ച്ചക്കേസുകളില്‍ പ്രതിയായ ഷൈജു (തൊട്ടില്‍പ്പാലം ഷൈജു-54) എറണാകുളത്ത് പിടിയില്‍. കവര്‍ച്ച നടത്തുന്നതിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളുടെ കൂട്ടാളിയും നിരവധി കേസുകളിലെ പ്രതിയുമായ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് റഫീഖിനെയും(37) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പട്രോളിംഗിനിടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇരുവരും പിടിയിലായത്. സംശയാസ്പദമയി കണ്ടതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തലശേരിയില്‍ മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസില്‍ പോലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ഷൈജു പിടിയിലായത്. ത ലശേരിയിലെ ഒരു ബേക്കറിയില്‍നിന്നു രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലടക്കം വിവിധയിടങ്ങളിലാണ് 250 ഓളം മോഷണക്കേസുകള്‍ ഇയാളുടെ പേരിലുള്ളത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More

പോലീസും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും വെടിവയ്പ്

ഇരിട്ടി: വയനാട്ടിലെ വെടിവയ്പിനുശേഷം കണ്ണൂർ ജില്ലയിലെ കാടുകളിലേക്ക് ഒതുങ്ങിയ മാവോയിസ്റ്റ് സംഘവും പോലീസും തമ്മിൽ വീണ്ടും വെടിവയ്പ്. രണ്ടു പേർക്ക് പരിക്കേറ്റതായും ആയുധശേഖരം പിടികൂടിയതായും സൂചനയുണ്ട്. പരിക്കേറ്റത് മാവോയിസ്റ്റുകൾക്കാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ആയാംകുടി ഭാഗത്താണ് വെടിവയ്പ് നടന്നതായി പറയപ്പെടുന്നത്. കരിക്കോട്ടക്കരി ടൗണിലടക്കം വെടിഒച്ച കേട്ടതായും വനത്തിൽനിന്ന് പുക ഉയരുന്നതായും നാട്ടുകാർ പറയുന്നു. ഏകദേശം 25 റൗണ്ട് ഓളം വെടിഒച്ച കേട്ടതയാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ മേഖലകളിൽ പോലീസിന്‍റെയും തണ്ടർബോൾട്ടിന്‍റെയും തെരച്ചിൽ ശക്തമായിരുന്നു. ഇതിനിടയിലാണ് വാള തോടിലെ വീടുകളിൽ എത്തി മാവോയിസ്റ്റ് സംഘം ഭക്ഷണവും മറ്റും ശേഖരിച്ച് തിരികെ പോയത്.

Read More

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ

ഇരിട്ടി: വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വിചാരണ നടപടികൾ പൂർത്തിയായിരിക്കുമ്പോഴാണ് പ്രതി ആറളം പന്നിമൂല സ്വദേശി പി.എം. രാജീവനെ (50) വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച്‌ 30നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ വയോധികയുടെ മകന് പുതിയതായി നിർമിക്കുന്ന വീടിന്‍റെ വയറിംഗ് ജോലിക്കെത്തിയ പ്രതി വികാസ് നഗറിലുള്ള വീട്ടിലെത്തിയ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഓട്ടോയിൽ മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്തിൽ അവിടെ വച്ച് ആത്മഹത്യ ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഡിഎൻഎ ഫലവും പ്രതിക്കെതിരായി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ സുനിൽ കുമാറിന്‍റെ സ്ഥലംമാറ്റമടക്കം ഒട്ടനവധി സമ്മർദങ്ങൾ നേരിട്ട…

Read More

പയ്യന്നൂരിലെ ജ്വല്ലറി കവര്‍ച്ച: കൂട്ടുപ്രതിയും പിടിയില്‍

പയ്യന്നൂര്‍: നഗരത്തിലെ പഞ്ചമി ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കവർച്ചാക്കേസിലെ കൂട്ടുപ്രത തമിഴ്‌നാട് കുലൂര്‍ ജില്ലയിലെ വിരുദാചലം സ്വദേശി കണ്മണിരാജയെ(37)യാണ് പയ്യന്നൂര്‍ പോലീസ് തമിഴ്നാട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കവർച്ചാക്കേസിൽ തമിഴ്നാട് തഞ്ചാവൂര്‍ പാപനാശം സ്വദേശിയായ ജഗദുല്‍ സാദിഖിനെ(40) പയ്യന്നൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ ഒന്നേ കാലോടെയായിരുന്നു പയ്യന്നൂര്‍ ടെമ്പിള്‍ റോഡില്‍ താമസിക്കുന്ന ഗംഗോത്രിയില്‍ അശ്വിന്‍റെ ഉടമസ്ഥതയിലുള്ള പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ പഞ്ചമി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പുറത്തുള്ള നിരീക്ഷണ കാമറക്കും മുന്‍വശത്തെ ലൈറ്റിനും പച്ച സ്പ്രേ പെയിന്‍റടിച്ച ശേഷം ഷട്ടറിന്‍റെ പൂട്ട് ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് മുറിച്ചായിരുന്നു കവർച്ച. ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന വെളളി…

Read More

തലശേരിയിൽ വീണ്ടും അജ്ഞാതരോഗം, 22 വിദ്യാർഥിനികൾ ആശുപത്രിയിൽ; സ്കൂളിന് അവധി

തലശേരി: സിക്ക വൈറസ് ഭീതി വിട്ടൊഴിയും മുമ്പ് തലശേരിയിൽ വീണ്ടും അജ്ഞാത രോഗം. അലർജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 22 വിദ്യാർഥിനികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 15 വിദ്യാർഥിനികളുടെ രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. തലശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് ദേഹമാസകലം ചൊറിച്ചിലും വേദനയും അനുഭപ്പെട്ടത്. സ്കൂളിന് ഇന്ന് അധികൃതർ അവധി നൽകി. ഇന്നലെ പകൽ സമയങ്ങളിൽ അസ്വസ്ഥത നേരിട്ട 20 വിദ്യാർഥിനികളെ അധ്യാപകരാണ് വിവിധ ആശുപത്രികളിൽ എത്തിച്ചത്. രണ്ട് കുട്ടികളെ രാത്രി രക്ഷിതാക്കളും ആശുപത്രിയിലെത്തിച്ചു. പരിയാരം മെഡിക്കൽ കോളജിൽ അഞ്ച് വിദ്യാർഥിനികളും ജനറൽ ആശുപത്രിയിലും നഗരത്തിലെ രണ്ട് സഹകരണ ആശുപത്രികളിലുമായി പന്ത്രണ്ട് വിദ്യാർഥിനികളുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആരോഗ്യ വിഭാഗം ഇന്നലെ തന്നെ സ്കൂളിൽ എത്തി പരിശോധന നടത്തി. കൊതുക് നശീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.…

Read More