മട്ടന്നൂർ: ഇൻഷ്വറൻസ് തുക അടക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റിന്റെ വാഹനങ്ങൾ റോഡിലിറക്കാനാതെ കയറ്റിയിട്ടു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന നാല് ഇലക്ട്രിക് വാഹനങ്ങളാണ് ഓഫീസിൽ കയറ്റിയിട്ടിരിക്കുന്നത്. പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ്, തലശേരി താലൂക്കുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ കയറ്റിയിട്ടതോടെ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെടുന്ന സ്ഥിതിയാണ്. കണ്ണൂർ താലൂക്ക് ഉൾപ്പെടെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളാണ് എൻഫോഴ്സ്മെന്റിന് അനുവദിച്ചിരുന്നു. ഇതിൽ നാല് വാഹനങ്ങളുടെ ഇൻഷ്വറൻസ് കാലാവധി അവസാനിച്ചത്. ഒരു വാഹനത്തിന്റെ കാലാവധി ആറിന് അവസാനിക്കും. ഒക്ടോബർ 31 നാണ് ഇലക്ട്രിക് വാഹനത്തിന്റെ കാലാവധി കഴിഞ്ഞത്. പിന്നീട് മൂന്ന് വാഹനങ്ങളുടെയും ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞു. ഇതിനു പുറമെ രണ്ട് ഡീസൽ ജീപ്പുകളും മട്ടന്നൂർ ഓഫീസ് പരിസരത്ത് കട്ടപ്പുറത്താണ്. ജീപ്പുകൾക്കുണ്ടായ തകരാർ പരിഹരിക്കാതെയിട്ടതോടെയാണ് കട്ടപ്പുറത്തായത്. ഇൻഷ്വറൻസ് അടക്കാതെ വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാതെ വന്നതോടെ വാഹന പരിശോധന ഉൾപ്പെടെയുള്ള എൻഫോഴ്സ്മെന്റിന്റെ…
Read MoreCategory: Kannur
കണ്ണൂരിൽ പോലീസിനെ വെടിവച്ച കേസ്; ആത്മരക്ഷാർഥം വെടിവച്ചതെന്ന് പ്രതിയുടെ ഭാര്യ
കണ്ണൂർ: ആത്മരക്ഷാർഥം ഒരു തവണ മുകളിലേക്കാണ് വെടിവെച്ചതെന്ന് പ്രതിബാബു ഉമ്മൻ തോമസിന്റെ ഭാര്യ ലിൻഡ പറഞ്ഞു. ബഹളം കേട്ടപ്പോൾ ഇന്നലെ രാത്രി വീടിനുനേരെ അക്രമം എന്നാണ് കരുതിയത്. ഗ്ലാസ് തകർന്ന ശബ്ദം കേട്ട് കാർ തകർത്തതായി ആദ്യം തോന്നി. ജനൽ ചില്ലുകളും ആരോ കല്ലെടുത്ത് എറിഞ്ഞ് തകർത്തു. നായ്ക്കൾ ശബ്ദത്തിൽ കുരയ്ക്കുന്നുമുണ്ടായിരുന്നു. പോലീസ് ആണെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാൽ പോലീസ് കല്ലെറിയില്ലല്ലോ. കല്ലേറ് എന്ന് കരുതി ബാബു ഉമ്മൻ തോമസ് രക്ഷപ്പെടാനാണ് വെടി പൊട്ടിച്ചതെന്ന് ഭാര്യ ലിൻഡ പറഞ്ഞു. മതിലിന്റെ മുകളിൽ കൂടിയാണ് പോലീസ് രണ്ടാം നിലയിലേക്ക് കയറിയത്. പട്ടിയുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. അപ്പോൾ താഴെ വന്നാൽ വാതിൽ തുറക്കാമെന്ന് ബാബു പറഞ്ഞെന്നും വാതിൽ തുറന്നയുടനെ ബാബുവിനെ പോലീസ് അടിച്ച് നിലത്തിട്ടെന്നും ലിൻഡ പറഞ്ഞു. പോലീസ് മാത്രമല്ല മുണ്ട് ഉടുത്ത കുറെ ഗുണ്ടകളും…
Read Moreമകനെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസിന് നേരെ വെടിവച്ചു; പിതാവ് അറസ്റ്റിൽ
കണ്ണൂർ: വധശ്രമക്കേസ് അന്വേഷിക്കാൻ വീട്ടിലെത്തിയ എസ്ഐക്കും പോലീസുകാർക്കും നേരേ വെടിവയ്പ് നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചിറയ്ക്കൽ ചിറയ്ക്കു സമീപം ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മൻ തോമസ് (71) നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഇയാളുടെ മകൻ റോഷൻ പ്രതിയായ വധശ്രമക്കേസ് അന്വേഷണത്തിന് എത്തിയതായിരുന്നു വളപട്ടണം സ്റ്റേഷനിലെ എസ്ഐ നിധിനും സംഘവും. റോഷനെ അന്വേഷിച്ചപ്പോൾ പ്രകോപിതനായ പ്രതി റിവോൾവർ ഉപയോഗിച്ച് പോലീസിന് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒഴിഞ്ഞ് മാറിയതിനാലാണ് പോലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മൂന്ന് തവണ പോലീസിനുനേരെ പ്രതി വെടിയുതിർത്തെന്ന് പോലീസ് പറഞ്ഞു. പോലീസ് പറയുന്നത് ഇങ്ങനെ; രണ്ട് സബ് ഇൻസ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ആറ് പോലീസുകാരാണ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയത്. വീടിന്റെ മുന്നിൽ എത്തിയപ്പോൾ ബാബു ഉമ്മൻ പോലീസിനെ കണ്ട് വാതിൽ അടയ്ക്കുകയായിരുന്നു. വളപട്ടണം സ്റ്റേഷനിൽ നിന്നാണെന്നും…
Read Moreടാസ്ക് ഒന്നിന് നൂറു രൂപ ആകര്‍ഷകമായ പലിശ കരിവെള്ളൂരുകാരന്‍ നഷ്ടമായത് പതിനൊന്നര ലക്ഷം
പയ്യന്നൂര്‍: ടാസ്കിന് നൂറുരൂപ വീതം നല്‍കിയും അധികലാഭം വാഗ്ദാനം നല്‍കിയുമുള്ള തട്ടിപ്പ് വീണ്ടും. ഇത്തവണ കരിവെള്ളൂര്‍ സ്വദേശിക്ക് നഷ്ടമായത് 11,45,700 രൂപ. തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ കേസ്. ടാസ്ക് നല്‍കിയും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പുകള്‍ അരങ്ങേറിയ പയ്യന്നൂരില്‍നിന്നും പതിനൊന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയുമുയരുന്നു. കരിവെള്ളൂര്‍ പലിയേരിക്കൊവ്വലിലെ സി.വി.രാഹുലാണ് കണ്ണൂരിലെ സുമിത്ത്, വനിത എന്നിവര്‍ക്കെതിരേയുള്ള പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസം 19, 20 എന്നീ ദിവസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. ഡിമാറ്റ് സര്‍വീസ് ചെയ്താല്‍ ടാസ്ക് ഒന്നിന് നൂറു രൂപ വീതവും കൂടുതല്‍ നിക്ഷേപത്തിന് ആകര്‍ഷകമായ അധിക പലിശയും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയില്‍ പറയുന്നു. ഇതിന്‍പ്രകാരം യുപി ഐഡിയിലൂടേയും ബാങ്കുവഴിയായും 11,45,700 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്
Read Moreകണ്ണൂർ ടൗൺ സ്റ്റേഷൻ സൂപ്പറാ…സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷൻ
കണ്ണൂർ: പ്രവർത്തന മികവിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ. ആദ്യത്തെ തവണയാണ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് ഈ അംഗീകാരം ലഭിക്കുന്നത്. കുറ്റാന്വേഷണത്തിലെ കാര്യക്ഷമതയ്ക്കും സാമൂഹ്യ പ്രതിബന്ധതയക്കും മയക്കുമരുന്നുകൾക്കെതിരെയുള്ള പേരാട്ടവും ക്രമസമാധാന പാലനത്തിനുമെല്ലാമുള്ള നേട്ടം കൂടിയാണ് സംസ്ഥാന സർക്കാരിന്റെ ഈ ബഹുമതി. കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു. എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ സിഐ ബിനുമോഹനും സംഘവുമാണ് കൃത്യമായ ഇടപെടലുകൾ നടത്തി വന്നത്. കുറ്റകൃത്യങ്ങളിൽ കാലതാമസമില്ലാതെ പ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കാൻ മികച്ച പ്രവർത്തനങ്ങളാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ കാഴ്ചവെക്കാറുള്ളത്. ഏതാനം മാസം മുന്‍പ് കണ്ണൂർ നഗരത്തിൽ നടന്ന കൊലപാതകത്തിലെ പ്രതികളെ മണിക്കൂറുകൾക്കകം ടൗൺ പോലീസ് പിടികൂടിയിരുന്നു. കൂടാതെ നഗരത്തിലെ ജനങ്ങളുടെ ഉറക്കം കിടത്തിയിരുന്ന മോഷ്ടാവിനെ വിദഗ്ദമായാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ലഹരിക്ക് തടയിടാനും മികച്ച…
Read Moreഭര്‍ത്താവിന്റെ കാമുകിയെ മർദിച്ച് ഭാര്യയും ബന്ധുക്കളും; കേസെടുത്ത് പോലീസ്
പെരിങ്ങോം: ഭര്‍ത്താവുമായി ഇഷ്ടത്തിലായതിന്റെ വിരോധത്തില്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടക്കുകയും ചെയ്തതായുള്ള യുവതിയുടെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. പെരിങ്ങോത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുപ്പത്താറുകാരിയുടെ പരാതിയിലാണ് കാമുകന്റെ ഭാര്യക്കും മാതാവുള്പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ മാസം 26ന് ഉച്ചയ്ക്കാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരിയുടെ തല ചുമരിലിടിച്ചും അസഭ്യം പറയുകയും മൊബല്‍ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയുമായിരുന്നുവെന്നാണ് പരാതി. ഫോണ്‍ ഉപയോഗശൂന്യമാക്കിയതിലൂടെ 80,000 രൂപയുടെ നഷ്ടമുണ്ടെന്ന് പരാതിയിൽ പറയുന്നു. അക്രമത്തിന് നേതൃത്വം നല്കിയ യുവതിയുടെ ഭര്‍ത്താവും താനുമായി ഇഷ്ടത്തിലായതിന്റെ വിരോധമാണ് സംഭവത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Read Moreആത്മഹത്യയോ, കൊലപാതകമോ? കണ്ണവം വനത്തിൽ മരിച്ചയാളെ അഞ്ച് വർഷത്തിനുശേഷം തിരിച്ചറിഞ്ഞു
കൂത്തുപറമ്പ്: കണ്ണവം വനത്തിൽ മരിച്ചയാളെ ഡിഎൻഎ പരിശോനയിലൂടെ അഞ്ച് വർഷത്തിനു ശേഷം തിരിച്ചറിഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. വനത്തിനുള്ളിൽ 2021 ൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം എടയാർ കോളനിയിലെ മനോജിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 2018ൽ കാണാതായ മനോജിന്റെ മൃതദേഹം അസ്ഥികൂടം മാത്രമായിട്ടാണ് കണ്ടെത്തിയത്. ആരും കടന്നു ചെല്ലാത്ത വനത്തിനുള്ളിലായിരുന്നു ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. നേരത്തെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസിന് മരിച്ചത് മനോജ് ആണെന്ന് സൂചന ലഭിച്ചിരുന്നു. മനോജിന്റെ സഹോദരൻ ബാബുവിന്റെ ഡിഎൻഎ പരിശോധിച്ചതിന്റെ ഫലം ലഭിച്ച ശേഷമാണ് മനോജിന്റെ മൃതദേഹം തന്നെയാണെന്ന് പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചത്. ഇയാൾ ഭാര്യയുമായി വഴക്കിട്ടതിനെത്തുടർന്ന് ഭാര്യ കിണറ്റിൽ ചാടിയ സംഭവമുണ്ടായിരുന്നതായും ഇതിനു ശേഷം ഇയാൾ വനത്തിൽ…
Read Moreമദ്യ ലഹരിയിൽ വാക്കുതർക്കം; മുണ്ടയാംപറമ്പ് സ്വദേശിക്ക് വെട്ടേറ്റു
ഇരിട്ടി: മദ്യലഹരിയിൽ നടന്ന വാക്കുതർക്കത്തിനിടെ ആദിവാസിയായ ഒരാൾക്ക് വെട്ടേറ്റു. മുണ്ടയാംപറമ്പ് കോളനിയിലെ ബാലൻ (52 ) ആണ് വെട്ടേറ്റത്. കോളനിക്ക് വെളിയിൽ താമസിക്കുന്ന ലക്ഷ്മണൻ എന്നയാൾക്കെതിരേ ബാലൻ കരിക്കോട്ടകരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 30 ന് രാത്രി 8. 30 ഓടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന ഇരുവരും ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്നു. പ്രതി ലക്ഷ്മണൻ മദ്യപിച്ചത് ബാലൻ ചോദ്യം ചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് എഫ് ഐആറിൽ പറയുന്നു. പ്രതി വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലന്റെ പരാതി പ്രകാരം ലക്ഷ്മണനെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കരിക്കോട്ടക്കരി പോലീസ് കേസെടുത്തു.
Read Moreതളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോടിലെ സി.കെ.ഹാഷിം (27) നെയാണ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വിപിന്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 0.698 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തളിപ്പറമ്പ് ടൗണിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാഷിമെന്ന് എക്സൈസ് പറഞ്ഞു. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഹാഷിം രണ്ടാഴ്ച്ച മുമ്പേയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇയാളുടെ പേരില്‍ എന്‍ഡിപിഎസ് വകുപ്പ് 22(ബി) പ്രകാരം കേസെടുത്തു. തളിപ്പറമ്പ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രവന്റീവ് ഓഫീസര്‍മാരായ കെ.കെ.രാജേന്ദ്രന്, പി.കെ.രാജീവന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, വി.ധനേഷ്, ടി.വി.വിജിത്ത്, റെനില്‍ കൃഷ്ണന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സി.നിത്യ എക്സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Read Moreകണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കഞ്ചാവും ബീഡിയും പിടികൂടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ തടവുകാരനിൽനിന്നു മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ബീഡിയും കഞ്ചാവും പിടികൂടി. കണ്ണൂർ സിറ്റി സ്വദേശി കാരാട്ട് നൗഷാദ് (40) എന്നയാളുടെ പക്കൽ നിന്നാണ് 40 ബീഡിയും 25.36 ഗ്രാം കഞ്ചാവും പിടികൂടിയത്. എസ്കോടിനുശേഷം ജയിലിലേക്ക് കൊണ്ടുവന്ന നൗഷാദിനെ ജയിൽ ഗേറ്റിൽ വച്ച് ദേഹപരിശോധന നടത്തിയപ്പോൾ അസ്വാഭാവികത കണ്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ബീഡിയും കഞ്ചാവും കണ്ടെടുത്തത്. കഞ്ചാവ് വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന അഞ്ച് കവറുകളും കണ്ടെടുത്തു. ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ രണ്ട് കറുത്ത കവറുകളിലായാണ് കഞ്ചാവും ബീഡിയും ഉണ്ടായിരുന്നത്. ജയിൽ സൂപ്രണ്ടന്റിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപും ഇയാൾ ഇതുപോലെ നിരോധിത പുകയില ഉത്പന്നങ്ങൾ ജയിലിനകത്തേക്ക് കയറ്റിയിട്ടുണ്ടോയെന്നും ഇയാളുടെ സഹായികളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.…
Read More