തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരും. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ…
Read MoreCategory: Kannur
വാഹനം പരിശോധിക്കുന്നതിനിടെ പോലീസിന് അസഭ്യവർഷം; തളിപ്പറമ്പിൽ 2 പേർക്കെതിരേ കേസ്
തളിപ്പറമ്പ്: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ അസഭ്യം പറഞ്ഞ സംഭവത്തിൽ തളിപ്പറമ്പ് സ്വദേശികൾക്കെതിരേ കേസ്. തളിപ്പറമ്പ് ടാഗോർ സ്കൂളിന് സമീപത്തെ അബ്ദുള്ള (36), നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തെ ജഹീറ് (38) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം ചിറവക്കിലാണ് സംഭവം. അബ്ദുൾ നാസർ എസ്ഐയുടെ നേതൃത്വത്തിലുള്ള ഹൈവെ പോലീസ് സംഘം വാഹന പരിശോധന നടത്തി വരവെ മന്ന ഭാഗത്തുനിന്ന് ബൈക്കിൽ രണ്ടു പേർ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് ചോദ്യം ചെയ്തപ്പോൾ പൊതുജന മധ്യത്തിൽ വച്ച് പോലീസിനെ അസഭ്യം പറയുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയുമായിരുന്നു.
Read Moreഅമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
പരിയാരം: അമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളജ് പോലീസ് പരിധിയിലെ 39 കാരിയുടെ പരാതി പ്രകാരമാണ് കേസ്. ഇവരുടെയും 13 കാരിയായ മകളുടെയും ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതിനാണ് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും സമാന രീതിയിലുള്ള സംഭവത്തില്‍ ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.
Read Moreമദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ പെട്രോൾ പന്പിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
മാഹി: പന്തക്കൽ മൂലക്കടവിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലേക്ക് കാർ നിയന്ത്രണംവിട്ട് ഇടിച്ചു കയറി.പന്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. ഇന്ധനം നിറയ്ക്കുന്ന പൈപ്പുകളിൽ കാർ കയറിയിറങ്ങി. പമ്പിലെ പണം സൂക്ഷിക്കുന്ന മേശയിലും കാറിടിച്ചു. കാർ ഇടിച്ചെങ്കിൽ പെട്രോൾ പുറത്തേക്കൊഴുകി വൻ ദുരന്തമായിരുന്നു സംഭവിക്കുക. കാർ ഓടിച്ച ഡ്രൈവറും സുഹൃത്തും മദ്യലഹരിയിലായിരുന്നു. പന്തക്കൽ പോലീസ് സംഭവസ്ഥലത്തെത്തി കാറും ചമ്പാട് കുന്നോത്ത് മുക്ക് സ്വദേശിയായ കാർ ഓടിച്ച യുവാവിനെയും കാറിലുണ്ടായിരുന്ന ധർമടം സ്വദേശിയായ മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തു. പമ്പിന് സമീപത്തെ ബാറിൽ മദ്യപിക്കാനെത്തിയതാണെന്ന് യുവാക്കൾ പോലീസിനോട് പറഞ്ഞു.അഞ്ച് പെട്രോൾ പമ്പുകളും 12 മദ്യശാലകളും പ്രവർത്തിക്കുന്ന ഈ പ്രദേശത്ത് മദ്യലഹരിയിൽ വാഹനങ്ങൾ ഓടിക്കുന്നത് നിത്യസംഭവമായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Read Moreശാരീരികവും മാനസികവുമായ പീഡനം: അറുപതുകാരനെതിരേ വധശ്രമത്തിന് കേസ്
പയ്യന്നൂര്‍: ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇരുമ്പുമുട്ടികൊണ്ട് തലയിലടിച്ച് പരിക്കേല്‍പ്പിച്ചുവെന്നുമുള്ള ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ്. കുന്നരു വടക്കേ ഭാഗത്തെ ഒണക്കന്റെ വീട്ടില്‍ പത്മനാഭനെതിരേ (60) യാണ് ഇയാളുടെ ഭാര്യയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇരുപത്തഞ്ച് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ കുറെ നാളുകളായി വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് പരാതിയില്‍ സൂചനയുണ്ട്. അതിനിടയിലാണ് കഴിഞ്ഞ 26ന് രാത്രി പത്തോടെ ഇപ്പോഴത്തെ പരാതിക്കാസ്പദമായ സംഭവം. ഇരുമ്പുമുട്ടികൊണ്ട് രണ്ടുപ്രാവശ്യം തന്റെ തലയിലിടിച്ച് പരിക്കേല്‍പ്പിച്ചതായും അടുത്ത അടിയില്‍നിന്ന് ഒഴിഞ്ഞുമാറിയതിനാലാണ് മരണത്തില്‍നിന്നു രക്ഷപ്പെട്ടതെന്നുമാണു പരാതിയിലുള്ളത്. അതേസമയം ഭാര്യയുമായി വഴക്കിട്ട ഗൃഹനാഥന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19ന് വീട്ടിലെ പാചകവാതകം തുറന്നു വിട്ട് ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമുണ്ടായിരുന്നു. അഗ്നിരക്ഷാസേനയുടെ മിന്നല്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് കിടപ്പുമുറിയില്‍ കയറി തീ കൊളുത്തിയ ഇയാളെ രക്ഷപ്പെടുത്തിയത്.
Read Moreടി.പി. ചന്ദ്രശേഖരൻ വധം; ഡിവിഷൻ ബെഞ്ചിൽ അപ്പീൽ വിചാരണ തുടങ്ങി;ശിക്ഷ കൂട്ടണമെന്നും വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ
തലശേരി: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അപ്പീൽ വാദം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ആരംഭിച്ചു. ജസ്റ്റിസ് ഡോ. ജയശങ്കർ നമ്പ്യാർ, ഡോ. കൗസർ എന്നിവർ മുമ്പാകെയാണ് വാദം ആരംഭിച്ചത്. 2012 മേയ് നാലിന് രാത്രി വടകര വള്ളിക്കാവ് വെച്ചാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, കിർമാണി മനോജ് ഉൾപ്പെടെ പതിനൊന്ന് പ്രതികൾ നൽകിയ അപ്പീലിലും ശിക്ഷ പോരെന്നും കേസിൽ വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയും നൽകിയ അപ്പീലിലുമാണ് വാദം ആരംഭിച്ചിട്ടുള്ളത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം 74 പേരെ പ്രതി ചേർത്താണ് സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിചാരണക്കൊടുവിൽ പതിനൊന്നുപേരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഒന്നു മുതൽ ഏഴു വരെ പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി,…
Read Moreപഴയങ്ങാടിയിൽ മുക്കുപണ്ടം പണയംവച്ച് തട്ടിയത് 13 ലക്ഷത്തോളം; ചന്തപ്പുര സ്വദേശിയുടെ തട്ടിപ്പ് പൊളിഞ്ഞതിങ്ങനെ..
പഴയങ്ങാടി: ബാങ്കിനെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കടന്നപ്പള്ളി ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസി(36)നെതിരെയാണ് ബാങ്ക് അധികൃതരുടെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 13,82,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ബാങ്ക് സീനിയർ മാനേജർ വി. ഹരിയുടെ പരാതിയിലാണ് കേസെടുത്തത്. 2022ൽ ഒക്ടോബർ 20 മുതൽ ഈ വർഷം ഫെബ്രുവരി ഒന്ന് വരെയുള്ള കാലഘട്ടത്തിൽ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വച്ചായിരുന്നു തട്ടിപ്പ്. എട്ട് പ്രാവശ്യമായി 41.2 പവൻ വ്യാജസ്വർണമാണ് ഈവിധം പണയം വച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാല, വള, ബ്രേസ് ലൈറ്റ് തുടങ്ങിയവയായിരുന്നു ഉരുപ്പടികൾ. ആദ്യം പണയംവച്ച സ്വർണത്തിന്റെ കാലാവധി ഏപ്രിൽ മാസമായിരുന്നു. കാലാവധിയായിട്ടും സ്വർണം തിരിച്ചെടുക്കാത്തതിനെത്തുടർന്ന് ബാങ്ക് നോട്ടീസയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തിരിച്ചെടുക്കാത്ത സ്വർണം ലേലത്തിൽ വിൽക്കുകയാണ്…
Read Moreചികിത്സയ്ക്ക് എത്തിയ 15കാരനെ പീഡിപ്പിക്കാന്‍ ശ്രമം; ജീവനക്കാരന് പിടിയില്‍
കണ്ണൂർ: തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വിദ്യാർഥിയെ പീഡിപ്പിക്കാന്‍ ശ്രമം. തലശേരി ജനറല്‍ ആശുപത്രിയിലെ ഗ്രേഡ്-2 അറ്റന്‍ഡര്‍ സി. റമീസ് പിടിയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് ജീവനക്കാരൻ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിണറായി കാപ്പുമ്മല്‍ സ്വദേശിയാണ് പിടിയിലായ റമീസ്. ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Read Moreകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും
തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read Moreഎസ്ഐയുടെ കൈ തല്ലിയൊടിച്ച കേസ്;കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍
കാസര്‍ഗോഡ്: മഞ്ചേശ്വരം എസ്ഐയുടെ കൈ തല്ലിയൊടിച്ച കേസില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍. മഞ്ചേശ്വരം ഡിവിഷന് മെമ്പറും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാനെ (34)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നതടക്കം ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ റഷീദ്, അഫ്സല് എന്നിവരെയും മറ്റു രണ്ടുപേർക്കായും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റഹ്മാനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഉപ്പള ഹിദായത്ത് നാഗറില് ഞായറാഴ്ച പുലര്‍ച്ചെ പെട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം എസ്ഐ പി.അനൂപിനും സംഘത്തിനും നേരെയാണ് അക്രമമുണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ മൂന്നംഗ സംഘം എസ്ഐയെയും പോലീസുകാരെയും അക്രമിക്കുകയായിരുന്നു.സംഭവം നടന്ന ദിവസം ടര്‍ഫില്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്നുപേരുമായി എസ്ഐ തര്‍ക്കിക്കുന്നത് കണ്ട് അടുത്ത് ചെന്നിരുന്നുവെന്നും കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ പ്രശ്നം വഷളാകുന്നത് കണ്ട് താന്‍…
Read More