ഓൺലൈൻ തട്ടിപ്പിൽ കുറുമാത്തൂർ‌ സ്വദേശിയുടെ 2.25 ലക്ഷം നഷ്ടമായി; അന്വേഷണം ആരംഭിച്ച് പോലീസ്

തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിയുടെ 2,22,400 രൂപ നഷ്ടമായി. ടി.വി.രാമചന്ദ്രനാണ് പണം നഷ്ടപ്പെട്ടത്. കോമണ്‍ സര്‍വീസ് സെന്‍റർഹെല്‍പ്പ് ഡെസ്‌ക്കാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്. കുറുമാത്തൂര്‍ കേരളാ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് ഒക്ടോബര്‍ പത്തിന് 1,74,000 രൂപയും 13 ന് 36,800 രൂപയും അജ്ഞാതൻ പിൻവലിച്ചെന്നാണ് പരാതി. തളിപ്പറന്പ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടത്ത് അന്വേഷണം ആരംഭിച്ചു.

Read More

സ്‌പെയിനിലേക്ക് വിസ; 18 ലക്ഷത്തിലേറെ തട്ടിയെടുത്തതായി പരാതി

പയ്യന്നൂര്‍: സ്‌പെയിനിലേക്ക് വീസ വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍നിന്നായി 18,26,771 രൂപ തട്ടിയെടുത്തതായി പരാതി. പയ്യന്നൂര്‍ തായിനേരിയിലെ വിബിന്‍ വിന്‍സ്റ്റന്‍റെ പരാതിയില്‍ പയ്യന്നൂര്‍ കണ്ടോത്തെ വിനായക്, ഇരിട്ടി ആനപ്പന്തിയിലെ സ്മിത ടി. ജോണ്‍ എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് വഞ്ചനാകുറ്റത്തിനു കേസെടുത്തു. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ പല ദിവസങ്ങളിലായാണ് പരാതിക്കാസ്പദമായ തട്ടിപ്പു നടത്തിയത്. സ്‌പെയിനിലേക്ക് വീസ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനായ വിബിനില്‍നിന്ന് 8,81,598 രൂപയാണ് പ്രതികള്‍ വാങ്ങിയത്. കൂടാതെ സഹൃത്തുക്കളായ യദുകൃഷ്ണന്‍റെ കയ്യില്‍നിന്ന് 6,45,173 രൂപയും കെ.വി. മിഥുനില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും വീസ നല്‍കാമെന്ന ഉറപ്പില്‍ വാങ്ങിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍, പലവട്ടം ചോദിച്ചിട്ടും വീസയോ നല്‍കിയ പണമോ തിരിച്ച് നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

Read More

ഹൈറിച്ചിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് ; പൊതുപ്രവര്‍ത്തകനുമായ പരാതിക്കാരന്  വധഭീഷണി

പയ്യന്നൂർ: ഹൈറിച്ചിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പരാതിപ്പെട്ടയാള്‍ക്ക് വധഭീഷണി. വിവരാവകാശ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ കോറോം മുതിയലത്തെ കെ.പി. മുരളീധരനാണ് പെരിങ്ങോം പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഹൈറിച്ച് കമ്പനിക്കെതിരേ മുരളീധരന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും പയ്യന്നൂര്‍ ഡിവൈഎസ്പിക്കും കൂടുതല്‍ രേഖകളുള്‍പ്പെടെ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണു കമ്പനിയുടെ ആളായ കുഞ്ഞികൃഷ്ണന്‍ വധഭീഷണിയുയര്‍ത്തിയിരിക്കുന്നതായി മുരളീധരന്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ കുഞ്ഞികൃഷ്ണനുള്‍പ്പെടുന്ന കമ്പനിയുടെ ആളുകളായിരിക്കുമെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഹൈറിച്ച് കമ്പനിക്കെതിരെ ഈമാസം 13ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും 17ന് പയ്യന്നൂര്‍ ഡിവൈഎസ്പിക്കും മുരളീധരന്‍ പരാതി നല്‍കിയിരുന്നു. രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും സമ്പദ്ഘടനയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതി.

Read More

പഴയങ്ങാടി റെയിൽ പാളത്തിൽ കല്ലുകൾ നിരത്തി അട്ടിമറിശ്രമം; നാട്ടുകാരെ ഭീഷണിപ്പെടുത്തി ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടു

പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ അടിപ്പാലത്തിലെ റെയിലിൽ കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഇന്നലെ രാത്രി തിരുവനന്തപുരം മാവേലി എക്സ്പ്രസ് ട്രെയിൻ കടന്നു പോകുന്ന സമയത്താണ് റെയിലിൽ നിറയെ കല്ലുകൾ നിരത്തിയത്. തുടർന്ന് മാവേലി എക്സ്പ്രസ് കടന്നുപോയപ്പോൾ സമീപമുള്ള കടകളിലേക്കും കാൽ നടയാത്രക്കാരുടെ നേരെയും കല്ലുകൾ തെറിച്ചു. തുടർന്ന് റെയിൽപാതയ്ക്ക് സമീപ പാതയിലൂടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ഇറങ്ങി വരുന്നതിൽ സംശയം തോനിയ പരിസരവാസികൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തായത്. നാട്ടുകാർ ഇവരെ പിടികൂടി ചെറിയതോതിൽ കൈകാര്യം ചെയ്തു. തുടർന്ന് പഴയങ്ങാടി പോലീസിനെ വിവരമറിയിയിച്ചു.പോലീസ് എത്തുന്പോഴേക്കും നാട്ടുകാരെ ഭീഷണിപ്പെടുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതികൾക്കായി സമീപത്തെ സിസിടിവി കാമറകൾ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്.

Read More

ഗാനമേളക്കിടെ കണ്ണൂർ മേയർ അഡ്വ. ടി.ഒ മോഹനന് മർദനം

കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനന് നേരെ മർദ്ദനം. കണ്ണൂർ ദസറ ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി കണ്ണൂർ ഷെരീഫിന്‍റെ നേതൃത്വത്തിൽ നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം.   ഗാനമേളക്കിടെ കാണികളിൽ ഒരാൾ വേദിയിൽ കയറി നൃത്തം ചെയ്യാൻ തുടങ്ങി. ഇയാളെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് മേയർക്ക് നേരെ ആക്രമണം ഉണ്ടായത്.‌ പ്രകോപിതനായ യുവാവ് മേയറെ പിടിച്ചു തള്ളി. സംഭവത്തിൽ കണ്ണൂർ പോലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.

Read More

പോലീസ് ചമഞ്ഞു യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

തില്ലങ്കേരി: പോലീസ് ചമഞ്ഞു യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. തില്ലങ്കേരി ടൗണിൽ ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തില്ലങ്കേരി സ്വദേശികളായ സുവിൻ (26), വൈഷ്ണവ് ( 24), അഭിഷേക് (25), മിഥുൻ (26) എന്നിവരെ യുവതിയുടെ പരാതി പ്രകാരം മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തില്ലങ്കേരി ടൗണിൽ വച്ച് തന്നെ പോലീസ് ആണെന്ന് പറഞ്ഞെത്തിയ നാലു യുവാക്കൾ ബലമായി തടഞ്ഞുവെച്ചു ബാഗ് പരിശോധിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി മുഴക്കുന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലാകുന്നത്.

Read More

പയ്യന്നൂരിലെ മൂന്ന് കടകളിൽ മോഷണം; വേഷങ്ങൾ മാറിമാറി മോഷണംനടത്തിയത് ഒരാൾ; സിസിടിവി ദൃശ്യം പുറത്ത് വിട്ട്  പോലീസ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ മൂന്നിടങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ സുല്‍ഫക്സ് മാട്രസ് ആൻഡ് ഫര്‍ണിച്ചര്‍, ഐ മാക്സ് ഫൂട്ട്‌വെയര്‍ ആൻഡ് ബാഗ്, മൈത്രി ഹോട്ടല്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മോഷണങ്ങള്‍ക്ക് പിന്നില്‍ പയ്യന്നൂരിലെ സ്‌കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ചയിലെ പ്രതിയെന്ന് സൂചന. വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. സുല്‍ഫക്സില്‍ നിന്ന് പതിനയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടു. ഗോഡൗണിന്‍റെ ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച സ്ഥാപനം തുറന്നിരുന്നില്ല. ഇന്നലെ തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഇതിനോടു ചേര്‍ന്നുള്ള പഴയങ്ങാടി ബീവി റോഡിലെ നൗഫലിന്‍റെ ഐ മാക്‌സ് ഫൂട്ട്‌വെയര്‍ കടയില്‍ നിന്ന് 51,000 രൂപ നഷ്ടമായി. കൂടാതെ ഒരു ബാഗും ഒരു ജോഡി ഷൂസും മോഷ്ടാവ് അപഹരിച്ചു. സ്ഥാപനത്തിന്‍റെ പിറകിലെ വെന്‍റിലേഷനിലൂടെ മോഷ്ടാവ് നുഴഞ്ഞുകയറുകയായിരുന്നുവെന്നാണ് അനുമാനം. മൈത്രി ഹോട്ടലില്‍ നിന്ന് 300 രൂപയുടെ…

Read More

കണ്ണൂരിൽ പോലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി; വാഹനമോടിച്ചത് യൂണിഫോമിൽ അല്ലാത്തവർ ; വാഹനഭാഗങ്ങൾ കയറുപയോഗിച്ച് കെട്ടിവച്ചനിലയിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പന്പിലേക്ക് ഇടിച്ചു കയറി ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലിടിച്ചു. അപകടത്തിൽ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന മെഷീൻ തകർന്നു. ജീപ്പിടിച്ച കാറിലുണ്ടായിരുന്നയാൾക്ക് നിസാര പരിക്കേറ്റു. ഇന്നു രാവിലെ 6.45നായിരുന്നു അപകടം. അപകടസമയത്ത് പന്പിൽ കൂടുതൽ വാഹനങ്ങളില്ലാത്തതും തീപിടിത്തമുണ്ടാകാത്തതും വൻ ദുരന്തം ഒഴിവാക്കി. ഇൻഷ്വറൻസ് കാലവധി കഴിഞ്ഞ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്‍റെ അടിഭാഗത്ത് പലയിടങ്ങളും കയറും മറ്റുമുപയോഗിച്ച് കെട്ടിവച്ച നിലയിലായിരുന്നു. കണ്ണൂർ എആർ ക്യാന്പിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന വാഹനമാണിത്. അപകടസമയത്ത് പോലീസ് യൂണിഫോമിലല്ലാത്ത രണ്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻതന്നെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി. അപകടം നടന്നത് ടൗൺ പോലീസ് സ്റ്റേഷന്‍റെ ഏതാനും മീറ്ററുകൾ മാത്രം ദൂരെയുള്ള പന്പിലായിട്ടും പോലീസ് ഏറെനേരം കഴിഞ്ഞാണ് സംഭവസ്ഥലത്ത് എത്തിയത് എന്നത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. അതേസമയം അപകടത്തിൽപ്പെട്ട വാഹനം നീക്കാൻ ചിലർ നടത്തിയ ശ്രമം…

Read More

ലോൺ കുടിശിക വാങ്ങാൻ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരൻ യുവതിയുടെ ഫോട്ടോയെടുത്തു

കൂത്തുപറമ്പ്: ബാങ്കിൽ അടയ്ക്കേണ്ട ലോൺ കുടിശിക വാങ്ങാൻ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരൻ വീട്ടിലെ സ്ത്രീയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ കൈവേലിക്കൽ സ്വദേശിയുടെ പേരിലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ പഴയ നിരത്തിലെ വീട്ടിൽ എത്തിയപ്പോൾ ജാമ്യക്കാരൻ എന്ന നിലയിൽ ഭർത്താവിന്‍റെ പേരിൽ വന്ന നോട്ടീസ് ഒപ്പിട്ടു കൈപ്പറ്റുന്നതിനിടെ സ്ത്രീയുടെ ഫോട്ടോ എടുത്തുവെന്നാണ് പരാതി.

Read More

തലശേരിയിൽ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അക്രമിയെ സഹപാഠികൾ പിന്തുടർന്ന് പിടികൂടി

തലശേരി: കോളജിലേക്കു പോവുകയായിരുന്ന വിദ്യാർഥിനിയെ പട്ടാപ്പകൽ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമം. അതിക്രമത്തെ സാഹസികമായി നേരിട്ട് പെൺകുട്ടി അവിടെ നിന്നു രക്ഷപ്പെട്ടു. പിന്നീട് രണ്ടുതവണ ബോധരഹിതയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. അക്രമിയെ സഹപാഠികൾ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പെൺകുട്ടി കോളജിലേക്കു പോകാൻ ഇറങ്ങവെയാണ് അക്രമി പെൺകുട്ടിയെ കടന്നുപിടിച്ചത്. വായ പൊത്തിപ്പി‌ടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അക്രമിയിൽ നിന്നും പെൺകുട്ടി രക്ഷ നേടിയത്. സമീപത്തെ സിസിടിവി കാമറയിൽ നിന്നുമാണ് പ്രതിയെ സഹപാഠികൾ തിരിച്ചറിഞ്ഞതും പിന്തുടർന്ന് പിടികൂടിയതും. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ധർമടം പോലീസ് പറഞ്ഞു.  

Read More