ദുബായിൽ പോകണം; സിപിഎം അനുകൂല വിഭാഗം സംഘടിപ്പിക്കുന്ന പരിപായിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല

കണ്ണൂർ: സിപിഎം അനുകൂല വിഭാഗം സംഘടിപ്പിക്കുന്ന എം.വി. രാഘവൻ ദിനാചരണത്തിന്‍റെ ഭാഗമായുള്ള അനുസ്മരണ സെമിനാറിൽ മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല. ദുബായിൽ മറ്റൊരു പരിപാടിയുണ്ടായതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് വിശദീകരണം. കണ്ണൂർ ചേംബർ ഹാളിൽ എം.വി.ആർ. മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ന് സംഘടിപ്പിക്കുന്ന എം.വി.ആർ. ദിനാചരണത്തിന്‍റെ സെമിനാറിൽ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നു സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. യുഡിഎഫിൽ ഇത് വിവാദമായിരുന്നു.സിപിഎം പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിൽ യുഡിഎഫ് ഘടകക്ഷിയായ സിഎംപി അതൃപ്തി അറിച്ചതായാണ് വിവരം. ഇതേതുടർന്ന് വിവാദങ്ങളിലേക്ക് പോകേണ്ടെന്ന തീരുമാനത്തിലാണ് പരിപാടിയിൽ നിന്ന് പിൻമാറിയതെന്നാണ് സൂചന. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗിനെ ക്ഷണിച്ചത് യുഡിഎഫിൽ ഏറെ ചർച്ചയായിരുന്നു. കേരള നിർമിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിൽ ഇന്നു നടക്കുന്ന സെമിനാർ മന്ത്രി വി.എൻ. വാസവൻ ആണ് ഉദ്ഘാടനം ചെയ്യുന്നത്. യുഡിഎഫ് ഘടകക്ഷിയായ സിഎംപി…

Read More

സിപിഎം സെമിനാറിൽ ലീഗ് പങ്കെടുത്താൽ കോൺഗ്രസിനു ഭയമെന്ന് വി.എൻ. വാസവൻ

കണ്ണൂർ: എം.വി.ആറിന്‍റെ അനുസ്മരണ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് അവരോട് ചോദിക്കണമെന്ന് മന്ത്രി വി.എൻ.വാസവൻ. ഇക്കാര്യത്തിൽ ഞാൻ എന്തു പ്രതികരിക്കാനാണ്. ഇതിൽ രാഷ്ട്രീയമൊന്നുമില്ലെന്നാണ് കരുതുന്നത്. ലീഗിന്‍റെ ഒരു ഉന്നത നേതാവ് ഞങ്ങളെ സിപിഎം പലസ്തീൻ ഐക്യദാർഡ്യ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞു, ഞങ്ങൾ ക്ഷണിക്കുകയും ചെയ്തു. പങ്കെടുക്കാത്തതിന് അവർ ചില സാങ്കേതിക കാരണങ്ങളും പറഞ്ഞു. തിരുവനന്തപുരത്ത് ഞങ്ങൾ നടത്തിയ സെമിനാറിൽ ലീഗും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമൊക്കെ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസിലെ ചില നേതാക്കൾ മുസ് ലിം ലീഗിനെ ഭയക്കുകയാണ്. ശശിതരൂരിനെ മുസ് ലിം ലീഗ് റാലിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിന് സുധാകരനും സതീശനുമാണ് ഭയന്നത്. ഞങ്ങൾ എന്തിനാണ് മുസ് ലിം ലീഗിനെ ഭയക്കുന്നതെന്നും മന്ത്രി വി.എൻ വാസവൻ ചോദിച്ചു. ലീഗില്ലെങ്കിൽ യുഡിഎഫില്ല, അതാണ് കോൺഗ്രസ് ഭയക്കുന്നതിന് കാരണമെന്നും വി.എൻ. വാസവൻ പറഞ്ഞു.

Read More

മാവോയിസ്റ്റുകൾ കണ്ണൂർ മേഖലയിലേക്ക്? വനമേഖലയിൽ തെരച്ചിൽ ശക്തം

ഇരിട്ടി: വയനാട്ടിലെ പേരിയയിൽ ഏറ്റ അപ്രതീക്ഷിത പരാജയത്തോടെ മാവോയിസ്റ്റുകളിലെ അവശേഷിക്കുന്ന പ്രവർത്തകർ വയനാട് വനമേഖല വിട്ട് കണ്ണൂർ ജില്ലയുടെ കേളകം, ആറളം, അയ്യൻകുന്ന് വനമേഖലയിലേക്ക് മാറിയതായി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ മേഖലകളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. പ്രത്യേക വാഹനം സഹിതം തണ്ടർബോൾട്ട് അംഗങ്ങൾ കാടുകയറിയുള്ള പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി യുദ്ധമുഖത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമാണ് കരിക്കോട്ടക്കരിയിൽ എത്തിയിരിക്കുന്നത്. വളരെ ദുർഘടം പിടിച്ച വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിൽ ഇരുന്നുതന്നെ ശത്രുക്കൾക്കുനേരെ നിറയൊഴിക്കാൻ കഴിയും. ഏറ്റുമുട്ടലുകളിൽ  മാവോയിസ്റ്റുകൾക്ക് നഷ്ടമായത് എട്ടു പേരെകഴിഞ്ഞ എട്ട് വർഷങ്ങളായി പോലീസുമായി നടന്ന ഏറ്റുമുട്ടലുകളിൽ മാവോയിസ്റ്റുകൾക്ക് നഷ്ടമായത്‌ എട്ട് കമാൻഡർമാരെയാണ്‌. പാലക്കാടേ നാല് പേരും നിലമ്പൂരിൽ രണ്ടും പടിഞ്ഞാറത്തറയിലും വൈത്തിരിയിലുമായി ഒരോ കേഡർമാരെയുമാണ് മാവോയിസ്റ്റുകൾക്ക് നഷ്ടമായിരിക്കുന്നത്. പൊതുവിൽ ഫോൺ സംവിധാനങ്ങൾ ഉപയോഗിക്കാത്ത മാവോയിസ്റ്റുകളുടെ മധ്യവർത്തി ആയി പ്രവർത്തിച്ചിരുന്ന തമിഴ്നാട്…

Read More

കുറുകെചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻ കാർ വെട്ടിച്ചു; പിന്നെ കൂട്ടയിടി; അപകടത്തിൽപ്പെട്ടത് മൂന്ന് കാറുകൾ

മട്ടന്നൂർ: വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ടു മറ്റു രണ്ടു കാറുകളിൽ ഇടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി എട്ടോടെ ഉരുവച്ചാൽ പഴശി യിലായിരുന്നു അപകടം. കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ആൾട്ടോ കാറാണ് റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ടു മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിലും ആൾട്ടോ കാറിലും ഇടിച്ചത്. നിയന്ത്രണം വിട്ട കാർ ഡ്രൈവർ ചെമ്പേരി സ്വദേശി നിഖിൽ ഉരുവച്ചാൽ ഐഎംസി ആശുപത്രിയിൽ ചികിത്സ തേടി. ചെമ്പേരിയിൽ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്ന കാറാണ് പൂച്ചയെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള ശ്രമത്തിൽ അപകടത്തിൽപെട്ടത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കി.

Read More

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; ചെറിയ തുകയ്ക്ക് വലിയ ലാഭവിഹിതം; 23 കാരിക്ക് നഷ്ടമായത് ആറ് ലക്ഷം

കണ്ണൂർ: ബിറ്ററി ഓൺലൈൻ ട്രേയ്ഡിംഗിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ ലക്ഷങ്ങൾ തട്ടിയതായി പരാതി. കീഴറ സ്വദേശി 23കാരിയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ഓക്‌ടോബർ 15 മുതൽ ഈമാസം ആറ് വരെ പല തവണകളായി 6,61,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ആദ്യം ചെറിയ പൈസ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടെന്നും അതിന്‍റെ ലാഭവിഹിതം നൽകുകയും ചെയ്തു. തുടർന്ന് ഒരു ലക്ഷം നിക്ഷേപിക്കാൻ പറഞ്ഞു. ആദ്യം ലാഭവിഹിതം കിട്ടിയത് കൊണ്ട് യുവതി പണം നിക്ഷേപിച്ചു. തുടർന്ന്, വീണ്ടും രണ്ട് ലക്ഷം നിക്ഷേപിക്കാനും എല്ലാ ലാഭവിഹിതം കൂടെ ഒരുമിച്ച് നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

Read More

മാവോയിസ്റ്റ് ആക്രമണം; ഇരിട്ടിയിലെ 3 പോലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തം

ഇരിട്ടി: വയനാട് പേരിയയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പിന്‍റെ പശ്ചാത്തലത്തിൽ ഇരിട്ടിയിലെ വനാതിർത്തി മേഖലയിലുള്ള മൂന്ന് പോലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി. കബനി ദളത്തിന്‍റെ രണ്ട് പ്രവർത്തകർ പിടിയിലായതോടെ കണ്ണൂർ ജില്ലയിലെ ആറളം, കരിക്കോട്ടക്കരി, കേളകം പോലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷ വർധിപ്പിക്കുകയും തണ്ടർബോൾട്ട് സംഘങ്ങൾ നിരന്തര തെരച്ചിൽ നടത്തി വരികയാണെന്നും ഇരിട്ടി എഎസ് പി തപോഷ്‌ ബസുമതാരി രാഷ്‌ട്രദീപികയോട് പറഞ്ഞു. കബനീദളത്തിന്‍റെ പ്രവർത്തന മേഖലകൂടിയായ ഇവിടങ്ങളിൽ മാവോയിസ്റ്റ് സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള സംഘം പലതവണ എത്തിയിരുന്നു. ആറളം ഫാം വന്യ ജീവി സങ്കേതത്തിനുള്ളിൽ 15 കിലോമീറ്ററോളം ഉള്ളിൽ മൂന്ന് വനം വകുപ്പ് താത്കാലിക വാച്ചർമാർക്ക് നേരേ വനിതകൾ ഉൾപ്പെടുന്ന മാവോയിസ്റ്റ് സംഘം കഴിഞ്ഞ ദിവസം വെടി ഉതിർത്ത സംഭവും ഉണ്ടായിരുന്നു.

Read More

കെട്ടാൻ നല്കിയ വാച്ച് തിരികെ ചോദിച്ചപ്പോൾ മർദനം

ഇരിക്കൂർ: കെട്ടാൻ നൽകിയ വാച്ച് തിരിച്ചു ചോദിച്ച യുവാവിനെ ഇടിച്ച് മൂക്കിന് പരിക്കേൽപ്പിച്ച സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുവളത്തുപറമ്പിലെ മാച്ചേരി റിയാസി (31)നെ ആക്രമിച്ച കേസിലാണ് സുഹൃത്തായ ഹുസൈനെ ഇരിക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ടൗണിൽ വച്ചാണ് ആക്രമിച്ചത്. റിയാസിന്‍റെ വാച്ച് ഹുസൈന് നൽകിയിരുന്നത് തിരിച്ചു ചോദിച്ചതിനാണ് ആക്രമിച്ചതെന്ന് പരാതി നൽകിയിരുന്നു. മൂക്കിന് പരിക്കേറ്റ റിയാസ് എകെജി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Read More

സിപിഎം അനുകൂല വിഭാഗം സംഘടിപ്പിക്കുന്ന എം.വി.ആർ. അനുസ്മരണദിന സെമിനാറിൽ കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകൻകണ്ണൂർ: സിപിഎം അനുകൂല വിഭാഗം സംഘടിപ്പിക്കുന്ന എം.വി. രാഘവൻ ദിനാചരണത്തിന്‍റെ ഭാഗമായുള്ള അനുസ്മരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുന്നത് മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഈ മാസം ഒൻപതിന് എം.വി.ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാ‍ണ് എം.വി.ആർ ദിനാചരണം സംഘടിപ്പിക്കുന്നത്. പയ്യാന്പലത്തെ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയ്ക്കുശേഷം നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത്. കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന പരിപാടി സഹകരണ മന്ത്രി വി.എൻ. വാസവനാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരള നിർമിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാർ. പാട്യം രാജൻ അധ്യക്ഷത വഹിക്കുന്ന സെമിനാർ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പങ്കെടുക്കുന്നുണ്ട്. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗിനെ ക്ഷണിച്ചത് യുഡിഎഫിൽ ഏറെ ചർച്ചയായിരുന്നു. ലീഗ് ആ ക്ഷണം നിരസിച്ചെങ്കിലും ലീഗിൽ ഒരു അഭിപ്രായ ഭിന്നത സൃഷ്‌ടിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. ഇതിനിടയിലാണ്…

Read More

കണ്ണൂർ എയർപോർട്ടിൽ മലദ്വാര സ്വർണക്കടത്തിന് ഒരു കുറവുമില്ല; അരക്കോടിയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി ആഷിഫ് മുണ്ടക്കൂലിൽ നിന്നാണ് 49,46,196 രൂപ വരുന്ന 818.5 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നു പുലർച്ചെ ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ആഷിഫ്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുളള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 876 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്ത ശേഷം 818.5 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 49,46,196 രൂപ വരും.

Read More

ബൈക്ക് കുളത്തിൽ വീണ് യുവാവ് മരിച്ച സംഭവം; സിപിഎമ്മിനെതിരേ ആരോപണവുമായി കോൺഗ്രസ്

തളിപ്പറമ്പ്: പട്ടുവം കാവുങ്കലിൽ രണ്ടടി മാത്രം വീതിയുള്ള നടപ്പാതയ്ക്ക് ചേർന്നുള്ള കുളത്തിൽ ബൈക്ക് മറിഞ്ഞ് ഫറാസ് (21) മരിക്കാനിടയായ സംഭവത്തിൽ രാഷ്‌ട്രീയ പോരാട്ടം. പട്ടുവം പഞ്ചായത്തിന്‍റെ കൃത്യവിലോപവും സിപിഎം കാവുങ്കൽ ബ്രാഞ്ച് കമ്മിറ്റിയുടെ ധാർഷ്ഠ്യവുമാണെന്ന് യുവാവ് മരിക്കാനിടയായതിന്‍റെ കാരണമെന്ന് മുൻ പട്ടുവം ഗ്രാമ പഞ്ചായത്തംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ.രാജീവൻ കപ്പച്ചേരി ആരോപിച്ചു. ആരും ഉപയോഗിക്കാത്ത ഈ കുളം എന്നും ഇവിടെ അപകട ഭീഷണി സൃഷ്ടിച്ചിരുന്നു. ഒന്നെങ്കിൽ ഇത് മൂടാനോ അല്ലെങ്കിൽ ഇതിന്‍റെ അരിക് കെട്ടി അപകട ഭീഷണി ഇല്ലാതെ ഇതു വഴി സഞ്ചരിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മരിച്ച എം.പി.ഫറാസ് ഉൾപ്പെടെയുള്ളവർ നിരവധി തവണ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. 2019 ൽ തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണെടുത്ത് നടവഴിക്ക് സമീപം നിലവിലുള്ള രണ്ടടി വഴി നാലടിയാക്കി മണ്ണിട്ട് വീതി കൂട്ടാൻ ശ്രമം തുടങ്ങി. സമീപവാസികൾ ആവശ്യമായ കല്ലുകൾ സൗജന്യമായി…

Read More