കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനന് നേരെ മർദ്ദനം. കണ്ണൂർ ദസറ ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. ഗാനമേളക്കിടെ കാണികളിൽ ഒരാൾ വേദിയിൽ കയറി നൃത്തം ചെയ്യാൻ തുടങ്ങി. ഇയാളെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് മേയർക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രകോപിതനായ യുവാവ് മേയറെ പിടിച്ചു തള്ളി. സംഭവത്തിൽ കണ്ണൂർ പോലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
Read MoreCategory: Kannur
പോലീസ് ചമഞ്ഞു യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
തില്ലങ്കേരി: പോലീസ് ചമഞ്ഞു യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. തില്ലങ്കേരി ടൗണിൽ ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തില്ലങ്കേരി സ്വദേശികളായ സുവിൻ (26), വൈഷ്ണവ് ( 24), അഭിഷേക് (25), മിഥുൻ (26) എന്നിവരെ യുവതിയുടെ പരാതി പ്രകാരം മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തില്ലങ്കേരി ടൗണിൽ വച്ച് തന്നെ പോലീസ് ആണെന്ന് പറഞ്ഞെത്തിയ നാലു യുവാക്കൾ ബലമായി തടഞ്ഞുവെച്ചു ബാഗ് പരിശോധിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി മുഴക്കുന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലാകുന്നത്.
Read Moreപയ്യന്നൂരിലെ മൂന്ന് കടകളിൽ മോഷണം; വേഷങ്ങൾ മാറിമാറി മോഷണംനടത്തിയത് ഒരാൾ; സിസിടിവി ദൃശ്യം പുറത്ത് വിട്ട് പോലീസ്
പയ്യന്നൂര്‍: പയ്യന്നൂരില്‍ മൂന്നിടങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ സുല്‍ഫക്സ് മാട്രസ് ആൻഡ് ഫര്‍ണിച്ചര്‍, ഐ മാക്സ് ഫൂട്ട്വെയര് ആൻഡ് ബാഗ്, മൈത്രി ഹോട്ടല്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മോഷണങ്ങള്‍ക്ക് പിന്നില്‍ പയ്യന്നൂരിലെ സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ചയിലെ പ്രതിയെന്ന് സൂചന. വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. സുല്ഫക്സില് നിന്ന് പതിനയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടു. ഗോഡൗണിന്റെ ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച സ്ഥാപനം തുറന്നിരുന്നില്ല. ഇന്നലെ തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഇതിനോടു ചേര്‍ന്നുള്ള പഴയങ്ങാടി ബീവി റോഡിലെ നൗഫലിന്റെ ഐ മാക്സ് ഫൂട്ട്വെയര് കടയില്‍ നിന്ന് 51,000 രൂപ നഷ്ടമായി. കൂടാതെ ഒരു ബാഗും ഒരു ജോഡി ഷൂസും മോഷ്ടാവ് അപഹരിച്ചു. സ്ഥാപനത്തിന്റെ പിറകിലെ വെന്റിലേഷനിലൂടെ മോഷ്ടാവ് നുഴഞ്ഞുകയറുകയായിരുന്നുവെന്നാണ് അനുമാനം. മൈത്രി ഹോട്ടലില്‍ നിന്ന് 300 രൂപയുടെ…
Read Moreകണ്ണൂരിൽ പോലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി; വാഹനമോടിച്ചത് യൂണിഫോമിൽ അല്ലാത്തവർ ; വാഹനഭാഗങ്ങൾ കയറുപയോഗിച്ച് കെട്ടിവച്ചനിലയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പന്പിലേക്ക് ഇടിച്ചു കയറി ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലിടിച്ചു. അപകടത്തിൽ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന മെഷീൻ തകർന്നു. ജീപ്പിടിച്ച കാറിലുണ്ടായിരുന്നയാൾക്ക് നിസാര പരിക്കേറ്റു. ഇന്നു രാവിലെ 6.45നായിരുന്നു അപകടം. അപകടസമയത്ത് പന്പിൽ കൂടുതൽ വാഹനങ്ങളില്ലാത്തതും തീപിടിത്തമുണ്ടാകാത്തതും വൻ ദുരന്തം ഒഴിവാക്കി. ഇൻഷ്വറൻസ് കാലവധി കഴിഞ്ഞ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ അടിഭാഗത്ത് പലയിടങ്ങളും കയറും മറ്റുമുപയോഗിച്ച് കെട്ടിവച്ച നിലയിലായിരുന്നു. കണ്ണൂർ എആർ ക്യാന്പിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന വാഹനമാണിത്. അപകടസമയത്ത് പോലീസ് യൂണിഫോമിലല്ലാത്ത രണ്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻതന്നെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി. അപകടം നടന്നത് ടൗൺ പോലീസ് സ്റ്റേഷന്റെ ഏതാനും മീറ്ററുകൾ മാത്രം ദൂരെയുള്ള പന്പിലായിട്ടും പോലീസ് ഏറെനേരം കഴിഞ്ഞാണ് സംഭവസ്ഥലത്ത് എത്തിയത് എന്നത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. അതേസമയം അപകടത്തിൽപ്പെട്ട വാഹനം നീക്കാൻ ചിലർ നടത്തിയ ശ്രമം…
Read Moreലോൺ കുടിശിക വാങ്ങാൻ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരൻ യുവതിയുടെ ഫോട്ടോയെടുത്തു
കൂത്തുപറമ്പ്: ബാങ്കിൽ അടയ്ക്കേണ്ട ലോൺ കുടിശിക വാങ്ങാൻ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരൻ വീട്ടിലെ സ്ത്രീയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ കൈവേലിക്കൽ സ്വദേശിയുടെ പേരിലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ പഴയ നിരത്തിലെ വീട്ടിൽ എത്തിയപ്പോൾ ജാമ്യക്കാരൻ എന്ന നിലയിൽ ഭർത്താവിന്റെ പേരിൽ വന്ന നോട്ടീസ് ഒപ്പിട്ടു കൈപ്പറ്റുന്നതിനിടെ സ്ത്രീയുടെ ഫോട്ടോ എടുത്തുവെന്നാണ് പരാതി.
Read Moreതലശേരിയിൽ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അക്രമിയെ സഹപാഠികൾ പിന്തുടർന്ന് പിടികൂടി
തലശേരി: കോളജിലേക്കു പോവുകയായിരുന്ന വിദ്യാർഥിനിയെ പട്ടാപ്പകൽ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമം. അതിക്രമത്തെ സാഹസികമായി നേരിട്ട് പെൺകുട്ടി അവിടെ നിന്നു രക്ഷപ്പെട്ടു. പിന്നീട് രണ്ടുതവണ ബോധരഹിതയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. അക്രമിയെ സഹപാഠികൾ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പെൺകുട്ടി കോളജിലേക്കു പോകാൻ ഇറങ്ങവെയാണ് അക്രമി പെൺകുട്ടിയെ കടന്നുപിടിച്ചത്. വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അക്രമിയിൽ നിന്നും പെൺകുട്ടി രക്ഷ നേടിയത്. സമീപത്തെ സിസിടിവി കാമറയിൽ നിന്നുമാണ് പ്രതിയെ സഹപാഠികൾ തിരിച്ചറിഞ്ഞതും പിന്തുടർന്ന് പിടികൂടിയതും. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ധർമടം പോലീസ് പറഞ്ഞു.
Read Moreഫോണില്‍ കളിക്കല്ലേയെന്ന ഗുണദോഷം പിടിച്ചില്ല; ഭാര്യാമാതാവിനെ മുറ്റത്തിട്ടു ചവിട്ടി മരുമകൻ
തളിപ്പറമ്പ്: ഫോണില്‍ കളിക്കല്ലേ എന്ന് ചെറുമകനോട് പറഞ്ഞത് തന്നോടാണെന്ന് തെറ്റിദ്ധരിച്ച് ഭാര്യാമാതാവിനെ മുറ്റത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തതിന് മരുമകൻ സുനില്‍കുമാറിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുപ്പം മരത്തക്കാട്ടെ പുതിയപുരയിൽ ലീലയ്ക്കാണ്(67)മരുമകന്റെ മര്‍ദനത്തില്‍ പരിക്കേറ്റത്. സെപ്റ്റംബര്‍ 14ന് രാവിലെ 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ വച്ച് ചെറുമകനോട് ഫോണില്‍ കളിക്കല്ലേ എന്ന് ലീല ഗുണദോഷിച്ചത് തന്നോടാണെന്ന് തെറ്റിദ്ധരിച്ച് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും കൈകൊണ്ട് മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.
Read Moreവിഷ്ണുപ്രിയ വധം; 35 സാക്ഷികളുടെ വിസ്താരം പൂർത്തിയായി
തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണ അവസാനഘട്ടത്തിലേക്ക്. 35 സാക്ഷികളുടെ വിസ്താരം തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പൂർത്തിയായി. വിഷ്ണു പ്രിയയുടെ മാതാവും സഹോദരികളും ഫോറൻസിക് സർജനും ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായിട്ടുള്ളത്. 2022 ഒക്ടോബർ 22 നായിരുന്നു കൊലപാതകം നടന്നത്. കേസിൽ 90 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. സംഭവദിവസം വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ കൈയിൽ കരുതിയ മാരകായുധങ്ങളുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല നടന്നതിന്റെ പിറ്റേന്ന് തന്നെ അറസ്റ്റിലായ ഇയാൾ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിലാണുള്ളത്. കേസിൽ 73 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്താണ് ഹാജരാകുന്നത്.
Read Moreവളര്‍ത്തുനായയെ ഉപദ്രവിച്ചെന്നാരോപിച്ച് വീട്ടിൽ കയറി ആക്രമിച്ച് യുവാവ്; വയോധികയ്ക്കും ഭർത്താവിനും പരിക്ക്
തളിപ്പറമ്പ്: വളര്‍ത്തുനായയെ ഉപദ്രവിച്ചെന്നാരോപിച്ച് വീട്ടില്‍ കയറി വയോധികയെ മര്‍ദ്ദിക്കുകയും അക്രമം നടത്തുകയും ചെയ്ത യുവാവിന്റെ പേരില്‍ കേസ്. പട്ടുവം സ്വദേശി സുജിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പട്ടുവം കോണ്‍വന്റിന് സമീപത്തെ പി.പത്മാവതിയുടെ(62)പരാതിയിലാണ് കേസ്. സുജിന്റെ വീട്ടില്‍ വളര്‍ത്തുന്ന പട്ടിക്കുട്ടിയെ പത്മാവതിയുടെ മകന് ഉപദ്രവിച്ചെന്നാരോപിച്ച് കഴിഞ്ഞ അഞ്ചിന് വൈകുന്നേരം ആറരയോടെ പത്മാവതിയുടെ വീട്ടിലെത്തിയ സുജിന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന ഇവരെ മാക്സിയില്‍ പിടിച്ചുവലിച്ച് മുറ്റത്തിട്ട് വടികൊണ്ട് അടിക്കുകയും തടയാന്‍ വന്ന ഭര്‍ത്താവ് ഭാസ്കരനെ തള്ളിയിടുകയും മകനെ വെട്ടുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തതെന്നാണ് പരാതി.
Read Moreപാർട്ടിയുടെ ഒരു കോടിയോളം അടിച്ചുമാറ്റി; കുഞ്ഞിമംഗലത്തെ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ്
പയ്യന്നൂര്‍: കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ഭാരവാഹികളെന്ന വ്യാജരേഖയുണ്ടാക്കി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഒരുകോടിയോളം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം എടാട്ടെ എം.പി. മധുസൂദനന്റെ പരാതിയെ തുടര്‍ന്നാണ് എടാട്ട് ചെറാട്ട് താമസിക്കുന്ന കെ.വിജയന്, എടാട്ടെ സി.പി.ജയരാജന് എന്നിവര്‍ക്കെതിരേ വഞ്ചനാകുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. കുഞ്ഞിമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായ വിജയനും വൈസ് പ്രസിഡന്റായ ജയരാജും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതായി പരാതിയിലുള്ളത്. ദേശീയപാത വികസനത്തിനായി നാഷണല്‍ ഹൈവേ അഥോറിറ്റിക്ക് എടനാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ 17 സെന്റ് സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ വകയില്‍ നഷ്ടപരിഹാരമായി ലഭിച്ച 93,52,274 രൂപ പ്രതികള്‍ എടനാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണെന്ന വ്യാജരേഖയുണ്ടാക്കി ഇവരുടെ പേരില്‍ കേരള ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയില്‍ ആരംഭിച്ച ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റി വഞ്ചന…
Read More